താലിബാനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്നും വീണ് മരിച്ചവരില്‍ ഫുട്ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ടീമംഗം സാക്കി അന്‍വാരി(19)യാണ് മരിച്ചത്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെയാണ് ജീവന്‍ ഭയന്ന് സ്വദേശികളും വിദേശികളും രക്ഷപെടാന്‍ ശ്രമിച്ചത്.
കാബൂള്‍ വിമാനത്താവളത്തില്‍ ഇരച്ചെത്തിയ ജനങ്ങള്‍ ഏതുവിധേനയും
രക്ഷപ്പെടണമെന്ന ചിന്തയിലാണ് അമേരിക്കയുടെ സൈനിക വിമാനത്തിന്റെ ചിറകുകളിലടക്കം പറ്റിപ്പിടിച്ച് കയറാന്‍ ശ്രമിച്ചത്. അതിനിടെ ചക്രത്തില്‍ ശരീരം ബന്ധിച്ച് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ താഴേക്ക് വീണുമരിക്കുകയായിരുന്നു.
വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെഹ്റാന്‍ ടൈംസായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
കാബൂളില്‍ നിന്നും വിമാനം പറന്നുയര്‍ന്നയുടന്‍ രണ്ട് പേര്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. വിമാനത്തിന്റെ ചക്രത്തോട് ചേര്‍ത്ത് ശരീരം കയര്‍ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവര്‍ അഫ്ഗാന്‍ വിടാന്‍ ശ്രമിച്ചത്.
കാമുകിക്കൊപ്പം ജീവിക്കാനായി ഭാര്യയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഒരുനാട്. കൊല്ലം ജില്ലയിലെ കൊട്ടിയം മൈലാപ്പൂര്‍ തൊടിയില്‍ വീട്ടില്‍ നിഷാന എന്ന സുമയ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണു കൊലപാതകം നടന്നത്. കൊലപാതകത്തിനായി ദിവസങ്ങള്‍ക്ക് മുന്‍പേ പ്രതി തയാറെടുപ്പ് നടത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അടുക്കളയില്‍ സുമയ്യ അവശനിലയില്‍ കിടക്കുന്നതായി കണ്ടെന്നാണു നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്.
ആദ്യം സമീപത്തെ ക്ലിനിക്കിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സുമയ്യ മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെയാണ് നിസാമിലേക്ക് അന്വേഷണമെത്തിയത്. കഴുത്തില്‍ പാടുകളുണ്ടായിരുന്നു. ശ്വാസംമുട്ടിയായിരുന്നു മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് എത്തിയത്. നിസാം പിന്നിലൂടെയെത്തി സുമയ്യയുടെ കഴുത്തില്‍ ഷാളിട്ടു മുറുക്കിയാണ് കൊലപ്പെടുത്തിയത്.
നിസാമിനെ എത്തിച്ചുളള തെളിവെടുപ്പില്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്നയാളാണു നിസാം. ഇയാള്‍ക്കു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പറയുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. കൊലപാതകത്തിനായി കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷണത്തില്‍ തെളിഞ്ഞത്. കൊലപാതകത്തിന് തലേ ദിവസം മൂത്തകുട്ടികളെ നിസാം ബന്ധുവീടുകളില്‍ ആക്കിയിരുന്നു.
തിരുവനന്തപുരം ലോ അക്കാദമി മൈതാനത്ത് അദ്ധ്യാപകനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. അക്കാദമി അദ്ധ്യാപകന്‍ സുനില്‍കുമാറാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം സ്വദേശിയായ സുനിൽകുമാർ തിരുവനന്തപുരം വഴയിലയിൽ ആയിരുന്നു താമസം. പത്തു വര്‍ഷത്തോളമായി ലോ അക്കാദമിയില്‍ ജോലി ചെയ്യുന്നു.
