ടെഹ്‌റാൻ∙ ദിവസങ്ങളായി വീണ്ടും രൂക്ഷമായിരുന്ന ഇസ്രയേൽ–ഇറാൻ നേർക്കുനേർ സംഘർഷത്തിന് താത്കാലിക വിരാമമെന്ന സൂചനകൾ ശക്തമാകുന്നു. ഇസ്രയേലിനെതിരായ നിലവിലെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരായ സൈനിക നടപടികൾ നിർത്തിവെക്കുകയാണെന്ന് ഇസ്രയേലും അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും നടത്തിയ ഫോൺ ചർച്ചയ്ക്കുശേഷമാണ് വെടിനിർത്തലിലേക്ക് നീക്കം ഉണ്ടായത്. സമാധാന ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചർച്ചകളെ തടസ്സപ്പെടുത്തുന്ന നടപടികൾ സാഹചര്യം വീണ്ടും വഷളാക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ദേശീയ സുരക്ഷയും ജനങ്ങളുടെ സമാധാനവുമാണ് മുൻഗണനയെന്നും, നയതന്ത്രത്തിലും പ്രതിരോധത്തിലും നിന്ന് പിൻമാറില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വ്യക്തമാക്കി.
അതേസമയം, തെക്കൻ ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരായ നടപടികൾ തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയതോടെ മേഖലയിലെ സംഘർഷ ആശങ്കകൾ പൂർണമായി അവസാനിച്ചിട്ടില്ല. അടുത്തിടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണവും അതിന് പിന്നാലെയുള്ള തിരിച്ചടികളും പശ്ചിമേഷ്യയിലെ സാഹചര്യം വീണ്ടും യുദ്ധഭീഷണിയിലേക്ക് നീക്കിയിരുന്നു.











Leave a Reply