ഒളിക്യാമറാ ഓപ്പറേഷനുകളിലൂടെ ഇന്ത്യയിലെ വന്‍കിട രാഷ്ട്രീയനേതാക്കളെയും കേന്ദ്രമന്ത്രിമാരെയും തിഹാര്‍ ജയിലിലേക്കെത്തിച്ച സ്റ്റിംഗ് ഓപ്പറേഷന്‍ വിദഗ്ധന്‍ മാത്യു സാമുവല്‍ തന്റെ സാഹസിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തുന്നു. റിപ്പോര്‍ട്ടര്‍ സംപ്രേക്ഷണം ആരംഭിച്ച ‘അന്ന് എന്ത് സംഭവിച്ചു’ എന്ന അന്വേഷണ പരമ്പരയിലെ ആദ്യ എപ്പിസോഡില്‍ മാത്യു സാമുവലാണ് തെഹല്‍കയിലെ ഒളിക്യാമറാ ഓപ്പറേഷന്‍ നാളുകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.

പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇന്ത്യന്‍ മിലിട്ടറിയിലെ ഉന്നതരില്‍ ചിലര്‍ക്ക് ആയുധഇടപാടിന് പ്രത്യുപകാരമായി സ്ത്രീകളെ എത്തിച്ചുകൊടുക്കാന്‍ ഇടനിലക്കാരനായി നിന്നത് പ്രമുഖ ക്രിക്കറ്റ് താരം മനോജ് പ്രഭാകറാണെന്ന വെളിപ്പെടുത്തലും ഈ എപ്പിസോഡില്‍ മാത്യുസാമുവല്‍ നടത്തുന്നുണ്ട്.
പരിപാടി എല്ലാ ബുധനാഴ്ചയും രാത്രി 7.30 ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യ എപ്പിസോഡ് കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക