ചേർത്തലയിലെ ഒന്നരവയസുകാരി ആദിഷയുടെ മരണം . നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ആദിഷയുടെ മുത്തച്ഛൻ. ‘എപ്പോഴും അവൾ ഇവിടെ ഓടിക്കളിച്ച് ചിരിച്ചൊക്കെ നടക്കും. അന്നു രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..ഞാൻ അപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞ് എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് ഉറക്കാനാണെന്ന് പറഞ്ഞ് അവൾ കുഞ്ഞിനെ എടുത്തു കൊണ്ടുപോയത്. പിന്നെ കേൾക്കുന്നത് കുഞ്ഞ് ആശുപത്രിലാണെന്നാണ്.. എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു… ഇനി അവൾ എന്തു പറയാൻ…’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ ബൈജു പറയുന്നു.
എട്ടുമാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു ഈ കുഞ്ഞിന്. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല.
ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു. ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുകയാണ്.
മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്. പതിനൊന്നുവയസ്സായ വിദ്യാര്‍ത്ഥിനി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച സംഭവത്തില്‍ പ്രതി മാതൃസഹോദരീപുത്രിയായ പതിനാലുകാരി. ഈ കുട്ടിയെ പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകത്തെത്തിയത്.
‘അനിയത്തി പഠിക്കാന്‍ മിടുക്കിയായിരുന്നു. ഇത്തവണ യു എസ് എസ് സ്‌കോളര്‍ഷിപ്പും കിട്ടിയിരുന്നു. വീട്ടുകാര്‍ അവളെ അനുമോദനം കൊണ്ട് മൂടിയപ്പോള്‍ സഹോദരിയായ താന്‍ ഏറെ ഒറ്റപ്പെട്ടു. എല്ലാവര്‍ക്കും അവളെ മതി… കണ്ടു പഠിക്ക് അവളെ…എങ്ങും അവള്‍ മാത്രം. അവളെ മാത്രം മതി എപ്പോഴും. ദേഷ്യം പകയായി.. പകയുടെ ഒടുവില്‍ അവളെ കൊല്ലണമെന്നായി. ഒന്നും ചിന്തിച്ചില്ല… ഷാള്‍ മുറുക്കി കൊന്ന് കളഞ്ഞു…’-ഇതാണ് പൊലീസിന് പതിനാലുകാരി നല്‍കിയ മൊഴി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പതിനൊന്നുകാരിയെ അമ്മയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ഡോക്ടര്‍മാര്‍ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് പരാതി നല്‍കി. ഇതോടെ പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ഷാള്‍ കഴുത്തില്‍ കുരുക്കിയ വിവരം പതിനാലുകാരി പറഞ്ഞത്. പാലക്കാട് ജില്ലാതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വിദ്യാലയങ്ങളടച്ചതോടെ അമ്മവീട്ടില്‍ അവധി ആഘോഷത്തിന് എത്തിയതാണ് സഹോദരിമാരുടെ രണ്ടു കുട്ടികളും. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.
വീട്ടില്‍ കളിക്കാന്‍വിട്ട് അമ്മൂമ്മയും അപ്പൂപ്പനും പറമ്പില്‍ കൃഷി ജോലിക്ക് പോയി. ഇതിനിടെയാണ് സംഭവമുണ്ടായത്. തിരിച്ചുവന്നപ്പോള്‍ ദിവാന്‍ബെഡില്‍ അവശയായിക്കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷോക്കേറ്റതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കഴുത്തിലെ കുരുക്ക് ആശുപത്രിയിലെ ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ പൊലീസെത്തി. വീട്ടീലുള്ള എല്ലാവരേയും ചോദ്യം ചെയ്തു. കുട്ടികളോടും കാര്യങ്ങള്‍ തിരക്കി. ഇതിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഷൊര്‍ണൂര്‍ ഡിവൈ.എസ്‌പിയാണ് അന്വേഷണം നടത്തുന്നത്. അടുത്തിടെ കുട്ടിക്ക് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ഇതില്‍ അഭിനന്ദിച്ച് ഫ്ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇതാണ് കൊലപാകത്തിന് പ്രേരണയായത്. മാനസിക പ്രശ്‌നമാണ് കൊലയ്ക്ക് കാരണം. ഹാളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പുറകിലെത്തിയ മാതൃസഹോദരിയുടെ പതിനാലുവയസുള്ള മകള്‍ ഷാള്‍ കഴുത്തില്‍ ഇടുകയായിരുന്നു. നിലതെറ്റി വീണ പെണ്‍കുട്ടി ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ പൊലീസും വിരലടയാള വിദഗ്ദരും പരിശോധകള്‍ നടത്തിയിരുന്നു. മൃതദേഹം പാലക്കാട് ഗവ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.
