ഫൈസൽ നാലകത്ത്
ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ചു ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ & റിസേർച് സെന്റർ പുറത്തിറക്കിയ മ്യൂസിക്കൽ വീഡിയോ ആൽബമാണ് “പറന്നുയരാം”.പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരാണ് വീഡിയോ ആൽബം റിലീസ് ചെയ്തത്. പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ സെലിബ്രിഡ്ജ് ആണ് ഈ വീഡിയോ ആൽബം രൂപകൽപന ചെയ്തത്. ഇത് സംബന്ധിച്ച് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ അഭിലാഷ് ജോസഫ്, റോസ്മിൻ, ഇയാൻ, സംഗീത സംവിധായകൻ ഫായിസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ഈ ഇൻസ്റ്റിറ്റ്യൂട്ടിൻെറ പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയും സഹായവും ഉറപ്പാക്കാനും അതോടൊപ്പം ഒരു ഭിന്നശേഷി സൗഹൃദ സമൂഹത്തെ വാർത്തെടുക്കാനും ആണ്. അവരുടെ ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ ഉയർച്ചയാണ് നോക്കിക്കാണുന്നത്. അതിനെ സഹായിക്കുന്ന കരിയർ ജോബ് ട്രെയിനിങ്, കൾച്ചറൽ സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുപ്പിക്കുകയും അവർക്ക് ആശ്വാസപരമായ ഒരു ജീവിതത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇയാന്റെ പ്രധാന ലക്‌ഷ്യം.
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ശങ്കർ രാമകൃഷ്ണന്റേതാണ് ആശയം. ഷൗക്കത്ത് ലെൻസ്മാൻ ആണ് ക്രീയേറ്റീവ് ഹെഡ്. ദൃശ്യാവിഷ്‌കാരം ശ്രീ യൂസഫ് ലെൻസ്മാൻ. പ്രൊഡ്യൂസേഴ്‌സ്-അഭിലാഷ് ജോസഫ് കെ, റോസ്മിൻ അഭിലാഷ്. ഹെക്ടർ ലെവിസ് (USA) നൊപ്പം ഗായകരായ റാണി ഹെക്ടർ, മെറിൽ ആൻ മാത്യു, ഷാജി ചുണ്ടൻ, ഡെസ്റ്റിനി മെലോൺ ടെക്സാസ് (USA)തുടങ്ങിയവരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഫായിസ് മുഹമ്മദിന്റെ സംഗീതത്തിൽ ഷാജി ചുണ്ടനാണ് വരികളെഴുതിയിരിക്കുന്നത്. പ്രശസ്ത മോഡലും സിനിമാതാരവുമായ രാജേഷ് രാജിനൊപ്പം അറിയപ്പെടുന്ന കുട്ടി താരോദയം ബേബി ഇവാനിയായും ഇയാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരൻ ശ്രീ അഭിലാഷ് ജോസഫും ഭാര്യ റോസ്മിൻ അഭിലാഷും മകൻ ഇയാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ക്യാമറ യൂസഫ് ലെൻസ്മാൻ, ആൻസൂർ പി.എം, അഷ്‌റഫ് പാത്രമംഗലം. എഡിറ്റിംഗ് & ഗ്രാഫിക്സ് യൂസഫ് ലെൻസ്മാൻ, സൗണ്ട് മിക്സിങ് അലെ ഫില്ലിസോളാ-യു.കെ, വാർത്ത പ്രചാരം എ.എസ്. ദിനേശ്. പ്രൊജക്റ്റ് ഡിസൈനർ ഷംസി തിരൂർ, ഫൈസൽ നാലകത്ത്-യു.കെ, സിൻഞ്ചോ നെല്ലിശേരി. ഡിസൈൻസ് ഷെമീം കോമത്ത്.
ഇബ്രാഹിം വാക്കുളങ്ങര
കൊട്ടിക്കലാശം തുറന്ന രാഷ്ട്രീയ സംവാദ വേദിയിൽ. ഈ വരുന്ന ശനിയാഴ്ച 03-04/21 യുകെ സമയം വൈകുന്നേരം 6 മണിക്ക് . യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ രാഷ്ട്രീയ പാർട്ടി സഹയാത്രികരും പങ്കെടുക്കുന്നു.
വിഷയം : “കേരള നിർമ്മിതിയിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്കു ചരിത്രവും വാർത്തമാനവും ഭാവിയും”
സൂമിലൂടെ നടത്തപ്പെടുന്ന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുത്തു ചോദ്യങ്ങൾ ചോദിക്കാൻ അവസരം . പങ്കെടുത്തു സംവാദം ഒരു വൻ വിജയമാക്കുക. മെട്രോ മലയാളം ചാനൽ മേധാവി സിനിമാ സംവിധായകൻ, അഭിനേതാവ് ശ്രീ കനെഷ്യസ് അത്തിപ്പൊഴിയിൽ നയിക്കുന്നു.
Dial by your location
+1 646 558 8656 US (New York)
+1 669 900 9128 US (San Jose)
+1 253 215 8782 US (Tacoma)
+1 301 715 8592 US (Washington DC)
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
Meeting ID: 923 3164 9400
Find your local number: https://zoom.us/u/aLKQL5QAs
ടോം ജോസ് തടിയംപാട്
മേസ്തിരിപണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട കൈപ്പട്ടൂരിൽ താമസിക്കുന്ന റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്, ഇതുവരെ 3165 പൗണ്ട് ലഭിച്ചു ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു ചാരിറ്റി ഏപ്രിൽ മാസം നാലാം തീയതി (ഞായറാഴ്ച) അവസാനിക്കുന്നു. നിങ്ങളാൽ കഴിയുന്ന സംഭാവന താഴെകാണുന്ന അക്കൗണ്ടിൽ നൽകുക.
ഞങ്ങൾ ഇതുവരെ നടത്തിയ ചാരിറ്റികളിൽ ആദ്യമായിട്ടാണ് ഒരു വ്യക്തിയിൽ നിന്നും 1000 പൗണ്ട് ലഭിക്കുന്നത്. ഞങ്ങളുടെ സുതാര്യമായ പ്രവർത്തനം നിരീക്ഷിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഞങ്ങളെ വിളിച്ചു അഭിന്ദനം അറിയിച്ച ശേഷം 1000 പൗണ്ട് സംഭാവന ചെയ്യുകയായിരുന്നു. ഇതു ഞങ്ങളുടെ സത്യസന്ധതയ്ക്കു കിട്ടിയ അഭിന്ദനമായി കാണുന്നു.
കൂലിപ്പണിക്കിടയിൽ കാലിൽ കല്ലുവീണ മുറിവിൽനിന്നും ഉണ്ടായ ഇൻഫെക്ഷൻ റെജിയുടെ ഒരു കാല് മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി. കൂടാതെ ശ്വാസകോശ രോഗം ബാധിച്ച രണ്ടാമത്തെ മകനെ ചികിൽസിക്കുകയും വേണം.
നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ റെജി മഠത്തിൽ എന്ന മനുഷ്യന്റെ ആഗ്രഹം ഒരു കൃത്രിമ കാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ്. കൂടതെ മകന്റെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്തു നിർമ്മിച്ചു കൊടുത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്.
റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും ,സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തീരുമാനിക്കുകയായിരുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
”
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ടോം ജോസ് തടിയംപാട്
കൂലിപ്പണിക്കിടയിൽ കാലു നഷ്ട്ടപ്പെട്ട ഈ മനുഷ്യനു നടക്കാനും, രോഗം ബാധിച്ച മകനെ ചികിൽസിക്കാനും നിങ്ങളുടെ സഹായം കൂടാതെ കഴിയില്ല. മേസ്തിരിപണിക്കിടയിൽ കാലിൽ കല്ലുവീണുണ്ടായ മുറിവിൽനിന്നും രൂപപ്പെട്ട ഇൻഫെക്ഷൻ റെജിയുടെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു, അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്ന തൊഴിലും നഷ്ട്ടപ്പെട്ടു പുറത്തിറങ്ങി നടക്കാനും കഴിയാതെയായി.
നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയാറെടുത്തുകൊണ്ടിരിക്കുമ്പോൾ പത്തനംതിട്ട കൈപ്പട്ടൂരിൽ താമസിക്കുന്ന റെജി മഠത്തിൽ എന്ന മനുഷ്യന്റെ ആഗ്രഹം ഒരു കൃത്രിമകാലു വച്ച് പുറത്തിറങ്ങി നടക്കുക എന്നതാണ് കൂടാതെ മകന്റെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. പത്തനംതിട്ട കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്തു നിർമ്മിച്ചു കൊടുത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. ദയവായി സഹായിക്കുക. ഇതുവരെ 840 പൗണ്ട് ലഭിച്ചു. ചാരിറ്റി തുടരുന്നു. ബാങ്കിൻെറ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
റെജിയുടെ വേദന നിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തീരുമാനിക്കുകയായിരുന്നു.
..
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
”
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
2001 ൽ ലിവർപൂൾ മലയാളിസമൂഹത്തിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ( ലിമയുടെ )കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ട് ഒരു സുവനീർ പ്രകാശനം ചെയ്യാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു . കഴിഞ്ഞ 20 വർഷത്തെ ലിമയുടെ കലാ ,സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളിലെ പ്രവർത്തനം ലിവർപൂൾ മലയാളി സമൂഹത്തിൽ പുതിയ ഊർജം പകരാൻ ഉതകിയിട്ടുണ്ട് എന്നതിൽ സംശയമില്ല .അത്തരം പ്രവർത്തനങ്ങളുടെ ഒരു നേർക്കാഴ്ചയായി ഈ സുവനീർ മാറും എന്നതിൽ സംശയമില്ല. .
സുവനീർ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സുവനീറിന്റെ സാമ്പത്തിക കാര്യങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടർ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോർജ് ചിഫ് എഡിറ്ററായി പ്രവർത്തിക്കുന്ന കമ്മറ്റിയും,പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു . ഈ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ടു ലിമ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് സെക്രട്ടറി സോജൻ തോമസ് ട്രഷർ ജോസ് മാത്യു എന്നിവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു .
സുവനീയറിൽ പ്രസിദ്ധീകരിക്കാനുള്ള മലയാളം ഇംഗ്ലീഷ് ലേഖനങ്ങൾ ,കവിതകൾ കഥകൾ മുതലായ കലാസൃഷ്ടികൾ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐ ഡി യിൽ ജൂൺ 30 നു മുൻപ് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു .ലിമയുടെ സുവനീർ ലിവർപൂൾ മലയാളി സമൂഹത്തിന്റെ കലാ സാംസ്ക്കാരിക മികവ് വിളിച്ചറിയിക്കുന്നതായിരിക്കും എന്നതിൽ തർക്കമില്ല. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു ..
നിങ്ങളുടെ സൃഷ്ടികൾ അയക്കേണ്ട ഇമെയിൽ [email protected]
ഇബ്രാഹിം വാക്കുളങ്ങര
സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. ശ്രീ എൻ പി ചന്ദ്രശേഖരൻ (കൈരളി TV ന്യൂസ് ഡയറക്ടർ ), സഖാവ് പി.കെ ഹരികുമാർ (സാഹിത്യ പ്രവർത്തക സംഘം ചെയർമാൻ, മുൻ കേരള ഗ്രന്ഥ ശാല ചെയർമാൻ, എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് മെമ്പർ) , ചിന്തകനും പ്രഭാഷകനും ആയ ശ്രീ ശ്രീചിത്രൻ എം ജെ എന്നിവർ ഈ ആഴ്ച സദസ്സിൽ പങ്കെടുക്കും . ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ” ഉറപ്പാണ് രണ്ടാമൂഴം ” ത്തിന്റെ പ്രദർശനോൽഘാടനം ഞായറാഴ്ച ഈ സദസ്സിൽ നടത്തപ്പെടും. കൈരളി TV ന്യൂസ് ഡയറക്ടർ ശ്രീ എൻ പി ചന്ദ്രശേഖരൻ പ്രദർശനോൽഘാടനം നിർവ്വഹിക്കും. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദർശനോൽഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നതാണ് .
” ഉറപ്പാണ് രണ്ടാമൂഴം “എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അക്ഷയ് കാപ്പാടൻ ആണ്. താഴെ പറയുന്നവരാണ് ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരും അഭിനേതാക്കളും ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : പ്രകാശ് ക്യാറ്റ്ഐ, എഡിറ്റിംഗ്: സനോജ് ബാലകൃഷ്ണൻ , സംഗീതം: റിജോ ജോസഫ് വാഴപ്പള്ളി, ഗ്രാഫിക്സ്: ജെനിത് എം വി മയ്യിൽ, ഡിസൈൻ: അർജുൻ ജി ബി.
അഭിനേതാക്കൾ : നാദം മുരളി, രതീഷ് കുര്യ , ബാബു കൊടോളിപ്രം , ബിജു ഋത്വിക് , കവിത ബിജു , ലക്ഷ്മി , ലിയോണ പ്രകാശ് , ഷിജു പദം മയ്യിൽ , ബിജേഷ് എംവി , കണ്ണേട്ടൻ , സി പി ദാമോദരൻ , ഡോ . വേണു .
സാംസ്‌കാരിക സദസ്സിന്റെ നാലാം വേദി വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
ഇബ്രാഹിം വാക്കുളങ്ങര
വളരെ ദുഃഖകരമായ ഒരു വാർത്തയാണ് ഇന്ന് യു കെ മലയാളികളെ തേടിയെത്തിയത്. യുകെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്ന ഹരി ഏട്ടൻ എന്ന ടി ഹരിദാസ് അന്തരിച്ചു. ലോകകേരളസഭ അംഗവും ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനും ആയിരുന്നു. ബുധനാഴ്ച രാവിലെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. ടൂട്ടിങ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസിച്ചിരുന്നത്. നാല് ആണ്‍ മക്കളാണുള്ളത്. തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്.
ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായിരിക്കേ മലയാളികള്‍ക്കെല്ലാം എന്തു സഹായവും തേടാവുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹത്തിന്റെത്. റിട്ടയര്‍മെന്റിന് ശേഷവും ഇതു തുടര്‍ന്നു. മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിന്ന് പരിഹാരം കണ്ടെത്തിയിരുന്ന എല്ലാവരുടേയും പ്രിയങ്കരനായ വ്യക്തിയുടെ വിയോഗം ആര്‍ക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സമീക്ഷ യുകെ യുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഹരിയേട്ടന്റെ വിയോഗത്തിൽ സമീക്ഷ യുകെ നാഷണൽ കമ്മറ്റി അനുശോചിക്കുകയും ദുഃഖിതരായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായിസമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
ടോം ജോസ് തടിയംപാട്
പത്തനംതിട്ട കൈപ്പട്ടൂരിൽ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലർത്തിപോന്നിരുന്ന റെജി മഠത്തിൽ എന്ന മനുഷ്യന്റെ ജീവിതം തകർത്തെറിഞ്ഞത് നാലുമാസങ്ങൾക്കു മുൻപ് പണിക്കിടയിൽ കാലിൽ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകർന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇൻഫെക്ഷൻ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയിൽ എത്തിച്ചു ,അങ്ങനെ അദ്ദേഹത്തിന്റെ ജീവിതം വീടിനുള്ളിൽ തളക്കപ്പെടുകയാണുണ്ടായത് .
മുറിച്ചു കളഞ്ഞ കാലിന്റെ സ്ഥാനത്ത് ഒരു കൃത്രിമ കാലു വച്ച് പുറംലോകം കാണാൻ കഴിയുക എന്നതാണ് റെജിയുടെ ആഗ്രഹം, അതിനു നിങ്ങൾ സഹായിക്കണം, കൂടാതെ ചികിത്സയും മുൻപോട്ടു കൊണ്ടുപോകണം. കൈപ്പട്ടൂരിലെ പള്ളിയുടെ സഹായത്തിൽ ആറു സെന്റ് സ്ഥലത്ത് നിർമ്മിച്ചു കൊടുത്ത പൂർണ്ണമായി പണിതീരാത്ത ഒരു വീടാണ് ആകെയുള്ള സ്വത്ത്. രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് റെജിയുടേത് അതിൽ ഇളയ മകനു ശ്വാസതടസ രോഗമാണ്. കുട്ടിയുടെ ചികിത്സ നടത്തിയിരുന്നത് കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടായിരുന്നു എന്നാൽ റെജിക്കു അപകടം സംഭവിച്ച ശേഷം കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പണമില്ലാതെ വിഷമിക്കുകയാണ് .
റെജിയുടെ വേദനനിറഞ്ഞ ജീവിതത്തെപ്പറ്റി ഞങ്ങളെ അറിയിച്ചത് പത്തനംതിട്ട സ്വദേശിയും റെജിയുടെ നാട്ടുകാരനും സഹപാഠിയുമായ ലിവർപൂളിൽ താമസിക്കുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ മുൻ പ്രസിഡന്റായിരുന്ന ഹരികുമാർ ഗോപാലനാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളോടും സഹകരിക്കുന്ന ഹരിയുടെ അഭ്യർത്ഥന മാനിച്ചു റെജിക്കുവേണ്ടി ഈസ്റ്റർ ചാരിറ്റി നടത്താൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. കൊറോണയുടെ മാരകമായ പിടിയിൽ നിന്നും പതിയെ രക്ഷപെട്ടുകൊണ്ടിരിക്കുന്ന നമ്മളും ലോകവും വളരെ കഷ്ടകരമായിട്ടാണ് കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം എങ്കിലും നിങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യർത്ഥിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങള്‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യുകെയിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റെറ്റ്മെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്. ഞങ്ങൾ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക.
“ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ഇബ്രാഹിം വാക്കുളങ്ങര
ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ ഉത്‌ഘാടനം നിർവഹിച്ച സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനഹൃദയങ്ങളിൽ എത്തിക്കുവാൻ വേണ്ടി തുടങ്ങിയ സാംസ്‌കാരിക സദസ്സിൽ ഈ ആഴ്ച മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ്, കേരളത്തിലെ പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറിയും സാഹിത്യകാരനും ആയ ശ്രീ അശോകൻ ചരുവിൽ എന്നിവർ പങ്കെടുക്കുന്നു.
ഈ വരുന്ന ഞായറാഴ്ച. യുകെ സമയം @12,30ന് സൂമി ലൂടെ ആകും പരുപാടി നടത്തപ്പെടുക. 12.30 പിഎംമിന് തുറക്കുന്ന സൂം ലിങ്കിൽ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്കു സൂമിലൂടെയും ബാക്കി എല്ലാവർക്കും സമീക്ഷ യുകെ യുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ഈ സദസ്സിൽ പങ്കെടുക്കാവുന്നതാണ്. മാധ്യമ പ്രവർത്തകൻ ശ്രീ കെ ജെ ജേക്കബ് “ഇടതു ഭരണവും മാധ്യമ സമീപനവും ” എന്ന വിഷയത്തെ കുറിച്ചും, ശ്രീ അശോകൻ ചരുവിൽ “കേരള രാഷ്ട്രീയത്തിൽ പുരോഗമന സാഹിത്യത്തിൻറെ പങ്ക് ” എന്ന വിഷയത്തെ കുറിച്ചും സംസാരിക്കുന്നതായിരിക്കും.
നാട്ടിലെ ഒരോ ചലനങ്ങളും വളരെ ശ്രദ്ധയോടെ നോക്കി കാണുകയും പഠിച്ചു മനസ്സിലാക്കി നാടിനു ഏറ്റവും ഗുണകരമായ രീതിയിൽ ഇടപെടുകയും ചെയ്യുന്നവരാണ് പ്രവാസികളായ മലയാളികൾ . ആ നിലയിൽ കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധന്യമർഹിക്കുന്നതും ഗൗരവത്തോടെ ഇടപെടേണ്ടതുമാണെന്ന തിരിച്ചറിവാണ് യുകെയിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഇതുപോലെയുള്ള സാസ്കാരിക സദസ്സുകൾ സംഘടിപ്പിക്കുവാനായി മുന്നോട്ടുവന്നതിൻ്റെ പ്രധാനകാരണം .
