India

അമേരിക്കയിലെ കൊളംബസ് രൂപതയുടെ ബിഷപ്പായി ഇന്ത്യൻ വംശജനായ വൈദികൻ ഫാ. ഏൾ ഫെർണാണ്ടസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വെള്ളക്കാരനല്ലാത്ത ഒരാൾ ഈ രൂപതയുടെ ചുമതല ഏറ്റെടുക്കുന്നതും അമേരിക്കൻ കത്തോലിക്കാസഭയിൽ ഇന്ത്യൻവംശജൻ ബിഷപ്പാകുന്നതും ആദ്യമാണ്.

കൊളംബസ് രൂപതയുടെ ഇപ്പോഴത്തെ ബിഷപ് റോബർട്ട് ബ്രണ്ണൻ ബ്രൂക്‌ലിൻ രൂപതയിലേക്കു സ്ഥലംമാറുകയാണ്. നാല്പത്തൊന്പതുകാരനായ ഫാ. ഏളിന്‍റെ സ്ഥാനാരോഹണം മേയ് 31നു നടക്കും. നിലവിൽ സിൻസിനാറ്റിയിലെ മൂവായിരത്തിനുമേൽ കുടുംബങ്ങൾ അംഗമായ സെന്‍റ് ഇഗ്നേഷ്യസ് ലയോള ഇടവകയുടെ പാസ്റ്ററാണ്.

മുംബൈയിൽനിന്നു കുടിയേറിയ സിഡ്നി ഓസ്‌വാൾഡിന്‍റെയും തെൽമ ഫെർണാണ്ടസിന്‍റെയും അഞ്ച് ആൺമക്കളിൽ നാലാമനായി ഒഹായോയിലെ ടോളേഡോയിലാണു ജനനം. അമ്മ അധ്യാപികയും അച്ഛൻ ഡോക്ടറുമായിരുന്നു. ഏളിന് ഡോക്ടറാകാനായിരുന്നു ആഗ്രഹം. യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി കോളജ് ഓഫ് മെഡിസിനിൽ ചേർന്ന അദ്ദേഹം ദൈവവിളി തിരിച്ചറിഞ്ഞ് 1997ൽ വെസ്റ്റ് സിൻസിനാറ്റിയിലെ മൗണ്ട് സെന്‍റ് മേരീസ് സെമിനാരിയിൽ ചേർന്നു.

2002ൽ വൈദികനായി. റോമിലെ അൽഫോൻസിയൻ അക്കാഡമിയിൽനിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. 2019ലാണ് സിൻസിനാറ്റി സെന്‍റ് ഇഗ്നേഷ്യസ് ലയോള ഇടവകയിൽ നിയമിക്കപ്പെട്ടത്.

കുഞ്ഞിന്‍റെ പേരിടൽ ചടങ്ങിനിടയിൽ നടന്ന തർക്കത്തിന്‍റെ വീഡിയോ വൈറലാകുന്നു. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന്‍ മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു. എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്‍റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും ചെയ്യുന്നു.

രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് വീഡിയോയിൽ കാണുന്നത്. പലരും കുഞ്ഞിന്‍റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മുൻകാമുകിയുടെ പേരായിരിക്കുമോ ഭർത്താവ് ഇട്ടതെന്നാണ് ചിലരുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലാണ്.

ഉത്രാടം തിരുനാളിന്റെ ആത്മമിത്രമായ കാന്‍ 42 ബെന്‍സ് കാര്‍ ഇനി
എംഎ യൂസഫലിക്ക്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ആഗ്രഹമനുസരിച്ചാണ് കാര്‍ യൂസഫലിക്ക് ഉടന്‍ സമ്മാനിക്കാന്‍ രാജകുടുംബത്തിന്റെ തീരുമാനം. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ഉത്രാടം തിരുനാള്‍ ഈ തീരുമാനമെടുത്തത്.

അപൂര്‍വ സൗഹൃദത്തിന്റെ കഥ പറയാനുണ്ട് കാന്‍ 42 എന്ന ബെന്‍സ് കാറിന്. 1950ല്‍ 12000 രൂപയ്ക്കാണ് രാജകുടുംബം ബെന്‍സ് സ്വന്തമാക്കിയത്. പട്ടം കൊട്ടാരത്തിലാണ് കാര്‍ സൂക്ഷിച്ചിട്ടുള്ളത്. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മിതമായ കാര്‍ തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്ട്രേഷന്‍ നടത്തിയ കാറിന്റെ നമ്പര്‍ CAN– 42 എന്നാണ്. വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയ്ക്ക് കൊട്ടാരത്തിലെ കാര്‍ ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതും ഈ ബെന്‍സ് തന്നെയായിരുന്നു.

ഒരു മിനിറ്റിനുള്ളില്‍ ഒരു മൈല്‍ വേഗത്തില്‍ യാത്ര നടത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്ക് ‘മൈല്‍ എ മിനുട്ട്’ എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെന്‍സ് തന്നെ. 38ാം വയസ്സില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു.

കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു.

എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടില്ല. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു.

യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്.

സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില്‍ ഒരാളായിരുന്നു തങ്കരാജ്.

ലൂസിഫർ, ഈമൗയൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.

കുവൈത്തില്‍ പ്രവാസി മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി തെക്കെവളപ്പില്‍ മുഹമ്മദ് ഷാഫി ആണ് മംഗഫില്‍ മരിച്ചത്. 36വയസ്സായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം സാധനങ്ങള്‍ ഡെലിവറി ചെയ്യാനെത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഡെലിവറി ചെയ്യുന്നതിനുള്ള ഓര്‍ഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയില്‍ വെച്ചാണ് സാധനം കൊണ്ടുപോയത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ പഴയ മോഡല്‍ ലിഫ്റ്റാണ് ഉണ്ടായിരുന്നത്. പുറത്തു നിന്നുള്ള ഒരു വാതില്‍ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.

ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ ഷാഫി തല പുറത്തേക്കിട്ടു. ഈ സമയം ലിഫ്റ്റ് ചലിക്കുകയും ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി തെക്കേ വളപ്പില്‍, മാതാവ് ഉമ്മാച്ചു, ഭാര്യ ഖമറുന്നീസ. മക്കള്‍ ഷാമില്‍ (9), ഷഹ്മ (4), ഷാദില്‍ ( 3 മാസം).

ഗൾഫിലുള്ള പ്രമുഖ നടി ശ്രമിച്ചു, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം; ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്.

കേസിലെ സാക്ഷികളായ സിനിമാരംഗത്തെ പലരേയും സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. നടി ഭാവനയും തന്റെ മകൻ ഇസഹാക്കുമൊത്തുള്ള ചിത്രമാണ് കുഞ്ചോക്കോ പങ്കുവെച്ചിരിക്കുന്നത്.

ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് ചിത്രത്തിൽ. ഭാവന ചേച്ചിയുടെ സ്‌നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.

‘എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്‌നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ’- കുഞ്ചാക്കോ ഇൻസ്റ്റയിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടവന്ത്ര മനയത്ര തൈപ്പോടത്ത് എം . വി .ജോർജ് (കുഞ്ഞുകുഞ്ഞ് ) (75 ) നിര്യാതനായി . 4 -04 – 2022 കാലത്ത് 10 മണിക്ക് കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം . ഭാര്യ : ആനിയമ്മ കൊല്ലമലയിൽ , കുറുപ്പന്തറ , മക്കൾ ജിൻസി ജോർജ് , ആൻസി , അമ്പുജ . മരുമകൻ :ഷിജു പാറടി , ഇരട്ടയാർ .

എം . വി .ജോർജിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടുമണിയോടുകൂടി എംസി റോഡിൽ ചങ്ങനാശേരി എസ് ബി കോളേജ് സമീപം നടന്ന വാഹനാപകടം,കോട്ടയത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മുമ്പിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്തു കയറുമ്പോൾ ഇടിച്ചു വീഴ്ത്തി.സംഭവം നടക്കുമ്പോൾ വാഴപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ സുനിൽകുമാറും, സുഹൃത്തും സിപിഎം വടക്കേക്കര നോർത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അനീഷും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ബൈക്ക് യാത്രക്കാരനെ ഇടിച്ച കാർ നിർത്താതെ പോവുകയും. പരുക്കേറ്റ യുവാവിനെ
പല വണ്ടികൾക്കും കൈ കാണിച്ചിട്ടും നിർത്താതെ പോകുകയും ചെയ്തു. അതുവഴി വന്ന ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ സംഭവം കണ്ടു വാഹനം നിർത്തുകയും, ഔദ്യോഗിക വാഹനത്തിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ആക്സിഡൻറ് പരിക്കേറ്റ യുവാവിനെ ചങ്ങനാശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിന് നേത്രത്വം നൽകുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.എംഎൽഎയുടെ സമയോചിതമായ ഇടപെടലും പ്രവർത്തിയും ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചു.

ബിജോ തോമസ് അടവിച്ചിറ

പശ്ചിമബംഗാളിൽ കംഗാരുകുഞ്ഞുങ്ങളെ കണ്ടെത്തിയത് ദുരൂഹത സൃഷ്ടിക്കുന്നു. ജൽപായ്ഗുരിയിൽ കംഗാരുകുഞ്ഞിനെ ചത്തനിലയിലാണ് കണ്ടെത്തിയത്. പരിക്കേറ്റ നിലയിൽ ജില്ലയിലെ മറ്റിടങ്ങളിൽനിന്ന് മൂന്ന് കംഗാരു കുഞ്ഞുങ്ങളെയും കണ്ടെത്തിയെന്ന് വനംവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി പട്രോളിംനിടെയാണു കംഗാരുക്കളെ വനപാലകർ കണ്ടെത്തിയത്. ഇവയുടെ ശരീരത്തിൽ ഗുരുതരമായ മുറിവുകൾ ഉണ്ടായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി ഉടൻ തന്നെ ബംഗാൾ സഫാരി പാർക്കിലേക്കു കൊണ്ടുപോയി.

ഓസ്ട്രേലിയയിലും ന്യൂഗിനിയയിലും മാത്രം കണ്ടുവരുന്ന കംഗാരുക്കളെ ഇവിടെയെത്തിച്ചത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തുന്നതായി ബൈകുന്തപുർ റേഞ്ച് ഓഫീസർ സഞ്ജയ് ദത്ത പറഞ്ഞു.

കഴിഞ്ഞമാസം പശ്ചിമബംഗാൾ-ആസാം അതിർത്തിയിൽ ഒരു ചരക്കുലോറിയിൽ നിന്നു കംഗാരുവിനെ രക്ഷപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശികളായ രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

 

RECENT POSTS
Copyright © . All rights reserved