കോളേജില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ സുനില്‍കുമാര്‍ പങ്കെടുത്തിരുന്നു. രണ്ടു മൂന്നു ദിവസമായി ഇദ്ദേഹം വളരെ അസ്വസ്ഥനായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വയം തീക്കൊളുത്താനുള്ള കാരണം വ്യക്തമല്ല. പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രൗണ്ടില്‍ നിന്ന പെട്രോള്‍ വാങ്ങിയ കുപ്പിയും കണ്ടെത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണത്തെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു സുനില്‍ കുമാറിന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റ്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയുമെല്ലാം മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയ്ക്ക് കഴിഞ്ഞ ദിവസം ആണ് കാവ്യ മാധവൻ കോടതിൽ ഹാജർ ആയത്. ആദ്യം പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ കാവ്യ മൊഴി പറഞ്ഞിരിക്കുന്നത്. ഇതോടെ കാവ്യ കൂറ് മാറുകയും ചെയ്തിരുന്നു. കാവ്യ കൂറ് മാറിയതോടെ വീണ്ടും കാവ്യയെ ക്രോസ് വിസ്താരം നടത്താൻ പ്രോസിക്യൂഷൻ തീരുമാനിക്കുകയും തുടർച്ചയായ രണ്ടാം ദിവസവും കാവ്യ ഹാജർ ആകുകയും ചെയ്തിരുന്നു.
വിചാരണയ്ക്കിടയിൽ ദിലീപ്-മഞ്ജു വാര്യർ വിവാഹമോചനത്തെ കുറിച്ചും കാവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹ മോചനത്തെ കുറിച്ചും കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തെ കുറിച്ചും എല്ലാം തന്നെ വിസ്തരിച്ചു ചോദിച്ചിരുന്നു. അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടയിൽ വെച്ചാണ് ആദ്യം ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ദിലീപ് നടിയോട് കയർത്ത് സംസാരിച്ചിരുന്നു. പല താരങ്ങളും അതിനു സാക്ഷിയും ആയിരുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം തന്നെ കൂറ് മാറിയിരിക്കുകയാണ്. കാവ്യയും ഇപ്പോൾ കൂറ് മാറി.
എന്നാൽ ആദ്യം കാവ്യ പറഞ്ഞ മൊഴി ഇപ്പോൾ വീണ്ടും ചർച്ച ആകുകയാണ്. എന്റെ ആദ്യ വിവാഹം നടക്കുന്നത് 2018 ൽ ആയിരുന്നു. എന്നാൽ അധിക നാൾ ആ ബന്ധത്തിൽ ഒത്ത് പോകാൻ എനിക്ക് കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ ഞാൻ ആണ് ആദ്യം വിവാഹമോചനം വേണമെന്ന് അദ്ദേഹത്തിനോട് ആവശ്യപ്പെട്ടത്. പിന്നീട് രണ്ടുപേരുടെയും പരസ്പര സമ്മദത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള പെറ്റിഷൻ ഫയൽ ചെയ്യുകയായിരുന്നു. ശേഷം വിവാഹമോചനവും ലഭിച്ചു. ദിലീപേട്ടനും മഞ്ജു ചേച്ചിയും തമ്മിലുള്ള പ്രശ്നങ്ങൾ എന്നാണ് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവർ തമ്മിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ആക്രമിക്കപ്പെട്ട നടി ഒരു കാരണം ആണ്. അമ്മയുടെ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായുള്ള റിഹേഴ്സലിനിടയിൽ വെച്ച് ഞാനും ദിലീപേട്ടനും തമ്മിൽ ഉള്ള ഒരു ഡാൻസ് പ്രാക്ടീസ് ചെയ്യുവായിരുന്നു. ഞങ്ങൾ ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ നടി മഞ്ജു ചേച്ചിക്ക് അയച്ച് കൊടുത്തു. അത് പിന്നീട് ദിലീപേട്ടൻ വഴിയാണ് ഞാൻ അറിയുന്നത്.
