Health

സ്വന്തം ലേഖകന്‍

ഗ്ലോസ്സറ്റര്‍ : ജെയിംസ് ജോസ്സിന്റെ ജീവനെ രക്ഷിക്കുവാന്‍ സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. സ്‌റ്റെം സെൽ ദാനം ചെയ്യുന്നതുകൊണ്ട് ഒരു വ്യക്തിക്ക് എതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ ?, എങ്ങനെയാണ് സ്റ്റെം സെല്‍ ദാനം ചെയ്യുന്നത് ? തുടങ്ങിയെപ്പറ്റി യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഉപഹാറിന്റെ ട്രെയിണ്ട് വോളണ്ടിയറും, ഗ്ലോസ്സറ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗവുമായ ലോറന്‍സ് പെല്ലിശ്ശേരി വിശദീകരിക്കുന്നു.

ജെയിംസ് ജോസും, സ്‌റ്റെം സെൽ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും

ബ്രിസ്റ്റോളിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവൻ നില നിർത്താൻ, അനുയോജ്യരായ സ്‌റ്റെം സെൽ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛൻ ജോസും അമ്മ ഗ്രേസിയും സഹോദരൻ ജോയലും. സോഷ്യൽ മീഡിയയിൽ ഈയൊരു വാർത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവർത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണർക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്‌റ്റെം സെൽ ഡൊണേഷൻ വഴി ജെയിംസിനെ രക്ഷിക്കാൻ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മൾ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.

സ്വന്തം മകനോ മകൾക്കോ മറ്റു വേണ്ടപ്പെട്ടവർക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓർക്കാപ്പുറത്തു വന്നു ചേർന്ന ആ ഒരു വിഷമ ഘട്ടത്തിലാണ്‌ ജെയിംസും കുടുംബവും. അനുയോജ്യരായ സ്‌റ്റെം സെൽ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാൻ നാമോരോരുത്തരും തയ്യാറാണെങ്കിൽ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത്.

എൻ. എച്ച്. എസ് – ഡെലീറ്റ് ബ്ലഡ് ക്യാൻസറും, യുകെ യിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഉപഹാർ എന്ന സംഘടനയും ജെയിംസിന്‌ വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയർ എന്ന നിലയിൽ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങൾ നിങ്ങളുമായി പങ്കു വക്കാനും സ്‌റ്റെം സെൽ രജിസ്‌ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

സ്‌റ്റെം സെൽ ഡോണർ രജിസ്‌ട്രേഷൻ:

1) 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (17 വയസ്സ് മുതൽ പ്രീ രജിസ്‌ട്രേഷൻ സാധ്യമാണ്).

2) പൊതുവിൽ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളിൽ തൂക്കമുള്ളവരുമായിരിക്കണം.

3) രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.

4) നിങ്ങൾക്ക് നൽകപ്പെടുന്ന കോട്ടൺ ബഡ്‌സ് (സ്വാബ്സ്) നിങ്ങളുടെ വായിൽ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റൽ കവറിൽ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.

5) പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാൻസറിന് അയച്ചു കൊടുക്കുന്നു.

6) സ്വാബ്‌സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകൾക്ക് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയായ വിവരം സാധാരണ ഗതിയിൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ നിങ്ങളെ അറിയിക്കുന്നു.

7) രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങൾക്ക് അത് കാൻസെൽ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷന് ശേഷം നിങ്ങൾ ഒരു ഡോണർ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങൾ മറ്റൊരാൾക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്‌റ്റെം സെൽ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോൾ ലക്ഷത്തിലോ ഒരാൾക്ക് മാത്രമാണ്.

യുകെയിൽ തദ്ദേശീയരായവർ 59 ശതമാനത്തോളം പേർ സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളപ്പോൾ ഇവിടെയുള്ള ഏഷ്യക്കാരായവരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് വെറും 4 ശതമാനം മാത്രമാണ് എന്നുള്ളത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. സ്‌റ്റെം സെൽ ഡൊണേഷൻ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, ജെയിംസിന് സൗത്ത്‌ ഇന്ത്യക്കാരായവരുടെ സ്‌റ്റെം സെൽ ആണ് കൂടുതൽ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വർധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.

ഒരു ഡോണറാകാനുള്ള അപൂർവ ഭാഗ്യം നിങ്ങളെ തേടിയെത്തിയാൽ:

1) ഡൊണേഷനുമായി മുന്നോട്ടു പോകാൻ തയ്യാറാണെങ്കിൽ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താൻ ആവശ്യമായ പ്രാഥമിക ടെസ്റ്റുകൾ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടർ നടപടികൾ.

2) സ്‌റ്റെം സെൽ ഡൊണേഷന് നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകൾ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.

3) ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്‌റ്റെം സെൽ ഫിൽറ്റർ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേൺ ചെയ്യപ്പെടുന്നു.

4) നമ്മുടെ ശരീരത്തിൽ നിന്ന് എടുക്കപ്പെട്ട സ്‌റ്റെം സെൽ മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ തന്നെ സ്വാഭാവികമായി വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു.

5) ട്രാൻസ്‌പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവിൽ കൂടുതൽ ആരോഗ്യകരമായ സ്റ്റം സെൽ ഉൽപ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.

6) സ്‌റ്റെം സെൽ ഡൊണേഷന് ശേഷം ജോലിയിലേക്ക് തിരിച്ചു പോകാൻ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണർക്ക് ഒരു വിധ തുടർ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയിൽ വേണ്ടി വരുന്നില്ല.

7) നിങ്ങൾക്കും സഹായത്തിനായി കൂടെ വരുന്ന ഒരാൾക്കും, സ്‌റ്റെം സെൽ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകൾ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാൻസർ വഹിക്കുന്നു.

ഒരു പക്ഷെ ജയിംസിന്റെ ജീവൻ രക്ഷിക്കാനുള്ള നിയോഗം നമ്മളിൽ ആർക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്‌റ്റെം സെൽ ഡൊണേഷന് വേണ്ടി രജിസ്റ്റർ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തിൽ യുകെയിൽ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളിൽ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം.

ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങൾ നെഞ്ചോട് ചേർക്കുന്നുവെങ്കിൽ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കിൽ, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
സ്നേഹത്തോടെ,
ലോറൻസ് പെല്ലിശ്ശേരി
0776 222 4421.
For more details, please check the following link:

www.upahaar.org

സ്‌റ്റെം സെൽ ദാനം ചെയ്യുന്നത് എങ്ങനെയാണെന്ന് അറിയുന്നതിന് ഈ വീഡിയോ കാണുക

ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.
നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.

വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.

വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം

വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക

1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.

2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.

3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.

4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.

5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.

6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.

രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.

Tomatto-2

പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.

ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.

പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.

ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.

ലണ്ടന്‍: ശരീരത്തിന്റെ തന്നെ പ്രതിരോധസംവിധാനം ഉപയോഗിച്ചുലള ടി സെല്‍ തെറാപ്പി അര്‍ബുദ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ച് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്ന് വിധിയെഴുതിയ രക്താര്‍ബുദ രോഗികള്‍ ഈ ചികിത്സയിലൂടെ പതിനെട്ട് മാസത്തിന് ശേഷവും പൂര്‍ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ അറിയിച്ചു. ഇവരുടെ ശരീരത്തില്‍ രോഗത്തിന്റെ ഒരു തരി പോലും അവശേഷിക്കുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ ഒരു വകഭേദം ജനിതക എഞ്ചിനീയറിംഗിലൂടെ നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് അര്‍ബുദ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനാകും.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന, മജ്ജയിലെ രക്താര്‍ബുദം ബാധിച്ച 35 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ 90 ശതമാനവും വിജയകരമായിരുന്നു. ഇവരില്‍ രോഗം പൂര്‍ണമായും ഭേദമായി. മറ്റ് രണ്ട് പരീക്ഷണങ്ങളിലായി നാല്‍പ്പത് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ എണ്‍പത് ശതമാനവും വിജയം കണ്ടതായും ഗവേഷകര്‍ അവകാശപ്പെട്ടു. പതിനെട്ട് മാസം കൊണ്ട് ഇവരില്‍ പകുതി പേരുടെയും രോഗം പൂര്‍ണമായും ഭേദപ്പെട്ടു. പുതിയ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.

പരീക്ഷണത്തെക്കുറിച്ചുളള സംഗ്രഹം ഇന്നലെ വാഷിംഗ്ടണില്‍ അവസാനിച്ച അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ ടിസെല്ലുകളുടെ പരീക്ഷണം എല്ലാ രോഗികളിലും ഒരു പോലെ നടത്താനാകില്ലെന്ന് അര്‍ബുദ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചിലരിലിത് വലിയ പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവയ്ക്കും. ചിലരെ ഇത് മരണത്തിലേക്കും നയിച്ചേക്കാം. എങ്കിലും എല്ലാ ചികിത്സകളും കഴിഞ്ഞ ചില രോഗികളില്‍ ഇത് അത്ഭുതകരമായ മാറ്റമുണ്ടാക്കിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഇവര്‍ പറയുന്നു. പരീക്ഷണം തങ്ങളെ ഞെട്ടിച്ചതായും സിയാറ്റലിലെ ഫ്രഡ് ഹച്ചിന്‍സണ്‍ അര്‍ബുദ ഗവേഷണ കേന്ദ്രത്തിലെ ഡോ.സ്റ്റാന്‍ലി റിഡില്‍ പറഞ്ഞു.

ലണ്ടന്‍: പുത്തന്‍ കരാര്‍ വ്യവസ്ഥകളുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന്റെ തീരുമാനമെങ്കില്‍ സമരവുമായി മുന്നോട്ടെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. എന്‍എച്ച്എസില്‍ നിന്ന് രാജിവയ്ക്കുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ ഡോക്ടര്‍മാരുടെ പുതിയ കരാറുകള്‍ ആഗസ്റ്റില്‍ നടപ്പാക്കുമെന്നാണ് ഹണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കുമെന്നതാണ് പുതിയ കരാറിലെ സുപ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ട് മാസമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മില്‍ യാതൊരു ധാരണയിലും എത്തിയിട്ടില്ല.
മികച്ച ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ജനങ്ങളോട് സര്‍ക്കാരിന് ചില ഉത്തരവാദിത്തങ്ങളുണ്ടെന്ന് ഹണ്ട് എംപിമാരോട് വ്യക്തമാക്കി. ആഴ്ചയില്‍ ഏഴ് ദിവസവും പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ഇതിനായി രാജ്യത്തുണ്ടാകണം. നവംബറിന് ശേഷം രാജ്യത്ത് രണ്ട് തവണയാണ് ഡോക്ടര്‍മാര്‍ അവരുടെ കര്‍ത്തവ്യത്തില്‍ നിന്ന് വിട്ട് നിന്നത്. 6000 ശസ്ത്രക്രിയകള്‍ റദ്ദാക്കി. ഇത് ഗുരുതരമായ വിഷയമാണെന്നും ഹണ്ട് വ്യക്തമാക്കി. ഹണ്ടിന്റെ നിലപാടുകള്‍ രാജ്യത്തെ 45,000ത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാരില്‍ അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന എന്‍എച്ച്എസിനെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ട് ചെന്ന് ചാടിക്കാനേ ഈ നടപടികള്‍ ഉപകരിക്കൂ എന്നൂം അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ സ്‌കോട്ട്‌ലന്റിലേക്കോ, വെയില്‍സിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ ചേക്കേറുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല ആവശ്യമെങ്കില്‍ ഡോക്ടര്‍ ജോലി തന്നെ ഉപേക്ഷിക്കുമെന്ന അറ്റകൈ പ്രയോഗത്തിനും ചിലര്‍ തയാറാണെന്നും ഇവര്‍ സൂചന നല്‍കുന്നു.

പുതിയ കരാറിനെതിരെയുളള പോരാട്ടം തുടരുമെന്ന് തന്നെയാണ് ബിഎംഎ വ്യക്തമാക്കിയിട്ടുളളത്. മുന്നിലുളള എല്ലാവഴികളും ഇതിനായി ഉപയോഗിക്കും. അടിയന്തര ചികിത്സാ വിഭാഗങ്ങളെപ്പോലും സ്തംഭിപ്പിച്ച് കൊണ്ടുളള സമരത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലും ലണ്ടനിലും ഇവരുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. 98 ശതമാനം ഡോക്ടര്‍മാരും സമരത്തെ പിന്തുണയ്ക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുന്നതിന് നിയമസഹായം തേടാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ഡോക്ടര്‍മാര്‍ മറ്റ് ദിവസങ്ങളിലെ പോലെ തന്നെ ജോലി ചെയ്യേണ്ടി വരും.

വൈറ്റ് ഹാളിലെ ഹണ്ടിന്റെ ഓഫീസിന് പുറത്തും കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ മനസിലാക്കുന്നതില്‍ ഹണ്ടിന് വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നും രോഗികളാണ് ഇത് മൂലം വെല്ലുവിളികള്‍ നേരിടുകയെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരുതരത്തിലും ക്ഷമിക്കാനാകില്ല. രോഗികള്‍ക്ക് യാതൊരു തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലണ്ടന്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ രാജ്യത്തെ പ്രസവ യൂണിറ്റുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്. മെറ്റേണിറ്റി യൂണിറ്റുകളില്‍ അഞ്ചിലൊന്ന് അടച്ചിടാനാണ് നിര്‍ദേശം നല്‍കിയിട്ടുളളത്. രാജ്യത്തെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെ ആശുപത്രികളിലെ പ്രസവ യൂണിറ്റുകള്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണ്. ഡോ.ഡേവിഡ് റിച്ച്മണ്ടാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ നിര്‍ദേശം രാഷ്ട്രീയ പൊതുപ്രശ്‌നമാകുമെന്നാണ് വിലയിരുത്തുന്നത്.
മിഡ്‌വൈഫ് സെന്ററുകള്‍ രാജ്യത്ത് കൂടുതല്‍ തുറക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എവിടെ പ്രസവിക്കണമെന്ന കാര്യം അമ്മമാര്‍ക്ക് തീരുമാനിക്കാനാകും. നിലവില്‍ 147 പ്രസവ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 118 ആക്കി കൂറയ്ക്കാനാണ് നിര്‍ദേശം. എന്നാല്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മാതൃശിശു സംരക്ഷത്തെക്കുറിച്ച് ഒരു പൊതുസംവാദം നടക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

നിലവിലുളള സേവനങ്ങളില്‍ ഗര്‍ഭിണികള്‍ സംതൃപ്തരാണോയെന്ന കാര്യവും എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവും പൊതുജനങ്ങളില്‍ നിന്ന് തേടാവുന്നതാണ്. മെഡിക്കല്‍ വിദഗ്ദ്ധരുടെ സഹായമുളള പ്രസവ യൂണിറ്റുകളുടെ എണ്ണത്തെക്കുറിച്ച് ചര്‍ച്ച നടത്താവുന്നതാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എണ്ണം കുറയ്ക്കുമ്പോള്‍ ഗുണം കൂടുന്നു എന്നാണ് വാദം. 2000ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ പ്രസവ യൂണിറ്റുകളുടെ എണ്ണം പതിമൂന്നില്‍ നിന്ന് എട്ടായി കുറച്ചപ്പോള്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇത് ഏറെ ഫലപ്രദമായി എന്നും ചൂണ്ടിക്കാട്ടുപ്പെടുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രസവനിരക്കിലുണ്ടാകുന്ന വര്‍ദ്ധനയും പ്രസവത്തിലെ സങ്കീര്‍ണതകളും അമ്മമാരുടെ അമിത വണ്ണവും പ്രസവയൂണിറ്റുകളുടെ എണ്ണക്കുറവും വിരല്‍ ചൂണ്ടുന്നത് മാറ്റം വേണമെന്നതിലേക്കാണ്. കൂടുതല്‍ ആശുപത്രികളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രസവ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു. മിഡ് വൈഫുകളുടെ സേവനം ലഭിക്കുന്ന കേന്ദ്രങ്ങളില്‍ വെല്ലുവിളികള്‍ കുറഞ്ഞ സാധാരണ പ്രസവത്തിന് യാതൊരു തടസവും നേരിടില്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നിലവില്‍ ഇത്തരം 101 മെറ്റേണിറ്റി കേന്ദ്രങ്ങളുണ്ട്. ഇവ വലിയ ആശുപത്രികളുടെ അനുബന്ധമായി സ്ഥിതി ചെയ്യുന്നതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ അവരുടെ സഹായവും തേടാനാകും. എന്നാല്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതത്വത്തിന് തന്നെയാണ് പ്രാധാന്യമെന്നും നിര്‍ദേശങ്ങള്‍ ഇതുറപ്പാക്കിക്കൊണ്ട് മാത്രമേ നടപ്പാക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

എന്തിനും ഏതിനും സോഫ്റ്റ്‌വെയര്‍ ഉള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. കയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി, ആയിരകണക്കിന് സോഫ്റ്റ്‌വെയറുകള്‍ വിരല്‍ത്തുമ്പിലുണ്ടാകും. ഇതാ കേട്ടാല്‍ അമ്പരപ്പുണ്ടാക്കുന്ന പുതിയൊരു സോഫ്റ്റ് വെയര്‍ കൂടി വന്നിരിക്കുന്നു. ബ്രായുടെ അളവുകള്‍ എന്നും സ്ത്രീകള്‍ക്ക് കണ്‍ഫ്യൂഷനാണ്. ഈ കണ്‍ഫ്യൂഷന്‍ ഇല്ലാത്താക്കുന്നതാണ് പുതിയ സോഫ്റ്റ് വെയര്‍. മാറിടത്തിന്റെ രണ്ട് സെല്‍ഫികള്‍ അയച്ച് കൊടുത്താല്‍ അഞ്ച് നിമിഷത്തിനുള്ളില്‍ ബ്രായുടെ സൈസ് നിങ്ങള്‍ക്ക് പറഞ്ഞു തരും. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവം സത്യം തന്നെയാണ്.
സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പുതിയ സോഫ്റ്റ് വെയറായ തേര്‍ഡ് ലൗ വികസിപ്പിച്ചെടുത്തത്. ശരീരത്തിനോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രം ധരിച്ചതിന് ശേഷം രണ്ട് സെല്‍ഫി എടുത്ത് സോഫ്റ്റ് വെയറില്‍ അപ്പ് ചെയ്താല്‍ മതി, അഞ്ച് മിനിട്ടിനുള്ളില്‍ സൈസ് അറിയാം. േടപ് വെച്ച് അളക്കുന്നതിനേക്കാള്‍ കൃത്യമായ കണക്കാണ് സോഫറ്റ് വെയര്‍ നല്‍കുന്നതെന്ന് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സ് പറയുന്നു. നെഞ്ചിന് നേര്‍ക്ക് 90 ഡിഗ്രിയില്‍ കൈ വെച്ചാണ് സെല്‍ഫ് എടുക്കേണ്ടത്. ഒന്ന് സൈഡ് ഭാഗത്തു നിന്നും വേണം.

RECENT POSTS
Copyright © . All rights reserved