Crime

വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ലോകത്തെ ഞെട്ടിച്ച ആ സുന്ദരിയുടെ കൊലപാതകം നടന്നത്. കൃത്യം പറഞ്ഞാൽ നീണ്ട എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു അവൾക്കു , നടിയാവാന്‍ കൊതിച്ചിരുന്ന എലിസബത്ത് ഷോര്‍ട്ട് എന്ന കറുത്തമുടിക്കാരിയായ സുന്ദരി. ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായ കൊലപാതകം ആയിരുന്നു അത്. ചരിത്രത്തില്‍ അത് ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു.

Image result for black dahlia elizabeth short killer image

എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ് ഇപ്പോള്‍. ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇറ്റ്‌വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം പുതു തലമുറക്ക് പരിചിതമാക്കിയിരിക്കുന്നതു

Related image

1924 ല്‍ ബോസ്റ്റണില്‍ ആയിരുന്നു എലിസബത്ത് ഷോര്‍ട്ടിന്റെ ജനനം. ആരോഗ്യകാരണങ്ങളാല്‍ കുറച്ച് കാലം മിയാമിയില്‍ താമസിച്ചു. സംഭവം പക്ഷെ അതല്ലലോ. 22-ാം വയസ്സില്‍ എലിസബത്ത് അതിക്രൂരമായി കൊല ചെയ്യപ്പെട്ടു.

1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്‍ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം അതി ക്രൂരമായി നശിപ്പിക്കപ്പെട്ടതായിരുന്നു ആ ശരീരം.

Related image

പൂര്‍ണ നഗ്നമായിട്ടായിരുന്നു എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍. രക്തം വാര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

Related image

സര്‍ക്കസിലെ കോമാളികളെ പോലെയുള്ള മുഖമായിരുന്നു അപ്പോള്‍ എലിസബത്തിന്. കവിളുകള്‍ രണ്ട് വശത്തേക്കും കത്തികൊണ്ട് കീറിക്കൊണ്ടായിരുന്നു കൊലയാളി എലിസബത്തിന്റെ മുഖത്ത് ജോക്കര്‍ ചിരി വരുത്തിയത്.

വയറ് കീറി, കുടലുകള്‍ മുറിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. ഏതാണ്ട് രണ്ട് കഷ്ണമായി മുറിച്ച് മാറ്റിയ നിലയില്‍. വയറ് നിറയെ മലം നിറച്ചുവച്ചിരുന്നു.

എലിസബത്തിന്റെ മലദ്വാരവും വികൃതമാക്കപ്പെട്ടിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. എലിസബത്തിന്റെ തന്നെ ജാനന്ദ്ര്യത്തിലെ മുടിയിഴകള്‍ അവിടെ നിക്ഷേപിക്കപ്പെട്ടിരുന്നു.

Short had been strung up by the wrists, her face and head severely beaten and a satanic smile cut into her face with deep cuts extending out from the corners of her mouth (pictured) 

എലിസബത്തിന്റെ വലതുമാറിടത്തില്‍ നിന്ന് ചതുരത്തില്‍ ഒരു കഷ്ണം മാംസം മുറിച്ചെടുത്തിരുന്നു. ഇത് അവരുടെ ജനനേദ്രിയത്തിൽ കുത്തികയറ്റുകയും ചെയ്തിരുന്നു കൊലയാളി.

ഇടതു തുടയില്‍ നിന്ന് ഒരു കഷ്ണം മാംസം പറിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവിടെ എലിസബത്ത് ഒരു റോസാ പുഷ്പത്തിന്റെ ചിത്രം പച്ചകുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Short was identified by her fingerprints as she was once arrested in September 1943 for underage drinking with soldiers in a Santa Barbara restaurant 

ശരീരം മുഴുവന്‍ കത്തികൊണ്ട് മുറിവേല്‍പിച്ചിരുന്നു. ഇതില്‍ അധികവും നടന്നത് എലിസബത്ത് കൊല്ലപ്പെടുന്നതിന് മുമ്പായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Robert 'Red' Manley identifies Short's purse in the Black Dahlia murder case. Manley, a salesman and acquaintance of Short, was one of the last people to be seen with her

ഈ കേസിലെ താത്പര്യം വർഷങ്ങളോളം തുടരുകയാണ്, കാലാകാലങ്ങളിൽ പല പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെട്ടു. എങ്കിലും 1987 വരെ (കൊലപാതകത്തിന്റെ 40-ാം വാർഷികം) കൊലപാതകത്തെക്കുറിച്ച് ജെയിംസ് എലോയിയുടെ മികച്ച നോവൽ പുറത്തിറക്കിയ ദ ബ്ലാക്ക് ഡാലിലിയക്ക് എതിരായിരുന്നു. ഈ കേസിൽ താത്പര്യം ഉണർത്തുകയും ബേത്ത് ഷോർട്ട് കൊലപാതകിയെ തേടിയുള്ള അന്വേഷണം പുനരാരംഭിക്കുകയും ചെയ്തു.

Funeral rites held for Short on January 25, 1947. Her mother said: 'She wanted to be someone famous. She had stars in her eyes, dreams rather than plans. I think of her as a very beautiful but very private person, with a sadness about her. A void, something missing'

അന്നു മുതൽ, പല സിദ്ധാന്തങ്ങളും സൃഷ്ടിക്കപ്പെട്ടു, പുതിയ പുസ്തകങ്ങൾ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ടു – ഓരോന്നും തീർച്ചയായും പരിഹരിച്ചതായി അവകാശപ്പെട്ടു. ജോൺ ഗിൽമോർ, ലാറി ഹാർഷിഷ് തുടങ്ങിയ എഴുത്തുകാർ നടത്തിയ ഗവേഷണങ്ങളിൽ അധികവും സമഗ്രവും ശക്തവും നിറഞ്ഞതായിരുന്നു. പക്ഷേ, മറ്റുള്ളവർ പരിഹാരത്തിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.

കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് വ്യക്തമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ പത്ത് എയുടെ മുന്നില്‍ കൂടി നില്‍ക്കുന്നു. സിന്ധുടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറി. ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക്..
സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു..ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിൻസിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.പിന്നീട് 25 മിനിട്ട്കള്‍ക്ക് ശേഷം താൻ പഠിക്കുന്ന ഹൈസ്കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം.
എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്‍റെ ദൃശ്യങ്ങള്‍. ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും കാണാം. പെട്ടെന്ന് തന്നെ സ്കൂളിലെ ജീവനക്കാര്‍ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും കാണാം.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമായ മുന്നോട്ടുപോവുകയാണെന്ന് ടെക്സസിലെ റിച്ചാർഡ്സണ്‍ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വളർത്തമ്മ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ കെവിൻ പെർലിച്ച് പ്രതികരിച്ചു.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഷെറിനെ ദത്തുനൽകിയ ബിഹാറിലെ സ്ഥാപനം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ദത്തുനൽകിയതിന്റെ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നളന്ദയിലെ ഈ സ്ഥാപനം ഒരുമാസം മുൻപ് അടച്ചുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. കുട്ടികളെ ദത്തുനൽകുന്ന വിവരങ്ങളൊന്നും അധികൃതർ കൃത്യമായി നൽകാറില്ലെന്നാണ് പറയുന്നത്. രണ്ടു വർഷം മുൻപാണ് മലയാളി ദമ്പതികൾ കുഞ്ഞിനെ ഇവിടെ നിന്നും ദത്തെടുത്തത്.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി.

ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.  വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസഌ മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസഌ മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസഌ മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.

കൊല്ലം: പ്രണയം ഒരുപാട് നിറങ്ങൾ കാണിച്ചിട്ടുള്ളതാണ്. പ്രണയം അവസാനിക്കുന്നത് പലവിധത്തിലാകാം.. ശുഭ വാർത്തയല്ല എങ്കിൽ പ്രണയം അത്ര നല്ല സുഖമുള്ള കാര്യമല്ല പ്രണയിതാക്കൾളെ സംബന്ധിച്ചിടത്തോളം. ഇതാ അത്തരത്തിൽ ഒരു പ്രണയകഥ.  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍, തന്നെ തള്ളിപ്പറഞ്ഞതിന് കാമുകിയെ വെട്ടിവീഴ്ത്തി യുവാവിന്റെ പ്രതികാരം. തന്നെ തള്ളിപ്പറഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായ യുവതിയെ മുറച്ചെറുക്കനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ കാമുകന്‍ വെട്ടിവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെട്ടേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കാമുകനായ പൂവറ്റൂരിലെ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവറ്റൂര്‍ പടിഞ്ഞാറ് കച്ചേരിമുക്ക് സ്വദേശി രതീഷിനെ (28) തിരെയാണ് പുത്തൂര്‍ പൊലീസ് കേസെടുത്തത്.

പ്രവാസ ജീവിതം മതിയാക്കി കാമുകന്‍ ഒടുവില്‍ തിരികെയെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്ന് കാമുകി പറഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. ഇതോടെ മാനസികമായി തകര്‍ന്ന കാമുകന്‍ പെണ്‍കുട്ടി മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നു എന്നറിഞ്ഞതോടെ പ്രതികാരത്തിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും അങ്ങനെയാണ് ഇന്നലെ ആക്രമണം നടന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: വെണ്ടാര്‍ സ്വദേശിനിയായ യുവതിയും കുടുംബവും രതീഷിന്റെ വീടിന്റെ സമീപ പ്രദേശത്ത് താമസത്തിന് എത്തിയത് ആറുവര്‍ഷം മുൻപാണ്. ഇതിനിടയിലാണ് യുവതിയും രതീഷും  പ്രണയ ബന്ധത്തിലാകുന്നത്.

നാട്ടില്‍ കൂലിപ്പണിക്ക് പോയിരുന്ന രതീഷ് വിവാഹം കഴിക്കാനായാണ് ഗള്‍ഫില്‍ ജോലി തേടി പോയത്. അവധിക്ക് നാട്ടില്‍ വരുമ്‌ബോള്‍ ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ ചുറ്റിക്കറങ്ങുകയും പതിവായിരുന്നു. ഇത്തവണ അവധിക്ക് എത്തിയപ്പോള്‍ ഇനി തിരിച്ചു പോകുന്നില്ലെന്നും നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും യുവതിയോട് പറഞ്ഞിരുന്നു. തിരികെ വിദേശത്തേക്ക് പോകാതെ നാട്ടില്‍ കഴിയവെ സുഹൃത്തുക്കളുമായി മദ്യപാനം തുടങ്ങിയതോടെ യുവതിയുടെ ബന്ധുക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ യുവതിയുടെ വീട്ടുകാര്‍ക്ക് ഇവരുടെ ബന്ധത്തില്‍ എതിര്‍പ്പായി. അങ്ങനെ യുവതിയെ അകലെയുള്ള ബന്ധുവീട്ടിലേക്ക് വീട്ടുകാര്‍ മാറ്റുകയും ചെയ്തു.

യുവാവ് കാമുകിയെ കാണാതായതോടെ വീട്ടിലെത്തി വഴക്കിട്ടു. ഒടുവില്‍ യുവതിയുടെ മാതാപിതാക്കള്‍ രതീഷുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്‌തു. യുവതിയെ വിവാഹം കഴിപ്പിച്ചു നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നു രതീഷ് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി മുറച്ചെറുക്കനൊപ്പം ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന വഴി യുവതിയെ രതീഷ് വെട്ടിവീഴ്ത്തിയത്. ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ തുടയിലാണ് വെട്ടു കൊണ്ടത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രതീഷ് സ്ഥലം വിട്ടു. തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ രതീഷിനായി പുത്തൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

മലയാളി യുവാവിനെയും ഭതൃമതിയായ യുവതിയെയും ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ.സുരേഷ് (കിഷോർ-29) ഇയാളുടെ ) പിതൃസഹോദര പുത്രൻ കാരാത്ര പുതുവലിൽ കിരണിന്റെ ഭാര്യ സുമ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽചെന്ന് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. വിവരമറിഞ്ഞ് സുരേഷിന്റെ പിതാവ് കുട്ടപ്പനും ബന്ധും റിട്ട.ഡി.വൈ.എസ്.പിയുമായ ഉത്തമനും ഡൽഹിയിലേക്ക് തിരിച്ചു.

സിവിൽ എൻജിനിയറായ കിരണും, ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ് ട്യൂട്ടറായി ജോലിചെയ്യുന്ന സുമയും വർഷങ്ങളായി ഡൽഹിയിൽ രമേശ് നഗറിലാണ് താമസം. സുരേഷ് ബിടെക് കഴിഞ്ഞ് ഗോവയിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി നോക്കിയ ശേഷം കുറച്ചുനാളായി നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 11ന് ഹൈദരാബാദില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി.

കഴിഞ്ഞ ഓണത്തിന് കിരണും സുമയും നാട്ടിലെത്തിയിരുന്നു. ഈ സമയം സുരേഷും സുമയും തമ്മില്‍ അടുപ്പത്തിലായി. ദീപാവലി ദിവസം സുരേഷ് കിരണിന്റെ വീട്ടിൽ പോയിരുന്നു. സുരേഷ് മടങ്ങിയപ്പോൾ ഇവരുടെ ബന്ധത്തെച്ചൊല്ലി കിരണും സുമയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് 19 മുതൽ സുമയെയും സുരേഷിനെയും കാണാതാകുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഭര്‍ത്താവ് കിരണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരവേയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുരേഷിന്റെ മൃതദേഹം പള്ളിപ്പാട്ടെ കുടുംബവീട്ടിൽ എത്തിക്കുമെന്നും സുമയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

വിശാഖപട്ടണം: ജനം നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി. മാനസിക വളര്‍ച്ച കുറവുള്ള യുവതിക്കു നേരെയാണ് വിശാഖപട്ടണത്ത് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ആക്രമണമുണ്ടായത്. തെരുവില്‍ കഴിയുന്ന ഇവര്‍ക്കു നേരെ പട്ടാപ്പകല്‍ ആക്രമണമുണ്ടായിട്ടും ഒരാളു പോലും സഹായിക്കാനെത്തിയില്ല.

സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോ്രൈഡവറാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ച് മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
ഗന്‍ജി ശിവ എന്നു പേരുള്ള ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മദ്യപന്‍ യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയില്‍വേ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

റോഡരികില്‍ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുന്‍പ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികില്‍ തളര്‍ന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യുവാവിനെ പ്രതിരോധിക്കാന്‍ പോലും യുവതിക്കു സാധിച്ചില്ല. അതേസമയം കണ്‍ട്രോള്‍ റൂമിലേക്ക് ഈ സംഭവം അറിയിച്ചു കൊണ്ട് കുറഞ്ഞത് ആറു ഫോണ്‍വിളികളെങ്കിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ മാനഭംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.

കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഗൗരി നേഘയുടെ ജീവൻ നഷ്ടമാകാനിടയാക്കിയത് നിസാര കാര്യങ്ങളുടെ പേരിലുള്ള അധ്യാപികമാരുടെ പിടിവാശി. സഹോദരിയെ ആൺകുട്ടികൾക്കൊപ്പം ഇരുത്തിയതിനെതിരെ പരാതി പറഞ്ഞതാണ് ഗൗരിയെ അധ്യാപികമാരുടെ ഇഷ്ടക്കേടിനും ഒടുവിൽ സ്കൂളിൽ നിന്ന് ചാടി ജീവനൊടുക്കാനും കാരണമായതെന്നാണ് വീട്ടുകാരുടെ പരാതി.

സംഭവത്തെക്കുറിച്ച് ഗൗരിയുടെ കുടുംബം  പരാതിയിൽ പറഞ്ഞത് ഇങ്ങനെ:

gowri-death-3

ഗൗരിയുടെ സഹോദരി മീര ഇതേ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ക്ലാസിനിടയിൽ സംസാരിച്ചെന്നാരോപിച്ച് ഏതാനും ദിവസം മുൻപ് മീരയെ ക്ലാസ് അധ്യാപിക ആൺകുട്ടികൾക്ക് നടുവിലിരുത്തി. ഇതിൽ വിഷമം തോന്നിയ മീര വീട്ടിലെത്തി കരഞ്ഞുകൊണ്ടു പരാതി പറഞ്ഞു. തൊട്ടടുത്ത ദിവസം അമ്മ സാലി സ്കൂളിലെത്തി പ്രിൻസിപ്പലിനോട് വിഷമം അറിയിച്ചു. ഇനി ആവർത്തിക്കില്ലെന്നും സാധാരണ രീതിയിൽ ക്ളാസിലിരുത്തുമെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ ഉറപ്പ്.

എന്നാൽ വെള്ളിയാഴ്ച വീണ്ടും മീരയെ ആൺകുട്ടികൾക്കൊപ്പം ഇരുത്തി. ഇത് കണ്ട ഗൗരി ക്ലാസ് അധ്യാപികമാരായ സിന്ധുവിനോടും ക്രസന്റിനോടും പരാതി പറഞ്ഞു. ബാലാവകാശ കമ്മീഷനിൽ പരാതി നൽകാനാണ് മാതാപിതാക്കളുടെ ആലോചനയെന്നും അറിയിച്ചു.

ഇത് പറഞ്ഞ ശേഷം ക്ലാസിലെത്തി ഉച്ചയൂണിനായി ചോറ്റുപാത്രം എടുത്ത് തുറന്നയുടൻ ഗൗരിക്ക് അധ്യാപികമാരുടെ വിളിയെത്തി. ചോറുപോലും ഉണ്ണാതെ ക്ലാസിൽ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാരികൾ കാണുന്നത് മുറ്റത്ത് ചോരയിൽ കുളിച്ച് കിടക്കുന്നതാണ്.

ഉടൻ തന്നെ സ്കൂൾ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലെത്തിച്ചു. ആ സമയം ഗൗരി സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും കാണണമെന്ന് പലതവണ പറഞ്ഞു. ഒടുവിൽ വീട്ടുകാരെത്തിയപ്പോളേയ്ക്കും ബോധം മറഞ്ഞിരുന്നു. പിന്നീട് ഗൗരി ഉണർന്നില്ല.

അതുകൊണ്ട് തന്നെ അവസാനമായി പറയാൻ ആഗ്രഹിച്ചത് ഗൗരിക്ക് പറയാനുമായില്ല…

അധ്യാപികമാർ വിളിച്ചതിനും ഗൗരി ചാടുന്നതിനും ഇടയിൽ എന്ത് സംഭവിച്ചൂവെന്ന് നിർണായക ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു ?

അകാലത്തിൽ മരിച്ച യുവതിയുടെ ശവ ശരീരവുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട മെയിൽ നേഴ്സ് അറസ്റ്റിൽ. മരിച്ചു പോയ തന്റെ ഭാര്യയെ ഒരു നോക്ക് കാണുവാനായി യുവതിയുടെ ഭർത്താവ് മോർച്ചറിയിലെത്തുമ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മെയിൽ നേഴ്സ് യുവതിയുടെ ശവ ശരീരത്തെ ലൈംഗീകമായി ഉപയോഗിക്കുന്ന കാഴ്ചയായിരുന്നു അയാൾ കണ്ടത്. നിയന്ത്രണം വിട്ട ഭർത്താവ് മെയിൽ നേഴ്‌സിനെ തല്ലിച്ചതച്ച് പോലീസിൽ ഏൽപ്പിച്ചു.

Image result for grieving-husband-found-nurse-having-sex-with-dead-wifes-body-in-morgue
മൃതദേഹത്തെ ബലാത്സംഗത്തിന് വിധേയമാക്കിയ ഗ്രോവർ മാകുചാപിയെ(27) പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കും. തിങ്കളാഴ്ച രാത്രിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. ലാപാസിലെ ഹോസ്പിറ്റല്‍ ഡി ക്ലിനിക്കാസില്‍ ഒരു മണിക്കൂർ മുൻപ് മരിച്ച യുവതിയെ ആയിരുന്നു ഇയാൾ ബലാത്സംഗം ചെയ്തത്. ബന്ധുക്കൾ ബില്ലടയ്ക്കാൻ പോയപ്പോഴായിരുന്നു സംഭവം.

നെക്രൊഫിലിയ അഥവാ ശവരതി കുറ്റം പെറുവിൽ ഇല്ലാത്തതിനാൽ അത് ഇയാള്‍ക്ക് മേല്‍ ചുമത്തില്ലെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. താന്‍ ഒരു സ്വപ്ന സമാനമായ അവസ്ഥയിലായിരുന്നുവെന്നും ആ ഉന്മാദാവസ്ഥയില്‍ അറിയാതെ ചെയ്ത് പോയ കുറ്റമാണിതെന്നും യുവതിയുടെ ഭർത്താവ് തന്നെ മർദ്ദിച്ചപ്പോൾ ആണ് തനിക്ക് സ്ഥലകാല ബോധം ഉണ്ടായതെന്നുമാണ് മെയിൽ നേഴ്‌സിന്റെ പ്രതികരണം.

തമിഴ്‌നാട്ടില്‍ ഐപിഎസ് വിജിലന്‍സ് ഓഫീസര്‍ ആണെന്ന് വിശ്വസിപ്പിച്ച് എയര്‍ഫോഴ്‌സ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച 24കാരിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനല്ലൂര്‍ കുക്കു നിവാസില്‍ അഷിത മോഹനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. വൈക്കം തലയാഴം സ്വദേശിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അഖില്‍.കെ.മനോഹറുമായി ഒരു മാസം മുന്‍പായിരുന്നു അഷിതയുടെ വിവാഹം. വിവാഹ രജിസ്റ്ററില്‍ വിജിലന്‍സ് ഓഫീസര്‍ എന്ന് രേഖപ്പെടുത്തിയാണ് വിവാഹം ചെയ്തത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അഷിത വിവിധ സ്ഥലങ്ങളിലായി ചെറിയ ജോലികള്‍ ചെയ്താണ് ജീവിച്ചിരുന്നത്. പാലക്കാട് വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് പലരുടെ കൈയില്‍നിന്നും പണം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും വരെ ഐപിഎസ് വിജിലന്‍സ് ഓഫീസറായി ജോലി കിട്ടിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചുവെന്ന് പറഞ്ഞ് പാലക്കാട് നിന്നും മുങ്ങിയ ആഷിത നാട്ടിലെത്തി വീടും സ്ഥലവും വിറ്റ് വിവാഹം നടത്തിയതായാണ് വിവരം.

പാലക്കാട് സ്വദേശിയായ ഒരു യുവാവിനെ തന്റെ പി.എ സ്റ്റാഫ് ആക്കാമെന്ന് പറഞ്ഞ് 3 ലക്ഷം രൂപ ഇയാളില്‍ നിന്ന് അഷിത തട്ടിയെടുത്തു. പിന്നീട് ഇയാളെ ഡ്രൈവറായി കൂടെക്കൂട്ടി ഇയാളില്‍നിന്നും വിശ്വാസം നേടിയെടുത്തു. ഇന്നലെ വൈകിട്ട് ഈ യുവാവ് തട്ടിപ്പ് മനസിലാക്കി വൈക്കത്തെത്തി. നഗരത്തില്‍ വച്ച് തര്‍ക്കമുണ്ടായതോടെയാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇടപെട്ടതോടെ ഇവര്‍ എട്ടു പവനോളം വരുന്ന വിവാഹ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കി പരാതി ഒഴിവാക്കി. എന്നാല്‍ ഭര്‍ത്താവ് അഖിലിന്റെ പിതാവിന്റെ പരാതി പ്രകാരം ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനക്കും കേസെടുത്ത് വൈക്കം പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. കോതമംഗലത്ത് കെഎസ്ആര്‍ടിസി ജോലിക്കാരനുമായി ഇവര്‍ക്ക് അവിഹിത ബന്ധവും പണമിടപാടും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. പാലക്കാട്ടും മറ്റു സ്ഥലങ്ങളിലും മറ്റാര്‍ക്കെങ്കിലും തട്ടിപ്പുമായി ബന്ധമുണ്ടൊ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവാഹ തട്ടിപ്പില്‍ അഷിതയുടെ മാതാപിതാക്കളും പ്രതിയാണ്. പലരില്‍ നിന്നായി അരകോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved