കേരളത്തിലെ ക്രമസമാധാനത്തിന്റെ പേരില്‍ ലോക സഭയിലും രാജ്യ സഭയിലും ഒച്ച പാടുണ്ടാക്കാന്‍ മിടുക്കരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍. നിര്‍ഭാഗ്യ വശാല്‍ അവര്‍ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വായിച്ചു നോക്കുന്നില്ല എന്ന് വേണം കരുതാം.അല്ലെങ്കില്‍ കണ്ണടച്ചു ഇരുട്ടാക്കുന്നതും ആവാം.മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒക്കെ കേരളത്തില്‍ ആകെ കൊലപാതകവും ക്രമസമാധാന തകര്‍ച്ചയും ആണ് പലരുടെയും പ്രാചാരണ വിഷയം.
എന്നാല്‍ കേരളത്തിന്റെ നേട്ടങ്ങള്‍ കാണിച്ചു കൊണ്ട് മലയാളികള്‍ ഒറ്റക്കെട്ടായി കേരളം ഇന്ത്യയിലെ നമ്പര്‍ 1 സംസ്ഥാനം എന്ന പ്രചാരണം കൊണ്ട് ഇതിനെ നേരിട്ടിരുന്നു.കക്ഷി രാഷ്ട്രീയത്തിന് അതീതമായ ഒരു കൂട്ടായ്മ കേരളത്തിന്റെ അഭിമാനത്തിന് വേണ്ടി നിലകൊണ്ടത് ചരിതമായി മാറി .കേരളത്തെ ഇകഴ്ത്തി കാണിച്ചത് കൊണ്ട് മാധ്യമ രംഗത്തെ അഭിനവ ചക്രവര്‍ത്തിയായി സ്വയം അവരോധിച്ചിട്ടുള്ള അര്നാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ വരെ മുട്ടു മടക്കേണ്ടി വന്നു കേരളത്തിന്റെ ആത്മ വീര്യത്തിനു മുന്നില്‍.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ യുടെ കണക്കുകള്‍ ഉള്‍പ്പെടുന്ന സന്ദേശവും വൈറല്‍ ആയിരിക്കുകയാണ്.
കൊലപാതകങ്ങള്‍,ബലാത്സംഗങ്ങള്‍,തട്ടിക്കൊണ്ടു പോകല്‍ ,മോഷണം,വര്‍ഗ്ഗീയ സംഘര്‍ഷം,ജാതി സംഘര്‍ഷം എന്നീ മേഖലകളില്‍ ഓക്കേ കേരളം ബഹുദൂരം പിന്നിലാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതി ദൂരം മുന്നിലാണെന്നുമാണ് കണക്കുകള്‍. കാണിക്കുന്നത്.
കൊലപാതകങ്ങള്‍ :
മഹാരാഷ്ട്ര 2509
മധ്യപ്രദേശ് 2339
രാജസ്ഥാന് 1569
ഗുജറാത്ത് 1150
ഹരിയാന 1002
കേരളം 334
ബലാത്സംഗങ്ങള്‍ :
മഹാരാഷ്ട്ര 4144
മധ്യപ്രദേശ് 4391
രാജസ്ഥാന് 3644
കേരളം 1256
തട്ടിക്കൊണ്ടു പോകല്‍ :
മധ്യപ്രദേശ് 6788
രാജസ്ഥാന് 5426
ഗുജറാത്ത് 2108
ജാര്‍ഖണ്ഡ് 1402
കേരളം 271
മോഷണം :
മധ്യപ്രദേശ് 29649
രാജസ്ഥാന് 29067
ഗുജറാത്ത് 14096
ജാര്‍ഖണ്ഡ് 7796
കേരളം കേരളം 271
വര്‍ഗ്ഗീയ സംഘര്‍ഷം:
ജാര്‍ഖണ്ഡ് 68
ഗുജറാത്ത് 45
മധ്യപ്രദേശ് 43
രാജസ്ഥാന് 16
കേരളം 06
ജാതി സംഘര്‍ഷം :
ഉത്തര്‍പ്രദേശ് 724
ഗുജറാത്ത് 141
മധ്യപ്രദേശ് 30
കേരളം 00
നടിക്ക് നേരെ ആക്രമണം നടന്ന കേസില്‍ പ്രതിയായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്റെ അനുജന് അനൂപിനും സഹോദരീ ഭര്‍ത്താവ് സൂരജിനും ഒപ്പം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞപ്പോള്‍ ആണ് അമ്മ സബ് ജയില്‍ കവാടത്തില്‍ എത്തിയത്. ദിലീപ് ജയിലില്‍ ആയി ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മയുടെ ജയില്‍ സന്ദര്‍ശനം. സഹോദരന് അനൂപ് മാത്രമാണ് അമ്മയോടൊപ്പം ജയിലിനുള്ളില്‍ പ്രവേശിച്ചത്.
ദിലീപിന്റെ ജയില്‍വാസം ഒരു മാസം പിന്നിട്ടിട്ടും ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ ആണ് അമ്മ മകനെ കാണാന്‍ എത്തിയത്. ഭാര്യ കാവ്യ മാധവനോടും മകള്‍ മീനാക്ഷിയോടും തന്നെ ജയിലില്‍ സന്ദര്‍ശിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് വിവരം.
അതെ സമയം രണ്ടു തവണ ജാമ്യ ഹര്‍ജി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമതും ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ദിലീപിന്റെ അഭിഭാഷകര്‍. നേരത്തെ ദിലീപിന് വേണ്ടി കേസ് വാദിച്ചിരുന്ന അഡ്വ. രാംകുമാറിനെ മാറ്റി പുതിയ ടീമിനെ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. രാമന്‍പിള്ള അസോസിയേറ്റ്സ് ആണ് ദിലീപിന് വേണ്ടി ഇപ്പോള്‍ കേസ് വാദിക്കുന്നത്. പ്രോസിക്യൂഷന് നിലപാടുകള്‍ പലതും കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
ഓളപ്പരപ്പുകളെ കിറിമുറിച്ചു കുട്ടനാട്ടുകാരുടെ ആഘോഷം ജലമാമാങ്കം പുന്നമടക്കായലിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്റു പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം അദ്ദേഹം പതാകയുയർത്തും. ധനവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ജലസേചന വകുപ്പ് മന്ത്രി മാത്യു റ്റി. തോമസ്, തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജമ്മു-കാശ്മീർ ധനമന്ത്രി ഹസീബ് എ. ഡ്രാബു, എം.പി.മാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആർ. രാജേഷ്, കെ.കെ. രാമചന്ദ്രൻ നായർ, അഡ്വ. യു. പ്രതിഭാ ഹരി, ഹൈക്കോടതി ജഡ്ജി കെ. സുരേന്ദ്ര മോഹൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ വീണ എൻ. മാധവൻ, ഉന്നതഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. 2016 ലെ നെഹ്റു ട്രോഫി മാധ്യമ അവാർഡുകളും ഭാഗ്യചിഹ്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. നെഹ്റു ട്രോഫി സുവനീർ പ്രകാശനവും നടക്കും.
വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 20 ഡിവൈ.എസ്.പി, 33 സി.ഐ., 353 എസ്.ഐ. എന്നിവരുൾപ്പടെയാണിത്. രാവിലെ ആറു മുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂർണ്ണമായും സി.സി. ടി.വി ക്യാമറാ നിരീക്ഷണത്തിലായിരിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലിൽ മത്സര വള്ളങ്ങൾക്ക് മാത്രം കടന്നുപോകാൻ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും. അതുവഴി മറ്റ് ജലയാനങ്ങൾ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളിൽ നിന്നുള്ള അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ സ്റ്റാർട്ടിംഗ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുൻനിർത്തി ബാരിക്കേഡുകൾ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയിൽ നിയമിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഏലൂരില്‍ നിന്നും കാണാതായ യുവാവിനെ കളമശേരിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലൂര്‍ മഞ്ഞുമ്മല്‍ ചിറ്റേത്ത്പറമ്പില്‍ അരുണ്‍ നന്ദകുമാര്‍ (21) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 2.15 ഓടെ കളമശേരി വട്ടേക്കുന്നം ഭാഗത്താണ് അപകടം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അരുണിനെ കാണാതായത്. സുഹൃത്തുക്കള്‍ രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ രാത്രി 8.30ന് ശേഷം സ്വിച്ച് ഓഫായ നിലയിലായിരുന്നു. കളമശേരി പോലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
താമരശേരി കൈതപ്പൊയിലിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരൻ മുഹമ്മദ് നിഹാൽ ഇന്ന് രാവിലെയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വയനാട് ഭാഗത്ത് നിന്ന് വന്ന ജീപ്പും കോഴിക്കോട് നിന്ന് വന്ന ബസും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് വന്ന ജീപ്പിലേക്ക് എതിർദിശയിൽ നിന്ന് വന്ന ബസ് ഇടിച്ചുകയറി. ഇതിന് പിന്നാലെ ജീപ്പിന് പുറകിലുണ്ടായിരുന്ന കാറും ഇതിന് പുറകിലുണ്ടായിരുന്ന ബസും ജീപ്പിലിടിച്ചു.
ഇതോടെയാണ് അപകടത്തിന്റെ തീവ്രത വർദ്ധിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായി തകർന്നു. അപകടം നടന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തും ആശുപത്രിയിലുമായി ആറ് പേർ മരിച്ചിരുന്നു. ഇതുവരെ മരിച്ചവരിൽ ആറ് പേരും കുട്ടികളാണ്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഈ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാണത്തൂരില്‍ കാണാതായ നാലു വയസ്സുകാരി സന ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതയേറുന്നു. സനയെ കാണാതായി നാലു ദിവസം കഴിഞ്ഞിട്ടും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
തോട്ടില്‍ വീണ സന ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്നായിരുന്നു നേരത്തേയുള്ള സംശയം. ഇതു കേന്ദ്രീകരിച്ചാണ് തിരച്ചിലും നടന്നിരുന്നത്. എന്നാല്‍ സന തോട്ടില്‍ വീഴാന്‍ സാധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്.
പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ സനയെ തട്ടിക്കൊണ്ടാവാന്‍ സാധ്യയതുണ്ടെന്നും കുടുംബം സംശയിക്കുന്നു. ഇതേ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെടുന്നത്.
സനയെ കാണാതായി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്തിയെന്ന തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം ചില ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. നൗഷാദ് ഇളംബാടിയെന്നയാളുടെ പേരിലായിരുന്നു ഈ സന്ദേശം.
ഈ നമ്പറില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ വിളിച്ചുനോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. കുറച്ചു സമയം കഴിഞ്ഞ് തെറ്റായ സന്ദേശം അയച്ചതില്‍ ക്ഷമ ചോദിക്കുന്നതായി മറ്റൊരു സന്ദേശം കൂടി വരികയായിരുന്നു.
സനയെ കണ്ടെത്തിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ തൊട്ടടുത്ത ദിവസം മുതല്‍ കുട്ടിയെ കിട്ടിയല്ലോയെന്നു ചോദിച്ചു നിരവധി പേര് വിളിച്ചതായി ബന്ധു പറയുന്നു. ഇതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.
നിലവിലെ പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ അസംതൃപ്തരാണെന്ന് കുടുംബം പറയുന്നു. വ്യാഴാഴ്ച വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് സനയെ കാണാതായത്.
ഇടുക്കി ചീനിക്കുഴിയിൽ ദമ്പതികൾ വൈദ്യുതാഘാതമേറ്റു മരിച്ചു. ചീനിക്കുഴി കല്ലറയ്ക്കൽ ബാബു (60), ഭാര്യ ലൂസി (55)എന്നിവരാണ് മരിച്ചത്. കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഇവർക്കു ഷോക്കേൽക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ ആറോടെ പള്ളിയിലേക്കു പോകുന്നതിനിടെ റോഡിൽ വൈദ്യുതി കമ്പി വീണു കിടക്കുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. വൈദ്യുതാഘാതമേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ലൂസിക്കും ഷോക്കേറ്റത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി(37)യുടെ രീതികള്‍ ആരെയും ഞെട്ടിക്കും. സുന്ദരന്മാരായ സമ്പന്ന യുവാക്കള്‍ ചേച്ചിക്കെന്നും വീക്ക്നസായിരുന്നു. ചേച്ചിയുടെ കാമുകന്മാരുടെ പട്ടികയില്‍ 18 തികയാത്തവര്‍ പോലും. കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി മധുവില്‍നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് കഷ്ടപ്പാടിന്റെ വഴിയിലൂടെ ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണമുള്ള യുവാക്കളെ പറ്റിച്ചാണ് കുറച്ചുനാളുകള്‍ കൊണ്ട് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. ബിനിയുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പല രഹസ്യങ്ങളുമാണ്. കാമുകന്മാരൊത്തുള്ള രഹസ്യ സംഗമങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുക ബിനിയുടെ ഹോബിയായിരുന്നു. ഇത്തരത്തില്‍ ഇരുപതോളം വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വരെ ബിനിയുടെ വലയില്‍ കുടുങ്ങിയതായാണ് സൂചന. സമ്പന്നനും സുന്ദരനും ആയിരിക്കണമെന്നതായിരുന്നു എപ്പോഴും മേക്കപ്പില്‍ നടക്കുന്ന ബിനിയുടെ ഒരേയൊരു ഡിമാന്‍ഡ്. വിചിത്ര രീതികള്‍ പിന്തുടരുന്നതില് തല്പരയായിരുന്നു ബിനി. രാത്രി ഉറങ്ങുമ്പോള്‍ പോലും മേക്കപ്പ് അഴിക്കുമായിരുന്നില്ല. ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവര്‍ന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവര്‍ നേടിയെടുത്തു. മൂന്നുവര്‍ഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയില്‍ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ വശീകരിക്കുന്ന കണ്ണുകളില്‍ സുലില്‍ വീണു. കുറച്ചുനാള്‍ കഴിഞ്ഞ് ബിനിക്കൊപ്പം സുലില്‍ വയനാട്ടില്‍ എത്തി. മാനന്തവാടി എരുമത്തെരുവില്‍ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ കൊയിലേരിയില്‍ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം.
