പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്രസവത്തെ തുടർന്ന് വിനീഷയുടെയും കുഞ്ഞിന്റെയും നില ഗുരുതരമായതിനെ തുടർന്ന് വിനീഷയെ പാലക്കാടുള്ള തങ്കം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്തസമ്മർദ്ദം താഴ്ന്നതോടെ ജീവൻ രക്ഷിക്കാനായില്ല. പ്രസവം നടന്ന പോളിക്ലിനിക്ക് ആശുപത്രിയിലുണ്ടായ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് പോളിക്ലിനിക്ക് ആശുപത്രി അധികൃതർ അറിയിച്ചു. ഷാർജയിൽ ജോലി ചെയ്യുകയായിരുന്ന വിനീഷ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് വിനീഷയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടെക്‌നോപാർക്ക് ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. യുവാവിൻറെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ആദ്യം അബദ്ധത്തിൽ താഴെ വീണതാണെന്നാണ് കരുതിയതെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു.
ടെക്‌നോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് ഇന്ന് വൈകിട്ട് ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. രോഷിതിൻറെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന് അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
‘എന്റെ മരണത്തിന് കമ്പനി ഉത്തരവാദിയല്ലെന്ന്’ രോഷിതിൻറെ കൈയ്യിൽ പേന കൊണ്ട് എഴുതിയിട്ടുണ്ടെന്നാണ് വിവരം. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരമെന്ന് കഴകൂട്ടം പോലീസ് പറഞ്ഞു. യുവാവ് ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്ന് രോഷിത് വീണത്. തലയിടിച്ച് വീണ രോഷിതിനെ ഉടൻ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.
വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം. എസ് പി ജി കമാന്‍ഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ്. കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന നാസിക്കിലെ സിന്നാര്‍ സ്വദേശിയായ ഗണേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അതിദാരുണമായ അപകടം സംഭവിച്ചത്.
അപകടത്തില്‍ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗണേഷിനെ രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് വീണതിന് പിന്നാലെ ഗണേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ഒത്തരി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
ഹോളി ആഘോഷത്തിന്റെ പേരില്‍ വിദേശവനിതയെ കടന്നുപിടിച്ച് അപമാനിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജപ്പാനില്‍ നിന്നെത്തിയ വനിതയെ ആണ് ഹോളി ആഘോഷത്തിന്റെ പേരില്‍ യുവാക്കള്‍ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തത്. മധ്യ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ വച്ചാണ് സംഭവം.
ജപ്പാനില്‍നിന്ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ വനിതയെ ഒരുകൂട്ടം ആളുകള്‍ കയറിപ്പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളി ആഘോഷത്തിന്റെ മറവിലായിരുന്നു ഉപദ്രവം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ദേശീയ വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെടുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിലായ മൂന്നു പേരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണു പോലീസ് നല്‍കുന്ന വിവരം. ഇവര്‍ മൂന്നു പേരും പഹര്‍ഗഞ്ച് പ്രദേശവാസികളാണ്.
ഒരു സംഘം പുരുഷന്‍മാര്‍ യുവതിയെ കടന്നുപിടിക്കുന്നതും ‘ഹോളി’ എന്നു പറഞ്ഞുകൊണ്ടു ബലമായി പിടിച്ചുവച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും വീഡിയോയില്‍ കാണാം. ഒരു ആണ്‍കുട്ടി യുവതിയുടെ തലയിലേക്കു മുട്ടയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്നു രക്ഷപ്പെടാന്‍ യുവതി ശ്രമിക്കുന്നതും കാണാം. ആള്‍ക്കൂട്ടത്തില്‍നിന്നു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ യുവതി ഒരാളെ അടിക്കുന്നുമുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ, യുവതിയെ കണ്ടുപിടിക്കാന്‍ സഹായം തേടി ഡല്‍ഹി പോലീസ് ജപ്പാന്‍ എംബസിയെ ബന്ധപ്പെട്ടിരുന്നു. അതേസമയം, അപമാനിക്കപ്പെട്ട ജപ്പാന്‍ യുവതി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യ വിട്ട ഇവര്‍ നിലവില്‍ ബംഗ്ലദേശിലാണ് ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.
For those who were against the #BHARATMATRIMONY Holi campaign. A Japanese tourist in India. Imagine your sister, mother or wife being treated like this in another county? Maybe you will understand then. pic.twitter.com/VribIpXBab
— Ram Subramanian (@iramsubramanian) March 10, 2023
ഭോപ്പാലിൽ രാത്രി റോഡിലൂടെ നടന്ന് പോകുന്ന പെൺകുട്ടിയെ പോലീസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ബൈക്കിലെത്തിയ പൊലീസുകാരനാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പോലീസുകാരൻ കയറിപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മധ്യപ്രദേശ് ഹൗൻമാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയുടെ പുറകെ എത്തിയ പോലീസുകാരൻ പെൺകുട്ടിയുടെ കൈൽ പിടിച്ച് വലിക്കുകയും, മാറിടത്തിൽ പിടിക്കുകയും ചെയ്യുന്നു. പോലീസുകാരനിൽ നിന്നും കുതറി മാറുന്ന പെൺകുട്ടിയെ ഇയാൾ വീണ്ടും പിന്തുടർന്ന് കയറിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. പോലീസുകാരൻ ബൈക്കിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
പോലീസുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
भाजपा राज में रक्षक भी भक्षक!
भोपाल के अल्पना टॉकीज के पास पुलिस का अमानवीय चेहरा देखा गया जिसका वीडियो वायरल हुआ।
हनुमानगंज थाने की एक पुलिस ने
अकेली खड़ी युवती के साथ अश्लील छेड़छाड़ की,
बेशद शर्मनाक! pic.twitter.com/33h0We3Tu6— Sangeeta Sharma (@SangeetaCongres) March 7, 2023
യുവ ഡോക്ടറെ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. മാഹി സ്വദേശിനി ഷദ റഹ്മാൻ (26) നെ കഴിഞ്ഞ ദിവസം പുലർച്ചെ അപ്പാർട്മെന്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന ഷദ റഹ്മാൻ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.
രണ്ട് ദിവസം മുൻപാണ് ഷദ റഹ്മാൻ സുഹൃത്തുക്കളുടെ അപ്പാർട്മെന്റിൽ എത്തിയത്. സംഭവ ദിവസം അപ്പാർട്മെന്റിൽ പിറന്നാൾ ആഘോഷം നടന്നിരുന്നു. പുലർച്ചെ നാല് മണിയോടെ അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നും ഷദ റഹ്മാൻ ചാടി ജീവനൊടുക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഷദ റഹ്മാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പാഞ്ഞു കയറി മരിച്ച ശ്രേഷ്ഠയുടെ വിയോഗം താങ്ങാനാവാതെ ഉറ്റ സുഹൃത്ത് ആത്മഹത്യ ചെയ്തു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ തൂങ്ങി മരിച്ചത്. ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം അശ്വിന്‍ മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ യുവാവിനെ തേടിയെത്തിയപ്പോൾ കണ്ടത് ജീവനൊടുക്കിയ നിലയിലായിരുന്നു.
സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ശ്രേഷ്ഠയുടെ മരണത്തില്‍ അശ്വിന്‍ രാജ് മാനസികമായി വളരെ വിഷമത്തില്‍ ആയിരുന്നെന്നും സ്‌കൂള്‍ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേര്‍പാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ദേശീയ പാതയില്‍ ആറ്റിങ്ങല്‍ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്‌റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മകളെ തിരികെ കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടി ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍. രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മ്മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. അവളുടെ ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ ഭവേഷും ധാരാ ഷായും തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തിനായി നിയമ പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് പ്രധാനമന്ത്രിയോടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
‘അവള്‍ ഒരു ഇന്ത്യന്‍ കുട്ടിയാണ്. ‘പെണ്‍കുട്ടിയെ രക്ഷിക്കുക’ എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിര്‍ണായക സമയത്ത് ഞങ്ങളെ സഹായിക്കണം. അവള്‍ ഞങ്ങളുടെ കുട്ടിയാണ്. അവള്‍ക്ക് അമ്മയുടെ സംരക്ഷണം ആവശ്യമാണ്. ജര്‍മ്മന്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു.’ധാരാ ഷാ പറഞ്ഞു.
2021 സെപ്റ്റംബറില്‍ മകളുടെ സ്വകാര്യ ഭാഗത്ത് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ദമ്പതികള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെട്ടത്. ജര്‍മ്മന്‍ അധികാരികള്‍ കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും അവളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ആക്കുകയും ചെയ്തു. കുട്ടിയെ പരിപാലിക്കാന്‍ കഴിവില്ലാത്തവരാണെന്ന് രക്ഷിതാക്കളെന്നും അവര്‍ ആരോപിച്ചു. അന്നുമുതല്‍, തങ്ങളുടെ മകളെ വിട്ടുകിട്ടാന്‍ മാതാപിതാക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും സമരം ചെയ്യുകയും ചെയ്തുവരികയാണ്. ഇന്ന് മുംബൈയില്‍ എത്തിയ മാതാപിതാക്കള്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും മറ്റ് നേതാക്കളെയും കണ്ട് പിന്തുണ ആവശ്യപ്പെട്ടു.
ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അരിഹയുടെ പിതാവിന് ജോലി നഷ്ടപ്പെട്ടു. മകളുടെ മോചനത്തിനായുളള നിയമപരമായ ഫീസും മറ്റ് കാര്യങ്ങളും മൂലം വലിയ കടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയില്‍ എന്തായിത്തീരുമെന്ന് അറിയില്ല, എനിക്ക് ജോലിയില്ല, കടം കൂടിക്കൊണ്ടേയിരിക്കുന്നു. അരിഹ മടങ്ങിയെത്തുമ്പോഴേക്കും കടം വളരെ വലുതാകുമെന്നും’ ഭവേഷ് ഷാ പറഞ്ഞു.
ശിശു സംരക്ഷകേന്ദ്രത്തില്‍ തന്റെ കുട്ടിയുടെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അവള്‍ക്ക് ഇന്ത്യന്‍ ഉത്സവങ്ങളെക്കുറിച്ചോ ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ചോ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചോ അറിയില്ല. ഹോളിയ്ക്ക് അവളെ പുറത്തിറങ്ങാന്‍ അനുവദിക്കണമെന്ന് ഞാന്‍ ജര്‍മ്മന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സംരക്ഷണ കേന്ദ്രത്തിലായതിനാല്‍ തന്നെ ഒരു ഗുജറാത്തി ജൈന എന്ന അവളുടെ ഐഡന്റിറ്റി സംരക്ഷിക്കപ്പെടുന്നില്ല, ഞങ്ങള്‍ ഇതില്‍ വളരെയധികം ആശങ്കാകുലരാണ്.’അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കുട്ടിയെ കൊണ്ടുപോകാന്‍ ജര്‍മ്മന്‍ അധികൃതര്‍ കാരണമായി പറഞ്ഞ ലൈംഗികാരോപണം തങ്ങളെ ഞെട്ടിക്കുന്നതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെര്‍ലിന്‍ ചൈല്‍ഡ് കെയര്‍ അധികൃതര്‍ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. സാധാരണഗതിയില്‍ നിയമപരമായ കുരുക്കുകളിലും നീണ്ട കാലയളവുകളിലും നിരാശരായി മാതാപിതാക്കള്‍ കേസ് ഉപേക്ഷിക്കുകയാണ് പതിവ്, പക്ഷേ, എന്തു വന്നാലും ഞങ്ങള്‍ അങ്ങനെ ചെയ്യില്ല’ കുട്ടിയുടെ അമ്മ പറഞ്ഞു.
ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാന്റെ വീട്ടില്‍ കയറി ഒളിച്ചിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാറൂഖിന്റെ മുബൈയിലെ വസതിയായ മന്നത്തിലാണ് ഇവർ കയറിയത്. താരത്തെ നേരിട്ട് കാണാനായിരുന്നു ഈ സാഹസം. മേക്കപ്പ് റൂമിൽ കയറി ഒളിച്ച ഇവർ എട്ടുമണിക്കൂറോളം ഇതിനുള്ളിലിരുന്നു. ബംഗ്ലാവിന്റെ മതിൽ ചാടിക്കടന്ന ഇരുവരും മൂന്നാം നിലയിലെ മേക്കപ്പ് റൂമിലെത്തുകയായിരുന്നു.
പത്താൻ സാഹിൽ സലിം ഖാൻ, രാം സരഫ് കുശ്‍വാഹ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവരും മേക്കപ്പ് റൂമിൽ കയറി ഇരിപ്പുറപ്പിച്ചത്. ഹൗസ് കീപ്പിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് ആണ് ഇവരെ ആദ്യം കണ്ടത്. ഇരുവരെയും ലോബിയിലേക്ക് കൊണ്ടുചെന്ന് വിവരം ഷാറൂഖ് ഖാനെ അറിയിച്ചു. ഇവരെ കണ്ട് താരം ഞെട്ടിപ്പോയി എന്നാണ് ബാന്ദ്ര പൊലീസിന്റെ എഫ്ഐആറിലുള്ളത്.
വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഭവനഭേദനത്തിനടക്കം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാമെന്ന് പൊലീസ് വ്യക്തമാക്കി.
പുനലൂരിൽ അമ്മയേയും മക്കളേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പിറവന്തൂർ സ്വദേശി രമ്യാരാജ് (30), മക്കളായ ശരണ്യ (5), സൗരവ് (3) എന്നിവരെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മൂന്ന് പേരുടെയും മൃതദേഹം കല്ലടയാറ്റിൽ നിന്നും കണ്ടെത്തിയത്.
ഷാൾ ഉപയോഗിച്ച് കുട്ടികളെ രമ്യയുടെ ശരീരത്തോട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുട്ടികളേയും കൊണ്ട് വിജനമായ സ്ഥലത്ത് കൂടി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നതായി പറയുന്നു. തമിഴ്നാട് സ്വദശികളാണ് മരിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിറവന്തൂർ സ്വദേശികളാണ് മരിച്ചതെന്ന് കണ്ടെത്തിയത്.
വീട് നിർമ്മാണം പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള മാനവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല
വീട് നിർമ്മിക്കാൻ തിരഞ്ഞെടുത്ത സ്ഥലം ചെരിവുള്ളതിനാൽ തൂണുകൾ നിർമ്മിക്കാനുൾപ്പടെ ചിലവ് കൂടുതൽ ആയിരുന്നു. അതിനാൽ വീട് പണി പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതേ തുടർന്ന് രമ്യ കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു. ഭർതൃ വീട്ടിലായിരുന്ന രമ്യാരാജ് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് പോയത്. എന്നാൽ പിറവന്തൂരിൽ ഇറങ്ങേണ്ട രമ്യ മുക്കടവിൽ ബസ് ഇറങ്ങുകയായിരുന്നു. ജീവനൊടുക്കാനുള്ള ഉദ്ദേശത്തോടെയാണ് രമ്യ മുക്കടവിൽ എത്തിയതെന്ന് പോലീസ് കരുതുന്നു.