Crime

മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.

വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ഡെറിയിലെ കോല്ലൻ ലെയിനിൽ നടന്ന ഗുരുതര സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് സംഭവിച്ചതിനെ തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച നടന്ന അറസ്റ്റ് ശ്രമത്തിനിടെ കത്തിയുമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം നടന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 21 വയസ്സുള്ള ഈഒ ഇൻ കാർലിനെ ശനിയാഴ്ച ഡംഗാനൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

അറസ്റ്റിനിടെ ഇയാൾ പിന്നിൽ നിന്ന് അഞ്ച് ഇഞ്ച് വാൾ പുറത്തെടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്ന് കോടതിയിൽ പ്രോസിക്യൂഷൻ പറഞ്ഞു. പൊലീസ് ആണെന്ന് തിരിച്ചറിയാതെ ചെയ്ത പ്രവർത്തിയാണെന്നും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇയാളുടെ മേൽ കൊലക്കുറ്റം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യഹർജി സമർപ്പിക്കാത്തതിനാൽ ഇയാളെ കൂടുതൽ ദിവസത്തേയ്ക്ക് റിമാൻഡിൽ അയച്ചു.

ഈ സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള കോൺലൻ ബോയ്ലെയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡി ഉദ്യോഗസ്ഥനെയും ആക്രമിച്ചത്, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത് , ക്ലാസ് ബി മയക്കുമരുന്ന് കൈവശം വച്ചത് എന്നിവയാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. മുൻപ് ജാമ്യം ലംഘിച്ചതിനാൽ ഇയാൾ റിമാൻഡിൽ തുടരാൻ കോടതി ഉത്തരവിട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻ‌എസ്‌പി‌സി‌സി നടത്തിയ പുതിയ പഠനത്തിൽ കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഓൺലൈൻ ബ്ലാക്ക്മെയിലിംഗിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. തങ്ങളുടെ കുട്ടി ഓൺലൈൻ ബ്ലാക്ക്മെയിലിന് ഇരയായതായി , പത്ത് മാതാപിതാക്കളിൽ ഒരാൾ പറഞ്ഞതായുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പഠനത്തിൽ ഉള്ളത് . നാഷണൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി റ്റു ചിൽഡ്രൻ ബ്രിട്ടനിലെ കുട്ടികളെ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പ്രധാന ചാരിറ്റിയാണ്. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ അവർ പഠനങ്ങൾ നടത്തുകയും, മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.


സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്നതു മുതൽ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പുവരെ ഭീഷണികളായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട് . കൂടാതെ അഞ്ചിൽ ഒരാൾ തങ്ങൾ അറിയുന്ന ഒരു കുട്ടിക്ക് ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തി. നാഷണൽ ക്രൈം ഏജൻസിക്ക് നിലവിൽ 110-ൽ കൂടുതൽ ‘സെക്സ്റ്റോർഷൻ’ കേസുകൾ മാസത്തിൽ ലഭിക്കുന്നുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും സൈബർ ഗ്യാങ്ങുകൾ ആണ് കൂടുതലും ടീനേജർമാരെയും യുവാക്കളെയും വലയിലാക്കുന്നത്.

സ്കോട്ട്‌ ലാൻഡിലും ലണ്ടനിലും രണ്ട് കൗമാരക്കാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഇത്തരം ബ്ലാക്ക്മെയിലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട് . ടെക് കമ്പനികൾ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളെ എന്താണ് ഓൺലൈൻ ബ്ലാക്ക്മെയിൽ എന്ന് തിരിച്ചറിയാൻ മാതാപിതാക്കൾ പഠിപ്പിക്കണമെന്നും, വീട്ടിൽ സംസാരിക്കാൻ സൗകര്യമുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും എൻ‌എസ്‌പി‌സി‌സി നിർദേശിക്കുന്നു. ലജ്ജ, ഭയം, സുഹൃത്തിനെ ആദ്യം ആശ്രയിക്കാനുള്ള മനോഭാവം എന്നിവയാണ് കുട്ടികൾ ഇത് മാതാപിതാക്കളെ അറിയിക്കാതെ നിൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് പഠനം കാണിക്കുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പല കുറ്റവാളികളും അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരക്കാർ ആദ്യം കുട്ടികളുടെ സമപ്രായക്കാരായി നടിക്കുകയും ഒടുവിൽ അപകടകരമായ സാഹചര്യങ്ങളിലേയ്ക്ക് അവരെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് എൻ‌എസ്‌പി‌സി‌സി മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ നഗരത്തെ നടുക്കിയ സിനഗോഗ് ആക്രമണവുമായി ബന്ധപ്പെട്ട് 31-കാരനെ പോലീസ് പിടികൂടി. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്നാണ് ഭീകരവാദ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . ഒക്ടോബർ 2-നുണ്ടായ ഹീറ്റൺ പാർക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന്മേലുള്ള ആക്രമണത്തിൽ എഡ്രിയൻ ഡാൾബി, മെൽവിൻ ക്രാവിറ്റ്സ് എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ ഈ ആക്രമണത്തിൽ ജിഹാദ് അൽ-ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു. നഗരത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതിന് ശേഷം, സംഭവത്തിന്റെ പിന്നിലുള്ള ബന്ധങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