ജയിലില്‍വച്ച് തടവുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥയ്ക്ക് 12 മാസം തടവ് ശിക്ഷ വിധിച്ച് മോൾഡ് ക്രൌൺ കോടതി. റെക്സ്ഹാം ജയിലിൽവെച്ച് തടവുകാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ജയിൽ ഉദ്യോഗസ്ഥ എമിലി വാട്ട്സണെയാണ് കോടതി ശിക്ഷിച്ചത്. റെക്സ്ഹാമിലെ എച്ച്എംപി ബെർവിൻ ജയിലിലെ പ്രിസണറാണ് എമിലി. ഇതേ ജയിലിലെ ജോൺ മക്ഗീ എന്നയാളുമായി സെല്ലിനുള്ളിൽവെച്ച് എമിലി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നായിരുന്നു പരാതി.
സെല്ലിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഐഫോൺ മുഖേന മക്ഗീ, എമിലിയുമായി ചാറ്റ് ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. സെല്ലിനുള്ളിൽ അനധികൃതമായി ഫോണും ചാർജറും ഉപയോഗിച്ചതിന് മക്ഗീയ്ക്ക് കോടതി 12 മാസം അധികതടവ് കൂടി വിധിച്ചിട്ടുണ്ട്. അപകടകരമായ ഡ്രൈവിങിലൂടെ ഒരാളെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ജോൺ മക്ഗീ. തടവുകാരനായ ജോണ്‍ മക്ഗീയുടെ സെല്ലിൽ മൂന്നു തവണ പോയ എമിലി ഒരുതവണ മക്ഗീയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടെന്ന് കോടതി കണ്ടെത്തി. 2017 ഒക്ടോബർ മുതൽ 2018 ജനുവരിവരെയുള്ള കാലത്ത് എമിലിയുമായി ബന്ധമുണ്ടായിരുന്നതായി ജോൺ മക്ഗീ കോടതിയിൽ സമ്മതിച്ചു.
ആലപ്പുഴ ചേർത്തലയിൽ ഒന്നേകാൽ വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നത് അമ്മയാണെന്ന് തെളിഞ്ഞു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാന്‍ഡില്‍ ആയിരുന്നു ആതിര.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്.
കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി ഭർതൃ മാതാവ് കുറ്റപ്പെടുത്തി .ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ കുട്ടി ബോധരഹിതയായി കിടക്കുന്നു എന്നകാര്യം അമ്മ ആതിര അയൽവാസികളെ അറിയിക്കുന്നത്. ചേർത്തല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.
അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.
ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ് ‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ…’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.
ഈസ്റ്റർ ഞായറാഴ്ച നടന്ന സ്ഫോടനങ്ങളുടെ നടുക്കത്തിലാണ് ഇപ്പോഴും ശ്രീലങ്ക. സ്ഫോടനം നടന്ന പള്ളികളിലൊന്നായ സിയോൺ പള്ളിയിലേക്ക് ചാവേറായെത്തിയ ആളെ പ്രാർഥനക്കായി ക്ഷണിച്ചത് താനാണെന്ന് പാസ്റ്ററായ ബ്രദർ സ്റ്റാൻലി. ആശുപത്രിയിൽ വെച്ച് ബിബിസി തമിഴിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റാൻലി ഇക്കാര്യം പറഞ്ഞത്.
”പ്രാർഥന എപ്പോഴാണ് തുടങ്ങുക എന്നയാൾ ചോദിച്ചു. ഒമ്പത് മണിക്ക് തുടങ്ങും, അകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞ് അയാളെ ഞാൻ ക്ഷണിച്ചു. ഫോൺ വരാനുണ്ടെന്നും പിന്നീട് വരാമെന്നും അയാൾ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേണ്ടി കാത്തുനിൽക്കുകയായിരുന്നു ഞാൻ. തോളിലൊരു ബാഗും കാമറയും കയ്യിലുണ്ടായിരുന്നു.
”ചർച്ചിന് മുന്നിലെ ഓഫീസിന് സമീപമാണ് അയാൾ നിന്നത്. കുട്ടികളാണ് പറഞ്ഞത്, ബോംബുമായി പൊട്ടിത്തെറിച്ചത് അയാളാണെന്ന്. പ്രാർഥന തുടങ്ങിയപ്പോൾ ഞാൻ പള്ളിക്കകത്തേക്ക് പോയി. ഒന്നോ രണ്ടോ മിനിട്ട് കഴിഞ്ഞപ്പോൾ പള്ളിക്ക് പുറത്ത് സ്ഫോടനം കേട്ടു. സൺഡേ ക്ലാസുകൾ കഴിഞ്ഞ് കുറെ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ബോംബ് പൊട്ടിയത്.
”സ്ഫോടനത്തില്‍ സമീപത്തെ വാഹനങ്ങൾക്കും ജനറേറ്ററുകൾക്കും തീപിടിച്ചു. തീ കാരണം ഞങ്ങൾക്ക് പരുക്കേറ്റവരെ രക്ഷിക്കാനിയില്ല. ഒന്നോ രണ്ടോ കുട്ടികളെ രക്ഷപെടുത്തി. പിന്നാലെ പറ്റാവുന്നവരെയെല്ലാം രക്ഷിച്ചു. ഇതിന് ശേഷം വലിയൊരു സ്ഫോടനമുണ്ടായി. പരിഭ്രാന്തരായി ഓടി രക്ഷപെടുകയായിരുന്നു ഞങ്ങൾ. എന്റെ മകനെയും ഭാര്യയെയും കാണാതായി. ആശുപത്രിയിലാണ് പിന്നീടവരെ കണ്ടെത്തിയത്”- സ്റ്റാൻലി പറഞ്ഞു.
14 കുട്ടികളടക്കം 29 പേരാണ് സിയോൺ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശ്രീലങ്കയിൽ എട്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ ഇതുവരെ 253 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്ക് പരുക്കേറ്റു.
പാതിരാത്രി റെയിൽവേ സ്റ്റേഷനിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കാമറാമാൻ ലോവലിന്റെ കാമുകിയുടെ പേരില്‍ മോഷണക്കേസ്. സീരിയൽ നടി അമ്പിളി ദേവിയുടെ മുൻ ഭർത്താവായിരുന്ന ലോവൽ . പിന്നീട് കരുനാഗപള്ളി സ്വദേശിയായിരുന്ന ഒരു യുവതിയുമായി ലോവല്‍ ലിവിങ് ടുഗെദറില്‍ ആണെന്ന് വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെയാണ് ലോവല്‍ വിവാഹവാഗ്ദാനം നല്‍കി ഈ യുവതിയെ പണം തട്ടിയെടുത്ത ശേഷം കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം എത്തിയത്.
ലിവിങ്ങ് ടുഗെദറിൽ ജീവിച്ച് വിവാഹവാഗ്ദാനം നൽകി പണം കൈയ്ക്കലാക്കിയ ശേഷം യുവതിയെ ചതിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. തന്നെ ഇത്രയും നാൾ ലോവൽ ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ യുവതി ചോദിക്കാനെത്തിയപ്പോൾ ലോവലും വീട്ടുകാരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് യുവതി റെയിൽവേ സ്റ്റേഷനിലെത്തി വിഷം കഴിച്ചത്. ലോവലിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനമേറ്റതിനെതുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഗൾഫിൽ നിന്ന് എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ വൻ ദുരൂഹത ഉണ്ടെന്നാണ് നിഗമനം.
ഇപ്പോള്‍ ഈ യുവതിക്ക് എതിരെയാണ് പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ സിന്ത എന്ന സിരീയില്‍ മേഖലയില്‍ തന്നെയുള്ള യുവതി പരാതി നല്കിയിരിക്കുന്നത്. യൂണിവേഴ്സിറ്റിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്നും രണ്ടു ദിവസം തന്റെ ബന്ധുവിനെ താമസിപ്പിക്കാമോ എന്നും സീരിയലിലെ മഹേഷ് എന്ന സംവിധായകനാണ് സീരിയലില്‍ ഹെയര്‍ഡ്രസറായ തന്നെ ബന്ധപ്പെട്ടത്. തുടര്‍ന്ന് ലോവല്‍ യുവതിയെ തന്റെ വീട്ടിലെത്തിച്ചു.
ഇതിന് പിന്നാലെ യുവതി താന്‍ ലോവലിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും മോതിരം മാറിയെന്നും സിന്തയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെ താമസിച്ച യുവതി പണവും തന്റെ ഡയമണ്ട് മോതിരവും അപഹരിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് സിന്ത പൊലീസില്‍ പരാതി നല്‍കിയത്. മോതിരവും പണവും മോഷണം പോയെങ്കിലും യുവതിയാണോ മോഷ്ടിച്ചത് എന്ന് സംശയം മാത്രമായിരുന്നുവെന്നും എന്നാല്‍ ഈ യുവതിയുടെ കൈയില്‍ മോതിരം കിടക്കുന്നതിന്റെ ചിത്രം ഷിജിന്‍ എന്നൊരാള്‍ അയച്ചതോടെയാണ് പരാതി നല്‍കിയതെന്നും സിന്ത പറയുന്നു.
അതേ സമയം പൊലീസ് മഹേഷിനെയും ലോവലിനെയും ആരോപണവിധേയയായ യുവതിയെയും ബന്ധപ്പെട്ട് ഉടന്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ലോവലും യുവതിയും ഇതുവരെയും സ്റ്റേഷനില്‍ എത്തിയിട്ടില്ല. മഹേഷ് എത്തിയെങ്കിലും ഇയാള്‍ യുവതിയെ സംരക്ഷിക്കുന്ന മൊഴിയാണ് സ്വീകരിച്ചതെന്നാണ് സൂചന.
സീരിയൽ നടൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായ സമയത്ത് അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷം വൻ വിവാദമുണ്ടാക്കിയിരുന്നു. ഇതോടെ അമ്പിളിദേവിയെ പലതരത്തിലും അവഹേളിക്കുന്ന വാർത്തകൾ പ്രചരിച്ചു. എന്നാൽ തങ്ങളുടെ ബന്ധം പിരിയാൻ ഉണ്ടായ സാഹചര്യം പുറത്ത് പറയാൻ അമ്പിളി തയ്യാറായിരുന്നില്ല. അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവൽ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറിൽ ആണെന്നുള്ള റിപ്പോർട്ടുകൾ ദിവസങ്ങൾക്ക് മുമ്പ് സീരിയൽ രംഗത്ത് നിന്നുമെത്തിയിരുന്നു.
ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല. സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ പിടികൂടിക്കഴിഞ്ഞുവെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താണ് തെളിവെടുപ്പ്. ഇതിനായി പ്രതികളെ എഴുപേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു. അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
ബിജോ തോമസ് അടവിച്ചിറ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പോലും മറന്ന് പമ്പയാറ്റിൽ ചാടി രക്ഷിച്ചു ധീരനായി ഓട്ടോക്കാരനായ യുവാവ്. ഇന്നലെ രാവിലെ പത്തുമണിയോടെ പുളീംകുന്നു താലൂക്ക് ആശുപതിക്കു സമീപം പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടിയത്. ഒരുവർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായുള്ള സൗന്ദര്യ പിണക്കം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ സിന്ഗ്നൽ കത്ത് കിടന്ന ഓട്ടോ ഡ്രൈവർ കായൽപുറം സ്വദേശി ഷിജോയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തി പുറകെ ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മുടിയിൽ പിടുത്തം കിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നതിനാൽ ആണ് രക്ഷപ്പെട്ടത്.
സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു രണ്ടുപേരും കൂടി ആറ്റിൽ ചാടി യുവതിയെ പാലത്തിന്റെ ബീമിൽ കയറ്റി ഇരുത്തിയ ശേഷം വള്ളം എത്തിച്ചാണ് കരയിലെത്തിച്ചത്. തൊട്ടടുത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ശിശുരൂഷകൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുളിങ്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾക്കൊപ്പം പരാതി നൽകാനെത്തി അന്വേഷണം വഴി തിരിച്ചുവിടാനും ശ്രമിച്ചു. പ്രതികളിലൊരാളായ രാജേഷാണ് പൊലീസിനെ വഴിതെറ്റിക്കാൻ വിദഗ്ധമായി ശ്രമിച്ചത്. വഴിത്തിരിവായതു സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും. ഹരിപ്പാട്ട് പണമിടപാടു നടത്തിയിരുന്ന വിമുക്തഭടന്റെ തിരോധാനം കൊലപാതകമെന്നു തെളിഞ്ഞതിനു പിന്നിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണം
രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവർ ഒരാഴ്ചകൾക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാ രംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു.
വണ്ടി ഇടിച്ച് കൊല്ലാനും, ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജൻ ക്ലോറോഫാം തട്ടി മാറ്റി. തുടർന്നാണു പിന്നിൽ നിന്നു വയറും തോർത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെൽറ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിൻസീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു
രാത്രിയോടെ കുരീക്കാട് ജംക്‌ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാൽ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്നതിനാൽ ഉപേക്ഷിച്ചു. തുടർന്നു പാടത്തിനു സമീപത്തെ ആൾ താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തു.
മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളിൽ കൂടി പറമ്പിലേക്കിട്ടു.തുടർന്നു കുഴിയെടുത്തു മൂടി മുകളിൽ ഹോളോബ്രിക്സ് കട്ടകൾ വച്ചു. ഇവിടെ നികത്താനായി വീട്ടുകാർ ഗ്രാവൽ ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോൺ ചെയ്ത ശേഷം രാജേഷ് ഫോൺ വീട്ടിൽ തന്നെ വെച്ചാണു പുറപ്പെട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.
പിന്നീടു വിഷ്ണുവിന്റെ മൊബൈൽ ഫോണിൽ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികൾ സിസിടിവി ദൃശ്യത്തിലെ കാർ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയിൽ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു.
ചിറയിൻകീഴിൽ നിന്ന് ഒന്നര വർഷത്തോളം മുൻപാണ് രാജൻ പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടിൽ താമസത്തിനെത്തിയത്. രാജൻ കുറെക്കാലം വിദേശത്തും ജോലി ചെയ്തിരുന്നു. പലിശയ്ക്കു പണം കൊടുക്കാൻ തുടങ്ങിയ രാജനിൽ നിന്നു രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു
പലതവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ നൽകിയില്ല. നിർബന്ധം മുറുകിയപ്പോഴാണു കഴുത്തിൽ കയർ മുറുക്കാനുള്ള തീരുമാനത്തിലേക്കു രാജേഷ് എത്തിയത്. സഹായത്തിന് സുഹൃത്തുക്കളായ ശ്രീകാന്തും വിഷ്ണുവുമെത്തി. പലിശ നൽകാമെന്നു പറഞ്ഞ് കഴിഞ്ഞ് 10 ന് ഉച്ചയ്ക്കു 2ന് രാജനെ രാജേഷ് വിളിച്ചുവരുത്തി. പിന്നീടു രാജനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല.
ആലപ്പുഴ പള്ളിപ്പാട് നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി. പണമിടപാട് സംബന്ധിച്ച വിഷയങ്ങളാണ് അരുംകൊലയ്ക്ക് കാരണം. പള്ളിപ്പാട് സ്വദേശികളായ ശ്രീകാന്ത്, രജേഷ്, വിഷ്ണു എന്നിവരെ ഹരിപ്പാട് പൊലീസ് പിടികൂടി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. റീ പോസ്റ്റുമോര്‍ട്ടവും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്തും
കഴിഞ്ഞ പത്താംതീയതിയാണ് പള്ളിപ്പാട് സ്വദേശി എഴുപത്തിഞ്ചുകാരനായ രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒരു ഫോണ്‍ വന്നശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ രാജനെ പിന്നീട് കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തടിക്കച്ചവടം നടത്തുന്ന രാജന്‍ പലര്‍ക്കും വലിയ തുക ഉള്‍പ്പടെ പലിശയ്ക്ക് കടം കൊടുത്തിരുന്നു. ഇത്തരക്കാരില്‍ ആരെങ്കിലും ആവാം വിളിച്ചിറക്കി കൊണ്ടുപോയതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടന്നത്.
ഒടുവില്‍ പള്ളിപ്പാട് സ്വദേശിയായ ശ്രീകാന്ത് പിടിയിലായി. ശ്രീകാന്തിനൊപ്പം രാജേഷ്, വിഷ്ണു എന്നി സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഇവരിലൊരാളാണ് രാജനെ അവസാനമായി ഫോണില്‍ വിളിച്ചത്. മൂവരും ചേര്‍ന്ന് കൊല്ലപ്പെട്ടയാളെ കാറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍പതിഞ്ഞതും കേസിന് തുമ്പായി. ശ്രീകാന്തും രാജേഷും ചേര്‍ന്ന് രാജനില്‍നിന്ന് പത്തു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല.
രാജന്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതികള്‍ക്ക് ഇതൊരു ഒരു ശല്യമായി മാറി. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്. അന്നേദിവസം പ്രതികള്‍ മൂവരും പള്ളിപ്പാട് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് രാജനെ കാറില്‍ കയറ്റി. പണം എടുത്ത് തരാമെന്ന് അറിയിച്ചാണ് രാജനെ വിളിച്ചുവരുത്തിയത്. കാറില്‍ വച്ച് ക്ലോറോഫോം മണപ്പിച്ചു. കുതറിയ രാജന്റെ കഴുത്തില്‍ പുറകില്‍നിന്ന് കയറിട്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പകല്‍സമയമായതിനാല്‍ മൃതദേഹം കാറില്‍തന്നെ കിടത്തി. രാത്രിയായതോെട പള്ളിപ്പാട് തന്നെയുള്ള ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. ഈ സ്ഥലത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ്് മൃതദേഹം പുറത്തെടുത്തത്.