അതിനു ശേഷം പ്രാക്ടീസിന് വന്ന പലരോടും നടി ഞങ്ങളെ കുറിച്ച് മോശമായ രീതിയിൽ ഓരോന്ന് പറഞ്ഞു. ഈ വിഷയത്തിൽ സിദ്ദിഖ് അങ്കിൾ ഇടപെട്ട് നടിയെ വിലക്കിയിരുന്നു. ഞങ്ങൾ ഒരു ബുദ്ധിമുട്ടും ഇവൾക്ക് ഉണ്ടാക്കിയിട്ടില്ല എന്നും ഇവളെ വിലക്കണം എന്ന് സിദ്ദിഖ് അങ്കിളിനോട് ദിലീപേട്ടൻ ആവിശ്യപെട്ടിരുന്നു. അങ്ങനെയാണ് സിദ്ദിഖ് അങ്കിൾ ഈ വിഷയത്തിൽ സംസാരിച്ചത്. വേറെ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടിരുന്നോ എന്ന് എനിക്ക് അറിയില്ല എന്നും കാവ്യ പറഞ്ഞു.
കാമുകിക്കൊപ്പം സുഖ ജീവിതം നയിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൈലാപ്പൂർ സ്വദേശിനി നിഷാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നിസാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിസാമിന്റെ വീട്ടിലെ അടുക്കളയിൽ അവശ നിലയിൽ കണ്ടെത്തിയ നിഷാനയെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുക്കളയിൽ അവശനിലയിൽ ഭാര്യ കിടക്കുന്നതായി കണ്ടു എന്നാണ് നിസാം ബന്ധുക്കളോട് പറഞ്ഞിരുന്നത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നിഷാന മരണപ്പെടുകയായിരുന്നു. നിഷാനയുടെ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നിസാം കുറ്റം സമ്മതിച്ചത്. നിഷാനയുടെ കഴുത്തിൽ പാടുകൾ കണ്ടതായി ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു.
നിസാമിന് മറ്റൊരു യുവതിയുമായി അടുപ്പം ഉള്ളത് നിഷാന ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ ഉണ്ടായ വഴക്കിനിടെ നിസാം നിഷാനയുടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ നിലത്ത് വീണ നിഷാന ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി വീട്ടുകാരെ വിളിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം കാമുകിയായ യുവതിയുടെ പിതാവിന്റെ പലചരക്ക് കട നാട്ടുകാർ തകർത്തു. ഇന്ന് രാവിലെ മൈലാപ്പൂരിലുള്ള വീട്ടിലേക്ക് പ്രതിയെ തെളിവിനെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ മർദ്ധിച്ചു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിക്ക് സംരക്ഷണം നൽകിയത്.
കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ ജീവനൊടുക്കി ദമ്പതിമാർ. മംഗലുരുവിലാണ് സംഭവം. പൊലീസ് കമ്മീഷണർക്ക് ആത്മഹത്യാ സന്ദേശം അയച്ച ശേഷമാണ് ഇവർ തൂങ്ങി മരിച്ചത്. സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്മെന്റിലെ താമസക്കാരായ 40 വയസ്സുകാരനായ രമേഷ്കുമാറും ഭാര്യ 35–കാരി ഗുണ ആർ. സവര്‍ണ എന്ന എന്നിവരെയാണ് കഴിഞ്ഞദിവസം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷമുള്ള പരിശോധനയിൽ ഇവർക്ക് കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
മരിക്കുന്നതിന് തൊട്ടുമുമ്പ് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർക എൻ. ശശികുമാറിന് ഭർത്താവ് വാട്സാപ്പ് വഴി ശബ്ദസന്ദേശം അയക്കുകയായിരുന്നു. തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങളുണ്ടെന്നും ഒരുമിച്ച് മരിക്കാൻ പോകുകയാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഭാര്യക്ക് പ്രമേഹം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധയേയും ഇവർ ഭയന്നിരുന്നു. ആശുപത്രിയിൽ പ ോയാൽ മരണസമയത്ത് പരസ്പരം കാണാൻ കഴിയാതെയാകും എന്ന ചിന്തയാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ശബ്ദസന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയാണ് ആദ്യമേ ജീവനൊടുക്കിയത്. താനും മരിക്കുന്നുവെന്ന് ശബ്ദസന്ദേശം അവസാനിക്കുമ്പോൾ പറയുന്നു. വിവാഹിതരായിട്ട് വർഷങ്ങളായ ഇവർക്ക് കുട്ടികളില്ലാത്ത ദുഃഖവും അലട്ടിയിരുന്നു. ഉറക്കഗുളിക കഴിച്ചതിന് പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു.
ശബ്ദസന്ദേശം കേട്ട കമ്മീഷണർ രമേഷിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫോൺ നമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പൊലീസിനെ കമ്മീഷണർ ബന്ധപ്പെട്ടു. പൊലീസെത്തി ഇവരുടെ അപ്പാർട്മെന്റിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവർക്കും കോവിഡ് ഇല്ല എന്നും സ്ഥിരീകരിച്ചു.
അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ആദിത്യനെ വിട്ട് ലണ്ടനിലുള്ള കാമുകൻ ഷിജു മേനോനെ കല്യാണം കഴിച്ച് ലണ്ടനിൽ താമസിക്കാനാൻ അമ്പിളി ദേവി നടത്തിയ നീക്കം പുറത്ത്. ഇരുവരും നടത്തിയ ചാറ്റിലാണ് ഇതുള്ളത്.ഇരുവരുടെയും ബന്ധം തകരാന്‍ കാരണം അമ്പിളിയുടെ രഹസ്യ ബന്ധമെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. ആദിത്യന്‍ ജയനുമായി പ്രശ്‌നങ്ങള്‍ക്ക് കാരണം വിവാഹത്തിന് ശേഷവും അമ്പിളി ദേവി ലണ്ടനിലുള്ള കാമുകന്‍ ഷിജു മേനോനുമായുള്ള ബന്ധം തുടരുകയായിരുന്നു.
അമ്പിളി ദേവി ഒരേ സമയം ആദിത്യന്‍ ജയനെയും ലണ്ടനിലുള്ള ഷിജു മേനോനെയും പ്രണയിക്കുകയായിരുന്നു. ആദിത്യന്‍ ജയനെ വിവാഹം ചെയ്തതിന് ശേഷം ഷിജു മേനോനുമായി രഹസ്യ ബന്ധം തുടര്‍ന്നു. ആദിത്യനും അമ്പിളിദേവിക്കും ഒരു കുട്ടി ജനിച്ച ശേഷവും ഷിജുവുമായി നടി രഹസ്യ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഷിജു അമ്പിളിക്ക് സോഷ്യല്‍ മീഡിയകളിലൂടെ അയച്ചു കൊടുത്ത നഗ്ന വീഡിയോകള്‍ ആദിത്യന്‍ കാണാനിടയായി. ഈ വീഡിയോയാണ് അമ്പിളിയുടെ ഫേസ്ബുക്ക് മെസ്സെഞ്ചര്‍ വീഡിയോ സഹിതം ആദിത്യന്‍ കോടതിയില്‍ ഹാജരാക്കിയത്.
ഷിജുവിനെ വിവാഹം ചെയ്യാമെന്നായിരുന്നു അമ്പിളി പറഞ്ഞത്. എന്നാല്‍ അമ്പിളി തന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു എന്ന് ഷിജു പിന്നീടാണ് മനസിലാക്കിയത്. ആദിത്യനെ വിവാഹം ചെയ്തത് ഷിജു അറിയുന്നത് നാളുകള്‍ക്ക് ശേഷമാണ്. വിവാഹ വിവരം അറിഞ്ഞതോടെ അമ്പിളിയുമായുള്ള സെക്‌സ് വീഡിയോ ചാറ്റുകള്‍ ഷിജു ആദിത്യന് അയച്ചു കൊടുത്തു. ഇങ്ങനെയാണ് അമ്പിളിയുടെയും ഷിജുവിന്റെയും സെക്‌സ് വീഡിയോകള്‍ ആദിത്യന് ലഭിച്ചത്. ഇതോടെയാണ് അമ്പിളിയും ആദിത്യനും അകന്നത്.
