Crime

ഹൈദരാബാദ്: ഭാര്യയ്‌ക്കൊപ്പം കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് മകനെ മഴുകൊണ്ട് വെട്ടി. തെലങ്കാനയെ കര്‍ണൂല്‍ ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംശയരോഗിയായ സോമണ്ണ വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ആരോ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഭാര്യയുടെ കാമുകനാണ് കിടന്നുറങ്ങുന്നത് എന്ന് തെറ്റിദ്ധരിച്ച ഇയാള്‍ വീട്ടിലുണ്ടായിരുന്ന മഴുകൊണ്ട് മകനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരന്‍ പരശുറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈക്കും തോളെല്ലിനുമാണ് പരുശുറാമിന് വെട്ടേറ്റിരിക്കുന്നത്. സോമണ്ണക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം തെലുങ്കാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി സോമണ്ണയും ഭാര്യയും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സംശയരോഗിയായ ഇയാള്‍ വെട്ടിയെതെന്ന് മകനെയാണെന്ന് മനസ്സിലായ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരശുറാം ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.

കുമ്പളത്ത് വീപ്പക്കുള്ളില്‍ കോണ്‍ക്രീററ് ചെയ്ത നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശിനിയുടേതാണെന്ന് സൂചന. മരിച്ച സ്ത്രീയുടെ ഇടത് കണങ്കാലിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളതായി പോസ്‌ററുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറോളം സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

എന്നാല്‍ ഇതില്‍ 5 പേരും ജീവിച്ചിരുപ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഉദയംപേരൂര്‍ സ്വദേശിനിക്കായി തിരച്ചില്‍ നടത്തുന്നത്. മരിച്ച സ്ത്രീക്ക് 30 വയസാണ് പ്രായം കണക്കാക്കിയതെങ്കിലും ഉദയം പേരൂര്‍ സ്വദേശിനിക്ക് 50 വയസിനടുത്ത് പ്രായം ഉണ്ടെന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുമുണ്ട്.

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി വഞ്ചിച്ചയാളെ പോലീസുകാരന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ വിരുദ്ധ്നഗറിലെ വെസ്റ്റ് പുതുപേട്ടൈ സ്വദേശിയായ അയ്യനാര്‍(22) ആണ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്കില്‍ പെണ്‍കുട്ടിയുടെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈല്‍ വഴി പ്രണയം നടിച്ച് വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് ഇയാളെ കൊലപ്പെടുത്തിയത്. പോലീസ് കോണ്‍സ്റ്റബിളായ കണ്ണന്‍ കുമാര്‍ എന്നയാളാണ് കൊലപാതകം നടത്തിയത്.

കണ്ണന്‍ കുമാര്‍ പൊങ്കല്‍ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. പത്ത് ദിവസത്തെ അവധിക്ക് വന്ന ഇയാള്‍ തന്റെ സമീപഗ്രാമവാസിയായ ഫെയ്സ്ബുക്ക് കാമുകിയെ നേരിട്ട് കാണാന്‍ തീരുമാനിച്ചു. സമീപഗ്രാമമായ വെസ്റ്റ് പുതുപാട്ടിയില്‍ എത്തിയപ്പോളാണ് തന്റെ ഫേസ്ബുക്ക് കാമുകി പുരുഷനാണെന്നും താന്‍ വഞ്ചിക്കപ്പെട്ടുവെന്നും കണ്ണന് വ്യക്തമായത്.

അധ്യാപക പരിശീലന കോഴ്സ് പൂര്‍ത്തിയാക്കിയ അയ്യനാര്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് കണ്ണനെ പറ്റിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരിലുള്ള യഥാര്‍ത്ഥ പ്രൊഫൈലാണെന്ന് വിശ്വസിച്ച് കണ്ണന്‍ ഇയാളുമായി ചാറ്റിംഗ് പതിവായിരുന്നു. ഇടയ്ക്ക് ഫോണിലും സംസാരിച്ചിട്ടുണ്ട്. എന്നിട്ടും അയ്യനാര്‍ സ്ത്രീയല്ലെന്ന് മനസിലാക്കാന്‍ കണ്ണന് സാധിച്ചില്ല.

ഇതിനകം പലപ്പോഴായി നല്ലൊരു തുക അയ്യനാര്‍ കൈക്കലാക്കിയിരുന്നു. ഒടുവില്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അയ്യനാര്‍ വിസമ്മതിച്ചു. ഇത് സംശയത്തിനടയാക്കിയിരുന്നു. എന്തായാലും നേരിട്ട് കാണണമെന്ന തീരുമാനത്തില്‍ കണ്ണന്‍ ഉറച്ചുനിന്നു. ഒടുവില്‍ കാമുകിയെ തേടിയെത്തിയ ഇയാള്‍ കണ്ടത് അയ്യനാരെ. ചതിയില്‍ മനംനൊന്ത് കണ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആത്മഹത്യാ ശ്രമം പരാജയപ്പെട്ട് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഇയാള്‍ അയ്യനാരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇയാള്‍ കൊലപാതകത്തിന് പദ്ധതിയിട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ തട്ടിക്കൊണ്ടു പോയി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ മൂന്ന് കൂട്ടാളികള്‍ അറസ്റ്റിലായിട്ടുണ്ട്. കണ്ണനായി പോലീസ് തെരച്ചില്‍ ശക്തമാക്കി.

വിയൂർ ജലീൽ നിന്നും ജെട്ടിക്കുന്ന വിവരങ്ങളാണ് പ്രമുഖ ഓൺലൈൻ പത്രത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം.ജയിലില്‍ കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും പ്രമുഖ സി പി എം പ്രവര്‍ത്തകനുമായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ കേരളം ഏറ്റെടുത്തേക്കും

ജയിലിലെ പരാതി പെട്ടിയില്‍ നിന്നും കത്ത് ലഭിച്ചത് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ്. അദ്ദേഹം അത് മനുഷ്യാവകാശ കമ്മീഷന് കൈമാറി.  അനൂപ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എ ബ്ലോക്കിലെ മേസ്തിരി സ്ഥാനം നേടിയെടുത്തിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു. മേസ്തിരിയാണ് സെല്ലിന്റെ അധികാരി. അധികാരത്തിന്റെ ഇയാള്‍ സഹതടവുകാരോട് നികൃഷ്ടവും മൃഗീയവുമായി പെരുമാറുന്നു. ജയിലിലെ പുറംപണിക്ക് പോകുന്ന തടവുകാരോട് ജയിലിന് പുറത്ത് നിന്നും അനൂപിന്റെ സുഹ്യത്തുക്കള്‍ നല്‍കുന്ന ബീഡിയും കഞ്ചാവും മദ്യവും അകത്തെത്തിക്കാന്‍ ആവശ്യപ്പെടും. പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദിക്കും അനൂപിന്റെ മര്‍ദ്ദനം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ഫലമില്ല. നവംബറില്‍ എ ബ്ലോക്കിലെ കണ്‍വിക്റ്റ് നമ്പര്‍ 3488, റഹീം എന്ന തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ജയിലിന് പുറത്തു നിന്നും പിള്ളേര്‍ എറിഞ്ഞുതരുന്ന ബീഡിയും കഞ്ചാവും എടുത്തു തരണമെന്ന് റഹീമിനോട് അനൂപ് ആവശ്യപ്പെട്ടു. അയാള്‍ നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ അനൂപ് റഹീമിനെ തന്റെ മുറിയില്‍ കൊണ്ടുവന്ന് തല്ലിചതച്ചു.

റഹീം മുളക്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹൃദ്രോഗിയായ റഹീമിന് മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതായി കത്തില്‍ പറയുന്നു. അനൂപിന്റെ രാഷ്ട്രീയ സ്വാധീനം കാരണം മര്‍ദ്ദന വിവരം പുറം ലോകം അറിഞ്ഞിട്ടില്ല. എ ബ്ലോക്കിലെ വെല്‍ഫയര്‍ ജോലികള്‍ ചെയ്യുന്ന ഷാജി മാത്യു എന്ന തടവുകാരനെ മര്‍ദ്ദിച്ചു. അദ്ദേഹം ജയില്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സമാധാനിപ്പിച്ചയച്ചു. അനൂപിന്റെ സ്വാധീന ഫലമായി ജയിലെത്തുന്ന നിരോധന ഉത്പന്നങ്ങളായ കഞ്ചാവും ബീഡിയും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം അനൂപ് വില്‍ക്കാറുണ്ട്. ആഴ്ചകള്‍ തോറും ഇത്തരത്തില്‍ സാധനങ്ങള്‍ എത്താറുണ്ട്. തടവുകാരില്‍ പകുതിയിലധികവും പുകവലിക്കാരാണ്. ഒരു കവര്‍ ബീഡി 200 രൂപക്കാണ് അനൂപ് വില്‍ക്കുന്നത്. ഒരു ബണ്ടില്‍ ബീഡിയില്‍ 20 കവറുണ്ട്. പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയാണ് വില. ഇതിന് ജയിലില്‍ അനൂപ് ഈടാക്കുന്നത് 4000 രൂപയാണ്.

പ്രതിമാസം ഇത്തരത്തില്‍ അന്‍പതിനായിരം രൂപയോളം ഇയാള്‍ സമ്പാദിക്കുന്നുണ്ട്. അനൂപ് ജയിലില്‍ അനുഭവിക്കുന്ന സുഖത്തിന്റെ ഒരു ശതമാനം പോലും മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. അത് നേരില്‍ കാണണമെങ്കില്‍ വിയ്യൂര്‍ ജയിലിലെ എ ബ്ലോക്കിലേക്ക് മനുഷ്യാവകാശ കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. അനൂപിന്റെ മുറി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാവേളയില്‍ ജയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുമ്പോള്‍ വൈകിട്ട് ലോക്കപ്പിനു ശേഷം വരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമില്ലാത്ത സാധാരണ തടവുകാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന അനൂപിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ ഭരിക്കുന്ന ജയില്‍ വകുപ്പില്‍ നിന്നും എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. സെഷന്‍സ് ജഡ്ജിയുടെ ഇടപെടല്‍ ചിലപ്പോള്‍ ഫലം ചെയ്‌തേക്കാം.

പ്രമുഖ ഓൺലൈൻ ന്യൂസ് പുറത്തുവിട്ട കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘A’ ബ്ലോക്കില്‍ കഴിയുന്ന ശിക്ഷാ തടവുകാരനാണ് ഞാന്‍. ഞാന്‍ കഴിയുന്ന ‘A ‘ ബ്ലോക്കില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന M.C അനൂപ് എന്ന തടവുകാരന്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ‘A’ ബ്ലോക്കിലെ മേസ്തിരി സ്ഥാനം നേടിയെടുത്ത് അധികാരത്തില്‍ ഇയാള്‍ മറ്റു തടവുകാരോട് നികൃഷ്ടവും മൃഗീയവുമായാണ് പെരുമാറുന്നത്. ജയിലിലെ പുറം പണിയ്ക്കു പോകുന്ന ടി ബ്ലോക്കിലെ തടവുകാരോട് ‘ബീഡിയും കഞ്ചാവും മദ്യവും പുറത്ത് എത്തിച്ചു തരാം’, ആ സാധനങ്ങള്‍ ജയിലിനുള്ളില്‍ കയറ്റാന്‍ പ്രേരിപ്പിക്കുകയും പറ്റില്ല എന്നു പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ടിയാന്റെ ഈ ക്രൂരത ജയില്‍ അധികാരികളോട് പല തവണ അറിയിച്ചിട്ടും യാതൊരു വിധ മേല്‍ നടപടികളും ഇന്നേ വരെ സ്വീകരിച്ചിട്ടില്ല. ടിയാന്‍ രണ്ടാഴ്ചയ്ക്കു മുമ്പ് ‘A’ ബ്ലോക്കിലെ തടവുകാരനായ ‘C NO- 3488, റഹീം എന്നയാളോട് പുറത്ത് നിന്ന് പിള്ളേര്‍ ബീഡിയും, കഞ്ചാവും മതിലിനുള്ളില്‍ എറിഞ്ഞു തരാം എടുത്ത് കൊണ്ട് വരാന്‍ കഴിയുമോ എന്ന് ചോദിക്കുക പറ്റില്ല എന്ന മറുപടി റഹീം പറയുകയുമുണ്ടായി ഇതില്‍ പ്രകോപിതനായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതിയായ M.C അനൂപ് തന്റെ മുറിയില്‍ റഹീമിനെ കയറ്റി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. റഹീം ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദ്രോഗ ബാധിതനായ റഹീമിന് അനൂപിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ടിയാന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ രണ്ടാഴ്ച കാലമായിട്ടും ഈ ക്രൂരത പുറത്ത് വന്നില്ല. ടി സംഭവത്തിന് രണ്ടാഴ്ച മുമ്പ് ‘A’ ബ്ലോക്കിലെ വെല്‍ഫെയര്‍ ജോലി നോക്കുന്ന ഷാജി മാത്യു എന്ന തടവുകാരനെ യാതൊരു കാരണവും കൂടാതെ മര്‍ദ്ദിച്ചവശനാക്കുകയുണ്ടായി. പരാതി പറയുവാനായി മേലുദ്യോഗസ്ഥരുടെ അടുത്തു പോയ ഷാജി മാത്യുവിനെ ഉദ്യോഗസ്ഥര്‍ സമാധാനിപ്പിച്ച ശേഷം മര്‍ദ്ദിച്ച അനൂപിനെതിരെ നടപടികളൊന്നും തന്നെ സ്വീകരിക്കാതെ പറഞ്ഞു വിടുകയാണ് ഉണ്ടായത്. ജയിലിനുള്ളില്‍ നിന്നും പുറം പണിക്ക് പോകുന്ന ചില തടവുകാരുടെ ബന്ധം ഉപയോഗിച്ച് പുറത്തുള്ള ഇയാളുടെ സുഹൃത്തുക്കള്‍ ബന്ധം ഉപയോഗിച്ച് പുറത്തുള്ള ഇയാളുടെ സുഹൃത്തുക്കള്‍ ഇയാള്‍ക്കായി ആഴ്ച തോറും കൊണ്ടു വരുന്ന ബീഡിയും കഞ്ചാവും ജയിലിനുള്ളില്‍ ടിയാന്‍ ഉപയോഗിക്കുന്നതിന് പുറമേ ജയിലില്‍ ഈ നിരോധിത ഉല്പന്നങ്ങളായ ബീഡിയും കഞ്ചാവും വില്‍പ്പനാടിസ്ഥാനത്തില്‍ വിതരണവും ചെയ്യുന്നുണ്ട്. ജയിലില്‍ ബീഡി നിരോധിച്ചിരിക്കുകയാണ്. 800 തടവുകാരില്‍ പകുതിയില്‍ കൂടുതല്‍ തടവുകാരും പുകവലിക്കുന്നവരാണ്. ഒരു കവര്‍ ബീഡിക്ക് 200 രൂപ എന്ന വിലയ്ക്കാണ് ബീഡി കച്ചവടം. ഒരു ബണ്ടില്‍ ബീഡിയില്‍ 20 കവര്‍ ബീഡിയാണുള്ളത്. പുറത്ത് ഒരു ബണ്ടില്‍ ബീഡി വാങ്ങാന്‍ 350 രൂപയാണ്. ജയിലിനുള്ളില്‍ M.C അനൂപ് ന് ഒരു ബണ്ടില്‍ ബീഡി വിറ്റു കിട്ടുന്നത് 4000 രൂപയോളം. പ്രതിമാസം ബീഡിയും കഞ്ചാവും വില്‍ക്കുന്നതിലൂടെ 50,000 രൂപയോളം വരുമാനമുണ്ട് ഇയാള്‍ക്ക്. ജയിലിനുള്ളില്‍ എല്ലാവിധ നിരോധിത മൂന്നാംകിട പരിപാടികളാലും, സൗകര്യങ്ങളോടും സുഖങ്ങളോടും കഴിയുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി അനൂപ് അനുഭവിക്കുന്ന സുഖത്തിന്റെ മുന്നില്‍ ഒരു ശതമാനം പോലും മറ്റു തടവുകാര്‍ അനുഭവിക്കുന്നില്ല. അത് നേരില്‍ കണ്ട് വ്യക്തമാക്കണമെങ്കില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ‘A’ ബ്ലോക്കിലെ M.C അനൂപിന്റെ മുറിയും ദേഹ പരിശോധനയും നടത്തുന്നതിലൂടെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. (ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ഏതെങ്കിലും ഒരു ദിവസം വൈകുന്നേരം ലോക്കപ്പിനു ശേഷം വന്നാല്‍ നേരില്‍ കണ്ട് ബോധ്യമാകുന്നതാണ്). രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ധൈര്യത്തില്‍ തടവില്‍ കഴിയുന്ന സാധാരണക്കാരായ തടവുകാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഇയാള്‍ക്കെതിരെ ഇപ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ട് ടിയാനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ച് സാധു തടവുകാര്‍ക്ക് ഇയാളെ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കി തരണമേയെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു

തിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുര്‍ പറവണ്ണ സ്വദേശി കാസിമിനാണ് അജ്ഞാതരുടെ വെട്ടേറ്റത്. മാരകമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. 60 കാരിയായ വയോധികക്ക് നേരെ അക്രമി സംഘം നിറയൊഴിച്ചത് 10 തവണ. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ മൊഴി കൊടുക്കാനിരിക്കെയാണ് 60 കാരിയായ നിചേതര്‍ കൗറും മകന്‍ ബല്‍വിന്ദറും കൊല്ലപ്പെട്ടത്.

വീടിന് പുറത്ത് അയല്‍വാസിയായ സ്ത്രീയോടപ്പം സംസാരിച്ചിരിക്കുമ്പോഴാണ് മൂന്ന് പേരടങ്ങിയ അക്രമി സംഘം നിചേതര്‍ കൗറിനു നേരെ വെടിയുതിര്‍ത്തത്. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.

വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് സമീപത്ത് വെച്ചാണ് നിചേതറിന്റെ മകന്‍ ബല്‍വിന്ദറിന് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ചില അകന്ന ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് സാക്ഷിപറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

വനിത ഡോക്ടര്‍ ട്രെയിനില്‍നിന്ന് വീണു മരിച്ച സംഭവത്തിൽ അന്വേഷണം അനിവാര്യമെന്ന് ഫോറൻസിക് വിദഗ്ധർ. മൃതദേഹത്തിെൻറ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും മരണത്തിലെ ദുരൂഹത അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

പത്തനംതിട്ട മുരളീസദനത്തിൽ ഡോ. അനൂപിെൻറ ഭാര്യ ഡോ. തുഷാരയെയാണ്(36) ചൊവ്വാഴ്ച തൃശൂർ പോട്ടോരിൽ റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും മംഗളൂരുവിലേക്ക് പോയ മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. ഒപ്പം യാത്ര ചെയ്ത മക്കളും സഹായിയായ സ്ത്രീയും തുഷാരയുടെ മരണം അറിയാതെ യാത്ര തുടര്‍ന്നു. രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ കരഞ്ഞു. സഹയാത്രികരാണ് കുട്ടികളെ കണ്ണൂരിലുള്ള ബന്ധുക്കളെ ഏല്‍പിച്ചത്.

അന്വേഷണത്തിൽ തിരൂരിൽ തുഷാരയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂരിലുള്ള സ്വന്തം വീട്ടിലേക്ക് കുട്ടികളേയും സഹായിയേയും കൊണ്ട് പോകുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്നും ഭര്‍ത്താവ് ഡോ. അനൂപ് ട്രെയിന്‍ കയറ്റി വിട്ടതാണ്. റിസര്‍വേഷന്‍ കോച്ചിൽ മൂന്നു മക്കളുമൊത്തായിരുന്നു യാത്ര. മക്കളായ കാളിദാസനും വൈദേഹിയുമാണ് അമ്മയെ അന്വേഷിച്ച് ബഹളം വെച്ചത്. ഇളയ കുട്ടിക്ക് രണ്ടര വയേസ്സയുള്ളൂ. യാത്രക്കാരില്‍ ഒരാള്‍ കുട്ടികളുടെ കൈയില്‍നിന്നും കണ്ണൂരിലുള്ള ബന്ധുവിെൻറ നമ്പര്‍ വാങ്ങിയാണ് അവരെ ബന്ധപ്പെട്ടത്. ബന്ധുക്കള്‍ റെയില്‍വേ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.

രാത്രി ശൗചാലയത്തില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വീണാതാകാമെന്നാണ് തുഷാരയുടെ മരണത്തിൽ ഇൻക്വസ്റ്റ്തയാറാക്കിയ വിയ്യൂര്‍ പൊലീസി‍െൻറ നിഗമനം. എന്നാൽ ഇക്കാര്യത്തിൽ വിശദ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു.

ട്രെയിനിൽ നിന്ന് വീണതാണോ, മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. മുഖമടിച്ച് വീണതിെൻറ പരിക്കുകളുണ്ട്. തലയോട്ടി പൊട്ടുകയും തലച്ചോർ തകർന്ന് രക്തം കട്ടപിടിക്കുകയും ചെയ്തതാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നെറ്റിയിലെ ആഴത്തിലുള്ള മുറിവ് സംശയകരമാണ്. ശരീരത്തിലെ മുറിവുകൾ പലതും വീണതിേൻറതാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും ഇക്കാര്യം അന്വേഷിക്കേണ്ടതാണെന്നും ഫോറൻസിക് വിദ്ഗധൻ കൂടിയായ ഡോ.ഹിതേഷ് ശങ്കർ പറഞ്ഞു. ബുധനാഴ്ച രാവിലെ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.

മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയില്‍ കാണാതായ യുവതിയുടെ ശരീരഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ശരീര ഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്വം വെളിയില്‍ വന്നത്.

28 കാരിയായ മഗ്ദലേന അഗ്യൂലാര്‍ തന്റെ കുട്ടികളെ കൂട്ടികൊണ്ടു വരുന്നതിനായി മുന്‍ ഭര്‍ത്താവ് സിസര്‍ ലോപ്പസിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പീന്നിട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ച ബന്ധുക്കള്‍ അഗ്യൂലാര്‍ അവസാനം സന്ദര്‍ശിച്ചത് മുന്‍ ഭര്‍ത്താവിന്റെ വീടാണെന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലോപ്പസിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

കൈകാലുകള്‍ സ്റ്റൗവില്‍ വെച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി. അടുക്കളയിലെ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാക്കി ശരീര ഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതി ലോപ്പസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കുമ്പളത്ത് വീപ്പക്കുള്ളില്‍ ആക്കിയ നിലയില്‍ ലഭിച്ച മൃതദേഹത്തെ തിരിച്ചറിയുന്നതിനുള്ള പൊലീസ് അന്വേഷണം ആശ്ചര്യപ്പെടുത്തുന്ന നിലയിലേക്ക്. വീപ്പയ്ക്കുള്ളില്‍ നിന്നു ലഭിച്ച അജ്ഞാത സ്ത്രീയുടെ അസ്ഥികൂടത്തില്‍ നിന്നു ലഭിച്ച പിരിയാണിയാണ് പൊലീസിന്റെ കയ്യിലുളള ഏക തുമ്പ്.

അസ്ഥികൂടത്തില്‍ നിന്നും കണ്ടെത്തിയ പിരിയാണിയുടെ ബാച്ച്‌നമ്പര്‍ പോലീസ് കണ്ടെത്തി. 2011 മുതല്‍ ഇതുവരെ 156 പിരിയാണികളാണ് ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി ഉപയോഗിച്ചത്. പല നീളത്തിലുള്ള പിരിയാണികളാണ് ഉള്ളത്. ഇതില്‍ യുവതിയുടെ കണങ്കാലില്‍ കണ്ടെത്തിയത് ആറര സെന്റീമീറ്ററിന്റെ പിരിയാണ്.

പിരിയാണിയുടെ നിര്‍മ്മാതാക്കളായ പൂണെയിലെ എസ് എച്ച് പിറ്റ്കാര്‍ കമ്പനിയുടെ സഹകരണത്തോടെയാണു പോലീസ് ഇതിന്റെ ബാച്ച്‌നമ്പര്‍ കണ്ടെത്തിയത്. എല്ലുകളുടെ പൊട്ടലും ഓടിവുകളും പരിഹരിക്കുന്നതിനായി പൂണെയിലെ എസ് എച്ച് പിറ്റ്കാര്‍ കമ്പനി പല വിലനിലവാരത്തില്‍ ഉള്ള പിരിയാണികള്‍ നിര്‍മ്മിക്കാറുണ്ട്. ഇവയില്‍ ഏറ്റവും വില കുറഞ്ഞതാണു കൊല്ലപ്പെട്ട യുവതിയുടെ കണങ്കാലില്‍ നിന്നു കണ്ടെത്തിയത്.

കമ്പനി പോലീസിനു കൈമാറിയ ആറര സെന്റിമീറ്റര്‍ പിരിയാണി ഉപയോഗിച്ച ആശുപത്രികളെ കണ്ടെത്താനാണു ഇപ്പോള്‍ ശ്രമിക്കുന്നത്. ഗുജറാത്ത് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇത്തരം പിരിയാണികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ആറു പിരിയാണികളാണ്. ഇതു വച്ച് ആറുപേരേയും കണ്ടെത്തി എന്നു പോലീസ് പറയുന്നു. ഇതില്‍ രണ്ടു പേരുടെ മൊഴി കൂടി എടുക്കാന്‍ ബാക്കിയുണ്ട്.

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ അറബി അധ്യാപകൻ മേപ്പയൂർ കൽപത്തൂർ നെല്ലിയുള്ളപറമ്പിൽ റിയാസാണ് (37) അറസ്റ്റിലായത്.കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസ് ചുമത്തപ്പെട്ട റിയാസ് ഒളിവിലായിരുന്നു. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് എമിഗ്രേഷൻ അധികൃതർ റിയാസിനെ തടഞ്ഞുവെച്ച് മേപ്പയൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പയ്യോളി സി.ഐ ദിനേശ് കോറോത്ത് അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ല ജയിലിലേക്കയച്ചു. പീഡനത്തിനിരയായ വിദ്യാർഥിനി സ്കൂൾ ജാഗ്രത സമിതിക്കു മുമ്പാകെ പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. ചൈൽഡ് ലൈൻ ജില്ല വിദ്യാഭ്യാസ ഡയറക്ടർക്കും പൊലീസിനും റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഡി.ഡി.ഇ സുേരഷ്കുമാർ അധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കേസെടുക്കാതെ ഒത്തുതീർക്കാനുള്ള വിവിധ കേന്ദ്രങ്ങളുടെ സമ്മർദത്തിനെതിരെ ഡി.വൈ.എഫ്.ഐ, റെഡ്സ്റ്റാർ മേപ്പയൂർ, എസ്.എഫ്.ഐ, ബി.ജെ.പി എന്നീ സംഘടനകൾ തുടർച്ചയായ സമരങ്ങൾ നടത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved