India

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ അനുയായിയാണ് താനെന്നാണ് ജയരാജന്റെ ധാരണയെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരപ്പന്തലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന കെ.സുധാകരന്‍.

കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയായ ഭരണാധികാരിയെപ്പോലെയാണ് ജയരാജന്റെ പെരുമാറ്റം എല്ലാത്തിനും മുകളില്‍ താനാണെന്ന് അദ്ദേഹത്തിന്റെ ധാരണ. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നത്. കാര്യങ്ങളെല്ലാം പാര്‍ട്ടിയുടെ കൈയ്യിലാണ് എന്ന ധാരണയുണ്ടെങ്കില്‍ അതൊരു അസുഖമാണ്. ഒരു തരം ഭ്രാന്താണ് ഇതെന്നും കെ.സുധാകരന്‍ പറഞ്ഞു.

അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. ഈ തോന്നല്‍ പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ തന്നെ തിരുത്തിലിന് ഇറങ്ങിത്തിരിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി. ശുഹൈബിന് വധിച്ചവരുടെ സംഘം പരിശീലനം സിദ്ധിച്ച ക്രിമിനലുകളണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. ആകാശ് തില്ലങ്കേരി കൊലയാളി സംഘത്തില്‍ ഇല്ലെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ശുഹൈബിനെ വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറയുന്നു.

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ഉത്തർപ്രദേശിലെ ലക്നോയിൽ 2,000 കോടി ചെലവിൽ ലുലു മാൾ നിർമിക്കുന്നു. 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നല്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ലക്നോവിൽ നടന്ന യുപി ഇൻവെസ്റ്റേഴ്സ് മീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് എം.എ. യൂസഫലി പുതിയ പ്രോജക്ടിന്‍റെ പ്രഖ്യാപനം നടത്തിയത്.

ഇരുന്നൂറിലധികം ദേശീയ-രാജ്യാന്തര ബ്രാൻഡുകളും 11 സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സും 2,500 സീറ്റുകളുള്ള ഫുഡ് കോർട്ടും ഇരുപതിലധികം ഡൈനിംഗ് റസ്റ്ററന്‍റുകളുമുള്ളതായിരിക്കും മാൾ.

ലക്നോ ലുലു മാളിന്‍റെ ഒരു മിനിയേച്ചർ മോഡൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ എം.എ. യൂസഫലി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവർണർ രാം നായിക്, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ വിദേശ പ്രതിനിധികൾ തടങ്ങിയവർ പങ്കെടുത്തു.

17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ച പ്രതിശ്രുത വരൻ അറസ്റ്റിൽ. വരൻ അറസ്റ്റിലായതോടെ ഇന്നു നടക്കേണ്ട വിവാഹവും മുടങ്ങി. പാനൂരിനടുത്ത വിളക്കോട്ടൂരിലാണ് സംഭവം. വിളക്കോട്ടൂരിലെ ലിനീഷി (27) നെയാണ് കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയെ നഗ്നചിത്രം കാണിച്ചു പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിനെ തുടർന്ന് ലിനീഷ് ഇതേ പ്രദേശത്തുകാരിയുമായി ഇന്ന് നടക്കേണ്ടിയിരുന്ന കല്യാണം മുടങ്ങി.പോക്സോ വകുപ്പുപ്രകാരമാണ് കൊളവല്ലൂർ പോലീസ് ലിനീഷിനെതിരെ കേസെടുത്തത്.

ചന്ദ്രനിലേക്ക് ഗവേഷണ ദൗത്യവുമായി പോകാനൊരുങ്ങുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ന്റെ ചെലവ് ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനേക്കാളും കുറവ്. 800 കോടി രൂപയാണ് പുതിയ ദൗത്യത്തിനായി ഇന്ത്യ ചിലവഴിക്കാനൊരുങ്ങുന്നത്. അതേസമയം ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലറിനായി ചിലവാക്കിയിരിക്കുന്ന തുക 1,062 കോടി രൂപയാണ്(165 മില്ല്യണ്‍ ഡോളര്‍). 2013ല്‍ ഐഎസ്ആര്‍ഒയുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ബഹിരാകാശം പശ്ചാത്തലമാക്കി നിര്‍മ്മിച്ചിരിക്കുന്ന മറ്റൊരു ഹോളിവുഡ് ചിത്രമായി ഗ്രാവിറ്റിയുടെ പ്രോഡക്ഷന്‍ ചെലവിനേക്കാള്‍ കുറവായിരുന്നു. ചൊവ്വാ മിഷനു വേണ്ടി 470 കോടി രൂപ ഐഎസ്ആര്‍ഒ ചെലവഴിച്ചപ്പോള്‍ അതേവര്‍ഷം പുറത്തിറങ്ങിയ ഗ്രാവിറ്റി സിനിമയുടെ ചെലവ് ഏതാണ്ട് 644 കോടി രൂപയായിരുന്നു. എങ്ങനെയാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഇത്രയധികം ചിലവ് കുറഞ്ഞ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞത്? ഇത്രയും ചിലവ് കുറഞ്ഞ രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞുവെന്നതിന് ഉത്തരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.ശിവന്‍ വിശദീകരിക്കുന്നു.

ബഹിരാകാശ ദൗത്യത്തിന് ആവശ്യമായി ഉപകരണങ്ങളെ ലളിതമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു ഐഎസ്ആര്‍ഒ. മിഷന് ആവശ്യമായി വന്ന സിസ്റ്റങ്ങളുടെ ലഘു മാതൃകള്‍ നിര്‍മ്മിക്കുകയും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ചെയ്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ബഹിരാകാശ ദൗത്യം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ഡോ. ശിവന്‍ പറയുന്നു. റോക്കറ്റിന്റെയോ സ്‌പേസ് ക്രാഫ്റ്റിന്റെയോ നിര്‍മ്മാണ ഘട്ടങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ആവശ്യമുള്ള വസ്തുക്കള്‍ മാത്രം വിനിയോഗിക്കുകയും ഉപയോഗിക്കുന്നവയില്‍ നിന്നും ഒട്ടും മാലിന്യങ്ങള്‍ വരുത്താതിരിക്കുകയും ചെയ്താല്‍ ചെലവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രന്റെ പ്രതലത്തിലൂടെ സഞ്ചരിച്ച് നിരീക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കൊണ്ടുള്ള ദൗത്യമായ ചന്ദ്രയാന്‍-2 ഏപ്രിലോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ സ്ഥാനം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഗണിച്ച് ചന്ദ്രയാന്‍-2 വിക്ഷേപണത്തിയതി പ്രഖ്യാപിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ വിക്ഷേപണ സമയം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിലില്‍ വിക്ഷേപണം നടന്നില്ലെങ്കില്‍ നവംബറിലേക്ക് മാറ്റിവെക്കുമെന്നും ഡോ. ശിവന്‍ പറയുന്നു. ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരീക്ഷണ ടെസ്റ്റുകള്‍ വിവിധ ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും. ബംഗളൂരു, മഹേന്ദ്രഗിരി, ചിത്രദുര്‍ഗ്ഗ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഹസാര്‍ഡ്‌സ് അവോയിഡന്‍സ് ടെ്‌സ്റ്റ് ലാന്‍ഡിംഗ് ടെസ്റ്റ് തുടങ്ങിയവ നടക്കുന്നതെന്നും ഡോ. ശിവന്‍ കൂട്ടിച്ചേര്‍ത്തു.

പ്രണവ് രാജ്

ഡെൽഹി : അരവിന്ദ് കെജരിവാളിനെയും , ആം ആദ്മി സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ശ്രമിക്കുന്ന ബിജെപിയും കോണ്ഗ്രസ്സും അടക്കമുള്ള മറ്റ് എല്ലാ രാക്ഷ്ട്രീയ പാര്‍ട്ടികള്‍ക്കും വീണ്ടും കനത്ത നാണക്കേട്. ഈ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ചു നിന്നുകൊണ്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനുകളില്‍ തിരിമറി നടത്തി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നടന്ന ഇലക്ഷനുകളിലും ആം ആദ്മി പാര്‍ട്ടിയെ തോല്പിക്കാന്‍ കഴിഞ്ഞുവെങ്കിലും , രാജ്യം മുഴുവനും ആം ആദ്മി പാര്‍ട്ടിക്കുണ്ടാകുന്ന വളര്‍ച്ച തടയാന്‍ കഴിയണമെങ്കില്‍ ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ ഇല്ലാതാക്കണം എന്ന് ഇവര്‍ രഹസ്യമായി സമ്മതിക്കുന്നു. അതിനുവേണ്ട എല്ലാ കുതന്ത്രങ്ങളും നാളുകളായി ഇവര്‍ ചെയ്യുന്നുണ്ടെങ്കിലും കെജരിവാള്‍ പറഞ്ഞപോലെ ആം ആദ്മി പാര്‍ട്ടി സത്യത്തിനൊപ്പം സഞ്ചരിക്കുന്നതുകൊണ്ട് ആം ആദ്മി സര്‍ക്കാരിന് നേരെ വരുന്ന എല്ലാ തടസ്സങ്ങളെയും ” ദൈവം ” ഇടപെട്ട് മാറ്റി തരുന്നു എന്ന് ഒരിക്കല്‍ കൂടി ഇന്നലെ ഡെല്‍ഹിയില്‍ തെളിഞ്ഞു.

പഞ്ചാബ് ഇലക്ഷനില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനില്‍ തിരിമറി നടത്തി തോല്പിച്ച് ഡെല്‍ഹിക്ക് പുറത്ത് ഒരു ആം ആദ്മി പൂര്‍ണ്ണ സര്‍ക്കാര്‍ എന്ന ലക്ഷ്യത്തെ കഴ്ടിച്ച് ഒഴിവാക്കിയെടുത്തെങ്കിലും , ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല . കൂലിക്കെടുത്ത മാധ്യമങ്ങള്‍ പല കള്ളങ്ങളും പ്രചരിപ്പിച്ചിട്ടും ദിനംപ്രതി ഇന്ത്യ മുഴുവനും ആം ആദ്മി പാര്‍ട്ടി ശക്തിപ്രാപിക്കുന്നതാണ് രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ ആകുലപ്പെടുത്തുന്നത്. ആം ആദ്മി പാര്‍ട്ടി വളര്‍ന്നാല്‍ രാജ്യത്തെ മറ്റ് എല്ലാ പാര്‍ട്ടികളെയും ജനം കൈവിടും എന്ന് പരമ്പരാഗത പാര്‍ട്ടികള്‍ ഭയപ്പെടുന്നു.  കഴിഞ്ഞ മാസം ഇരട്ട പദവി ഉപയോഗപ്പെടുത്തി എന്ന കള്ള ആരോപണം ഉന്നയിച്ച് 20 ല്‍ പരം ആം ആദ്മി  എം എല്‍ എ മാരുടെ അംഗത്വം രാഷ്ട്രപതിയെകൊണ്ട്  ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും സര്‍ക്കാരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

അതിനുശേഷം ലഭിച്ച ബീഫ് വിഷയത്തില്‍ കോടതിയലക്ഷ്യം എന്ന ആരോപണം ഉപയോഗപ്പെടുത്തി ഡെല്‍ഹി സര്‍ക്കാരിനെ ഇല്ലാതാക്കാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന മറ്റ് പാര്‍ട്ടികള്‍ക്കും തിരിച്ചടിയായി ആം ആദ്മി പാര്‍ട്ടിയുടെ മറുപടി. ഭരണഘടനയെ മാനിച്ചുകൊണ്ട് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ തയ്യാറാണെന്ന്  അങ്ങേയറ്റം മാന്യമായി നല്‍കിയ മറുപടി രാജ്യത്തെ മറ്റ് പാര്‍ട്ടികളെ വല്ലാതെ നിരാശപ്പെടുത്തി. അങ്ങനെ ആ അവസരവും നഷ്ടപ്പെട്ട അവര്‍ പുതിയൊരു കുതന്ത്രമൊരുക്കി ഡെൽഹി സര്‍ക്കാരിലെ ചീഫ് സെക്രട്ടറിയെ തന്നെ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ഇന്നലെ ഉപയോഗിച്ചത്. ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎമാർ തല്ലിയെന്ന കപടവാദമായിരുന്നു ഇവര്‍ ഒരുക്കിയത്.  എന്നാല്‍ ഇവിടെയും കെജരിവാള്‍ പറഞ്ഞ ആ ” ദൈവം ” സി സി ടി വി യുടെ രൂപത്തിലാണ് സര്‍ക്കാരിന് തുണയായത്.  സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടതോടെ ഡെൽഹി ചീഫ് സെക്രട്ടറിയെ ആം ആദ്മി പാർട്ടിയുടെ എംഎൽഎ മാർ തല്ലിയെന്ന വാദവും പൊളിയുകയായിരുന്നു.

ചീഫ് സെക്രട്ടറി  പോലീസിന് നൽകിയ പരാതിയിൽ പുലർച്ചെ 12:15 ന് , തനിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നിൽ വെച്ച് മർദ്ദനമേറ്റു എന്നാണ് നല്‍കിയിരുന്നത്. പക്ഷെ സി സി ടി വി ദൃശ്യങ്ങളില്‍ ചീഫ് സെക്രട്ടറി കെജരിവാളിന്റെ ഓഫീസ്സില്‍ നിന്നും രാത്രി 11:3o ന് പോകുന്നത് വ്യക്തമായി കാണാം . രാത്രി 11:3o ന് ഓഫീസ് വിട്ട ചീഫ്  സെക്രട്ടറിയെ പുലര്‍ച്ചെ 12:15 ന് എങ്ങനെ കെജരിവാളിന്റെ മുന്നിൽ വെച്ച് തല്ലും എന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിയിച്ച ആം ആദ്മി പാര്‍ട്ടി ശരിക്കും ചീഫ് സെക്രട്ടറിയെയും , അദ്ദേഹത്തെ ഇതിനായി തയ്യാറാക്കിവിട്ട ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൈശാചിക ശക്തികളെയുമാണ് നാണം കെടുത്തിയത്.

യഥാര്‍ത്ഥത്തില്‍ ഇത് തന്നെയല്ലേ ദൈവത്തിന്റെ കൈയ്യൊപ്പ് . സത്യത്തിനെ മാത്രം കൂട്ട് പിടിച്ചുകൊണ്ട് ഡെല്‍ഹിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുവേണ്ടിയും സാമൂഹിക നീതി നടപ്പിലാക്കുന്ന ഈ ജനകീയ സര്‍ക്കാരിനെ രാജ്യത്തെ ഈ പൈശാചികശക്തികള്‍  എത്രത്തോളം ഭയപ്പെടുന്നു എന്നതല്ലേ ഇതില്‍ നിന്ന് തെളിയുന്നത് ?

Read more… കൊല്ലുന്നതിന് മുന്‍പ് ഇരയോടൊപ്പം സെല്‍ഫി; ക്രൂരതയുടെ പര്യായമായി മലയാളികളായ കൊലയാളികള്‍

അനിശ്ചിതകാല ബസ് സമരം നടത്തിയ ഉടമകള്‍ നാണംകെട്ട് സമരം നിര്‍ത്തിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. ട്രോളുകളിലൂടെ ബസുടമകളെ നാണംകെടുത്തിയ ആളുകള്‍ ചിരിക്കുള്ള വകയും ഒപ്പിച്ചു.

ഇതിനിടെ സമരം കഴിഞ്ഞ് ബസുമായെത്തിയ ജീവനക്കാര്‍ വയനാട്ടിലെ നാട്ടുകാര്‍ കൊടുത്ത പണിയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വയനാട്ടിലെ വടുവന്‍ചാല്- മേപ്പാടി റൂട്ടിലെ ബസുകളാണ് ഇത്തരത്തില്‍ പണി വാങ്ങിയത്. ജീപ്പ് സര്‍വീസ് മാത്രമുണ്ടായിരുന്ന ഇവിടെ ആര്‍.ടി.ഒ ഇടപെട്ടാണ് പതിനേഴ് വര്‍ഷം മുമ്പാണ് സ്വകാര്യ ബസിന് റൂട്ട് അനുവദിച്ചത്. ഹര്‍ത്താലോ പണിമുടക്കോ ഉണ്ടായാല്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകള്‍ നിരത്തിലിറങ്ങുമെന്ന് അന്ന് തന്നെ നാട്ടുകാരും സ്വകാര്യ ബസുടമകളും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഇതിന് മുടക്കം വരുത്തിയിരുന്നില്ല. എന്നാല്‍ ഇത് ലംഘിച്ച് സ്വകാര്യ ബസ് ഉടമകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണ് പ്രതിഷേധത്തിന് കാരണം. സ്വകാര്യ ബസുകള്‍ പണിമുടക്കിയ ദിവസം ഈ റൂട്ടിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു.

പതിനഞ്ചോളം സ്വകാര്യ ബസുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ആവശ്യപ്രകാരം ഇവിടെ നാല് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസിനിറങ്ങിയിരുന്നു. ഇത് റൂട്ടിലെ യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമായെന്ന് നാട്ടുകാര്‍ തന്നെ സമ്മതിക്കുന്നു.

അതിനാല്‍ ഇനി റൂട്ടില്‍ സ്വകാര്യ ബസുകള്‍ വേണ്ടെന്ന് നാട്ടുകാര്‍ തീരുമാനിച്ചു. ഒടുവില്‍ മേപ്പാടി എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇനി മേലില്‍ പണിമുടക്കില്ലെന്ന് ബസ് ഉടമകള്‍ ഉറപ്പ് നല്‍കിയതോടെ ഒത്തുതീര്‍പ്പിലെത്തി.

വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അയല്‍വാസികൾ പിടിയിൽ. ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചാ ശ്രമത്തിനിടയില്‍ വിരമിച്ച അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി.

കൊല്ലപ്പെട്ട റിട്ട. അധ്യാപികയുടെ അയല്‍വാസികളായ വൈശാഖ് റെനേഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പോലീസ് പറഞ്ഞു. 2017 ഡിസംബര്‍ 13-ന് രാത്രിയിലാണ് ചീമേനി പുലിയന്നൂരില്‍ കവര്‍ച്ചയും കൊലപാതകവും നടന്നത്. വിരമിച്ച പ്രഥമാധ്യാപിക പി.വി. ജാനകിയെ കഴുത്തറുത്തു കൊന്നും ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്ററെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചുമാണ് വീട് കൊള്ളയടിച്ചത്. ഒരുമണിക്കൂറിനുള്ളില്‍ പോലീസ് വീട്ടിലെത്തിയിരുന്നു. മൂന്നംഗ മുഖംമൂടിസംഘമായിരുന്നു കൊല നടത്തിയതെന്ന് പോലീസിന് മൊഴിലഭിച്ചിരുന്നു.

തുടര്‍ന്ന പോലീസ് അന്യസംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെ കൃത്യം നടത്താന്‍ പറ്റില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ബാങ്കില്‍ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് അയല്‍വാസികളായ മൂന്നുപേരില്‍ എത്തിയത്. കോളിങ് ബെല്‍ അടിച്ചാണ് മോഷ്ടാക്കള്‍ വീട്ടനകത്ത് കയറിയത്. ബെല്‍ അടിപ്പോള്‍ കൃഷ്ണന്‍ ആണ് വാതില്‍ തുറന്നത്. പെട്ടെന്ന് അക്രമികള്‍ വാതില്‍ മുഴുവനായും തള്ളിത്തുറക്കുകയും വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു.

ശേഷം ഇദ്ദേഹത്തിന്റെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു. ഈ സമയം കിടപ്പുമുറിയില്‍ നിന്നോടിയെത്തിയ ഭാര്യ ജാനകിമ്മയെയും അക്രമികള്‍ കടന്നുപിടിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ജാനകിയമ്മയെ അകത്തേക്ക് വലിച്ചു കൊണ്ടുപോയി കഴുത്തറക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അരലക്ഷം രൂപയും ആഭരണങ്ങളും കൊള്ളയടിച്ചു. അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ കൃഷ്ണന് ബോധം നഷ്ടപ്പെട്ടിരുന്നു. രണ്ടു മണിക്കൂറിന് ശേഷം ബോധം തിരിച്ചു കിട്ടിയപ്പോള്‍ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്കു വിളിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍പക്കക്കാര്‍ കണ്ടത് ജാനകിയമ്മ മരിച്ചുകിടക്കുന്നതാണ്.

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച കോടികള്‍ തട്ടിയെടുത്ത കേസില്‍ നീരവ് മോഡിക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അതേസമയം നീരവ് മോഡിയെ ഇന്ത്യയിലെത്തിച്ച സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തു വന്നു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്തന്നെണ് കേസ്. ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 16 ലേക്ക് മാറ്റിയെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎന്‍ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം.

യാക്കോബായ സഭ നേത്യത്വം ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷനുമായി കൂടി കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ചൊവ്വാഴ്ച വൈകുന്നേരം മംഗാലാപുരത്ത് വച്ചായിരുന്നു കൂടികാഴ്ച. ചെങ്ങന്നൂരില്‍ യാക്കോബായ സഭയ്ക്ക് കാര്യമായ വോട്ട് ഇല്ലെങ്കിലും യാക്കോബായ സഭയുടെ ഒരു ഭാഗമായ ക്നനായ സഭയ്ക്ക് കുറച്ച് വോട്ട് ഉണ്ട്. ഇത് ബി.ജെ.പിക്ക് അനുകൂലമായി നല്‍കാം എന്നുള്ളതായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ഇതിന് പകരമായി യാക്കോബായ സഭയ്ക്ക് സ്വതന്ത്രസഭയായി നില്‍ക്കുന്നതിന് വേണ്ട ക്രമീകരണം ചെയ്യണം എന്നുള്ളതായിരുന്നു.

ഇതിന് അമിത് ഷാ സമ്മതം മൂളിയതായാണ് വിവരം. ഇത് രണ്ടാം വട്ടമാണ് ബി.ജെ.പി നേതൃത്വവുമായി യാക്കോബായ സഭാ നേത്യത്വം ചര്‍ച്ച നടത്തുന്നത്.2017 ജൂലായ് മൂന്നിന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ കോടതി വിധി യാക്കോബായ സഭയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ യു.ഡി.എഫ്,എല്‍.ഡി.എഫ് മുന്നണികളില്‍ നിന്ന് സഹായം അങ്യര്‍ത്ഥിച്ചിരുന്നു. കോടതി ഉത്തരവ് ആയതിനാല്‍ അത് അനുസരികകാതെ വഴിയില്ലന്ന് അറിയിച്ചതോടെയാണ് യാക്കോബായ സഭാ നേതൃത്വം കളം മാറ്റി ചവിട്ടിയത്.

ചര്‍ച്ച വീണ്ടും ഡല്‍ഹിയും കേരളത്തിലുമായി തുടരാനുള്ള തീരുമാനത്തിലാണ് തീരുമാനത്തിലാണ് പിരിഞ്ഞത്. യാക്കോബായ സഭയുടെ പുതിയ തീരുമാനത്തില്‍ വിശ്വാസികളില്‍ നല്ലൊരു ശതമാനത്തിനും വിയോജിപ്പ് ഉള്ളതായാണ് അറിയുന്നത്. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ പള്ളി കൈയ്യേറുന്നത് അവസാനിപ്പിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലന്ന് പറഞ്ഞാണ് നേതൃത്വം തടിതപ്പുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കോടതി വിധി പ്രകാരം യാക്കോബായ സഭയ്ക്ക് സ്വതന്ത്രമായി നില്‍ക്കുന്നതിന് കഴിയില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനസ് പുറപ്പെടുവിച്ചാല്‍ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറുവാന്‍ സാധിക്കുകയുള്ളൂ.

കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, മൈലാപൂര്‍ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഓസ്താത്തിയോസ്, സെമിനാരിയുടെ ചുമതലയുള്ള മെത്രാപ്പോലീത്താ കുര്യാക്കോസ് മാര്‍ തീയോഫിലോസ് എന്നിവരാണ് അമിത് ഷായെ കണ്ടത്. ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയില്ലന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിധിയുടെ 28-ാംമതായി പറയുന്ന ഈ പ്രശ്നം പൊതുവേദിയില്‍ ചര്‍ച്ച് ചെയ്ത് പിരിയുന്നതിന് വഴിയൊരുക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇത് ന്യായമാണെന്ന് അമിത് ഷാ മെത്രാപ്പോലീത്താമാരെ അറിയിച്ചതായാണ് വിവരം.

ബി.ജെ.പിക്ക് യാക്കോബായ സഭ നേത്യത്വം നല്‍കിയ ഉറപ്പ് പാളാണ് സാധ്യത. യാക്കോബായ സഭ നല്‍കിയ കേസില്‍ വിധി എതിരായതോടെ തന്നെ ക്നനായ സഭ അത്രരസത്തിലല്ല.കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിലും ഇവരാരും പങ്കെടുത്തിരുന്നില്ല.< ക്നനായ സഭ പാത്രീയര്‍്കകീസിന്റെ നേരീട്ടുള്ള ഭരണത്തിന്‍ കീഴിലാണ്. അതിനാല്‍ യാക്കോബായസഭയുടെ പിന്‍ബലം വേണ്ടന്നുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.കൊച്ചിയിലെ സമ്മേളനത്തില്‍ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറീയോസ് ബി.ജെ.പിയുമായി അടുക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കിയിരുന്നു.<

ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലന്നും അദേഹം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ട ചര്‍ച്ച ഒന്നര ആഴ്ച മുന്‍പ് മംഗലാപുരത്ത് വച്ച് തന്നെ നടന്നിരുന്നു.അന്ന് നവീന്‍ ഘട്ടീലാണ് പങ്കെടുത്തിരുന്നത്.യാക്കോബായ സഭയ്ക്ക് വേണ്ടി പൗലോസ് മാര്‍ ഐറേനിയോസ്,യാക്കോബ് മാര്‍ അന്തോണിയോസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് എന്നി മെത്രാപ്പോലീത്താമാരാണ് പങ്കെടുത്തത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി സിപിഎം പ്രവര്‍ത്തകനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശുഹൈബ് വധം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുമെന്നും പി. ജയരാജന്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ സൈബര്‍ പോരാളികളില്‍ ഒരാളാണ് പിടിയിലായ ആകാശ് തില്ലങ്കേരി, പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കും പി. ജയരാജന്‍ പറഞ്ഞു.

അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം അലസി പിരിഞ്ഞു. കളക്ടര്‍ വിളിച്ചത് കൊണ്ടുമാത്രമാണ് സമാധാന യോഗത്തില്‍ പങ്കെടുക്കാനെത്തിയത് എന്നാല്‍ യോഗം തകര്‍ക്കാനുള്ള ബാലിശമായ നീക്കമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്ന ഉണ്ടായതെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു.

കോണ്‍ഗ്രസ് ജന പ്രതിനിധികളെ വിളിക്കാതെ നടത്തിയ സമാധാന യോഗത്തില്‍ സിപിഎം എംപിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിക്കുന്ന സമാധാന യോഗത്തില്‍ മാത്രമെ ഇനി പങ്കെടുക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.

RECENT POSTS
Copyright © . All rights reserved