പാലാ സെന്റ് തോമസ് കോളേജിൽ (St Thomas College Pala) നടന്ന ക്രൂരമായ കൊലപാതകം (Murder) നേരിൽ കണ്ടത് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ (Security Staff) ജോസ്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് തലയോലപ്പറമ്പ് സ്വദേശിയായ നിതിനയുടെ (Nithinamol) കഴുത്തിൽ വെട്ടുന്നത് കണ്ടെന്നും ഭയന്നുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ മൊഴി. വിവരം താൻ അപ്പോൾ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും ഇദ്ദേഹം പൊലീസിനോടു പറഞ്ഞു.
മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു. പിന്നീട് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ട് ഇവിടേക്ക് രണ്ട് കുട്ടികൾ വന്നു. അപ്പോഴാണ് മുറിവേറ്റ് രക്തംവാർന്നുപോകുന്ന നിലയിൽ നിതിനയെ കണ്ടത്.
ഇരുവരും സംസാരിച്ച് നിൽക്കുന്നതും പിന്നീട് അഭിഷേക് കത്തി ഉപയോഗിച്ച് നിതിനയുടെ കഴുത്തിൽ വെട്ടുന്നതും താൻ കണ്ടുവെന്ന നിർണായക മൊഴിയാണ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ നൽകിയിരിക്കുന്നത്. ‘അവര് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കം നടക്കുന്നത് കണ്ടാണ് അങ്ങോട്ടെക്ക് നടന്നത്. പെട്ടെന്നാണ് പയ്യൻ പെൺകുട്ടിയുടെ തലയ്ക്ക് പിന്നിൽ ഇടിച്ചത്. മുട്ടുകുത്തി വീണ കൊച്ചിനെ അവൻ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തിൽ നിന്ന് ചോര ചീറ്റുന്നതാണ്. ഞാൻ ഭയന്നുപോയി. അപ്പോഴാണ് രണ്ട് ആൺപിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞത്. പക്ഷെ അവൻ രക്ഷപ്പെടാൻ നോക്കിയില്ല. അവിടെ തന്നെ നിന്നു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ചു,’- ജോസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ പ്രണയത്തകര്‍ച്ചയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകല്‍ച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നും അഭിഷേക് മൊഴി രേഖപ്പെടുത്തി. നിതിനയെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വയം കൈ ഞരമ്പ് മുറിച്ച് പേടിപ്പിക്കാനെന്നും അഭിഷേക് പോലീസിന് മൊഴി നല്‍കി.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ഇരുവരും.
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.
അഭിഷേകും നിതിനയും നേരത്തെ പറഞ്ഞുവെച്ചത് പോലെ പരീക്ഷ കഴിഞ്ഞ് ഒരേ സമയത്ത് ഇറങ്ങുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പോലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാന്‍ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇരുവരും ഗ്രൌണ്ടിലൂടെ നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നം സംസാരിച്ച് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ അഭിഷേക് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിനയെ കൂടെ പഠിച്ച അഭിഷേക് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ സഹപാഠികൾ. നിഥിന പരീക്ഷ എഴുതി പുറത്തിറങ്ങുന്നതിനായി കാത്തുനിൽക്കുകയായിരുന്നു പ്രതി അഭിഷേക്
അഭിഷേക് പരീക്ഷ പാതിക്ക് നിർത്തിയാണ് മരച്ചുവട്ടിൽ പെൺകുട്ടിയെ കാത്തുനിന്നതെന്ന് സഹപാഠികൾ പറയുന്നു. ഇരുവരും ഒരു ഹാളിലായിരുന്നു പരീക്ഷ എഴുതിയത്. നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും സഹപാഠി ആദം പറയുന്നു.
ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളേജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ മരത്തിന് ചുവട്ടിൽ ആൺകുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളേജ് പ്രിൻസിപ്പലും പറഞ്ഞു. പെൺകുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്.
കോളേജ് ഓഫീസിൽ വിവരം ലഭിച്ചതിനെ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്‌നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ല. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിഥിന മോളാണ് (22) പാലാ സെന്റ് തോമസ് കോളേജിൽവെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം.
കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം ഉറ്റവരെയും സുഹൃത്തുക്കളെയും കോളേജ് അധികൃതരെയുമെല്ലാം നടുക്കിയിരിക്കുകയാണ്. പാലാ സെന്റ് തോമസ് കോളേജില്‍ വെച്ച് തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമം നടത്തിയത്.
പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് നിതിനയുടെ കഴുത്തറുത്തതെന്ന് കോട്ടയം എസ്പി ശില്‍പ പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
എസ്പി ശില്‍പയുടെ പ്രതികരണം
ഇന്ന് രാവിലെ പരീക്ഷയെഴുതാനെത്തിയതാണ് പെണ്‍കുട്ടി. 11-30 ഓടെ പെണ്‍കുട്ടി ഗ്രൗണ്ടിനടുത്ത് നില്‍ക്കുമ്പോള്‍ അഭിഷേക് കൊലപ്പെടുത്തുകയായിരുന്നു. പേപ്പര്‍ കട്ടര്‍ കൊണ്ടാണ് കൊലപാതകം. അന്വേഷണം നടന്നുവരികയാണ്. പ്രതി സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നും കാര്യങ്ങള്‍ തേടിയിട്ടില്ല. കൂടുതല്‍ മനസിലാക്കാനുണ്ട്. ക്യാമ്പസില്‍ ആളുകള്‍ ഉള്ള സമയത്തായിരുന്നു സംഭവം.
ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണം നടത്തണം. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമം നടത്തിയത്. പ്രണയനൈരാശ്യമാണ് കൊലയിലേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും. പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് കൊലപാതകം.
സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം
വിദ്യാര്‍ത്ഥികള്‍ ദൂരെ നിന്ന് മാത്രമാണ് സംഭവം കണ്ടത്. അടുത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കഴുത്തറുത്ത് നിലയിലായിരുന്നു. പ്രതി അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. അഞ്ച് മിനിറ്റിനകം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. അവിടെ തന്നെ ഇരിക്കുകയായിരുന്നു. അവസാനത്തെ സെമസ്റ്റര്‍ പരീക്ഷയെഴുതിയ ശേഷമാണ് സംഭവം.
പെണ്‍കുട്ടിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. അവരുടെ മുന്നിലും പിന്നിലുമായി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. പക്ഷെ അകലത്തിലായിരുന്നതിനാല്‍ കൃത്യമായി സംഭവം കണ്ടില്ല. കോളെജില്‍ ഇത് സംഭവിച്ചതില്‍ ദുഖമുണ്ട്. കൊവിഡ്-19 കാരണം രണ്ട് വര്‍ഷമായി കോളേജ് അടച്ചുകിടന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചൊന്നും നമുക്കൊന്നും അറിയില്ല.
മലയാളത്തിലെ പ്രശസ്ത നടനാണ് ബാല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയി മാറുകയാണ്. ഈയടുത്താണ് ബാലയുടെ രണ്ടാം വിവാഹം കഴിഞ്ഞത്. സുഹൃത്തായ എലിസബത്ത് ആയിരുന്നു വധു. ഇപ്പോഴിതാ തട്ടിപ്പുകാരൻ ആയ മോൺസനുമായി ബാലക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഒരു ശബ്ദ സന്ദേശം ഈ കഴിഞ്ഞ ദിവസം ലീക്ക് ആയിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി തരാതെ ബാല ഒഴിഞ്ഞു മാറുകയും ചെയ്തു. ഇപ്പോഴിതാ ബാലയുടെ മറ്റൊരു കാര്യമാണ് ശ്രദ്ധനേടുന്നത്.
ആദ്യഭാര്യയും ബാലയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മോൺസൻ അത് ഒത്തുതീർപ്പാക്കാൻ ഇടനില നിന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് തന്നെ ആയിരുന്നു അത്. ഈ സമയം ആദ്യഭാര്യയുടെ അഭിഭാഷകനും ബാലയുടെ അഭിഭാഷകയും കൂടെ ഉണ്ടായിരുന്നു. ആദ്യഭാര്യയുടെ അഭിഭാഷകനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ വാർത്തയും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നീട് കോടതിയിൽ എത്തിയപ്പോൾ മോൺസനിൻ്റെ വണ്ടിയിലാണ് ബാല എത്തിയത് എന്ന് ഇദ്ദേഹം പറയുന്നു.
ഇതിനിടയിൽ താരം ഒരു ഫേസ്ബുക്ക് വീഡിയോയും ഇട്ടിരുന്നു. കേരളത്തിൽ വിവാദമായ ചർച്ചകൾ നടക്കുകയാണ് രണ്ടു ദിവസമായി. ചെന്നൈയിൽ ആയതിനാൽ മുഴുവൻ കാര്യങ്ങളും തനിക്ക് അറിയില്ല. തന്നാലാവുന്ന വിശദീകരണം നൽകിയിട്ടുണ്ട്. ചെറിയ ചില സംശയങ്ങൾ തനിക്ക് ഉണ്ടായിരുന്നു. ഒരു അയൽക്കാരൻറെ കാര്യത്തിൽ ഒരു ബന്ധവുമില്ലാത്ത തന്നെ ഉൾപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിനു പുറകിൽ ആരോ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ആ സംശയം ശരിയാണ് എന്ന് തോന്നിയതിനാലാണ് വീഡിയോ ചെയ്യുന്നത്.
സാധാരണ സിനിമ ഇറങ്ങുന്നതിനു മുമ്പ് ട്രെയിലർ ഇറങ്ങും. എങ്ങനെയെങ്കിലും ജീവിതത്തിൽ മുന്നേറാൻ നിൽക്കുകയാണ്. നിശബ്ദത പാലിക്കുന്നത് ഭീരു ആയതിനാൽ അല്ല. ട്രെയിലർ കാണിച്ചുതരാം എന്ന് പറഞ്ഞ് ഒരു ശബ്ദ സന്ദേശം താരം കാണിക്കുന്നു. തങ്ങളുടെ ലൈഫില് ഏറ്റവും വലിയ പ്രശ്നം ആ വ്യക്തിയാണ്. ആദ്യ ഭാര്യയെ കുറിച്ച് എന്ന് തോന്നിപ്പിക്കും വിധം ഒരു സ്ത്രീ പാലയോട് പറഞ്ഞ വാക്കുകളാണ്. എന്നാൽ ഇത് ആരാണെന്ന് വ്യക്തതയില്ല. ചിലപ്പോൾ ആവാം ചിലപ്പോൾ അല്ലായിരിക്കാം. മക്കളുടെ ഭാവിയോർത്ത് എല്ലാം വിട്ടുകൊടുക്കുകയാണ് എന്നും താരം പറയുന്നു.
ഏറ്റുമാനൂരിൽ ഓട്ടോ അപകടത്തിന് പിന്നാലെ സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ചയാൾ മരിച്ചു. ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം. അതിരപ്പുഴ സ്വദേശിയായ ബിനുമോൻ ആർ (36) ആണ് വഴിയരികിൽ എട്ട് മണിക്കൂറോളം ആരും സഹായത്തിനില്ലാതെ മരണത്തിന് കീഴടങ്ങിയത്.
ഇന്നെലെ രാത്രി 12 മണിയോട് കൂടിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ ഫുട്പാത്തിൽ ഇടിച്ച് കയറി മറിയുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ബിനുവിനെ ഓട്ടോയിൽ കയറ്റതിനു ശേഷം ആശുപത്രിയിലേക്ക് വിട്ടു.
എന്നാൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ബിനുവിനെ ആശുപത്രിയിൽ എത്തിക്കാതെ കടത്തിണ്ണയിൽ ഉപേക്ഷിച്ച് മടങ്ങി. രാവിലെ കടയുടമ എത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ഇയാളെ ഫയർഫോഴ്സും പോലീസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ബിനുവും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ബിനു വർഷങ്ങളായി അപസ്മാര ബാധിതനാണ്. എന്നാൽ ബിനു മദ്യലഹരിയിൽ തന്നോട് ഒച്ചവെച്ചതുകൊണ്ടാണ് താൻ കടത്തിണ്ണയില്‍ വിട്ടിട്ടുപോയതെന്ന് രാജേഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പോസ്മോർട്ടം റിപ്പോർട്ടിന് ശേഷമേ കൃത്യമായ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളിൽ ഒരാൾ അറസ്റ്റിൽ. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടൽ വ്യവസായിയുമായ കുനാൽ ജാനിയെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഖർ ഏരിയായിൽ നിന്ന് അറസ്റ്റ് ചെയ്തത്. രജപുതിന്‍റെ സുഹൃത്തായിരുന്ന കുനാൽ ജാനി ഒളിവിലായിരുന്നു.
2020 ജൂണിലാണ് ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ജൂണിൽ സുശാന്ത് സിങ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവർത്തിയെയും സഹോദരൻ ഷോവിക് ചക്രവർത്തിയെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതി ചേർക്കപ്പെട്ട 33 പേരിൽ എട്ടു പേർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.
മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ കാമുകിയും നടിയുമായ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ പ്രതികളാക്കി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമർപിച്ചിരുന്നു. അന്വേഷണത്തിനിടെ വിദേശ കറൻസി, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപെടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു.
സുശാന്ത് മരണം അന്വേഷിച്ച മയക്കുമരുന്ന് നിയന്ത്രണ ഏജൻസി സിനിമ വ്യവസായത്തിന് മയക്കുമരുന്ന് ലോബിയുമായുള്ള ബന്ധമാണ് പ്രധാനമായി അന്വേഷിച്ചിരുന്നത്. ഇതേ തുടർന്ന്, ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ തുടങ്ങി നിരവധി പേരെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര മന്ത്രി നവാബ് മലികിന്‍റെ മരുമകൻ സമീർ ഖാനെയും അറസ്റ്റ് ചെയ്തിരുന്നു.
മക്കയിലെ നവാരിയയിൽ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണുമരിച്ചു. കുറ്റ്യാടി സ്വദേശി അജ്മൽ (30)ആണ് മരിച്ചത്. നവാരിയയിലെ കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു.
കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക്തർക്കം മൂലം അടിപിടി ഉണ്ടായിരുന്നു. ഇതിൽ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരുന്നും തങ്ങളെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാര്‍. രണ്ടു ദിവസത്തിനകം ഈ കേസില്‍ നിന്നു താന്‍ ഊരിവരുമെന്നും അതിനു ശേഷം കാണിച്ചുതരാമെന്നും വെല്ലുവിളിച്ചുവന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു യാക്കൂബിന്‍റെ ആരോപണം.
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പടെ പേരും ബന്ധവും പറഞ്ഞാണ് മോന്‍സന്റെ ഭീഷണിയെന്നും അതിനായി പോലീസുകാരെത്തന്നെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയപ്പോൾ ഒരു പോലീസുകാരൻ വഴിയാണ് ഭീഷണി സന്ദേശം എത്തിച്ചത്.
തട്ടിപ്പുകേസില്‍ അറസ്റ്റിലായത് മോന്‍സനെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ലെന്നും വിദേശരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചു കിടക്കുന്ന വലിയ മാഫിയയുടെ ഭാഗമാണ് മോന്‍സനെന്നും ബോളിവുഡ് സിനിമ സ്റ്റൈലിലാണ് മോന്‍സന്റെ പ്രവര്‍ത്തനമെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സണിന്‍റെ തട്ടിപ്പ്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സണ്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
കന്നഡ നടി സൗജന്യയെ ബംഗളൂരു കുമ്പളഗോടുവിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സൗജന്യയുടെ ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും മാനസികമായി താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും തനിക്ക് മുന്നില്‍ ഇല്ലെന്നും താരത്തിന്റെ കുറിപ്പിലുണ്ട്.
തന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സൗജന്യ കുറിച്ചിട്ടുണ്ട്. മൂന്ന് തീയതികളിലായാണ് നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ സൗജന്യ ചില ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലെത്തിയിട്ടുണ്ട്.
അപ്രതീക്ഷിതമായി ബ്രേക്കിട്ട ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ച് കയറി സ്കൂട്ടര്‍ യാത്രികയായ നഴ്സിന് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. അങ്കമാലി മൂക്കന്നൂര്‍ എം. എ. ജി. ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു.
വീട്ടിൽനിന്ന് സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.15ഓടെ മൂക്കന്നൂര്‍ – തുറവൂര്‍ റോഡില്‍ ചുളപ്പുര ഭാഗത്തു വെച്ചാണ് അപകടം ഉണ്ടായത്. മുന്നില്‍ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പര്‍ പെട്ടെന്ന് ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടര്‍ ടിപ്പറിന് പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
തല ടിപ്പറിന് പിന്നിൽ ഇടിച്ച ശേഷം സുനിത തെറിച്ചുവീഴുകയായിരുന്നു. തലയും മുഖവും തകര്‍ന്ന് അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.