വിമാനയാത്രക്കിടെ മദ്യപിച്ച് വനിതകളോട് മോശമായി പെരുമാറുകയും മർദിക്കുകയും ചെയ്ത യാത്രക്കാരൻ അറസ്റ്റിൽ. ഒഹിയോയിൽനിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഫിലാഡൽഫിയയിൽനിന്ന് മിയാമിയിേലക്കുള്ള ഫ്രൻറിയർ എയർലൈൻ വിമാനത്തിലായിരുന്നു അതിക്രമം.
ഒഹിേയാ സ്വദേശിയായ മാക്സ്വെൽ ബെറി വിമാനത്തിന് അകത്ത് നടന്നു. പിന്നീട് സീറ്റിൽ ഇരിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിനുള്ളിൽ അതിക്രമം ആരംഭിക്കുകയായിരുന്നു യുവാവ്. ഒരു വനിത ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി. പിന്നീട് അയാൾ ബാത്ത്റൂമിൽ പോകുകയും ഷർട്ട് അഴിച്ച് വരികയുമായിരുന്നു. ലഗേജിൽനിന്ന് പുതിയ ഷർട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ നിരവധി സ്ത്രീകളെ കടന്നുപിടിച്ചു.
രംഗം ശാന്തമാക്കാൻ എത്തിയ പുരുഷ ജീവനക്കാരെൻറ മുഖത്ത് ഇയാൾ ഇടിക്കുകയും ചെയ്തു. പിന്നീട് മറ്റു ജീവനക്കാരെയും മർദിച്ചതോടെ സീറ്റിൽ ഇയാളെ കെട്ടിയിടുകയായിരുന്നു. അതിക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു. വിമാന ജീവനക്കാരനെ മർദിച്ചതിന് ശേഷം തെൻറ പിതാവ് കോടീശ്വരനാണെന്ന് മാക്സ്വെൽ വിളിച്ചു പറയുന്നത് വിഡിയോയിൽ കാണാം.
22കാരനെ പിന്നീട് പൊലീസിന് കൈമാറി. മിയാമിയിൽ എത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സംഭവത്തിൽ ഒരു ജീവനക്കാരനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
മരിച്ച നിലയിൽ മീനച്ചിലാറ്റിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ഭർത്താവും ബന്ധുക്കളും. അരീപ്പറമ്പ് സ്വദേശിയായ സൗമ്യ എസ്.നായർ ബന്ധുക്കളിൽ നിന്നടക്കം 15 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നുവെന്നും ഈ പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കിടങ്ങൂർ കട്ടച്ചിറ പമ്പ് ഹൗസിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ സ്കൂട്ടറും ബാഗും ഉണ്ടായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു സൗമ്യയ്ക്ക് ജോലി. സാമ്പത്തിക ബാധ്യതയുണ്ടെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നുമാണ് ബാഗിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലുള്ളത്.
എന്നാൽ സൗമ്യയുട മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ് ഭർത്താവ് സുമേഷും ബന്ധുക്കളും. മരിക്കാൻ തക്കവണ്ണം സാമ്പത്തിക ബാധ്യത സൗമ്യയ്ക്കുള്ളതായി അറിയില്ലെന്നും മുൻ സഹപ്രവർത്തകരായ എബിന്റേയും മനുവിന്റേയും പങ്കിൽ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വലിയ കടബാധ്യത തീർക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സൗമ്യ ബന്ധുക്കളിൽ നിന്ന് പണം സമാഹരിച്ചത്.
നാലുലക്ഷം രൂപ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കടബാധ്യത തീർത്തിട്ടില്ല. സൗമ്യയുടെ ഭർത്താവ് സുമേഷിന് അടുത്തിടെ ഭാഗ്യക്കുറി സമ്മാനമായി 50 ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രതയും കൈവന്നിരുന്നു. എന്നിട്ടും സൗമ്യക്ക് ഇത്ര വലിയ ബാധ്യത എങ്ങനെ വന്നു എന്നതാണ് കുടുംബാംഗങ്ങളെ കുഴപ്പിക്കുന്നത്.
സൗമ്യയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പോലീസിൻ്റെ വിശ്വാസം. എന്നാൽ മരണത്തിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുബം.
കോതമംഗലം ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ.
മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു.
കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അങ്കിത് ഗുജ്ജാറിനെ(29) തിഹാര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍ കോംപ്ലക്‌സിലെ മൂന്നാം നമ്പര്‍ ജയിലില്‍ ബുധനാഴ്ച രാവിലെയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവാവിനെ നാല്‌പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായാണ് പ്രാഥമികവിവരമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അങ്കിതിനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയതാണെന്ന് പിതാവ് വിക്രം സിങ്ങും ആരോപിച്ചു. ഒരു വര്‍ഷത്തോളമായി അങ്കിത് തിഹാര്‍ ജയിലിലാണെന്നും ആവശ്യപ്പെട്ട പതിനായിരം രൂപ നല്‍കാത്തതിനാല്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹരിയാനയില്‍ നിന്നാണ് അങ്കിത് ഗുജ്ജാറിനെ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. നേരത്തേ ഉത്തര്‍പ്രദേശിലെ സുന്ദര്‍ഭാട്ടിയുടെ ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അങ്കിത്. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ എട്ട് കൊലക്കേസുകളും ഉള്‍പ്പെടുന്നു.
യുപി പോലീസ് ഒരു ലക്ഷം രൂപയും ഡല്‍ഹി പോലീസ് 25000 രൂപയും വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അങ്കിത്. ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവ് വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2016ല്‍ യുപി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യത്തിലറങ്ങി. പിന്നീട് ഗുണ്ടാത്തലവനായ രോഹിത് ചൗധരിക്കൊപ്പമായിരുന്നു അങ്കിതിന്റെ വിളയാട്ടം. ചൗധരി-ഗുജ്ജാര്‍ സംഘമെന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
കൊലപാതകം ഉള്‍പ്പെെട 27 കേസുകളില്‍ പ്രതിയാണ് തിരുവനന്തപുരം നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷ്. വീടിനും നാടിനും സ്ത്രീകൾക്കും ഒരുപോലെ ശല്യമായ അനീഷിനെ െകാന്നുതള്ളിയത് ഗുണ്ടകൾ തന്നെയാകുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ ഇതുവരെ ഒരുകേസിൽ പോലും പ്രതിയാകാത്ത അഞ്ച് ചെറുപ്പക്കാരാണ് അനീഷിനെ െകാന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യലും ഗുണ്ടാപ്പിരിവുമെല്ലാം വര്‍ധിച്ചതോടെയാണ് കൊന്നതെന്ന് യുവാക്കള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അനീഷിന്റെ അയല്‍വാസികളായ അനൂപ്, സന്ദീപ്, അരുണ്‍, രഞ്ചിത്ത്, നന്ദു എന്നിവരാണ് പ്രതികള്‍. അഞ്ച് പേരും ഇതുവരെ ഒരു കേസില്‍ പോലും പ്രതിയാകാത്തവര്‍. ഒരാള്‍ ബിരുധദാരി, രണ്ട് പേര്‍ അനീഷിന്റെ ബന്ധു. എന്നിട്ടും കൊല നടത്തിയതിന് അവര്‍ പറഞ്ഞ കാരണങ്ങളും പൊലീസിനെ ഞെട്ടിച്ചു. അരയില്‍ കത്തിയുമായി നടക്കുന്ന അനീഷ് ഗുണ്ടാപ്പിരിവ് നടത്തുന്നത് പതിവായിരുന്നു. നല്‍കിയില്ലങ്കില്‍ ഉപദ്രവിക്കും. ഇവരെയും പലതവണ ഉപദ്രവിച്ചിട്ടുണ്ട്.