ആദിത്യന്‍ ഈ വീഡിയോകള്‍ കോടതില്‍ തെളിവായി ഹാജരാക്കി. ഒരേ സമയം രണ്ട് പേരെ പ്രണയിക്കുകയും ഇതില്‍ ആദിത്യനെ അമ്പിളി വിവാഹം ചെയ്യുകയുമായിരുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ ആയിരുന്നു. ഈ ബന്ധം പിരിഞ്ഞിരുന്നു. പിന്നീടാണ് രണ്ട് കാമുകന്മാരെ ഒന്നിച്ച് നടി പ്രണയിച്ചത്.
ആദിത്യന് എതിരെ സ്ത്രീധന പീഡന പരാതിയില്‍ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കി എന്നായിരുന്നു അമ്പിളി ആരോപിച്ചത്. എന്നാല്‍ 38 പവന്‍ സ്വര്‍ണം മാത്രമാണ് അമ്പിളി കൊണ്ടുവന്നതെന്ന രേഖയും ആദിത്യന്‍ കോടതിയില്‍ ഹാജരാക്കി. വിവാഹത്തിന് മുമ്പ് സ്വര്‍ണ്ണം എടുത്തപ്പോള്‍ അമ്പിളിയും ആദിത്യനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റാണ് ഈ തെളിവ്. എത്രയായി എന്ന് ചാറ്റില്‍ ആദിത്യന്‍ ചോദിക്കുന്നു. 38 പവന്‍ എന്ന് അമ്പിളി മറുപടി പറയുന്നു. അയ്യോ എന്ന് ആദിത്യന്‍ പറയുന്നു.. കുഴപ്പമില്ല എന്ന് അമ്പിളി.. എനിക്കറിയില്ല എന്നോടൊന്നും പറയരുതെന്ന് ആദിത്യന്‍ പറഞ്ഞു.
ഞാന്‍ പറഞ്ഞിട്ടല്ല, അമ്മയും അച്ചനും കൂടിയാ എന്ന് അമ്പിളി ഗോള്‍ഡ് ഇടാത്ത നിനക്ക് എന്തിന് ഇതൊക്കെ എന്ന് ആദിത്യന്‍ .ഇരിക്കട്ടേ സാരമില്ലെന്ന് അമ്പിളി ദേവി.ഞാന്‍ ആകെ വാങ്ങിയത് 3 പവന്‍ എന്ന് ആദിത്യന്‍.. ഇത്തരത്തിലാണ് ഇരുവരുമായുള്ള ചാറ്റ്. ഇതോടെ 100 പവന്‍ സ്വര്‍ണ്ണം സ്ത്രീധനം എന്ന് അമ്പിളി ദേവി പറഞ്ഞത് കള്ളം എന്ന് കോടതി കണ്ടെത്തി.
കല്യാണത്തിനു അമ്പിളി ഇട്ട 2 വലിയ സ്വര്‍ണ്ണ പതക്ക മാലകള്‍ 12000 രൂപയ്ക്ക് തൃശൂര്‍ ഗുഡ് വില്‍ കളക്ഷനി നിന്നും വാങ്ങിയ മുക്കുപണ്ടമാണ്. ഇത് ആദിത്യന്‍ വാങ്ങിയതാണ്. ഇതിന്റെ ബില്ലുകള്‍ കോടതിയില്‍ ഹാജരാക്കി. ഈ മാലകളുടെ കൂടെ അമ്പിളി ഇട്ട കമ്മല്‍ വാങ്ങിയതും 2500 രൂപയ്ക്ക് ആണ്. ഇതും മുക്ക് പണ്ടമാണ്.കല്യാണത്തിനു അമ്പിളി ഇട്ട നെറ്റി ചുട്ടി ഡാന്‍സിന്റെ അണിയുന്ന സാധനം ആയിരുന്നു..മാത്രമല്ല കല്യാണത്തിനു അമ്പിളിയുടെ വീട്ടുകാരെല്ലാം വിവാഹത്തിനിട്ട വസ്ത്രങ്ങള്‍ ആദിത്യന്‍ വാങ്ങി നല്കിയതായിരുന്നു. ഇതിന്റെ ബില്ലുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കി. അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് തിരുവന്തപുരത്തേ പൂജപ്പുരയിലുള്ള ലോവല്‍ ആയിരുന്നു. ഇയാളുടെ 5 സെന്റെ ഭൂമി അമ്പിളി എഴുതി വാങ്ങിയിരുന്നു. ഇയാളേ വിവാഹ മോചനം ചെയ്തിട്ടും ഈ ഭൂമി അമ്പിളി തിരികെ നല്കിയിരുന്നില്ല.
വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെ പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനാണ് വധുവിന്റെ പരാതിയില്‍ അറസ്റ്റിലായത്. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നിശ്ചയം കഴിഞ്ഞ് അടുത്ത ദിവസം വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മേയിലായിരുന്നു വിവാഹ നിശ്ചയം. യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം.കട്ടിലിലേക്ക് വലിച്ചെറിയുകയും നിർബന്ധിച്ചു വസ്ത്രങ്ങൾ മുഴുവൻ വലിച്ചു ഉരുകയും ചെയ്തു എന്നാണ് യുവതി മൊഴിയിൽ പറയുന്നത്. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.
ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്
വാർത്ത നൽകാൻ പത്ത് ലക്ഷം ആവശ്യപ്പെട്ടു മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ കേസ്. പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്ററാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരബ്രഹ്മക്കെതിരെ ചിലരെ കൂട്ടുപിടിച്ച് മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരബ്രഹ്മ എ,ഡി ഷൈൻ മുകുന്ദൻ. വാർത്ത നൽകാൻ വേണ്ടി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഷാജൻ സ്കറിയ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.
ഫോൺ രേഖകൾ ഉൾപ്പെടെ മറുനാടൻ മലയാളിക്കെതിരെ ആലപ്പുഴ എസ്ഐക്ക് പരബ്രഹ്മ കേസ് ഫെയൽ ചെയ്തു. പരബ്രഹ്മക്കെതിരെ മാത്രമല്ല വേറെ സ്ഥാപനങ്ങൾക്കെതിരെയും ഷാജൻ വ്യാജവാർത്ത നൽകിയിട്ടുണ്ട്. അതിൽ കോടതി ശിക്ഷ പോലും ഏറ്റുവാങ്ങിയിട്ടുണ്ട്. അതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും പരബ്രഹ്മ എംഡി പറഞ്ഞു. പരബ്രഹ്മയെ പേടിപ്പിച്ചിട്ട് പണം തട്ടാമെന്ന് വിചാരിക്കേണ്ട, ഇവിടുത്തെ നിയമം നടപ്പിലാക്കുന്നത് ഷാജൻ സ്കറിയ അല്ല.
പല മാറാരോഗങ്ങൾക്ക് വേണ്ടി ട്രീറ്റ്മെന്റ് നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത സ്ഥാപനമാണ് പരബ്രഹ്മ ആയുർവേദ റിസേർച്ച് സെന്റർ. കാൻസർ, സോറിയാസിസ്, ലിവർ സിറോസിസ്, കിഡ്നി സ്റ്റോൺ, അസ്ഥി രോഗങ്ങൾ, പിസിഒഡി, വന്ധ്യത തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പരബ്രഹ്മ ചികിത്സ നടത്തുന്നുണ്ട്.
കോഴിക്കോട് മാങ്കാവില്‍ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്‌ലാറ്റില്‍ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടില്‍ റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവതിയാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയില്‍ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പില്‍ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതില്‍ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികള്‍ വലയിലാകാന്‍ ഉണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ പ്രിവെന്റിവ് ഓഫീസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി,ദിദിന്‍,അരുണ്‍, ജയകൃഷ്ണന്‍, വിനീഷ് പി ബി,ശിഹാബുദ്ദീന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത കെ, ശ്രീജ എം എക്‌സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.