Kerala

കൊച്ചി; പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തിലെ ഒരു മുസ്ലീം സഹോദരനെങ്കിലും പോറലേറ്റാല്‍ അവര്‍ക്കായി വാദിക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യും , നിലനില്‍പ്പ് അപകടത്തിലാവും , അവര്‍ക്ക് കേരളത്തില്‍ താമസിക്കാന്‍ കഴിയാത്ത സ്ഥിതിവരും തുടങ്ങിയ പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യമെങ്കില്‍ അവര്‍ക്കുവേണ്ടി പൊരുതുമെന്നാണ് കുമ്മനം പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൗരത്വനിയമം സംബന്ധിച്ച്‌ പരസ്യ സംവാദത്തിന് തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മും കോണ്‍ഗ്രസും മതപരമായ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു

നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്ന്റെ കാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം, ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലും തയാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സിരേഷ് കുമാര്‍ പറഞ്ഞു.

എന്നാൽ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് ക്ഷമാപണം നടത്തി നടന്‍ ഷെയിന്‍ നിഗം രംഗത്തുവന്നിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമാണ് ഫെയ്സ്ബുക് പോസ്റ്റ്. എന്നിരുന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ഇന്ന് നിർമാതാക്കളുടെ സംഘടന.

ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിലെ ലേബര്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടി നേതാവായ ജെറിമി കോര്‍ബിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയര്‍. കോര്‍ബിന്റെ ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസമൊന്നും യുകെയില്‍ നടക്കില്ല എന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. 1930ന് ശേഷം ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോര്‍ബിന്റെ ഇടതുപക്ഷ ആശയങ്ങളാണ് എന്ന് പറഞ്ഞാണ് ബ്ലെയറിന്റെ കുറ്റപ്പെടുത്തല്‍.

സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതും ദേശസാത്കരണം പ്രോത്സാഹിപ്പിക്കുന്നതുമായി പ്രകടന പത്രികയാണ് കോര്‍ബിന്‍ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഹിതപരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ശക്തമായ നേതൃത്വം വാഗ്ദാനം ചെയ്യാന്‍ കോര്‍ബിന് കഴിയാത്തതാണ് ലേബറിന്റെ പരാജയത്തിന് കാരണമെന്ന് ലണ്ടനില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ ബ്ലെയര്‍ അഭിപ്പായപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനമൊഴിഞ്ഞ കോര്‍ബിന്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് കോര്‍ബിന്റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും.

ലേബര്‍ പാര്‍ട്ടിയെ തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസത്തിന്റേയും തീവ്ര ഇടതുപക്ഷ സാമ്പത്തിക ആശയങ്ങളുടേയും മിശ്രിത ബ്രാന്‍ഡ് ആണ് കോര്‍ബിന്‍ അവതരിപ്പിച്ചത്. ഇത് ബ്രിട്ടനും പാശ്ചാത്യരാജ്യങ്ങളും മൗലികമായി തന്നെ എക്കാലവും എതിര്‍ത്തുപോരുന്ന ആശയങ്ങളാണ്. ജനങ്ങൾ ഇത് അംഗീകരിച്ചില്ല. പാശ്ചാത്യ വിദേശനയത്തോട് വലിയ ശത്രുത പുലര്‍ത്തുന്ന സമീപനമാണ് കോര്‍ബിന്‍ കാണിച്ചത്. ഇത് പരമ്പരാഗത ലേബര്‍ വോട്ടര്‍മാരെ അകറ്റാനിടയാക്കി – ബ്ലെയർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് യൂഗോവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കോര്‍ബിനെക്കുറിച്ച് മോശം അഭിപ്രായമാണ് 60 ശതമാനം പേരും രേഖപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെക്കുറിച്ച് മോശം അഭിപ്രായമുണ്ടായിരുന്നത് 47 ശതമാനം പേര്‍ക്കാണ്.

1983 മുതല്‍ ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്ന് തുടര്‍ച്ചയായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കോര്‍ബിന്‍ ബ്രിട്ടന്റെ സൈനിക നടപടികളെ ശക്തമായി എതിര്‍ത്തുപോന്ന നേതാവാണ്. ഇറാഖ് യുദ്ധത്തിനെതിരെ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത വ്യക്തി. 1997-2007 കാലത്ത് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ജനപ്രീതി, വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാഖ് യുദ്ധത്തിന് സൈന്യത്തെ അയച്ചതോടെ ഇടിഞ്ഞിരുന്നു.

തുമ്പോളി ഇരട്ടക്കൊലക്കേസില്‍ ആറുപ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.

തുമ്പോളി സ്വദേശികളായ ഡെറിക് മാര്‍ട്ടിന്‍ ആന്‍റപ്പനെന്ന ആന്റണി എന്നിവരെയാണ് കോടതി റിമാന്‍ഡ് െചയ്തത്. ഒളിവില്‍പോയെങ്കിലും ഇവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ശരത്, ജോ‍ർജ്ജ്, കണ്ണൻ, ചാൾസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചേർത്തലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് നാലു പ്രതികളെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.

കഴിഞ്ഞ ഞായറാഴ്ച അപതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. തുമ്പോളി സാബു കൊലക്കേസിലെ പ്രതികളായ വികാസ്, ജസ്റ്റിൻ എന്നിവരാണ് കൊലപ്പട്ടത്. സാബുവിനെ വകവരുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കൊലാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വോഷിക്കുന്നുണ്ട്

നയൻതാര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങൾ കാണിച്ച് അവതാരക ചോദിച്ച ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് രസകരമായി മറുപടി പറഞ്ഞ് നിവിൻ പോളി. നാലുപേരിൽ ആരാണ് കൂടുതൽ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിൻ മറുപടി കൊടുത്തത്. സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്.
അവരിൽ ആരാണ് കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ നസ്രിയ ആണെന്നും പറഞ്ഞു. താൻ തമാശയ്ക്കു പോലും വഴക്കുണ്ടാക്കുന്ന ആളല്ലെന്നും നാലു പേരോടും വളരെ നല്ല സൗഹൃദം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ബിഹൈൻഡ് വുഡ്സ് പുരസ്കാര ദാനവേദിയിൽ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടു വച്ച് നിവിൻ പോളി കാണികളെ കയ്യിലെടുത്തു. ‘ലവ് ആക്്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ചുവട് വെച്ചത്. വടിവേലുവിന്റെ ഡാൻസുമായി കൂട്ടിയിണക്കിയ വിഡിയോ കാണിച്ച ശേഷമാണ് നിവിനോടു ചുവടു വയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചെറുതായൊന്ന് ചുവടു വച്ച് താരം സദസിനെ സന്തോഷിപ്പിച്ചു. നിവിന്റെ ഡാൻസിന്റെ വിഡിയോ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടി.

ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ നിവിനോട് അവതാരക ചില ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തിൽ ആദ്യമായി പ്രപ്പോസൽ വന്നത് എപ്പോഴാണെന്നുള്ള ചോദ്യത്തിന് പ്ലസ്ടു കാലത്തായിരുന്നവെന്നും എന്നാൽ എന്താണ് പറഞ്ഞതെന്ന് താൻ ഓർക്കുന്നില്ലെന്നും സരസമായി നിവിൻ മറുപടി പറഞ്ഞു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക മഞ്ജു വാര്യർ ആണെന്നും തമിഴിൽ തൃഷ ആണെന്നും നിവിൻ വെളിപ്പെടുത്തി

35000 രൂപ മാസ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാരുടെ സംഘം ഗള്‍ഫിലേക്ക് കൊണ്ടു പോകുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് സാധാരണ ജീവിതം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് ആ പെണ്‍കുട്ടി വലിച്ചെറിയപ്പെടുകയായിരുന്നു. കാരണം അവള്‍ എത്തപ്പെട്ടത് ദുബായിലെ പെണ്‍വാണിഭ സംഘത്തിന്റെ കൈകളിലായിരുന്നു.

അല്‍ഐനിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ലഭിച്ച യുവതി ഇന്നലെ പുലര്‍ച്ചെ നാട്ടിലേക്കു മടങ്ങിയത്. 35,000 രൂപ ശമ്പളത്തില്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ അനസ് എന്ന ഏജന്റ് ഷാര്‍ജയില്‍ എത്തിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.

