India

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് തിരികെയെത്തിയതിന് പിന്നാലെ വിമർശനം. മുൻപ് ചെയ്തിരുന്നതിന് സമാനമായി സുരക്ഷിതമല്ലാത്ത രീതിയിൽ തന്നെയാണ് ഇപ്പോഴും വാവാ സുരേഷ് പാമ്പു പിടിത്തം തുടരുന്നുവെന്നാണ് ആരോപണം. ആരോഗ്യ രംഗത്ത് ശ്രദ്ധയമായ ഇടപെടൽ നടത്തുന്ന ഇൻഫോ ക്ലിനിക്ക് അഡ്മിൻ കൂടിയായ ജിനേഷ് പിഎസ് വിഷയത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായിട്ടുണ്ട്. സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാമെന്നും ജിനേഷ് കുറിക്കുന്നു.

ജിനേഷ് പിഎസിന്റെ കുറിപ്പ്

സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല. ചിലർ മറ്റുള്ളവർ പറയുന്നത് കേട്ട് പഠിക്കും. ചിലർ ഒരു തവണത്തെ അനുഭവംകൊണ്ടു പഠിക്കും. ചിലർ രണ്ടോ മൂന്നോ തവണ ദുരനുഭവം ഉണ്ടാകുമ്പോൾ പഠിക്കും. ചിലർ എത്ര അനുഭവം ഉണ്ടായാലും പഠിക്കില്ല. അത്തരക്കാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

പക്ഷേ ഓരോ തവണയും കടിയേറ്റ് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ആരോഗ്യ സംവിധാനങ്ങൾ ഇവിടെയുള്ളതിനാൽ ജീവൻ രക്ഷപ്പെടുന്നുണ്ട്. ഇതും പുള്ളിയോട് പറയുന്നതല്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഓടിയെത്തുന്ന മന്ത്രിമാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും അറിയാൻ വേണ്ടി മാത്രം ഇവിടെ പറയുന്നതാണ്. ഇത്തരം കോപ്രായം കാണിക്കുന്നതും നിങ്ങൾ അറിയേണ്ടതുണ്ട്. ആശുപത്രി കിടക്കയിൽ വച്ച് സുരക്ഷിതമായ രീതിയിൽ മാത്രമേ പാമ്പുകളെ റെസ്ക്യൂ ചെയ്യൂ എന്ന് സുരേഷ് പറഞ്ഞത് കേരളത്തിലെ ഒരു മന്ത്രിയോടാണ്, മന്ത്രി വി എൻ വാസവനോട്. അദ്ദേഹം മാത്രമല്ല, പല ജനപ്രതിനിധികളും ഉന്നത സ്ഥാനീയരും ആശുപത്രിയിൽ വന്ന് സുരേഷിനെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കാണിക്കുന്ന ഷോ അത്തരക്കാർ കൂടി അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ, സുരേഷ് എന്ന വ്യക്തിയുടെ ജീവന് വിലയുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അദ്ദേഹത്തെ ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്തിരിപ്പിക്കണം.

ഇത്ര അപകടകരമായ ഷോ കാണിക്കുമ്പോൾ പോലും ചുറ്റും കൂടി നിന്ന് കയ്യടിച്ച ഫാനരന്മാരാണ് സുരേഷിനെ ഈ അവസ്ഥയിൽ എത്തിച്ചത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും മറ്റും അങ്ങനെ കയ്യടിച്ചു കൂടാ, അല്ലെങ്കിൽ അവഗണിച്ചുകൂടാ. ഇനിയുമൊരു പാമ്പുകടിയേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ ജീവൻ രക്ഷപ്പെടണം എന്ന് മാത്രമേ പറയാനാവൂ, ആഗ്രഹിക്കാവൂ. അതുകൊണ്ടാണ് ഇപ്പോൾ പറയുന്നത്. മനുഷ്യ ജീവന് വില കൽപ്പിക്കുന്നു എങ്കിൽ ഇത്തരം ഷോകൾ അവസാനിപ്പിക്കാനായി ഇടപെടണം.

നടന്‍ മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ നടന്‍ ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വീഡിയോ പങ്കുവെച്ചുകൊണ്ട് സൂപ്പര്‍ താരത്തിന്റെ അഹങ്കാരമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയതോടെ ആരാധകര്‍ തമ്മിലുള്ള യുദ്ധമായി കാര്യങ്ങള്‍ മാറി.

എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അതായിരുന്നില്ല. മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി അവരങ്ങള്‍ക്കായി കാത്തിരുന്നു. നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്‍കി.

ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ചെറുതായി ശകാരിക്കുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്.

ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് പറയുക മാത്രമാണ് താരം ചെയ്തത്.

നടനായും സഹനടനായും വില്ലനായും മലയാള സിനിമാ ലോകത്ത് നിറസാനിധ്യമായ താരമാണ് സായികുമാർ. കൊട്ടാരക്കര ശ്രീധരൻ എന്ന അതുല്യ പ്രതിഭയുടെ മകനായ സായികുമാർ 1989ൽ പുറത്തിറങ്ങിയ സിദ്ധീഖ് ലാൽ കൂട്ടുകെട്ടിന്റെ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ റാം ജിറാവു സ്പീക്കിങ്ങിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ മലയാളികൾ മറക്കാൻ സാധ്യതയില്ല. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളാണ് സായികുമാറിനെ തേടിയെത്തിയത്.

സിനിമാ മേഖലയിലെ തന്റെ സൗഹൃദത്തെ കുറിച്ച് സായി കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാൻസ് മീഡയയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം.

മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല താണെന്നാണ് സായി കുമാർ പറയുന്നത്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും സായി കുമാർ പറയുന്നു.

‘ഞങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ ഒരുപാട് വ്യത്യസ്തമാണ്. അവര്‍ സംസാരിക്കുന്ന വിഷയങ്ങളെ കുറിച്ച് എനിക്കറിയില്ല. അപ്പോള്‍ ഞാനവിടെ വേസ്റ്റാണ്. ഇവരെയൊക്കെ എന്തെങ്കിലും ആവശ്യത്തിന് മാത്രമേ ഞാന്‍ വിളിക്കാറുള്ളു. മുകേഷിനെ ഞാന്‍ വിളിക്കാറില്ല. എന്നെ ആരും പാര്‍ട്ടിക്ക് ക്ഷണിക്കാറുമില്ല, ഞാന്‍ വരട്ടെയെന്ന് ചോദിച്ച് പോകാറുമില്ല” സായി കുമാർ മനസ് തുറന്നു.

സിബിഐ മൂന്നാം ഭാഗത്തിൽ സുകുമാരൻ അവതരിപ്പിച്ച സത്യദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ ഡിവൈഎസ്പി ദേവദാസിനെ അവതരിപ്പിച്ചത് സായ് കുമാറാണ്. ആ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂക്കയും മുകേഷും പറഞ്ഞ കാര്യങ്ങളെ കുറച്ചും സായ് കുമാർ അഭിമുഖത്തിൽ മനസ് തുറന്നു.

‘പോലീസ് ഓഫീസർൻറ വേഷമാണ് ചെയ്യണ്ടത് എന്ന് മാത്രമാണ് അറിഞ്ഞത്. സുകുവേട്ടൻ ചെയ്ത കഥാപാത്രമാണ് എന്ന് ഷൂട്ടിന് ചെല്ലുമ്പോഴാണ് ഞാനറിയുന്നത്. അറിഞ്ഞിരുന്നേൽ ആ വേഷം ചെയ്യാൻ ധൈര്യപ്പെടില്ലായിരുന്നു. മധുവേട്ടനാണ് ലോക്കേഷനിൽ ചെന്നപ്പോൾ ഇക്കാര്യം പറയുന്നത്. സുകുവേട്ടൻറെയും എൻറെയും മാനറിസങ്ങൾ തികച്ചും വ്യത്യസ്തമാണ് ആണ് സുകുവേട്ടൻ്റേ ചില ഭാവങ്ങൾ ഞാൻ അഭിനയിച്ചു കാണിച്ചു എന്നാൽ മധു ചേട്ടൻ നിർത്താതെ ചിരിയായിരുന്നു. ഒടുവിൽ മമ്മൂക്കയെയും മുകേഷിനെയും അറിയിച്ചു. സൂക്ഷിച്ച് ചെയ്യണം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. ഇത് വൻ റിസ്കാണ്,എന്ത് ധൈര്യത്തിലാണ് നീയിത് ചെയ്യുന്നത് എന്ന് മുകേഷിൻ്റെ വക ഡയലോഗും. പക്ഷേ ശ്രദ്ധയോടെ കൈകാര്യം ചെയ്തതുകൊണ്ട് ആ കഥാപാത്രം നന്നായി ചെയ്യാൻ സാധിച്ചു.സായ്കുമാർ പറയുന്നു.

ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂർ ചിന്ന അല്ലാപുരം ബലരാമൻ മുതലിയാർ തെരുവിൽ ദുരൈവർമ(49), മകൾ മോഹനപ്രീതി (13) എന്നിവരാണ് മരിച്ചത്.

വീട്ടുവരാന്തയിൽ തന്‍റെ പുതിയ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ വെച്ച് കിടന്നുറങ്ങിയതായിരുന്നു ദുരൈവർമയും മകളും. ജനലുകളില്ലാത്ത ആസ്ബറ്റോസ് മേൽക്കുരയോടുകൂടിയ ചെറിയ രണ്ട് മുറി വീടാണ് ഇവരുടേത്. ശനിയാഴ്ച പുലർച്ച രണ്ടരയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടാവുകയായിരുന്നു.

തൊട്ടടുത്ത് നിർത്തിയ മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചു. ആളിപ്പടരുന്ന തീയും കരിമ്പുകയും കാരണം ദുരൈവർമയും മോഹനപ്രീതിയും പുറത്തുവരാനാവാതെ മുറിക്കുള്ളിൽനിന്ന് കുടുങ്ങി. സമീപവാസികൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്.

ഷോർട്ട്സർക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു. പഴയ സോക്കറ്റിലാണ് ഇ- സ്കൂട്ടറിന്‍റെ ചാർജ് പ്ലഗ് ചെയ്തിരുന്നത്. വർഷങ്ങൾക്ക് മുൻപെ ദുരൈവർമയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൻ അവിനാഷ് തൊട്ടടുത്ത ബന്ധു വീട്ടിൽ വിരുന്നുപോയിരുന്നു.

കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം കഴുത്തറുത്ത് ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗോൾപുരിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിണി സെക്ടർ 1 ൽ നിന്നുള്ള കൗമാരക്കാരനെ വ്യാഴാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു.

വെള്ളിയാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസിന് ലഭിക്കുന്നത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ട്രാവൽ ബാഗ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ബാഗ് പരിശോധിച്ച പോലീസ് കഴുത്തറുത്ത നിലയിൽ കൗമാരക്കാരന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ചേര്‍പ്പുള്ളി സ്വദേശി ബാബുവിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ മണ്ണ് കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രതി കെ ജെ സാബുവിന്റെ മൊഴി. മാതാവിന്റെ സഹായത്തോടെയാണ് സഹോദരന്റെ മൃതദേഹം മറവുചെയ്തതെന്നും സാബു പോലീസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ബാബുവിനെ സാബു കഴുത്തില്‍ പിടിച്ച് ഞെക്കുകയായിരുന്നു. മരണപ്പെട്ടെന്ന് കരുതി മറവ് ചെയ്തിട്ടുണ്ടാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സൂചന. വ്യാഴാഴ്ച രാവിലെയാണ് പ്രദേശവാസികള്‍ പാടശേഖരത്തില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.

‘ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അതില്‍ ഏറ്റവും സന്തോഷിക്കുന്നത് തീര്‍ച്ചയായും രണ്ട് പേരാണ്. നീയും ഞാനും. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണം’.

മലയാളി മാധ്യമപ്രവര്‍ത്തകയായ ശ്രുതി നാരായണന്‍ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഭര്‍ത്താവിന് എഴുതിയ ആത്മഹത്യ കുറിപ്പിലെ കണ്ണീരണിയിക്കുന്ന വരികളാണിത്.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയും, കാസര്‍ഗോഡ് സ്വദേശിനിയുമായ ശ്രുതി നാരായണന്‍ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയത്.

ഭര്‍ത്താവില്‍ നിന്നും നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ശ്രുതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനും, പോലീസിനും, മാതാപിതാക്കള്‍ക്കുമായി മൂന്ന് വ്യത്യസ്ത ആത്മഹത്യകുറിപ്പുകളാണ് ശ്രുതി എഴുതി തയ്യാറാക്കിയത്.

നാലു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കൊടിയ പീഡനങ്ങളാണ് ഭര്‍ത്താവ് അനീഷില്‍ നിന്നും 27കാരിയായ ശ്രുതി നേരിട്ടത്. ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനുശേഷം ഇവരറിയാതെ രഹസ്യ ക്യാമറയും ശ്രുതി വീട്ടുകാരുമായി ഫോണില്‍ നടത്തുന്ന സംഭാഷണം രേഖപ്പെടുത്തുന്നതിനുള്ള യന്ത്രവുമെല്ലാം വീട്ടിനകത്ത് സ്ഥാപിച്ചതായും ശ്രുതിയുടെ സഹോദരന്‍ നിഷാന്ത് പറയുന്നു. അമ്മയ്ക്ക് പണം അയച്ചാലോ, അച്ഛന് പുസ്തകം സമ്മാനിച്ചാലോ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു.

‘ഇനിയൊരിക്കലും നിങ്ങളുടെ പീഡനം സഹിക്കേണ്ടതില്ല എന്നോര്‍ക്കുമ്പോള്‍ മരണപ്പെടുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനിയൊരിക്കലും ഞാനുണ്ടാകില്ലെന്നതില്‍ നിങ്ങള്‍ക്കും സന്തോഷിക്കാം’- ഭര്‍ത്താവിനായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ശ്രുതി കുറിച്ചു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണമെന്നും, 20 മിനിറ്റിലധികം ആര്‍ക്കും പീഡനം സഹിക്കാനാകില്ലെന്നും ശ്രുതി പറയുന്നു.

‘ഞാന്‍ ജീവിച്ചിരുന്നാല്‍ അത് നിങ്ങള്‍ക്ക് ദു:ഖമായിരിക്കും. മരണപ്പെട്ടാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നിങ്ങള്‍ എന്നെ മറന്നുകൊള്ളും’- എന്നായിരുന്നു ശ്രുതി മാതാപിതാക്കള്‍ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്.

കാസര്‍ഗോഡ് ജില്ലയിലെ റിട്ടയേര്‍ഡ് അധ്യാപകരായ നാരായണന്‍-സത്യഭാമ ദമ്പതികളുടെ മകളാണ് ശ്രുതി. പിതാവ് നാരായണന്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ‘വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഞങ്ങളെ വേദനിപ്പിക്കും എന്ന് കരുതിയായിരിക്കാം മകള്‍ അതിന് മുതിരാതിരുന്നത്. മരുമകനെ വിലയിരുത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി’- പിതാവ് പറയുന്നു.

ഫെബ്രുവരിയില്‍ ഇരു കുടുംബങ്ങളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് അന്ന് അനീഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനീഷ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മകളെ അനീഷിനൊപ്പം പറഞ്ഞയച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ അനീഷ് മകളെ വീട്ടിലാക്കി മടങ്ങുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടിരുന്ന വ്യക്തിയായിരുന്നു ശ്രുതിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹം എത്രത്തോളം ഒരാളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് പറയാന്‍ ശ്രുതി ശ്രമിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും കാഴ്ചയില്‍ ശ്രുതി സന്തോഷവതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2013ലാണ് ശ്രുതി റോയിട്ടേഴ്‌സില്‍ ജോലി ആരംഭിച്ചത്.

പ്രണയത്തിൽ നിന്നും പിന്മാറിയ യുവതിയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹത്തിന്റെ കൈകളും വെട്ടി മാറ്റി യുവാവിന്റെ ക്രൂരത. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. തൃഷ സോളങ്കി എന്ന 19 കാരിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. തൃഷയെ വെട്ടിക്കൊലപ്പെടുത്തിയ കാമുകൻ കൽപേഷ് ഠാക്കൂറിനെ (23) പോലീസ് അറസ്റ്റ് ചെയ്തു.

തൃഷ മൂന്ന് വർഷത്തെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോയതാണ് കൊലയ്ക്ക് കാരണമെന്ന് കൽപേഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രണ്ടു മാസങ്ങൾക്കു മുൻപ് തൃഷ പ്രണയത്തിൽനിന്നും പിന്മാറുന്നതായും തനിക്ക് മറ്റൊരു സൗഹൃദം ഉണ്ടെന്നും കൽപേഷിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കിമായത്.

പ്രണയം തുടരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങിയില്ല. ഇതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെങ്കിലും തൃഷയുടെ മനസ് മാറിയില്ല.

ഇതോടെ പെൺകുട്ടിയെ കൊലപ്പെടുത്താനായി തീരുമാനിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ നേരിട്ട് കണ്ട് സംസാരിക്കണമെന്നു ഇയാൾ അറിയിച്ചത് പ്രകാരമാണ് ദേശീയപാത 48ന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് തൃഷയെത്തിയത്.

പ്രണയം തുടരാൻ അയാൾ ഇവിടെ വെച്ചും ആവശ്യപ്പെട്ടിട്ടും തൃഷ വഴങ്ങാത്തതോടെ കയ്യിൽ കരുതിയിരുന്ന ആയുധം വച്ച് തൃഷയുടെ കഴുത്തിൽ ആഞ്ഞുവെട്ടി. പിന്നീട് പലതവണ വെട്ടി മരണം ഉറപ്പിച്ചു. മൃതദേഹത്തിൽനിന്നും കൈകളും വെട്ടിമാറ്റി. ഇതിനുശേഷം അവിടെ നിന്നും ഓടിപ്പോയി.

