മുണ്ടക്കയത്ത് വിവാഹ ദിവസം പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനി സ്നേഹ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്നേഹ കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏലപ്പാറ സ്വദേശി ശരത് കുമാറുമായി സ്നേഹ കൃഷ്ണ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രജിസ്റ്റർ വിവാഹം ശനിയാഴ്ച നടത്താനിരിക്കെയാണ് സ്നേഹ കൃഷ്ണ കുഴഞ്ഞ് വീണ് മരിച്ചത്.
അതേസമയം ശരത് കുമാറും, സ്നേഹ കൃഷ്ണയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇതിനിടയിൽ സ്നേഹ കൃഷ്ണയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിനുള്ളിൽ ഗുരുതര രോഗം ബന്ധിച്ചതായാണ് മരണകാരണമെന്നാണ് വിവരം.
കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തികൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.
കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രം, പുനലൂര്‍ കുന്നിക്കോട്-പട്ടാഴി റോഡിലാണ് സംഭവം.
ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. റിയാസിന്‍റെ ശരീരത്തില്‍ പത്തോളം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്ക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടംബത്തിന് കെെമാറും.
ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കംനടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമയായ ജോയ് ആലുക്കാസിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.
അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കാവുന്ന രീതിയിലുള്ള രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ.
പൂർണമായും ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജൂവലറി. ഈ വിവരം അന്നുതന്നെ ഇ.ഡി. ഉന്നതോദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു. ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ജോയ് ആലുക്കാസിനെതിരേയുള്ള ഇ.ഡി.യുടെ കേസിന്റെ തുടക്കം.
ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജൂവലറി കമ്പനിയുടെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരേ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നായിരുന്നു കണ്ടുകെട്ടൽ.
തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.
പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടുംക്രൂരതയില്‍ കോളേജ് പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. പ്രിന്‍സിപ്പളിനോടുള്ള വൈരാഗ്യത്തില്‍ കോളേജിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് പ്രിന്‍സിപ്പാളിനെ തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. 80 ശതമാനവും പൊള്ളലേറ്റ വിമുക്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് ശ്രീവാസ്തവ (24)യാണ് അക്രമത്തിന് പിന്നില്‍. മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്‍സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി (24) പോലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസമാണ് കോളേജില്‍ കയറി വന്ന അശുതോഷ് പ്രിന്‍സിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ശനിയാഴ്ചയാണ്പ്രിന്‍സിപ്പള്‍ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരിലാണ് പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് പ്രിന്‍സിപ്പളിനോട് ക്രൂരത കാട്ടിയത്.
ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില്‍ വെച്ച് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര്‍ വിമുക്ത ശര്‍മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രിന്‍സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പോലീസിനോട് പറഞ്ഞത്.
പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം കോട്ടവളപ്പില്‍ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്‌ന ആണ് മരിച്ചത്.
മുപ്പത്തിനാല് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.ഏഴ് വര്‍ഷമായി വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്‌നയും തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ : ഹനാന്‍, ഫാത്തിമ .
ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തു ഞരിച്ച് കൊലപ്പെടുത്തി യുവാവ്. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ നിന്നും തലയും വിരലുകളും മറ്റ് സ്വകാര്യ ഭാഗങ്ങളും പ്രതി അറുത്തുമാറ്റിയാതായി പോലീസ് അറിയിച്ചു.
ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി. നവീനും കൃഷ്ണയും ദിൽസുഖ്‌നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.
പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷം ശിരഛേദം ചെയ്യുകയും രഹസ്യഭാഗങ്ങളും ഹൃദയവും മുറിച്ചുമാറ്റുകയും ചെയ്തു. നവീന്റെ അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. പിന്നാലെ വിവരം പെൺകുട്ടി പോലീസിനെ അറിയിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
മല്ലപ്പള്ളിയിൽ ബൈക്കിൽ ചാരി നിന്നതിന് പ്ലസ്‌ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു. ബിഎസ്എൻഎൽ ജീവനക്കാരനായ തിരുവല്ല സ്വദേശി അഭിലാഷ് (38) ആണ് ആക്രമണം നടത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു വൈശാഖ്,എൽബിൻ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികൾ അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നതാണ് പ്രകോപനത്തിന് കാരണമായത്. അഭിലാഷ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് ഓഫീസിലേക്ക് പോയ അഭിലാഷ് കൈയിൽ പേന കത്തിയുമായി തിരിച്ച് വരികയും നിന്റെയൊക്കെ അച്ഛൻ വാങ്ങി തന്നതാണോടാ എന്ന് ചോദിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നു. വൈശാഖിന്റെ നെഞ്ചിലും അഭിലാഷിന്റെ വയറിലുമാണ് കുത്തേറ്റത്.
കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ വിഷ്ണുസുനില്‍ പന്തളം ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഷ്ണു ചികിത്സയില്‍ തുടരുന്നത്. കഴിഞ്ഞ ചൊവാഴ്ചയാണ് മന്ത്രി പി.രാജീവിനെ കരിങ്കൊടികാട്ടാനെത്തിയ യൂത്ത് കോൺഗ്രസുകാരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചത്. പോലീസിനു പകരം ഡിവൈഎഫ്ക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്യുകയും ചിന്നക്കടയില്‍ നിറഞ്ഞു നിന്ന പോലീസ് വ്യൂഹം ആക്രമണം നടക്കുന്നത് കയ്യുംകെട്ടി നോക്കി നിന്നതുമാണ് സംഭവത്തെ വിവാദമാക്കി മാറ്റിയത്.
ഡിവൈഎഫ്ഐക്കാരുടെ ആക്രമണത്തില്‍ വിഷ്ണുവിനേറ്റ പരുക്കുകള്‍ ഗുരുതരമാണ്. മൂക്കിന്റെ പാലത്തിനു പൊട്ടലുണ്ട്. മുഖത്തെ എല്ലിലും പൊട്ടലുണ്ട്. മൂന്നു പൊട്ടലാണ് മുഖത്ത് ഉള്ളത്. ശരീരമാകമാനം ചതഞ്ഞ അവസ്ഥയിലാണ്. സര്‍ജറിയ്ക്ക് പോലും കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. മൂന്നു നാല് ദിവസം കൂടി കാത്ത് നിന്നാലേ സര്‍ജറി ആവശ്യമാണോ എന്ന് പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംഘടിതമായ ആക്രമണമാണ് വിഷ്ണുവിനു നേര്‍ക്ക് വന്നതെന്ന് ഈ പരിക്കുകള്‍ വിരല്‍ ചൂണ്ടുന്നു. ഫൈസൽ കുളപ്പാടം, അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, കെ.എസ്.യു. ഇരവിപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അജ്മൽ, ജില്ലാസെക്രട്ടറി ആഷിഖ് ബൈജു തുടങ്ങിയവർക്കും ഡിഫി ആക്രമണത്തില്‍ പരിക്കേറ്റു.
ചിന്താ ജെറോമിനെതിരേ പരാതി നൽകുമോയെന്നു ചോദിച്ച് മർദിച്ചെന്നാണ് വിഷ്ണുസുനിൽ പന്തളം പോലീസിനുനൽകിയ മൊഴിയിൽ പറയുന്നത്. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, ബ്ലോക്ക് പ്രസിഡന്റ് ബിലാൽ, വൈസ് പ്രസിഡന്റ് സനോഫർ എന്നിവർക്കെതിരേയാണ് പരാതി. തങ്ങൾക്കുനേരേ നടന്ന ആക്രമണം ചിന്താ ജെറോം നൽകിയ ക്വട്ടേഷൻ ആണെന്ന് മർദനമേറ്റ വിഷ്ണുസുനിൽ പന്തളം ആരോപിച്ചിട്ടുമുണ്ട്.
യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള പരാതികളുമായി വാര്‍ത്തയില്‍ ഇടം പിടിച്ച നേതാവാണ് വിഷ്ണു. മന്ത്രി രാജീവിന്റെ പരിപാടി വിഷ്ണുവിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള അവസരമാക്കി ഡിവൈഎഫ്ക്കാര്‍ മാറ്റുകയായിരുന്നു. ഇടിക്കട്ടയും കമ്പിവടിയും അടക്കമുള്ള ആയുധങ്ങളുമായാണ് ഇവര്‍ വന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.
വിഷ്ണുവിനെ വളഞ്ഞിട്ട് ഇടിക്കട്ടകൊണ്ട് ഇടിച്ചപ്പോള്‍ തടസം പിടിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കണക്കിന് കിട്ടി എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫൈസല്‍ കുളപ്പാടം ഇന്ത്യാ ടുഡേയോട് പറഞ്ഞത്. വധശ്രമമാണ് നടന്നത്. അതിനാല്‍ വധശ്രമത്തിനുള്ള വകുപ്പുകള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കണം. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പോലീസിന്റെ മുന്നില്‍ വന്നു നിന്നു. എന്നാല്‍ ഒരു നടപടിയും വന്നില്ല-ഫൈസല്‍ കുളപ്പാടം പറയുന്നു.
രജിസ്റ്റർ വിവാഹത്തിന് കാമുകൻ എത്തിയില്ല. മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കി. കൊല്ലം തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശിനി ധന്യ (23) ആണ് ജീവനൊടുക്കിയത്. ഒരു വർഷത്തോളമായി ധന്യയും നാട്ടുകാരനായ അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഫെബ്രുവരി പതിനാലാം തീയതി ധന്യയെ വീട്ടിൽ നിന്നും കാണാതാവുമായും തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ ധന്യയെ അഖിലിനൊപ്പം കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ യുവാവ് വിവാഹം കഴിക്കുമെന്ന് ധന്യയ്ക്ക് വാക്ക് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ധന്യയും വീട്ടുകാരും എത്തുകയും ചെയ്തു. എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും അഖിൽ വിവാഹത്തിനെത്തിയില്ല. തുടർന്ന് വീട്ടുകാരും വിവാഹത്തിനെത്തിയ നാട്ടുകാരും തിരിച്ച് പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ട ധന്യ കരഞ്ഞ് കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
അഖിൽ വഞ്ചിച്ചെന്ന് മനസിലാക്കിയ ധന്യ വ്യാഴാഴ്ച രാത്രി ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ വഞ്ചിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയത്ത് പോലീസുകാരനെ കാണാതായി. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ബഷീറിനെയാണ് ശനിയാഴ്ച്ച പുലർച്ചയോടെ കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടുന്നതിനായി പോകാനിരിക്കെയാണ് പുലർച്ചെ അഞ്ച് മണിയോടെ ബഷീറിനെ കാണാതായത്. പോലീസ് ക്വട്ടേഴ്‌സിൽ താമസിച്ചിരുന്ന ബഷീറിന്റെ ഫോൺ ഉൾപ്പടെയുള്ളവ മുറിയിൽ നിന്നും പോലീസ് കണ്ടെത്തി.
അതേസമയം അമിത ജോലിഭാരം കാരണം മാറി നിൽക്കുന്നതാണെന്നാണ് വിവരം. കുറെ കാലങ്ങളായി മുങ്ങി നടക്കുന്ന വാറണ്ട് പ്രതികളെ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും കർശന നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാറണ്ട് പ്രതിയെ പിടികൂടാൻ പോകുന്നതിന് മുൻപാണ് ബഷീറിനെ കാണാതായത്.
അൻപതോളം എൽവി വാറണ്ട് കേസുകൾ ബഷീറിന്റെ ചുമതലയിലുള്ളതായും ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാവാതെ മാറി നിൽക്കുന്നതാണോ എന്നും പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.