സംഘത്തിലുള്ള ഒരു സ്ത്രീയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. ദീപ എന്ന പേരിലാണ് ഇവര്‍ പരിചയപ്പെട്ടത്. ഇവരുടെ താവളത്തിലെത്തിയപ്പോഴാണ് ചതി മനസ്സിലായത്. സഹകരിക്കാന്‍ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങിയതോടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. ഒരാഴ്ച ഭക്ഷണം പോലും നല്‍കിയില്ല. നാട്ടിലേക്കു തിരിച്ചയ്ക്കണമെന്നു പറഞ്ഞപ്പോള്‍ രണ്ടു ലക്ഷം രൂപ തന്നാല്‍ വിട്ടയയ്ക്കാമെന്നായിരുന്നു മറുപടി.

രക്ഷപ്പെടാനാവില്ലെന്ന് മനസിലായതോടെ പിന്നീട് അനുനയത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരില്‍ നിന്ന് തന്നെ ഫോണ്‍ വാങ്ങി നാട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇടപാടുകാരെന്ന വ്യാജേന ചില മലയാളികള്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

തുടര്‍ന്നു പെണ്‍കുട്ടിയെ സാമൂഹിക പ്രവര്‍ത്തക ലൈലാ അബൂബക്കറെ ഏല്‍പിച്ചു. നടത്തിപ്പുകാരിലൊരാളായ സ്ത്രീയെ വിളിച്ചു പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട് കൈമാറണമെന്ന് ലൈലാ അബൂബക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നാട്ടില്‍ നിന്ന് കയറ്റിവിട്ട ഏജന്റുമാരെ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇവര്‍ വിളിച്ചുപറഞ്ഞതോടെ പാസ്പോര്‍ട്ട് നല്‍കാമെന്ന് സമ്മതിച്ചു.

അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ എത്തിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയ പെണ്‍കുട്ടിയെ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്കു മടക്കി അയയ്ക്കുകയായിരുന്നു. എല്ലാ ചെലവുകളും ലൈലാ അബൂബക്കറാണു വഹിച്ചത്. നാട്ടിലെത്തിയ ഉടന്‍ പൊലീസിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടി. പെണ്‍വാണിഭ കേന്ദ്രത്തില്‍ വേറെയും പെണ്‍കുട്ടികളുണ്ടെന്നാണ് വിവരം.

ഇവിടെ എത്തിപ്പെട്ട് കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് വാങ്ങിവയ്ക്കുന്നതാണ് ഇവരുടെ രീതി. സംശയം തോന്നിയാല്‍ മൊബൈല്‍ ഫോണും പിടിച്ചുവയ്ക്കും. പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ഇടപാടുകാരെ നടത്തിപ്പുകാരായ സ്ത്രീകള്‍ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. താവളം ഇടയ്ക്കിടെ മാറുന്നതാണ് പെണ്‍വാണിഭ സംഘത്തിന്റെ രീതി. അല്‍ഐനിലും ഷാര്‍ജയിലും അജ്മാനിലും ഇവര്‍ക്ക് താവളങ്ങള്‍ ഉള്ളതായി പെണ്‍കുട്ടി പറഞ്ഞു.

നാട്ടില്‍ നിന്ന് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ജോലിക്കായി കൊണ്ടു പോകുമ്പോള്‍ കമ്പനിയുടെയും ഏജന്‍സിയുടെയും വിശ്വാസ്യത അന്വേഷിക്കണമെന്ന് പലതവണ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ഇതൊന്നും അന്വേഷിക്കാന്‍ ആരും മിനക്കെടാറില്ല.

കിട്ടിയാല്‍ നല്ലൊരു ജീവിതം എന്ന രീതിക്കാണ് പലരും ഇത്തരത്തില്‍ ഏജന്റുമാരുടെ ചതിക്കുഴികളില്‍ വീഴുന്നത്. കൃത്യമായി വിവരങ്ങള്‍ അന്വേഷിക്കാനോ ഗള്‍ഫില്‍ ചെന്നിറങ്ങുമ്പോള്‍ ഉടനെ വന്ന് കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ ഏജന്‍സികളെ വിവരം അറിയിച്ച ശേഷം മാത്രമേ വിമാനത്തില്‍ കയറാവൂ, അല്ലെങ്കില്‍ ഇത്തരം ചതിക്കുഴികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ജാഗ്രത!

പുതിയ ചിത്രം ലാൽ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിലാണ് ആമിർ ഖാൻ. കോട്ടയത്തും മൂന്നാറുമായി കറങ്ങി നടക്കുന്ന ബോളിവുഡ് സൂപ്പർതാരത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ തരംഗമായിരുന്നു. കാപ്പിൽ ബീച്ചിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ട്. മൂന്നാറിലെ ഷൂട്ടിന് ശേഷമാണ് ആമിർ കാപ്പിലിൽ ഷൂട്ടിനെത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പിൽ. ഇന്നലെ രാത്രി മൂന്നാറിൽ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലിൽ എത്തിയത്.

കഴിഞ്ഞ ദിവസം കൊല്ലത്തേക്കുള്ള യാത്ര അദ്ദേഹം ചങ്ങനാശേരി ബൈ പാസ് റോഡിൽ ഇറങ്ങി ജോഗിങ് നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യാതൃശ്ചികമായി റോഡിലൂടെ ഓടുന്ന ആളെ കണ്ടിട്ട് താടിയും നീട്ടിവളർത്തിയ മുടിയും ഉള്ള ആൾ അമീർ ഖാൻ ആണെന്ന് നാട്ടുകാർക്ക് മനസിലായില്ല

ഹർത്താൽ ആയതിനാൽ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂർത്തിയാക്കി. താരത്തെ കാണാൻ രാവിലെ മുതൽ തന്നെ ആരാധകരുടെ വൻസംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.

കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊൽക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചിൽ ഷൂട്ടിംഗിന് ശേഷം ആരാധകർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്.

1994ൽ ഇറങ്ങിയ ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാൽ സിങ് ഛദ്ദ. വ്യത്യസ്ത ഗെറ്റപ്പുകളിലാകും ആമിർ ചിത്രത്തിൽ എത്തുക. .സീക്രട്ട് സൂപ്പർ സ്റ്റാർ സിനിമയുടെ സംവിധായകൻ അദ്വൈത് ചൗഹാനാണ് ചിത്രത്തിന്‍റെ സംവിധായകൻ. കരീന കപൂർ നായികയാകുന്നു.

വ്യത്യസ്തമായ ആലാപന ശൈലിയുമായി ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് സിതാര. അടിപൊളിയും മെലഡിയുമൊക്കെ ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിട്ടുണ്ട്. ഓരോ പാട്ടിനും എന്താണ് ഓരോ ശബ്ദമെന്ന ചോദ്യം താന്‍ നിരവധി തവണ നേരിട്ടിരുന്നുവെന്ന് സിതാര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗറില്‍ എത്തിയതോടെ സിതാരയോടുള്ള പ്രേക്ഷകരുടെ ഇഷ്ടം കൂടുകയായിരുന്നു. കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണയും രസകരമായ നിമിഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. മത്സരാര്‍ത്ഥികള്‍ക്കെല്ലാം സിതാര ആന്റിയെ പ്രത്യേക ഇഷ്ടമാണ്.

കുരുന്ന് ഗായകരുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന് മുന്നില്‍ ആസ്വാദകര്‍ മാത്രമല്ല വിധികര്‍ത്താക്കളും സ്തബ്ധരാവാറുണ്ട്. കുട്ടികള്‍ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കാറുള്ളത്. സിതാരയുടെ ചിരിയും എം ജി ശ്രീകുമാറിന്റെ കോമഡിയുമൊക്കെയാണ് ഈ പരിപാടിയെ വേറിട്ട് നിര്‍ത്തുന്നത്. ഇടയ്ക്ക് പാട്ടുപാടിയും ഇവരെത്താറുണ്ട്. എന്നാല്‍ അടുത്തിടെയായി സിതാരയെ ടോപ് സിംഗറില്‍ കാണാത്തതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകര്‍. അനുരാധയും വിധുപ്രതാപുമൊക്കെയാണ് ഇപ്പോള്‍ വിധികര്‍ത്താക്കളായുള്ളത്. ഇനി സിതാര തിരിച്ചുവരില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര.

ടോപ് സിംഗര്‍ വിട്ടോ?

ടോപ് സിംഗറില്‍ നിന്നും എവിടേക്കാണ് പോയതെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സിതാര ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറച്ചധികം യാത്രകള്‍ വേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍. പ്രൊജക്ട് മലബാറിക്കസ് എന്ന തന്റെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഒറ്റയ്ക്കുള്ള കാര്യമല്ല ഇത്. കൂടെ കുറച്ച് മ്യൂസിഷന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്.

മാറാനുള്ള കാരണം

അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് ഗായിക വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയൊരു തിരിച്ചുവരവ്

പരിപാടിയില്‍ ഇല്ലെങ്കിലും കുട്ടികളെല്ലാവരുമായി തനിക്ക് ബന്ധമുണ്ടെന്ന് സിതാര പറയുന്നു. അവരെ വിളിക്കാറുണ്ട്. അവരെ മിസ്സ് ചെയ്യുന്നുണ്ട്. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് തനിക്ക് തന്നെ അറിയില്ലെന്നും അവര്‍ പറയുന്നു. ഇടവേളയ്ക്ക് ശേഷം സിതാര തിരിച്ചെത്തുമെന്വ പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രൊജക്ട് മലബാറിക്കസ് സ്വന്തം ഐഡിയായിരുന്നു. അതിന് പിന്തുണയുമായി ഒരുപാട് പേര്‍ ഒപ്പം ചേരുകയായിരുന്നു. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്. സായുവിന് അറബിക് പാട്ടുകളെല്ലാം ഇഷ്ടമാണ്. കഥ പറയാനല്ല പാട്ടുപാടാനാണ് എന്റടുത്ത് പറയാനുള്ളത്. സജീഷേട്ടനാണ് കഥ പറഞ്ഞുകൊടുക്കാറുള്ളത്. അമ്മയും കഥ പറഞ്ഞ് കൊടുക്കാറുണ്ട്. സിതാരയ്‌ക്കൊപ്പം പാട്ടുപാടി ഇടയ്ക്ക് കുഞ്ഞു സായു അമ്പരപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് അത്തരത്തിലുള്ള വീഡിയോകള്‍ വൈറലായി മാറാറുള്ളത്.

ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. അയ്യപ്പന്റെ അടുത്ത് ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും പോകാം. പക്ഷേ, അണിഞ്ഞൊരുങ്ങി സുന്ദരിയായ ഒരു സ്ത്രീയാണ് പോകുന്നതെന്ന് കരുതൂ, അയ്യപ്പന്‍ കണ്ണു തുറന്നു നോക്കാന്‍ ഒന്നും പോകുന്നില്ല. പക്ഷേ, അയ്യപ്പഭക്തന്മാര്‍ സ്ത്രീകളെ കാണും അത് മനസ്സിന് ചാഞ്ചല്യം ഉണ്ടാക്കും. ഉദ്ദേശം മാറിപോകുമെന്നും യേശുദാസ് പറയുന്നു.

അതുകൊണ്ട് താന്‍ സ്ത്രീകള്‍ പോകണ്ട എന്ന് പറയുന്നതിനോട് യോജിക്കുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്, അവിടെയൊക്കെ പോകാമല്ലോ എന്നും യോശുദാസ് പറയുന്നു. ഇന്ത്യാമഹാരാജ്യത്ത് പല മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് പല അനാചാരങ്ങളും മിക്ക മതങ്ങളും വച്ചുപുലര്‍ത്തുന്നുണ്ട്, എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്ക് ഉപരിയായി നിലനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതി, തുല്യത എന്ന അവകാശത്തെ അടിസ്ഥാനമാക്കിയാണ് ശബരിമല സ്ത്രീ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചത്.

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. മുട്ടയ്ക്കാട്ട് സ്വദേശി അജേഷാണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പടെ അഞ്ചു പേരെ തിരുവല്ലം പോലിസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. ഇവർക്കെതിരെ കൊലക്കേസ് എടുക്കുമെന്ന് പോലിസ് പറഞ്ഞു. ജിനേഷ് വർഗീസ്, ഷിഹാബുദ്ദീൻ, അരുൺ, സാജൻ, കുഞ്ഞുമോൻ എന്നിവരാണ് പിടിയിലാത്ത്. മൊബൈൽ ഫോണും നാൽപതിനായിരം രൂപയും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് അജേഷിന് മർദ്ദനമേറ്റത്.

ഒന്നാം പ്രതിയും അയൽവാസിയുമായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. തിരുവല്ലം വണ്ടിത്തടം ജങ്ഷനിൽ വച്ച് അജേഷിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി കമ്പ് വച്ച് അടിക്കുകയും വെട്ടുകത്തി ചൂടാക്കി അജേഷിന്റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ് അവശനായി ഓടി രക്ഷപെട്ട് സമീപത്തെ വയലിൽ വീണ അജേഷിനെ പോലിസെത്തിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം. മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രമികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

RECENT POSTS
Copyright © . All rights reserved