സ്ത്രീകളുള്ള വീട്ടില്‍ കയറി അപമര്യാദയായി പെരുമാറുന്നതും പതിവാണ്. പ്രതികളിലൊരാളുടെ സഹോദരിയോടും അടുത്തിടെ മോശമായി പെരുമാറി. രണ്ട് ദിവസം മുന്‍പ് ഒരു മരണവീട്ടില്‍ വച്ച് ഈ യുവാക്കളെയും അനീഷ് ചീത്തവിളിച്ചു. ഇതെല്ലാം ഇവരുടെ വൈരാഗ്യത്തിന് കാരണമായി. കൊല നടന്ന ശനിയാഴ്ച രാത്രി എട്ടരയോടെ മൃതദേഹം കണ്ട് ഹോളോബ്രിക്സ് നിര്‍മാണ കേന്ദ്രത്തിനടുത്ത് അഞ്ച് യുവാക്കളും ഇരിക്കുകയായിരുന്നു. പല ദിവസങ്ങളിലും കാക്ക അനീഷ് കിടന്നുറങ്ങുന്നതും ഇവിെടയാണ്. ഇവിടെ യുവാക്കളെ കണ്ടതോടെ മദ്യലഹരിയിലായിരുന്ന അനീഷ് അവരെ ചീത്തവിളിച്ചു.
അതില്‍ കയ്യാങ്കളിയിലെത്തി.
അനീഷ് കൈവശമുണ്ടായിരുന്ന കത്തി വീശിയതോടെ പ്രതികളിലൊരാളായ അരുണിന് പരുക്കേറ്റു. ഇതോടെ അഞ്ച് പേരും ചേര്‍ന്ന് അനീഷിനെ അടിച്ച് വീഴ്ത്തുകയും അനീഷിന്റെ കത്തി പിടിച്ചുവാങ്ങിയ ശേഷം കുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം പരിസരത്തെ കാട്ടിലേക്ക് ഒളിവില്‍ പോയ പ്രതികളെ റൂറല്‍ എസ്.പി പി.കെ.മധുവിന്റെയും കാട്ടക്കട ഡിവൈ.എസ്.പി കെ.എസ്.പ്രശാന്ത്, നെടുമങ്ങാട് ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
ചെന്നൈയിലെ പ്രശസ്തമായ സാറ്റലൈറ്റ് ചാനലായ സത്യം ടിവിയുടെ ആസ്ഥാനത്ത് വാളുമായി ഒരാൾ പ്രവേശിച്ച് വസ്തുവകകൾ നശിപ്പിച്ചു. ചാനൽ പുറത്തുവിട്ട സിടിവി ഫൂട്ടേജിൽ അക്രമി വാളും പരിചയും പിടിച്ചിരിക്കുന്നതായി കാണാം.
അക്രമി കാർ പാർക്കിംഗ് ഏരിയയിലൂടെ ഓഫീസ് പരിസരത്ത് പ്രവേശിക്കുകയായിരുന്നു. ഗിറ്റാർ ബാഗിലാണ് അയാൾ ആയുധങ്ങൾ കൊണ്ടുവന്നതെന്നും ചാനലിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ലിവിംഗ്സ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ലക്ഷ്യമിട്ടാണ് അക്രമി വന്നതെന്ന് ഐസക് ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. അക്രമി ഓഫീസിൽ വന്ന് തന്നെയാണ് അന്വേഷിച്ചതെന്നും സുരക്ഷിതമായി ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് അക്രമി കരുതിയതെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ എന്തെങ്കിലും പ്രകോപനമോ ഉദ്ദേശ്യമോ ഉണ്ടോ എന്ന് അറിയില്ലെന്നും ഒരു വ്യക്തിക്കും എതിരെ ഒരു വാർത്തയും ചെയ്തിട്ടില്ലെന്നും അക്രമത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.
രാജേഷ് കുമാർ എന്ന ആളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി റോയപുരം പൊലീസ് സ്ഥിരീകരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രാജേഷ് കോയമ്പത്തൂർ സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് താമസമെന്നും. അവിടെ നിന്നും നേരിട്ട് കാറിൽ വന്നതാണെന്നും ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. പൊലീസിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തെ ചെന്നൈ പ്രസ് ക്ലബ് അപലപിച്ചു. മാധ്യമപ്രവർത്തകരുടെയും അവരുടെ ഓഫീസുകളുടെയും സുരക്ഷയ്ക്കായി ഒരു നിയമം കൊണ്ടുവരാൻ ചെന്നൈ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഭാരതി തമിഴൻ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.
സത്യം ടിവി സുവിശേഷകനായ മോഹൻ സി ലാസറസിന്റെ നേതൃത്വത്തിൽ ഉള്ള സ്ഥാപനമാണ്.
അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രാജ് കുന്ദ്ര തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയതായി പോലീസ്. രാജ് കുന്ദ്രയുടെ ഓഫീസിൽ നിന്നും ലഭിച്ച ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക്ക് എന്നിവ പരിശോധിച്ചതിന് ശേഷമാണ് പോലീസിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം രാജ് കുന്ദ്രയുടെ ഓഫീസിൽ പോലീസ് നടത്തിയ റെയ്‌ഡിൽ രഹസ്യ അറ കണ്ടെത്തുകയും ലാപ്പ്ടോപ്പ് അടക്കമുള്ള രേഖകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പും ഹാർഡ് ഡിസ്‌കും പരിശോധിച്ച പൊലീസിന് അമ്പതിലധീകം അശ്ലീല വീഡിയോകളും അടുത്തതായി ചിത്രീകരിക്കാനിരിക്കുന്ന അശ്ലീല ചിത്രങ്ങൾക്കായുള്ള തിരക്കഥയും അതിലേക്കാവിശ്യമായ മോഡലുകളുടെ ചിത്രങ്ങളുമാണ് ലഭിച്ചത്.
അതേസമയം രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പിൽ ശില്പാഷെട്ടിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്ന മോഡലുകളുടെ ചിത്രങ്ങൾക്കൊപ്പം ഭാര്യ ശിൽപ്പാഷെട്ടിയുടെ ചിത്രങ്ങൾ സൂക്ഷിച്ചത് എന്തിനെന്ന് വ്യക്തമല്ല. രാജ് കുന്ദ്ര തന്റെ ഐക്ലൗഡ് അകൗണ്ട് ഡിലീറ്റ് ചെയ്തത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്ന് പോലീസ് കരുതുന്നു.
അനാട്ടമി ക്ലാസിൽ കീറിമുറിക്കാനായി തന്റെ മുന്നിലെത്തിയ മൃതശരീരം കണ്ട് കരഞ്ഞോടി ഒരു മെഡിക്കൽ വിദ്യാർഥി. നൈജീരിയയിലെ മെഡിക്കൽ വിദ്യാർഥിയായ എനിയ എഗ്ബിയാണ് ഞെട്ടിയത്. എന്നാൽ ഇത് മൃതശരീരത്തിനോടുള്ള അറപ്പോ ഭയമോ മൂലമല്ല. കീറിമുറിച്ച് പഠിക്കാൻ മുന്നിലെത്തിയ ശരീരം എഗ്ബിയുടെ ഉറ്റസുഹൃത്തിന്റേതായിരുന്നു.
എഗ്ബിയുടെ സുഹൃത്തായ ഡിവൈനിന്റെ ശരീരമാണ് മുന്നിലെത്തിയത്. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ഡിവൈനെയും മൂന്ന് സുഹൃത്തുക്കളെയും രാത്രി വീട്ടിലേക്ക് മടങ്ങും വഴി സുരക്ഷാ ഏജന്റുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം അവനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. വീട്ടുകാർ അവനെ കാണാതെ പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുകയായിരുന്നു. ഏഴ് വർഷമായി അവന്റെ കൂടെ നടന്ന സുഹൃത്ത് മരിച്ചുവെന്നതും, ഇതുപോലെ ഒരു ശവശരീരമായി തന്റെ മുന്നിൽ എത്തുമെന്നതും എനിയ ഒരിക്കലും ചിന്തിച്ചിരുന്നില്ല’. എഗ്ബി പറയുന്നു.
കാണാതായ ഉറ്റസുഹൃത്ത് ഈ നിലയിൽ മുന്നിൽ വന്നുപെടുമെന്ന് എഗ്ബി ഒരിക്കലും പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ അലറി വിളിച്ചാണ് എഗ്ബി പുറത്തേക്ക് ഓടിയതെന്നാണ് റിപ്പോർട്ട്.
നൈജീരിയയിൽ, അനാവശ്യമായ മൃതദേഹങ്ങൾ മെഡിക്കൽ സ്കൂളുകളിലെ സംസ്ഥാന മോർഗുകളിലേക്ക് പോകണമെന്ന് നിയമം അനുശാസിക്കുന്നു. രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2007 ലാണെങ്കിലും കൊല്ലപ്പെട്ട കുറ്റവാളികളുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും സംസ്ഥാനത്തിന് കഴിയും.
ക്ലിനിക്കൽ അനാട്ടമിയിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനമനുസരിച്ച്, നൈജീരിയയിലെ മെഡിക്കൽ സ്കൂളുകളിൽ ഉപയോഗിക്കുന്ന 90% ത്തിലധികം ശവശരീരങ്ങളും “വെടിയേറ്റു മരിച്ച കുറ്റവാളികളാണ്”. “പത്ത് വർഷങ്ങൾക്ക് ശേഷം, ഒന്നും മാറിയിട്ടില്ല,” നൈജീരിയ യൂണിവേഴ്സിറ്റിയിലെ അനാട്ടമി പ്രൊഫസറായ എമെക അനിയനൗ പറഞ്ഞു.
എന്നിരുന്നാലും, നൈജീരിയയിൽ, പോലീസ് അതിക്രമം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ കഴിഞ്ഞ വർഷം പല സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. പ്രസക്തമായ കമ്മിറ്റികൾക്ക് മുമ്പിലുള്ള സാക്ഷികളിൽ പലരും പോലീസ് അറസ്റ്റ് ചെയ്ത.
മിക്ക കേസുകളിലും കാണാതായത് സായുധ കവർച്ചക്കാരനാണെന്നും വെടിവെപ്പിന് പകരമായി കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. അനാട്ടമി ലബോറട്ടറികളിലോ മോർഗുകളിലോ പോലീസ് മൃതദേഹങ്ങൾ ഉപേക്ഷിച്ചതായി തനിക്ക് അറിയില്ലെന്ന് പോലീസ് വക്താവ് ഫ്രാങ്ക് ബാ ബിബിസിയോട് പറഞ്ഞു.
എന്നാൽ അന്വേഷണ കമ്മീഷനുകളിലൊന്നിന് രേഖാമൂലമുള്ള പ്രസ്താവനയിൽ, 36 കാരനായ ബിസിനസുകാരനായ സീതാ നമാനി തന്റെ നാല് മാസത്തിനിടെ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരുടെ മൃതദേഹം താഴെയിറക്കാൻ പോലീസിനെ സഹായിച്ചതായി പറഞ്ഞു.
ഒരു രാത്രിയിൽ മൂന്ന് ശവശരീരങ്ങൾ ഒരു വാനിൽ കയറ്റാൻ പറഞ്ഞതായി അദ്ദേഹം സാക്ഷ്യപ്പെടുത്തി. തുടർന്ന് പോലീസ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയ്യോടെ പിടികൂടി, ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹം മൃതദേഹങ്ങൾ കിടത്തി. 36 കാരനായ അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ഇന്ന്, നൈജീരിയയിലെ അനാട്ടമിസ്റ്റുകളുടെ അസോസിയേഷൻ, മോർഗുകൾക്ക് മെഡിക്കൽ സ്കൂളുകളിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന്റെ പൂർണ്ണമായ ചരിത്രവും കുടുംബ സമ്മതവും ഉറപ്പാക്കാൻ നിയമത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നു.
എഗ്ബിയെ സംബന്ധിച്ചിടത്തോളം, മരിച്ചുപോയ സുഹൃത്തിന്റെ അനാട്ടമി റൂമിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം, വാതിൽക്കൽ നിൽക്കുന്ന ഡിവൈനെക്കുറിച്ച് അയാൾ ചിന്തിച്ചു. ഒടുവിൽ, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥരെ “പുറത്താക്കാനും” ഡിവിന്റെ കുടുംബത്തിന് കഴിഞ്ഞു.
കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കനായ ആന്റണി ലാസറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ബിജുവിന്റെ ഭാര്യ രാഖി, സുഹൃത്ത് സെൽവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാല് വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ആന്റണി ലാസറും ബിജുവും തമ്മിൽ വഴക്കുണ്ടാകുകയും ആന്റണി ലാസർ ബിജുവിനെ മർദ്ധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മുഖ്യപ്രതിയായ ബിജു സംഭവത്തിന് ശേഷം സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.
കഴിഞ്ഞ മാസം ആന്റണി ലാസറിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ആന്റ്ണി ലാസറിന്റെ തിരോധാനത്തിൽ ബിജുവിനെ സംശയിക്കുന്നതായും സഹോദരൻ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പോലീസ് ബിജുവിനെ വിളിച്ച് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതിന് ഇടയിലാണ് ബിജുവിന്റെ വീടിന് സമീപത്തുള്ള ചതുപ്പിൽ നിന്നും ആന്റണി ലാസറിന്റെ മൃദദേഹം കണ്ടെത്തിയത്.
വഴക്ക് പറഞ്ഞ് തീർക്കാനെന്ന വ്യാജേനയാണ് ആന്റ്ണി ലാസറിനെ ബിജു വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിന് ഇടയിൽ ബിജുവും സുഹൃത്തുക്കളും ചേർന്ന് ആന്റ്ണി ലാസറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറയ്ക്കുകയും ചതുപ്പിൽ താഴ്ത്തുകയുമായിരുന്നു.
ബിജുവിൻറെ ഭാര്യ രാഖിയാണ് മൃദദേഹത്തിന്റെ വയറു കീറി കല്ല് നിറച്ച് ചതുപ്പിൽ താഴ്ത്താൻ നിർദേശം നൽകിയത്. കൂടാതെ ആന്തരീക അവയവങ്ങൾ കവറിലാക്കുകയും തോട്ടിൽ കൊണ്ടുപോയി ഉപേക്ഷിച്ചതും രാഖിയാണെന്ന് പോലീസ് പറയുന്നു. അതേസമയം രാഖിയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജുവിനായുള്ള തിരച്ചിൽ ഊര്ജിതമാക്കിയിയതായും പോലീസ് പറഞ്ഞു.
തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില (33), മകൻ അശ്വിൻ (13) എന്നിവരാണ് രണ്ട് കിടപ്പുമുറിയിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ പുറത്തുകാണാതായ ഇവരെ അന്വേഷിച്ചെത്തിയ സമീപവാസിയായ സ്ത്രീയാണ് തിങ്കളാഴ്ച ഉച്ചക്ക് മൃതദേഹങ്ങൾ കണ്ടത്. രണ്ട് മാസം മുൻപാണ് സുമേഷ് കോവിഡ് ബാധിച്ച് മരിച്ചത്.
ഭർത്താവിന്റെ മരണത്തെ തുടർന്ന് അനിലയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുമേഷ് മരിച്ചതോടെ ഇരുവരും കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നിഷ്യയാണ് അനില. വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വരന്തരപ്പിള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.