ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് ) ചേരാൻ പദ്ധതിയിട്ട 2 സഹോദരങ്ങളെ 10 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാൻ (21), മുഹമ്മദ് ഹംസ ഹെയ്ദർ ഖാൻ (18) എന്നി സഹാദരങ്ങളെ ആണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തതിന് ബിർമിംഗ്ഹാം ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്.
മുഹമ്മദ് അബ്ദുൾ ഹലീം ഹെയ്ദർ ഖാനെ 10 വർഷം തടവും ഇളയ സഹോദരന് എട്ട് വർഷത്തെ തടവ് ശിക്ഷയും ആണ് ലഭിച്ചത് .

പ്രതികൾ രണ്ടുപേരും ബാർമിംഗ്‌ഹാം ക്രൗൺ കോടതിയിൽ കുറ്റം വിചാരണയ്ക്കിടെ സമ്മതിച്ചിരുന്നു. കഴിഞ്ഞവർഷം നവംബർ രണ്ടിനാണ് 2 സഹോദരങ്ങളും അറസ്റ്റിലായത്. ഐഎസിൽ ചേരാനായി അഫ്ഗാനിസ്ഥാനിലേയ്ക്ക് എങ്ങനെ പോകാം എന്ന് ഇവർ അന്വേഷണം നടത്തി കൊണ്ടിരിക്കുകയായിരുന്നു. 2014 – ൽ ഐഎസിനെ യുകെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു.

ഐഎസ് എന്ന ഭീകര സംഘടന യുകെയിൽ നിന്ന് പൗരന്മാരെ ഭീകര പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നത് നേരത്തെ തന്നെ വാർത്തകളിൽ ഒട്ടേറെ തവണ തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഐഎസിനെ നേരിടാനായി രൂപീകരിച്ച സഖ്യത്തിൽ യുകെയും പങ്കാളികളാണ്. സമൂഹ മാധ്യമങ്ങളിൽ വഴി ഭീകര സംഘടനയിലേയ്ക്ക് ആഭിമുഖ്യമുള്ളവരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ ഐഎസ് നടപ്പിലാക്കുന്നതായുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. വെറും 15 വയസ്സുള്ളപ്പോൾ ഐഎസിൽ ചേരാനായി യുകെയിൽ നിന്ന് സിറിയയിലെത്തിയ ഷമീമ ബീഗത്തിന്റെ കേസ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.