കേരളത്തിലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ടി പി സെൻകുമാർ. ഇതൊക്കെ കാണുമ്പോൾ സംസഥാനത്ത് ഒരു ഡിജിപി ഉണ്ടോ എന്ന് പോലും സംശയിച്ച് പോകുമെന്നും സെൻകുമാർ പറയുന്നു. ഒരു പൊലീസുകാരനെ കാണാതാകുന്നു., മറ്റൊരു പൊലീസുകാരൻ പൊലീസുകാരിയെ തീ കൊളുത്തി കൊല്ലുന്നു. താൻ ഡിജിപി ആയിരുന്ന സമയത്തായിരുന്നെങ്കിൽ ഇതെല്ലാം തന്റെ തലയിൽ വരുമായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യം തന്നെ പുറത്താക്കി, നിയമ പോരാട്ടത്തിലൂടെ ഡിജിപി പദവിയിൽ തിരിച്ചെത്തിയപ്പോൾ നിരീക്ഷിക്കാന്‍ ആളെ വെച്ചു.
അവരെ താൻ തല്ലിയെന്ന് വരെ കഥകൾ മെനഞ്ഞു. അന്ന് അവർക്ക് രണ്ടടി കൊടുക്കേണ്ടിയിരുന്നെന്ന് ഇപ്പോൾ തോന്നുന്നെന്നും സെൻകുമാർ കൊച്ചിയിൽ ലോട്ടറി ക്ലബ്ബ് ബുക്കേഴ്സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പറഞ്ഞു.അധികം വൈകാതെ താൻ അഭിഭാഷകനായി എൻറോൾ ചെയ്യുമെന്നും സത്യം പറയാനുള്ള സ്വാതന്ത്യം എന്നും ഉപയോഗിക്കുമെന്നും സെൻകുമാർ പറയുന്നു.
പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസിനെതിരെ രഗംത്ത് വന്ന മുൻ ഡി.ജി.പി ടി.പി.സെൻകുമാറിന് മറുപടിയുമായി എസ്.എഫ്.ഐയുടെ മുൻ നേതാവ് സിന്ധു ജോയ്. 006 – ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? എന്ന കുറിപ്പോടെ ടി പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് മറുപടി നൽകിയിരിക്കുകയാണ് സിന്ധു ജോയ്. അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
‘ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്’. സിന്ധു കുറിക്കുന്നു.
സിന്ധു ജോയിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്.
2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ. ‘യൂണിവേഴ്‌സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്‌ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം.
ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്.
ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു;
‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്.
ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.
കിലുകിലെന്ന് കിലുങ്ങുന്ന കൊലുസ് അണിയണമെന്ന മോഹവുമായി അവളെത്തി. അവളുടെ രണ്ട് വെപ്പുകാലുകളിലും കൊലുസണിയിച്ച് ജ്വല്ലറി ഉടമ. പുനലൂരുള്ള മൂന്നുവയസുകാരി ബദരിയയുടെ മോഹമാണ് സഫലമായത്. ജന്മനാ അംഗവൈകല്യമുള്ള കുഞ്ഞാണ് ബദരിയ. ജ്യൂവലറി നടത്താൻ തുടങ്ങിയിട്ട് 25 വർഷമായെങ്കിലും ഇതുപോലെയൊരു അനുഭവം ആദ്യമാണെന്ന് ഉടമ ജബ്ബാർ പനക്കാവിള കുറിച്ചു. കുറിപ്പ് ഇങ്ങനെ:
ഞാൻ ജ്യൂവലറി തുടങ്ങിയിട്ട് 25 വർഷമായി. ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേദനയോടെ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്…..ആർക്ക് എങ്കിലും വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം…… സഹിക്കാൻ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…….. പുനലൂർ ഉറുകുന്നിലുള്ള താജുദീന്റെ മകൾ 3 വയസുള്ള ബദരിയാ എന്ന പൊന്നുമോൾ. ജന്മനാൽ അംഗവൈകല്യമുള്ള ഒരു പൊന്നുമോൾ കടയിൽ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാൻ എന്ന ആഗ്രഹവുമായി എത്തി. ഇരുവെപ്പുകാലുകളിലും സങ്കടത്തോടുകൂടി കൊലുസ് ഈ മോൾക്ക് അണിഞ്ഞു കൊടുത്തു. അപ്പോൾ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്. ജൂലൈ 17 വരെ അപേക്ഷിക്കാം.