ഈ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളായ നമ്മൾ ഏതു നിലപാടുകൾ സ്വീകരക്കണമെന്നുള്ള വ്യക്തത നൽകികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്.
ഞായറാഴ്ച നടക്കുന്ന സാംസ്കാരിക സദസ്സിലേക്ക് ഇടതുപക്ഷ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന മുഴുവൻ ആൾക്കാരെയും. സ്വാഗതം ചെയ്യുന്നുവെന്ന് സമിക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നോർത്തമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് സംവാദം മാർച്ച് 20-ന് 12 മണിക്ക് ശനിയാഴ്ച സൂമിൽ നടക്കും. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരും അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്കും, കൂടാതെ രാഷ്ട്രീയ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കും ഒരേ വേദിയിൽ സംവദിക്കാനുള്ള അവസരം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുകയാണ്.
പ്രസ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘മാധ്യമ സംഗമം 2021’ മുതിർന്ന മൂന്നു മാധ്യമ പ്രവർത്തകരായ ആർ.ശ്രീകണ്ഠൻ നായർ, എം.ജി. രാധാകൃഷ്ണൻ, എൻ.പി.ചന്ദ്രശേഖർ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയതിനു ശേഷം ഇന്ത്യ പ്രസ് ക്ലബ് ഒരുക്കുന്ന ഈ ‘ഇലക്ഷൻ ഡിബേറ്റി’നു വമ്പിച്ച പ്രതികരണം കിട്ടി കഴിഞ്ഞു. നിരവധി ആൾക്കാർ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
മുന്നണികളെ പ്രതിനിധീകരിച്ച് രാജു എബ്രഹാം എം.എൽ.എ (എൽ.ഡി.എഫ്), കെ.പി.സി.സി. സെക്രട്ടറി സി.എസ. ശ്രീനിവാസ് (യു.ഡി.എഫ്), ബി.ജെ.പി മുൻ സ്റേറ് സെക്രട്ടറി ബി. രാധാകൃഷ്ണൻ (എൻ.ഡി.എ), എന്നിവരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്.
ഇവരോടൊപ്പം അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അണിനിരക്കും. അതിനാൽ തീപാറുന്ന ചർച്ച പ്രതീക്ഷിക്കാം. ഈ ഇലക്ഷൻ ഡിബേറ്റിന്റെ മോഡറേറ്റർമാർ അമേരിക്കയിലെ പ്രമുഖരായ രണ്ടു മാധ്യമ പ്രവർത്തകർ സുനിൽ തൈമറ്റവും, ജിനേഷ് തമ്പിയുമാണ്.
അധികാരം നിലനിർത്താൻ ഇടതു മുന്നണിയും ഭരണം പിടിക്കാൻ യു.ഡി.എഫും. എല്ലാ അടവുകളും പയറ്റുന്നു. ഇതിനിടയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. അത് ഫലത്തെ എങ്ങനെ ബാധിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 35 സീറ്റിൽ ജയിച്ചാൽ തങ്ങൾ ഭരണം നടത്തുമെന്നാണ് ബി.ജെ.പിയുടെ വെല്ലുവിളി.
ഇലക്ഷൻ അടുക്കും തോറും ചിത്രം മാറി മറിയുകയാണ്. കേരളത്തിൽ പ്രവചനങ്ങൾ അത്ര കണ്ട് ഫലിക്കാറില്ല. അതിനാൽ എല്ലാവരും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്.
പങ്കെടുക്കുന്നവർക്കും ചോദ്യങ്ങൾ ചോദിക്കാം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യുക www.indiapressclubna.org/electiondebate.
കൂടുതൽ വിവരങ്ങൾക്ക് 9176621122