Crime

കെടി ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്സ് മുറിയിൽ വെട്ടികൊലപ്പെടുത്തുന്നതിന് സാക്ഷിയായ വിദ്യാർത്ഥിനി ജീവനൊടുക്കി. പാനൂർ സ്വദേശിനി ഷെസീന (31) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൂത്തുപറമ്പ് മൊകേരി യുപി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഷെസീന കൊലപാതകം നേരിട്ട് കണ്ടതിനെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ എന്ന മാനസിക രോഗം ബന്ധിച്ച ഷെസിന കഴിഞ്ഞ 24 വർഷത്തോളമായി ചികിത്സ തേടിവരികയായിരുന്നു.

1999 ലാണ് കൂത്തുപറമ്പ് മൊകേരി യുപി സ്‌കൂളിലെ അധ്യാപകനായ കെടി ജയകൃഷ്ണൻ മാസ്റ്ററെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം പ്രവർത്തകർ ക്ലാസ്സ് റൂമിൽ കയറി വിദ്യാർത്ഥികൾക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടികൾക്ക് പ്രിയങ്കരനായ അധ്യാപകനായിരുന്നു കെടി ജയകൃഷ്ണൻ മാസ്റ്റർ. ഈ സംഭവത്തിന് ശേഷം കൊലപാതകം നേരിട്ട് കണ്ട വിദ്യാർത്ഥികൾ മാസങ്ങളോളം സ്‌കൂളിലേക്ക് പോകാൻ ഭയപ്പെട്ടിരുന്നു.

പതിനാറോളം വിദ്യാർത്ഥികളാണ് കൊലപാതകം നടക്കുമ്പോൾ ക്ലാസ്സ് മുറിയിലുണ്ടായിരുന്നത്. അതിൽ പല വിദ്യാർത്ഥികളും പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറിപോയിരുന്നു. കൊലപാതകം നടക്കുമ്പോൾ ഏറ്റവും മുന്നിലുള്ള ബെഞ്ചിലായിരുന്നു ഷെസീന ഇരുന്നത്. അധ്യാപകന് വെട്ടേറ്റപ്പോൾ വിദ്യാർത്ഥികളുടെ മുഖത്ത് രക്തം ചിതറി തെറിച്ചതായി അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു വിദ്യാർത്ഥി ജീവിതകാലം മുഴുവൻ മാനസിക അസ്വസ്ഥകൾ നേരിട്ട് ഒടുവിൽ ജീവിതം അവസാനിപ്പിച്ചു.

 

പൂർണ നഗ്നനായ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി കെഎപി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കലഞ്ഞൂർ സ്വദേശി അനന്തു (28) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശ വാസികളാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് ദിവസം മുൻപ് അനന്ദുവിനെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ കണ്ടെത്തി. കനാലിന്റെ പടവുകളിൽ രക്തം കണ്ടെത്തിയാതായി പോലീസ് പറയുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് മരിച്ച അനന്ദുവെന്നാണ് വിവരം. പോലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പത്തനംതിട്ടയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം വീണ്ടും വിവാദത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തോളമായി ചിന്ത ജെറോം കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ മാസം ലക്ഷങ്ങൾ വാടക നൽകിയാണ് താമസമെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം ആവിശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്.

അമ്മയുടെ ആയുർവേദ ചിത്സയുടെ ഭാഗമായാണ് കുടുംബത്തോടൊപ്പം ഫോർ സ്റ്റാർ റിസോർട്ടിൽ താമസിക്കുന്നതെന്നാണ് ചിന്തയുടെ വിശദീകരണം. റിസോർട്ടിൽ മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്മെന്റിലാണ് ചിന്ത ജെറോം താമസിക്കുന്നത്. പ്രതിദിനം 6490 രൂപയാണ് അപർട്മെന്റിന്റെ വാടക. അതേസമയം റിസോർട്ടിന്റെ മാനേജ്‌മെന്റ് വഴി മാത്രമേ അപർട്മെന്റുകൾ നൽകാറുള്ളൂ എന്നും കൃത്യമായ വിവരങ്ങൾ അറിയില്ലെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു.

അതേസമയം സീസൺ സമയങ്ങളിൽ പ്രതിദിനം 8500 രൂപയോളമാണ് അപാർട്മെന്റിന്റെ വാടക. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുള്ളത്. രണ്ട്‍ വർഷത്തോളമായി താമസിക്കാൻ ചിന്ത ഏകദേശം 38 ലക്ഷം രൂപയോളം വാടക നൽകിയിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും യൂത്ത്കോൺഗ്രസ് പരാതിയിൽ പറയുന്നു.

ഹെഡ് ടീച്ചര്‍ എമ്മ പാറ്റിണ്‍, ഭര്‍ത്താവ് ജോര്‍ജ്ജ് ഏഴുവയസ്സുകാരി മകള്‍ ലെറ്റീ എന്നിവരെ ഞായറാഴ്ച്ചയായിരുന്നു സ്‌കൂള്‍ ഗ്രൗണ്ടിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാമത് ഒരാള്‍ക്ക് പങ്കില്ലാത്ത ഒറ്റപ്പെട്ട ഒരു സംഭവം എന്നാണ് സറേ പോലീസ് കൊറോണര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകവും ആത്മഹത്യവും ചേര്‍ന്നതാവാം സംഭവം എന്ന രീതിയിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ 1.10 ന് സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലൻസ് സർവീസ് ഉദ്യോഗസ്ഥരെ സ്വകാര്യ സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് ഹെഡ്മിസ്ട്രസ് എമ്മ പാറ്റിസൺ (45), മകൾ ലെറ്റി (ഏഴ്), ഭർത്താവ് ജോർജ്ജ് (39) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് സറേ പോലീസ് പറഞ്ഞു.

 വളരെ നല്ല കുടുംബമായിരുന്നു അവരുടേതെന്നായിരുന്നു ലെറ്റിയെ നോക്കാന്‍ നിന്നിരുന്ന നഴ്സറി വര്‍ക്കര്‍ കോയല്‍ റാത്ത്ബൗണ്‍ പറയുന്നത്. ലെറ്റി ശരിക്കും ഒരു മാലാഖ തന്നെയായിരുന്നു എന്ന്, കഴിഞ്ഞമാസം എമ്മയുടെ ഹെഡ്ഷിപ് പ്രഖ്യാപന ചടങ്ങി ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫറും പറയുന്നു. അതുപോലെ എമ്മയും വളരെ സ്നേഹമുള്ള ഒരു സ്ത്രീയായിരുന്നു എന്ന് അയല്‍വാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഗോര്‍ജ്ജ് പാറ്റിസണ്‍ പ്രമുഖനായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായിരുന്നു. ഭാര്യയേക്കാള്‍ ഏറെ നിശബ്ദനായിരുന്നു അയാള്‍ എന്നാണ് അയാളുമായി അടുപ്പമുള്ളവര്‍ പറയുന്നത്.. സാമ്പത്തിക പ്രശ്നങ്ങളും ഈ കുടുംബത്തിന് ഇല്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആത്മഹത്യയാണെന്ന് പറയുമ്പോഴും അതിനുള്ള കാരണം കണ്ടെത്താനാകാത്തത് പോലീസിനെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

ബലാത്സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ പോലീസ് ഓഫീസര്‍ രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി വനിതാ മെറ്റ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പോലീസ് സേനയില്‍ നിലനിന്ന ‘നിശബ്ദതാ’ സംസ്‌കാരം മൂലം ആരും തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നാണ് സംഭവം നടന്നതിന് പിന്നാലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചത്. ഐഡന്‍ഡിറ്റി സംരക്ഷിക്കാനായി മിഷേല്‍ എന്നുമാത്രം വിളിക്കുന്ന ഈ ഓഫീസറെ 2004-ലാണ് കാരിക്ക് തന്റെ വീട്ടില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. മറ്റൊരു ബലാത്സംഗ കേസില്‍ കുറ്റം ചുമത്തിയ 2021 വരെ ഈ ഓഫീസര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇരകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് കാരിക്കിനെ ‘ഭീകരന്‍’ എന്നു വിശേഷിപ്പിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളികളില്‍ ഒരാളെന്ന് കാരിക്ക് കുപ്രശസ്തി നേടിക്കഴിഞ്ഞു. ഒരു സ്ത്രീയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാരിക്ക് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നും, മറ്റൊരു ഇരയ്ക്ക് നേരെ പോലീസ് ബാറ്റണ്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ വിശദമാക്കപ്പെട്ടു. മറ്റൊരു ഇരയ്ക്ക് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്ത കാരിക്ക് താനാണ് ബോസെന്ന് ഓര്‍മ്മിക്കാനും ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടന്‍ കണ്ട ഏറ്റവും ക്രൂരന്‍മാരായ ബലാത്സംഗ കുറ്റവാളികളില്‍ ഒരാളാണ് 48-കാരനായ മുന്‍ പോലീസ് ഓഫീസറെന്ന് രാജ്യം തിരിച്ചറിഞ്ഞത്. ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് എതിരെ 49 കുറ്റകൃത്യങ്ങളാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ഇതില്‍ 24 ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. 2003 മുതല്‍ 2020 വരെ പോലീസില്‍ സേവനം നല്‍കവെയാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. 17 വര്‍ഷക്കാലം നീണ്ട പീഡന പരമ്പരയില്‍ കാരിക്ക് തന്റെ വലയില്‍ വീഴുന്ന സ്ത്രീകള്‍ എന്ത് കഴിക്കണം, ആരോട് സംസാരിക്കണം എന്നീ കാര്യങ്ങള്‍ വരെ നിയന്ത്രിച്ചിരുന്നു. തന്റെ വീട്ടിലെ സ്റ്റെയറിന് കീഴിലെ കബോര്‍ഡില്‍ സ്ത്രീകളെ നഗ്നരാക്കി പത്ത് മണിക്കൂര്‍ വരെ അടച്ചിട്ടും ഇയാള്‍ ക്രൂരത കാണിച്ചിരുന്നു. ഒന്‍പത് തവണ പരാതി ലഭിച്ച ശേഷമാണ് കാരിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായത്.

കാസർഗോഡ് ബദിയടുക്ക ഏല്ക്കാനയിലെ റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ മുപ്പതുകാരിയായ നീതു കൃഷ്ണൻറെ മൃതദേഹം കാണപ്പെട്ട സംഭവത്തിൽ കാമുകൻ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ പിടിയിലായിരുന്നു.തിരുവനന്തപുരത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത് .

ഇയാളെ ചോദ്യം ചെയ്തപ്പോൾ താൻ നീതുവിനെ കൊലപ്പെടുത്തിയ ശേഷം രണ്ടുദിവസം മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി എന്നാണ് ആന്റോ പറയുന്നത് . ഇഷ്ടപ്പെട്ട വ്യക്തികളോട് ഭ്രാന്തമായ സ്നേഹം കാട്ടിയിരുന്ന ആളായിരുന്നു ആന്റോ .

നീതുവിനെ കൊലപ്പെടുത്തിയശേഷം നീതുവിനോടുള്ള സ്നേഹം ഇരട്ടിച്ചു .അതുകൊണ്ടാണ് രണ്ടുദിവസം നീതുവിന്റെ മൃതദേഹത്തോട് ഒപ്പം കിടന്നുറങ്ങിയത് .വളരെ ക്രൂരമായ രീതിയിലാണ് ആന്റോ നീതുവിനെ വകവരുത്തിയത്. കഴുത്തിൽ കുരുക്കിട്ട് തല ഇടിച്ചു ബോധം കെടുത്തി മറ്റൊരു കുരുക്ക് കൂടി കയ്യിലും കാലിലും കെട്ടി പുറത്ത് കൊണ്ട് തള്ളാൻ ആയിരുന്നു ആന്റോയുടെ ശ്രമം .ഈ ശ്രമം വിജയിച്ചില്ല .പിന്നീട് ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിത്തൂക്കി ശ്രമിച്ചു .എന്നാൽ ഒറ്റയ്ക്ക് അതിനു കഴിഞ്ഞിരുന്നില്ല. ശേഷം ആന്റോ നീതുവിനൊപ്പം കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു.

തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ വന്നപ്പോൾ വീട് പൂട്ടി കടന്നു കളയുകയായിരുന്നു .ബദിയടുക്ക ഏല്ക്കാനയിലെ ഷാജിയുടെ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയവരാണ് നീതുവും ആന്റോയും .ഇവർ താമസിച്ചിരുന്നത് നാലുകെട്ടിന് സമാനമായ വീടിനകത്ത് ആയിരുന്നു യുവതിയെ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ബുധനാഴ്ച വൈകിട്ടോടെ മേൽക്കൂരയിൽ കയറി നോക്കിയപ്പോൾ മൃതദേഹം കാണുകയായിരുന്നു .ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബദിയടുക്ക ,എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

കൊല്ലപ്പെട്ട നീതു ഇതിനു മുൻപ് ഒരു വിവാഹം കഴിച്ചിട്ടുള്ളതാണ്. അതിൽ ഒരു മകളുണ്ട്. ആദ്യ ഭർത്താവ് മരിച്ചതിനു ശേഷമാണ് ആന്റോയുടെ കൂടെ ജീവിതമാരംഭിച്ചത് .ഇരുവരും നാലുവർഷമായി ഒരുമിച്ച് ജീവിച്ചു വരികയാണ്. ആന്റോ മൂന്ന് വിവാഹം കഴിച്ചത് ആളാണെന്നാണ് വിവരം .ഇരുവരും തമ്മിൽ വെള്ളിയാഴ്ച വൈകിട്ട് വഴക്കുണ്ടായതായും ശേഷം യുവതിയെ പുറത്ത് ഒന്നും കണ്ടില്ല എന്നുമാണ് അയൽവാസികൾ പറഞ്ഞത് . ടാപ്പിംഗ് ജോലിക്കായി ഒന്നരമാസം മുമ്പാണ് ഇരുവരും എത്തിയത്.

അർധരാത്രി നിങ്ങളുടെ വീട്ടിലെത്തി ആരോ ഡോർബെൽ അടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സാധ്യത ഒന്നാലോചിക്കാമോ? ഒടുവിൽ അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഡോർബെൽ അടിക്കുന്നതായി ഒരു പ്രേതരൂപത്തെ.  എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ, അതീന്ദ്രിയ ശക്തികളെ പഴിച്ച് പേടിച്ചു ജീവിക്കാൻ നിങ്ങൾ തയ്യാറാവുമോ?

ഇത്തരത്തിൽ ഓടിനടന്നു ഡോർബെൽ അടിക്കുന്ന രൂപം പ്രേതമല്ല, അതൊരു മനുഷ്യനാണ് എന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. നഗ്നയായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഭീതി സൃഷ്‌ടിച്ചത്‌.

ഉത്തർപ്രദേശിലെ റാംപൂരിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘പ്രേതം’ ആരെന്ന് ഒടുവിൽ പോലീസ് കണ്ടെത്തിയത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞത ‘പ്രേതത്തെ’ പേടിച്ചു ഇത്രനാളും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ കഴിഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടിയാണ് പൊലീസിന് തലവേദനയായത്. മാനസിക പ്രശ്നങ്ങളുള്ള യുവതിയാണ് ഇത്രയുംനാൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെ നടപടിയായി.

ബറേലി ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്‌നത്തിന് ചികിത്സയിൽ കഴിഞ്ഞ യുവതിയാണ് ഇതിനു പിന്നിലെന്ന് പോലീസ്. അഞ്ചു വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്കുമേൽ നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശം നൽകിയതായി പോലീസ്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും രാംപൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

‘സ്ത്രീയെ ആരെങ്കിലും കണ്ടാൽ, ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. തുടർന്ന് അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കുക,’ പോലീസ് പറഞ്ഞു.

ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ജീവനക്കാരന്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്.

ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് യുവതി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുവരുന്നതിനിടെ പ്രതിയും ആംബുലന്‍സില്‍ കയറി.

മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൂടെ കയറിയ ഇയാള്‍ രോഗിയുടെ മുറിയില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ഈ വിവരം യുവതി നഴ്സിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. നഴ്സ് ഉടനെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെ പ്രതിയെ പിടികൂടി.

ടെലിവിഷൻ അവതാരകയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങർ എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകയായിരുന്നു രഞ്ജിനി ഹരിദാസ്. ചൈന ടൌൺ, തൽസമയം ഒരു പെൺകുട്ടി, എൻട്രി തുടങ്ങിയവ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായിരുന്നു രഞ്‌ജി ഹരിദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശങ്ങളും നേരിടാറുണ്ട്‌.

ഇപ്പോഴിതാ പരിപാടികൾക്ക് പോയി കഴിഞ്ഞാൽ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ചു പോകാറുള്ളൂ എന്നുപറഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുയാണ് രഞ്ജിനി ഹരിദാസ്. തനിക്ക് പരിചയമില്ലാത്ത സ്ഥലത്ത് പരിപാടിക്ക് പോയാൽ പരിപാടി കഴിഞ്ഞ ഉടനെ അവിടെനിന്നും തിരുച്ചുപോകുമായിരുന്നു രഞ്ജിനി. എന്നാൽ അങ്ങനെ ഒരു സ്ഥലത്ത് ചെന്നപ്പോൾ തിരിച്ചു വരാൻ കഴിയാതെ വന്ന അവസ്ഥയെകുറിച്ച് തുറന്നുപറയുകയാണ് താരമിപ്പോൾ. റെഡ്കാർപെറ്റിൽ അഥിതിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരാൾ തന്റെ അടുത്തുവന്ന് പേയ്‌മെന്റ്ന്റെ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. രാത്രി ആയിരുന്നു ആയാൾ തന്റെ അടുത്ത് വന്നത്‌. ഇന്ന് നിന്നിട്ടു നാളെ പോയാൽ മതിയല്ലോ എന്ന് ആയാൾ തന്നോട് ചോദിചെന്നും എന്നാൽ തനിക്ക് ഇന്നുതന്നെ വീട്ടിൽ പോകണമെന്നു താൻ പറഞ്ഞെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. ഇന്ന് രാത്രി അയാളോടൊപ്പം കിടന്ന് രാവിലെ സന്തോഷത്തോടെ പോകുമെന്ന് താൻ കോഡിനേറ്ററോട് പറഞ്ഞതായി ആയാൾ തന്നോട് പറഞ്ഞു. എന്നാൽ അതിന്റെ സത്യാവസ്ഥ അറിയുവാൻവേണ്ടി താൻ അവിടുത്തെ ആൾക്കാരെയും ഡ്രൈവറെയും വിളിച്ചു വരുത്തി ചോദിച്ചു.

ചേട്ടനോട് താൻ പറഞ്ഞിരുന്നോ ഇദ്ദേഹത്തിന്റെ കൂടെ ഇന്ന് കിടന്നുറങ്ങുമെന്നും അതിനുവേണ്ടി ഞാൻ കാശ് വാങ്ങിയെന്നുമൊക്കെ. അപ്പോൾ അയാൾ ഇല്ലെന്ന് പറഞ്ഞു. അതോടെ ആ പ്രശ്‌നം അവിടെ കഴിഞ്ഞെന്നും രഞ്ജിനി പറയുന്നു. എന്നാൽ താരത്തിന്റെ ഈ തുറന്നു പറച്ചിൽ വിമർശനങ്ങൾക്കാണ് വഴിവെച്ചത്.

 

തൊടുപുഴയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. തൊടുപുഴ ചിറ്റൂർ സ്വദേശിനി സിൽന (20) ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഡിസംബർ 30 ന് സിൽനയുടെ കുടുംബം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് സിൽനയുടെ പിതാവ് ആന്റണി (62) മാതാവ് ജെസി (56) എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവ് ജെസി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചു. ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ആന്റണി ജനുവരി ഒന്നിന് മരണപ്പെട്ടിരുന്നു.

കൂലിപ്പണിക്കാരനായ ആന്റണിക്ക് കടബാധ്യതയുള്ളതായാണ് വിവരം. ആന്റണിയുടെ ഭാര്യ ജെസി തൊടുപുഴയിൽ ബേക്കറി നടത്തി വരികയായിരുന്നു. പലരിൽ നിന്നായി വാങ്ങിയ പണം തിരിച്ച് കൊടുക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ വീടിന്റെ വാടക മാസങ്ങളായി നൽകിയിട്ടില്ലെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved