ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാന്റർബറി സമീപത്ത് താമസിക്കുന്ന 81 വയസ്സുകാരി വെൻഡിയും 86 വയസ്സുകാരൻ കെന്നും വ്യാജ പോലീസ് തട്ടിപ്പിനിരയായി. ബാങ്ക് കാർഡ് തട്ടിപ്പിന് ഉപയോഗിച്ചതായി പറഞ്ഞ് ഒരാൾ ‘ഡിറ്റക്ടീവ്’ ആയി അഭിനയിച്ച് വെൻഡിയെ സമീപിക്കുകയായിരുന്നു. അതിന് പിന്നാലെ മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ വിളിച്ച് അവരുടെ ബാങ്കിൽ തന്നെ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ ‘ ഓഫീസർമാർ’ വെൻഡിയെ പല ദിവസവും ബാങ്കിൽ പോയി പണം പിൻവലിക്കാൻ നിർബന്ധിക്കുകയും അത് കൈമാറാൻ പറയുകയും ആയിരുന്നു. ഇങ്ങനെ വെറും ഒരു ആഴ്ചക്കകം തട്ടിപ്പുകാർക്ക് ഏകദേശം £30,000 തട്ടിയെടുക്കാൻ കഴിഞ്ഞു.
വിശ്വാസം ദുരുപയോഗം ചെയ്‌ത തട്ടിപ്പുകാരുടെ പ്രവർത്തനം “ഭീകരാനുഭവം” ആയിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. കാന്റർബറി മേഖലയിൽ ആകെ ആറുപേർ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി കേസ് കൈകാര്യം ചെയ്യുന്ന കെന്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് നാലുപേർക്ക് 76,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായും അറിയിച്ചു. യഥാർത്ഥ ഉദ്യോഗസ്ഥരുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ മുതിർന്നവരെ ലക്ഷ്യമിടുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
സംഭവത്തിൽ 19 വയസ്സുകാരനെ തട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്, കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തന രീതിയും ഉപയോഗിച്ച ഫോൺനമ്പറുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അതേസമയം വെൻഡിയിൽ നിന്ന് ഈടാക്കിയ പണത്തേ കുറിച്ച് ബാങ്ക് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. മുതിർന്നവരെ ലക്ഷ്യമിട്ട് നടന്ന തട്ടിപ്പാണിതെന്ന് വ്യക്തമാക്കി, ദമ്പതികൾക്ക് ഏറ്റുവാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാനായി ഉപഭോക്താക്കൾക്ക് കൂടുതൽ ബോധവത്കരണ നടപടികളും മുന്നറിയിപ്പുകളും ശക്തമാക്കുമെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്‌സ്ഫോർഡ്‌ഷെയറിലെ കിഡ്ലിംഗ്ടണിന് സമീപം അനധികൃത മാലിന്യകൂമ്പാരവുമായി ബന്ധപ്പെട്ട് ഗിൽഡ്‌ഫോർഡ് സ്വദേശിയായ 39-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പല മാസങ്ങളായി ടൺ കണക്കിന് മാലിന്യം ഇവിടെ അനധികൃതമായി നിക്ഷേപിച്ചെന്ന ആരോപണമാണ് അന്വേഷണം ശക്തമാക്കാൻ കാരണമായത്. 40 അടി ഉയരമുള്ള ഈ മാലിന്യ കുന്ന് ഗ്രാമപ്രദേശത്തിനടുത്ത് തന്നെ രൂപപ്പെട്ടതോടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഭൂഗർഭജല മലിനീകരണത്തിനുമുള്ള ഭീതി ഉയർന്നിരുന്നു.

പരിസ്ഥിതി ഏജൻസിയും സൗത്ത് ഈസ്റ്റ് റീജണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികാരികൾ അറിയിച്ചു. ഇത് സമൂഹത്തിന് ഒരു വലിയ അപകടമാണെന്ന് പ്രദേശിക ഡയറക്ടർ ആന്ന ബേൺസ്, പറഞ്ഞു. മാലിന്യം കത്തുക, ജലത്തിൽ കലരുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികൾക്ക് വലിയ നാശവും ആരോഗ്യ പ്രശ്നവും ഉണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വേസ്റ്റ് ക്രൈം വിഭാഗം തലവൻ ഫിൽ ഡേവീസ്, സംഭവവുമായി ബന്ധപ്പെട്ട് ചില പ്രത്യേക സംഘങ്ങൾ ക്രമാതീതമായി മാലിന്യം കയറ്റി ഇറക്കിയതാകാമെന്ന സംശയവും പങ്കുവെച്ചു.

ജൂലൈ 2-ന് ആദ്യമായി അടിയന്തര റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻ തന്നെ നോട്ടീസ് നൽകി. എന്നാൽ ഇത് അവഗണിക്കപ്പെട്ടതോടെ ഒക്ടോബർ 23-ന് കോടതി ഇടപെടുകയായിരുന്നു. കോടതി ഇടപെടലിനു ശേഷം മാലിന്യ നിക്ഷേപം നിർത്തിയെങ്കിലും ഇതിനകം രൂപപ്പെട്ട മാലിന്യ കൂമ്പാരം നീക്കം ചെയ്യാനും സ്ഥലത്തിന്റെ പരിസ്ഥിതി സുരക്ഷ പുനഃസ്ഥാപിക്കാനും വലിയ ചെലവും സമയവും ആവശ്യമുണ്ടാകുമെന്നാണ് ഏജൻസി വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വിൻഡൺ മോർഡൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ബൈഡൻ ക്ലോസിലെ വീട്ടിൽ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി വിൽഷയർ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിക്കുമെന്നും ആളുകൾ അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്‌സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്‌സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡേവിഡ് കാരിക്കിനെതിരെ കൂടുതൽ ലൈംഗിക കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 12- വയസുകാരിയായ പെൺകുട്ടിയെ 1980-കളിൽ പീഡിപ്പിച്ചതിനും പിന്നീടുള്ള വർഷങ്ങളിൽ തന്റെ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള തെളിവുകളാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടായി പുറത്തു വന്നിരിക്കുന്നത് . ഇതിനകം തന്നെ 71 ലൈംഗിക അതിക്രമങ്ങളുടെ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാരി പുതിയതായി ഒമ്പത് കുറ്റങ്ങളിലാണ് വീണ്ടും കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടത്.

പുതിയ വിചാരണയിൽ കാരിക്കിനെതിരെ തെളിവുകൾ ഒന്നും സമർപ്പിച്ചില്ല. കുട്ടിക്കെതിരായ അതിക്രമം അദ്ദേഹം മുമ്പ് ഒരു കത്തിൽ സമ്മതിച്ചിരുന്നെങ്കിലും കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങളും ഭീഷണികളും മുൻ പങ്കാളിയുടെ മൊഴിയിൽ ഇയാൾക്ക് എതിരായുണ്ട് . ഇരകളുടെ ശക്തമായ മൊഴികളാണ് കേസിന്റെ നിർണ്ണായക ഘടകമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം അഞ്ച് മണിക്കൂർ ആലോചനയ്ക്കുശേഷം ആണ് ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത് . കേസിന്റെ ഗുരുത്വവും ഇരകളുടെ ദീർഘകാല വേദനയും പരിഗണിച്ച് ശക്തമായ ശിക്ഷ ഇയാൾക്ക് നൽകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് . പുതിയ കുറ്റങ്ങൾക്ക് ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പൊലീസ് കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിലെ വിശ്വാസ്യതയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദക്ഷിണ വെയിൽസിൽ 17-കാരിയായ ലെയ്‌ൻ വില്യംസ് കൊല്ലപ്പെട്ട സംഭവത്തിൽ 18-കാരനായ ക്യാമറൺ ചെങിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സെഫ്ൻ ഫോറെസ്റ്റിലെ ഒരു വീട്ടിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ഉൾപ്പെടെ ആയുധ സജ്ജരായ ഉദ്യോഗസ്ഥർ, സ്ഥലത്തെത്തിയിരുന്നു . എന്നാൽ പെൺകുട്ടിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

38 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊലപാതകത്തെ കുറിച്ചും അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലീസ്റ്റർഷയർ ∙ ഇംഗ്ലണ്ടിലെ സ്റ്റാതേൺ ലോഡ്ജിലെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ മിഠായി നൽകി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 76 വയസ്സുള്ള ജോൺ റൂബൻ കുറ്റം സമ്മതിച്ചു. റൂബൻ 13 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ലീസ്റ്റർ ക്രൗൺ കോടതിയിൽ സമ്മതിച്ചത്. എങ്കിലും മറ്റൊരു ബാലനുമായി ബന്ധപ്പെട്ട ഒരു ഗുരുതര ലൈംഗിക കുറ്റം അദ്ദേഹം നിഷേധിച്ചിരിക്കുകയാണ്. പ്രോസിക്യൂഷൻ ഈ കേസിൽ വാദം തുടരണമോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ട് ആഴ്ച സമയം ചോദിച്ചിട്ടുണ്ട്.

27 വർഷത്തിലധികമായി റൂബൻ ഈ വേനൽക്കാല ക്യാമ്പ് നടത്തിവരികയായിരുന്നു. കുട്ടികൾ ഉറങ്ങാൻ തയ്യാറാകുന്ന സമയത്ത് മുറികളിലേക്കു ചെന്നു “സ്വീറ്റ് ഗെയിം” എന്ന പേരിൽ വേഗത്തിൽ മിഠായി കഴിക്കുവാൻ നിർബന്ധിക്കാറുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ മിഠായിലാണ് മയക്കുമരുന്ന് കലർത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. വർഷങ്ങളായി ക്യാമ്പിൽ കുട്ടികൾ അസുഖ ബാധിതരായിരുന്നത് ആവേശം മൂലമാണെന്ന് റൂബൻ വിശദീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ വളർത്തുമകൻ സംശയം തോന്നി സാധനങ്ങൾ പരിശോധിച്ചപ്പോൾ ബേബി ഓയിൽ, വാസ്ലിൻ, സിറിഞ്ച് തുടങ്ങിയ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവ രാത്രിയിലും കുട്ടികൾക്ക് മിഠായി നൽകിയിരുന്നു. അടുത്ത ദിവസം അസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടികളെ കണ്ട റൂബന്റെ വളർത്തുമകൻ വീണ്ടും പൊലീസിനെ വിളിച്ചു. തുടർന്ന് എത്തിയ പൊലീസാണ് സമീപത്തെ പബ്ബിൽ ഭക്ഷണം കഴിക്കുന്നതിനിടെ റൂബനെ അറസ്റ്റ് ചെയ്തത്. എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അഞ്ച് പേർ ഗുരുതരാവസ്ഥയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ റൂബന്റെ ഉപകരണങ്ങളിൽ നിന്ന് 50-ൽ കൂടുതൽ ‘കാറ്റഗറി A’ ഉൾപ്പെടെയുള്ള അശ്ലീല ബാല വീഡിയോകളും കണ്ടെത്തി. “ഇത് അതീവ ദുഷ്കരമായ കുറ്റന്വേഷണം ആയിരുന്നുവെന്നാണ് ” ലീസ്റ്റർഷയർ പൊലീസിന്റെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ഹോൾഡൻ പറഞ്ഞത് .
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.
കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സറേയിലെ ഒരു ആഡംബര ഹോട്ടലിൽ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . 61 കാരനായ ജെയിംസ് കാർട്ട്‌റൈറ്റ് ആണ് പ്രതി. 54 കാരിയായ സാമന്ത മിക്കിൾബർഗ് ആണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.

തൻറെ 60-ാം ജന്മദിനത്തിൽ പങ്കെടുക്കാനാണ് ഇയാൾ മുൻ പങ്കാളിയെ ക്ഷണിച്ചത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു . ഹോട്ടലിൽ വച്ച് ഇയാൾ തൻറെ മുൻപങ്കാളിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു . മിക്കിൾബർഗ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

വിചാരണയിൽ ഒരിക്കലും ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തില്ല. ഇയാൾക്ക് കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കേണ്ടിവരും. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ആരുമില്ലെന്നും തന്റെ ഒറ്റപ്പെടലും പറഞ്ഞാണ് ജെയിംസ് കാർട്ട്‌റൈറ്റ് തന്റെ മുൻ പങ്കാളിയെ തന്ത്രപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിരുന്നിനിടെ കാർട്ട്‌റൈറ്റ് അവളെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്റെ അടുത്തുള്ള കിടക്കയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹം ആംബുലൻസ് വിളിക്കുകയായിരുന്നു.