എന്റെ ആൺമക്കൾ വലിയ പ്രശ്നത്തിലൂടെയാണ് കടന്ന് പോകുന്നത്. ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികൾക്കേ അത് പരിഹരിക്കാൻ കഴിയൂവെന്ന് ഒരമ്മയെഴുതിയ കത്താണ് ക്യാംപസുകളിൽ ഇപ്പോൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. മരിയൻ വൈറ്റ് എന്ന അമ്മ എഴുതിയ കത്താണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്.
ആ അമ്മ എഴുതിയ വിവാദമായ കത്ത് ഇങ്ങനെ…
ലെഗിങ്സ് ധരിക്കുന്ന പെൺകുട്ടികളെ ഉദ്ദേശിച്ചാണ് ഈ കത്ത് എഴുതുന്നത്. നാല് ആൺമക്കളുടെ അമ്മയാണ് ഞാൻ. അടുത്തിടെ മക്കളുമായി കോളേജിലെത്തിയപ്പോൾ വേദനാജനകമായ ചില കാഴ്ച്ചകൾ കാണേണ്ടി വന്നു. പറയുന്നതിൽ ദേഷ്യമൊന്നും തോന്നരുത്.
കോളേജിലുണ്ടായിരുന്ന മിക്ക ആൺക്കുട്ടികളുടെയും ശ്രദ്ധ ലെഗിങ്സും ഷോർട്ട്ടോപ്പും ധരിച്ച പെൺകുട്ടികളിലേക്കാണ്. അത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപോയി. ശരീരത്തിൽ ഒട്ടിപിടിച്ച ലെഗ്ഗിങ്സുകളും ഇറക്കം കുറഞ്ഞ ടോപ്പുകളും ധരിച്ച ചില പെൺകുട്ടികളുടെ പിന്നാലെയായിരുന്നു മിക്ക ആൺകുട്ടികളുടെയും നോട്ടം. ലെഗിങ്സ് സ്ഥിരമായി ധരിക്കുന്ന പെൺകുട്ടികളോട് ഈ അമ്മ ഉപദേശം നൽകാനും മറന്നില്ല.
നിങ്ങൾ പുറത്തിറങ്ങുമ്പോൾ ആൺമക്കളുള്ള അമ്മമാരെ കുറിച്ച് ഓർക്കുന്നത് നന്നായിരിക്കും.അപ്പോൾ ലെഗ്ഗിങ്സിന് പകരം ജീൻസേ ധരിക്കൂ. ഈ അമ്മയുടെ കത്ത് ക്യാമ്പസിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അമ്മയുടെ കത്തിനോട് ചിലർ പ്രതികരിച്ചത് ഇങ്ങനെ…
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അതിന് വേണ്ടി ചല പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലെഗ്ഗിങ്സ് പ്രൈഡ് ഡേ എന്നൊരു ഡേ തന്നെ അവർ ആചരിക്കുകയും ചെയ്തു. സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ലെഗ്ഗിങ്സ് ധരിക്കാമെന്നു പറഞ്ഞുകൊണ്ടാണ് അങ്ങനെയൊരു ദിനം ആചരിച്ചത്.
ലെഗിങ്സ് ധരിച്ച് കൊണ്ട് നിൽക്കുന്ന പലവിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികൾ പങ്കുവച്ചു. പെൺകുട്ടികൾ ലെഗിങ്സ് ധരിക്കുന്നതിനെതിരെ ഇപ്പോഴും ചർച്ചകൾ നടക്കുന്നു.
തൃശ്ശൂർ ചിയ്യാരത്ത് യുവതിയെ പെട്യോളൊഴിച്ച തീക്കൊളുത്തിയ യുവാവ് കൃത്യം നടത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചെന്ന് റിപ്പോർട്ടുകൾ. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതെന്ന മനോരമ റിപ്പോർട്ട് പറയുന്നു. കൃത്യമായ ആസുത്രണത്തോടെയായിരുന്നു പ്രതി നീതുവിന്റെ വീട്ടിലെത്തിയത്, യുവതിയെ തീക്കൊളുത്തുന്നത് വരെ എല്ലാം പദ്ധതി പ്രകാരം നടക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടിച്ച് കെട്ടിയതോടെ ആത്മഹത്യ ചെയ്യാനുള്ള പദ്ധതി പാളുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെ നാലരയോടെ ഇയാൾ നീതുവിന്റെ വീടിന് സമീപത്ത് എത്തിയിരുന്നതായാണ് വിവരം. വീടിന് മുന്‍വശത്ത് നിൽക്കാതെ ഇടറോഡിലൂടെ പിറക് വശത്ത് നിലയുറപ്പിക്കുകയായിരുന്നു. അടുക്കളവാതിൽ തുറക്കാനായി രണ്ട് മണിക്കൂറോളം കാത്ത് നിന്നതായും, വിലയേറിയ ഒരു കത്തിയും ഒരു ജോടി കയ്യുറയും ഇയാൾ കരുതിയിരുന്നതായും പോലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നീതുവിന്റെ അമ്മാവൻ വാസുദേവന്റെ വീട്ടുവളപ്പിലുടെ കടന്നാണ് നിധീഷ് നീതുവിന്റെ വീടിന് പിന്നിലെത്തിയത്. ചെരിപ്പ് ബൈക്കിനു താഴെ ഊരിയിട്ട നിലയിലായിരുന്നു.
അതേസമയം, കഴുത്തിൽ ഉൾപ്പെടെ അഞ്ച് തവണയാണ് നിധീഷ് നീതുവിനെ കുത്തിയത്. കുത്തേറ്റു വീണ ശേഷമാണ് നീതുവിനു മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. കഴുത്തിലേറ്റ കുത്തിന് സാമാന്യം ആഴമുണ്ടെങ്കിലും മരണകാരണമായേക്കാവുന്ന തരത്തിലുള്ള മുറിവുകളൊന്നുമില്ലെന്നാണ് വിവരം. ഇതിന് ശേഷം നിധീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തെ വീടുകളിൽ നിന്നു ബന്ധുക്കളും നാട്ടുകാരുമെത്തി പിടികൂടുകയായിരുന്നു. യുവാവിന്റെ കൈകൾകെട്ടിയ ശേഷം നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതു വരെ ജീവനുണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെയും എസിപി എസ്. ഷംസുദീന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.
കൊല്ലപ്പെട്ട നീതുവും(22) സുഹൃത്തും വടക്കേക്കാട് സ്വദേശിയുമായ നീതീഷും (32) മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. വീട്ടുകാർ ഇടപെട്ട് വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.
എന്നാൽ പഠിച്ച് മുന്നേറണമെന്ന സ്വപ്നങ്ങൾകൊണ്ട് നടന്നിരുന്ന കുട്ടിയാണ് നീതി. അമ്മയുടെ ആത്മഹത്യയും അച്ഛൻ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളർത്തിയിരുന്നു. എങ്കിലും അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു യുവതി നടത്തിയിരുന്നത്. ഇതാണ് നിധീഷിന്റെ ക്രുരതിയിൽ ഇല്ലാതായത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്. ദേശീയ വാര്‍ത്താ ഏജന്‍സിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റോഡ് ഷോയ്ക്കിടെ പരിക്കേറ്റത്. ഇരുവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ച വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഇവരെ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.
പരിക്കേറ്റവരുടെ അടുത്തേക്ക് എത്തിയ രാഹുല്‍ അവരെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ തന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനു ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പരിക്കേറ്റ മാധ്യമപ്രവർത്തകനെ ആംബുലൻസിലേക്ക് കയറ്റുന്നതുവരെ അയാളുടെ ഷൂസ് പിടിച്ചിരുന്നത് പ്രിയങ്ക ഗാന്ധിയായിരുന്നു.
അതേസമയം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വയനാട്ടിലെത്തിയ രാഹുല്‍ കോഴിക്കോട്ടേക്ക് മടങ്ങി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രിയങ്കക്കൊപ്പമാണ് രാഹുല്‍ കോഴിക്കോട്ടേക്ക് പോയത്. റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ രാഹുലിനെ അനുഗമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് വൈകീട്ടോടെ രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ പിന്നീട് വയനാട്ടില്‍ എത്തും.
പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ മാറനല്ലൂര്‍ അരുമാളൂര്‍ സ്വദേശി നവാദ് റാസ ( 32 ) നെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയോടെ കാട്ടാക്കടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നവാദ് പെണ്‍കുട്ടിയെ റോഡില്‍ വെച്ച് കടന്നു പിടിച്ച് ഉപദ്രവിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
രാത്രിയോടെ സ്റ്റേഷനില്‍ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതി പൊലീസുകാരനായ ജോസിനെ തട്ടി മറിച്ചിട്ടു ഓടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം നടത്തിയെങ്കിലും മറ്റു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടി സെല്ലിലെത്തിച്ചു. സെല്ലില്‍ ഇയാള്‍ സ്വയം തലയിടിച്ചു പരിക്കേല്‍പ്പിച്ചു അക്രമാസക്തനാവുകയും ചെയ്തു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം നവാദിനെതിരെ കേസെടുത്തിട്ടുണ്ട്.
കൊച്ചി: ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്നാന് ഹൃദയാഘാതം. ലോ പ്രഷറാണ് ബെന്നിക്ക് വിനയായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബെന്നി ബെഹന്നാന് നെഞ്ചുവേദന ഉണ്ടായത്. ഉടന്‍ കൊച്ചിയിലെ സണ്‍റൈസേഴ്സ് ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോള്‍ അപകടനില തരണം ചെയ്തു. ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ പരിപാടികള്‍ എല്ലാം മാറ്റി വച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ബെന്നി ഇപ്പോള്‍. രണ്ട് ദിവസത്തിനകം ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. എങ്കിലും വിശ്രമം വേണ്ടി വരും.
ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട മേരി ജാക്വിലിന് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. രണ്ടു സ്ത്രീകളടക്കം മൂന്നുപേരെ അന്വേഷണസംഘം അറസ്്റ്റുചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയില്‍ നഗ്നമായ നിലയില്‍ മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്.
തിരുവമ്പാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി. ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്ത്തി മരണാസന്ന നിലയിലാക്കി.
മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്
പ്രതി അജ്മല്‍ പുന്നപ്രയിലും അമ്പലപ്പുഴയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് അഭിപ്രായസര്‍വേ ഫലം. ആകെയുള്ള 20 മണ്ഡലങ്ങളില്‍ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ. 3 സീറ്റുകളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് മുന്‍തൂക്കം. 4 സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ്. തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മിലാണ് മല്‍സരമെന്നും സര്‍വേ പറയുന്നു.
യുഡിഎഫ് 43 ശതമാനവും എല്‍ഡിഎഫ് 38 ശതമാനവും എന്‍ഡിഎ 13 ശതമാനവും മറ്റുള്ളവര്‍ 6 ശതമാനവും വോട്ട് നേടാമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഡിഎഫിന് 2 ശതമാനം വോട്ട് അധികം ലഭിക്കും. എല്‍ഡിഎഫിന് ഒരു ശതമാനം നഷ്ടമാകും. എന്‍ഡിഎയ്ക്ക് 3 ശതമാനത്തോളം വോട്ട് കൂടും.
വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഫോട്ടോഫിനിഷാണ്. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ യുഡിഎഫാണ് മുന്നില്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പു നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 43 ശതമാനവും എല്‍ഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 9 ശതമാനവും വോട്ടാണു പ്രവചനം.
ബിജെപിക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നും എല്‍ഡിഎഫ് മൂന്നാമതാകും എന്നുമാണ് സർവേയുടെ വിലയിരുത്തലുകളിൽ പ്രധാനം . എന്‍ഡിഎയ്ക്ക് 36%, യുപിഎയ്ക്ക് 35% എല്‍ഡിഎഫിന് 25% വോട്ടു കിട്ടുമെന്നാണ് സർവേ ഫലം.ഇടതുമുന്നണിക്ക് 44ഉം യുഡിഎഫിന് 43ഉം എന്‍ഡിഎയ്ക്ക് 21 ശതമാനവും വോട്ടു കിട്ടുന്ന വടകരയും ഫോട്ടോഫിനിഷ് പ്രതീക്ഷിക്കുന്ന മണ്ഡലമാണ്. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം, 42%. എല്‍ഡിഎഫ് 33, എന്‍ഡിഎ 21 ശതമാനം വോട്ട് നേടിയേക്കും. കെ.സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് സര്‍വേ നടന്നത്.
യുഡിഎഫിന് 45, എല്‍ഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 8 ശതമാനം വോട്ടുവിഹിതം പ്രവചിച്ചിരിക്കുന്ന മാവേലിക്കരയിലും ഫോട്ടോഫിനിഷ് മല്‍സരമാണ്. തൃശൂരില്‍ കടുത്ത മല്‍സരമാണെങ്കിലും 41 ശതമാനം വോട്ടു നേടുന്ന യുഡിഎഫാണു മുന്നില്‍. ഇവിടെ എല്‍ഡിഎഫിന് 37ഉം എന്‍ഡിഎയ്ക്ക് 16ഉം ശതമാനം വോട്ടു ലഭിക്കും.
കോഴിക്കോട് കടുത്ത മല്‍സരത്തില്‍ യുഡിഎഫാണ് 42 ശതമാനം വോട്ടുമായി മുന്നില്‍. എല്‍ഡിഎഫിന് 38ഉം എന്‍ഡിഎയ്ക്ക് 14 ശതമാനവും പ്രതീക്ഷിക്കുന്നു. പാലക്കാട് എല്‍ഡിഎഫും പൊന്നാനിയില്‍ യുഡിഎഫും ബഹുദൂരം മുന്നിലാണ്. 44 ശതമാനം വോട്ടുമായി മലപ്പുറത്തും യുഡിഎഫാണു മുന്നില്‍.യുഡിഎഫിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തില്‍ ഇടതുമുന്നണി മുന്നിലാണെന്നാണ് സര്‍വേ ഫലം. എല്‍ഡിഎഫിന് 47, യുഡിഎഫിന് 44, എന്‍ഡിഎയ്ക്ക് 4 ശതമാനം വോട്ടുകിട്ടും.
ആറ്റിങ്ങലില്‍ 44 ശതമാനവുമായി എല്‍ഡിഎഫ് മുന്നില്‍; യുഡിഎഫിന് 38, എന്‍ഡിഎയ്ക്ക് 13. എല്‍ഡിഎഫ് സിറ്റിങ് മണ്ഡലമായ ആലത്തൂരില്‍ 45 ശതമാനം പേരുടെ പിന്തുണയുമായി യുഡിഎഫ് മുന്‍തൂക്കം നേടി. എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13% വോട്ട് ലഭിച്ചേക്കും.
ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ചാലക്കുടിയില്‍ യുഡിഎഫ് 40, എല്‍ഡിഎഫ് 39, എന്‍ഡിഎ 13%. എറണാകുളത്ത് 41 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം; എല്‍ഡിഎഫിന് 33ഉം എന്‍ഡിഎയ്ക്ക് 11ഉം വോട്ടു ലഭിക്കും.
ഇടുക്കിയില്‍ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനവും യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 39ഉം എന്‍ഡിഎയ്ക്ക് 9 ശതമാനവും പിന്തുണ.
എല്‍ഡിഎഫ് സിറ്റിങ് മണ്ഡലങ്ങളായ കണ്ണൂരില്‍ 49 ശതമാനവും കാസര്‍കോട് 43 ശതമാനവുമായി യുഡിഎഫിനാണ് മുന്‍തൂക്കം. കണ്ണൂരില്‍ എല്‍ഡിഎഫിനെ 38 ശതമാനവും എന്‍ഡിഎയെ 9 ശതമാനവും പിന്തുണച്ചു.
ബിജെപിക്ക് സ്വാധീനമുള്ള കാസര്‍കോട്ട് എല്‍ഡിഎഫിന് 35 ശതമാനവും എന്‍ഡിഎയ്ക്ക് 19 ശതമാനവും പിന്തുണ കിട്ടി.
സിറ്റിങ് സീറ്റുകളായ കൊല്ലത്തും കോട്ടയത്തും യുഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കൊല്ലത്ത് യുഡിഎഫിന് 48, എല്‍ഡിഎഫിന് 41 എന്‍ഡിഎയ്ക്ക് 7. കോട്ടയത്ത് യുഡിഎഫ് 49, എല്‍ഡിഎഫ് 39, എന്‍ഡിഎ 10 ശതമാനം.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീടു മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം എന്നും സർവേ വിലയിരുത്തുന്നു. 20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരില്‍ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തി തയാറാക്കിയ അഭിപ്രായസര്‍വേ ഫലമാണു പുറത്തുവിട്ടത് എന്നാണ് മനോരമ ന്യൂസ് വാദം.