ആളൊഴിഞ്ഞ കെട്ടിടത്തിൽ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തിൽ നിന്നും കിട്ടിയ ആധാർ കാർഡ് ഉപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

തൃശൂര്‍ ചേര്‍പ്പില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്. മുത്തുള്ളി സ്വദേശിയായ കെ ജെ ബാബുവാണ് മരിച്ചത്. സംഭവത്തില്‍ സഹോദരനായ കെ ജെ സാബുവിനെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.

മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നാണ് സഹോദരനെ കൊല്ലാന്‍ കാരണമെന്ന് സാബു പോലിസിന് മൊഴി നല്‍കി. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തുള്ള ഒരു പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

ഇന്ന് രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കൈ കണ്ടു. കയ്യില്‍ ബാബു എന്ന് പച്ച കുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് പോലിസിനെ അറിയിച്ചു.

ജില്ലാ റൂറല്‍ പോലിസ് മേധാവി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തില്‍ പോലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് അന്വേഷണത്തില്‍ സാബുവാണ് ബാബുവിനെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അമ്മയെയും പ്രതി ചേർത്തു. മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെയാണെന്ന സാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെയും പ്രതി ചേർത്തത്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്പ്ലെന്‍ഡര്‍ ബൈക്ക് ഓടിച്ച് വന്ന സുധിയെ സിനിമാപ്രേമികള്‍ മറക്കാന്‍ വഴിയില്ല. ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുഞ്ചാക്കോ ബോബന്‍ 1997ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രമായ ‘അനിയത്തിപ്രാവി’ലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയിരുന്നു.

അനിയത്തിപ്രാവില്‍, നായകനെ പരിചയപ്പെടുത്തുന്ന ആദ്യ സീനില്‍ തന്നെ സ്പ്ലെന്‍ഡര്‍ ബൈക്കുമായി താരം എത്തുന്നത് കാണാം. സിനിമയില്‍ ഉടനീളം താരത്തിന് കൂട്ടായി ആ ബൈക്കും ഉണ്ടായിരുന്നു. ഇപ്പോള്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയിലെ ആ സ്പ്ലെന്‍ഡര്‍ ബൈക്ക് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

”25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സ്പ്ലെന്‍ഡര്‍ ബൈക്ക് തിരിച്ച് സുധിയുടെ കയ്യിലേക്ക്, എന്റെ കയ്യിലേക്ക് വന്നിരിക്കുകയാണ്.

അതൊരു ആലപ്പുഴക്കാരന്റെ കയ്യിലായിരുന്നു. അദ്ദേഹം ഹോണ്ടയുടെ ഷോറൂമില്‍ ജോലി ചെയ്യുന്ന ഒരാളാണ്. അത് ഏറ്റവും നല്ല രീതിയില്‍ തന്നെ ഇത്രയും കാലം അദ്ദേഹം പരിപാലിച്ചു. വണ്ടി ഇപ്പോഴും കണ്ടീഷനിലാണ്.

ആ ബൈക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ഈ വേളയില്‍ നിങ്ങളോടൊപ്പം പങ്കുവെക്കുകയാണ്,” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

താരം ഇപ്പോള്‍ കാസര്‍ഗോഡ് ഷൂട്ടിംഗ് തിരക്കിലാണ്. കഴിഞ്ഞ ദിവസമാണ് അനിയത്തിപ്രാവിലെ ബൈക്ക് കൊച്ചിയിലെ ചാക്കോച്ചന്റെ വീട്ടിലെത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാല്‍ ഉടന്‍ തന്നെ ബൈക്കില്‍ ഒരിക്കല്‍ കൂടി കറങ്ങണം എന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഫാസില്‍ സംവിധാനം ചെയ്ത ചിത്രമാണ് അനിയത്തിപ്രാവ്. ശാലിനിയായിരുന്നു ചിത്രത്തിലെ നായിക. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മിച്ചത്. സിനിമയിലെ ഔസേപ്പച്ചന്റെ ഗാനങ്ങളും ജനപ്രിയമായിരുന്നു

‘കാതലുക്കു മരിയാതൈ’ എന്ന പേരില്‍ ഈ ചിത്രം ഫാസില്‍ തന്നെ തമിഴിലും പുനര്‍നിര്‍മിച്ചിരുന്നു. ‘ഡോലി സജാ കെ രക്നാ’ എന്ന പേരില്‍ ഹിന്ദിയില്‍ പ്രിയദര്‍ശനും ഈ ചിത്രം പുനരാവിഷ്‌കരിച്ചു.

തിലകന്‍, ശ്രീവിദ്യ, കെ.പി.എ.സി ലളിത, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, സുധീഷ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയ അനിയത്തിപ്രാവ് 255 ദിവസങ്ങളിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ കൂടിയാണ്.

 

RECENT POSTS
Copyright © . All rights reserved