Crime

ഇടുക്കി അടിമാലിയില്‍ സാമൂഹ്യ പ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായിരുന്ന സെലീനയാണ് (41) മരിച്ചത്. പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ പോലീസിനു സാധിച്ചു. പതിനാലാം മൈല്‍ ചരിവിള പുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട സെലീന. വീടിന്റെ പിറകിലായാണ് ചൊവ്വാഴ്ച രാ്ത്രി മൃതദേഹം കാണപ്പെട്ടത്.സെലീനയ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരികയായിരുന്നു. സാമ്പത്തിക തര്‍ക്കവും തുടര്‍ന്നുണ്ടായ പകയുമാണ് താന്‍ സെലീനയെ വധിക്കാന്‍ കാരണമെന്നു ഗിരോഷ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. പോലീസ് ഇയാളുടെ വീട് വളഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മത്സ്യവ്യാപാരിയായ ഭര്‍ത്താവാണ് സെലീനയെ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ലൈറ്റുകളും ഓണ്‍ ചെയ്തിരുന്നില്ല. തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്ത് സെലീനയുടെ മൃതദേഹം കണ്ടതെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞിരുന്നു. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ മൃതദേഹം ഭാഗികമായി വിവസ്ത്രമായ നിലയിലാണ് കാണപ്പെട്ടത്. രക്തം വാര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. സെലീനയുടെ ഇടതു മാറിടം അറുത്തു മാറ്റിയ നിലയിലായിരുന്നു. താന്‍ തന്നെയാണ് മാറിടം അറുത്തെടുത്തതെന്ന് ഗിരോഷ് പോലീസിനോട് സമ്മതിച്ചു. സെലീനയുടെ കഴുത്തില്‍ രണ്ടു തവണ കുത്തിയതായും ഇയാള്‍ വെളിപ്പെടുത്തി.

Also Read : ഷെറിന്‍ മാത്യൂസിന്‍റെ തിരോധാനം: യാതൊരു തുമ്പും ലഭിക്കാതെ പോലീസ്. പിതാവിനെ ജാമ്യത്തില്‍ വിട്ടയച്ചു, അംബര്‍ അലര്‍ട്ട് പിന്‍വലിച്ചു

മുസഫര്‍നഗര്‍: ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലാണ് മുപ്പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നില്‍ വെച്ചാണ് യുവതി ക്രൂരതയ്ക്കിരയായത്.

കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുമ്പോഴാണ് നാലംഗ സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കാറിലെത്തിയ സംഘം നിര്‍ഗജ്‌നി ഗ്രാമത്തിന് സമീപത്ത് വെച്ച് തടയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി. യുവതിയെ അടുത്തുള്ള കരിമ്പിന്‍ പാടത്തേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു.

ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു സംഘത്തിന്റെ അതിക്രമം.
കരഞ്ഞു ബഹളം വെച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്നും വിവരം പുറത്തുപറയരുതെന്നും അക്രമികള്‍ യുവതിയോടും ഭര്‍ത്താവിനോടും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായും പൊലീസ് പറഞ്ഞു.

കൊച്ചി കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ യുവതി പുതിയ ആരോപണവുമായി രംഗത്ത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ഇരയായ ഷെഫീഖിനെതിരെ കേസെടുത്ത പോലീസിവെനതിരെ കോടതിയും രംഗത്തു വന്നിരുന്നു.

ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി സീരിയല്‍ നടി കൂടെയായ എയ്ഞ്ചല്‍ മേരി രംഗത്തെത്തിയിരിക്കുന്നത്. യൂബര്‍ പുതിയതായി തുടങ്ങിയ പൂളിങ്ങ് സംവിധാനത്തെപ്പറ്റി അറിവില്ലാതെയാണ് തങ്ങള്‍ കാബ് ബുക്ക് ചെയ്തത്. കാര്‍ വന്നപ്പോള്‍ അതിലൊരാളെ കണ്ടതോടെ ഡ്രൈവറോടെ ഇക്കാര്യം ചോദിച്ചു. കാബ് വേണം താനും, പൂളിങ്ങിനെക്കുറിച്ച് ഒരറിവുമില്ലേ എന്ന മട്ടിലായിരുന്നു ഡ്രൈവറുടെ പരിഹാസം കലര്‍ന്ന മറുപടി.

