കുളവാഴയും പായലും ആ പൈതലിന് രക്ഷാകവചമായി. കുളത്തിലെറിഞ്ഞ 2 ദിവസം പ്രായമുള്ള കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബറേലി ജില്ലയിലെ ഖാത്തുവ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. കൃഷിസ്ഥലത്തേക്കു പോവുകയായിരുന്ന ഗ്രാമത്തലവൻ വകീൽ അഹമ്മദ് വഴിയരികിലെ കുളത്തിൽ കഴുത്തോളം മുങ്ങി ഒരു കുഞ്ഞ് കിടക്കുന്നതായി കണ്ടു. പൊലീസിനെ അറിയിച്ച് കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. പരിശോധനയിൽ കുഴപ്പമൊന്നുമില്ല.
ആരോ വലിച്ചെറിഞ്ഞ പെൺകുഞ്ഞ് കുളവാഴ, പായൽ മെത്തയിൽ ഉടക്കിയതിനാൽ മുങ്ങിപ്പോയില്ല. കരയിൽ നിന്ന് 5 മീറ്റർ അകലെയാണ് കുഞ്ഞ് കിടന്നിരുന്നത്. ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ച കുഞ്ഞ് ആരോഗ്യവതിയാണ്. ശിശു സംരക്ഷണ സമിതി ഏറ്റെടുത്ത കുഞ്ഞിന് ഗംഗ എന്നു പേരു നൽകി. കുഞ്ഞിനെത്തേടി ആരും ഇതുവരെ എത്തിയിട്ടില്ല.
മലഞ്ചെരുവിൽ പൊതിഞ്ഞ പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ വീഡിയോ പ്രാദേശിക വൃത്തങ്ങളിൽ വൈറലായി. സബ് ഇൻസ്പെക്ടർ സുമർ സിംഗ്, ലേഡി കോൺസ്റ്റബിൾ മൗസം ദേവി എന്നിവർ ചേർന്ന് കുട്ടിയെ കസ്റ്റഡിയിലെടുത്ത് നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവൾക്ക് പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് കഴുത്തോളം വെള്ളത്തിൽ മുക്കിയ നിലയിലായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. കുളക്കരയിൽ നിന്ന് ഏകദേശം അഞ്ച് മീറ്റർ അകലത്തിലായിരുന്നു അവൾ, മരിക്കണമെന്ന് ആഗ്രഹിച്ച ആരോ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും സർവ്വശക്തൻ അവളുടെ ജീവൻ രക്ഷിച്ചു. മണിക്കൂറുകളോളം കുളത്തിൽ കിടന്നിട്ടും വാട്ടർ ഹയാസിന്ത് അവളെ രക്ഷിച്ചു.
അഡീഷണൽ എസ്പി (റൂറൽ) രാജ്കുമാർ അഗർവാൾ പറഞ്ഞു, “ആരാണ് അവളെ എപ്പോൾ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഭാഗ്യത്തിന് വെള്ളത്തൂവലിൽ കുടുങ്ങിയതാണ് അവളെ മുങ്ങിമരിക്കുന്നതിൽ നിന്ന് രക്ഷിച്ചത്. കുറച്ചു നേരം അവൾ വെള്ളത്തിൽ കിടന്നതിനാൽ ഞങ്ങൾ അവളെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അവൾ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുകയും ബറേലി നഗരത്തിലെ ഒരു ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ അവളുടെ മാതാപിതാക്കൾ എത്തുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, ആരും വന്നില്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഞങ്ങൾ പരാതി രജിസ്റ്റർ ചെയ്യുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
കുളത്തിൽ കണ്ടെത്തിയ പെൺകുട്ടിക്ക് ഗംഗ എന്ന് പേരിട്ടതായി സിഡബ്ല്യുസി ചെയർപേഴ്സൺ ദിനേശ് ചന്ദ്ര പറഞ്ഞു. ആവശ്യമായ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം, ഞങ്ങൾ അവളെ ഒരു ഫോസ്റ്റർ കെയർ ഹോമിലേക്ക് മാറ്റി, അവിടെ ജീവനക്കാർ അവളെ പരിപാലിക്കും. സിഡബ്ല്യുസിയെ സമീപിച്ച് ആവശ്യമായ രേഖകൾ കാണിച്ച് മാതാപിതാക്കൾക്ക് കുഞ്ഞിന് അവകാശവാദം ഉന്നയിക്കാം. കുട്ടി വോൺ ബേബിയിൽ തന്നെ തുടരും.
ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.
പണിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി മധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്‌താംകുളം സ്വദേശി വിജയൻറെ ഭാര്യ രതിമോൾ എന്ന് വിളിക്കുന്ന ഷീബ (49), ഒണംതുരുത്ത് സ്വദേശി മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം സ്വദേശി ധൻസ് (39) എന്നിവരാണ് അറസ്റ്റിലായത്. രതിമോളുടെ ബന്ധുവായ മധ്യവയസ്കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ പെടുത്താനുള്ള ശ്രമം നടത്തിയത്.
വീടിന്റെ റൂഫ് വർക്കുകൾ ചെയ്യുന്ന ഇയാളെ വീടിന് സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയ മധ്യവയസ്കനെ രതിമോൾ ഒരു മുറിയിൽ ഇരുത്തി വീട്ടുകാർ പുറത്ത് പോയിരിക്കുകയാണെന്നും അവർ വരുമ്പോൾ വിളിക്കാമെന്നും പറഞ്ഞ് മുറിയിൽ നിന്നും പുറത്ത് പോയി. കുറച്ച് നേരം കഴിഞ്ഞ് രതിമോൾ പൂർണ നഗ്നയായി മുറിയിലേക്ക് കയറി ചെല്ലുകയും മധ്യവയ്സകനെ പിടിച്ച് കട്ടിൽ കിടത്തി മുകളിൽ കയറി കിടക്കുകയുമായിരുന്നു. ഇതിനിടയിൽ കേസിലെ മറ്റൊരു പ്രതിയായ ധൻസ് മുറിയിലെത്തുകയും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
രതിമോളെ തട്ടിമാറ്റി ഓടാൻ ശ്രമിച്ച മധ്യവയസ്കനെ തടഞ്ഞ് നിർത്തിയ രതിമോൾ ധൻസ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ നൽകിയാൽ ആരും അറിയാതെ ഒത്ത് തീർപ്പാക്കാമെന്നും അറിയിച്ചു. പിന്നീട് രതിമോൾ ധൻസുമായി സംസാരിക്കുന്നത് പോലെ അഭിനയിച്ച് 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും പണം താൻ നൽകാമെന്നും പിന്നീട് തനിക്ക് തിരിച്ച് തരണമെന്നും രതിമോൾ മധ്യവയസ്കനോട് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ രതിമോളും,ധൻസും ചേർന്ന് പണം തട്ടിയതായി മധ്യവയസ്‌കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പണം തട്ടൽ തുടർന്നതോടെയാണ് ഇയാൾ പരാതിയുമായി പോലീസിനെ സമീപിച്ചത്.
നെയ്യാറ്റിൻകരയിൽ ശമ്പളം ആവിശ്യപെട്ടതിനെ തുടർന്ന് ജീവനക്കാരിയായ പെൺകുട്ടിയെ മുറിയി പൂട്ടിയിട്ട് മർദ്ധിച്ചതായി പരാതി. വീട്ടുപയോഗ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പെൺകുട്ടിയെ പൂട്ടിയിട്ട് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയത്. നിന്നെയൊക്കെ തല്ലിയാൽ ആരുണ്ടെടി ചോദിക്കാൻ എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്.
നെയ്യാറ്റിൻകര ഇരുമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്ന വയനാട് സ്വദേശിനിയായ പെൺകുട്ടിയാണ് മർദ്ദനത്തിന് ഇരയായത്. സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കട്ടപ്പനയിൽ വീട്ടിലെ ജലസംഭരണിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പംമെട്ട് ചെന്നാക്കുളം സ്വദേശി സുനിലിന്റെ ഭാര്യ സുമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ സുമിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓട്ടോ ഡ്രൈവർമാരെ യൂട്യൂബർ മർദ്ധിച്ചെന്ന പരാതിക്ക് പിന്നാലെ ഓട്ടോ ഡ്രൈവർമാർ ക്രൂരമായി ആക്രമിച്ചെന്ന പരാതിയുമായി യൂട്യൂബർ രംഗത്ത്. മർദ്ദനമേറ്റ ദൃശ്യങ്ങൾ കൊച്ചി സ്വദേശിയായ യൂട്യൂബർ പുറത്ത് വിട്ടു. മർദ്ദനത്തിൽ കണ്ണിനും മുഖത്തും പരിക്കേറ്റതായി യൂട്യൂബർ പറയുന്നു. നേരത്തെ ആലുവ മെട്രോ സ്റ്റേഷന് താഴെ യുട്യൂബ് അവതരികയേയും ക്യമറാമാനെയും ഓട്ടോ ഡ്രൈവർമാർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് യൂട്യൂബർ പറഞ്ഞു.
അതേസമയം യൂട്യൂബർ മദ്യപിച്ചാണ് ആക്രമണം നടത്തിയതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ താൻ മദ്യപിച്ചില്ലെന്നും രണ്ട് ബീയർ മാത്രമാണ് കഴിച്ചതെന്നും യൂട്യൂബർ പറഞ്ഞു. തന്നെ ആക്രമിച്ചത് പ്രത്യേക മതവിഭാഗക്കാരാണെന്നും സുന്നത്തിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം ചോദിച്ചതാണ് ആ മതക്കാരെ പ്രകോപിപ്പിച്ചതെന്നും യൂട്യൂബർ പറയുന്നു.
മലപ്പുറത്ത് നിന്നും ചില പ്രത്യേക മതക്കാർ തന്നെ ഇല്ലാതാക്കുമെന്ന് ഫേസ്‌ബുക്കിലൂടെ മെസേജ് അയച്ചതായും യൂട്യൂബർ ആരോപിച്ചു. അക്രമികൾ ക്യാമറയും മൊബൈൽ ഫോണും തകർത്തതായി യൂട്യൂബർ ആരോപിക്കുന്നു. കണ്ണിനും മുഖത്തും പരിക്കേറ്റ യൂട്യൂബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് സംബന്ധമായ തർക്കത്തിനിടെ യാസിർ ന്റെ ബന്ധുവായ മുഹമ്മദ് ഗസാനി കുത്തികൊലപ്പെടുത്തുകയായിരുന്നു.
യാസിർ അബുദാബിയിൽ നടത്തിയിരുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക്ക് രണ്ട് മാസം മുൻപാണ് നാട്ടിൽ ജോലിയൊന്നും ഇല്ലാതിരുന്ന ബന്ധുവായ മുഹമ്മദ് ഗസാനിയെ കൊണ്ടുവന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് തർക്കം നടന്നതിന് പിന്നാലെയാണ് കൊലപതാകം നടന്നത്. കുത്തേറ്റ യാസിറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.
എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.
ആലുവയിൽ മദ്യലഹരിയിലെത്തിയ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദിച്ചതായി പരാതി. ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ഓട്ടോ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യൂട്യൂബർ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും യൂട്യൂബർ മർദിച്ചതായി പരാതിയിൽ പറയുന്നു.
അതേസമയം നേരത്തെ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കാനെത്തിയ അതെ യൂട്യൂബർ പ്രതികാര ബുദ്ധിയോടെ എത്തി ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി മർദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെത്തിയ യുട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു.
അഞ്ചോളം ആളുകളുമായാണ് യൂട്യൂബർ എത്തിയതെന്നും പോലീസ് എത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആലുവയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.
പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്.ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം.
റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്.അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ.