നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
ബാല സജീവ് കുമാർ
ലോകജനതയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം കോവിഡ് – 19, വൈദ്യശാസ്ത്രത്തിനും നിലവിലെ ചികിത്സാ രീതികൾക്കും പരിമിതികൾ നിശ്ചയിച്ച് മരണം വിതച്ച് പടർന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചും, സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചും, ശുചിത്വപാലനവും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധമായി പ്രേരിപ്പിച്ചും, ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ഉദ്ബോധിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, ദിനം പ്രതി നാ ശ്രവിക്കുന്ന ആശ്വാസകരമല്ലാത്ത വാർത്തകൾ നമ്മളിൽ വളർത്തുന്നത് ഉത്ഖണ്ഠയും ആകാംക്ഷയുമാണ്.
യു കെ യിലെ സമൂഹത്തിന് പ്രാപ്യമായ രീതിയിൽ, നിസ്തുല സേവനം നൽകുന്ന യു കെ മലയാളികളുടെ ഏക പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പർ എല്ലാവർക്കും ആശ്വാസകരമാകുന്നുണ്ട് എങ്കിലും, ഇന്ത്യയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉറ്റവരെയും, ഉടയവരെയും അവരുടെ ക്ഷേമവും നമ്മുടെ മനസ്സിൽ ആധിയായി വളരുമ്പോൾ അതിന് അൽപ്പമെങ്കിലും ആശ്വാസമാകുന്ന തരത്തിലുള്ള പ്രാഥമിക ചുവടുവയ്പുമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണ്. യു കെ മലയാളികളുടെ പൊതു വ്യക്തിഗത കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷനും, കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയും ചേർന്നുള്ള ഈ കൂട്ടായ്മയുടെ caringhandsindia.org എന്ന വെബ്‌സൈറ്റിലൂടെ യു കെ യിലെ പരസ്പര സഹായ സംരംഭത്തിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം, വിവിധ ഭാഷകളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഉപദേശവും, പരിരക്ഷയും ഈ വെബ്സൈറ്റ് സേവനം ഉപയോഗിക്കുന്ന ഏതൊരാൾക്കും സൗജന്യമായി ലഭ്യമാക്കുകയാണ്.
www.caringhandsindia.org എന്ന വെബ്‌സെറ്റിൽ പ്രധാനമായും മൂന്ന് ലിങ്കുകളാണ് ഉള്ളത്. ഇതിൽ പ്രധാനമായും കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തെ പറ്റി ഉൽകണ്ഠ ഉള്ള ഏതൊരാൾക്കും ഗുണകരമാകുന്നത് coronacare എന്ന ലിങ്കാണ്. ഇത് ആയിരക്കണക്കിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, ഒരു ലക്ഷത്തിലധികം ഹോസ്പിറ്റൽ ബെഡ് സൗകര്യവുമുള്ള കാത്തലിക്ക് ഹോസ്പിറ്റൽ അസോസിയേഷൻ ഇന്ത്യ അടക്കമുള്ള ആതുരസേവന രംഗത്തെ പ്രമുഖരെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ശ്രമഫലമായി ഒന്നിപ്പിക്കുന്ന ജാലകമാണ്. വെബ് കോളിങ് സൗകര്യമുള്ള ഈ ലിങ്കിൽ നിങ്ങൾക്ക് താല്പര്യമോ ആരോഗ്യനിലയിൽ ആകാംക്ഷയോ ഉള്ള ആളുടെ പേര് വിവരങ്ങളും വിളിക്കാനുള്ള ഫോൺ നമ്പറും നൽകിയാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അവരെ വിളിച്ച് അവർക്ക് ആവശ്യമായ ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ആരോഗ്യനിലയിൽ ആകാംക്ഷയോ താല്പര്യമോ ഉള്ളവർക്ക് ആശ്വാസമേകുന്നതാണ് ഈ സംവിധാനം.