എന്നാല്‍ കാര്യം വ്യക്തമാകാതെ വീണ്ടും ഇതേക്കുറിച്ച് തങ്ങള്‍ ആവര്‍ത്തിച്ചു. നിങ്ങളുടെ മുന്‍പത്തെ ഓട്ടത്തിലെ യാത്രക്കാരാണോ ഇയാള്‍, ഉടനെ ഇറങ്ങുമോ എന്നതടക്കം തങ്ങള്‍ ഡ്രൈവറോട് ചോദിച്ചു. എന്നാല്‍ മറുപടി പറയാതെ ഡ്രൈവര്‍ ഇരിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന യാത്രക്കാരനോട് മുമ്പിലോട്ട് കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന ഒരു മറുപടി പാസാക്കിയതോടെ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ആരോപണങ്ങള്‍ വിശ്വസിച്ച് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും യുവതി തുറന്നു പറയുന്നു.

കട്ടപ്പനയില്‍ വീട്ടമ്മയെ കൊന്നത് മൃഗീയമായി പീഡിപ്പിച്ചതിന് ശേഷമെന്ന് ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നു . വെള്ളയാംകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ തമിഴ്‌നാട്ടുകാരായ മൂന്നു പേരെ പോലീസ് അറസ്റ് ചെയ്തു . ചിന്നമന്നൂര്‍ സ്വദേശികളായ മഹാലക്ഷ്മി (42), ഉത്തമപാളയം സ്‌കൂളിലെ ഡ്രൈവറായ ശങ്കര്‍ (28), ചിന്നമന്നൂരില്‍ ഒരു ക്ലിനിക്കില്‍ ഫിസിയോ തെറാപിസ്റ്റായ കെ. രാജ (24) എന്നിവരാണു പിടിയിലായത്.വെള്ളയാംകുടി ലക്ഷംവീട് കോളനിയില്‍ 20 വര്‍ഷമായി താമസിക്കുന്ന വിഗ്‌നേശ് ഭവനില്‍ മുരുകന്റെ ഭാര്യ വാസന്തി (46)യെയാണ് കഴിഞ്ഞ രണ്ടിന് വീടിനുള്ളില്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം നാലോടെ വീട്ടിലെത്തിയ സംഘം കൈയില്‍ കരുതിയിരുന്ന സ്‌പ്രേ ചെയ്യുന്ന കീടനാശിനി വാസന്തിയുടെ മുഖത്തു തളിച്ചശേഷം കട്ടിലില്‍ കമഴ്ത്തിക്കിടത്തി മുഖം കിടക്കയില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും വീട്ടിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ മോതിരങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.

കമഴ്ത്തിയിട്ട ശേഷം വാസന്തിയുടെ പുറത്തു മഹാലക്ഷ്മിയും ശങ്കറും കയറിയിരുന്നു. രാജ കാലില്‍ പിടിച്ചു കീഴ്‌പെടുത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണലക്ഷ്യവും വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. മഹാലക്ഷ്മിയും കൊല്ലപ്പെട്ട വാസന്തിയും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. വാസന്തി പണം തിരികെ നല്‍കാത്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്.കൊലപ്പെടുത്തുന്നതിനു മുമ്പ് ശങ്കറും രാജയും വീട്ടമ്മയെ മാനഭംഗത്തിനു വിധേയയാക്കിയതായും പോലീസ് പറഞ്ഞു. സംഘം വീട്ടിലെത്തുമ്പോള്‍ വാസന്തിയുടെ മകന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ വിഷ്ണു വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ മുമ്പും വന്നിട്ടുള്ള മഹാലക്ഷ്മിയെ വിഷ്ണുവിനു പരിചയമുണ്ടായിരുന്നു. വിഷ്ണു വീട്ടില്‍നിന്നു തമിഴ്‌നാട്ടിലെ സ്‌കൂളിലേക്കു പോയ ശേഷമാണു കൃത്യം നടത്തിയത്.

പിടിയിലായത് 24 മണിക്കൂറിനുള്ളില്‍

പ്രതികള്‍ കുടുങ്ങിയത് 24 മണിക്കൂറിനുള്ളില്‍. വാസന്തി കൊല്ലപ്പെട്ട വിവരം കഴിഞ്ഞ രണ്ടിനു രാത്രി ഒന്‍പതോടെയാണു പുറത്തറിഞ്ഞത്. കുമളിയില്‍ മരപ്പണിക്കു പോയിരുന്ന മുരുകന്‍ രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യ വിവസ്ത്രയായി മരിച്ചുകിടക്കുന്നതാണ് കണ്ടത്. കൊലപാതക സംഘം വീട്ടിലെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകന്‍ വിഷ്ണു, മഹാലക്ഷ്മിയും മറ്റു രണ്ടുപേരും വീട്ടില്‍ എത്തിയിരുന്ന വിവരം നല്‍കിയതു മാത്രമായിരുന്നു പോലീസിനു ലഭിച്ച പ്രാഥമിക തെളിവ്. ഇതനുസരിച്ചു പോലീസ് നടത്തിയ ത്വരിതാന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. വീട്ടില്‍നിന്നു മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കമ്പംമെട്ടുഭാഗത്ത് ഉപേക്ഷിച്ച ശേഷമാണ് സംഘം തമിഴ്‌നാട്ടിലേക്കു കടന്നത്. ഉപേക്ഷിച്ച ഫോണിനു കാര്യമായ തകരാര്‍ സംഭവിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണവും ഫോണ്‍ കണ്ടെടുക്കാനായതും നടപടി ഊര്‍ജിതമാക്കി.

മഹാലക്ഷ്മി സംഭവ ദിവസം പലതവണ വാസന്തിയെ ഫോണില്‍ വിളിച്ചിരുന്നു. തിരിച്ചും വിളിച്ചിട്ടുണ്ട്. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. ഉച്ചയോടെ കട്ടപ്പനയിലെത്തിയ സംഘം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബേക്കറിയില്‍നിന്നു പലഹാരങ്ങള്‍ വാങ്ങിയാണു വാസന്തിയുടെ വീട്ടിലെത്തിയത്. വീട്ടില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങികൊണ്ടുവരാന്‍ വാസന്തി ആവശ്യപ്പെട്ടിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ചിന്നമന്നൂരിലെ സ്വര്‍ണക്കടയില്‍ വിറ്റ തുകയില്‍ 14,000 രൂപ വീതം പ്രതികള്‍ വീതിച്ചെടുത്തു.

കൊച്ചി: 85 ദിവസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ഇന്നലെ പലര്‍ക്കും അപ്രതീക്ഷിതമായാണ് നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്തയെത്തിയത്. രണ്ടു തവണ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നിഷേധിച്ച ജാമ്യം അഞ്ചാം തവണ ഹൈക്കോടതിയില്‍ നിന്ന് തന്നെ നേടിയെടുക്കുകയായിരുന്നു. വന്‍ ആരാധക വൃന്ദത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങളോടെയാണ് താരം ജയിലിന് പുറത്തെത്തിയത്. ഒരിക്കല്‍ കൂക്കി വിളികളോടെ കടന്ന ഗേറ്റിലൂടെ പുഷ്പ വൃഷ്ടിയുമായി കാറിലേയ്ക്ക്. ദിലീപിന്റെ സമയം തെളിഞ്ഞെന്ന് പ്രതികരണങ്ങള്‍ വരുമ്പോഴും വ്യക്തമായ നിരീക്ഷണങ്ങളോടെയാണ്

ഹൈക്കോടതി ജാമ്യം. ശാസ്ത്രീയമായ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ആരോപണ വിധേയനായ വിചാരണ തടവുകാരന്‍ മാത്രമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടിട്ട് ഇപ്പോള്‍ 7 മാസം പിന്നിട്ടു. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 85 ദിവസവും. എന്നിട്ടും കുറ്റപത്രം നല്‍കാന്‍ സാധിച്ചിട്ടില്ല.
മുന്‍ വിവാഹം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കൊടുത്തതായാണ് പ്രോസിക്യൂഷന്‍ വാദം. ഇത് 2013ല്‍ കൊടുത്തതാണെന്നും പറയുന്നു. പക്ഷേ ദിലീപും സുനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടില്ല. ഒന്നരക്കോടിക്ക് 10000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും പറയുന്നു. കേസില്‍ ഗൂഡാലോചന എന്നു മാത്രമാണ് ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. മറ്റു പ്രതികളെപ്പോലെ കൂട്ടമാനഭംഗ കേസ് ദിലീപിലില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.

എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണെന്നും സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, മുഖ്യ സാക്ഷികളുടെ മൊഴിയെടുക്കല്‍ കഴിഞ്ഞെന്നും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും ആരോപിച്ചു. പക്ഷേ അഞ്ചാം ജാമ്യ ഹര്‍ജിയെ തടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

അന്വേഷണത്തിന്റെയും തെളിവു ശേഖരണത്തിന്റെയും നിര്‍ണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക് മുന്‍പു രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യം മാറി. ഒന്നു മുതല്‍ ആറു വരെ പ്രതികളെപ്പോലെ ലൈംഗികാതിക്രമത്തില്‍ ദിലീപ് പങ്കാളിയല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. രേഖാമൂലവും വാക്കുമൂലവും ഉള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കുറ്റം സ്ഥാപിക്കേണ്ടത്. മൊഴികള്‍ എടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അവരെ സ്വാധീനിക്കുമെന്ന് കരുതണ്ട. വിചാരണയില്‍ ഇടപെടുമെന്ന ആശങ്കയില്‍ ഹര്‍ജിക്കാരന്റെ കസ്റ്റഡി തുടരേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിൽ വിഴിത്തിരിവ്.കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ അശ്ലീല ദൃശ്യങ്ങൾ രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതി ചക്കര ജോണി ഇന്ന് പിടിയിലായി‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി.

വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.

രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണിക്കോണത്ത് വച്ചായിരുന്നു സംഭവം തണ്ണിക്കോണം വൃന്ദാവനില്‍ സുനില്‍ദത്തിന്റെയും ഭാര്യ നഗരൂര്‍ ദര്‍ശനാവട്ടം യുപിസ്‌ക്കൂള്‍ പ്രഥമ അദ്ധ്യാപിക ഷെര്‍ളിയുടെയും ഇളയ മകന്‍ ശിവദത്ത്(22) ആണ് കൊല്ലപ്പെട്ടത്.നഗരൂരില്‍ ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന ഓണാഘോഷത്തിനിടയിലുണ്ടായ തര്‍ക്കത്തിലാണ് കുത്തേറ്റത്.
ആഘോഷപരിപാടികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അതിന്റെ ഒരുക്കങ്ങള്‍ക്കായി ശിവദത്തും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുഴുവനും അവിടെ തങ്ങിയിരുന്നു. വെളുപ്പിന് ശിവദത്തും മറെറാരാളുമായി കണക്ക് ബുക്ക് കാണാത്തതിനെചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ശിവദത്ത് കത്തികുത്തേററ് മരണപ്പെടുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ്‌മോര്‍ച്ചറിയില്‍ ആററിങ്ങല്‍ പോലീസ് കേസ്സെടുത്ത് അനേഷിച്ചവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചന ഉണ്ട്.

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ഇയാളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പോലീസ് കണ്ടെടുത്തു. കൊരട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ട് രേഖകള്‍ കണ്ടെത്തിയത്. ഇതോടെ ഈ പാസ്‌പോര്‍ട്ട് രേഖകള്‍ ഉപയോഗിച്ച് ജോണി രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ കോയമ്പത്തൂര്‍ വിമാനത്താവളം വഴി ഇയാള്‍ രാജ്യം വിടാന്‍ ശ്രമിച്ചേക്കുമെന്ന സൂചന പോലീസിന് ലഭിച്ചു.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജീവ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവിനെ തട്ടിക്കൊണ്ട് പോകുന്നതിനടക്കം കൊട്ടേഷന്‍കാരെ നിയമിച്ചത് ചക്കര ജോണിയാണെന്നാണ് പോലീസ് നിഗമനം. മൂന്ന് രാജ്യങ്ങളില്‍ വിസയുള്ള ജോണി രാജ്യം വിട്ടിരിക്കാമെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

അതിനിടെ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെതിരെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖില്‍ മൊഴി നല്‍കി. കൊട്ടേഷന് പിന്നില്‍ ജോണിയാണ്. ഉദയഭാനുവിനും കൊട്ടേഷനെക്കുറിച്ച് അറിയാമായിരുന്നെന്നും അഖില്‍ മൊഴി നല്‍കി. ഉദയഭാനു ഉള്‍പ്പെട്ട ഭൂമി ഇടപാടിന്റെ രേഖകള്‍ അഖില്‍ പോലീസിന് കൈമാറി. കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാള്‍ ഉദയഭാനുവിന്റെ പേര് പറഞ്ഞതായും സൂചനയുണ്ട്. ഉദയഭാനുവിന്റെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരികെ നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ ഹന്നയുടെ മരണകാരണം സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനമെന്ന് കാട്ടി നന്തി സ്വദേശി അസീസാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നിസാര വകുപ്പുകൾ ചുമത്തി ഭർത്താവിനെയും കുടുംബത്തെയും രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. ഈ പിതാവിന് മകളെ നഷ്ടപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. മകൾ തൂങ്ങിമരിച്ചുവെന്ന് ഭർതൃവീട്ടുകാർ പറയുന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നുമറിയില്ല.

ആദ്യഘട്ട അന്വേഷണത്തിൽ കൂടുതലെന്തെങ്കിലും കണ്ടെത്താൻ പൊലീസിനും കഴിഞ്ഞിട്ടില്ല. നല്ല മനസുറപ്പുള്ള തന്റെ മകൾ അങ്ങനെയുള്ള അബദ്ധം കാണിക്കില്ലെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ട്. നൂറ് പവൻ സ്വർണവും ലക്ഷങ്ങളും കാറുമുൾപ്പെടെ സ്ത്രീധനം നൽകിയാണ് ഹന്നയുടെ വിവാഹം നടത്തിയത്. കിട്ടിയതിൽക്കൂടുതൽ ആവശ്യപ്പെട്ട് വിവാഹം കഴിഞ്ഞ് രണ്ടാംമാസം മുതൽ ഉപദ്രവം തുടങ്ങി. നബീലിന്റെ പിതാവും മാതാവും സഹോദരിയും ആക്രമണത്തിനും പീഡനത്തിനും കൂട്ടുനിന്നു. ഇവരുടെ നിരന്തര ദേഹോപ്രദവമാണ് മകളുടെ മരണത്തിന് കാരണമായതെന്ന് ഹന്നയുടെ കുടുംബം കരുതുന്നു.

മരിച്ചുവെന്ന് ഉറപ്പായതോടെ സ്വകാര്യ ആശുപത്രിയിൽ ഹന്നയെ ഉപേക്ഷിച്ച് നബീലും ബന്ധുക്കളും കടന്നുകളഞ്ഞതും സംശയം കൂട്ടുന്നു. സംസ്ക്കാരച്ചടങ്ങുകളിൽ ഇവരാരും പങ്കെടുത്തില്ല. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന നിഗമനത്തിലേയ്ക്കെത്തി. എന്നാൽ അന്വേഷണത്തിന്റെ ദിശമാറ്റുന്നതിൽ ചില ഇടപെടലുകളുണ്ടായെന്നാണ് ഹന്നയുടെ കുടുംബം പറയുന്നത്. ഹന്ന മരിച്ച് നാലാം ദിവസം നബീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും മാതാവും ഒളിവിലാണ്. ഇവർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാലാണ് ഹന്നയുടെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved