Association

ഇബ്രാഹിം വാക്കുളങ്ങര

കേരളത്തിൽ സമാഗതമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്‌ഘാടനം ഈ വരുന്ന ഞായർ മാർച്ച് 7 യുകെ സമയം ഉച്ചക്ക് ഒരുമണിക്ക് ബഹുമാനപെട്ട സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീ ഇപി ജയരാജൻ നിർവഹിക്കും . പ്രസ്തുത ചടങ്ങിൽ മുഖ്യ പ്രഭാഷകരായി ഡോ. രാജ എൻ ഹരിപ്രസാദ് (റിസേർച്ചർ, സോഷ്യൽ ആക്ടിവിസ്റ്റ്, ഒറേറ്റർ ), സ്വാമി സന്ദീപാനന്ദഗിരി (ഫൗണ്ടർ & ഡയറക്ടർ ഓഫ് ദി “സലഗ്രാം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്”) എന്നിവർ പങ്കെടുക്കുന്നു. സൂമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും ആകും പരുപാടി നടത്തപ്പെടുക.

ഈ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും അതിൽ ഒരുപാട് കൂടുതലും നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. അതെല്ലാം തന്നെ നേരിൽ കാണാൻ കഴിയുന്ന തെളിവുകളായി നമുക്കു മുന്നിൽ തെളിമയോടെ തിളങ്ങി നിൽക്കുന്നു. പ്രകടന പത്രികകൾ വെറും വാഗ്‌ദാനങ്ങൾ മാത്രമല്ല പാലിക്കപ്പെടാനുള്ളതാണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത ഒരു സർക്കാർ ആണ് ഇത്. ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുമ്പോൾ, ഇന്ത്യൻ ചരിത്രത്തെ തന്നെ തിരുത്തി എഴുതുവാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ഒരു ജനതയക്ക് വേണ്ടി മുൻപിൽ നിന്ന് പോരാടിയ ഒരു ഗവണ്മെന്റ് ആണ് കേരളത്തിലെ എൽഡിഫ് ഗവണ്മെന്റ് . അതുകൊണ്ടുതന്നെ ഈ ഗവണ്മെന്റിന്റെ തുടർഭരണം കേരളത്തിന്റെ മാത്രം അല്ല ഇന്ത്യയുടെ തന്നെ മത നിരപേക്ഷമനസ്സുകളുടെ ആവശ്യമാണ് എന്ന് സമീക്ഷ യുകെ വിലയിരുത്തുന്നു.

മാർച്ച് 7 നു നടക്കുന്ന പ്രസ്തുത പരുപാടിയിൽ നിങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പരിപാടി വിജയിപ്പിക്കണം എന്ന് സമീക്ഷ യുകെ നാഷണൽ കമ്മറ്റി അഭ്യർത്ഥിച്ചു .

വിദേശത്തു നിന്ന് വരുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നല്‍കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനം LDF UK & Ireland കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസികളോടുള്ള കേരളസര്‍ക്കാരിന്റെ കരുതല്‍ ആണ് ഈ തീരുമാനത്തിലൂടെ വീണ്ടും തെളിയുന്നത്.

കോവിഡ് വ്യാപനം കൂടുന്നസാഹചര്യത്തില്‍ വിദേശത്തുനിന്നു വരുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം വ്യാപകമായ പ്രതിഷേധത്തിന് ഇടയായിരുന്നു. വിദേശത്തു വെച്ച് വലിയ ചിലവില്‍ കോവിഡ് പരിശോധന നടത്തി യാത്ര തുടങ്ങുന്ന പ്രവാസികള്‍ക്ക് നാട്ടിലെത്തി വീണ്ടും സ്വന്തം ചിലവില്‍ പരിശോധന നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് അധിക ബാധ്യത ആണ് ഉണ്ടാക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിരവധി നടപടികള്‍ ആണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ കേരളത്തില്‍ ഇടതുപക്ഷജനകീയസര്‍ക്കാര്‍ നടപ്പിലാക്കിയത് .പ്രവാസികള്‍ക്ക് കൈത്താങ്ങാവുന്ന നിരവധിനടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോളുണ്ടായിട്ടുള്ളത്. ഈ ജനപക്ഷ സര്‍ക്കാര്‍ തുടരേണ്ടത് കേരളത്തിന്റെ പുരോഗതിക്കു ആവശ്യം ആണെന്നും സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും അണിചേരണമെന്നും LDF UK & Ireland ആഹ്വാനം ചെയ്തു.

കോതമംഗലം: കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കോട്ടയിൽ പോളിന്റെ മകൻ വിപിൻ ജീവിതത്തിൽ ആകെ തകർന്ന അവസ്ഥയിലാണ്. ജീവിതത്തിൽ വലിയ സ്വപ്നങ്ങളുമായി ആണ് വിപിൻ ഒരു നേഴ്സ് ആകാൻ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെങ്കിലും കഷ്ടപ്പെട്ടു പഠനം പൂർത്തിയാക്കിയ വിപിൻ ജീവിതത്തിൽ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെ പോരേണ്ടി വന്നു.

ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിൻ ആയിരുന്നു. ലിബിയയിൽ നിന്നും തിരിച്ചു പോരേണ്ടി വന്ന വിപിൻ നാട്ടിൽ വന്നു നേഴ്സ് ആയി ഏജൻസികൾ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിൻ എല്ലാ മലയാളികളെയും പോലെ ലോൺ എടുത്ത് ഒരു കൊച്ചു വീടും വച്ചു. കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്താണ് എല്ലാ സ്വപ്നങ്ങളും തകർത്തുകൊണ്ട് ബ്രെയിൻ ട്യൂമർ വിപിനെ കീഴടക്കുന്നത്. ഇപ്പോൾ ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിപിൻ എന്ത് ചെയ്യുമെന്നറിയാതെ തകർന്നിരിക്കുയാണ്. അനുദിന ചിലവുകൾ, വീടിനുവേണ്ടി എടുത്ത ലോൺ അടവ്, ഭീമമായ ചികിത്സ ചിലവുകൾ എന്ത് ചെയ്യണമെന്നറിയാതെ ഈ കുടുംബം വലയുകയാണ്. മറ്റുള്ള രോഗികൾക്ക് ഒരു മാലാഖയായി മാറേണ്ടിയിരുന്ന വിപിൻ ഇന്ന് മറ്റുള്ളവരുടെ സന്മനസിനുവേണ്ടി കാത്തിരിക്കുകയാണ്. ഈ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോർക്കില്ലേ?. നിങ്ങളാൽ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് ഫെബ്രുവരി 28 ന് മുൻപായി നിക്ഷേപിക്കുവാൻ അപേക്ഷിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ ) ലിവർപൂളിൽ വളർന്നു വരുന്ന തലമുറയ്ക്ക് പഠനങ്ങളും തൊഴിൽ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയർ ഗൈഡൻസ് ക്ലാസ് നൽകുന്നു.

ലിവർപൂൾ മലയാളി സമൂഹത്തിലെ അംഗവും ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റി ഡോക്ടറൽ റിസേർച്ചറുമായ ലിൻസ്‌ അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് . മാർച്ച് 2 തീയതിയും 4 തീയതിയുമാണ് ക്ലാസ് നടക്കുന്നത്. മാർച്ച് 2 ന് നടക്കുന്ന ക്ലാസ് മാതാപിതാക്കൾക്കും 4 ന് നടക്കുന്ന ക്ലാസ് എട്ടാം ക്ലാസ് മുതൽ മുകളിലേയ്ക്ക് പഠിക്കുന്ന കുട്ടികൾക്കും വേണ്ടിയാണു നടക്കുന്നത്. സൂമിലൂടെ നടക്കുന്ന ക്ലാസ്സിന്റെ ഐ ഡി യും മറ്റു വിവരങ്ങളും ലിമ വാട്ട്സപ്പ് ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്. ലിവർപൂളിൽ ഇത്തരം ഒരു പരിപാടി ഇദംപ്രദമായിട്ടാണ് സംഘടിപ്പിപ്പിക്കുന്നത്.

മലയാളി സമൂഹത്തിൽ പൊതുവെ കുട്ടികൾക്ക് അവരുടെ ഭാവി തിരഞ്ഞെടുക്കാൻ വേണ്ടത്ര വിവരങ്ങൾ ലഭിക്കാറില്ല എന്ന വസ്തുത തിരിച്ചറിഞ്ഞാണ് ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. ഇത്തരം ക്ലാസുകൾ പലപ്പോഴും നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നതിനും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉപകരിക്കുമെന്നതിൽ സംശയമില്ല. സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

വിവരങ്ങൾ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് 07788254892, സെക്രട്ടറി സോജൻ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോൺ 07736352874

