കോട്ടയം: മെത്രാന്മാർക്കെതിരെ അതിരൂക്ഷമായ പരാമർശങ്ങൾ നടത്തിയ മുൻ എം.എൽ.എ. പി.സി. ജോർജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ പ്രവർത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. ജോർജിന്റെ പ്രസ്താവനകൾ കേരള രാഷ്ട്രീയത്തിന്റെ മാന്യതയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും സംഘടന തുറന്നടിച്ചു.
വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില പ്രദേശങ്ങളിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ രാഷ്ട്രീയ ശിഷ്ടാചാരത്തിന് നിരക്കാത്തതാണെന്നും സംഘടന കൂട്ടിച്ചേർത്തു. മെത്രാന്മാരോടൊപ്പം സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉയർത്തിയിരുന്നു.
പാലാ, പൂഞ്ഞാർ മേഖലകളിൽ ക്രൈസ്തവ സഭയുടെ പിന്തുണ ലഭിക്കാത്തതിലെ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചടികൾക്ക് സഭയെയും മെത്രാന്മാരെയും കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും കത്തോലിക്കാ കോൺഗ്രസ് വ്യക്തമാക്കി. വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ടെന്നും സംഘടന അറിയിച്ചു.
തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ ഗൾഫിൽ നിന്നെത്തിയ പ്രവാസിയെ സത്കാരത്തിനിടെ സുഹൃത്ത് കൊലപ്പെടുത്തി . തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് കൊല്ലപ്പെട്ടത്. ദുബായിൽ ഇലക്ട്രീഷ്യനായിരുന്ന രാജു അവധി കഴിഞ്ഞ് നാട്ടിലെത്തിയതും ഉടൻ തിരികെ പോകാനിരിക്കെയുമായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
രാജുവിന്റെ വീടിൻ്റെ സമീപമുള്ള ചെറിയ പുരയിലായിരുന്നു സത്കാര പരിപാടി സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അഞ്ചു സുഹൃത്തുക്കൾ പങ്കെടുത്തു. പിന്നീട് നാലുപേർ മടങ്ങിയതിനെ തുടർന്ന് പുലർച്ചെയോടെ മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറി.
ഈ സംഘർഷത്തിനിടെ അയൽവാസിയും സുഹൃത്തുമായ ഫ്രിന്റോ (42) രാജുവിനെ ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തു വെച്ചുതന്നെ രാജു മരിച്ചു. നിലവിളി കേട്ട് എത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രാഷ്ട്രീയ കേരളം മുഴുവന്‍ ഫലം പുറത്തു വരുന്ന മെയ് നാലിലേക്കാണ് കണ്ണൂന്നുന്നത്. സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റിയ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് കർശന സുരക്ഷ ഒരുക്കിയിരിക്കെ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ബൂത്തുതല കണക്കുകള്‍ പരിശോധിച്ച് മുന്നേറ്റ-പിന്തുടര്ച്ച വിലയിരുത്തുകയാണ്. വോട്ടര്‍പട്ടികയിലെ ശുദ്ധീകരണത്തിന് ശേഷം രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ആര്‍ക്കാണ് കൂടുതല്‍ അനുകൂലമാകുന്നതെന്ന ചര്‍ച്ചയും സജീവമാണ്.
ഇത്തവണ തെക്കന്‍ കേരളത്തില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗ് യു.ഡി.എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമായി പ്രകടമായതും അത് വോട്ടായി മാറിയതുമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് 80 സീറ്റുകള്‍ നേടി ഭരണം തിരിച്ചുപിടിക്കാമെന്ന അവകാശവാദത്തോടൊപ്പം, അടിത്തട്ടിലെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലായെന്ന ഉറച്ച വിശ്വാസവും യു.ഡി.എഫിന് ഉണ്ട്.
അതേസമയം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ലഭിച്ച ജനപിന്തുണ തന്നെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. സി.പി.എം നയിക്കുന്ന ശക്തമായ സംഘടനാ സംവിധാനത്തിലൂടെ ഓരോ വോട്ടും ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞതായും പ്രാദേശിക തലത്തില്‍ നടത്തിയ അവലോകനങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും ഇത്തവണ സംസ്ഥാനത്ത് ശ്രദ്ധേയമായ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുറഞ്ഞത് നാല് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ചില മണ്ഡലങ്ങളില്‍ അതിശക്തമായ പോരാട്ടമാണ് നടന്നതെന്നും നേതാക്കള്‍ പറയുന്നു. വോട്ടുവിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്നും തൂക്കുസഭയുടെ സാധ്യതയില്‍ നിര്‍ണായക ശക്തിയാകാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ചിത്രം വോട്ടെണ്ണല്‍ ദിനമായ മെയ് 4-ന് മാത്രമേ വ്യക്തമാകൂ.
തൃശൂർ കൂർക്കഞ്ചേരിയിൽ കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയക്കെട്ടുമായി എത്തിയ അക്ഷര എന്ന യുവതിക്ക് പോളിംഗ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ ആദ്യം അനുമതി നിഷേധിച്ചത് വിവാദമായി. പരിക്കേറ്റ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് തടഞ്ഞത്, ഉച്ചയ്ക്ക് ഒരു മണിമുതൽ കാത്തിരുന്നിട്ടും തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
സംഭവം പുറത്തറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധം ശക്തമാക്കി. പരിക്കുള്ള വിരലിന് പകരം മറ്റൊരു വിരലിൽ മഷി പുരട്ടാമെന്ന നിയമം നിലനിൽക്കെ വോട്ട് നിഷേധിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു.
ഒടുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടലോടെ പ്രശ്നം പരിഹരിച്ചു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി മറ്റൊരു വിരലിൽ മഷി പുരട്ടി വൈകിട്ട് ആറോടെ വോട്ട് ചെയ്യാൻ അനുവദിച്ചു.
തിരുവനന്തപുരം: കേരള നിയമസഭയിലെ 140 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് പകുതിയിലേയ്ക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകൾ പ്രകാരം 48.9 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. നഗര–ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഇതേ പ്രവണത തുടരുകയാണെങ്കിൽ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും ബൂത്തിലെത്തി വോട്ട് ചെയ്തു. തൃക്കരിപ്പൂരിൽ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയപ്പോൾ വടക്കാഞ്ചേരിയിലും പ്രതിഷേധം ശക്തമായി. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.
ബഡാജെയിൽ വോട്ടിംഗ് മെഷീനിൽ അധിക വോട്ടുകൾ രേഖപ്പെടുത്തിയതായി പരാതി ഉയർന്നു. ആലുവയിൽ മുഖ്യമന്ത്രിയുടെ പ്രചാരണ ബോർഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. കാസർകോട് ഉദുമയിൽ ക്യാമറയുള്ള കണ്ണട പിടിച്ചെടുത്ത സംഭവവും റിപ്പോർട്ട് ചെയ്തു. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയ വധൂവരന്മാർ കൗതുകമായി. അതേസമയം, തൃശ്ശൂരിൽ വോട്ട് ചെയ്തതിന് പിന്നാലെ ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പാലക്കാട്: ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയ സംഭവത്തിൽ, ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ പേജിലാണ് അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന സന്ദേശം പുറത്തുവന്നത്. മിനിറ്റുകൾക്കകം പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും, സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പോസ്റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘മോതിരത്തിന്’ വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിനെ പിന്തുണയ്ക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തിൽ തരംതാഴ്ന്ന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കോൺഗ്രസ് നാടകത്തിന് ചിറ്റൂർ ശക്തമായ മറുപടി നൽകുമെന്ന പരാമർശവും ഉണ്ടായിരുന്നു. ഇതോടെ ബിജെപി–എൽഡിഎഫ് രഹസ്യ ധാരണയെന്ന ആരോപണം ശക്തമായി.
സംഭവത്തിൽ യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി, മണ്ഡലത്തിൽ ‘ഡീൽ’ നടക്കുന്നതിന്റെ തെളിവാണിതെന്ന് ആരോപിച്ചു. വിവാദം ശക്തമായതോടെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വിശദീകരണവുമായി മുന്നോട്ട് വന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് വന്നതെന്നും പേജ് ഹാക്ക് ചെയ്തതാണോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.
പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അതിവേഗം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം റിപ്പോർട്ട് തയ്യാറാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായ വയോധിക സ്ത്രീ പണം ലഭിച്ചിട്ടില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളും സാഹചര്യങ്ങളും പരിഗണിച്ച് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. പെരുമാറ്റച്ചട്ട ലംഘനമോ ജനപ്രാതിനിധ്യ നിയമലംഘനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
ജോയൽ സോവിച്ചൻ
തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ ചിത്രം ഏറെക്കുറെ വ്യക്തമാണ് . തീരദേശ മേഖലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം തുടരുമ്പോള്‍, നഗര മണ്ഡലങ്ങളില്‍ മൂന്ന് മുന്നണികളും തമ്മിലുള്ള കടുത്ത മത്സരം ശ്രദ്ധേയമാകുന്നു. യുഡിഎഫ് ചില കേന്ദ്രങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തുമ്പോള്‍, എന്‍.ഡി.എയും പല മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമായി മാറുന്നുണ്ട്.
തീരദേശ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം
വർക്കല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി. ജോയ് (CPI(M)) 42% വോട്ട് വിഹിതവുമായി മുന്നില്‍ നില്ക്കുന്നു. യുഡിഎഫിന്റെ വർക്കല കഹാര്‍ (INC) 36% പിന്തുടരുമ്പോള്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. സ്മിത (BJP) 21% വോട്ട് നേടി ഫലത്തെ സ്വാധീനിക്കാവുന്ന നിലയിലാണ്.
ആറ്റിങ്ങല്‍ (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒ. എസ്. അംബിക (CPI(M)) 39% പിന്തുണയോടെ മുന്നിലാണ്. എന്‍.ഡി.എയുടെ പി. സുധീര്‍ (BJP) 34% വോട്ട് വിഹിതത്തോടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സന്തോഷ് ഭദ്രന് (RSP) ഇവിടെ പിന്നിലായ നിലയിലാണ്.
ചിറയിങ്കീഴ് (എസ്.സി.) മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനോജ് ഇടമന (CPI) 42% പിന്തുണയോടെ മുന്‍തൂക്കം നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ രമ്യ ഹരിദാസ് (INC) 33% പിന്തുണയോടെ പിന്നിലുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി. എസ്. അനൂപ് (BJP) 23% വോട്ട് വിഹിതത്തോടെ നിര്‍ണായക സാന്നിധ്യമാണ്.
ഗ്രാമ-അര്‍ധനഗര മേഖലകള്‍: എല്‍.ഡി.എഫ് ഉറച്ച പിടി
നെടുമങ്ങാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജി.ആര്. അനില്‍ (CPI) 47% വോട്ട് വിഹിതത്തോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ മീനാങ്കല്‍ കുമാര്‍ (INC) 34% പിന്തുണയോടെ പിന്നിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി യുവരാജ് ഗോകുല്‍ (BJP) 18% വോട്ട് നേടി മൂന്നാം സ്ഥാനത്ത്.
വാമനപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കെ. മുരളി (CPI(M)) 43% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ സുധീര്‍ഷ പാളോട് (INC) 36% പിന്തുണയോടെ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വേണു കരനവര്‍ (BDJS) 19% വോട്ട് വിഹിതത്തോടെ ഫലത്തെ സ്വാധീനിക്കാവുന്ന ഘടകമാണ്.
അരുവിക്കര മണ്ഡലത്തില്‍ ജി. സ്റ്റീഫന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ വി. എസ്. ശിവകുമാര്‍ (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വിവേക് ഗോപന് (BJP) 13% വോട്ട് നേടി പിന്നിലാണ്.
പാറശ്ശാലയില്‍ സി. കെ. ഹരീന്ദ്രന്‍ (CPI(M)) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. യുഡിഎഫിന്റെ നെയ്യാറ്റിന്‍ക്കര സനാല് (INC) 38% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഗിരീഷ് നെയ്യാര്‍ (BJP) 14% വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്ത്.
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ കെ. അന്‍സലന്‍ (CPI(M)) 46% പിന്തുണയോടെ മുന്നിലാണ്. യുഡിഎഫിന്റെ എന്‍. ശക്തന് (INC) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ്. രാജശേഖരന് നായര്‍ (BJP) 12% വോട്ട് നേടി പിന്നിലാണ്.
നഗരസഭ മണ്ഡലങ്ങളില്‍ കടുത്ത ത്രികോണ മത്സരം
കഴക്കൂട്ടം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വി. മുരളീധരന് (BJP) 37% പിന്തുണയോടെ നേരിയ മുന്നേറ്റം നേടിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ കടകംപള്ളി സുരേന്ദ്രന് (CPI(M)) 36% പിന്തുടരുന്നു. യുഡിഎഫിന്റെ ശരത്ചന്ദ്ര പ്രസാദ് (INC) 26% പിന്തുണയോടെ പിന്നിലാണ്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫിന്റെ കെ. മുരളീധരന് (INC) 34% പിന്തുണയോടെ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്ത് (CPI(M)) 33% പിന്തുടരുമ്പോള്, എന്‍.ഡി.എയുടെ ആര്. ശ്രീലേഖ (BJP) 31% പിന്തുണയോടെ ശക്തമായ മത്സരത്തിലാണ്.
നേമം മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ (BJP) 35% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടി (CPI(M)) 33% പിന്തുടരുന്നു. യുഡിഎഫിന്റെ കെ. എസ്. ശബരിനാഥന് (INC) 30% പിന്തുണയോടെ അടുത്താണ്.
കാട്ടാക്കട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ. ബി. സതീഷ് (CPI(M)) 35% പിന്തുണയോടെ നേരിയ മുന്‍തൂക്കം. യുഡിഎഫിന്റെ എം. ആര്. ബൈജു (INC) 34% പിന്തുടരുമ്പോള്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി. കെ. കൃഷ്ണദാസ് (BJP) 30% വോട്ട് വിഹിതത്തോടെ ശക്തമായ സാന്നിധ്യമാണ്.
യുഡിഎഫിന് ആശ്വാസം നല്കുന്ന മണ്ഡലങ്ങള്‍
തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിന്റെ സി. പി. ജോണ്‍ (CMP) 37% പിന്തുണയോടെ മുന്നിലാണ്. എല്‍.ഡി.എഫിന്റെ സുധീര്‍ കരമന (IND/LDF) 33% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കരമന ജയന് (BJP) 28% വോട്ട് വിഹിതത്തോടെ ഫലം സ്വാധീനിക്കുന്ന ഘടകമാകും.
കോവളം മണ്ഡലത്തില്‍ യുഡിഎഫിന്റെ എം. വിന്‍സന്റ് (INC) 47% പിന്തുണയോടെ വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. എല്‍.ഡി.എഫിന്റെ ഭഗത് റൂഫസ് (IND/LDF) 40% പിന്തുടരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. എന്‍. സുരേഷ് (BJP) 12% വോട്ട് നേടി പിന്നിലാണ്.
മൊത്തം ചിത്രം: എല്‍.ഡി.എഫ് മുന്‍പന്തിയില്‍, പക്ഷേ പോരാട്ടം തുടരുന്നു
ജില്ലയിലെ മൊത്തം പ്രവണത പ്രകാരം:
എല്‍.ഡി.എഫ്: 7 ഉറച്ച സീറ്റുകള്‍, 11 വരെ ഉയരാനുള്ള സാധ്യത
യുഡിഎഫ്: 2 ഉറച്ച സീറ്റുകള്‍, 6 വരെ സാധ്യത
എന്‍.ഡി.എ: ഉറച്ച സീറ്റ് ഇല്ലെങ്കിലും 4 വരെ നേടാനുള്ള സാധ്യത
കഴക്കൂട്ടം (വി. മുരളീധരന് vs കടകംപള്ളി സുരേന്ദ്രന്), വട്ടിയൂര്‍ക്കാവ് (കെ. മുരളീധരന് vs വി. കെ. പ്രശാന്ത്), നേമം (രാജീവ് ചന്ദ്രശേഖര്‍ vs വി. ശിവന്‍കുട്ടി), കാട്ടാക്കട (ഐ. ബി. സതീഷ് vs എം. ആര്. ബൈജു) എന്നീ മണ്ഡലങ്ങളിലാണ് ഫലം നിര്‍ണയിക്കുന്ന കടുത്ത മത്സരം.
സമാപനം
തിരുവനന്തപുരം ജില്ലയില്‍ 2026 തിരഞ്ഞെടുപ്പ് ചിത്രം എല്‍.ഡി.എഫിന് അനുകൂലമായിരിക്കുമ്പോഴും, നഗര മണ്ഡലങ്ങളിലെ ശക്തമായ ത്രികോണ മത്സരം അന്തിമഫലം അനിശ്ചിതമാക്കുന്നു. ചെറിയ വോട്ട് സ്വിംഗുകളും വോട്ടര്‍മാരുടെ സാന്നിധ്യവും ഫലം പൂര്‍ണമായും മാറ്റിമറിക്കാന്‍ സാധ്യതയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
ജോയൽ സോവിച്ചൻ
2026 നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് കൊല്ലം ജില്ലയിൽ രാഷ്ട്രീയ ചിത്രം ഇഞ്ചോടിഞ്ച് മത്സരത്തിലേക്ക് നീങ്ങുകയാണ്. കരുനാഗപ്പള്ളി മുതൽ ചാത്തന്നൂർ വരെ പ്രധാന മണ്ഡലങ്ങളിലൊക്കെയും യുഡിഎഫ്–എൽഡിഎഫ് നേരിട്ടുള്ള പോരാട്ടത്തിനൊപ്പം എൻഡിഎയുടെ വോട്ടുശക്തിയും ഫലത്തെ സ്വാധീനിക്കുന്ന ഘടകമായി മാറുന്നുണ്ട്. മൊത്തത്തിലുള്ള കണക്കുകൾ പ്രകാരം യുഡിഎഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നുണ്ടെങ്കിലും, പല മണ്ഡലങ്ങളിലും അന്തിമ ഫലം നിർണയിക്കുന്നത് പോളിങ് ശതമാനം ആയിരിക്കും.
കരുനാഗപ്പള്ളിയിൽ സി. ആർ. മഹേഷ് നയിക്കുന്ന യുഡിഎഫ് ശക്തമായ സംഘടനാ പിന്തുണയോടെ മുന്നിലാണ്. എൽഡിഎഫിന്റെ എം. എസ്. താര അടുത്ത് തന്നെ തുടരുമ്പോൾ, എൻഡിഎയുടെ വോട്ടുശതമാനം അന്തിമ മാർജിനിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. സമാനമായ സാഹചര്യമാണ് ചവറയിലും കാണുന്നത്, സുജിത് വിജയൻപിള്ളയുടെ വ്യക്തിപരമായ സ്വാധീനം എൽഡിഎഫിന് ചെറിയ മുൻതൂക്കം നൽകുന്നു, എന്നാൽ ഷിബു ബേബി ജോൺ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട് .
കുന്നത്തൂർ (എസ്.സി) മണ്ഡലത്തിൽ യുഡിഎഫിന്റെ കോവൂർ കുഞ്ഞുമോൻ മുന്നിലാണ്. എൽഡിഎഫിന്റെ ഉല്ലാസ് കോവൂർ അടുത്ത് തന്നെയുണ്ടെങ്കിലും എൻഡിഎയുടെ ഉയർന്ന വോട്ടുശതമാനം ഫലം നിർണയിക്കുന്ന ഘടകമാകാം. അതേസമയം കൊട്ടാരക്കരയിൽ എൽഡിഎഫ് ശക്തമായ നിലപാട് തുടരുന്നു. കെ. എൻ. ബാലഗോപാൽ മുന്നിലാണ്, എന്നാൽ യുഡിഎഫിന്റെ ഐഷാ പോറ്റി ശക്തമായ മത്സരമാണ് നൽകുന്നത്.