പുതിയ അറസ്റ്റോടെ കേസിനോട് ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരിൽ അഞ്ചുപേരെ തെളിവുകളില്ലാത്തതിനാൽ വിട്ടയച്ചിരുന്നു. ഒക്ടോബർ 9-ന് അറസ്റ്റിലായ 30-കാരനെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചെന്ന കുറ്റം നിലനിൽക്കുന്നതിനാൽ അയാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ് . പ്രാർത്ഥനയ്ക്കായി ആളുകൾ എത്തിച്ചേരുന്ന സമയത്ത് അക്രമി കാർ സുരക്ഷാ ജീവനക്കാരനിലേയ്ക്ക് ഇടിച്ചുകയറ്റുകയും തുടർന്ന് കത്തി ആക്രമണം നടത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാന്റർബറി സമീപത്ത് താമസിക്കുന്ന 81 വയസ്സുകാരി വെൻഡിയും 86 വയസ്സുകാരൻ കെന്നും വ്യാജ പോലീസ് തട്ടിപ്പിനിരയായി. ബാങ്ക് കാർഡ് തട്ടിപ്പിന് ഉപയോഗിച്ചതായി പറഞ്ഞ് ഒരാൾ ‘ഡിറ്റക്ടീവ്’ ആയി അഭിനയിച്ച് വെൻഡിയെ സമീപിക്കുകയായിരുന്നു. അതിന് പിന്നാലെ മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ വിളിച്ച് അവരുടെ ബാങ്കിൽ തന്നെ വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ ‘ ഓഫീസർമാർ’ വെൻഡിയെ പല ദിവസവും ബാങ്കിൽ പോയി പണം പിൻവലിക്കാൻ നിർബന്ധിക്കുകയും അത് കൈമാറാൻ പറയുകയും ആയിരുന്നു. ഇങ്ങനെ വെറും ഒരു ആഴ്ചക്കകം തട്ടിപ്പുകാർക്ക് ഏകദേശം £30,000 തട്ടിയെടുക്കാൻ കഴിഞ്ഞു.

വിശ്വാസം ദുരുപയോഗം ചെയ്‌ത തട്ടിപ്പുകാരുടെ പ്രവർത്തനം “ഭീകരാനുഭവം” ആയിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. കാന്റർബറി മേഖലയിൽ ആകെ ആറുപേർ ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി കേസ് കൈകാര്യം ചെയ്യുന്ന കെന്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് നാലുപേർക്ക് 76,000 പൗണ്ട് വരെ നഷ്ടപ്പെട്ടതായും അറിയിച്ചു. യഥാർത്ഥ ഉദ്യോഗസ്ഥരുടെ പേരുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ മുതിർന്നവരെ ലക്ഷ്യമിടുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംഭവത്തിൽ 19 വയസ്സുകാരനെ തട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്, കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നു. തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തന രീതിയും ഉപയോഗിച്ച ഫോൺനമ്പറുകളും പൊലീസ് വിശദമായി പരിശോധിക്കുകയാണ്. അതേസമയം വെൻഡിയിൽ നിന്ന് ഈടാക്കിയ പണത്തേ കുറിച്ച് ബാങ്ക് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. മുതിർന്നവരെ ലക്ഷ്യമിട്ട് നടന്ന തട്ടിപ്പാണിതെന്ന് വ്യക്തമാക്കി, ദമ്പതികൾക്ക് ഏറ്റുവാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചു. ഭാവിയിൽ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാനായി ഉപഭോക്താക്കൾക്ക് കൂടുതൽ ബോധവത്കരണ നടപടികളും മുന്നറിയിപ്പുകളും ശക്തമാക്കുമെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓക്‌സ്ഫോർഡ്‌ഷെയറിലെ കിഡ്ലിംഗ്ടണിന് സമീപം അനധികൃത മാലിന്യകൂമ്പാരവുമായി ബന്ധപ്പെട്ട് ഗിൽഡ്‌ഫോർഡ് സ്വദേശിയായ 39-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പല മാസങ്ങളായി ടൺ കണക്കിന് മാലിന്യം ഇവിടെ അനധികൃതമായി നിക്ഷേപിച്ചെന്ന ആരോപണമാണ് അന്വേഷണം ശക്തമാക്കാൻ കാരണമായത്. 40 അടി ഉയരമുള്ള ഈ മാലിന്യ കുന്ന് ഗ്രാമപ്രദേശത്തിനടുത്ത് തന്നെ രൂപപ്പെട്ടതോടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഭൂഗർഭജല മലിനീകരണത്തിനുമുള്ള ഭീതി ഉയർന്നിരുന്നു.

പരിസ്ഥിതി ഏജൻസിയും സൗത്ത് ഈസ്റ്റ് റീജണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികാരികൾ അറിയിച്ചു. ഇത് സമൂഹത്തിന് ഒരു വലിയ അപകടമാണെന്ന് പ്രദേശിക ഡയറക്ടർ ആന്ന ബേൺസ്, പറഞ്ഞു. മാലിന്യം കത്തുക, ജലത്തിൽ കലരുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികൾക്ക് വലിയ നാശവും ആരോഗ്യ പ്രശ്നവും ഉണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വേസ്റ്റ് ക്രൈം വിഭാഗം തലവൻ ഫിൽ ഡേവീസ്, സംഭവവുമായി ബന്ധപ്പെട്ട് ചില പ്രത്യേക സംഘങ്ങൾ ക്രമാതീതമായി മാലിന്യം കയറ്റി ഇറക്കിയതാകാമെന്ന സംശയവും പങ്കുവെച്ചു.

ജൂലൈ 2-ന് ആദ്യമായി അടിയന്തര റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻ തന്നെ നോട്ടീസ് നൽകി. എന്നാൽ ഇത് അവഗണിക്കപ്പെട്ടതോടെ ഒക്ടോബർ 23-ന് കോടതി ഇടപെടുകയായിരുന്നു. കോടതി ഇടപെടലിനു ശേഷം മാലിന്യ നിക്ഷേപം നിർത്തിയെങ്കിലും ഇതിനകം രൂപപ്പെട്ട മാലിന്യ കൂമ്പാരം നീക്കം ചെയ്യാനും സ്ഥലത്തിന്റെ പരിസ്ഥിതി സുരക്ഷ പുനഃസ്ഥാപിക്കാനും വലിയ ചെലവും സമയവും ആവശ്യമുണ്ടാകുമെന്നാണ് ഏജൻസി വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിൻഡൺ മോർഡൺ മേഖലയിൽ വെള്ളിയാഴ്ച രാത്രി 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. ബൈഡൻ ക്ലോസിലെ വീട്ടിൽ ഉണ്ടായ കലഹത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് രാത്രി 7 മണിയോടെ എത്തിയ പൊലീസ് ശ്വാസം കിട്ടാതെ കിടന്ന സ്ത്രീയെ പരിശോധിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

സംഭവവുമായി ബന്ധപ്പെട്ട് 13 വയസ്സുള്ള ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി വിൽഷയർ പൊലീസ് അറിയിച്ചു. വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. സ്ത്രീയുടെ മരണം ഗൗരവമായ വിഷയമാണെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ അംബ്രോസ് അറിയിച്ചു. പ്രദേശത്ത് പൊലീസ് സാന്നിധ്യം വർധിക്കുമെന്നും ആളുകൾ അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്‌സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്‌സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡേവിഡ് കാരിക്കിനെതിരെ കൂടുതൽ ലൈംഗിക കുറ്റങ്ങൾക്ക് തെളിവുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 12- വയസുകാരിയായ പെൺകുട്ടിയെ 1980-കളിൽ പീഡിപ്പിച്ചതിനും പിന്നീടുള്ള വർഷങ്ങളിൽ തന്റെ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള തെളിവുകളാണ് പോലീസ് സേനയ്ക്ക് ആകെ നാണക്കേടായി പുറത്തു വന്നിരിക്കുന്നത് . ഇതിനകം തന്നെ 71 ലൈംഗിക അതിക്രമങ്ങളുടെ കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാരി പുതിയതായി ഒമ്പത് കുറ്റങ്ങളിലാണ് വീണ്ടും കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടത്.

പുതിയ വിചാരണയിൽ കാരിക്കിനെതിരെ തെളിവുകൾ ഒന്നും സമർപ്പിച്ചില്ല. കുട്ടിക്കെതിരായ അതിക്രമം അദ്ദേഹം മുമ്പ് ഒരു കത്തിൽ സമ്മതിച്ചിരുന്നെങ്കിലും കോടതിയിൽ ആരോപണങ്ങൾ നിഷേധിച്ചു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങളും ഭീഷണികളും മുൻ പങ്കാളിയുടെ മൊഴിയിൽ ഇയാൾക്ക് എതിരായുണ്ട് . ഇരകളുടെ ശക്തമായ മൊഴികളാണ് കേസിന്റെ നിർണ്ണായക ഘടകമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം അഞ്ച് മണിക്കൂർ ആലോചനയ്ക്കുശേഷം ആണ് ജൂറി ഏകകണ്ഠമായി കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത് . കേസിന്റെ ഗുരുത്വവും ഇരകളുടെ ദീർഘകാല വേദനയും പരിഗണിച്ച് ശക്തമായ ശിക്ഷ ഇയാൾക്ക് നൽകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് . പുതിയ കുറ്റങ്ങൾക്ക് ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ, പൊലീസ് കൂടുതൽ ഇരകൾ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിലെ വിശ്വാസ്യതയെ കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നതാണ് പൊതുവായ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Copyright © . All rights reserved