ബിജോ തോമസ് അടവിച്ചിറ
പ്രൈവറ്റ് ബസ് ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഉരസൽ കേരളത്തിൽ സർവസാധാരണമാണ്. അധ്യയനവർഷം തുടങ്ങിയാൽ പിന്നെ ദിവസവും കേൾക്കാം കുട്ടികളെ കയറ്റാതെ പോകുന്ന ബസുകളുടെ കഥ. ബസ് കോൺസെഷൻ അഥവാ എസ് ടി അനുവദിച്ചു പോകുന്ന വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ജീവനക്കാരോട് ബസ് മുതലാളിമാരും പറഞ്ഞിരിക്കുന്നത്. കയറ്റിയാൽ തന്നെ എല്ലാ യാത്രക്കാരും കയറിയ ശേഷം കയറാൻ പാടുള്ളു. സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ പാടില്ല. എന്നിങ്ങനെ തുടങ്ങി ഒരായിരം നിബന്ധനകളും. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥിനികൾ ആണ് തുടർച്ചയായി ഉള്ള ജീവനക്കാരുമായുള്ള ലൈംഗിക ഹരാസ്മെന്റിൽ തുടങ്ങി ജീവഹാനി വരെ ഈ അടുത്ത നാളിലും സംഭവിച്ചു. എന്നിരിക്കെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ദൃശ്യത്തിൽ കാണുന്നത് ബസ് സ്റ്റാൻഡിൽ പുറപ്പെടാനായി നിർത്തിയിട്ടിരിക്കുന്ന ബസിൽ വിദ്യാർത്ഥിനികൾ കയറാതിരിക്കാൻ ഗുണ്ടയെ നിർത്തിയിരിക്കുന്നു. എന്തൊരു ക്രൂരതയാണിത് വിദ്യാർത്ഥിനികൾ ബസിന്റെ വാതിലിൽ കയറാൻ നിൽക്കുന്നതും ഒരാൾ വന്നു പേടിപ്പിച്ചു ഓടിക്കുന്നതും ദൃശ്യങ്ങൾ വെക്തം. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ പൊതു സമൂഹവും മെനക്കെടാറില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവനെ പിന്തുണക്കാൻ ആരും മുനിയാറുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ കേറാന്‍ ഉള്ള അവകാശം പോലുമില്ലേ കൂട്ടുകാരെ ഇതൊക്കെ ഒരു ശരിയാണോ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ നമുക്കുമില്ലേ സഹോദരിമാരും മക്കളും ഒക്കെ അവരോടു ആരേലും ഇങ്ങനെ ചെയ്താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. ചിന്തിക്കു പൊതുസമൂഹമേ !!!
ബിജോ തോമസ് അടവിച്ചിറ
കേരളപിറവി നാം ആഘോഷിക്കുമ്പോള്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ പിറവികൊണ്ട ദിനം. മലയാളിക്ക് അഭിമാനത്തിന്റെ ഒരു ദിനം കൂടി. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.
സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949 -ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന് കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍.
പെണ്‍കൊടികള്‍ സെറ്റുസാരിയുടെ നിറവില്‍ മലയാളിമങ്കമാരാകുമ്പോള്‍ കോടിമുണ്ടിന് വര്‍ണ്ണങ്ങളില്‍ പുരുഷ കേസരികളും കേരള പിറവി ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണശോഭയാക്കുന്നു.
അറബികടലില്‍ പരശുരാമന് പരശു എറിഞ്ഞു ഉണ്ടായതാണ് കേരളം എന്നാണ് ഐതീഹ്യം. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം അഥവാ തേങ്ങ എന്നര്‍ത്ഥം. തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്
1956 നവംബര്‍-1 ന് മലയാള ഭാഷ കൈയിലേറ്റിയവര്‍ ഒരു സംസ്ഥാനത്തിന്റെ കുടകീഴില്‍ വന്ന ദിനം. ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ ഇതിലേറെ യോജിച്ച ദിവസം ഏത്?
നാട്ടുരാജ്യങ്ങളുടെയും രാജവാഴ്ച്ചയുടെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാള നാട് ജനിച്ചു.
മാനവര്‍ എല്ലാവരും ഒന്നുപോലെ വാണ മഹാബലിയുടെ ഭരണകാലത്തെകുറിച്ചുള്ള കഥയും പരശുരാമന് മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയ കഥയും കേരളപിറവി ദിനത്തില്‍ മുറതെറ്റാതെ മുഴങ്ങും. കേരളത്തിന്റെ മുക്കിലും മൂലയിലും മലയാളി തിളക്കം പ്രതിഫലിക്കും.മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും ഉയര്‍ത്തേഴുന്നേല്‍ക്കുമ്പോള്‍ അതോര്ത്തെങ്കിലും നമുക്ക് അഭിമാനിക്കാം.
വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ കേരളത്തെ ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യംതുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് പ്രധാന ഘടകമാണ്.വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. സാക്ഷരതയാണ് അതിലൊന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കാണ്. കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ജോ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു. 1950 കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്മാറ്റങ്ങള്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.
ദൈവത്തിന്റെ സ്വന്തം നാടായകേരളം ആവശ്യത്തിനു വെള്ളവും
വെളിച്ചവും നള്‍കി ദൈവം സൃഷ്ടിച്ച ഈ കേരളം
ഇന്ന് ഭൂ മാഫിയ
തുടങ്ങി സ്ത്രീ പീഡകരെ കൊണ്ട് തിങ്ങി നിറഞ്ഞു വർഗ്ഗിയ ചേരിതിരിവിൽ എത്തി നിൽക്കുന്നു …… അങ്ങനെ
ഒരായിരം മാഫിയാകളുടെ കൈയില്‍ ആണ്…
അധികാര വര്‍ഗ്ഗം അതിനു കൂട്ട് നില്ക്കുമ്പോള് ദൈവത്തിനു പോലും കുണ്ടിതം തോന്നിയേക്കാം
ഇങ്ങനെ ഒന്ന് സൃഷ്ടിച്ചു പോയല്ലോ എന്നോര്‍ത്തു…
സ്വന്തം ഭാഷയേയും സംസ്കാരത്തിലും അഭിമാനിക്കാത്ത ഒരു ജനതയെ ഏതു അധിനിവേശ ശക്തികള്‍ക്കും വളരെ വേഗം തകര്‍ക്കനാവും.നമ്മുടെ സാംസ്കാരത്തിന്റെ, ഭാഷയുടെ നമ്മുടെ പുതുതലമുറയില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു.വേരുകളറ്റ, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി അറ്റുപോകാതെയിരിക്കാന്‍ ഇതു ഉപകരിക്കും..
തിരുവനന്തപുരം: മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഉത്തര മേഖല ക്രൈംബ്രാഞ്ച് ഐ.ജി ഇ.ജെ ജയരാജന് സസ്പെന്ഷന്. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്ഷന് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. ഐ.ജിയും പോലീസ് ഡ്രൈവറും പോലീസ് വാഹനത്തില്‍ മദ്യലഹരിയില്‍ സഞ്ചരിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
ഐ.ജിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഡി.ജി.പി നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം നടപടിയെടുത്ത് ഒതുക്കാന്‍ ശ്രമം നടന്നുവെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന നടപടിയിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വൈകിട്ട് നാലുമണിയോടെ അഞ്ചല്‍ തടിക്കാട് റോഡരുകില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍ പെട്ടത്.
അമിതമായി മദ്യപിച്ചതു മൂലം വാഹനം ഓടിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഐ.ജിയും ഡ്രൈവറും. അഞ്ചല്‍ പോലീസ് എത്തിയാണ് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഐ.ജിയെ മറ്റൊരു വാഹനത്തില്‍ കൊട്ടാരക്കര എസ്.പി ഓഫീസിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടിരുന്നു.
വീട്ടുകാരെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിപ്പോയ കമിതാക്കള്‍ ഒടുവില്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.
എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്മാര്. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.
ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്ഡ്വെയര് കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.
തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.
ഇരുവരും മോണത്തിനെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് വിവരം.
അവിഹിത ബന്ധം ക്യാമറയില്‍ പകര്‍ത്തി അതുപയോഗിച്ച് ബ്ലാക്മെയിലിങ്ങിനു ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വഴിക്കുളങ്ങര സ്വദേശി കൊക്ക് മനോജ് എന്ന മനോജ് ഫ്രാന്‍സിസ് (38), പറവൂര്‍ ചില്ലിക്കൂടം ക്ഷേത്രത്തിനു സമീപമുള്ള പ്രമോദ് (48) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തിലെ ഫ്ളാറ്റില്‍ താമസക്കാരിയായിരുന്ന യുവതിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ താമസിച്ചിരുന്ന ഫ്ളാറ്റില്‍ തന്നെ മറ്റൊരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്ന മനോജ് വീട്ടമ്മയുമായി മനോജ് അടുപ്പത്തിലായി.
യുവതിക്കും കുടുംബത്തിനും ഫ്ളാറ്റ് വാടകയ്ക്ക് എടുത്തു നല്‍കിയത് മനോജാണ്. ഈ ബന്ധം മുതലെടുത്താണ് മനോജ് യുവതിയുമായി അടുപ്പത്തിലായത്. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് മനോജുമായി യുവതി പലകുറി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയില്‍ മനോജിന്റെ സുഹൃത്തായ പ്രമോദിനെയും യുവതിക്ക് പരിചയപ്പെടുത്തി.
പിന്നീട് യുവതിയുമായി മനോജ് അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രമോദിനെ ഉപയോഗിച്ച് ക്യാമറയില്‍ പകര്‍ത്തി. ഈ വീഡിയോ ഉപയോഗിച്ച് രണ്ടാം പ്രതിയായ പ്രമോദ് യുവതിയെ വശത്താക്കി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോലീസ് പറഞ്ഞു.
ഇതും മനോജ് ക്യാമറയില്‍ പകര്‍ത്തി. ബാങ്ക് വായ്പയ്ക്ക് അപേക്ഷ നല്കി കാത്തിരുന്ന മനോജ് എളുപ്പത്തില്‍ വായ്പ തരപ്പെടുത്തുന്നതിനായി യുവതിയെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചു. ഇതിന് യുവതി വഴങ്ങിയില്ല.
തുടര്‍ന്ന് മനോജിന്റെ അടുപ്പക്കാരിയും ലേഡീസ് വസ്ത്ര സ്ഥാപനം നടത്തുകയും ചെയ്യുന്ന യുവതിയുടെ സഹായത്താല്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. ഭീഷണിശല്യം രൂക്ഷമായതോടെ പീഡനത്തിനിരയായ യുവതി ഭര്‍ത്താവിനെ വിവരം ധരിപ്പിച്ചു.
തുടര്‍ന്ന് ഭര്‍ത്താവ് പറവൂര്‍ സി.ഐ.ക്ക് പരാതി നല്കി. യുവതിയെ ബലാല്‍സംഗം ചെയ്തതിനും രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനും ഐ.ടി. ആക്ട് അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഈ മാസം 20 ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നു ചാടിയ ഗൗരി നേഹ എന്ന കുട്ടി മരിച്ച സംഭവം. സ്കൂൾ മാനേജ്മെന്റ് ആദ്യം കുട്ടിയെ കൊല്ലം ജില്ലയിലെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അവിടെ നിന്നും ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആ സമയം കുട്ടിയെ കൊണ്ട് പോയ ആബുലൻസിനെതിരെ മാധ്യമങ്ങളിലൂടെ കുട്ടിയുടെ ബന്ധുക്കൾ നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി ആബുലൻസ് ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ
ഹൈക്കോടതി സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.കെ വിജയമോഹനെ പിരിച്ചുവിട്ടു. സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി വിജയമോഹനെതിരെ രംഗത്ത് വന്നിരുന്നു. അനില്‍ അക്കരയ്ക്ക് എതിരായ കേസ് തോറ്റതിനാണ് വിജയമോഹനെ പിരിച്ചുവിട്ടത്. സാങ്കേതിക കാരണത്താലാണ് തെരഞ്ഞെടുപ്പ് കേസ് തള്ളിയത്. കേസില്‍ ഹര്‍ജി തയ്യാറാക്കിയത് വിജയമോഹനായിരുന്നു. എം.കെ ദാമോദരന്റെ ജൂനിയറായിരിക്കെയാണ് ഹര്‍ജി നല്‍കിയത്. എജീസ് ഓഫീസ് അറിയാതെയാണ് വിജയമോഹനെതിരായ സര്‍ക്കാര്‍ നടപടി.
തിരുവനന്തപുരം : രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരളാ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അഴിച്ചു പണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. പത്തു മണിക്ക് ശേഷം നിലവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനത്ത് അനുമതിയില്ല. ഇതിനിടെ, ആഴ്ചയില്‍ ഒരു ദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും നിയമത്തില്‍ പറയുന്നു. നിലവില്‍, തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെ ഉള്‍പ്പെടെ വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങള്‍.
രാത്രി ഏഴു മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ജോലിചെയ്യിക്കാനും അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ തീരുമാനം അനുസരിച്ച് യാത്രാ സൗകര്യം ഒരുക്കയാല്‍ സ്ത്രീകള്‍ക്ക് ഏതു സമയത്തും ജോലി ചെയ്യാം. തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടു മണിക്കൂറില്‍ നിന്നും ഒന്‍പത് മണിക്കൂറായി ഉയര്‍ത്തി. അധിക ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്കിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
പരിഷ്കരിച്ച നിയമവ്യവസ്ഥകള്‍:
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്ട്രേഷന് ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിന് ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി.
സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന് ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി എന്നിവയും ഉറപ്പാക്കണം.
‘ഒരു പൈന്റ് എം.സി.., ഒരു ഫുള്‍ എം.എച്ച്, ഒരു കെ.എഫ്., ഒരു ജവാന് ‘ക്യൂവില്‍ ഉച്ചത്തില്‍ ബ്രാന്‍ഡുകളുടെ പേരുകള്‍. ഉടനെ മറുപടിവന്നു. ‘ജവാനില്ല, എഴുതിവച്ചിരിക്കണത് കണ്ടില്ലേ… പകരം ഏതാ വേണ്ടേ? എന്നാ ഏതേലും റമ്മെട്.’ കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകളുടെ പേരുകളും മറുപടികളും ഷൈനി സാകൂതം കേള്‍ക്കുകയാണ്. വാങ്ങിക്കാനല്ല, മലയാളികളുടെ ഇഷ്ടബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്നു പഠിക്കാന്‍ വേണ്ടിയാണ്. ഇതുവരെ കേരളത്തിലെ സ്ത്രീകള്‍ എത്തിനോക്കാന്‍ മടിച്ചിരുന്ന മദ്യമേഖലയില്‍ ജോലി നോക്കുമ്പോള്‍ ആദ്യം പഠിക്കേണ്ടത് മദ്യത്തിന്റെ പേരല്ലാതെ മറ്റെന്താണെന്നും ഷൈനി ചോദിക്കുന്നു. അതുകൊണ്ട് അതൊക്കെ അറിഞ്ഞിരിക്കണം. പേരുമാത്രം അറിഞ്ഞാല്‍ പോരാ. ഇനിയതിന്റെ വിലകൂടി പഠിക്കണം. അതിനായി നീണ്ട ലിസ്റ്റുണ്ട്. അതു കാണാപ്പാഠമാക്കുകയാണ് ഈ പുതിയ ജീവനക്കാരി.
എറണാകുളം പുത്തന്‍വേലിക്കര കണക്കന് കടവിലെ ബിവറേജസ് ചില്ലറ മദ്യവില്‍പ്പനശാലയില്‍ ഒരു മുഴുദിനം മദ്യക്കുപ്പികളുടെ ഇടയില്‍ ജോലി ചെയ്തതിലെ കൗതുകം പങ്കിടുകയാണ് പുത്തന്‍വേലിക്കര വെണ്‍മനശേരില്‍ രാജീവിന്റെ ഭാര്യ ഷൈനി. നിറഞ്ഞ സന്തോഷത്തോടെയാണ് ആദ്യദിനം കഴിഞ്ഞത്. “രജിസ്റ്ററുകള്‍ നോക്കണം. മദ്യത്തിന്റെ വിലയറിയണം. ലിസ്റ്റുണ്ട്, പക്ഷേ, വിലയറിയില്ലായിരുന്നു. കേള്‍ക്കാത്ത പേരുകള്‍ തന്നെ. ഇനി ഒന്നേന്ന് പഠിക്കണം.
സഹപ്രവര്‍ത്തകരുടെ പിന്തുണ ആവോളമുള്ളതാണ് രക്ഷയായത്. ഒരു സ്ത്രീ ആദ്യമായാണ് മദ്യശാലയില്‍ ജോലി ചെയ്ുന്നത്.യ ഇന്നലെ വരെ ഇത് ആണുങ്ങളുടെ ലോകമായിരുന്നു. ഇന്നു മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കുപോലും അറിയാം ഇവിടെയൊരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെന്ന്..
കുപ്പികളില്‍ എഴുതിയിരിക്കുന്ന പേരുകളില്‍നിന്ന് അല്പം വ്യത്യസ്തമാണ് ക്യൂവില്‍ നിന്ന് കേള്‍ക്കുന്ന പേരുകള്‍. നാളെ എന്നെ കൗണ്ടറില്‍ ജോലി ചെയ്യാന്‍ നിയോഗിച്ചാലോ?” അപ്പോള്‍ മുന്‍കൂറായി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേയെന്നും ചിരിയോടെ മറുപടി.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് എല്‍.ഡി. ക്ലര്‍ക്കായി ബിവറേജസില്‍ ഷൈനി രാജീവ്(43) ജോലിക്കെത്തിയത്. ഒട്ടേറെ രജിസ്റ്ററുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ പരിശോധനയാണ് ഇപ്പോള്‍ ചെയ്യുന്നത്. മദ്യത്തിന്റെ വിലയും നികുതിയും എല്ലാം കൂട്ടിയെടുക്കണം. വില്‍ക്കുന്നതിന്റെയും ഗോഡൗണില്‍ നിന്നു വരുന്നതിന്റെയും കണക്കുകള്‍. ഇതൊരു പരിചിതമായ മേഖലയല്ലാതിരുന്നതുകൊണ്ട് അല്പം വിഷമത്തിലായിരുന്നു. അധ്യാപികയാകാനായിരുന്നു മോഹം. ബി.എ. ഇക്കണോമിക്സ് പഠനത്തിനുശേഷം ബി.എഡ് പാസായി. എച്ച്.എസ്.എ. പരീക്ഷകള്‍ പലതും എഴുതിയെങ്കിലും ജോലി ലഭിച്ചില്ല. ഇതിനിടെ പഞ്ചായത്തുവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സ്വീപ്പര്‍ തസ്തികയില്‍ ജോലി കിട്ടി. ആ ജോലി ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനാണു ഷൈനി പുതിയ ജോലിയില്‍ പ്രവേശിച്ചത്. ഇതു തന്റെ നാടായതുകൊണ്ട് എല്ലാവരും പരിചയക്കാരാണ്. ക്യൂ നില്‍ക്കുന്നവരടക്കം. ചിലര്‍ തന്നെ കാണുമ്പോള്‍ ക്യൂവില്‍ നിന്ന് വലിയുന്നതും കാണാം. ഔട്ട്ലെറ്റില് നിന്ന് നാലര കിലോമീറ്ററേയുള്ളൂ വീട്ടിലേക്ക്. സ്കൂട്ടറില്‍ വരും. രണ്ടുദിവസമായി മകനാണ് കൊണ്ടുവരുന്നത്. രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുവരെ ജോലിയുണ്ട്.
സമയമൊന്നും പ്രശ്നമല്ല. സ്ഥിരജോലിയാണ് പ്രധാനം. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് ജോലി കിട്ടാന്‍. എല്ലാത്തിനും പിന്തുണയായി ഭര്‍ത്താവ് രാജീവും രണ്ടുമക്കളുമുണ്ട്. മകന് ചാര്‍വാകന്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. മകള്‍ ശബരി ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. നാളെ മദ്യം എടുത്തുകൊടുക്കുന്ന പണിയാണേലും കുഴപ്പമില്ല. ജോലിയാണ് ഷൈനിക്കു പ്രധാനം.
മലയാളികളെ മംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിച്ചത് അവതാരികയായിരുന്ന രഞ്ജിനി ഹരിദാസായിരുന്നു. വാ തുറന്നാല്‍ വിവാദമായി പോവുന്ന പ്രശ്നം രഞ്ജിനിയ്ക്കുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും രഞ്ജിനിയെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെ രഞ്ജിനി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുകയാണ്.
ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സില്‍ പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വേഷത്തില്‍ രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. ഒരു വണ്ടര്‍ വുമണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം എല്ലാവര്ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന് പലതരത്തിലുള്ള കമന്റുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്സില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നുമാണ് ചിത്രത്തെ കുറിച്ച് രഞ്ജിനി പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഇറക്കുന്നതിന് മറ്റൊരു അവസരം കൂടി കൊടുത്തിരിക്കുകയാണ് രഞ്ജിനി. ഡിങ്കന്റെ സഹോദരി, ലേഡീ ശക്തിമാന് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് രഞ്ജിനിക്ക് കിട്ടി കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും രഞ്ജിനിക്ക് ഒരു കുഴപ്പവും ഇല്ലെന്നുള്ളതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.