Crime

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കായലില്‍ ചാടി, ആണ്‍കുട്ടിയുടെ ജഡം കരയ്ക്കടിഞ്ഞു. പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. പുഞ്ചിരിച്ചിറ വടക്കേ മൈലക്കാട് ശിവശൈലത്തില്‍ വിജയന്‍ പിള്ളയുടെയും ശൈലയുടെയും മകന്‍ വിച്ചു(17) ന്റെ മൃതദേഹമാണ് കരയ്ക്കടുത്തത്.  വിച്ചുവിനൊപ്പം കായലില്‍ ചാടിയതായി പറയപ്പെടുന്ന പെണ്‍സുഹൃത്ത് വടക്കേ മൈലക്കാട് ലിബിന്‍ നിവാസില്‍ തങ്കച്ചന്റേയും ലീനയുടെയും മകള്‍ ടി ലിന്‍സി(17) യെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇരുവരെയും പരവൂര്‍ കലക്കോട് കിളിമുക്ക് റെയില്‍വേ പാലത്തിന്റെ ഭാഗത്ത് നാട്ടുകാര്‍ കണ്ടത്.

പിന്നീട് പാലത്തിനരികില്‍ ഇരുവരുടെയും ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടു. തുടര്‍ന്ന് പരവൂര്‍ ഫയര്‍ ഫോഴ്സെത്തി വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍ നടത്തി. വൈകിട്ട് ആറരയോടെ വിച്ചുവിന്റെ മൃതദേഹം കരയ്ക്കെടുത്തു.  ഇരുട്ട് വീണതോടെ ലിന്‍സിക്കായുള്ള തിരച്ചില്‍ നിര്‍ത്തി വച്ചു. ഇരുവരും ഇന്നലെ രാവിലെ സ്‌കൂളില്‍ പോകുന്നതിനായി ഇറങ്ങിയകാണെന്ന് വീട്ടുകാര്‍ പറയുന്നു. വിച്ചു ആദിച്ചനല്ലൂര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയും ലിന്‍സി ചാത്തന്നൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ത്ഥിനിയുമാണ്. സമീപവാസികളായ ഇരുവരും പ്രണയ ബന്ധത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വിച്ചുവിന്റെ സഹോദരന്‍ വിഷ്ണു പരവൂര്‍ പോലീസ് കേസെടുത്തു.

ചെന്നൈ: നക്കീരൻ പത്രാധിപർ നക്കീരൻ ഗോപാലനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിനാണ് അറസ്റ്റ്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്കെതിരെ നക്കീരൻ ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടും വൻ വിവാദങ്ങൾ ഉയർന്നിരുന്നു.

ബാലഭാസ്‌കറിനെ മരണത്തിലേക്ക് തള്ളിവിട്ടതുപോലെ ലക്ഷമിയെയും നെഞ്ചുപൊട്ടിച്ചു കൊല്ലരുതെന്ന് ലക്ഷ്മിയുടെ ബന്ധുക്കളും ബാലുവിന്റെ സുഹൃത്തുക്കളും ഇന്നലെ പറഞ്ഞു.

ചുരുക്കത്തില്‍ ബാലഭാസ്‌കറിന്റെ പെട്ടെന്നുള്ള മരണം എങ്ങനെയെന്ന് വെളിപ്പെടുത്തുന്നതാണ് ഇന്നലെ ആശുപത്രിയിലരങ്ങേറിയത് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്. മരിക്കുന്ന ദിവസം താന്‍ ബാലഭാസ്‌കറിനെ തീപ്രപരിചരണ വിഭാഗത്തില്‍ കയറി സന്ദര്‍ശിച്ചതായി ബാലുവിന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. മകളുടെ വിയോഗം ബാലുവിനെ അറിയിച്ചതായും അതിലൊരാള്‍ തട്ടി വിട്ടു.

ഇവിടെയാണ് ബാലുവിന്റെ വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ ഉരുത്തിരിയുന്നത്. മരണ ദിനത്തിന്റെ തലേന്നാള്‍ മാതാപിതാക്കളോട് അനന്തപുരി ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ബാലു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ബാലുവിന് ബോധം തെളിഞ്ഞതായും അവര്‍ അറിയിച്ചു. ഇക്കാര്യം ചില പ്രധാന പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നെങ്ങനെ ബാലു മരിച്ചു എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. അതായത് ബോധം തെളിഞ്ഞ ബാലുവിനോട് ആരെങ്കിലും മകളുടെ വിയോഗവാര്‍ത്ത പറഞ്ഞോ? അങ്ങനെ പറഞ്ഞെങ്കില്‍ അത് ആരാണ് ? ബാലുവിന്റെ സുഹ്യത്തുക്കളാണോ?

അതോ ചികിത്സിച്ച ഡോക്ടര്‍മാരാണോ? ഇതിനുള്ള മറുപടിക്കായാണ് ബാലുവിന്റെ അച്ഛൻ കാത്തിരിക്കുന്നത്.

ബാലുവിന്റെ വീട്ടിലെ മൂഡ് മറ്റൊന്നാണ്. സുഹൃത്തുക്കൾ കൊണ്ട് പോയി തന്റെ മകനെ കൊന്നു എന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ വീട്ടുകാര്‍ക്ക് ഇപ്പോള്‍ അയാളുടെ ഒരു സുഹ്യത്തിനെയും കാണേണ്ട. ബാലുവിന്റെ കല്യാണം നടത്തിച്ചതും അവനെ സ്വന്തം വീട്ടില്‍ നിന്ന് അകറ്റിയതും സുഹൃത്തുക്കളാണ്. സുഖമില്ലാത്ത സഹോദരിയെ പോലും നോക്കാത്ത തരത്തില്‍ ബാലുവിനെ മാറ്റിയത് സുഹ്യത്തുക്കളാണെന്ന് അവര്‍ വിശ്വസിക്കുന്നു.

മകളുടെ വിയോഗ വാര്‍ത്ത അറിയിച്ചത് കാരണമാണ് ബാലുവിന് ഹൃദയസ്തംഭനം ഉണ്ടായതെന്നു തന്നെയാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. ബാലുവിന്റെ കുടുംബ സുഹൃത്തായ ഡോക്ടറുടെ ഭാര്യയെ ബാലുവിന്റെ വീട്ടുകാര്‍ ആട്ടിയിറക്കിയതും ഇതു കൊണ്ടാണെന്നാണ് വിവരം. ലക്ഷ്മിയുടെ ആരോഗ്യനിലയൊന്നും അവരെ അലട്ടുന്നില്ല. കാരണം അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. തിരിച്ചുകിട്ടാനാവാത്തവിധം.

സ്വന്തം താത്പര്യ പ്രകാരം ബാലു വിവാഹം കഴിക്കുമ്പോള്‍ സമയദോഷം തങ്ങള്‍ കണ്ടതാണെന്ന് ബാലുവിന്റെ ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്നു. ബാലുവിന്റെ മരണദിവസം രാത്രി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നടന്നത് എന്താണെന്നാണ് വീട്ടുകാര്‍ അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നത്. ബാലുവിന്റെ മരണം സ്വാഭാവികമാണെങ്കില്‍ ഹൃദയസ്തംഭനം എങ്ങനെ വന്നു എന്നാണ് വീട്ടുകാര്‍ക്ക് അറിയേണ്ടത്.

മലയാളികളെ എന്നും തന്റെ അഭിനയം കൊണ്ട് രസിപ്പിച്ച പ്രിയ നടൻ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച വിഷയം. ഒരു സ്വകാര്യ ചാനലിന് വേണ്ടിയുള്ള പരിപാടിയുടെ ചിത്രീകരണത്തിനിടെ പത്തൊൻപതു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം സഹപ്രവർത്തക ടെസ് ജോസഫ് ഇപ്പോൾ വെളിപ്പെടുത്തിയായതോടെയാണ് മുകേഷിനെതിരെയുള്ള കുരുക്കുകൾ മുറുക്കിയത്.

ഷൂട്ടിങ്ങിനിടെ ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യം ചെയ്യാറുണ്ടെന്നും തന്നെ മുകേഷിന്റെ മുറിയുടെ തൊട്ടടുത്തെയ്ക്ക് മട്ടൻ ശ്രമിച്ചിരുന്നുവെന്നും ടെസ് ജോസഫ് മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തി. അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയ അന്ന് ഈ വിഷയത്തിൽ ഇടപെട്ടിരുന്നുവെന്നും. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് തുറന്നടിക്കുന്നു.

മുകേഷിനെതിരായ ആരോപണങ്ങൾ കൊഴുക്കവേ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മറ്റൊന്നാണ്. മുകേഷിന്റെ ആദ്യ ഭാര്യ സരിത മുൻപ് ഒരിക്കൽ പറഞ്ഞ വാക്കുകൾ. സരിതയുടെ വെളിപ്പെടുത്തലുകൾ ഇപ്പോഴത്തെ സംഭവങ്ങളെ സാധൂകരിക്കുന്നതാണ്.

സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാള്‍ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്ന ചോദ്യമാണ് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ ചോദ്യം. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോടാണ് സരിത മനസ് തുറന്നത്.

സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതല്‍ അയാള്‍ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു.

മുകേഷിന്റെ സഹോദരിയും പണത്തോട് ആര്‍ത്തി കാണിക്കുന്നവരാണ്. തന്റെ മക്കളെ നോക്കാന്‍ സഹോദരിക്ക് ശമ്പളം നല്‍കാന്‍ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളില്‍ മൗനം പാലിച്ചത്.

നടിമാര്‍ക്ക് ശബ്ദം നല്‍കിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷില്‍ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോര്‍ഡിങ്ങിലാക്കിയത്.

മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബ ജീവിതം നയിക്കുന്നവരാണെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും എന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്.

മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകര്‍, ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും. ആരുടെയും പ്രേരണ കൊണ്ടല്ല തിരഞ്ഞെടുപ്പിന് തലേന്ന് ഇത്തരമൊരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. അച്ഛന്‍ ജയിച്ച് മന്ത്രിയായാല്‍ അത് നിങ്ങളുടെ ഭാവിക്ക് നല്ലതാണെന്നും അമ്മമയോട് പ്രശ്‌നമുണ്ടാക്കരുതെന്ന് പറയണമെന്നും അടുത്തിടെ മുകേഷ് മക്കളോട് ഫോണിലൂടെ പറഞ്ഞു. അയാള്‍ തോറ്റാലും ജയിച്ചാലും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അന്ന് സരിത പറഞ്ഞു.

മുകേഷിനെതിരായ ആരോപണത്തിന് പിന്നാലെ മറ്റൊരു പ്രമുഖനെതിരെയും മീ ടൂ ആരോപണം. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകനായി അറിയപ്പെടുന്ന ഗോപീസുന്ദറിനെതിരായൊണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ച പെണ്‍കുട്ടിക്കെതിരെയാണ് മീ ടൂ കാമ്ബയിന്റെ ഭാഗമായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. അതേസമയം പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്ബയിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ സംഗീതലോകവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ തുടങ്ങുന്നത്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

അന്ന് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂര്‍ത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവുും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോള്‍ മോഡല്‍ ആയിരുന്നു. താന്‍ ആകട്ടെ കരിയറിയല്‍ ഉന്നതികള്‍ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാല്‍ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാന്‍ ഭയന്നു പോയി.

പിന്നീടും അദ്ദേഹം ഈ സംസാരം ആവര്‍ത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന്. താന്‍ അഡല്‍ട്ട് സിനിമകള്‍ കാണാറൂണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അര്‍ത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വര്‍ഷത്തോളവും അദ്ദഹത്തില്‍ നിന്നും ദുരനുഭവം ഉണ്ടായി. ഞാന്‍ കോളേജില്‍ എത്തിയപ്പോള്‍ ഞാന്‍ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കല്‍ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.

ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കല്‍ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതില്‍ പാടണമെന്നും പറഞ്ഞു. കൂടുതല്‍ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദര്‍ പറഞ്ഞു.എന്നാല്‍ അതിനു മുമ്ബായി എന്റെ വീട്ടില്‍ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.

ഇങ്ങനെ നിരന്തരം ദുരനുഭവം ഉണ്ടായതില്‍ എനിക്കുണ്ടായ ഒരു പിഴവ് എന്താണെന്നുവച്ചാല്‍ അദ്ദേഹത്തിന്റെ മുഖച്ച്‌ അടിച്ചില്ലെന്നാണ്. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. ഇത്തരം കാര്യങ്ങലുമായി ഗോപീസുന്ദന്‍ തന്നെ സമീപിച്ചപ്പോള്‍ വളരെ വിഭ്രാന്തിയിലായിരുന്നു ഞാന്‍. ഓരോ തവണയും അദ്ദേഹവുമായി നല്ലൊരു സൗഹൃദമാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് പറഞ്ഞത്. എന്നിട്ടും നാണമില്ലാതെ പെരുമാറുകയാണ് ചെയ്തത്. അദ്ദേഹം നിരവധി സ്ത്രീകളോട് ഇങ്ങനെ പെരുമാറിയതായി തനിക്ക് അറിയാന്‍ സാധിക്കുകയും ചെയ്തു.

അതേസമയം മീ ടൂ  ക്യാമ്പായിന്റെ ഭാഗമായി സൈബര്‍ ലോകത്ത് ഈ ആരോപണം ഉയരും മുമ്ബു തന്നെ ഗോപീസുന്ദറിനെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തിയിരുന്നു. ഗോപി സുന്ദര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള അടിക്കുറുപ്പുമാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ”ഒരുമിച്ചതിന്റെ 9 വര്‍ഷങ്ങള്‍” എന്നുപറഞ്ഞ് ഗോപീസുന്ദര്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ഉള്ളതാണ് ചിത്രം. എന്നാല്‍ ഇതിനുശേഷം ഭാര്യ പ്രിയ ഗോപിസുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നാലെയെത്തി. ”കണ്ടോ…എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നോക്കുക”യെന്ന്, ഗോപി സുന്ദര്‍ ഇട്ട ചിത്രവും ചേര്‍ത്താണ് പ്രിയയുടെ പോസ്റ്റ് വന്നിരുന്നത്. താനുമായുള്ള ബന്ധം വേര്‍പെടുത്താതെയാണ് ഗോപീസുന്ദര്‍ ഗായികയുമായി ലിവിങ് ടുഗെദര്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നായിരുന്നു ഭാര്യ പ്രിയ ഉന്നയിച്ച ആരോപണം.

ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്.  മുംബയിലെ കാസ്റ്റിങ് ഡയറക്റ്ററാണ് ടെസ് ജോസഫ്. തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റവും ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ, 19 വര്ഷം മുൻപാണ് സംഭവമുണ്ടായത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു.

അന്നത്തെ മേധാവി തന്നെ ഇടപെട്ട് മാറ്റിയെന്നും ടെസ്. സ്ഥാപന മേധാവി ഡെറക് ഒബ്രയാനാണ് അന്ന് ഇടപെട്ടത്. തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

അതേസമയം ആരോപണത്തെ ചിരിച്ച് തള്ളുന്നുവെന്നാണ് മുകേഷ് പറഞ്ഞത്. സംഭവത്തെകുറിച്ച് ഓർമ്മയില്ലെന്നും ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു

ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. . ‘കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല’ ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്‍റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നാണ് വിവരം.

ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ അഭിമാനമായ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ നിന്നുള്ള രഹസ്യവിവരങ്ങൾ ചോർന്നതായി സംശയം. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ്‌ തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്‌.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എ.ടി.എസ് സംഘങ്ങളുടെ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാള്‍ ജോലി ചെയ്തുവരുകയായിരുന്നു. ഡിആര്‍ഡിഒ ജീവനക്കാരനാണ് നിഷാന്ത് അഗര്‍വാള്‍. നാഗ്പൂരിലെ പ്രതിരോധ ഗവേഷണ – വികസന കേന്ദ്രത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ആവശ്യമായ പ്രൊപ്പലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന യൂണിറ്റില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന് എ.ടി.എസ് സംശയിക്കുന്നു.

ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ.ടി.എസ് വ്യക്തമാക്കി

കൊച്ചി: കൊച്ചിയിൽ 200 കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെത്തിലിൻ ഡൈ ഓക്സി മെത്താംഫീറ്റമിൻ) പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിൽ. കണ്ണൂർ കടന്പൂർ കുണ്ടത്തിൽ മീരാ നിവാസിൽ ഉത്തമൻ മകൻ പ്രശാന്ത്കുമാർ (36) ആണ് പിടിയിലായത്.

എക്സൈസിനു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാട് നാർക്കോട്ടിക് സെല്ലിന്‍റെ സഹായത്തോടെ ചെന്നൈയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയാണെങ്കിലും ഇയാൾ വളർന്നതും പഠിച്ചതും താമസിക്കുന്നതും ചെന്നൈയിലാണ്. പ്രശാന്ത്‌കുമാറും ചെന്നൈ സ്വദേശിയായ അലി എന്നയാളും ചേർന്നാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. അലി വിദേശത്തേക്കു കടന്നതായാണ് സൂചന. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

കഴിഞ്ഞ 29നാണ് പാഴ്സൽ പായക്കറ്റിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പർവീണ്‍ ട്രാവൽസ് എന്ന പാഴ്സൽ സർവീസ് വഴി എഗ്‌മൂറിൽനിന്ന് എറണാകുളം എംജി റോഡിൽ രവിപുരത്തു സ്ഥിതി ചെയ്യുന്ന പാഴ്സൽ സെന്‍ററിലേക്കു സാരികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ എത്തിക്കുകയായിരുന്നു. എംജി റോഡിൽത്തന്നെ സ്ഥിതി ചെയ്യുന്ന വേൾഡ് വൈഡ് എന്ന എയർ കാർഗോ വഴി മലേഷ്യയിലേക്കു കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

എന്നാൽ, ചെന്നൈയിൽനിന്നു നേരിട്ട് അയയ്ക്കാമെന്നിരിക്കെ കൊച്ചി വഴി അയയ്ക്കാൻ ശ്രമിച്ചതിൽ സംശയം തോന്നിയ കൊറിയർ ഉടമ വിവരം എക്സൈസിൽ അറിയിച്ചു. മലേഷ്യയിലെ അഡ്രസും കൊറിയർ ചാർജും ഇവർ നൽകിയതുമില്ല. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്. മലേഷ്യയിൽ എത്തിക്കേണ്ട മേൽവിലാസം ശരിയായില്ല എന്നാണ് കൊറിയർ ഉടമയോട് അറിയിച്ചതെങ്കിലും എയർ കാർഗോ വഴി അവർ ഉദ്ദേശിച്ച രീതിയിൽ കടത്താനുളള ക്രമീകരണം ആകാത്തതിനാലാണു കാലതാമസം ഉണ്ടായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൊച്ചിയിൽ ഇവർക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ ഇതേരീതിയിൽ വസ്ത്രങ്ങളിൽ ഒളിപ്പിച്ചു മലേഷ്യയിലേക്കു മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് അസി. എക്സൈസ് കമ്മീഷണർ ടി. എ. അശോക്‌കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ആദ്യ ഉദ്യമം വിജയിച്ചതിനാലാണു വീണ്ടും കടത്താൻ ശ്രമിച്ചത്.

എംഡിഎംഎ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ലക്ഷം രൂപ പാതിതോഷികം നൽകുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അറിയിച്ചു. എറണാകുളം ഡിവിഷണൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്ത്, അസി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി. അശോക് കുമാർ, സിഐ ബി. സുരേഷ്, ഇൻസ്പെക്ടർമാരായ ശ്രീരാജ്, പ്രിവന്‍റീവ് ഓഫീസർ സത്യനാരായണ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

മുംബൈ: വാക്കുതർക്കത്തിനിടെ അമ്മയെ തള്ളിയിട്ടു കൊലപ്പെടുത്തിയ യുവ മോഡൽ അറസ്റ്റിൽ. മുംബൈയിലാണു സംഭവം. ലക്ഷ്യ സിംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ സുനിത സിംഗാണ് മരിച്ചത്.

ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബിൽഡിംഗിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയും ഇവർക്കൊപ്പം താമസിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലക്ഷ്യയും അമ്മയും തമ്മിലുണ്ടായ തർക്കത്തിനിടെ സുനിതയെ ലക്ഷ്യ ബാത്ത്റൂമിലേക്കു തള്ളി. ഇതിനുശേഷം മുറി പുറത്തുനിന്നു പൂട്ടി. തൊട്ടടുത്ത ദിവസം രാവിലെ മുറി തുറന്നപ്പോഴാണ് സുനിതയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാത്ത്റൂമിലെ വാഷ്ബേസിനിൽ തലയിടിച്ചാണ് മരണമെന്നാണു പ്രാഥമിക നിഗമനം.

സുനിതയും ലക്ഷ്യയും ലഹരിമരുന്നിന് അടിമകളായിരുന്നെന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സുനിതയുടെ മരണത്തിലേക്കു നയിച്ചതെന്നും പോലീസ് അറിയിച്ചു. ലക്ഷ്യ കുറ്റം സമ്മതിച്ചെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്.

കണ്ണൂർ: നടൻ കുഞ്ചാക്കോ ബോബനുനേരേ വധഭീഷണിയും അസഭ്യവർഷവും. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് വരുന്നതിനായി മാവേലി എക്സ്പ്രസ് കാത്തുനിൽക്കുന്നതിനിടെയാണ് യുവാവ് കുഞ്ചാക്കോ ബോബന്‍റെ സമീപത്തെത്തിയത്. ആദ്യം നടനുനേരേ അസഭ്യവർഷം നടത്തിയ ഇയാൾ കൈയിൽ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ശബ്ദംകേട്ട് മറ്റു യാത്രക്കാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ട്രെയിനിൽ കണ്ണൂരിലെത്തിയ നടൻ പാലക്കാട് റെയിൽവേ പോലീസ് ഡിവിഷനിൽ ഫോണിലൂടെ പരാതി പറയുകയും ചെയ്തു. കണ്ണൂർ റെയിൽവേ എസ്ഐ സുരേന്ദ്രൻ കല്യാടൻ തളിപ്പറന്പിലെ ഹോട്ടലിൽ താമസിച്ചിരുന്ന നടന്‍റെ മൊഴി രേഖപ്പെടുത്തി.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിൽനിന്ന് എറണാകുളം റെയിൽവേ പോലീസ് അക്രമിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഇയാളെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Copyright © . All rights reserved