ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോർച്ചയിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളും ജന്തർ മന്തറിലടക്കം തുടരുന്ന പ്രതിഷേധങ്ങളും രാജ്യവ്യാപകമായി ആളിപ്പടർന്ന സാഹചര്യത്തിലാണ് രാജി തീരുമാനം.

വിദ്യാർഥികളുടെ ഭാവി നിയമക്കുരുക്കുകളിൽപ്പെടാതിരിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജി സമർപ്പിക്കുന്നതെന്ന് ധർമേന്ദ്ര പ്രധാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. നീറ്റ് പരീക്ഷയിലുണ്ടായ വീഴ്ചകളിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും പരീക്ഷ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന തനിക്ക് വിദ്യാർഥികളുടെയും രാജ്യത്തിന്റെയും താല്പര്യങ്ങൾക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഏതാനും ആഴ്ചകളായി പരീക്ഷാ ചോർച്ചകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചകൾക്കെതിരെയും വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭമാണ് നടന്നു വന്നിരുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവർ നടത്തിയ നിരാഹാര സമരവും ഡൽഹിയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളും വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിരുന്നു. സമരം ശക്തിപ്പെട്ടതോടെയാണ് പ്രതിപക്ഷത്തിന്റെയും വിദ്യാർഥികളുടെയും ശക്തമായ ആവശ്യത്തിന് വഴങ്ങി മന്ത്രി സ്ഥാനമൊഴിഞ്ഞത്.