എലന്തഹൂർ നരബാലികേസിലെ മുഖ്യപ്രതി ഷാഫിയെക്കുറിച്ച സുപ്രധാന വിവരങ്ങൾ പുറത്ത്. ഇരട്ട നരബലി കേസിലെ ഒന്നാം പ്രതി ഷാഫി ഒരു പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി ഷാഫി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി ഷാഫി പ്രവർത്തിച്ച പരിചയമാണ് മനുഷ്യ ശരീരം വെട്ടിമുറിക്കുന്നതിലും ക്രൂരത കാട്ടുന്നതിലും ഇയാൾക്ക് പ്രചോദനമായതെന്ന് സംശയിക്കുന്നുണ്ട്. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.
നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി സംശയത്തിനിടയാക്കിയിരുന്നു. ഇത് കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം സംശയം ഉന്നയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പൊലീസ് വിശദമായ അന്വേഷണം നടത്തി. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്.
ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഭഗവൽ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. ആദ്യം പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാർഥ്യമാകും മുൻപേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈലയും ഭഗവൽ സിങ്ങും ചേർന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.
അതേസമയം, നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചു. സംഘത്തോടൊപ്പം മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെക്കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊലപാതകങ്ങള്‍ക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇലന്തൂരിലെ ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.
ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരുമടക്കം പ്രമുഖരെ കെണിയിലാക്കി ഒഡിഷ സുന്ദരി അർച്ചന എന്ന യുവതി സമ്പാദിച്ച കോടികളുടെ കണക്ക് കേട്ട് രാജ്യം തന്നെ ഞെട്ടിയിരിക്കുകയാണ്. സമൂഹത്തിലെ ഉന്നതരയെും സമ്പന്നരെയും കുരുക്കിലാക്കി 26-ാം വയസിൽ 30 കോടിയോളം രൂപയാണ് അർച്ചന സമ്പാദിച്ചത് എന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറങ്ങിയിരിക്കുകയാണ് അന്വേഷണ സംഘം.
ഒഡിഷയില്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായ അര്‍ച്ചനയെന്ന 26 കാരിയുടെ തട്ടിപ്പ് കഥകള്‍ കേട്ട് പൊലീസും അമ്പരന്നിരിക്കുകയാണ്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ് അര്‍ച്ചന ഇരകളെ കുടുക്കിയിരുന്നത്. ആദ്യം പ്രമുഖരുമായി അടുപ്പത്തിലാകും. ഇതിനായി വലിയ ഇവന്‍റുകളിലും ക്ലബ്ബുകളിലുമെത്തും. ബന്ധം ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പട്ട് അതിന്‍റെ വീഡിയോ ചിത്രീകരിക്കും.
രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരെയാണ് അര്‍ച്ചന ഹണിട്രാപ്പില്‍ കുരുക്കിയാതൊക്കെ. സെക്സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 കോടിയോളം രൂപ ഒഡീഷ സുന്ദരി തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വളരെ ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അര്‍ച്ചന പെട്ടന്ന് കോടിശ്വരിയായി അത്യാഡംബര ജീവിതം നയിച്ചതിന് പിന്നിലെ കഥയറിഞ്ഞ് അമ്പരക്കുകയാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരുമൊക്കെ.
ഒഡിഷയിലെ കാലാഹണ്ടി ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിലായിരുന്നു അർച്ചന നാഗ് ജനിക്കുന്നത്. എന്നാൽ കൊട്ടാരസമാനമയ വീട്ടിൽ ആഡംബര വാഹനങ്ങളും മുന്തിയ ഇനം നായ്ക്കളുമായി സുഖജീവിതമായിരുന്നു അടുത്ത കാലം വരെ അർച്ചന നയിച്ചിരുന്നത്. ഈ പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ നിമിഷങ്ങളുടെ ചൂടൻ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി പ്രമുഖരിൽ നിന്ന് വൻതുക തട്ടിയെടുത്തിരുന്നതെന്നു പോലീസ് പറയുന്നു.
ഭുവനേശ്വരിന്‍റെ ഹൃദയഭാഗത്ത് കൊട്ടാരത്തെ വെല്ലുന്ന വലിയ മണിമാളികയിലായിരുന്നു അര്‍ച്ചനയുടെ താമസം. വീടിന്റെ മുറ്റം നിറയെ അത്യാഡംബര കാറുകളും മുന്തിയ ഇനം നായ്ക്കളും സ്വന്തമായി ഒരു വെള്ളക്കുതിരയും അര്‍ച്ചനയ്ക്കുണ്ടായിരുന്നു. ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളും ആഡംബര വസ്തുക്കളും കൊണ്ട് നിറഞ്ഞ മണിമാളിക കണ്ടു എല്ലാവര്‍ക്കും അത്ഭുതമായിരുന്നു.
സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന ബിസിനസായിരുന്നു ജഗബന്ധുവിൻ്റേത്. ഇതുവഴിയായിരുന്നു അർച്ചന രാഷ്ട്രീയ നേതാക്കളെയും കെട്ടിടനിർമാതാക്കൾ അടക്കം സമ്പന്നരായ വ്യവസായികളെയും പരിചയപ്പെടുന്നത്. അർച്ചനയുടെ അറസ്റ്റിനു പിന്നാലെ ഇരുവർക്കുമൊത്ത് മുതിർന്ന രാഷ്ട്രീയ നേതാക്കളും വ്യവസായികളും മറ്റു പ്രമുഖരും പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമ്പന്നരും പ്രശസ്തരുമായവരെ പരിചയപ്പെട്ട് ഇവർക്ക് യുവതികളെ പരിചയപ്പെടുത്തി സൗഹൃദമുണ്ടാക്കി കൊടുക്കുന്നതായിരുന്നു അർച്ചനയുടെ തന്ത്രം.
പിന്നീട് യുവതികളും ഒത്തുള്ള ഇവരുടെ ചിത്രങ്ങളും പകർത്തും. ഈ ചിത്രങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പലരിൽ നിന്നായി വൻ തുക തട്ടും. ഇത്തരത്തിൽ ഒരു സിനിമാ നിർമാതാവിൻ്റെ പക്കൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെന്നാണ് ഒരു പരാതി. മറ്റു യുവതികൾക്കൊത്തുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നായിരുന്നു ഇയാൾക്കെതിരെ ഉയർത്തിയ ഭീഷണി.
റാക്കറ്റിൽ കുടുക്കി എന്ന ആരോപണവുമായി അർച്ചനയ്ക്കെതിരെ മറ്റൊരു യുവതിയും രംഗത്തെത്തി ഹണിട്രാപ്പ് വഴി പണം തട്ടിയ പരാതികളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള വിഭാഗത്തെ ഉപയോഗിച്ച് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. വെറും നാലു വർഷത്തിനുള്ളിൽ ദമ്പതികൾ 30 കോടി രൂപയോളം പലയിടത്തായി നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
സ്വർണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിൻറെ ആത്മകഥയായ ചതിയുടെ പത്മവ്യുഹം പുറത്തിറങ്ങി . സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട് .സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ,
പുറത്തുവിട്ട കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തെ ബന്ധപ്പെട്ട കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട് .ശിവശങ്കറുമായുള്ള വിവാഹം ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത് .ശിവശങ്കറും വീട്ടിലെ മറ്റ് ബന്ധുക്കളുമായുള്ള ചിത്രം.
അങ്ങനെ ശിവശങ്കറുമായുള്ള സ്വപ്നയുടെ ബന്ധം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് പുസ്തകത്തിൽ ഉള്ളത്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞ് ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .തൃശ്ശൂർ കറൻറ് ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ശിവശങ്കറിന്റെ പാർവതിയാണ് കയ്യിൽ പച്ചകുത്തിയത്. ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച് തൻറെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ ,എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത് .
250 രൂപയാണ് പുസ്തകത്തിൻറെ വില .ആമസോണിൽ പുസ്തകം ലഭ്യമാണ്. എം ശിവശങ്കർ തൻറെ കഴുത്തിൽ താലിചാർത്തി എന്നും ഒരിക്കലും കൈവിടില്ല എന്നും പറഞ്ഞു എന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട് .ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു സ്വപ്നയെ ശിവശങ്കർ വിവാഹം ചെയ്തത് എന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ 2016 ലാണ് ശിവശങ്കറുമായി പരിചയത്തിലാകുന്നത് .തുടക്കത്തിലെ സൗഹൃദം ഒരു വർഷത്തിനകം അടുത്ത അനുബന്ധമായി മാറി.
2016 ദുബായിയിൽ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് ശിവശങ്കർ പറഞ്ഞപ്രകാരം താൻ കടത്തിക്കൊണ്ട് നൽകി. മുഖ്യമന്ത്രി ഈ ബാങ്ക് മറന്നു വച്ചതാണെന്ന് ശിവശങ്കർ പറഞ്ഞു .എന്നാൽ യാദൃശ്ചികമായി മറന്നു വച്ചതാണോ അതോ മനപ്പൂർവ്വം മറന്നതാണോ എന്നകാര്യത്തിൽ സംശയം ഉണ്ടായിരുന്നു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിൽ ഏഴാം അധ്യായത്തിൽ ആണ് ഈ വെളിപ്പെടുത്തലുള്ളത്. എന്നെ പാർവതി എന്നാണ് ശിവശങ്കർ വിളിച്ചത് .ഒരു കൗമാരക്കാരനെപ്പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കരന് എന്നോടുള്ള പ്രണയം .എൻറെ പ്രണയം നേടാനും നിലനിർത്താനും എന്തുവില കൊടുക്കാനും,
എത്രവേണമെങ്കിലും താഴാനും ശിവ ശങ്കർ തയ്യാറായിരുന്നു .ഇത്രയേറെ അധികാരങ്ങളും പദവികളും ഉള്ള ഒരാൾ ഒരു കൗമാരക്കാരനെപ്പോലെ പ്രണയിക്കുകയും കരയുന്നതും വാശിപിടിക്കുന്നതും ഒക്കെ എന്നെ അത്ഭുതപ്പെടുത്തി .അതെന്നെ ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തു .സ്വർണക്കടത്ത് കേസ് വിവാദമായി കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ താൻ എൻ ഐ എ യുടെ പിടിയിലാവുന്നവരെ ശിവശങ്കറിന്റെ പാർവ്വതി ആയിരുന്നു ഞാൻ .പുസ്തകത്തിലെ ഒരു അധ്യായത്തിൽ ശിവ ശങ്കറിന്റെ പാർവ്വതി എന്നാണ് സ്വപ്ന പേര് നൽകിയത്.
സ്വർണം പിടിക്കും വരെ കൂടെ നിന്ന് പിന്നെ കൈവിട്ടു. ശിവശങ്കർ എഴുതിയ പുസ്തകത്തിന് ബദലായി താനും പുസ്തകം എഴുതുന്നത് അന്നേ തന്നെ സ്വപ്ന പറഞ്ഞിരുന്നു .ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തിയാൽ 10 പുസ്തകങ്ങൾ വരും എന്ന് സ്വപ്ന പറയുന്നു. നേരത്തെ അശ്വദ്ധാമാവ് വെറുമൊരു ആന എന്ന പേരിൽ ശിവശങ്കർ തൻറെ ആത്മകഥ പുറത്തിറക്കിയിരുന്നു. താനുമായി ഉണ്ടായിരുന്ന ബന്ധം സ്വപ്നസുരേഷ് ദുരുപയോഗം ചെയ്തു എന്നാണ് പുസ്തകത്തിൽ ശിവശങ്കർ ആരോപിച്ചിരിക്കുന്നത്.
യുവാവ് ഓടുന്ന തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടിലെ ആതംപക്കം സ്വദേശിയും ബി.ബി.എ. മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ എം. സത്യയെ സതീഷ് എന്ന ഇരുപത്തിമൂന്നുകാരന്‍ തീവണ്ടിക്കു മുന്നില്‍ തള്ളിയിട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു സംഭവം. സബര്‍ബന്‍ ട്രെയിനു മുന്നിലേക്കായിരുന്നു സത്യയെ സതീഷ് തള്ളിയിട്ടത്. മകളുടെ ദുരന്തവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സത്യയുടെ അച്ഛന്‍ മാണിക്കത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സത്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍ പോയ സതീഷിനെ തൊരൈപക്കത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്.
ടി നഗറിലെ സ്വകാര്യകോളേജില്‍ പോകാനായി ട്രെയിനിനുവേണ്ടി കാത്തിരിക്കയായിരുന്നു സത്യ. പ്രണയാഭ്യര്‍ഥനയുമായി ശല്യംചെയ്തിരുന്ന സതീഷും പിന്നാലെയെത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് സബര്‍ബന്‍ തീവണ്ടി സെയ്ന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലേക്കെത്തുമ്പോള്‍ സത്യയെ സതീഷ് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്യ സംഭവസ്ഥലത്ത് മരിച്ചു.
സതീഷിനെ സ്റ്റേഷനിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ പിടികൂടാന്‍ശ്രമിച്ചെങ്കിലും തള്ളിമാറ്റി രക്ഷപ്പെടുകയായിരുന്നു. സതീഷ് പ്രണയാര്‍ഭ്യര്‍ഥനയുമായി ശല്യം ചെയ്യുന്നുവെന്ന് സത്യ മൂന്നാഴ്ച മുമ്പ് മാമ്പലം പോലീസില്‍ പരാതി നല്‍കിയിരുന്നു. സതീഷ് ചെന്നൈ വിമാനത്താളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ഇലന്തൂരില്‍നിന്ന് ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.
ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.
വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.
ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ ഓര്‍ക്കുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.
ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലേക്ക് രണ്ടു പെണ്‍കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ടെന്ന് നരബലി കേസിലെ ഒന്നാം പ്രതിയായ ഷാഫിയുടെ കുറ്റസമ്മതം. കൊച്ചിയിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളെയാണ് ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്.
പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നെന്ന് ഷാഫി അന്വേഷണസംഘത്തോട് പറഞ്ഞു.പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും ഷാഫി പൊലീസിനോട് സമ്മതിച്ചു. ക്രൂരമായ പീഡനത്തിന് ശേഷം പെണ്‍കുട്ടികളെ തിരികെ കൊച്ചിയില്‍ എത്തിച്ചെന്നും ഷാഫി പറഞ്ഞു. ഷാഫിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഈ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇലന്തൂര്‍ നരബലി കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.
ഇലന്തൂരില്‍ പ്ലാസ്റ്റിക് കവറില്‍ ഉപ്പിട്ട് സൂക്ഷിച്ച നിലയില്‍ മനുഷ്യമാംസം കണ്ടെത്തി. കേസിലെ പ്രതിയായ ഭഗവല്‍ സിംഗിന്റെ പറമ്പില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയില്‍ മനുഷ്യമാംസം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മത്തിന്റേതാണ് ഈ ശരീരഭാഗങ്ങള്‍ എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചെന്ന് പ്രതിയായ ലൈല നേരത്തെ മൊഴി നല്‍കിയിരുന്നു. പത്മത്തിന്റെ ശരീരഭാഗങ്ങള്‍ ഭക്ഷിച്ചിട്ടില്ലെന്നും സൂക്ഷിച്ചു വച്ചതായും ലൈല പൊലീസിനോട് പറഞ്ഞിരുന്നു. പാചകം ചെയ്ത് പിന്നീട് ഭക്ഷിക്കാന്‍ വേണ്ടിയാണ് മാംസം സൂക്ഷിച്ചുവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
അതേസമയം, മനുഷ്യമാംസം കഴിച്ചെന്ന ആരോപണം നിഷേധിച്ച് ഭഗവല്‍ സിംഗും ലൈലയും രംഗത്തെത്തി. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികളുടെ പ്രതികരണം.ജയിലില്‍ നിന്ന് ഇറക്കുമ്പോള്‍ മനുഷ്യമാസം കഴിച്ചോ എന്ന് ഭഗവല്‍ സിംഗിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ലൈലയും ഇല്ല എന്നായിരുന്നു മറുപടി പറഞ്ഞത്. മൂന്ന് പ്രാവശ്യം ഇല്ല എന്ന മറുപടി അവര്‍ നല്‍കി.
എന്നാല്‍ ഭര്‍ത്താവ് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ലൈല പ്രതികരിച്ചില്ല. നരബലിക്ക് പിന്നില്‍ ഷാഫി മാത്രമാണോ എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ ലൈല തയ്യാറായില്ല. ഷാഫിയോടും ഇതേ കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
കേസിലെ മൂന്നു പ്രതികളെയും 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എട്ടാണ് പ്രതികളെ 24 വരെ കസ്റ്റഡിയില്‍ വിട്ടത്. കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരേണ്ടത് സമൂഹ നന്മയ്ക്ക് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി നിര്‍ദേശം.
കാഞ്ഞങ്ങാട് ശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്ത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ചയാണ് ചെറുവത്തൂർ സ്വദേശിനി നയന മരിക്കാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ച രാവിലെയാണ് നയനയെ കാഞ്ഞങ്ങാട് ശശിരേഖ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ശസ്ത്രക്രിയയ്ക്കിടെ ഗുരുതര നിലയിലായ യുവതിയെ ഉടൻ മംഗളൂരുവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റണെന്ന് നിർദേശിച്ചു. എന്നാൽ യാത്രാമധ്യേ തന്നെ യുവതി മരണപ്പെടുകയും ചെയ്തു.
പിന്നാലെയാണ് ആരോപണവുമായി കുടുംബം രംഗത്ത് വന്നത്. മംഗളൂരുവിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം, ആംബുലൻസിലുണ്ടായിരുന്ന ശശിരേഖ ആശുപത്രിയിലെ ഡോക്ടർ മുങ്ങിയതായും കുടുംബം ആരോപിച്ചു. അതേസമയം, ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് ഭഗവല്‍ സിംഗിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ലൈലയാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.
സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലാണ്, പത്മത്തിന്റെ തിരോധാനം അന്വേഷിക്കുന്നതിനിടെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഷാഫിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെയാണ് നരബലിയുടെ ഞെട്ടിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്.
നരബലി കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മൂവരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട സ്ത്രീകളെ കൊണ്ടുപോയത് എറണാകുളത്ത് നിന്നായതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റാരെയെങ്കിലും കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. റോസ്ലിയുടെയും പത്മത്തിന്റെയും ആഭരണങ്ങളും പ്രതികള്‍ പണയപ്പെടുത്തിയതായി വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഇവ കണ്ടെടുക്കുന്നതിനുളള നടപടികളും പോലീസ് സ്വീകരിക്കും.