സ്വന്തം ലേഖകൻ

വർണ്ണവിവേചനം അവസാനിച്ചിട്ട് കാലങ്ങളായി, സൗത്ത് ആഫ്രിക്കയിലെ യുവതീയുവാക്കൾക്ക് അവർക്ക് ഇഷ്ടമുള്ളവരെ ഡേറ്റ് ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്യാം, എന്നാൽ ഏഷ്യക്കാരെ വിവാഹം കഴിക്കുന്നത് ഇപ്പോഴും കുറവാണ്. കാരണം മാതാപിതാക്കളുടെയും കുടുംബങ്ങളുടെയും അഭിപ്രായം ആരായണം എന്നതുതന്നെ.

കറുത്തവർഗ്ഗക്കാരനായ ടുമേലോ ഏഷ്യൻ വംശജയായ ഇത്താരയെ ഡേറ്റ് ചെയ്തത് ഒരല്പം വ്യത്യസ്തമാണ്. അതിനാൽ തന്നെ അവളും കുടുംബവും തന്റെ വീട്ടിലേക്ക് വരുന്നതിൽ അവൻ സന്തോഷവാൻ ആണെങ്കിലും ഒരല്പം പിരിമുറുക്കത്തിലും ആണ്. കുടുംബസമേതം അവർ വീട്ടിൽ വരുമ്പോൾ കഴിക്കാൻ വിളമ്പുന്ന ഭക്ഷണം ഉൾപ്പെടെ വളരെ വ്യത്യസ്തമാണെന്ന് അവനറിയാം, അവൾ അയക്കുന്ന മെസ്സേജുകൾക്കു വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണെങ്കിലും അവനെ അസ്വസ്ഥമാക്കുന്നത് ഇതൊക്കെയാണ്. ഇരുവർക്കും കേപ്ടൗണിൽ ജൂനിയർ ഡോക്ടർ പ്ലേസ്മെന്റ് ഒരുമിച്ച് ലഭിച്ചിരിക്കുകയാണ്. അതിനാൽ തന്നെ മാതാപിതാക്കളെ പരസ്പരം പരിചയപ്പെടുത്തണം എന്നും തീരുമാനിച്ചു.

ഇരുപത്തിനാലുകാരായ ഇരുവരും ജോഹന്നാസ്ബർഗിലെ വിട്സ് യൂണിവേഴ്സിറ്റിയുടെ മെഡിക്കൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചവരാണ്. ഇരുവരും മറ്റ് വെളുത്തവർഗക്കാരെയും ആഫ്രിക്കക്കാരെയും ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴാണ് മുൻപെങ്ങുമില്ലാത്തതുപോലെ തുറിച്ചുനോട്ടങ്ങളും അൽഭുതപ്പെട്ടുള്ള നോട്ടങ്ങളും നേരിട്ട് തുടങ്ങിയതെന്ന് ഇരുവരും പറയുന്നു. ഏഷ്യക്കാരും ആഫ്രിക്കക്കാരും പരസ്പരം പ്രണയിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും ഇപ്പോൾ പൊതുവായി ഉപയോഗിച്ചു വരുന്ന ഹാഷ്ടാഗ് ആണ് ബ്ലേസിയൻ.

ഇത്താരയുടെ അമ്മ റേസിസത്തിന് എതിരെ പോരാടുന്ന ഒരു വനിതയാണ്, അച്ഛൻ ഇന്ത്യക്കാരനും. ഇരുവരുടേയും വിവാഹത്തിന് ഇരു കുടുംബങ്ങളിൽ നിന്നും എതിർപ്പില്ല എന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്. പുറത്തു കാണാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ ജീവിതത്തിൽ തന്നെ കൊണ്ടുവരണം എന്നാണ് ഇത്താരയുടെ അമ്മയായ റയാനയുടെ അഭിപ്രായം.