India

ലക്‌നൗ: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 12 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാ സഭ ശൗര്യ ദിവസ് ആയിട്ടാണ് ആചരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥൂറാം ഗോഡ്‌സയെ ആദരിക്കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും പതിവാണ്. നേരത്തെ ഇതിനെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ വര്‍ഷവും ഹിന്ദു മഹാസഭ ഗോഡ്‌സേദിനം ആചരിച്ചു വന്നു. ഇത്തവണ ഗാന്ധി വധം പുനരാവിഷ്‌കരിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നടപടയുണ്ടാകുമെന്നാണ് സൂചന.

ഗാന്ധിയുടെ പ്രതിരൂപത്തിലേക്ക് കളിത്തോക്കുപയോഗിച്ച് വെടിവെക്കുകയും തുടര്‍ന്ന് വെടിയേറ്റ് ഗാന്ധിയുടെ പ്രതിരൂപത്തില്‍ നിന്ന് രക്തം വരുന്നുവെന്ന രീതിയില്‍ ചുവന്ന ചായം താഴേക്ക് ഒഴുകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഹിന്ദു മഹാസഭ പ്രചരിപ്പിച്ചിരുന്നു. സംഭവം വിവാദമായതോടെ പോലീസ് 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.

തിരുവനന്തപുരം: മരണം വന്ന് എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കാഴ്ചയിലെ സ്വപ്നത്തിനു നിന്റെ മുഖമായിരിക്കണം. ഇതായിരുന്നു ഹരിയുടെ അവസാന വാക്കുകള്‍. ഓട്ടോഡ്രൈവറായ ഇടയാര്‍ ഹരി ഇന്നു രാവിലെ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഹരി മരണത്തിന്റെ നിറമുള്ള വാക്കുകള്‍ ഫേസ്ബുത്തില്‍ കുറിച്ചപ്പോള്‍ ആരും കരുതിയില്ല ഇയാള്‍ ജീവനൊടുക്കുമെന്ന്. തിരുവനന്തപുരം അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടില്‍ എത്തിയാണ് ഹരി ആത്മഹത്യ ചെയ്തത്. അവസാന കുറിപ്പിന് മുമ്പ് ഹരി ഫേസ്ബുക്കില്‍ വീഡിയോ ഇട്ടിരുന്നു. ഹരിയുടെ ഭാര്യ ആശാ റാണിക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങള്‍ മുഴക്കുന്നതാണ് ഈ വീഡിയോ ഇവര്‍ കാരണം താന്‍ ആത്മഹത്യ ചെയ്യും എന്നാണ് വീഡിയോയില്‍ ഹരി പറയുന്നത്.

തന്റെ ഭാര്യ തന്നെ മര്‍ദ്ദിക്കുന്ന വീഡിയോയും ഹരി പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനൊന്നും വഴങ്ങാതെ ഓട്ടോ ഡ്രൈവര്‍ ആയ ഹരി ഭാര്യ വീട്ടില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ വിവാഹിതയായ ഒരു പെണ്‍കുട്ടിയെയാണ് ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഭാര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. മുന്‍ ഭര്‍ത്താവുമായി ഭാര്യ വീണ്ടും ബന്ധം പുലര്‍ത്തുന്നതില്‍ ഹരി അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന. മാത്രമല്ല മറ്റു പലരുമായും ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനിടയില്‍ പീഡനം ആരോപിച്ച് ഭാര്യ ഹരിക്കെതിരെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പേരില്‍ ഫോര്‍ട്ട് പോലീസ് ഹരിയെ വിളിച്ച് വിരട്ടിയിരുന്നു.

ഇതിന്നൊടുവിലാണ് ഹരി ആത്മഹത്യാ ഭീഷണി മുഴക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്. ഹരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം ഇടയാറുള്ള വീട്ടില്‍ നടക്കും.

മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ്‌ ബോസെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവന്‍ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി പറഞ്ഞു. രാ​ജീ​വ് കു​മാ​റി​ന്‍റെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശം ധാ​ര്‍​മി​ക വി​ജ​യ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബാ​ധ​ന ചെ​യ്ത മ​മ​ത പ​റ​ഞ്ഞു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. പരസ്പര ബഹുമാനമാണ് വേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനോട് മമത ബാനര്‍ജി. സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടതെന്നും മമതാ ബാനര്‍ജി വിശദീകരിച്ചു. ഭാ​വി പ​രി​പാ​ടി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ചുള്ള സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നടപടികളുമായി സിബിഐക്ക് മുന്‍പോട്ട് പോകാം എന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം സിറ്റി പൊലീസ് കമ്മീഷറെ കൊല്‍ക്കത്തയില്‍ വച്ച് ചോദ്യം ചെയ്യുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെയുണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യുന്നത് സിബിഐയുടെ ഷില്ലോംഗ് ഓഫീസില്‍ വച്ചു മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.

സിബിഐ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സിബിഐക്ക് വേണ്ടിയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും ഹാജരായി.

കോടതിയില്‍ നടന്ന വാദത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് സിബിഐക്ക് ബംഗാള്‍ സര്‍ക്കാരിന് നേരെ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സായുധകലാപത്തിന് കോപ്പ് കൂടുകയാണെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ കോടതീയലക്ഷ്യത്തിന് സിബിഐ നോട്ടീസ് നല്‍കുന്നതെന്നും സിബിഐയെ നയിക്കുന്ന ജോയിന്‍റ് ഡയറക്ടറെ തന്നെ തടഞ്ഞു വയ്ക്കുന്നതടക്കമുള്ള ഭരണാഘടനലംഘനം ബംഗാളില്‍ ഉണ്ടായെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.

സിബിഐക്കെതിരെ മുഖ്യമന്ത്രി നടത്തിയ ധര്‍ണയില്‍ ഡിജിപിയും എഡിജിപിയും സിറ്റി പൊലീസ് കമ്മീഷണറും പങ്കെടുത്തത് നിര്‍ഭാഗ്യകരമാണെന്നും മാധ്യമങ്ങളിലൂടെ ഇത് ലോകം മുഴുവനും കണ്ടെന്നും, അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ രാജീവ് കുമാറിന് പലവട്ടം നോട്ടീസ് നല്‍കിയിരുന്നുവെന്നും കേസില്‍ രാജീവ് കുമാറിന് നേരിട്ട് പങ്കുണ്ടെന്നും കോടതിയില്‍ സിബിഐക്ക് വേണ്ടി ഹാജരായ തുഷാര്‍ മെഹ്ത്ത ബോധിപ്പിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാൻ അനുമതി നേടിയ സി.ബി.ഐ ഇതിനായി കമ്മിഷണറുടെ ഔദ്യോഗികവസതിയിലെത്തിയപ്പോഴാണ് കൊൽക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊൽക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥർ കൂടി കമ്മിഷണർ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അഭ്യൂഹങ്ങൾ പടർന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിചിരുന്നു.

ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമ. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്.

കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കണ്ട്‌ കൗൺസലിങ‌് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്‍. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ ‘അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ ‘അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്.

തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ്‌ ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്.

മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല്‍ നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.

ഒന്‍പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.

പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്‌സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്‌സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.

കോട്ടയം ലോക്‌സഭാ സീറ്റ് ജെ.ഡി.എസിന് നല്‍കില്ല, പകരം ഫ്രാന്‍സിസ് ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായേക്കും. യു.ഡി.എഫില്‍ നടക്കുന്ന ആശയക്കുഴപ്പവും യോജിച്ച സ്ഥാനാര്‍ത്ഥിയില്ലാത്തതും കോട്ടയത്ത് വെന്നിക്കൊടി പാറിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.

അടുത്തിടെ ഇടതുമുന്നണിയില്‍ അംഗത്വം ലഭിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. വളശര നല്ല പ്രതിച്ഛായയുള്ള ഫ്രാന്‍സിസ് ജോര്‍ജ് നേട്ടമാണെന്നാണ് ഇടതുമുന്നണിയുടെയൂം പ്രത്യേകിച്ച് സി.പി.എമ്മിന്റെയൂം നിലപാട്. മുന്നണിയില്‍ അംഗമാക്കിയ സമയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന ഉപാധി സി.പി.എം മുന്നില്‍ വച്ചിരുന്നു. അതേസമയം ഏതെങ്കിലും സീറ്റില്‍ അനിവാര്യരാണെന്ന് തോന്നിയാല്‍ അവിടെ മത്സരിപ്പിക്കാമെന്നായിരുന്നു ധാരണ. അതുകൊണ്ടുതന്നെ ജനാധിപത്യ കേരള കോണ്‍ഗ്രസ് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

അതേസമയം ജനാധിപത്യകേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കണമെന്ന് തന്നെയാണ് സി.പി.എമ്മിന്റെ നിലപാട്. അവര്‍ക്ക് ഒരു സീറ്റ് ഈ ഘട്ടത്തില്‍ നല്‍കുന്നതുമൂലം കത്തോലിക്ക സഭയുടെ പ്രീതി പിടിച്ചെടുക്കാമെന്ന് സി.പി.എം കരുതുന്നുണ്ട്. ശബരിമല വിഷയം വളരെ രൂക്ഷമായ വര്‍ഗ്ഗീയസാമുദായിക ചേരിതിരിവ് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര സാമുദായിക പിന്തുണ നേടുകയെന്നതാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. അതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കുന്നതും.