കോട്ടയം: വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയർ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക്‌ എംഎൽഎ പി സി ജോർജ് കൈമാറി. തദവസരത്തിൽ സാമൂഹിക പ്രവർത്തകനായ ടോണിയും സന്നിഹിതനായിരുന്നു. സജി ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നതിനാൽ പി സി ജോർജ് ഹോസ്പിറ്റലിൽ പോയി ചെക്ക് കൈമാറുകയായിരുന്നു. മണിമല പഞ്ചായത്തിൽ കരിക്കാട്ടൂർ താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഹത്തിന് ചികിത്സയിലായിരുന്നു. കോട്ടയം മാതാ ഹോസ്പിറ്റൽ, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. പല ഹോസ്പിറ്റലുകളിൽ ചികിത്സകൾ നടത്തിയെങ്കിലും സജിയുടെ അസുഖങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരികയായിരുന്നു. അതിനെ തുടർന്നാണ് സജിയെ വിദ്‌ഗദ ചികിത്സയ്ക്കായി അമൃതാ ഹോസ്പിറ്റലിലേക്ക് മാറ്റപ്പെടുന്നത്. ഹോസ്പിറ്റലിലെ തുടർന്നുള്ള പരിശോധനകളിൽ ആണ് അറിയാൻ കഴിഞ്ഞത് സജിയുടെ ആമാശയത്തിൻെറ ഒരുഭാഗം തളർന്നു ദഹനശേഷി നഷ്ടപ്പെട്ടുപോയി എന്നത്. അതിനോടൊപ്പം തന്നെ കരളിനും പാൻക്രിയാസിനും കിഡ്‌നിക്കും ശേഷിക്കുറവ് സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞത്.

ആകെയുള്ള പത്തുസെന്റ്‌ സ്ഥലവും ഒറ്റമുറിവീടും പണയം വച്ചാണ് ഇതുവരെയുള്ള ചികിത്സകൾ മുൻപോട്ടു കൊണ്ടുപോയത്. സജിക്ക് ഒരുമാസം പതിനായിരത്തോളം രൂപ ചികിത്സയ്ക്കായി മാത്രം ചിലവാകുന്നുണ്ട്. ഇത്രയും കാലത്തെ ചികിത്സകളും കുടുംബ ചിലവുകളും സജിയെ വലിയ ഒരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് സജിയും കുടുംബവും ദിവസങ്ങൾ തള്ളിനീക്കുന്നത്. ഞങ്ങളുടെ പ്രതിനിധി സജിയുടെ വിവരങ്ങൾ തിരക്കുവാൻ ചെന്നപ്പോൾ സജി കിഡ്‌നി ഇൻഫെക്ഷൻ ബാധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ഈ അവസരത്തിൽ ചികിത്സകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് സജിയും കുടുംബവും. തകർന്നിരുന്ന ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസുകാണിച്ച എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
ജെയിൻ ജോസഫ്: 07809702654
ബോബൻ സെബാസ്റ്റ്യൻ: 07846165720
സാജു ജോസഫ്: 07507361048

മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കേരളം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പ്രസ്താവിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് കേരളം കാഴ്ചവച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് നഴ്സുമാരടക്കമുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരത്തിനും ഹെൽത്ത് ടൂറിസത്തിനും സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും. യൂറോപ്പിൽ നിന്ന് കേരളത്തിലേയ്ക്ക് ഡയറക്ട് ഫ്ളൈറ്റ് സർവീസ് നടപ്പാക്കാൻ വേണ്ട കാര്യങ്ങൾ എൽഡിഎഫ് സർക്കാർ ഗൗരവമായെടുത്തിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് അറിയിച്ചു.

സാധാരണക്കാർക്കായി ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഗവൺമെൻ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടത്തിയ സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു ചാട്ടം കഴിഞ്ഞ നാലര വർഷം കൊണ്ട് ഉണ്ടായതായി ചാഴികാടൻ സൂചിപ്പിച്ചു. എൽഡിഎഫ് ഭരണത്തിൻ്റെ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച എൽഡിഎഫിൻ്റെ മാനിഫെസ്റ്റോ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി ഡോ .തോമസ് ഐസക്കും തോമസ് ചാഴികാടനും യുകെയിലെയും അയർലണ്ടിലെ മലയാളികളുമായി സംവദിക്കുകയും ചോദ്യങ്ങൾക്കു മറുപടി നൽകുകയും ചെയ്തു

എൽഡിഎഫ് യുകെ – അയർലണ്ട് കൺവീനർ രാജേഷ് കൃഷ്ണയുടെ ആമുഖത്തോടെ ആരംഭിച്ച ഇൻ്ററാക്ടീവ് സെഷനിൽ പ്രവാസി കേരള കോൺഗ്രസ് യുകെ പ്രസിഡൻ്റ് ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്താനായി പ്രവാസികൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അബ്രാഹാം കുര്യൻ മീറ്റിംഗിൽ അവതരിപ്പിച്ചു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എൻആർഐ കമ്മീഷൻ രൂപീകരിക്കണമെന്ന നിർദ്ദേശം സി.എ ജോസഫ് മുന്നോട്ടുവച്ചു. അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്, യുകെ – അയർലണ്ട് സെക്രട്ടറി ഹെർസേവ് ബെയിൻസ് മീറ്റിംഗിൽ സംസാരിച്ചു. പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി ജിജോ അരയത്ത് യോഗത്തിൽ ആശംസാ പ്രസംഗം നടത്തി. ചേതന യുകെ സെക്രട്ടറി ലിയോസ് പോൾ നന്ദി പ്രകാശിപ്പിച്ചു.

ബാലസജീവ് കുമാർ

കഴിഞ്ഞ തവണത്തെ യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രധാന പ്രവർത്തന നേട്ടങ്ങളിൽ ഒന്നായിരുന്നു യു കെ മലയാളികൾക്കും അംഗ അസ്സോസിയേഷനുകൾക്കും പ്രയോജനകരമാകുന്ന രീതിയിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചത്. യു കെയിൽ മരണമടഞ്ഞ മലയാളികളുടെ സംസ്കാരകർമ്മൾക്ക് ആവശ്യമായ തുക നൽകുന്നതിനായി രൂപീകരിച്ച യുക്മ സാന്ത്വനം പദ്ധതിയിലേക്കുള്ള സംഭാവനകളും, ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾക്ക് ഇരയായി ദുരിതത്തിലായ അംഗ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് സഹായകമാകുവാനുള്ള സംഭാവനകൾ സ്വീകരിക്കുവാനും, മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ സ്വരൂപിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷന് കഴിഞ്ഞു.

എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്തപ്പോൾ ചാരിറ്റി ട്രസ്റ്റീ ബോർഡിലുണ്ടായിരുന്ന ജനകീയ മുഖങ്ങളെ പുറത്താക്കി പുതിയ ട്രസ്റ്റികളെ അവരോധിക്കുകയും, നമ്മൾ കടന്നുപോരുന്ന ഈ ദുരന്ത കാലഘട്ടത്തിൽ യു കെ മലയാളികൾക്ക് പലതരത്തിലും സഹായകമാകേണ്ടിയിരുന്ന ഈ ചാരിറ്റിയുടെ പ്രവർത്തനങ്ങളെ നിർത്തിവക്കുകയും ചെയ്ത് കുറ്റകരമായ അനാസ്ഥയാണ് സമൂഹത്തോട് കാണിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ, യുകെയിൽ മരണമടഞ്ഞ വിവിധ മലയാളികളുടെ സംസ്കാരകർമ്മങ്ങൾക്കും, കുടുംബ സഹായത്തിനായി യുക്മ അംഗ അസോസിയേഷനുകൾ പോലും സംഭാവനകൾ ശേഖരിച്ചപ്പോൾ യുക്മ നാഷണൽ കമ്മിറ്റിയും, അതിന്റെ ഉടമസ്ഥതയിലുള്ള യുക്മ ചാരിറ്റിയും നിഷ്ക്രിയമായിരുന്നു.

കേരളത്തിൽ ഉണ്ടായ ആദ്യ പ്രളയ സമയത്ത് പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കുവാനും പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിത് നൽകാനും, ശുചീകരണപ്രവർത്തനങ്ങൾക്കുമെന്ന പേരിൽ യു കെ മലയാളികളിൽ നിന്നും പിരിച്ചെടുത്ത തുക വിനിയോഗിക്കാതെ, രണ്ടര വർഷമായി കൈവശം വച്ചിരിക്കുന്നതിൽ ദുരൂഹതയുണ്ട്. പ്രളയദുരിതാശ്വാസത്തിനും, വീടുപണിയുന്നതിനും വേണ്ടി ശേഖരിച്ച തുകയിൽ പതിനായിരം പൗണ്ട് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറിയതും, അതിന്റെ ചിലവിലേക്കായി 500 പൗണ്ട് ഉപയോഗിച്ചതുമല്ലാതെ പിരിവെടുക്കുന്നതിന് ഉദ്ദേശ്യലക്ഷ്യമായി പറഞ്ഞിരുന്ന സന്നദ്ധപ്രവർത്തനങ്ങളോ ഭവനനിർമ്മാണമോ നാളിതുവരെ നടത്തിയിട്ടില്ല. ബഹുമാനപ്പെട്ട ശശി തരൂർ എം പി യും യുകെ യിലെ മലയാളി മേയർമാരും, കൗൺസിലർമാരും അവരുടെ ഓഫിസ് മുഖേനയും പൊതുസദസ്സുകൾ മുഖേനയും യുക്മയെ വിശ്വസിച്ച് സമാഹരിച്ച തുക കേരളത്തിൽ വീണ്ടും പ്രളയവും, ദുരന്തങ്ങളും വന്നു ചേർന്നപ്പോഴും വിനിയോഗിക്കാത്തതും, യു കെയിൽ കോവിഡ് എന്ന മഹാമാരിയുടെ ഫലമായി മരണമടഞ്ഞ മലയാളികൾ മറ്റ് ചാരിറ്റികളെയോ സോഷ്യൽ മീഡിയ കാമ്പയിനിനെയോ ആശ്രയിക്കേണ്ടി വരുകയോ ചെയ്ത സാഹചര്യത്തിൽ മുപ്പതിനായിരം പൗണ്ടിൽ അധികം വരുന്ന ഈ തുക ദുർവ്യയം ചെയ്യപ്പെടും എന്ന് ആശങ്കയുണ്ട്. പ്രളയസമയത്ത് യുക്മ ചാരിറ്റി ഫൗണ്ടേഷൻ മുഖേന സമാഹരിച്ച് കേരളത്തിലേക്ക് അയച്ച സാധനങ്ങൾ രാഷ്ട്രീയ ലക്ഷ്യ സാഫല്യത്തിനായി അനർഹർക്ക് വിതരണം ചെയ്തു എന്ന ആക്ഷേപവും നിലവിലുണ്ട്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയിൽ വിരാജിക്കുന്ന യുക്മയുടെ ഭരണസമിതിയും, അവർ അധികാരമേറ്റതിനു പിന്നാലെ വന്ന യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡും, യു കെ മലയാളികൾക്ക് ദുരന്താവസരങ്ങളിലോ അവരുടെ ആവശ്യങ്ങളിലോ സഹായകമായില്ല. കൂടാതെ, സമാഹരിച്ച തുക വിനിയോഗിക്കാതെ, മുൻ യുക്മ പ്രവർത്തകരെ പുറത്താക്കിയും, അച്ചടക്ക നടപടികൾ സ്വീകരിച്ചും, ഭീഷണിക്കത്തുകൾ അയച്ചും നിശ്ശബ്ദരാകാൻ പ്രേരിപ്പിക്കുന്നത് ഈ തുക ദുർവ്യയം ചെയ്യാനാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

ആയതിനാൽ യുക്മയെയും, യുക്മ ചാരിറ്റിയെയും സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ആക്ഷൻ കൗൺസിൽ യുക്മ നാഷണൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം ചുവടെ

“ബഹുമാനപ്പെട്ട യുക്മ നാഷണൽ സെക്രട്ടറി അലക്സ് വർഗീസ് യു കെ യിലെ മലയാളീ സമൂഹത്തിന്റെ പ്രത്യാശയായി കാലങ്ങളിലൂടെ പ്രവർത്തകർ വളർത്തിക്കൊണ്ടുവന്ന യുക്മ എന്ന പ്രസ്ഥാനത്തിന്റെ ചാരിറ്റി സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റ് ഇന്ന് പൂർണ്ണമായും നിഷ്ക്രിയവും, നിർജ്ജീവവും ആയി നിരുത്തരവാദികളായ ട്രസ്റ്റീ ബോർഡിന്റെ അധീനതയിൽ ആയിരിക്കുന്നതിനെ പറ്റി യുക്മ നാഷണൽ കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തുന്നതിനും യുക്മ നാഷണൽ കമ്മിറ്റി ഉടനടി ഇടപെട്ട് ചാരിറ്റി ഫൗണ്ടേഷനെയും ആസ്തികളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാനാണ് ഈ കത്ത്.

2018 ൽ രജിസ്‌ട്രേഷൻ ലഭിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷൻ, ആദ്യ വർഷം തന്നെ വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യ ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്തു. യു കെ യിൽ മരണമടയുന്ന മലയാളികളുടെ അന്ത്യകർമ്മങ്ങൾക്ക് ഉപകരിക്കപ്പെടും വിധം യുക്മ സാന്ത്വനം പദ്ധതിയിലൂടെ പലരെയും സഹായിക്കുവാൻ ചാരിറ്റി അക്കൗണ്ട് ഉപയോഗിച്ചു. യുക്മ അംഗ അസ്സോസ്സിയേഷനുകളിലെ അംഗങ്ങൾക്ക് അവരുടെ ദുരന്തസമയത്ത് അസ്സോസ്സിയേഷൻ മുഖേന സഹായം അഭ്യർത്ഥിക്കുന്നതിനും യുക്മ ചാരിറ്റി അക്കൗണ്ട് സഹായകമായി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ആദ്യ പ്രളയസമയത്ത്, ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദുരന്തനിവാരണത്തിനായും, വീടുകൾ നഷ്ടപ്പെട്ടവർക്ക് വീടുകൾ പണിതുനൽകുമെന്ന വാഗ്ദാനം പൊതുജനങ്ങൾക്ക് നൽകിയും യു കെ മലയാളികളിൽ നിന്നും പണം സ്വരൂപിച്ചതും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇത്തരത്തിൽ വിവിധങ്ങളായ സാമൂഹ്യ സേവന പ്രവർത്തനത്തിലൂടെ വിശ്വാസ്യതയാർജ്ജിച്ച യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ യുക്മ ഇലക്ഷനു ശേഷം ചാരിറ്റി ട്രസ്റ്റീ ബോർഡിൽ അഴിച്ചുപണി നടത്തി പുതിയ ആൾക്കാരെ നിയമിച്ചതിനു ശേഷം ക്രിയാത്മകമായി നടക്കുന്നതായി കാണുന്നില്ല.

കേരളത്തിൽ വീടുകൾ നിർമ്മിക്കാനും, സാനിട്ടയ്‌സേഷനും, ദുരന്തനിവാരണത്തിനും എന്ന് പത്രമാദ്ധ്യമങ്ങളിൽ കൂടിയും, സോഷ്യൽ മീഡിയകളിൽ കൂടിയും പരസ്യം നൽകി വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം ഈയാവശ്യത്തിനായി വിനിയോഗിക്കാതെ മുപ്പത്തിനായിരത്തിൽ അധികം പൗണ്ട് ഇപ്പോഴും കൈവശം വച്ചിരിക്കുന്നത് ദുർവ്യയം ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽ കാണുന്നു. കേരളത്തിൽ വീണ്ടും പ്രളയവും, കെടുതികളും വന്നിട്ടും വാഗ്ദാനം ചെയ്ത വികസനപ്രവർത്തനങ്ങൾ നടത്താത്തത് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെയും അതിലൂടെ യുക്മ എന്ന മഹാ പ്രസ്ഥാനത്തിന്റെയും വിശ്വാസ്യത തകർക്കുമെന്നും ആശങ്കപ്പെടുന്നു.

യു കെ യിൽ ഈ യുക്മ നാഷണൽ കമ്മിറ്റി അധികാരമേറ്റെടുത്തതിനും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റീ ബോർഡ് പുനർനിർണ്ണയം ചെയ്തതിനും ശേഷം ഉണ്ടായ കെടുതികളിൽ അംഗ അസ്സോസിയേഷനുകൾക്കോ യു കെ യിലെ ജനങ്ങൾക്കോ ഉപകാരപ്പെടുന്ന തരത്തിലുള്ള യാതൊരുവിധ പ്രവർത്തനങ്ങളിലും ചാരിറ്റി ഫൗണ്ടേഷൻ ഏർപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്നു.മലയാളികൾ മരണമടഞ്ഞപ്പോൾ പത്രത്തിലൂടെ ആദരാഞ്ജലികൾ മുഴക്കിയതല്ലാതെ, മറ്റൊന്നും ചെയ്യാതെ അവരുടെ അസ്സോസിയേഷനുകളെ മറ്റ് ചാരിറ്റികളിലേക്ക് തള്ളിവിടുകയോ, സ്വന്തമായി സോഷ്യൽ മീഡിയ കാമ്പയിനിലൂടെ പണം സ്വരൂപിക്കാനോ ഉള്ള അവരമുണ്ടാക്കുകയാണ് ചെയ്തത് എന്നത് ലജ്ജിപ്പിക്കുന്നു.

ഇക്കാരണങ്ങൾ കൊണ്ട് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി Action Council to Save UUKMA Charity Foundation Trust എന്ന പേരിൽ ചാരിറ്റി ഫൗണ്ടേഷന്റെ വെർജിൻ മണി ലിങ്ക് വഴി പണം സംഭാവന ചെയ്ത അഭ്യുദയകാംക്ഷികൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച വിവരം യുക്മ നാഷണൽ കമ്മിറ്റിയെ അറിയിക്കാൻ താങ്കളെ ചുമതലപ്പെടുത്തുന്നു.

ഇപ്പോഴത്തെ യുക്മ നാഷണൽ കമ്മിറ്റിയും ചാരിറ്റി ട്രസ്റ്റീ ബോർഡും, വ്യക്തവും, യുക്തിസഹവുമായ കാരണങ്ങൾ കാണിക്കാതെ മുൻ ചാരിറ്റി ട്രസ്റ്റീ ബോർഡ് തുടർന്നുപോന്ന പ്രവർത്തനങ്ങളിൽ പിന്തുടർച്ച നടത്താത്തത് കുറ്റകരമായ അനാസ്ഥയും യുക്മയെ അപകീർത്തിപ്പെടുത്താനും ശുഷ്കപ്പെടുത്താനുമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ ഈ കത്ത് ഇമെയിലായി അയക്കുന്ന ഇന്നേദിവസം മുതൽ 14 ദിവസത്തിനകം വാഗ്ദാനപ്രകാരം അർഹരായവർക്ക് വീട് വച്ചുകൊടുക്കാനും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി ശേഖരിച്ച ഫണ്ട് വിനിയോഗിക്കുകയും, നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ട് യുക്മയുടെ വിശ്വാസ്യതക്ക് കളങ്കമുണ്ടാക്കിയ ട്രസ്റ്റീ ബോർഡംഗങ്ങളുടെ മേൽ നടപടി എടുക്കുകയും ചെയ്യാത്ത പക്ഷം ചാരിറ്റി കമ്മീഷന് രേഖാമൂലം പരാതി നൽകുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

താങ്കൾക്ക് ഈ കത്തയച്ച വിവരം പത്രവാർത്തയായി പ്രസിദ്ധീകരിക്കുന്നതും, സോഷ്യൽ മീഡിയയിൽ കാമ്പയിൻ നടത്തി സംഭാവന നൽകിയ അഭ്യുദയകാംക്ഷികളെ നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതും, അറിയിച്ച ആവശ്യത്തിന് വിനിയോഗിക്കാത്ത തുകയിൽ നിന്ന് അവരവർ സംഭാവന ചെയ്ത തുക ചാരിറ്റി കമ്മീഷൻ മുഖേന തിരികെ വാങ്ങിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതുമാണ്

ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച് വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യൂസ്) ജോൺ ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ് കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ചൂടും, കൂടാതെ നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.

കോവിഡ് ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്. ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്, വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു. ഈ മാറ്റങ്ങളെപറ്റി അവർ സംവദിക്കും.

ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

ഫെബ്രുവരി 27 ശനിയാഴ്ച ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ പൂക്കാലം വെബ് മാഗസിന്റെ ആഭിമുഖ്യത്തിൽ, അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചർക്ക് ആദരവർപ്പിച്ച് ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന “സുഗതാഞ്ജലി” അന്തർ ചാപ്റ്റർ കാവ്യാലാപന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാനായി കുട്ടികളെ തിരഞ്ഞെടുക്കുന്നതിന്, മലയാളം മിഷൻ യുകെ ചാപ്റ്റർ പഠന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കായി ഒന്നാം ഘട്ട മത്സരം സംഘടിപ്പിക്കുന്നു. 2021 ജനുവരി ഒന്നിന് 10 വയസ്സിൽ താഴെയുള്ള കുട്ടികൾ ജൂനിയർ വിഭാഗം 10 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗം എന്നീ ക്രമത്തിലാണ് മത്സരം നടത്തുന്നത്.

മത്സരാർത്ഥികൾ സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് ആലപിക്കേണ്ടത്. ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ് ഫുടതയോടെ കാണാതെ ചൊല്ലേണ്ടതാണ് . പരമാവധി സമയം 7 മിനിറ്റ് ആണ്. കുറഞ്ഞത് 3 മിനിട്ടെങ്കിലും അഭിലഷണീയം. പതിനാറു വരികൾ ഭംഗിയായി ചൊല്ലുന്നതിന് അതിൽ കുറവ് സമയമെടുത്താലും പരിഗണിക്കും. സീനിയർ വിഭാഗത്തിൽ പതിനാറ് വരികൾ എന്ന നിബന്ധനയിൽ ആവർത്തിക്കുന്ന വരികൾ ഉൾപ്പെടുന്നതല്ല.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി യുകെയിലെ പഠന കേന്ദ്രങ്ങളിൽ നിന്നും ഒന്നാം ഘട്ട മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ കവിതാലാപനം നടത്തുന്നതിന്റെ വീഡിയോ ഫെബ്രുവരി 25 നു മുൻപ് 07882791150 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണ് . പ്രശസ്തരായ ജഡ്ജിംഗ് പാനലിന്റെ നേതൃത്വത്തിലാണ് വിധി നിർണയം നടത്തുന്നത് . ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്ന മത്സരാർത്ഥികൾക്കാണ് 2021 മാർച്ച് ആറിന് യുകെ സമയം 1.30 പി എം ന് ( IST: 7PM) ഓൺലൈനായി സംഘടിപ്പിക്കുന്ന അന്തർ ചാപ്റ്റർ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത ലഭിക്കുന്നത്. യു കെ ചാപ്റ്ററിൽ നടത്തുന്ന ഒന്നാം ഘട്ട മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിജയികൾക്ക് സാക്ഷ്യപത്രവും ക്യാഷ് അവാർഡും മലയാളം മിഷൻ നൽകുന്നതാണ്.

ഓരോ ചാപ്റ്ററുകളും സംഘടിപ്പിക്കുന്ന ഒന്നാം ഘട്ട മത്സരങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരെ ഉൾപ്പെടുത്തി നടത്തുന്ന ഫൈനൽ മത്സരം ആണ് രണ്ടാംഘട്ടത്തിൽ നടത്തുന്നത് . ഫൈനൽ മത്സരം 2021 മാർച്ച് ആറാം തീയതി 1.30 PM യു കെ സമയത്താണ് (7 PM ഇൻഡ്യൻ സമയം) ഓൺലൈൻ മത്സരം നടത്തുന്നത്. ഫൈനൽ മത്സരത്തിന്റെ മേൽനോട്ടം പൂർണ്ണമായും മലയാളം മിഷൻ കേന്ദ്ര ഓഫീസ് നേരിട്ടാണ് നടത്തുന്നത് .

കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ യുകെ ചാപ്റ്ററിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒന്നാം ഘട്ട കാവ്യാലാപന മത്സരത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന പരമാവധി വിദ്യാർത്ഥികൾ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 07846747602, 07882791150 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബ്രിസ്റ്റോൾ മലയാളികളുടെ പൊതു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകനായി രൂപം കൊണ്ട ബ്രിസ്ക 2021-22 വർഷത്തിലേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ടോം ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന കമ്മറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്.

ബ്രിസ്റ്റേളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ ഉൾക്കൊള്ളുന്ന 16 അംഗ കമ്മററിയിൽ നിന്നുംപ്രസിഡന്റായി ജാക്സൺ ജോസഫ്, ജനറൽ സെക്രട്ടറിയായി നൈസെന്റ് ജേക്കബ്, ട്രഷററായി ബിജു രാമൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് ഫിലിപ്പ്(വൈസ് പ്രസിഡൻറ്),ബിജു പോൾ(ജോയിന്റ് സെക്രട്ടറി),രാജൻ ഉലഹന്നാൻ(ജോയിന്റ് ട്രഷറർ), ജാനീസ് ജെയിൻ, ബിനോയി മാണി, അബ്രഹാം മാത്യു (ആർട്സ് കോടിനേറേറഴ്സ്), നൈജിൽ കുര്യൻ, മനോഷ് ജോൺ, ഷിജു ജോർജ്(സ്പോർട്സ് കോർഡിനെറ്റേഴ്സ്) ജോബിച്ചൻ ജോർജ്(പി ആർ ഓ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

തിരഞ്ഞെടുപ്പിനു ശേഷം പ്രസിഡന്റ് ജാക്സൺ ജോസഫും, സെക്രട്ടറി നൈസന്റ് ജേക്കബും കമ്മറ്റിയെ അഭിസംബോധന ചെയ്തു സംസരിക്കുകയും മുൻ ഭരണസമിതിക്കു നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികളുടെയും കമ്മറ്റിയംഗങ്ങളുടെയും എല്ലാവിധസഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. അതോടെപ്പം ബ്രിസ്ക്കയുടെ എല്ലാ അംഗ അസോസിയേഷനുകളുടെയും മുൻവർഷങ്ങളിലേതുപോലെയുള്ള സഹായ സഹകരണങ്ങൾ തുടർന്നും അഭ്യർത്ഥിക്കുകയും ചെയ്തു.

ലോക് ഡൗണിന്റെ സഹര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതിനനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുവാനും യോഗം തീരുമാനിച്ചു.

RECENT POSTS
Copyright © . All rights reserved