ആതുര സേവന രംഗത്ത് വിശ്വാസ്യമാർന്ന സേവനം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന രാജഗിരി ഹോസ്പിറ്റൽ പോലുള്ള അനേകം സ്ഥാപനങ്ങളുടെ ഏകോപന ശ്രുംഖലയാണ് കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയുടെയും, യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെയും സഹകരണത്തോടെ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഏക ജാലകത്തിൽ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ഈ വെബ് സൈറ്റിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ്-19 ഹെൽപ്പ് ലൈൻ നമ്പറും സേവനങ്ങളും ഉൾക്കൊള്ളുന്ന ലിങ്കുകളും, അതിന് സഹായകമാകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സേവന ലിങ്കുകളും ഉണ്ട്.
ആദ്യത്തേത് നാൽപ്പതോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, നേഴ്സ് സ്പെഷ്യലിസ്റ്റുകളും പൊതുവായ ഉപദേശങ്ങൾ നൽകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ നമ്പറും, യു കെ മലയാളികൾക്കും, ഹെൽത്ത്കെയർ രംഗത്ത് ജോലി ചെയ്യുന്നവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലേക്കുള്ള കണ്ണാടിയുമാണ്.
രണ്ടാമത്തേത്, ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വീഡിയോ കോൺഫറൻസുകൾക്കും, ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള ഡോക്ടർ-രോഗീ കൂടിക്കാഴ്ച്ചക്കും, രോഗനിർണയ – ചികിത്സാ – പരിപാലനത്തിനും സാധ്യതയുള്ള ഉണർവ് ടെലിമെഡിസിന്റെ വിവരങ്ങളാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ഗ്രൂപ്പ്, പ്രൊഫഷണൽസ് ഗ്രൂപ്പ്, വോളന്റിയേഴ്സ് ഗ്രൂപ്പ് എന്നിവർ ചേരുന്ന യുകെയിലെ പരസ്പര സഹായ സംരംഭം ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, ഇതര ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയ വെബ് പ്ലാറ്റ്‌ഫോമാണിത്.
ഈ വിഷമഘട്ടത്തിൽ, യു കെ യിൽ പൊതുവായ ഉപദേശങ്ങൾക്കോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള അത്യാവശ്യ സഹായങ്ങൾക്കോ യു കെ മലയാളികളുടെ പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുക. കേരളത്തിലോ, ഇന്ത്യയിൽ എവിടെയെങ്കിലുമോ ഉള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഓർത്ത് വിഷമിക്കുന്നു എങ്കിൽ caringhandsindia.org എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അവരുടെ പരിചരണം വിശ്വസ്ത കരങ്ങളിൽ ഏൽപ്പിക്കുക. പകച്ചു നിൽക്കാതെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ഒന്നിക്കാം
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് സിനിമാ ചിത്രീകരണം തുടങ്ങിയത്.
അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാസംഘത്തോട് അടിയന്തിരമായി രാജ്യം വിടണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . നാല് ദിവസം മുമ്പ് ഇവിടെ നിന്ന് സിനിമാ ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചിരുന്നു.
ഇവരുടെ വിസാ കാലവധി ഏപ്രില്‍ 8 ന് അവസാനിക്കും. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.
ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയും പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളിലൊന്നാണ് കൊല്‍ക്കത്തയിലെ സോനാഗച്ചി. ഏകദേശം ഒന്നരലക്ഷത്തോളം സ്ത്രീകള്‍ ഇവിടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നു.ഇവരെ തേടിവരുന്ന പുരുഷന്മാര്‍ ഇവിടം ഒരു മാര്‍ക്കറ്റിനു സമാനമാക്കിയിരുന്നു. എന്നാല്‍ കോവിഡ് ഇവിടെയും ശ്മശാന മൂകത പരത്തിയിരിക്കുകയാണ്.
ഇന്ന് ഇവിടെയുള്ള സ്ത്രീകള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി വിഷമിക്കുകയാണ്. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ സംഘടനയായ ദൂര്‍ബാര്‍ മോഹിളാ സൊമന്‍ബ്വയ ഷോമിതി (DMSC) പറയുന്നത്, കൊവിഡ് 19 ബാധ സ്ഥിരീകരിച്ച്, ഇത്രയും ഭീതിയും പരന്ന്, രാജ്യം ലോക്ക് ഡൗണില്‍ ആവും മുമ്പ് പ്രതിദിനം 35,000 – 40,000 പേരോളം സന്ദര്‍ശിച്ചു കൊണ്ടിരുന്ന സോനാഗാഛിയില്‍ ഇന്ന് വന്നുപോകുന്നത് കഷ്ടി അഞ്ഞൂറോളം പേര്‍ മാത്രമാണ് എന്നാണ്.
സന്ദര്‍ശകരുടെ വരവിലുണ്ടായ ഈ ഇടിവ് ഇവിടെ താമസിച്ച് ലൈംഗികതൊഴിലിലൂടെ ഉപജീവനം നടത്തുന്ന സ്ത്രീകളെ വല്ലാത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. തൊഴിലില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം മാത്രമല്ല അവതാളത്തിലായത്.
അവരെ ആശ്രയിച്ചു ജീവിക്കുന്ന ഏജന്റുമാര്‍, ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്ന റിക്ഷക്കാര്‍, ഈ തെരുവില്‍ വരുന്നവര്‍ക്ക് സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന പീടികക്കാര്‍ തുടങ്ങി ഇവിടം കൊണ്ട് ജീവിച്ചിരുന്ന എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണിത്.
ഈ പ്രദേശത്തെ കെട്ടിടങ്ങളുടെ വാടക വലിപ്പത്തിനനുസരിച്ച് അയ്യായിരം മുതല്‍ ഒരു ലക്ഷം വരെയാണ്. തൊഴിലില്ലാത്ത സാഹചര്യത്തില്‍ എങ്ങനെ വാടക കൊടുക്കുമെന്ന് ഇവര്‍ക്കറിയില്ല.
പശ്ചിമ ബംഗാളില്‍ ഏകദേശം അഞ്ചുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട് എന്നാണ് കണക്ക്.ലോക്ക് ഡൗണ്‍ കാരണം ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല ഇങ്ങോട്ടാണെന്നു പറഞ്ഞാല്‍ കടത്തി വിടുന്നതുമില്ല. പോലീസിനെ വെട്ടിച്ച് കഷ്ടിച്ചു അഞ്ഞൂറുപേര്‍ വന്നെങ്കിലായി.
അവരില്‍ തന്നെ ചുമയും പനിയും ഒക്കെയുള്ളവരെ കൊറോണ ഭയന്ന് ഞങ്ങള്‍ സ്വീകരിക്കാറില്ല.’ DMSC -യുടെ നേതാവ് വിശാഖാ ലസ്‌കര്‍ ബിബിസിയോട് പറഞ്ഞു.ആവശ്യത്തിനുള്ള മാസ്‌ക്കുകള്‍ കിട്ടുന്നില്ല. ആരും ബോധവല്‍ക്കരണങ്ങല്‍ നടത്തുന്നില്ല.’ DMSC -യുടെ മറ്റൊരു പ്രവര്‍ത്തക മഹാശ്വേതാ മുഖര്‍ജി പറഞ്ഞു.
പ്രദേശവാസികളായ ലൈംഗികത്തൊഴിലാളികളെ രോഗബാധയില്‍ നിന്ന് സംരക്ഷിക്കാനും, അവര്‍ക്ക് പട്ടിണികിടക്കേണ്ടി വരുന്നില്ല എന്നുറപ്പിക്കാനും വേണ്ടത് ചെയ്യാന്‍ DMSC ശ്രമിക്കുന്നുണ്ട് എന്നും അതിന്റെ ഭാരവാഹികള്‍ പറഞ്ഞു.
ഡോ. സമര്‍ജിത് ജാന ആണ് DMSC എന്ന പേരില്‍ സോനാഗാഛിയിലെ ലൈംഗിക തൊഴിലാളികളെ ഒരു സംഘടനയ്ക്ക് കീഴില്‍ ഒരുമിപ്പിച്ചത്.സോനാഗച്ചിയുടെ മാത്രമല്ല കൊല്‍ക്കത്തയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പ്രതിസന്ധി മുമ്പ് നേരിട്ടിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ തീരുമ്പോഴേക്കും ഇവിടെ നിരവധി പട്ടിണി മരണങ്ങള്‍ സംഭവിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തെ സ്ത്രീ ശിശു സംരക്ഷണ വകുപ്പ് മന്ത്രി ശശി പന്‍ജയും അതിനുവേണ്ട നടപടികള്‍ കൈക്കൊള്ളും എന്നുതന്നെയാണ് പറയുന്നത്.
ഇവിടെക്കിടന്നു കഷ്ടപ്പെട്ടുണ്ടാക്കിയ പണം നാട്ടിലയച്ചുകൊടുത്ത് അവിടെ മക്കളെയും അച്ഛനമ്മമാരെയും ഒക്കെ പുലര്‍ത്തുന്നവരും സോനാഗച്ചിയിലുണ്ട്.ഇവിടുന്ന് പണം ചെല്ലാത്തതിനാല്‍ ആ വീടുകളുടെ അവസ്ഥയും പരിതാപകരമാണ്. മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയുടെ കാര്യവും വ്യത്യസ്ഥമല്ല.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജയായ പ്രശസ്ത വൈറോളജിസ്റ്റ് കോവിഡ് 19 ബാധിച്ച് മരിച്ചു. ഡര്‍ബനിലെ ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (എസ്എഎംആര്സി) ഓഫീസിലെ ക്ലിനിക്കല്‍ ട്രയല്‍സ് യൂണിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും എച്ച്ഐവി പ്രിവന്‍ഷന്‍ റിസര്‍ച്ച് യൂണിറ്റിന്റെ മേധാവിയുമായിരുന്ന ഗീത രാംജി(50)ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ഇവര്‍ക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രാജ്യത്ത് ഇതുവരെ അഞ്ച് പേരാണ് കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചത്.
രാജ്യത്ത് മാസ്കുകള്‍ക്കും സുരക്ഷാവസ്ത്രങ്ങള്‍ക്കും ക്ഷാമം നിലനില്‍ക്കെ സെര്‍ബിയയ്ക്ക് അവ കയറ്റുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. മാസ്കുകളടക്കമുള്ള 90 ടണ്‍ സുരക്ഷാവസ്ത്രങ്ങളാണ് ഇന്ത്യ സെര്‍ബിയയ്ക്ക് അയച്ചു നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യുനൈറ്റഡ് നാഷന്‍സ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎന്‍ഡിപി) മാര്‍ച്ച് 29ന് ഒരു ട്വീറ്റ് ചെയ്തിരുന്നു. 90 ടണ്‍ സുരക്ഷാവസ്ത്രങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങി എന്നറിയിക്കുന്ന ട്വീറ്റായിരുന്നു അത്. സെര്‍ബിയന്‍ സര്‍ക്കാര്‍ വാങ്ങിയ ഈഈ സുരക്ഷാവസ്ത്രങ്ങള്‍ക്ക് ഫണ്ട് നല്‍കിയത് യൂറോപ്യന്‍ യൂണിയനാണെന്നും, അവ കൊണ്ടുവരാനുള്ള വിമാനം തയ്യാറാക്കിയതും, അതിവേഗത്തില്‍ അവയുടെ ലഭ്യത ഉറപ്പാക്കിയതുമെല്ലാം യുഎന്‍ഡിപി ആണെന്നും ട്വീറ്റ് പറയുന്നുണ്ട്.
അതെസമയം ഇത്തരമൊരു വില്‍പ്പന നടന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നത്.
90 ടണ്‍ സാധനങ്ങളാണ് വിമാനത്തില്‍ കയറ്റിവിട്ടത്. ഇതില്‍ 50 ടണ്‍ സര്‍ജിക്കല്‍ ഗ്ലൗസുകളുണ്ട്. ഇതുകൂടാതെ മാസ്കുകളും മറ്റുമുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അവശ്യം വേണ്ടവയാണ്. പലയിടത്തും ഇവയുടെ കടുത്ത ക്ഷാമം നിലനില്‍ക്കുന്നുമുണ്ട്.
മാര്‍ച്ച് 29നും ഇതേപോലെ സുരക്ഷാ വസ്ത്രങ്ങള്‍ കയറ്റി അയച്ചിരുന്നതായി കൊച്ചി എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞതായി എന്‍ഡിടിവി പറയുന്നു. ഇക്കാര്യം കൊച്ചിന്‍ കസ്റ്റംസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതര രാജ്യങ്ങളില്‍ നിന്നും പരമാവധി സുരക്ഷാ വസ്ത്രങ്ങള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും സൈര്‍ബിയയിലേക്ക് കയറ്റി അയച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. രാജ്യത്ത് വേണ്ടത്ര സുരക്ഷാ വസ്ത്രങ്ങളില്ലാതെ രോഗികളോട് ഇടപെട്ട നൂറിലധികം ഡോക്ടര്‍മാര്‍ ക്വാറന്റൈനിലാണ്. പലര്‍ക്കും രോഗബാധയും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ റെയിന്‍കോട്ടുകളും ഹെല്‍മെറ്റുമെല്ലാമാണ് സുരക്ഷാ വസ്ത്രങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇവയുടെ ക്ഷാമം തീര്‍ക്കാര്‍ ദക്ഷിണ കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം സുരക്ഷാവസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ശ്രമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുരക്ഷാ വസ്ത്രങ്ങളില്ലാതെ ജോലി ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ 4700ഓളം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരം ചെയ്തത് കഴിഞ്ഞദിവസങ്ങളിലാണ്.
രാജ്യത്തെ കൊറോണ പകര്‍ച്ചയുടെ നിരക്ക് അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ വസ്ത്രങ്ങളുടെ ലഭ്യതക്കുറവ് വരുന്നത് ആശങ്ക വളര്‍ത്തുന്നുണ്ട്.
കോവിഡ് പാക്കേജ് ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ. സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ.
റേഷൻ കാർഡിന്റെ നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്കുള്ള റേഷൻ വിതരണം ഇന്ന് (ഏപ്രിൽ 1) നടക്കും. കാർഡ് നമ്പർ 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളില് അവസാനിക്കുന്നവർക്ക് ഏപ്രിൽ മൂന്നിനുമാണ് റേഷൻ വിതരണം. 6,7 അക്കങ്ങളില് അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്ക് ഏപ്രിൽ നാലിനും 8,9 അക്കങ്ങളുള്ളവർക്ക് ഏപ്രിൽ അഞ്ചിനും റേഷൻ വിതരണം ചെയ്യും.
അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാവാത്തവർക്കു നേരിട്ട് വീട്ടിലെത്തിച്ച നല്കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.
മുന്‍ഗണന വിഭാഗം രാവിലെ. മുന്‍ഗണനേതര വിഭാഗം ഉച്ചക്ക് ശേഷം.
0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇന്നും
2, 3 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 2 നും
4,5 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 3 നും
6,7 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 4 നും
8,9 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 5നും
പുരുഷനായിരുന്ന ആൾ സ്ത്രീ രൂപത്തിലേക്ക് എത്തിപ്പെട്ടതിൽ നന്ദി പറഞ്ഞു കൊണ്ട് അനുശ്രീയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പിങ്കി വിശാൽ. തന്റെ സർജറി കഴിഞ്ഞപ്പോൾ എട്ട് ദിവസത്തോളം സ്വന്തം കൂടപ്പിറപ്പിനെ പോലെ അനുശ്രീ കൂടെയുണ്ടായിരുന്നുവെന്നും പിങ്കി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി… എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എൻ്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് Renai medcity Hospital Admit ചെയ്യുമ്പോൾ മുതൽ എൻ്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും…
ഇനി ഞാൻ പറയട്ടെ… ഞാൻ പിങ്കി വിശാൽ. സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എൻ്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു part time ജോലിയ്ക്ക് പോകുമ്പോൾ എൻ്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതൽ പിങ്കി ആയി.മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ സാമ്പത്തിക കാര്യങ്ങൾ താങ്ങാൻ കഴിയുന്ന family ആയിരുന്നില്ല എൻ്റേത്.2012 ൽ പട്ടണം മേയ്ക്കപ്പ് അക്കാദമിയിൽ കോഴ്സ് ചേർന്നു.. 120000 കോഴ്സ് fee. അന്നു ഞാൻ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു .എൻ്റെയൊപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എൻ്റെ career നേടാൻ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്സ് പൂർത്തിയാക്കി. ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീർത്തു.
അങ്ങനെ 2014ൽ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അസിസ്റ്റ് ൻ്റ് ആയി How old are you ആദ്യ സിനിമ വർക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ personal Assistant. വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാൻ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല എങ്കിലും ചില ആൾക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു.
എന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാൻ ചെല്ലുമെന്നോർത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാൻ മറന്നിട്ടില്ല ഇപ്പോഴും. മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ Treatment തുടങ്ങി. Endocrinologist Dr.suja ആണ് Treatment തുടങ്ങി തന്നത്.ആദ്യം Sunrise ആശുപത്രിലും പിന്നീട് Dr.suja Mam Renai medcity പോയപ്പോൾ അവിടേയ്ക്ക് Treatment മാറ്റി. 2 വർഷത്തിന് മേലെ ഹോർമോൺ Treatment യെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങൾ. അത് മനസ്സിലാകുന്ന സമയങ്ങൾ.അവയൊക്കെ അനുഭവിക്കുമ്പോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങൾ എൻ്റെ ക്യാരീർലെയും നല്ല സമയങ്ങൾ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര, ദീപ്തി സതി, ഇനിയ, നിഖില വിമൽ, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കൽ etc എല്ലാവർക്കും ഒപ്പം വർക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഫീൽഡ് ആണ് സിനിമ. ആ സമയത്തു ഒരു പാട് Positive energy തന്ന കാര്യമാണ്.
അങ്ങനെ ഒരു പാട് നാളത്തെ എൻ്റെ ആഗ്രഹം ഈ കഴിഞ്ഞ മാർച്ച് 9ന് സാധിച്ചു. ഞാൻ പെണ്ണായി Renai Medcity ഹോസ്പിറ്റലിലെ plastic Surgeon Dr.Arjun Asokan അടങ്ങുന്ന ടീം എൻ്റെ ആഗ്രഹം നടത്തി തന്നു. എന്നും എൻ്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എൻ്റെ അമ്മയോടൊപ്പം Dr.suja, Dr. Arjun എൻ്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു.
ഈ സമയത്തു എൻ്റെ അടുത്ത് ഉണ്ടായിരുന്ന ഓരോർത്തരും തന്ന സപ്പോർട്ട് വളരെ വലുതാണ്. എൻ്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിൻ, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോൾ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദർശനൻ, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം staffകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.
ഞാൻ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോൾ നാണം കലർന്ന ചിരിയാണ് കണ്ടത്………. എല്ലാവരോടും നന്ദിയുണ്ട്………