കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ കരീമാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് കോപ്പിയടിച്ചത്. ഇദ്ദേഹം നിലവില്‍ തിരുനല്‍വേലി നാങ്കുനേരി എഎസ്പിയാണ്. ഷാബിര്‍ ഇപ്പോള്‍ പ്രൊബേഷന്‍ പീരിഡയിലാണ്. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കിയേക്കും.സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഐഎഎസ് നേടനായിരുന്നു ഷാബിര്‍ ശ്രമിച്ചത്. പക്ഷേ പരീക്ഷാ ഹാളില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച്‌ ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായി. ഷാബിറും ഭാര്യയും പോലീസ് കസ്റ്റഡിയിലാണ്. പ്രൊബേഷൻ പീരിഡായതിനാൽ ഷാബിറിനെ സർവീസിൽനിന്നു പുറത്താക്കിയേക്കുമെന്ന് അധികൃതർ സൂചന നൽകി.

ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിർ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടിയാണ് പരീക്ഷ എഴുതിയത്. ചെന്നൈയിലെ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ്(മെയ്ൻ) പരീക്ഷ എഴുതവെ മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ കേട്ടെഴുതാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി ചെവിയിൽ ഘടിപ്പിക്കുന്ന ബ്ലുടൂത്ത് ഉപകരണം ഇയാൾ ഉപയോഗിച്ചു. ഫോണിലൂടെ ഭാര്യയുമായി ബന്ധപ്പെട്ട്, ഭാര്യ പറഞ്ഞുനൽകുന്ന ഉത്തരങ്ങൾ കേട്ടെഴുതവെ ഷാബിർ പിടിയിലാകുകയായിരുന്നു. തട്ടിപ്പ് നടത്താൻ ശ്രമിച്ച ഷാബിറും ഇയാളുടെ ഭാര്യയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഹൈദരാബാദിൽനിന്നാണ് ഷാബിറിന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്തത്. 2014ൽ ഐപിഎസ് ലഭിച്ച ഷാബിർ, തിരുനൽവേലിയിലെ നാൻഗുനേരി സബ്ഡിവിഷനിൽ പരിശീലനത്തിലായിരുന്നു. കോപ്പിയടിച്ച് പിടിക്കപ്പെട്ടതിനെ തുടർന്ന് ഐപിസി 420 വകുപ്പാണ് ഷാബിറിനെതിരേ ചുമത്തിയിട്ടുള്ളത്.ചെന്നൈ നഗരത്തിലെ എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച പരീക്ഷ എഴുതുന്നതിനിടെയാണ് കൃത്രിമം കാട്ടിയത്.