കുറഞ്ഞ യോഗ്യത: പ്ലസ്‌ടു ജയം, എ ഗ്രേഡ് നഴ്‌സിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ത്രിവൽസര കോഴ്സ്).
പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
സ്റ്റൈപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും.
വിശദവിവരങ്ങൾക്ക്: www.westerncoal.in
സെൻട്രൽ: 102 പാരാമെഡിക്കൽ ഒഴിവ്
റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ 102 പാരാമെഡിക്കൽ ഒഴിവുകളുണ്ട്. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡറി കമ്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്കാണ് അവസരം. ജൂലൈ 25 വരെ അപേക്ഷിക്കാം.
സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, ടെക്നീഷ്യൻ (ഒാഡിയോമെട്രി), ടെക്നീഷ്യൻ (ഡയറ്റീഷ്യൻ), ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഒപ്റ്റോമെട്രി), ടെക്നീഷ്യൻ (റേഡിയോഗ്രഫർ) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക്: www.centralcoalfields.in
അയർക്കുന്നം അമയന്നൂർ രാജേഷ് (43) ഇളയ മകൻ രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഒളിച്ചോടിയതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് നാട്ടുകാർ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് മരണം. മൂന്ന് മാസം മുൻപാണ് രാജേഷിന്റെ ഭാര്യ അയൽവാസിയും സുഹൃത്തുമായ യുവാവിനൊപ്പം ഒളിച്ചോടിയതു. മേസ്തരി പണിക്കാരനായ രാജേഷിനൊപ്പം ജോലിചെയ്തിരുന്ന യുവാവ് വീട്ടിൽ സ്ഥിരം സന്നർശകൻ ആയിരുന്നു. ആ അടുപ്പമാണ് അവരെ തമ്മിൽ ബന്ധിപ്പിച്ചാണ്.
ഭാര്യ ഒളിച്ചോടിയ ശേഷം മനോവിഷമത്തിലായ രാജേഷ് ജോലിക്കു പോകുന്നില്ലായിരുന്നു. ഇളയ മകനോട് വളരെ വാത്സല്യത്തോടെ കരുതിയിരുന്ന പിതാവ് അന്നേ ദിവസം മകനെ സ്കൂളിൽ നിന്നും എടുത്തുകൊണ്ടു വരികയായിരുന്നു. മരണത്തെ തുടർന്ന് നാട്ടുകാർ ഒളിച്ചോടിയ യുവതിയെ വിളിച്ചു ചിത്തപറഞ്ഞതും മൃതദേഹം കാണാൻ സമ്മതിച്ചില്ല.
ഒളിച്ചോടിയ ഭാര്യ തിരിച്ചു വരും എന്ന് കരുതിയാണ് രാജേഷ് ഇരുന്നത്. തിരിച്ചു വന്നാലും അവളെ ഞാൻ സീകരിക്കും എന്ന് നാട്ടുകാരിൽ ചിലരോട് രാജേഷ് പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ മൂത്ത മകനെ ഒഴിവാക്കിയാണ് ഇളയ മകനൊപ്പം രാജേഷ് ആത്മഹത്യാ ചെയ്‌തത്. മുൻകൂട്ടി ആത്മഹത്യാ പ്ലാൻ ചെയ്ത രാജേഷ് മൂത്ത മകനെ ഒരുകാരണവുമില്ല വഴക്കു പിടിച്ചു തന്ത്രപൂർവം വീട്ടിൽ നിന്നും ഒഴിവാക്കി. കുട്ടിയെ വീട്ടിൽ കയറ്റാതെ കതകടച്ച രാജേഷ് പാലിൽ വിഷം കലക്കി മകന് നൽകിയ ശേഷം സ്വയം കുടിക്കുകയായിരുന്നു എന്ന് കരുതുന്നു. 10 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്.
വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ മൂത്തകുട്ടി രാവിലെ ഉണർന്നു വാതിലിൽ തട്ടിവിളിച്ചിട്ടു തുറക്കാത്തതിനെ തുടർന്ന്. നാട്ടുകാർക്കൊപ്പം വാതിൽ ചവിട്ടിത്തുറന്നു നോക്കിയപ്പോൾ ആണ് മരണവിവരം അറിയുന്നത്
ചാലക്കുടി സ്വദേശി ദിലീപ് നാരായണന്‍ ഇരുപതു വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, അബുദാബിയിലെ ഓയില്‍ കമ്പനിയില്‍ പ്രൊജക്ട് മാനേജര്‍. ‘‘പ്രവാസിയുടെ വീക്നെസ് ആണ് നൊസ്റ്റാള്‍ജിയ. നാട്ടില്‍ വന്നാല്‍ നാട്ടുഭംഗി ആസ്വദിക്കാന്‍ ഇഷ്ടം കൂടും. യാത്രകള്‍ ചെയ്യും. ഇങ്ങനെയുള്ള യാത്രകള്‍ക്കായി ബ്രാന്‍ഡഡ് ജീപ്പ് വാങ്ങി. ഒറ്റനോട്ടത്തില്‍ ആരു കണ്ടാലും ഇഷ്ടപ്പെടും. വണ്ടിയുടെ അടുത്തു വന്ന് പലരും ഫൊട്ടോയെടുക്കും. ഫൊട്ടോ എടുക്കരുതെന്ന് പറഞ്ഞാല്‍ അഹങ്കാരിയെന്ന പഴിയും. ഇങ്ങനെ ആരോ എടുത്ത ഫൊട്ടോ ജീവിതം മാറ്റിമറിച്ചു’’. ദിലീപ് നാരായണന്‍റെ വാക്കുകളാണിത്. ആ മാറ്റിമറിച്ച സംഭവം പറയാം.
പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളി
നൂറനാട് സ്റ്റേഷനില്‍ നിന്നാണ് വിളി. സംസാരിക്കുന്നത് എസ്.ഐ. ആണ്. വണ്ടിയുമായി നൂറനാട് വന്നിരുന്നോ?. എന്താണ് ജോലി? തുടങ്ങി ഒരു ഡസന്‍ ചോദ്യങ്ങളായിരുന്നു ദിലീപ് നാരായണന്‍റെ ഫോണിലേക്ക് എത്തിയത്.
എന്താണ് കാര്യമൊന്നും മനസിലായില്ല. വണ്ടിയുടെ ഉടമ ആരാണെന്ന് ചോദിച്ചു. ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എസ്.ഐ. പറഞ്ഞു. പിന്നാലെ, ചാലക്കുടി പൊലീസ് വീട്ടില്‍ എത്തി. വണ്ടി നോക്കി. തിരിച്ച് നൂറനാട് പൊലീസിനോട് പറയുന്നു. ‘‘വണ്ടി ഇവിടെയുണ്ട്, ആളുമുണ്ട്’’. ദിലീപിന്‍റെ ടെന്‍ഷന്‍ വര്‍ധിച്ചു. സഹോദരിയുടെ പേരിലാണ് വണ്ടി. നമ്പറും സഹോദരിയുടേതാണ്. വില്ലേജ് ഓഫിസറാണ് സഹോദരി. ഉടനെ, സഹോദരിയെ വിളിച്ചു. മിസ്ഡ് കോളിലേക്ക് തിരിച്ചു വിളിക്കാന്‍ പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍
നൂറനാട് എസ്.ഐയെ തിരിച്ചുവിളിച്ച ദിലീപിന്‍റെ സഹോദരിയോട് പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടി രക്ഷപ്പെട്ട് ഏതോ ഒരു വീട്ടില്‍ കയറി. വിവരമറിഞ്ഞ നാട്ടുകാര്‍ കുട്ടി പറയുന്നതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കുട്ടി പറയുന്ന വണ്ടിയുടെ നമ്പര്‍ താങ്കളുടേതാണെന്ന് എസ്.ഐ. പറഞ്ഞു. വില്ലേജ് ഓഫിസറുടെ പേരിലുള്ള വണ്ടി. സഹോദരനാകട്ടെ പ്രവാസി മലയാളി. ഇവരുടെ പശ്ചാത്തലം കേട്ട പൊലീസിന് എന്തോ പന്തികേടു തോന്നി. കുട്ടി പറയുന്നത് അപ്പടി ശരിയാണോ?..
ഒന്‍പതാം ക്ലാസുകാരന്‍ പറഞ്ഞ തട്ടിക്കൊണ്ടുപോകല്‍ വെറും ഭാവന മാത്രമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി പൊലീസും കാര്യങ്ങള്‍ പരിശോധിച്ചു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറഞ്ഞുവെന്ന് മാത്രമല്ല. ദീലിപിന്‍റെ കാര്‍ നമ്പറും പറഞ്ഞു. നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ സുഹൃത്ത് തന്നുവെന്നായിരുന്നു കുട്ടിയുടെ മറുപടി. നല്ല ഭംഗിയുള്ള ജീപ്പിന്‍റെ ചിത്രം നവമാധ്യമങ്ങളിലൂടെതന്നെ കുട്ടിയ്ക്ക് കിട്ടിയതായിരിക്കാം.
തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറഞ്ഞ് കുട്ടി ഓടിക്കയറിയത് ഒരു വീട്ടിലേയ്ക്കായിരുന്നു. അയല്‍പക്കത്തെ ആളുകള്‍ വിവരമറിഞ്ഞ് ഓടിയെത്തി. ഇക്കൂട്ടത്തില്‍, കെ.എസ്.ആര്‍.ടി.സിയുടെ ഡ്രൈവറും ഉണ്ടായിരുന്നു. കുട്ടിയുടെ വിശദീകരണം കേട്ടപ്പോള്‍ നാട്ടുകാര്‍ ഉണര്‍ന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഉടനെ മൊബൈല്‍ ഫോണെടുത്ത് കുട്ടി പറയുന്നത് മുഴുവന്‍ പകര്‍ത്തി. കൂടെ, അവിടെ നിന്നൊരു ‘ലൈവ് റിപ്പോര്‍ട്ടിങ്ങും’. വീഡിയോ കണ്ടവരെല്ലാം ഫോര്‍വേഡ് ചെയ്തു. വണ്ടിയുടെ നമ്പര്‍ ലോകം മുഴുവന്‍ അറിഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൈറ്റില്‍ കയറി ഉടമയുടെ വിലാസമെടുത്തു. പിന്നെ, ഫോണ്‍ നമ്പര്‍ തേടിപിടിച്ചു വിളിയായി. തെറി വിളിച്ചാണ് പലരും തുടങ്ങിയത്. വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞതോടെ പലരും പിന്‍മാറി. പക്ഷേ, തെറി മാത്രം കാതില്‍ നിറഞ്ഞു നിന്നു. യൂ ട്യൂബ് ചാനലുകള്‍, ഫെയ്സ്ബുക് പേജുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ കുട്ടിയുടെ വിശദീകരണം പാറിപറന്നു. ഓരോ ദിവസവും ദിലീപിനെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയതായിരുന്നു. നാലു ദിവസം ഫോണ്‍ താഴെ വച്ചിട്ടില്ല. ഫോണ്‍ ഓഫാക്കാതെ ഓരോ കോളിനും മറുപടി പറഞ്ഞു.
ജീപ്പുമായി കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിന്ന് തൃശൂരിലേക്ക് വന്നതായിരുന്നു. പാലിയേക്കര ടോള്‍പ്ലാസ കഴിഞ്ഞ ഉടനെ തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു. ‘‘താങ്കള്‍ എവിടേയ്ക്കാണ് പോകുന്നത്. എന്താണ് വിലാസം… തുടങ്ങി വീണ്ടും ചോദ്യംചെയ്യല്‍’’. ദിലീപ് സഹികെട്ട് പറഞ്ഞു. ‘‘വ്യാജ വാര്‍ത്തയാണ് പരക്കുന്നത്. ചാലക്കുടി ഡിവൈ.എസ്.പി:സി.ആര്‍.സന്തോഷിനെ വിളിക്കൂ. അല്ലെങ്കില്‍ നൂറനാട് പൊലീസിനെ വിളിക്കൂ’’. കാര്യം മനസിലാക്കിയ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് മെസേജുകള്‍ പ്രവഹിച്ചു. വണ്ടി തടയരുത്. സന്ദേശം വ്യാജമായിരുന്നു.
വണ്ടി ഒളിപ്പിച്ചു
ജീപ്പുമായി ഒരുപാട് യാത്രകള്‍ ദിലീപും കുടുംബവും ആസൂത്രണം ചെയ്തിരുന്നു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം തട്ടിക്കൊണ്ടുപോകല്‍ സന്ദേശം എത്തിയിട്ടുണ്ട്. എവിടെ പോയാലും അടിയും ഭീഷണിയും ഉറപ്പാകും. ഇനി, അതല്ല പ്രശ്നം. ഈ വ്യാജ വാര്‍ത്ത ഇടവേളയ്ക്കു ശേഷം വീണ്ടും പരക്കും. പലരും പുതിയതാണെന്ന് ചിന്തിച്ച് വീണ്ടും ഫോര്‍വേഡ് ചെയ്യും. ജീവിതം മുഴുവന്‍ വ്യാജ വാര്‍ത്തയോട് പടപൊരുതി ജീവിക്കേണ്ട അവസ്ഥ. സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാജ വാര്‍ത്ത ഇപ്പോഴും പിന്‍വലിക്കാത്ത ഫെയ്സ്ബുക്, യു ട്യൂബ് പേജുകളുടെ ഉടമകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം ആഴ്ചകൾ പഴക്കമുള്ളതാണ്, ആശുപത്രി ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
മാലിന്യങ്ങൾ വലിച്ചറിഞ്ഞ സഥലത്തുനിന്നും അസഹ്യമായ ദുർഗന്ധം മൂലം ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്, തുടർന്ന് അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ മൃതദേഹത്തിനടുത്ത് ഒരു കാർഡ്ബോർഡ് പെട്ടി പോലീസ് കണ്ടെത്തി. കാർഡ്ബോർഡ് ബോക്സിൽ മൃതദേഹം സ്ഥലത്തെത്തിച്ചതായി അധികൃതർ കരുതുന്നു.ഗാന്ധി നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു
ആമ്പല്ലൂർ ചെറുവള്ളിൽ പരേതരായ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനും എറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരുന്ന റവ. ഫാ.കുര്യാക്കോസ് ചെറുവള്ളിൽ നിര്യാതനായി.
അച്ചൻ എറണാകുളം അതിരൂപതയിലെ അങ്കമാലി, പാലൂത്തറ, പൊതിയക്കര, വളമംഗലം, പുഷ്പഗിരി, ഐമുറി, കൊരട്ടി ഫൊറോനാ, എഴുപുന്ന, ചേരാനല്ലൂർ, വരാപ്പുഴ, വല്ലകം, വാഴക്കാല, തലയോലപ്പറമ്പ്, ആലുവ പെരിയാർ മുഖം, ചേർത്തല, ഉദയംപേരൂർ കൊച്ചു പള്ളി തുടങ്ങിയ ദേവാലയങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
പരേതനായ സി.സി. വർഗ്ഗീസ്, സി.സി.ജോസഫ്, പരേതയായ അമ്മിണി ചാണ്ടി, സി.സി.ഫ്രാൻസീസ്, പരേതനായ സി.സി തോമസ്, സി.ഷീബാ ചെറുവള്ളിൽ (എഫ്.സി.സി.) തുടങ്ങിയവർ സഹോദരങ്ങളാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് ശനിയാഴ്ച (13/7/19) രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സഹായ മെത്രാൻമാരായ മാർ തോമസ് ചക്യാത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നീ പിതാക്കൻമാരുടെ സഹകാർമികത്വത്തിൽ നിരവധി വൈദികരുടെയും, സന്യാസിനികളുടെയും അച്ചൻ സേവനം അനുഷ്ടിച്ച ഇടവകകളിലെ ജനങ്ങളുടെയും, സ്വന്തം ഇടവകക്കാരുടെയും, ബന്ധുജനങ്ങളുടെയും സാന്നിധ്യത്തിൽ ആമ്പല്ലൂർ സെന്റ്. ഫ്രാൻസീസ് അസ്സീസി ദേവാലയത്തിൽ നടക്കുന്നതാണ്.
കെന്റിലെ ചാത്തമിൽ താമസിക്കുന്ന സിജു തോമസ് – റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസൺ ചിൽഡ്രൻസ് അക്കാഡമിയിലെ വിദ്യാർത്ഥിയുമായ ഇവാൻ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ലോകമെമ്പാടുമുള്ള ഉയർന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെൻസയിൽ അംഗത്വം നേടുന്നതിന് നടത്തിയ cattel B III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം .
സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 162 ആണ് ഇവാൻ നേടിയത് .മെൻസയിൽ അംഗത്വം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ സ്കോർ 148 ആണ്. മെൻസ ടെസ്റ്റിൽ ഇതുവരെ പങ്കെടുത്തവരിൽ ഒരു ശതമാനം മാത്രം കൈവരിച്ച സ്കോറിനൊപ്പമാണ് ഇവാന്റെ സ്കോർ. പതിനൊന്ന് വയസ് മാത്രമുള്ള ഇവാൻ നേടിയ സ്കോർ പ്രസിദ്ധ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹാക്കിങ്‌സിനെക്കാൾ 2 പോയിന്റ് കൂടുതൽ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്.
തന്റെ പഠിത്തത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാൻ റുബിക്’സ് ക്യൂബ് ഒരു മിനിറ്റിനകം പൂർത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. എന്നാൽ അധ്യാപകർക്ക് ഇവാന്റെ ഈ വിജയത്തിൽ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാൻ കൊടുത്താൽ ഒന്നല്ലെങ്കിൽ രണ്ടു മണിക്കൂറിനകം വായിച്ചു തീർക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജങ്ങളാണെന്നു അവർ അഭിപ്രായപ്പെടുന്നു.
ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്‌ത്രജ്ഞൻ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയിൽ റോചെസ്റ്ററിലെ മാത്‍സ് സ്കൂളിൽ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.
മലയാളിയായ പ്രവാസിയെ താമസ സ്ഥലത്തുവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബഹ്റൈന്‍ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിനാണ് കോഴിക്കോട് താമരശേരി സ്വദേശി അബ്‍ദുല്‍ നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 41കാരനായ സുഡാനി പൗരനെ പിന്നീട് പൊലീസ് പിടികൂടി.
കൈകള്‍ കെട്ടിയ നിലയിലും തലക്ക് പരിക്കേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി വിചാരണയ്ക്കിടെ സമ്മതിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മൃതദേഹത്തില്‍ മുളകുപൊടിയും എണ്ണയും ഉള്‍പ്പെടെയുള്ളവ വിതറി. കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനായി മുറിയുടെ ചുവരില്‍ ചില മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുകയും ചെയ്തു.
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് രാത്രി ഒന്‍പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി വിധിയില്‍ പറയുന്നു. വധശിക്ഷക്ക് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഇത് അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുന്നത്.
കൊച്ചി നെട്ടൂരില്‍ കൊല്ലപ്പെട്ട അര്‍ജുന്‍റെ മരണം തലയോട് തകര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തല്‍ . കല്ലുകൊണ്ട് പല തവണ ഇടിച്ചതുപോലെ തലയോട്ടിയില്‍ ഗുരുതര പരുക്കുകള്‍ കണ്ടെത്തി. അഴുകിയതിനാല്‍ ശരീരത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ വഴിയില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി.
കൊല്ലപ്പെട്ട അര്‍ജുനെ ക്രൂരമായി മര്‍ദിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കല്ലും തടിക്കഷ്ണങ്ങളുമുപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് മൊഴി. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തിലും ലഭിച്ചത്. പലതവണ കല്ലുകൊണ്ട് ഇടിച്ചതിന് സമാനമായ രീതിയില്‍ തലയോട് തകര്‍ന്നിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഒന്നരയാഴ്ച കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും അഴുകിയ നിലയിലുള്ള മൃതദേഹത്തിലെ മറ്റ് പരുക്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കി. തലയോടും അസ്ഥികളും മാത്രമാണ് ശേഷിക്കുന്നത്. വിഷാംശം ഉള്ളില്‍ചെന്നിട്ടുണ്ടോയെന്നതും മറ്റും ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നിട്ടേ അറിയാനാകൂ. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. അതിനു ശേഷമേ മരണ കാരണത്തെക്കുറിച്ച് വ്യക്തയുണ്ടാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പനങ്ങാട് സി.ഐ പറഞ്ഞു.
‘ജ്യേഷ്ഠൻ മരിച്ചതിന്റെ പക തീർക്കാനായിരുന്നെങ്കിൽ കയ്യോ കാലോ എടുത്തിട്ട് എനിക്കെന്റെ മകനെ തിരികെ തരാമായിരുന്നില്ലേ?..’ ചങ്ക് തകർക്കുന്ന ഇൗ അമ്മയുടെ വാക്കിന് മുന്നിൽ ഉത്തരം മുട്ടുകയാണ്. എറണാകുളം നെട്ടൂരിൽ കൊല്ലപ്പെട്ട അർജുന്റെ അമ്മ സിന്ധു പറയുന്നതിങ്ങനെ. മകനെ കാണാതാവുന്നിതിന് നാലുദിവസം മുൻപ് അർജുനോട് അമ്മ പറഞ്ഞത് ഒന്നുമാത്രമായിരുന്നു. ‘നീ നിബിൻ വിളിച്ചാൽ ഒപ്പം പോകരുത്’ പക്ഷേ അപ്പോൾ അവൻ പറഞ്ഞത്. ഇല്ലമ്മേ അവൻ പാവമാണ്. ചേട്ടനെ വലിയ ഇഷ്ടമായിരുന്നു അതാ അവൻ… കണ്ണീരോടെ സന്ധ്യ ഒാർക്കുന്നു. കൂട്ടുകാർ വിളിച്ചാൽ ഏതുനേരത്തും ഇറങ്ങിപ്പോകുന്നവനായിരുന്നു അവൻ. അതാണ് രാത്രി പതിനൊന്നുമണി കഴിഞ്ഞ് പെട്രോൾ തീർന്നെന്നു പറഞ്ഞു കൂട്ടുകാരൻ വിളിച്ചപ്പോൾ ഇറങ്ങിച്ചെന്നത്. രണ്ടു മാസം മുമ്പാണ്, പുതിയ രണ്ട് ഉടുപ്പു വാങ്ങിയത്. കൂട്ടുകാർ വന്ന് ചോദിച്ചപ്പോൾ അവർക്കു കൊടുത്തു. നീ ഇങ്ങനെ ചെയ്താൽ എങ്ങനെയാണെന്നു ചോദിച്ചപ്പോൾ അവർക്ക് ഇല്ലാഞ്ഞിട്ടല്ലേ എന്നായിരുന്നു മറുപടി.
രാത്രി പത്തുമണി വരെയും അർജുന്റെ ഫോണിൽ നിന്ന് കൂട്ടുകാരുമായി ചാറ്റു ചെയ്തതിനു തെളിവുണ്ട്. മകനെ കാണാതായപ്പോഴേ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കൊന്നുകളയുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. മകനോട് ശത്രുത തോന്നാൻ കാര്യങ്ങളൊന്നുമില്ല. അതുകൊണ്ടാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. മകനെ തിരിച്ചുകിട്ടുമെന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അവന്റെ മൃതദേഹം പോലും നേരേ ഒന്നു കാണാൻ സാധിച്ചില്ല– പിതാവ് സങ്കടപ്പെട്ടു.
അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ. എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്. പൊലീസ് നേരത്തെ ഇവരെ ചോദ്യം ചെയ്തിരുന്നെങ്കിൽ മകന്റെ മൃതദേഹമെങ്കിലും നേരെ കിട്ടുമായിരുന്നെന്ന് പിതാവ് വിലപിക്കുന്നു. മകന്റെ മൃതദേഹം കണ്ടെത്തി സംസ്കാരം കഴിഞ്ഞ ശേഷം ഉന്നത അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ‘നിങ്ങളുടെ മകനെ കണ്ടുപിടിക്കാൻ ഞങ്ങൾ എന്താ കണിയാരാണോ’ എന്നു ചോദിച്ചത് ആരാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു വിളിച്ചപ്പോഴാണത്രെ ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത്. അത് ആരാണെന്ന് തനിക്കറിയില്ലെന്നായിരുന്നു വിദ്യന്റെ മറുപടി.
ഒന്നാംപ്രതി നിബിന്റെ സഹോദരൻ എബിനും കൊല്ലപ്പെട്ട അർജുനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു വർഷം മുൻപ് കളമശേരിയിൽവെച്ചുനടന്ന അപകടത്തിൽ എബിൻ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അർജുന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ ചികിൽസയ്ക്കായി ഏകദേശം 10 ലക്ഷത്തോളം രൂപയാണ് ചിലവായത്. എന്നാൽ എബിനെ അർജുൻ മനപൂർവ്വം കൊന്നതാണെന്ന സംശയത്തിന്റെ പേരിലാണ് നിബിൻ അർജുനെ കൊന്ന് ചതുപ്പിൽ ചവിട്ടി താഴ്ത്തുന്നത്. നിബിനുമായും അർജുൻ കൂട്ടായിരുന്നു. നിബിന്റെ കോൾ വന്ന പിറകിനാണ് അർജുൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഈ മാസം രണ്ടാം തീയതി മുതലാണ് അർജുനെ കാണാതാകുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ തിങ്കളാഴ്ചയോടെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ശ്രമം. ഈ മാസം രണ്ടാംതീയതി രാത്രിയില്‍ കൊല്ലപ്പെട്ട കുമ്പളം സ്വദേശി അര്‍ജുന്‍റെ മൃതദേഹം വ്യാഴം രാവിലെയാണ് നെട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപമുള്ള ചതുപ്പില്‍ കണ്ടെത്തിയത്.