ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പിടിപെടുന്ന രോഗികളിൽ പല രീതിയിലായിരുന്നു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിലർക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലാതെയും വൈറസ് ബാധിച്ചിരുന്നു. എന്നാൽ നല്ലൊരു ശതമാനം രോഗികളിൽ കണ്ടുവരുന്ന പൊതുവായ രോഗലക്ഷണമായിരുന്നു ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. മൂക്കിനുള്ളിലെ കോശങ്ങൾ വൈറസിൻ്റെ ആക്രമണം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്നതാണ് കോവിഡ് രോഗികൾക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. ഒട്ടുമിക്ക രോഗികളും രോഗം വിമുക്തമായതിനുശേഷം ഈ പ്രശ്നങ്ങളിൽ നിന്ന് വിമുക്തരാകാറുള്ളതാണ് . എന്നാൽ പത്തിൽ ഒരു കോവിഡ് രോഗിക്ക് ഈ പ്രശ്നം ഒരു മാസമോ അതിലധികമോ നീണ്ടുനിൽക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് തിരിച്ചു കിട്ടാത്ത ഈ അവസ്ഥയെ അനോസ്മിയ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

മൂക്കിനുള്ളിലെ നിർജ്ജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ചീസ് ,മുട്ട, മത്സ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവ മൂക്കിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളിൽ ചേർത്ത് നൽകിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. അതുപോലെതന്നെ വിറ്റാമിൻ എ അനോസ്മിയയിൽ നിന്ന് വിമുക്കി നേടുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട് . ലോകത്തിൽ വിവിധഭാഗങ്ങളിൽ അനോസ്മിയയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.