കുറുപ്പംപടി ∙ അപകടങ്ങളാലും സാമൂഹികവിരുദ്ധരുടെ സാന്നിധ്യത്താലും പരിസരവാസികൾക്കു തലവേദനയായ പെട്ടമല വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചു സംരക്ഷിക്കാനുള്ള ശ്രമം എങ്ങുമെത്തിയില്ല. അർധരാത്രിയിൽ പോലും യുവാക്കൾ ഇവിടെയെത്തുന്നതാണു പരിസരവാസികളെ ആശങ്കയിലാഴ്ത്തുന്നത്. 2017 സെപ്റ്റംബറിൽ 6ന് 3 യുവാക്കൾ പാറമടയിൽ മുങ്ങി മരിച്ചതിനെത്തുടർന്നാണ് അപകടരഹിത വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ പ്രഖ്യാപനമുണ്ടായത്. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പ്രതിനിധികൾ പെട്ടമല സന്ദർശിച്ചെങ്കിലും 2 വർഷം കഴിഞ്ഞിട്ടും നടപടികളൊന്നുമില്ല.
റവന്യു പുറംപോക്കും സ്വകാര്യവ്യക്തികളുടെ സ്ഥലവും ഉൾപ്പെടുന്നതാണു പെട്ടമല. ഇവ വിനോദസഞ്ചാര കേന്ദ്രത്തിനായി ലഭ്യമാക്കുകയെന്നതാണു തടസ്സം. സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ പദ്ധതി നടപ്പാക്കാൻ വൻ സാമ്പത്തികം വേണം. വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുന്ന പാറമടകൾ കാണാനും തമ്പടിക്കാനും ഒട്ടേറെ യുവാക്കളാണ് ഇപ്പോഴും വരുന്നത്. അപകടത്തിനു ശേഷം പ്രവേശനകവാടം പഞ്ചായത്ത് അടച്ചെങ്കിലും ഇപ്പോൾ നിയന്ത്രണമില്ല.
കഴിഞ്ഞ ദിവസം പുലർച്ചെ 2നു ബൈക്കുകളിലെത്തിയ 3 യുവാക്കളും 3 യുവതികളും പെട്ടമലയിലേക്കുള്ള വഴി ചോദിച്ചതോടെയാണു കൂടുതൽ ആശങ്ക പരിസരവാസികൾക്കുണ്ടായത്. നിയന്ത്രണങ്ങൾ മറികടന്നു പോകുന്നവരാണ് അപകടത്തിൽപെടുന്നത്.കുറുപ്പംപടി പൊലീസും മറ്റ് അധികൃതരും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതായി ആരോപണമുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ശക്തമാക്കണമെന്നാണ് ആവശ്യം. നൂറേക്കർ വിസ്തൃതിയിൽ നാൽപതോളം പാറമടകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഓരോന്നിനും 150 മുതൽ 200 അടി വരെ താഴ്ചയുണ്ട്.
പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്വന്തം മകന്‍ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാന്‍ പിതാവ് 100 രൂപ നല്‍കാത്തതാണ് കൊലപാതക കാരണം.പായിപ്പാട് കൊച്ചുപള്ളിയില്‍ 17ന് രാത്രിയിലാണു സംഭവം. വാഴപ്പറമ്ബില്‍ തോമസ് വര്‍ക്കിയാണ് (കുഞ്ഞപ്പന്‍-76) മരിച്ചത്. മകന്‍ അനിയാണ് അറസ്റ്റിലായത്.
കുഞ്ഞപ്പന്റെ ശരീരത്തില്‍ 30 മുറിവുകളുള്ളതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ഇതില്‍ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയില്‍ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറില്‍ ഉള്‍പ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുന്‍പായി മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വാഭാവിക മരണമെന്ന നിഗമനത്തിൽ 19ന് രാവിലെ 11ന് സംസ്കരിക്കാൻ തീരുമാനിച്ച മൃതദേഹം, നാട്ടുകാരിൽ ചിലരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.വൈകിട്ട് 6.30നാണ് സംസ്കാരം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്.
കോടതി അനിയെ റിമാൻഡ് ചെയ്തു.കുഞ്ഞപ്പനും മക്കളായ അനിയും സിബിയുമാണു വീട്ടിൽ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകൾക്കൊപ്പം റാന്നിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരട്ടസഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയിൽ പിതാവ് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നതു പതിവാണ്. 17ന് രാവിലെ കുഞ്ഞപ്പൻ ബാങ്ക് അക്കൗണ്ടിലെ പെൻഷൻ തുക 1000 രൂപ പിൻവലിച്ചിരുന്നു. അനിയുടെ ഒപ്പമാണ് പെൻഷൻ തുക വാങ്ങാൻ പോയത്. തിരികെ എത്തിയപ്പോൾ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പൻ നൽകി. . വൈകിട്ട് മദ്യപിച്ച ശേഷം വീട്ടിൽ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു.
സിബിയും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ മർദനം തടയാൻ എത്തിയപ്പോൾ ഇടതു തുടയിൽ അനി കടിച്ചതോടെ സിബി പിൻമാറി അടുത്ത മുറിയിൽ പോയി കിടന്നുറങ്ങി. ബഹളം തുടർന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടർന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയിൽ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലിൽ കിടത്തിയ ശേഷം അനി കിടന്നുറങ്ങിയെന്നും പൊലീസ് പറഞ്ഞു.18ന് രാവിലെ അനിയും സിബിയും വീട്ടിൽ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളിൽ കുഞ്ഞപ്പൻ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
നാട്ടുകാരുടെ സഹായത്തോടെ കുഞ്ഞപ്പനെ നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.19ന് രാവിലെ മൃതദേഹം മോർച്ചറിയിൽ നിന്ന് എടുക്കാൻ എത്തിയ ചിലർ തലയുടെ പിൻവശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്വമേധയാ കേസെടുത്ത പൊലീസ് വീട്ടിലെത്തി സംസ്കാരച്ചടങ്ങുകൾ നിർത്തിവയ്ക്കണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞപ്പന്റെ ശരീരത്തിൽ 30 മുറിവുകളുള്ളതായാണ് കണ്ടെത്തിയത്. ഇതിൽ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയിൽ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറിൽ ഉൾപ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി. രാത്രി 11ന് മുൻപായി മരണം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവശേഷം തറയിൽ ഉണ്ടായിരുന്ന രക്തക്കറ അനി മായ്ക്കാൻ ശ്രമിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇതു കണ്ടെത്തി. ഭിത്തിയിൽ നിന്ന് രക്തക്കറയും മുടിയുടെ അംശവും പരിശോധനയിൽ കണ്ടെത്തി. പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അനി കടിച്ചതായി സിബി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. തൃക്കൊടിത്താനം എസ്ഐ സാബു സണ്ണി, എഎസ്ഐമാരായ ശ്രീകുമാർ, സാബു, ക്ലീറ്റസ്, ഷാജിമോൻ, സിപിഒ ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനം മുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ ‘ഹൗഡി മോദി’ എന്ന മെഗാ പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് പെയ്ത പേമാരി ആണ് ഹൂസ്റ്റണിൽ നാശം വിതച്ചത്. ഇത് ടെക്സാസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഗവർണറെ പ്രേരിപ്പിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനൊപ്പം രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോദിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകൾ പരിപാടിയിലേക്കെത്തുമോ എന്ന ആശങ്കയിലാണ് സംഘാടകർ. പ്രദേശത്തെ വൈദ്യുതി നിലച്ചതും സംഘടകർക്ക് തലവേദനയായിരിക്കുകയാണ്.
പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ ആരോപണവിധേയനായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകില്ല. പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന ദിവസമായ നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിജിലന്‍സ് അന്വേഷണസംഘം നല്‍കുന്ന സൂചന.
ചോദ്യം ചെയ്യലിനായി ക്രിമിനല്‍ നടപടി ചട്ടം 41 എ പ്രകാരം നോട്ടിസ് നല്‍കി വിളിച്ചുവരുത്തുന്ന ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് ധാരണ. അറസ്റ്റില്‍ മാധ്യമങ്ങളെ അറിയിച്ചുളള നാടകീയത വേണ്ടെന്നും അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതി കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കാകുന്നത്.
മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതെന്നാണ് സൂരജ് കോടതിയെയും അന്വേഷണഉദ്യോഗസ്ഥരെയും അറിയിച്ചിരിക്കുന്നത്. ഇക്കാര്യം മാധ്യമങ്ങളോടും സൂരജ് വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്‌തെ മതിയാകൂ. അല്ലാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇക്കാര്യം വിജിലന്‍സ് മേധാവിയെ അറിയിച്ചപ്പോഴും സമാന പ്രതികരണമായിരുന്നു. ഇനി വേണ്ടത് രാഷ്ട്രീയ അനുമതിയാണ്.
പാലാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയോടെ അനുമതി നല്‍കിയതായാണ് സൂചന. ഉചിതമായ സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലേക്ക് പോകാമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അറസ്റ്റിനിടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം സൃഷ്ടിച്ച് തിരിച്ചടി ഉണ്ടാക്കരുതെന്നും നിര്‍ദ്ദേശിച്ചുണ്ട്. അഴിമതി നടത്തിയത് എത്ര ഉയര്‍ന്ന വ്യക്തിയാണെങ്കിലും തടസമല്ലെന്നും അന്വേഷണ സംഘത്തിന് ആരും കൂച്ചുവിലങ്ങിട്ടിട്ടില്ലെന്നുമുളള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇതിന്റെ സൂചനയാണെന്നും പറയപ്പെടുന്നു.
അറസ്റ്റിന് പര്യാപ്തമായ സാഹചര്യം ഒരുങ്ങിയിട്ടും രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന തടസം. പാല ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുടെ എം.എല്‍.എയും മുന്‍മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ഉണ്ടായാല്‍ അത് തിരിച്ചടിയാകുമോയെന്ന് ഭരണനേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യു.ഡി.എഫ് പ്രചാരണം കിഫ്ബിയെ സംബന്ധിച്ച അക്ഷേപങ്ങളിലും ശബരിമല വിഷയത്തിലും കേന്ദ്രീകരിച്ചപ്പോള്‍ ആദ്യം സര്‍ക്കാരിന്റെ വികസനനേട്ടങ്ങളില്‍ മാത്രം ഊന്നിയ ഇടതുമുന്നണി പാലാരിവട്ടം പാലം അഴിമതിയിലേക്ക് പ്രചാരണത്തെ മാറ്റി.
ശബരിമലയില്‍ തെറ്റ് പറ്റിയോ ഇല്ലയോ എന്ന് പാലായുടെ മണ്ണില്‍വെച്ച് തുറന്നുപറയാന്‍ ആവശ്യപ്പെട്ട എ.കെ ആന്റണിയുടെ വെല്ലുവിളിക്കുപോലും മറുപടി കൊടുക്കാതെയാണ് മുഴുവന്‍ശ്രദ്ധയും പാലാരിവട്ടം അഴിമതിയിലേക്ക് മാറ്റി. ഇതിനിടെ ഉണ്ടായ സൂരജിന്റെ വെളിപ്പെടുത്തലും ഹൈകോടതിയുടെ പഞ്ചവടിപ്പാലം പരാമര്‍ശവും ഇടത് പ്രചാരണത്തിന് ബലമേകി. ഇതോടെയാണ് അറസ്റ്റിലേക്ക് പോകാനുളള ആത്മവിശ്വാസം ഭരണനേതൃത്വത്തിനും വന്നത്. സാഹചര്യങ്ങള്‍ ഒരിക്കല്‍ക്കൂടി വിലയിരുത്തിയേ അറസ്റ്റിനുളള അന്തിമതീരുമാനം ഉണ്ടാകുയെന്നും ഭരണതലപ്പത്തുളളവര്‍ പറഞ്ഞു.
കൊച്ചി: മരടിലെ ഫ്‌ളാറ്റ് കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതു വരെയെടുത്ത നടപടികളാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായാല്‍ മാപ്പ് തരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതേസമയം, മരടിലെ ഫ്ളാറ്റ് കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു. ഹര്‍ജി ചൊവ്വാഴ്ചയായിരിക്കും പരിഗണിക്കുക.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. ഫ്ളാറ്റിലെ താമസക്കാരനായ പോള്‍ എം.കെയാണ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ ജയിലിലേക്ക് അയക്കുമെന്നായിരുന്നു കോടതിയുടെ താക്കീത്.
അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു. രണ്ടു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നുമായിരുന്നു ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചത്.മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന്‍ എന്ന രാജ്യവുമായുള്ള ബന്ധം ചൈനയെ സംബന്ധിച്ചും ഇപ്പോള്‍ വലിയ നഷ്ടക്കച്ചവടമാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നിലച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നത് പാക്ക് മാധ്യമങ്ങള്‍ തന്നെയാണ്.
ഇടനാഴിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ചൈന മരവിപ്പിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പദ്ധതിയുടെ ഭാഗമായ ഓരോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിലച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരം.
സാമ്പത്തിക ഇടനാഴിക്ക് വേണ്ടി 5000 കോടി ഡോളറിന്റെ പദ്ധതിയാണിവിടെ ചൈന വിഭാവനം ചെയ്തിരുന്നത്. തെക്കു-കിഴക്കന്‍ ഏഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവടങ്ങളിലേക്ക് ചൈനക്ക് നേരിട്ട് കവാടം ഒരുക്കുന്ന പദ്ധതിയാണിത്. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗം കൂടിയാണിത്.
വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക ഇടനാഴിയുടെ അടിത്തറയാണ് തോണ്ടിയിരിക്കുന്നത്. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെ തുടങ്ങിയ സാമ്പത്തിക ഇടനാഴിയുടെ നിര്‍മ്മാണത്തെ തുടക്കം മുതല്‍ തന്നെ ആശങ്കയോടെയാണ് ഇന്ത്യയും വീക്ഷിച്ചിരുന്നത്. ഈ പാത വഴി ചൈനക്ക് എളുപ്പത്തില്‍ സൈനിക വിന്യാസം നടത്താന്‍ കഴിയുമെന്നതായിരുന്നു ആശങ്കക്ക് അടിസ്ഥാനമായിരുന്നത്. പാക്ക് അധീന കശ്മീരിലൂടെയും ബലൂചിസ്ഥാനിലൂടെയും കടന്നു പോകുന്ന ഇടനാഴി എത്തി നില്‍ക്കുക ഗോദ്ദര്‍ തുറമുഖത്താണ്.
വ്യാപകമായ അഴിമതിയാണ് ചൈനീസ് സര്‍ക്കാറിനെ പദ്ധതിയില്‍ നിന്നും പിറകോട്ടടിപ്പിക്കുന്നതെന്നാണ് പാക്ക് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമെ അന്താരാഷ്ട്ര നാണ്യനിധി, ലോക ബാങ്ക്, അമേരിക്ക എന്നിവരുടെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദങ്ങളും ഈ സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പാര്‍ട്ടുകള്‍.
എന്നാല്‍ സാമ്പത്തിക ഇടനാഴിയില്‍ ചൈനയെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത് ഇന്ത്യയുടെ നിലപാട് തന്നെയാണെന്നാണ് നയതന്ത്ര വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പാക്ക് പ്രകോപനം അതിരുവിട്ടാല്‍ ഇന്ത്യ, പാക്ക് അധീനകശ്മീര്‍ പിടിച്ചെടുക്കുമെന്ന് തന്നെയാണ് ചൈനയിപ്പോള്‍ കരുതുന്നത്. ഇത് സാമ്പത്തിക ഇടനാഴിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഘടകമാണ്. ബാലക്കോട്ട് മോഡലില്‍ ഇന്ത്യ ഇനിയും ആക്രമണം നടത്തിയാല്‍ അത് സാമ്പത്തിക ഇടനാഴിക്കും ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുക.
പാക്ക് സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്ന ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ക്ക് പിന്നിലും ഇന്ത്യയാണെന്നാണ് ചൈന കരുതുന്നത്. ഭൂരിപക്ഷം ബലൂചിസ്ഥാനികളും ഈ തുറമുഖ പദ്ധതിക്ക് എതിരാണ്. നിരവധി ആക്രമണങ്ങള്‍ ബലൂചിസ്ഥാന്‍ മേഖലയില്‍ ഇതിനകം തന്നെ അരങ്ങേറിയിട്ടുമുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ കരങ്ങളാണ് ബലൂചിസ്ഥാനിലെ പ്രക്ഷോഭകര്‍ക്ക് പിന്നിലെന്നാണ് പാക്കിസ്ഥാനും ആരോപിക്കുന്നത്.
ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ പാക്ക് പ്രവിശ്യയില്‍ നിന്നും പാക്കിസ്ഥാന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബലൂചിസ്ഥാനികളും സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഇന്ത്യ-പാക്ക് യുദ്ധമുണ്ടായാല്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം സാധ്യമാകുമെന്നാണ് ബലൂചിസ്ഥാനികള്‍ കരുതുന്നത്.
പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക, ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കുക, എന്നീ അജണ്ടകള്‍ അവസരം കിട്ടിയാല്‍ ഇന്ത്യ നടപ്പാക്കുമെന്ന് തന്നെയാണ് യു.എന്നും കരുതുന്നത്. രണ്ട് രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം ലഘൂകരിക്കാന്‍ യു.എന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാക്കിസ്ഥാന്റെ നിലപാട് ഇപ്പോഴും പ്രകോപനപരം തന്നെയാണ്.
പ്രധാനമന്ത്രി മോദിക്ക് അമേരിക്കയിലേക്ക് പോകുന്നതിന് പാക്ക് വ്യോമ പാത തുറന്ന് കൊടുക്കാതിരുന്ന നടപടിയാണ് ഒടുവിലത്തെ പ്രകോപനം. ഇതേ രൂപത്തില്‍ പാക്കിസ്ഥാനെ പൂട്ടാന്‍ ഇന്ത്യയും ശ്രമിച്ചാല്‍ അത് ആ രാജ്യത്തിന്റെ നിലവിലെ അവസ്ഥ തന്നെ മോശമാക്കും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കുടുതല്‍ ശക്തമായ നടപടികള്‍ ഇന്ത്യയും ഇനി സ്വീകരിക്കുമെന്നാണ് സൂചന.
പാക്ക് അതിര്‍ത്തികളില്‍ നിലവില്‍ ശക്തമായ സൈനിക സന്നാഹമാണ് ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ പ്രകോപനത്തിന് പോലും വലിയ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം അവിടെ നല്‍കി കൊണ്ടിരിക്കുന്നത്.
അതേസമയം പ്രകോപനം വിളിച്ച് വരുത്തി ആക്രമിക്കുക എന്ന ശൈലിയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന സംശയമാണ് ചൈനീസ് ഭരണ കൂടത്തിനുള്ളത്. ഇത്തരമൊരു നീക്കത്തിന് പിന്നില്‍ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുക എന്നതിനൊപ്പം, സാമ്പത്തിക ഇടനാഴി തകര്‍ക്കുക എന്നത് കൂടി ആയിരിക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്.
ഇന്ത്യയുടെ തന്ത്രങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ വലിയ കെണിയിലേക്കാണ് പാക്കിസ്ഥാന്‍ എടുത്ത് ചാടുന്നതെന്ന നിഗമനത്തിലാണ് ചൈന. സാമ്പത്തിക ഇടനാഴിയുടെ കാര്യത്തില്‍ തല്‍ക്കാലം രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ചൈനയെ നിര്‍ബന്ധിതമാക്കിയതിന് പിന്നില്‍ ഈ തിരിച്ചറിവും ഉണ്ട്. റഷ്യയുടെ സൗഹൃദം ഇന്ത്യക്ക് ഉള്ളടത്തോളം സൈനികമായ ഒരു സഹായം പാക്കിസ്ഥാന് നല്‍കാന്‍ ചൈനയെ സംബന്ധിച്ച് ഇനി വളരെ ബുദ്ധിമുട്ടാണ്.
ഹോങ്കോങ്ങിലടക്കം വലിയ പ്രതിസന്ധിയാണ് അമേരിക്ക ഇടപെട്ട് ചൈനക്ക് നിലവില്‍ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഇറാന്‍, ഉത്തര കൊറിയ വിഷയങ്ങളിലും അമേരിക്കക്ക് എതിരായ നിലപാടിലാണ് ചൈന. ഇക്കാര്യത്തില്‍ സമാനമായ നിലപാട് സ്വീകരിക്കുന്ന റഷ്യയാണ് ചൈനയെ സംബന്ധിച്ചിപ്പോള്‍ ഏക ആശ്വാസം.
അമേരിക്കയുമായി ശക്തമായ വ്യാപാര യുദ്ധം കൂടി ആരംഭിച്ച സ്ഥിതിക്ക് റഷ്യയെ പിണക്കാന്‍ ഒരു കാരണവശാലും ചൈന തയ്യാറുമല്ല.
ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ന പിന്തുണ ചൈന നല്‍കാതിരുന്നതും അതുകൊണ്ട് തന്നെയാണ്.
പാക്കിസ്ഥാനെ സൈനികമായി സഹായിക്കുന്നതിലൂടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുമെന്ന ഭീതിയും ചൈനക്കുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയിപ്പോള്‍ രണ്ടടി പിന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക ഇടനാഴിയിലെ ചൈനയുടെ പുതിയ നിലപാടിന് പാക്ക് മാധ്യമങ്ങള്‍ പറയുന്ന കാരണമല്ല യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമാക്കുന്നതാണിത്.
പാക്കിസ്ഥാനുമായുള്ള ബന്ധം തുടരുമെങ്കിലും അതിന് കര്‍ശനമായ ഒരു നിയന്ത്രണം അനിവാര്യമാണെന്ന നിലപാടില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പട്ടിണി രാജ്യമായി മാറി കൊണ്ടിരിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് ചൈന പിറകോട്ടടിക്കുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യം തന്നെയാണ്.
പാല: പാല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പി സി ജോര്‍ജിനൊപ്പമെത്തിയ സംഘം കടയില്‍ ആക്രമണം നടത്തിയതായി വ്യാപാരിയുടെ പരാതി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായതായാണ് ആരോപണം. ഇതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ കടയില്‍ അക്രമം നടത്തിയെന്നാണ് പരാതി.
എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികള്‍ എറിഞ്ഞുടച്ചു. എന്നാല്‍ കടയില്‍ ആക്രമണം നടന്നുവെന്ന ആരോപണം പി സി ജോര്‍ജ് നിഷേധിച്ചു.
ഒമ്പത് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം നേരിടുന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെയാണ് വൈദിക പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കിയിട്ടുണ്ട്. ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരിയായ ഫാ. ജോര്‍ജ്ജ് പടയാട്ടിലിനെതിരെ വടക്കേക്കര പോലീസാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മാനേജരാണ് വൈദികന്‍. ഒരുമാസം മുമ്പാണ് വൈദികന്റെ പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി രംഗത്തെത്തി. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
വൈദികന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി അറിയിച്ചപ്പോള്‍ അധ്യാപിക വീട്ടുകാരെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കുട്ടികള്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വൈദികന്‍ മുങ്ങിയിരുന്നു. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പണമയച്ച് കിട്ടേണ്ടിടത്ത് എത്താതിരുന്നാല്‍ അയയ്ക്കുന്നയാള്‍ ബാങ്ക് പ്രതിദിനം 100 രൂപ വീതം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. പേയ്‌മെന്റുകളിലും ഫണ്ട് ട്രാന്‍സ്ഫറുകളിലും പലപ്പോഴും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും എന്നാല്‍ എത്തേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്യുന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
യുപിഐ അടക്കമുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഫെയില്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായി ആര്‍ബിഐ പറയുന്നു. ട്രാന്‍സാക്ഷനുകള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ട്രാന്‍സാക്ഷന്‍ നടത്താന്‍ സഹായകവുമായ നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം അവകാശപ്പെടുന്നു.
ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്കും ഇ വാലറ്റുകള്‍ക്കും മാത്രമല്ല, എടിഎം ഇടപാടുകള്‍ക്കും ഐഎംപിഎസ് ട്രാന്‍സ്ഫറുകള്‍ക്കുമെല്ലാം പുതിയ ചട്ടം ബാധകമായിരിക്കും. എടിഎം ട്രാന്‍സാക്ഷനുകളില്‍ ഉപഭോക്താവിന്റെ പണം അക്കൗണ്ടില്‍ നിന്ന് വലിക്കുകയും എന്നാല്‍ ലഭ്യമാവുകയും ചെയ്യാതെ വന്നാല്‍ അഞ്ച് ദിവസത്തിനകം ബാങ്ക് പണം നല്‍കിയിരിക്കണം. ഇതുണ്ടായില്ലെങ്കില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് 100 രൂപ ഫൈന്‍ ആയി ബാങ്ക് നല്‍കണം.
ഐഎംപിഎസ് ട്രാന്‍സാക്ഷനില്‍ പണമയച്ച്, ആര്‍ക്കാണോ പണം ലഭിക്കേണ്ടത്, ആ വ്യക്തിക്ക് പണം ലഭ്യമായില്ലെങ്കില്‍ പണം ലഭിക്കേണ്ടയാളിന്റെ ബാങ്ക് ഒന്നുകില്‍ ഒരു ദിവസത്തിനകം പണം അയച്ചയാള്‍ക്ക് തന്നെ തിരിച്ചുനല്‍കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. യുപിഐ ട്രാന്‍സാക്ഷനുകളിലും ബാങ്കുകള്‍ക്ക് അഞ്ച് ദിവസമാണ് സമയം നല്‍കുന്നത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മരുമകളെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ബിജെപി എംഎൽഎ മനോജ് ഷോകീനെതിരെ കേസ്. വ്യാഴാഴ്ചയാണു യുവതി പരാതി നൽകിയത്. 2018 ഡിസംബർ 31ന് ആണ് സംഭവമുണ്ടായതെന്നു ഡൽഹി പൊലീസ് പറഞ്ഞു. നംഗോളി മണ്ഡലത്തിൽനിന്നു രണ്ടുതവണ എംഎൽഎ ആയിട്ടുള്ള വ്യക്തിയാണു മനോജ് ഷോകീൻ.
വിവാഹശേഷം അമ്മവീട്ടിൽനിന്നു ഭർത്താവിനും സഹോദരനും ബന്ധുവിനുമൊപ്പം മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പുറപ്പെട്ടതായിരുന്നു യുവതി. എന്നാൽ പശ്ചിം വിഹാറിലെ ഒരു ഹോട്ടലിലേക്കാണു ഭർത്താവ് കൊണ്ടുപോയത്. അവിടെ പുതുവർഷം ആഘോഷിക്കാനായി ചില ബന്ധുക്കൾ കാത്തുനിന്നിരുന്നു. ആഘോഷത്തിനുശേഷം ജനുവരി ഒന്നിന് പുലർച്ചെ പന്ത്രണ്ടരയോടെ മീരാ ബാഗ് പ്രദേശത്തെ വീട്ടിലേക്കു പോയി. താനുറങ്ങാൻ കിടന്നപ്പോൾ ഭർത്താവ് സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയെന്നു യുവതി പറഞ്ഞു.
പുലർച്ചെ ഒന്നരയോടെ ഭർതൃപിതാവ് മനോജ് ഷോകീൻ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയുകയും ചെയ്തു.
അകത്തു കയറിയയുടൻ മോശമായി രീതിയിൽ തൊടാൻ തുടങ്ങി. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെന്നും അപ്പുറത്തുപോയി ഉറങ്ങണമെന്നും യുവതി ആവശ്യപ്പെട്ടു. അപ്പോൾ തോക്ക് പുറത്തെടുക്കുകയും യുവതിയെ അടിക്കുകയും ശബ്ദമുയർത്തിയാൽ സഹോദരനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബലപ്രയോഗം നടത്തുകയും പീഡിപ്പിക്കുകയും ആയിരുന്നെന്നു യുവതി വിശദീകരിച്ചു.
വിവാഹബന്ധം തകരാതിരിക്കാനും സഹോദരന് ആപത്തു വരാതിരിക്കാനുമാണ് ഇത്രയും നാൾ പരാതിപ്പെടാതിരുന്നതെന്നു യുവതി പറഞ്ഞു. ഭർതൃവീട്ടുകാർക്ക് എതിരെ ഗാർഹിക പീഡനപരാതി നേരത്തേ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബിജെപി നേതാവിനെതിരെ കേസ് എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും ഡിസിപി സെജു പി.കുരുവിള പറഞ്ഞു.