കോതമംഗലം രൂപത വൈദികവിദ്യാര്‍ത്ഥി കാരക്കുന്നം കാവുംപുറം ഫ്രാന്‍സിസിന്റെ മകന്‍ ബ്രദര്‍ ജോസ് കാവുംപുറം (25) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (05/04/2019) രാവിലെ 9.30 ന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കപ്പള്ളിയില്‍ സംസ്‌കരിക്കും. മാതാവ് : മെര്‍ളി പെരുമണ്ണൂര്‍, കൂറ്റപ്പിളളില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ : സിസ്റ്റര്‍ ഗ്രേസ്മി സി എം സി മുവാറ്റുപുഴ, സിറിള്‍ ഫ്രാന്‍സിസ് (ബിഷപ്പ്‌സ് ഹൗസ് കോതമംഗലം), ആന്റണി (ഹൈദ്രാബാദ്). സഹോദര ഭാര്യ ഐഡ സിറിള്‍ അരിമറ്റത്തില്‍ (ഈരാറ്റുപേട്ട ). ഫാ. പീറ്റര്‍ കാവുംപുറം എം എസ് റ്റി (ദീപ്തി, ഭരണങ്ങാനം) പിത്യസഹോദരനാണ്. പരേതന്‍ ഒമ്പതാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. രോഗബാധയെതുടര്‍ന്ന് രാജഗിരി ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.
2009-2012 കാലഘട്ടത്തില്‍ കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ പ്രാഥമിക വൈദിക പരിശീലനം നടത്തി. തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിരുദപഠനം പൂർത്തിയാക്കി. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി കോതമംഗലം ബിഷപ്പ്‌സ് ഹൗസില്‍ റീജന്‍സി പരിശീലനത്തിലിരിക്കെയാണ് രോഗം പിടിപെട്ടത്. ഈ വർഷം വൈദിക വസ്ത്രം സ്വീകരിക്കാനിരിക്കെയാണ് രോഗാതുരനാവുന്നതും മരണപ്പെടുകയും ചെയ്‌തിരിക്കുന്നത്.
തൃശൂരില്‍ നടന്ന പ്രണയപ്പക എരിഞ്ഞടങ്ങിയതിങ്ങനെ. പെണ്‍കുട്ടി നീതുവുമായി ജിതേഷിന് മൂന്നു വര്‍ഷം നീണ്ട പ്രണയമുണ്ടായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
ഒരു ബൈക്ക് പുറത്തിരിക്കുന്നതു കണ്ടാണ് അന്വേഷിക്കുന്നത്. അപ്പോഴാണു വീടിന്റെ അകത്തു നിന്നു നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തി നോക്കിയപ്പോള്‍ മുറിക്ക് അകത്തു നിറയെ പുക നിറഞ്ഞിരുന്നുവെന്ന് അയല്‍വാസികളുടെ പറയുന്നു.
വിവാഹാഭ്യര്‍ഥന നിരസിച്ചതാണു തിരുവല്ലയിലെയും തൃശൂരിലെയും രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതേസമയം, നീതുവിന് മറ്റ് പല പ്രയാസങ്ങളും ഉണ്ടായിരുന്നു. അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നം നീതുവിനുണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കി. കലക്ടറേറ്റില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ടെ രാഹുലും പ്രിയങ്കയും കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലിറങ്ങി.
ഇരുവരെയും യുഡിഎഫ് നേതാക്കള്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹത്തില്‍ കലക്ടറേറ്റിലേക്ക് തിരിച്ചു. നാലുസെറ്റ് നാമനിര്‍ദേശ പത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകള്‍ വരണാധികാരിയായ കലക്ടര്‍ക്ക് മുന്നില്‍ രാഹുല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടി കൊഴുപ്പിച്ചു.
ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണു വയനാട്ടില്‍ മല്‍സരിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടെന്ന പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇനി എനിക്കെതിരെ സംസാരിക്കുമെന്ന് അറിയാം. സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ താൻ സന്തോഷത്തോടെ നേരിടും. എന്നാല്‍ മറുപടി പറയില്ലെന്നും രാഹുല്‍ പറഞ്ഞു.
സിപിഎമ്മിന്റെ നിരന്തര വിമര്ശനങ്ങശ്ക്ക് മറുപടിയുമായി കോണ്ഗ്രസ് അധ്യക്ഷന്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സിപിഎം എന്നെ ആക്രമിക്കണം. അത് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഞാന്‍ നിങ്ങള്‍ക്കെതിരെ ഈ പ്രചാരണത്തിനിടെ പറയില്ല– അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മല്‍സരം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന ഒരു പ്രതീതിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്പിജി നിയന്ത്രണത്തിലാണ് കല്പറ്റ നഗരം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി