Crime

രണ്ട് തവണ വിവാഹം കഴിച്ചു, രണ്ട് ഭാര്യമാരും ഉപേക്ഷിച്ചു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിക്കേണ്ടിവന്നു. ജീവിക്കാൻ വരുമാനവും ഭക്ഷണവും തലചായ്ക്കാൻ ഒരിടവും ഇല്ലാതായതോടെ സന്തോഷ്കുമാർ എന്ന ഈറോഡ് സ്വദേശി ജയിലഴിക്കുള്ളിലാകാൻ കണ്ടെത്തിയ സിനിമയെവെല്ലുന്ന പ്ലാൻ.

ഞായറാഴ്ച ഏകദേശം അഞ്ച് മണിയോടെയാണ് ചെന്നൈ റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്ക് ഈറോഡ് റയിൽവെസ്റ്റേഷനിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് ഫോൺകോൾ ലഭിക്കുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിട്ട് ബസ്‌സ്റ്റാൻഡിൽ ബോംബ്‌വച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി. സന്ദേശം ലഭിച്ചയുടൻ തന്നെ ബോംബ് സ്ക്വാഡ് രണ്ടിടത്തും പരിശോധനയ്ക്കായി പുറപ്പെട്ടു. പൊലീസ് ഈ സമയത്തിനുള്ളിൽ വിളിച്ച നമ്പർ ആരുടേതാണെന്ന് കണ്ടെത്തി.

കറുങ്കൻപാളയം സ്വദേശി ശിവകുമാറിന്റേതാണ് നമ്പരെന്ന് പൊലീസ് കണ്ടെത്തി. കോളിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും ഏതാനും ദിവസം മുൻപ് ഭാര്യയുടെ സഹോദരൻ ലിംഗരാജിന് ഫോൺ നൽകിയെന്നും ശിവകുമാർ പറഞ്ഞു. തുടർന്ന് ലിംഗരാജിനോട് കാര്യം തിരക്കിയപ്പോഴാണ് രണ്ട് ദിവസം മുൻപ് ഫോൺ മോഷണം പോയതായി അറിയിച്ചു. അന്വേഷണം പുലർച്ചെ 2 മണിയായിട്ടും അവസാനിച്ചില്ല. ഒടുവിൽ ഈറോഡ് റയിൽവേസ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ ഒരു യുവാവ് കിടക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സന്തോഷ് കുമാറായിരുന്നു അത്. സന്തോഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കൺട്രോൾ റൂമിലേക്കും റയിൽവേസ്റ്റേഷൻ കൺട്രോൾ റൂമിലേക്കും വിളിച്ചത് ഇയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുൻപ് ലിംഗരാജിന്റെ ഫോൺ സന്തോഷ് മോഷ്ടിക്കുകയായിരുന്നു.

ഒക്ടോബർ 31 ന് ജോലിയിൽ നിന്നും രാജിവച്ചശേഷം കിടക്കാൻ സ്ഥലമോ കഴിക്കാൻ ഭക്ഷണമോയില്ലാതെ സന്തോഷ്കുമാർ വിഷാദാവസ്ഥയിലായിരുന്നു. എങ്ങനെയെങ്കിലും ജയിലിനുള്ളിലായാൽ തനിക്ക് ഭക്ഷണമെങ്കിലും സൗജന്യമായി കിട്ടുമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഈ കടുംകൈപ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു. ഏതായാലും പ്ലാൻ വിജയം കണ്ടു. ഫോൺ മോഷ്ടിച്ച കേസിനും വ്യാജ ഭീഷണി സന്ദേശം നൽകിയതിനും ജയിലിൽ അടച്ചിട്ടുണ്ട്.

വ്യാജ ഐ.പി.എസുകാരന്‍ ചമഞ്ഞ് ബാങ്കുകളെ പറ്റിച്ച വിപിന്‍ കാര്‍ത്തിക് അവസാനം പിടിക്കപ്പെട്ടു. തലശേരിക്കാന്‍ വിപിന്‍ കാര്‍ത്തിക് പൊലീസിനെ നിര്‍ത്താതെ ഓടിച്ചത് രണ്ടാഴ്ച. അമ്മ ശ്യാമള വേണുഗോപാലിനെ ഒക്ടോബര്‍ 27നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് പന്ത്രണ്ടു കാറുകള്‍ വാങ്ങി മറിച്ചുവിറ്റു. വായ്പ അടച്ചതായി ബാങ്കിന്റെ വ്യാജ രേഖയുണ്ടാക്കി ആര്‍.ടി. ഓഫിസില്‍ നല്‍കിയ ശേഷമായിരുന്നു കാറുകള്‍ മറിച്ചുവിറ്റത്. മലപ്പുറത്തെ സാമ്പത്തിക തട്ടിപ്പുക്കേസില്‍ ഇന്‍സ്പെക്ടറെ വിളിച്ച് ഐ.പി.എസുകാരനാണെന്ന് പരിചയപ്പെടുത്തി സ്വാധീനിച്ചു. സംശയം തോന്നിയ ഇന്‍സ്പെക്ടര്‍ ഗുരുവായൂര്‍ പൊലീസിനെ അറിയിച്ചതോടെ വിപിന്‍ കാര്‍ത്തിക്കിന്‍റെ ഐ.പി.എസ്. ജീവിതം പൊളിഞ്ഞു.

രണ്ടാഴ്ച വിപിന്‍ കാര്‍ത്തിക് ഒളിവില്‍ കഴിഞ്ഞത് പാസഞ്ചര്‍ ട്രെയിനുകളിലായിരുന്നു. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിദിനം പാസഞ്ചര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തു. ട്രെയിനില്‍ തന്നെ അന്തിയുറങ്ങി. പുതിയ ഫോണും സിമ്മും സംഘടിപ്പിച്ചു. കേരളത്തിലെ പലരേയും ഫോണില്‍ വിളിച്ച് പണം ചോദിച്ചു. ഗോഹട്ടിയിലേക്ക് പോകണമെന്നും ഇരുപത്തിയ്യായിരം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ, പണം ചോദിച്ച് വിളി ലഭിച്ചയാള്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി: എസ്.സുരേന്ദ്രനെ ഫോണില്‍ വിളിച്ചു. വ്യാജ ഐ.പി.എസുകാരന്‍റെ പുതിയ നമ്പര്‍ നല്‍കി. ഡി.ഐ.ജിയാകട്ടെ സൈബര്‍ സെല്ലിനു നമ്പര്‍ കൈമാറി. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയെ വിളിച്ച് പ്രത്യേക സംഘത്തെ പിടികൂടാന്‍ നിര്‍ദ്ദേശിച്ചു.

കോയമ്പത്തൂരിലായിരുന്ന വിപിന്‍ കാര്‍ത്തിക്കിനോട് പണം വാങ്ങാന്‍ പാലക്കാട് ചിറ്റൂരില്‍ എത്താന്‍ സുഹൃത്ത് പറഞ്ഞു. ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അങ്ങനെ പറ‍ഞ്ഞത്. രാത്രി പതിനൊന്നു മണിയോടെ ചിറ്റൂരില്‍ എത്തി. ടാക്സി കാറിലായിരുന്നു വരവ്. ടാക്സി കാറിന്‍റെ നമ്പര്‍ സുഹൃത്തിനോട് വിപിന്‍ പറഞ്ഞിരുന്നു. ഈ സുഹൃത്താകട്ടെ ഡി.ഐ.ജിയോട് കാറിന്‍റെ നമ്പറും പറഞ്ഞു. അങ്ങനെ, പൊലീസ് കാത്തുനിന്നു. സുഹൃത്തിന്‍റെ അടുത്ത് എത്തിയ ഉടനെ പൊലീസ് സംഘത്തെ കണ്ട വിപിന്‍ റോഡിലൂടെ ഓടി. പിന്നാലെ പൊലീസും ഏകദേശം രണ്ടു കിലോമീറ്ററോളം പൊലീസ് പിന്നാലെ ഓടിയാണ് കീഴ്പ്പെടുത്തിയത്.

കാറുകള്‍ വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട് ആര്‍ഭാടമായി ജീവിക്കും. സമാന രീതിയില്‍ നാദാപുരം, തലശേരി, കോട്ടയം , തിരുവനന്തപുരം, കളമശേരി, എറണാകുളം, കൊയിലാണ്ടി വടകര എന്നീ സ്ഥലങ്ങളില്‍ നിന്ന് പതിനാറു കാറുകള്‍ വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ വിപിന്‍ കാര്‍ത്തികിന്‍റെ ഡയറിയില്‍ നിന്ന് കിട്ടി. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റിലെ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ പണി പോയി. അസിസ്റ്റന്‍റ് പബ്ലിക് റിലേഷന്‍സ് ഓഫിസറാണെന്ന വ്യാജേന തട്ടിപ്പിനായി മകന് കൂട്ടുനിന്നു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കാന്‍ പോയി. ഇതിനിടെയാണ്, വ്യാജ ഐ.പി.എസുകാരനായി വിലസാന്‍ തുനിഞ്ഞിറങ്ങിയത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

സഞ്ചാരിയായ ഗ്രേസ് മില്ലൻ ടിൻഡർ ഡേറ്റിലൂടെ പരിചയപ്പെട്ട വ്യക്തിയുടെ മുറിയിൽ നിന്നാണ് സ്യൂട്ട് കേസിൽ അടക്കം ചെയ്ത നിലയിൽ  അവളുടെ   മൃതദേഹം കണ്ടെത്തിയത്.

27 വയസ്സ് പ്രായമുള്ള, പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതി പോലീസ് കസ്റ്റഡിയിൽ ആണ്. എന്നാൽ അയാൾ കൊലപാതകം കോടതിയിൽ നിഷേധിച്ചു. എസ്എക്സിൽ നിന്നുള്ള 22 കാരിയായ മിസ് മില്ലനെ അവസാനമായി കണ്ടത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് ന്യൂസിലാൻഡിൽ വച്ചായിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

ഓക്ലൻഡ് കോടതിയിൽ വിചാരണ നടക്കുമ്പോൾ യുവതിയുടെ മാതാപിതാക്കളുടെ തൊട്ടു മുൻപിൽ ആണ് പ്രതി നിന്നത്. എന്നാൽ അവർ ഒന്നും പ്രതികരിക്കാതെ വാദവും വിധി പറയുന്നതും കണ്ടുകൊണ്ട് ഒന്നാമത്തെ നിരയിൽ ബെഞ്ചിൽ തന്നെ ഇരിക്കുകയായിരുന്നു. എന്നാൽ പോലീസ് യുവതിയുടെ മൃതശരീരം കണ്ടെത്തിയ ഭാഗം സംസാരിച്ചപ്പോൾ പിതാവ് വികാരാധീനനായി വിതുമ്പുകയായിരുന്നു. മൃതശരീരം അധികം ആഴമില്ലാത്ത ഒരു കുഴിയിൽ നിന്നും ഒരു വലിയ പെട്ടിക്കുള്ളിൽ നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.

കോടതിയിൽ ജൂറിക്ക് മുന്നിൽ അഭിഭാഷകനായ റോബിൻ മകൗറി രേഖപ്പെടുത്തിയത് ഇങ്ങനെ” ഗ്രേസി എന്നറിയപ്പെട്ടിരുന്ന ഗ്രേസ് പ്രതിയെ കണ്ടുമുട്ടുന്നത് ഒരു ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ്. അവർ സിറ്റി സെന്ററിലെ ഒരുപാട് പബ്ബുകളിലും ബാറുകളിലും ഒരുമിച്ചു കറങ്ങി നടന്നിരുന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. അവിടെ വച്ച് അവർ പരസ്പരം ചുംബിക്കുന്നതായും കാണാം. ശേഷം രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് മടങ്ങി എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരുവരും പ്രതിയുടെ വാസസ്ഥലത്ത് വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും അതിനിടയിൽ ഗ്രേസിനെ പ്രതി ക്രൂരമായ വിനോദങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നും, തുടർന്ന് ആന്തരികാവയവങ്ങൾക്ക് ഉണ്ടായ ക്ഷതം മൂലം ആണ് അവൾ മരിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

രാവിലെ ഉണർന്നപ്പോൾ മൂക്കിൽനിന്നും ചോര വാർന്ന നിലയിൽ മരിച്ചുകിടന്ന ഗ്രേസിനെ മറവു ചെയ്യാനുള്ള വഴി ഗൂഗിളിൽ സെർച്ച് ചെയ്ത പ്രതിയുടെ ശ്രദ്ധ പിന്നീട് പോൺവീഡിയോകളിലേക്ക് തിരിഞ്ഞു. ശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത് പ്രതി വലിയൊരു  സ്യൂട്ട് കേസിൽ    മൃതദേഹം കുത്തിതിരുകുകയായിരുന്നു. ആ ദിവസം തന്നെ പ്രതി മറ്റൊരു യുവതിയുമായി ഫ്ളാറ്റിൽ എത്തിയിരുന്നു. ശേഷമാണ് മൃതദേഹം മറവു ചെയ്തത്. കൊലപാതകത്തിൽ ഒട്ടും പശ്ചാത്താപം ഇല്ലാത്ത പ്രതിക്ക് ഒരു മാസത്തിനുള്ളിൽ കോടതി ശിക്ഷ വിധിക്കും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 10 പേരെ സയനൈഡ് അടങ്ങിയ ‘പ്രസാദം’ നൽകി കൊലപ്പെടുത്തിയ കേസിലെ കൊലയാളിയെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. 14 വർഷത്തിനിടെ കുടുംബാംഗങ്ങളെ കൊന്ന സീരിയൽ കില്ലർ ജോളി ജോസഫിന്റെ കേസിന് തൊട്ടുപിന്നാലെയാണ് ഈ കേസ് വെളിച്ചത്തുവന്നത്, എന്നാൽ ഈ കേസിൽ പ്രതി 20 മാസത്തിനുള്ളിൽ ഈ ഭീകരമായ പ്രവർത്തികൾ ചെയ്തു.

വിശദവിവരങ്ങൾ പ്രകാരം, 2018 ഫെബ്രുവരി മുതൽ 2019 ഒക്ടോബർ 16 വരെ കൃഷ്ണ, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളിൽ നടന്ന കൊലപാതകങ്ങളിൽ വെല്ലങ്കി സിംഹാദ്രി എന്ന ശിവൻ അവലംബിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എലൂരുവിൽ സീരിയൽ കില്ലറെ അറസ്റ്റ് ചെയ്തതായി പശ്ചിമ ഗോദാവരി പോലീസ് സൂപ്രണ്ട് നവദീപ് സിംഗ് അറിയിച്ചു.

റിയൽ എസ്റ്റേറ്റ് ബിസിനസിൽ നഷ്ടം നേരിട്ട ശേഷം അമാനുഷിക ശക്തികൾ ഉണ്ടെന്ന് അവകാശപ്പെട്ട് സിംഹാദ്രി ആളുകളെ വഞ്ചിക്കാൻ തുടങ്ങിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മറഞ്ഞിരിക്കുന്ന നിധിയുടെയും വിലയേറിയ കല്ലുകളുടെയും പേരിൽ ആളുകളെ വിളിക്കുകയും അവരുടെ സ്വർണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

എലൂരു പട്ടണത്തിൽ നിന്ന് വന്ന പ്രതി ഇരകളിൽ നിന്ന് പണവും സ്വർണവും ശേഖരിച്ചു, അവർക്ക് “അരി മണി നാണയങ്ങൾ” നൽകാമെന്ന വാഗ്ദാനം നൽകി, അത് അഭിവൃദ്ധി കൈവരുമെന്ന് വിശ്വസിപ്പിച്ചു. ടോക്കൺ പണം വാങ്ങിയ ശേഷം സയനൈഡ് അടങ്ങിയ ‘പ്രസാദം’ നൽകി. ഇരകളെ കൊല്ലാൻ ഇയാൾ സയനൈഡ് ഉപയോഗിച്ചിരുന്നു. കാരണം മരിച്ചയാളുടെ ശരീരത്തിൽ മാറ്റങ്ങളൊന്നും കാണപ്പെട്ടിട്ടില്ലെന്നും ഇത് സ്വാഭാവിക മരണമാണെന്നും പറഞ്ഞു അന്ന് പോലീസ് കേസുകൾ എഴുതി തള്ളി. കഴിഞ്ഞ മാസം എലൂരുവിൽ നടന്ന സംശയാസ്പദമായ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകങ്ങൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അധ്യാപകനായ കെ. നാഗരാജു (49) ഒക്ടോബർ 16 ന് വീട്ടിൽ നിന്ന് പണവും ആഭരണങ്ങളും ബാങ്കിൽ നിക്ഷേപിക്കാനായി പോയി മരിച്ച നിലയിൽ കണ്ടത്.

സമൃദ്ധി കൈവരുമെന്ന് കരുതുന്ന ഒരു നാണയത്തിന് പകരമായി രണ്ട് ലക്ഷം രൂപ നൽകുന്നതിന് സിംഹാദ്രി അദ്ദേഹത്തെ വഞ്ചിച്ചു. മരണകാരണത്തെക്കുറിച്ച് നാഗരാജുവിന്റെ കുടുംബം സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി. ചോദ്യം ചെയ്യലിൽ സിംഹാദ്രി കുറ്റം സമ്മതിച്ചു. സിംഹാദ്രിയുമായി ബന്ധപുള്ള 10 കുടുംബങ്ങൾ‌ കഴിഞ്ഞ വർഷം മുതൽ‌ സംശയാസ്പദമായ മരണങ്ങൾ‌ റിപ്പോർട്ട് ചെയ്തതിനാൽ‌, പോലീസ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചു.

വല്ലഭനേനി ഉമാമേശ്വര റാവു (കൃഷ്ണ ജില്ല, നുജിവിദു), പുലപ തവിറ്റയ്യ (കൃഷ്ണ ജില്ലാ മരിബന്ദ), ജി ഭാസ്‌കരറാവു (കൃഷ്ണ ജില്ല, അഗിരിപള്ളി) കെ ബാലപാരമേശ്വര റാവു (ഗണ്ണാവരം), രാമകൃതിമതം കോത്തപ്പള്ളി നാഗമണി (രാജമുണ്ട്രി) ചോടവരപു സൂര്യനാരായണൻ (എലൂരു, വംഗായഗുഡെം), രാമുല്ലമ്മ (എലൂരു, ഹനുമാൻ നഗർ), കടി നാഗരാജു (എലൂരു, എൻ‌ടി‌ആർ കോളനി).

ഇരകളെല്ലാം സയനൈഡ് കലർത്തിയ ‘പ്രസാദം’ കഴിച്ച് മരിച്ചതായി സംശയിക്കുന്നു. സിംഹാദ്രിയുടെ ഇരകളിൽ സ്വന്തം മുത്തശ്ശിയും സഹോദരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. നാല് കേസുകളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസ് പദ്ധതിയിടുന്നു. പ്രതിക്കെതിരെ ശക്തമായ കേസ് കെട്ടിപ്പടുക്കുന്നതിന് കൂടുതൽ സൂചനകൾ ശേഖരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.

തീപിടിത്തത്തിൽ ഏഴു മക്കൾ മരിച്ച കേസുമായി ബന്ധപ്പെട്ട് മാതാവിനെതിരായ കേസ് ദിബ അൽ ഫുജൈറ കോടതിയുടെ പരിഗണനയിൽ. മാതാവ് കുട്ടികളെ മുറിയിൽ പൂട്ടിയതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായപ്പോൾ ഇവർ ശ്വാസം മുട്ടി മരിച്ചതെന്നാണ് കേസ്. രണ്ടു വർഷം മുൻപാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളെ അവരുടെ മുറിയിൽ പൂട്ടിയത് മാതാവാണ്. ഗ്യാസ് ചോർച്ചയെ തുടർന്ന് വീടിന് തീപിടിച്ചപ്പോൾ വലിയ രീതിയിൽ പുക ഉയർന്നു. മുറി പുറത്തുനിന്നു പൂട്ടിയതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

കുട്ടികൾ എല്ലാവരും ഒരു മുറിയിൽ ആയിരുന്നു ഉറങ്ങിയത്. പുലർച്ചെ 4.50ന് ആണ് തീപിടിത്തവും അതേ തുടർന്ന് വലിയ പുകയും ഉയർന്നത്. രക്ഷപ്പെടുന്നതിനായി കുട്ടികൾ ശ്രമിച്ചെങ്കിലും മുറി പുറത്തുനിന്നു പൂട്ടിയതിനാൽ ഇവർ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.
അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള നാലു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് ദാരുണമായി മരിച്ചത്. കൂട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 18ന് വിധിപറയുമെന്നാണ് റിപ്പോർട്ടുകൾ. വളരെ ശ്രദ്ധനേടിയ സംഭവമായിരുന്നു ഇത്. കൂട്ടികളുടെ ദാരുണ മരണത്തെ തുടർന്നാണ് രാജ്യത്തെമ്പാടും വീടുകളിൽ പുകസൂചി (സ്മോക്ക് ഡിറ്ററ്റേഴ്സ്) സ്ഥാപിക്കണമെന്ന ക്യാംപയിൻ നടന്നത്. സർക്കാർ ഇക്കാര്യത്തിൽ കർശനമായ നടപടിയും സ്വീകരിച്ചിരുന്നു.

ആ സംഭവത്തെ പറ്റി അന്ന് അവർ പറഞ്ഞത് ?

ശസ്തക്രിയയ്ക്ക് വിധേയമായതിനാൽ ഡോക്ടർ നിർദേശിച്ച വേദന സംഹാരി കഴിച്ചു ഗാഢനിദ്രയിലായ മാതാവ് വീടിനു തീ പിടിച്ചതും പുക ശ്വസിച്ചു കുട്ടികൾ മരിച്ചതും അറിയാൻ വൈകിയിരുന്നു. മനസ്സും ശരീരവും മരവിപ്പിച്ച വിധിയുടെ ആ രാത്രി കണ്ണീര്‍ വാര്‍ക്കാതെ ഓർക്കാൻ പോലും ആ അമ്മയ്ക്ക് ആവുന്നില്ല.
മക്കൾ നഷ്ടപ്പെട്ട ശേഷം ആ ദിവസത്തെ കുറിച്ച് മാതാവ് പറഞ്ഞത്: ‘ശക്തമായ ശ്വാസതടസ്സം മൂലം പുലർച്ചെയാണ് ഉണരുന്നത്. ഒന്നും കാണാൻ കഴിയുന്നില്ല. ഇരുട്ട് മാത്രമാണ് മുന്നിൽ. അരികിലുള്ള മൊബൈൽ തപ്പിയെടുത്ത് വെളിച്ചം കത്തിച്ചു. തൊട്ടരികിൽ മൂത്തമകൾ ഷൗഖ് ഉറങ്ങുന്നുണ്ട്. പക്ഷേ, അവളുടെ കണ്ണ് തുറന്ന നിലയിലാണ്. പുകശ്വസിച്ചു അവൾ മരിച്ചിരുന്നതായി മരവിച്ച ശരീരത്തിൽ നിന്നും വ്യക്തമായി. വെപ്രാളത്തോടെ ഇരട്ടകളായ സാറയും സുമയ്യയും കിടക്കുന്ന മുറിയിലേക്ക് ഓടി.

തീ മൂലം മുറികളിൽ പടർന്ന പുക ഇരുവരെയും മരണത്തിന്റെ പിടിയിൽ അമർത്തിയിരുന്നു. ഓരോ നിമിഷവും അരണ്ടവെളിച്ചത്തിൽ തെളിഞ്ഞ കാഴ്‌ചകൾ ശരീരം തളർത്തുന്നതായിരുന്നു. പിന്നീട് മകൾ ഷെയ്‌ഖ കിടക്കുന്ന മുറിക്ക് സമീപമെത്തി. അവസാന ശ്വാസവും വലിച്ചവൾ മരണവുമായി മല്ലിടുന്നതാണ് കണ്ടത്. പേടിയും പരിഭ്രാന്തിയും പേറി ഓടിയത് ആൺകുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. ഖലീഫയും അഹ്മദും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയതു നടുക്കത്തോടെ കണ്ടു. ജീവൻ അല്‍പ്പം അവശേഷിച്ചിരുന്ന അലിയുടെയും ഷെയ്‌ഖയുടെയും മേൽ വെള്ളമൊഴിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ അവരും എന്നന്നേക്കുമായി കണ്ണുകള്‍ അടച്ചു’.

ഒറ്റദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായത് എട്ടു പെണ്‍കുട്ടികളെ. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ എല്ലാവരേയും പൊലീസ് പിന്നീട് കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ് ഏഴു പെണ്‍കുട്ടികളെന്നും പൊലീസ് പറഞ്ഞു.

ഇരുപത്തിനാലു മണിക്കൂറിനിടെ പെണ്‍കുട്ടികളെ കാണാതായതിന് തൃശൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ മാത്രം കുട്ടിയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ല. ഈ കുട്ടിയാകട്ടെ കുടുംബപ്രശ്നങ്ങള്‍ കാരണം വീടുവിട്ടുപോയതാണ്.

ബാക്കിയുള്ള കേസുകളിലെല്ലാം, പ്രണയമാണ് കാണാതാകലിനു പിന്നില്ലെന്ന് പൊലീസ് പറഞ്ഞു. സാമുഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കൂടുതലും. ചാലക്കുടിയിലെ കേസ് മാത്രം അയല്‍വാസിയ്ക്കൊപ്പമാണ് പോയത്. കോളജ് വിദ്യാര്‍ഥികളാണ് ഭൂരിഭാഗം പേരും. ഓരോ മാസവും പെണ്‍കുട്ടികളെ കാണാതായതിന് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കൂടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിക്കുക മാത്രമാണ് പൊലീസിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നത്. രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറയുന്നു.

പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷനുകളിലാണ് ഈ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞത്.

ജയമാധവന്‍നായര്‍ വീണു മരിച്ചെന്നാണു സ്വത്തുക്കള്‍ എഴുതി വാങ്ങിയ രവീന്ദ്രന്‍നായരുടെ മൊഴി. വീണു പരുക്കേറ്റപ്പോള്‍ തറയിലും കട്ടിലിലും രക്തക്കറ ഉണ്ടായെന്നു സമ്മതിക്കാമെങ്കിലും തടിക്കഷണത്തില്‍ രക്തം പുരണ്ടതിനു വിശദീകരണമില്ല. ജോലിക്കാരി ലീലയാണു വീടു വൃത്തിയാക്കിയത്. വീടു വൃത്തിയാക്കാന്‍ തടിക്കഷണത്തിന്റെ ആവശ്യവുമില്ല. ഇതൊക്കെ സംശയത്തിന് കാരണമാകുന്നു.
ജയമാധവന്‍നായരുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. അബോധാവസ്ഥയിലായിരുന്ന ജയമാധവന്‍നായരെ താനാണ് ആദ്യം കണ്ടതെന്നു രവീന്ദ്രന്‍നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുന്‍ കാര്യസ്ഥന്‍ സഹദേവനും സ്ഥലത്ത് എത്തിയിരുന്നെന്നു കണ്ടെത്തി.

ജയമാധവന്‍നായരെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതു സഹദേവനാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ജയമാധവന്‍നായര്‍ മരിച്ചു. പിന്നാലെ രവീന്ദ്രന്‍ നായരും ജോലിക്കാരി ലീലയും ആശുപത്രിയില്‍ എത്തി. മരണം സ്ഥിരീകരിച്ചപ്പോള്‍ രവീന്ദ്രന്‍ നായരും ലീലയും കരമന പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മരണവിവരം അറിയിച്ചു. ഉടന്‍ പൊലീസുകാര്‍ ആശുപത്രിയിലേക്കു പോയി.

ലീലയുമായി ഉമാമന്ദിരത്തില്‍ എത്തിയ രവീന്ദ്രന്‍ ഉടന്‍ വീടു വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഉമാമന്ദിരത്തില്‍ പൊലീസ് എത്തുമ്പോഴേക്കും തെളിവുകള്‍ നീക്കം ചെയ്തിരുന്നു. ജയമാധവന്‍നായരുടെ വസ്ത്രങ്ങളും നശിപ്പിച്ചു. വീട്ടിലെ കട്ടിളപ്പടിയില്‍ തലയിടിച്ചു വീണ ജയമാധവന്‍നായരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെന്നാണു രവീന്ദ്രന്‍നായര്‍ അന്നു മൊഴി നല്‍കിയത്.

അയോധ്യവിധി വരാനിരിക്കെ രാജ്യം ആശങ്കയിലാണ്. വിധിയെ ഭയന്ന് അയോധ്യ നാടും. ഇതിനിടയിലാണ് അയോധ്യയെ ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വരുന്നത്. ഭീകരര്‍ ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായിട്ടാണ് സൂചന.

നേപ്പാള്‍ വഴി ഏഴ് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് വിവരം. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടുപേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല.

അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര് എന്നിവിടങ്ങളില്‍ ആക്രമണത്തിനായി ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം ഉണ്ടായാല്‍ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കും എന്നും യുപി പൊലീസ് മേധാവി ഓപി സിങ് വ്യക്തമാക്കി. ഈ മാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുന്‍പ് അയോധ്യ കേസില്‍ അന്തിമ വിധി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വനിത തഹസില്‍ദാരെ ഓഫീസിലിട്ട് അഞ്ജാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. തഹസില്‍ദാര്‍ ഇരിക്കുന്ന ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. വിജയ റെഡ്ഡിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്താണ് യുവാവ് എത്തിയത്. അതുകൊണ്ട് തന്നെ ഓഫീസില്‍ ആളുകളും കുറവായിരുന്നു. തഹസില്‍ദാരോട് ഇയാള്‍ അരമണിക്കൂറിലധികം നേരം സംസാരിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉച്ചയോടെ തഹസില്‍ദാരുടെ ചേംബറിലെത്തിയ യുവാവ് ഏറെ നേരം ഇവരുമായി സംസാരിച്ചിരുന്നു. അതിനിടെ കയ്യിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യുവാവ് അവിടെ നിന്നും ഓടിരക്ഷപെട്ടു.‍‌ തീകൊളുത്തുന്നതിന് പിന്നാലെ തഹസില്‍ദാരുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും സമയം വൈകിപ്പോയി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കൂടത്തായ് കൊലപാതക പരമ്പര കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ജോളി പൊന്നാമറ്റം കുടുംബത്തെ ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചെന്ന് പോലീസ്. ജോളിയുടെ സയനൈഡ് പ്രയോഗത്തിൽ കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയ് തോമസിന്‍റെ ഉറ്റ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് പോലീസിനെതിരേ തിരിച്ചുവിടാൻ വരെ ശ്രമം ഉണ്ടായതായി അന്വേഷണസംഘം കണ്ടെത്തി.

പൊന്നാമറ്റം കുടുംബത്തിലെ റിട്ട.പബ്ലിക് പ്രോസിക്യൂട്ടറടങ്ങുന്ന റോയിയുടെ കസിൻ സഹോദരർ ചേർന്ന് ഇതിനായി അസോസിയേഷൻ വരെ രൂപീകരിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന റോയിയുടെ കസിൻ സഹോദരൻ ഉൾപ്പെടെയുള്ളവർ ചേർന്ന് അസോസിയേഷൻ രൂപീകരിക്കുകയും ജോളിയുടെ നിരപരാധിത്യം പുറത്തു കൊണ്ടുവരുന്നതിനായി ചാനലുകളെ സമീപിക്കുകയും ചെയ്തിരുന്നു.

താൻ തീർത്തും നിരപരാധിയാണെന്നും പോലീസ് തന്നെ വേട്ടയാടിയാൽ അത് മൊത്തം പൊന്നാമറ്റം കുടുംബത്തിന് ചീത്തപേരാകുമെന്നും കുടുംബത്തിലെ ആരേയും വിവാഹം ചെയ്തയയ്ക്കാൻ കഴിയില്ലെന്നുമാണ്‌ ജോളി ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ജോളിയിൽ അടുത്തിടെ സംശയം ഉദിച്ച ഒരു കസിൻ സഹോദരൻ ഇടപെട്ട് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയായിരുന്നു.

ജോളി വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്ത കുടുംബ സ്വത്ത് സംബന്ധിച്ച കേസ് ഒത്തുതീർന്നപ്പോൾ റോയിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ റോജോ നൽകിയ ക്രിമിനൽ കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദം ചെലുത്തിയതാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്. കുടുംബകല്ലറ പൊളിക്കുന്നത് തടയാൻ പൊന്നാമറ്റം കുടുംബം ഒന്നിച്ച് നിന്ന് പോരാടണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജോളി പ്രകടിപ്പിച്ച ആശങ്കയാണ് കസിൻ സഹോദരനിൽ സംശയം ജനിപ്പിച്ചത്.

വർഷങ്ങൾ പഴക്കമുള്ള മൃതദേഹ അവശിഷ്ടത്തിൽ ഡിഎൻഎ പരിശോധന ഫലം കാണുമോ എന്നായിരുന്നു ജോളിയുടെ സംശയം. ഇതിനായി ജോളി ഡോക്ടർമാരെയടക്കം ബന്ധപ്പെട്ടു. ഇതോടെയാണ് കസിൻ സഹോദരന് ജോളിയിൽ ആദ്യമായി സംശയം തോന്നിയത്. അറസ്റ്റിന് തൊട്ടു തലേന്ന് ജോളി മൂത്ത മകൻ റെമോയോടും ഒരു ബന്ധുവിനോടും കുറ്റസമ്മതം നടത്തിയിരുന്നു.

പറ്റിപ്പോയെന്നും കൊലപ്പെടുത്തണമെന്ന് ഉള്ളിൽ നിന്ന് തോന്നലുണ്ടായതിനാലാണ് കൊല നടത്തിയതെന്നുമായിരുന്നു കുറ്റസമ്മതം. ഇത് മകൻ റെമോ കോടതിയിൽ നൽകിയ രഹസ്യമൊഴിയിലുണ്ട്. ഇതിനിടെ ജോളിയും രണ്ടാം ഭർത്താവ് ഷാജുവിന്‍റെ പിതാവ് സക്കറിയാസുമായുള്ള ഉറ്റബന്ധത്തിന്‍റെ വിവരങ്ങൾ പോലീസിന് മൊഴിയായി ലഭിച്ചു.

സിലി വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനു മുമ്പാകെയാണ് കഴിഞ്ഞ ദിവസം ജോളി കുറ്റസമ്മതം നടത്തിയത്. വർഷങ്ങൾക്ക് മുൻപുതന്നെ തനിക്ക് സക്കറിയാസുമായി ബന്ധമുണ്ടായിരുന്നെന്നും ഷാജുവുമായുള്ള രണ്ടാം വിവാഹത്തിനു ശേഷവും ബന്ധം തുടർന്നതായാണ് ജോളിയുടെ മൊഴി. സക്കറിയാസുമൊത്ത് പലയിടങ്ങളിൽ യാത്ര ചെയ്തതിന്‍റെ വിശദാംശങ്ങളും ജോളി ഏറ്റുപറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ സക്കറിയാസിനെ അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും.

Copyright © . All rights reserved