കോന്നിയിൽ യുവാവിനെതിരെ നൽകിയ പോക്സോ പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രണയബന്ധം അവസാനിച്ചതിലുള്ള നിരാശയെ തുടർന്നാണ് വിദ്യാർഥിനി തെറ്റായ പരാതി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പുതിയ കണ്ടെത്തൽ.
യുവാവിനെതിരെ ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി ആദ്യം മൊഴി നൽകിയിരുന്നെങ്കിലും, പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലും തെളിവുകളുടെ പരിശോധനയിലും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തി. ഇരുവരും മുൻപ് പ്രണയബന്ധത്തിലായിരുന്നുവെന്നും ബന്ധം തകർന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും അന്വേഷണസംഘം വിലയിരുത്തി.
സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം നൽകിയതിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം പൊലീസ് പരിശോധിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. വ്യാജപരാതികൾ ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തെ ബാധിക്കുമെന്നും ഇത്തരത്തിലുള്ള നടപടികൾ നിയമത്തിന്റെ ദുരുപയോഗത്തിന് ഇടയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കുന്ന ചില ‘പവർ ഗ്രൂപ്പുകൾ’ തന്നെയാണ് മുൻ പ്രസിഡന്റ് മോഹൻലാൽ രാജിവയ്ക്കാൻ കാരണമായതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിൽ ശക്തമായ സ്വാധീനമുള്ള ഇത്തരം ഗ്രൂപ്പുകളെ ഒറ്റയ്ക്ക് നേരിടുക പ്രയാസമാണെന്നും, മോഹൻലാലിന് പോലും അതിനു സാധിക്കാതെ വന്ന സാഹചര്യമാണ് ഉണ്ടായതെന്നും ശ്വേതാ പറഞ്ഞു.
‘അമ്മ’യിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതികരിക്കവെയാണ് ശ്വേതയുടെ പരാമർശം. ചില അംഗങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ അജൻഡയുമായി എത്തിയെന്നും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നുവെന്നുമാണ് അവരുടെ ആരോപണം. പൊതുയോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തിന് ചട്ടപ്രകാരമുള്ള ഭൂരിപക്ഷം ലഭിച്ചില്ലെന്നും, അതിനാൽ അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു.
മോഹൻലാൽ രാജിവച്ചപ്പോഴും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി തുടരുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്വേതാ, ഇപ്പോഴത്തെ കമ്മിറ്റിയും അതേ രീതിയിൽ തുടരേണ്ടതാണെന്ന് വ്യക്തമാക്കി. സംഘടനയെ ആരും ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും, അംഗങ്ങളുടെ ക്ഷേമപദ്ധതികളും ധനസഹായ വിതരണവും തടസമില്ലാതെ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൃശൂർ∙ സ്കോട്ട് ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 5) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.
വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ജൂൺ 30-ാം തീയതി സ്കോട്ട് ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.
തൃശൂർ∙ സ്കോട്ട് ലൻഡിൽ നിര്യാതയായ ലിന്റാ മേരി ബാബുവിന്റെ ഭൗതികദേഹം ഇന്ന് (ജൂലൈ 4) എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ഭൗതികദേഹം തൃശൂർ ജില്ലയിലെ തുറവൂരിലെ മലേക്കുടി ഹൗസിലെ വസതിയിലെത്തിച്ച് നാളെ ജൂൺ 5 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ ഉച്ചതിരിഞ്ഞ് 3.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് ഭൗതികദേഹം സെന്റ് അഗസ്റ്റിൻസ് ചർച്ച്, തുറവൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം സെമിത്തേരിയിൽ സംസ്കാരം നടക്കും.
വിദേശത്തും വിവിധ സ്ഥലങ്ങളിലുമായി കഴിയുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും പങ്കെടുക്കുന്നതിനായി സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
ജൂൺ 30-ാം തീയതി സ്കോട്ട് ലൻഡിലെ വിറ്റ്ബേണിൽ നടന്ന പൊതുദർശനത്തിലും റെക്വിയം കുർബാനയിലും യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മലയാളികൾ ലിൻഡ മേരി ബാബുവിന് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ സീറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്കുശേഷമാണ് ഭൗതികദേഹം സ്വദേശത്തേക്ക് കൊണ്ടുവന്നത്. മൂന്നുവർഷത്തിലേറെ ക്യാൻസറിനെതിരെ ധീരമായി പോരാടിയ ലിൻഡയുടെ വിയോഗം യു.കെ. മലയാളി സമൂഹത്തിന് തീരാനഷ്ടമായി. ഭർത്താവ് പോൾ മാത്യു (ബാലു), മകൻ ആർച്ചർ എന്നിവർക്കൊപ്പം ഈ ദുഃഖവേളയിൽ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ.യിലെ മലയാളി സമൂഹവും വിവിധ സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി ഒപ്പമുണ്ട്.
കൊച്ചി: നടനും എം.എൽ.എയുമായ രമേഷ് പിഷാരടി ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽനിന്ന് രാജിവെച്ചു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവിൽ തന്റെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് പദവി ഒഴിയാൻ തീരുമാനിച്ചതെന്നും പിഷാരടി പറഞ്ഞു.
ശ്വേത മേനോനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്ന സംഭവത്തിലും പിഷാരടി പ്രതികരിച്ചു. അത് ‘ലീക്കായതല്ല, ആരോ മനഃപൂർവം റിലീസ് ചെയ്തതാണ്’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സ്വകാര്യ സംഭാഷണം പൊതുജനങ്ങൾക്കുമുന്നിൽ എത്തിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ശ്വേത മേനോൻ അധ്യക്ഷയായിരുന്ന ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് തർക്കം രൂക്ഷമായതിനിടെയാണ് കോടതി ഇടപെടലും പിഷാരടിയുടെ രാജിയും. ഇതിനിടെ താൻ ‘അമ്മ’ പ്രസിഡന്റായി തുടരുമെന്നും അഡ്ഹോക് കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്തും ശ്വേത മേനോൻ രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിക്ക് മുന്നിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി കേരള ഹൈക്കോടതി തള്ളി. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കോടതിയുടെ നിലപാട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം നിഷ്പക്ഷമായി നടക്കില്ലെന്ന് തെളിയിക്കുന്ന സാഹചര്യം ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. സിബിഐ അന്വേഷണം അസാധാരണ സാഹചര്യങ്ങളിലേ ഉത്തരവിടാനാകൂവെന്നും നിലവിലെ സാഹചര്യത്തിൽ അതിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും അന്വേഷണ പുരോഗതിയും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിയത്.
കൊച്ചി: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ശ്വേത മേനോൻ രാജിവച്ചിട്ടില്ലെന്ന് നടനും മന്ത്രിയുമായ കെ. ബി. ഗണേഷ് കുമാർ. ശ്വേത ഇപ്പോഴും അമ്മയുടെ പ്രസിഡന്റാണെന്നും അവർ സ്ഥാനമൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്മയുടെ ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോനും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാജിവച്ചിട്ടില്ലെന്നും സംഘടനയുടെ ഭരണഘടനയിൽ ഇല്ലാത്ത അഡ്ഹോക് കമ്മിറ്റിയുടെ രൂപീകരണം അംഗീകരിക്കാനാവില്ലെന്നും ശ്വേത പിന്നീട് വ്യക്തമാക്കിയിരുന്നു.
അതേസമയം, അഡ്ഹോക് കമ്മിറ്റി രൂപീകരണത്തെ ചൊല്ലിയുള്ള ഭിന്നത സംഘടനയ്ക്കുള്ളിൽ തുടരുകയാണ്. നടന്മാരായ ജോയ് മാത്യു, ജയൻ ചേർത്തല, കൈലാഷ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽനിന്ന് രാജിവച്ചതോടെ അമ്മയിലെ നേതൃത്വ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
കൊച്ചി: ചേരാനല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 14.63 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേരാനല്ലൂർ സ്വദേശിയായ അമൽ ഷെൻസണും വടക്കേക്കര സ്വദേശിയായ അഭിജിത്തുമാണ് പിടിയിലായത്.
ഐടി മേഖലയിലെ ജീവനക്കാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ രംഗത്തെ പ്രവർത്തകർ, സിനിമാ മേഖലയിലെ ചിലർ എന്നിവർക്കാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വാടകവീട് കേന്ദ്രീകരിച്ച് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ.
പ്രതികളിൽ ഒരാളായ അമൽ നേരത്തെയും എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ലഹരി വാങ്ങിയവരെയും വിതരണ ശൃംഖലയിലെ മറ്റ് അംഗങ്ങളെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈപ്രൊഫൈൽ ലഹരി ശൃംഖലയെക്കുറിച്ചും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹന കള്ളക്കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുൽഖറിന്റെ പേരിൽ കൂടുതൽ കള്ളക്കടത്ത് വാഹനങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ വാഹനങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
‘ഓപ്പറേഷൻ നുംകൂർ’ എന്ന പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ദുൽഖറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വർഷവും ഈ വർഷവുമായി ദുൽഖറിന്റെ പേരിൽ രജിസ്റ്റർ ചെയ്ത നാല് ആഡംബര എസ്യുവികൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ, ഇന്ത്യയിലെത്തിയ വഴി, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെക്കുറിച്ചാണ് ചോദ്യം ചെയ്തത്.
വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നും ദുൽഖർ മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. എല്ലാ പണമിടപാടുകളും ബാങ്ക് വഴിയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ വിശദീകരണം പൂർണമായി വിശ്വസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുവരെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിട്ടുള്ള കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ ദമ്പതികളിൽ നിന്ന് ഏകദേശം ഒരു കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കണ്ടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പിന്റെ മുഴുവൻ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും കണ്ടെത്തുന്നതിനായാണ് വിശദമായ ചോദ്യംചെയ്യൽ നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതി തട്ടിപ്പിലൂടെ സമാഹരിച്ച പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പണം കൈമാറ്റം ചെയ്ത ശൃംഖല, കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം, വിവിധ ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം, ഡിജിറ്റൽ ഇടപാടുകളുടെ വഴികൾ എന്നിവയെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളും പ്രതിയുമായി ബന്ധമുള്ള മറ്റ് ആളുകളെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോദ്യംചെയ്യൽ ശക്തമാക്കിയിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും തട്ടിപ്പിലൂടെ ലഭിച്ച പണം എവിടേക്കെല്ലാം ഒഴുകിയെന്നുമുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സൈബർ ക്രൈം വിഭാഗം ശ്രമം തുടരുകയാണ്.