നേരത്തെ ഇടുക്കിയിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നത്. എന്നാല്‍ ഇടുക്കിയില്‍ നിലവിലെ എം.പിയായ ജോയ്‌സ് ജോര്‍ജിന് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് വന്നാല്‍ മാത്രമേ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിക്കാന്‍ കഴിയുകയുള്ളു. അവിടെ സഭയുടെ പ്രാദേശിക നേതൃത്വം ജോയ്‌സ് ജോര്‍ജിനൊപ്പമാണ്. മാത്രമല്ല, ഒരുപക്ഷേ പി.ജെ. ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ അദ്ദേഹത്തിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിക്കുകയുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് നല്‍കിയെങ്കിലും സഹപ്രവര്‍ത്തകനായിരുന്ന ടി.യു. കുരുവിളയ്‌ക്കെതിരെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ് പിന്മാറുകയായിരുന്നു. ആ സാഹചര്യത്തില്‍ രാഷ്ട്രീയ ഗുരുനാഥന്‍ കൂടിയായ ജോസഫിനെതിരെ അദ്ദേഹം ഒരിക്കലും മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

ആ സമയത്താണ് കോട്ടയത്ത് യു.ഡി.എഫിനുള്ളില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഈ തകര്‍ക്കം അനുകൂലമാക്കാനാണ് ശ്രമം. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി മാണി ഗ്രൂപ്പിലും തര്‍ക്കമുണ്ട്. മാത്രമല്ല, ഒരു സീറ്റ് കുടുതല്‍ എന്ന ആവശ്യം ഉന്നയിച്ചത് കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് ബന്ധത്തേയൂം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിലും ആശയക്കുഴപ്പമുണ്ട്.

ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരു മത്സരിച്ചാലും അതുകൊണ്ടുതന്നെ നല്ല മത്സരം കാഴ്ചവച്ച് സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കാമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. പ്രതേയകിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുളള് എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി പി.സി തോമസും രംഗത്തിറങ്ങുന്ന സാഹചര്യത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ഒരു പക്ഷെ വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കോട്ടയത്ത് മാണി ഗ്രൂപ്പാണ് മത്സരിക്കുന്നതെങ്കില്‍ ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയ സാഹചര്യത്തില്‍ യോഗ്യനായ സ്ഥാനാര്‍ത്ഥിയില്ലെന്ന വാദവും ഉയരുന്നുണ്ട്. നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും അതിനൊന്നും അന്തിമരൂപമായിട്ടില്ല. ഇപ്പോള്‍ പറഞ്ഞുകേട്ടിരുന്നതില്‍ ഏറ്റവും പ്രധാനം സ്റ്റീഫന്‍ ജോര്‍ജിന്റെ പേരാണ്. സ്റ്റീഫന്‍ ജോര്‍ജ് അവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എതിരായി ഫ്രാന്‍സിസ് ജോര്‍ജിനെ നിര്‍ത്തിയാല്‍ ശക്തമായ ഒരു മത്സരം ഇടതുമുന്നണി കരുതുന്നു.

അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാരണം ഫ്രാന്‍സിസ് ജോര്‍ജ് പാലാ രൂപതാംഗമാണെന്നതാണ്. സ്റ്റിഫന്‍ ജോര്‍ജാണെങ്കില്‍ കോട്ടയം രൂപതയില്‍പ്പെട്ടയാളാണ്. പാലാരൂപതയില്‍പ്പെട്ട വ്യക്തിക്കാണ് ഇവിടെ ഏറെ സാദ്ധ്യതയെന്നും അവര്‍ പറയുന്നു. കോട്ടയം രൂപയുടെ കീഴിലുള്ളവര്‍ക്ക് അത്ര പിന്തുണ ലഭിക്കില്ല. മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ മാണി വിഭാഗത്തിലെ ജോസഫ് ഗ്രൂപ്പിന് കൂടി സ്വീകാര്യനായ ഒരു വ്യക്തിയാണ് മത്സരരംഗത്ത് വരുന്നതെങ്കില്‍ ആ വോട്ടുകള്‍ കൂടി തട്ടിയെടുക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു. ഇീ സാഹചര്യങ്ങള്‍ മുതലെടുക്കുന്നതിനായി ഫ്രാന്‍സിസ് ജോര്‍ജിനെ ഉപയോഗിക്കാനാണ് തീരുമാനം.

അമതസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് ആണ് കോട്ടയത്തുനിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചത്. അന്ന് മാത്യു ടി. തോമസ് തന്നെ രംഗത്തിറങ്ങിയിട്ടും ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇപ്പോള്‍ അവര്‍ക്ക് അര്‍ഹരായ സ്ഥാനാര്‍ത്ഥിയില്ലെന്നും ഇടതുമുന്നണി പറയുന്നു. ആ സാഹചര്യത്തില്‍ ഒരു സീറ്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് മുന്നണിയുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സീറ്റ് മടക്കി തരണമെന്നാണ് ഇടതുമുന്നണിയും സി.പി.എമ്മും ആവശ്യപ്പെടുന്നത്.

ഈ ആഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രഖ്യാപനവും നടക്കും. കോട്ടയം രൂപതയുടെ പിന്തുണയോടെ രംഗത്തെത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നല്ല മത്സരമൊരുക്കാന്‍ കഴിയും. ഒപ്പം എന്‍ എസ് എസിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ കോട്ടയം സ്റ്റീഫന്‍ ജോര്‍ജിന് അനുകൂലമാകും.

ആലപ്പുഴ: ചെക്ക് കേസില്‍ ആക്ടിവിസ്റ്റും മോഡലുമായി രഹ്‌ന ഫാത്തിമ പിഴയടച്ചു. 2.10 ലക്ഷം രൂപ പിഴയും ഒരുദിവസം കോടതി അവസാനിക്കുംവരെ കോടതിയില്‍ നില്‍ക്കലുമായിരുന്നു നേരത്തേ ശിക്ഷ വിധിച്ചിരുന്നത്. ഇതിനെ ചോദ്യം ചെയ്ത് രഹ്ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. തുടര്‍ന്ന് പിഴ അടച്ച് ഒരു ദിവസത്തെ കോടതി നടപടികള്‍ പൂര്‍ത്തിയാകും വരെ പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ ആര്‍ അനില്‍ കുമാറില്‍ നിന്ന് രഹ്ന രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നു. പകരം രഹ്ന നല്‍കിയ ചെക്ക് അനില്‍ കുമാര്‍ ബാങ്കില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതിരുന്നതിനാല്‍ ചെക്ക് മടങ്ങി. തുടര്‍ന്ന് നിയമനടപടികളുമായി മുന്നോട്ട് പോയ അനിലിന് അനുകൂലമായി ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി വന്നു.

2,10,000 രൂപ പിഴ ഒടുക്കാനും ഒരു ദിവസം കോടതി നടപടികള്‍ അവസാനിക്കുന്നത് വരെ കോടതിയില്‍ നില്‍ക്കാനുമായിരുന്നു വിധി. 2014ലാണ് കേസിന്റെ വിധി വന്നത്. ഹൈക്കോടി അപ്പീല്‍ തള്ളിയതോടെ ആലപ്പുഴ സി.ജെ.എം സി.കെ. മധുസൂദനന്‍ മുമ്പാകെ ഹാജരായി 2,10,000 രൂപ പിഴയടച്ചു. നേരത്തെ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നടത്താനായി സന്നിധാനത്ത് എത്തിയ രഹ്നയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുച്ചിയെന്ന് ആരോപിച്ച് കേസെടുത്തിരുന്നു.

ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് 25 കാരിയായ യുവതി അറസ്റ്റ് ചെയ്തു. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ദിവസങ്ങളായി കുട്ടി പുറത്ത് കാണിക്കുന്ന ശാരീരിക അസ്വസ്ഥതകളിൽ സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ കാണിച്ചതോടുകൂടിയാണ് പീഡനകഥ പുറത്താകുന്നത്. കുട്ടി ജനനേന്ദ്ര്യത്തിൽ ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് യുവതിയെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്ബത്തിക ഇടപാടുകളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിർദേശം. 25 ന് ദേശീയതലത്തിൽ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാൻഡ് ഉദ്ദേശ്യം.

സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേർന്നേക്കും. മറിച്ചെങ്കിൽ കേരളത്തിനു പട്ടിക കൈമാറാൻ സാവകാശം നൽകണം. മറ്റു ചില സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്.

സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ വടകരയിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടിവരും. 2014 ൽ ഘടകകക്ഷികളെല്ലാം ജയിച്ചപ്പോൾ തോറ്റ എട്ടു സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. ആ സീറ്റുകളും രണ്ടു സിറ്റിങ് സീറ്റും കൂടി കണക്കാക്കി പത്തു പുതിയ സ്ഥാനാർഥികളെ അങ്ങനെയെങ്കിൽ കോൺഗ്രസിനു നിശ്ചയിക്കേണ്ടതുണ്ട്.

ഇടുക്കിയിലോ കോട്ടയത്തോ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന ചർച്ചയുണ്ടെങ്കിലും നിലവിൽ അതിന്റെ ആവശ്യമില്ലല്ലോ എന്ന മനോഭാവത്തിലാണ് അദ്ദേഹം. ഹൈക്കമാൻഡും ഉമ്മൻചാണ്ടിയും തമ്മിൽ ഇക്കാര്യത്തിൽ നടത്തുന്ന ആശയവിനിമയമാകും നിർണായകം. എ.കെ.ആന്റണിയുടെ നിർദേശവും ഉറ്റുനോക്കപ്പെടുന്നു. വടകരയിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം അനിവാര്യമാണെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതു ചൂണ്ടിക്കാട്ടിയവരോട്, ഇളക്കമില്ലാത്ത തീരുമാനമാണു തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കുകയെന്ന ബഹുമതി ഒരു വർഷം മാത്രം അകലെ ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം പുതുപ്പള്ളിയിൽ നിന്നു നിയമസഭയിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകൊണ്ട് പാർലമെന്ററി ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കാമല്ലോയെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.

ഇനി മത്സരത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ വി.എം. സുധീരനെ ഇറക്കണമെന്ന സമ്മർദവും ശക്തമാണ്. കെപിസിസിയുടെ മറ്റൊരു മുൻ പ്രസിഡന്റ് എം.എം. ഹസൻ വയനാടിനായും പിടിമുറുക്കുന്നു.

ഇതിനിടെ യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂർ) മുൻതൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുൽസി(വയനാട്), സുനിൽ ലാലൂർ( ആലത്തൂർ) എന്നിവരും സാധ്യതയിലുണ്ട്. മുൻ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ പരിഗണിച്ചേക്കാം. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് വടകരയിൽ സാധ്യതാ പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് വനിതാ പട്ടികയിൽ മുൻതൂക്കം

തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.

തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു

പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ

ജോർജ് സാർ പാവം പുള്ളി ഓടും ചാടും നന്നായി പാട്ടുപാടും പിന്നെ പുള്ളിക്ക് ഊട്ടിയിൽ 100 ഏക്കർ സബർജെല്ലി തോട്ടമുണ്ട്

Image may contain: 2 people, people smiling, camera and text

ട്രോളിലും നിറഞ്ഞ് വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും ജോർജ് സാറും. സ്കൂളിൻറെ ഫെയ്സ്ബുക്ക് പേജിലും വിമർശന പ്രളയമാണ്. അധ്യാപകരെ ന്യായീകരിച്ചെത്തിയ വിദ്യാർത്ഥികളും ട്രോളിൽ നിറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ പറഞ്ഞു പഠിപ്പിച്ച നാടകമാണിതെന്നാണ് പ്രധാന ആക്ഷേപം.

Image may contain: 4 people, people smiling, text

അതേസമയം രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പുതിയ വിവാദക്കുരുക്കിലാണ് സ്കൂൾ. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമർശിക്കുന്നവരോടും ഫെയ്സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്കൂൾ അധികൃതർ മറുപടി പറയുന്നത്.

Image may contain: 1 person, text

ഫെയ്സ്ബുക്ക് യൂസർമാരും സ്കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യൽ പോര് കൊഴുക്കുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് ‘നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്’ എന്നായിരുന്നു ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വാളകത്തിന്റെ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ‘ഞാന്‍ ജോര്‍ജ് സര്‍’ എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നൽകിയത്.

Image may contain: 3 people, meme and text

RECENT POSTS
Copyright © . All rights reserved