സുലിലിന്റെ കാശ് പരമാവധി ഇതിനായി അവര്‍ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂര്‍ക്കാവ് പനമരം റോഡരികില്‍ ഊര്‍പ്പള്ളിയില്‍ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍. വീടുപണിക്ക് സുലിലിന്റെ പണവും. നാല്‍പ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തില്‍ ഗംഭീരമായി നടത്തി. വിഐപികള്‍ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും ഇതേ കാരണങ്ങള്‍ തന്നെ. അതേസമയം ബിനിയെ ജാമ്യത്തിലിറക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെയാണ് ഇതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത്.
വൈകിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിനി മടങ്ങിവന്നില്ല. വീട്ടുകാരുടെ പരാതിയില്‍ രാത്രി എട്ടുമണിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കാമുകനെക്കുറിച്ച് സൂചനകിട്ടി. നാലു വര്‍ഷമായി തുടങ്ങിയ പ്രേമം. ചെറിയൊരു പ്രേമമല്ല കട്ട പ്രേമം. ഈ കാമുകനെ തിരക്കി പോലീസ് വീട്ടിലെത്തുമ്പോള്‍ കാറുമായി സ്ഥലം വിട്ടെന്നും ബോദ്ധ്യമായി. പിന്നെ പൊലീസ് സമീപ സ്റ്റേഷനുകളിലേക്ക് കാറിന്റെ നമ്പര്‍ സഹിതം വിവരങ്ങള്‍ കൈമാറി. ഇതിനിടയില്‍ തന്നെ യുവാവ് കാറുമായി ഇവിടെ നിന്നും വേഗത്തില്‍ ഓടിച്ചുപോയി. വ്യാപകമായി അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നെ ഒരുമണിക്കൂറിന് ശേഷം ദേശീയ പാത വഴി കാര്‍ പോകുന്നത് കണ്ടതായിനാട്ടുകാരന്‍ നല്കിയ സൂചനയെത്തുടര്‍ന്നാണ് പൊലീസ് നടത്തിയ തിരച്ചിലില്‍ കാമിതാക്കള്‍ രക്തം വാര്‍ന്ന് അര്‍ദ്ധബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തുകയായിരുന്നു. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് അപകടനിലയിലെത്തിയിരുന്ന 22 കാരിയുടെ ജീവന് രക്ഷിക്കാനായി. യുവാവിന്റെ കയ്യിലെ മുറിവിന് ആഴമില്ലാതിരുന്നതിനാല്‍ കാര്യമായി രക്തം നഷ്ടപ്പെട്ടിരുന്നില്ല. കാമുകിയുടെ കയ്യില്‍ നിന്നും രക്തം ചീറ്റുന്നത് കണ്ടതിനേത്തുടര്‍ന്നുണ്ടായ വിഭ്രാന്തിയിലാണ് യുവാവ് അവശനായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. വ്യത്യസ്ത ജാതിയായതിനാല് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലന്ന എന്ന കാരണത്തലാണ് ഇരുവരും ഒരുമിച്ചു മരിക്കാം എന്ന് തീരുമാനിച്ചത്. മാസങ്ങള്‍ക്കുമുമ്പേ എടുത്ത തീരുമാനം നടപ്പിലാക്കാന്‍ നിശ്ചയിച്ച് ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയില്‍ കരുതി. കാര്‍ പാതയോരത്ത് നിര്‍ത്തി ഇരുവരും കൈയിലെ ഞരമ്പുകള്‍ മുറിക്കുകയായിരുന്നു. പഠിപ്പ് പൂര്‍ത്തിയായ ശേഷം വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പില്‍ ഇരുവരും ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ സ്വദേശിയായ 22 കാരനും 18 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയുമാണ് കാറില്‍ ആത്മഹത്യയ്ക്കൊരുങ്ങിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമ കൂടിയാണ് സച്ചിൻ. മാത്രമല്ല ഇഷ്ടം. ഇത്തവണത്തെ ഐ.എസ്.എല്‍ തുടങ്ങുന്നതിന് മുമ്പ് കൊച്ചിക്ക് ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ സഹായം. എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റിൽ എക്സ് റേ യൂണിറ്റിനായി സച്ചിൻ തെണ്ടുൽക്കർ എംപി ഫണ്ടിൽനിന്നും 25 ലക്ഷം രൂപ അനുവദിച്ചു.
എഴുപതു ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറുമെന്നു എറണാകുളം ജില്ലാ കളക്ടറെ സച്ചിന്റെ ഓഫീസ് അറിയിച്ചു.