പത്തനാപുരം മണ്ഡലം ഫോട്ടോ ഫിനിഷ് സാധ്യതയുള്ള പ്രധാന മണ്ഡലങ്ങളിൽ ഒന്നാണ്. കെ. ബി. ഗണേഷ് കുമാറിന്റെ വ്യക്തിപരമായ സ്വാധീനം എൽഡിഎഫിന് ചെറിയ മുൻതൂക്കം നൽകുമ്പോൾ, യു ഡിഎഫ് വളരെ അടുത്ത് തുടരുന്നു. സമാനമായ രീതിയിൽ ചടയമംഗലത്തും എൽഡിഎഫിന് ചെറിയ മുൻതൂക്കം മാത്രമേയുള്ളൂ; യുഡിഎഫ് ഏതുനിമിഷവും മുന്നിലെത്താവുന്ന സാഹചര്യമാണുള്ളത്.
പുനലൂർ മണ്ഡലത്തിൽ എൽഡിഎഫ് വ്യക്തമായ മുന്നേറ്റത്തിലാണ്. സി. അജയപ്രസാദ് ശക്തമായ ഗ്രാമീണ അടിത്തറയും പാർട്ടി സംവിധാനവും ഉപയോഗിച്ച് ലീഡ് ഉറപ്പിക്കുന്നു. എറണവിഴുപ്പുറം (ഇരവിപുരം) മണ്ഡലത്തിലും എൽഡിഎഫ് മുന്നിലാണ്, നഗര വോട്ടർമാരിലെ സ്ഥിരമായ പിന്തുണയാണ് ഇതിന് കാരണം.
കുണ്ടറയും കൊല്ലവും യുഡിഎഫിന് അനുകൂലമായ മണ്ഡലങ്ങളായി കണക്കാക്കപ്പെടുന്നു. പി. സി. വിഷ്ണുനാഥും ബിന്ദു കൃഷ്ണയും നഗര-അർധനഗര മേഖലകളിൽ മികച്ച പിന്തുണ നേടുന്നതായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ മണ്ഡലങ്ങളിലും എൽഡിഎഫ് അടുത്ത് തുടരുന്നുണ്ട്.
ചാത്തന്നൂരിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുമ്പോൾ എൻഡിഎ ശക്തമായ വെല്ലുവിളിയായി ഉയരുന്നു. യുഡിഎഫ് ഇവിടെ പിന്നിലാണ് എന്നതാണ് വിലയിരുത്തൽ.
പ്രവചനം
യുഡിഎഫ്: 5–7 സീറ്റുകൾ
എൽഡിഎഫ്: 4–6 സീറ്റുകൾ
എൻഡിഎ / മറ്റ്: 0
കൊല്ലം ജില്ലയിൽ 2026 തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നത് വളരെ ചെറിയ വോട്ടുശതമാന വ്യത്യാസങ്ങളായിരിക്കും. യുഡിഎഫ് മുന്നിലാണ് എന്ന പൊതുവായ ചിത്രം ഉണ്ടെങ്കിലും, എൽഡിഎഫ് ശക്തമായ വെല്ലുവിളി തുടരുന്നു. എൻഡിഎയുടെ വോട്ടുശക്തി പല മണ്ഡലങ്ങളിലും അന്തിമ ഫലം നിർണയിക്കുന്ന നിർണായക ഘടകമായി മാറാൻ സാധ്യതയുണ്ട്.
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.
ജോയൽ സോവിച്ചൻ
2026 കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും (തിരുവല്ല, റാന്നി , ആറന്മുള , കോന്നി, ആടൂർ) ശക്തമായ ത്രികോണ മത്സരം ആണ് നടക്കുന്നത് . മണ്ഡലതല രാഷ്ട്രീയ സമവാക്യങ്ങൾ, സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം, കൂടാതെ പോളിങ് ശതമാനം എന്നിവയാണ് അന്തിമ ഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
തിരുവല്ല മണ്ഡലത്തിൽ എൽഡിഎഫിന് ചെറിയ മുൻതൂക്കം ലഭിക്കുന്നതായി ആണ് കാണുന്നത്. മാത്യു ടി. തോമസിന്റെ നഗര-ഗ്രാമ വോട്ടർമാരിൽ നിലനിൽക്കുന്ന സ്വാധീനവും മുന്നേറ്റത്തിന് കാരണമാകുന്നു. അതേസമയം യുഡിഎഫ് ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത് , എന്നാൽ ബിജെപി ശ്രദ്ധേയമായ വോട്ടുശതമാനത്തോടെ അന്തിമ ഫലത്തെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ് .
റാന്നി മണ്ഡലത്തിൽ എൽഡിഎഫ് – യുഡിഎഫ് മത്സരമാണ് നിർണായക ഘടകമായി മാറുന്നത്. പ്രമോദ് നാരായണന്റെ ഗ്രാമീണ അടിത്തറ എൽഡിഎഫിന് സ്ഥിരത നൽകുമ്പോൾ, യുഡിഎഫിന്റെ പാഴക്കുളം മധു വളരെ അടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈ മണ്ഡലം ഫോട്ടോ ഫിനിഷ് സാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു.
ആറന്മുള മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുൻതൂക്കം നിലനിൽക്കുന്നുവെന്നാണ് വിലയിരുത്തൽ. നഗര-ഗ്രാമ വോട്ടർമാരുടെ സമന്വയ പിന്തുണയും പ്രാദേശിക രാഷ്ട്രീയ ഘടകങ്ങളും യുഡിഎഫിന് ഗുണകരമാകുന്നു. എൽഡിഎഫ് ശക്തമായ രണ്ടാമത്തെ സ്ഥാനത്ത് തുടരുമ്പോൾ, ബിജെപിയുടെ വോട്ടുശക്തി ഫലത്തിലെ അന്തരം നിർണയിക്കാൻ സാധ്യതയുണ്ട്.
കോന്നി മണ്ഡലത്തിൽ എൽഡിഎഫ് മുൻതൂക്കം നിലനിർത്തുന്നുണ്ട്. കെ. യു. ജനീഷ് കുമാറിന്റെ പാർട്ടി അടിസ്ഥാനവും ഗ്രാമീണ പിന്തുണയും ഈ മുന്നേറ്റത്തിന് അടിസ്ഥാനം നൽകുന്നു. യുഡിഎഫ് തിരിച്ചുവരാനുള്ള ശ്രമത്തിലായിരിക്കെ മത്സരം സാന്ദ്രമായ രീതിയിൽ തുടരുന്നു.
അടൂർ (എസ്.സി) മണ്ഡലത്തിൽ യുഡിഎഫിന് ചെറിയ മുൻതൂക്കം കാണപ്പെടുന്നു. സംഘടനാ ശക്തിയും പ്രാദേശിക പിന്തുണയും യുഡിഎഫിന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. എൽഡിഎഫ് അടുത്ത വെല്ലുവിളിയായി തുടരുമ്പോൾ, എൻഡിഎയുടെ വോട്ടുശതമാനം ഫലത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.
മൊത്തത്തിലുള്ള കണക്കുകൾ പ്രകാരം, പത്തനംതിട്ട ജില്ലയിൽ യുഡിഎഫ് 3 മുതൽ 4 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയുണ്ട്. എൽഡിഎഫ് 1 മുതൽ 2 സീറ്റുകളിൽ ശക്തമായ നിലപാട് കൈവരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എൻഡിഎയ്ക്ക് സീറ്റുകൾ നേടാനുള്ള സാധ്യത കുറവാണെങ്കിലും, പല മണ്ഡലങ്ങളിലും ഫലമാർജിൻ നിർണയിക്കുന്ന സ്വാധീന ഘടകമായി തുടരുന്നു.
പ്രവചനം
യുഡിഎഫ്: 3–4 സീറ്റുകൾ
എൽഡിഎഫ്: 1–2 സീറ്റുകൾ
ജോയൽ സോവിച്ചൻ : കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ മലയാളം യുകെയുടെ വായനക്കാർക്കായി വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.