എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.
ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.
വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.
അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.
അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.
ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.
ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.
ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.
മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…
കൊച്ചി∙ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.
ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ നിന്ന് 12.30 ന് മരട്, സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എന്‍ക്ലേവിലെ വസതിയിലെത്തിക്കും. 3 മണിയോടെ അന്ത്യ ശുശ്രൂക്ഷകള്‍ക്കായി എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലേക്ക് കൊണ്ടുപോകും.
സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.
നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.
ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.
പൊട്ടിത്തെറിയുണ്ടാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ. തൃശൂര്‍ കൊരട്ടി പൂലാനിയിലാണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്ന കുറിപ്പ് കണ്ടെടുത്തു.
ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് നാല്‍പത്തിരണ്ടുകാരനായ അനില്‍കുമാര്‍. ഭാര്യയും രണ്ടു മക്കളും രണ്ടു ദിവസം മുമ്പാണ് പിണങ്ങി പോയത്. ഇതിന്റെ മാനസിക വിഷമത്തിലാണ്. മരണം ഉറപ്പാക്കാനുള്ള ആത്മഹത്യാ രീതി യൂ ട്യൂബിലൂടെ കണ്ട് പഠിച്ച ശേഷമാണ് പാചകവാതകവും വെടിമരുന്നും വായിലേയ്ക്കു പ്രവഹിപ്പിച്ചത്.
ശക്തമായ പ്രവാഹത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചായിരുന്നു ജീവനൊടുക്കിയത്. കാറ്ററിങ് നടത്തിപ്പുകാര്‍ വിഭവങ്ങള്‍ ചൂടായി സൂക്ഷിക്കാന്‍ വേണ്ടി ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് പാത്രത്തിനു താഴെ തീനാളങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനായി ചെറിയ സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ കിട്ടും. ഇത്തരം സിലിണ്ടര്‍ ഉപയോഗിച്ചാണ് വാതകം വായിലേയ്ക്കു പ്രവഹിപ്പിച്ചത്.
സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നതായുള്ള കുറിപ്പ് പൊലീസിന് കിട്ടി. വീട് അകത്തു നിന്ന് അടച്ചിട്ട നിലയിലായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. യു ട്യൂബില്‍ ഓരോ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ട് അത് പ്രായോഗികമായി പരീക്ഷിക്കുന്ന പ്രകൃതക്കാരന്‍ കൂടിയായിരുന്നു അനില്‍കുമാര്‍.
വെടിമരുന്ന് തിരയായി പ്രവഹിപ്പിക്കാന്‍ പാകത്തില്‍ ഒരു ഉപകരണം യൂ ട്യൂബ് നോക്കി അനില്‍കുമാര്‍ ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
നടൻ ദിലീപ് ആരോപണവിധേയനായ വധഗൂഢാലോചന കേസിൽ നടി മഞ്ജു വാരിയരുടെ മൊഴിയെടുത്തു. സ്വകാര്യ ഹോട്ടലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയത്. എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ എത്തിയ എഴ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. മൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുക്കലിൽ ഫോൺ സന്ദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങളും. നേരത്തേ, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ദിലീപിന്റെ ഫോണിൽ നിന്ന് വീണ്ടെടുത്ത ഓഡിയോ സന്ദേശങ്ങളെക്കുറിച്ച് മഞ്ജുവിനോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് സൂചന. ദിലീപ് ഫോണിൽ നിന്ന് നീക്കം ചെയ്ത വാട്‌സാപ് ഗ്രൂപ്പുകളിലുള്ള പലരെയും വരുംദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് വിവരം. കേസിലെ എട്ടാം പ്രതി സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
ദുരൂഹത നിറഞ്ഞ മരണങ്ങളുടെ പിന്നിലുള്ള സത്യത്തെ തുറന്നുകാട്ടാന്‍ വീണ്ടും സേതുരാമയ്യരെത്തുന്നു. വരാനിരിക്കുന്നത് ഒരു വമ്പന്‍ ചിത്രം തന്നെയാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറില്‍ കാണാനാകും.
ബാസ്‌കെറ്റ് കില്ലിങ്ങിലൂടെയാണ് കഥാവികാസം. സ . ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് സംവിധാനം്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോര്‍ഡും സേതുരാമയ്യര്‍ക്ക് സ്വന്തമാണ്. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്. മെയ് ഒന്നിന് സിബിഐ 5 തിയറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു അഗസ്റ്റിന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഗസ്റ്റിന് പിന്നാലെ മകള്‍ ആന്‍ അഗസ്റ്റിനും സിനിമയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് വേച്ച് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ശക്തമായ മടങ്ങിവരവായിരുന്നു ആന്‍ നടത്തിയത്. ഇപ്പോള്‍ അച്ഛനെ കുറിച്ച് ആന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോളാണ് ആന്‍ പപ്പയെ കുറിച്ച് സംസാരിച്ചത്.
വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് ആന്‍ പറഞ്ഞിരുന്നു. വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നായിരുന്നു ആന്‍ പറഞ്ഞത്. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവും. ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറഞ്ഞിരുന്നു. അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു.
അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന്. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം. കേട്ട് കേട്ട് നല്ല ക്ലോസായതാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ ഇല്ലെന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.
സ്വന്തം ലേഖകൻ
ഡെൽഹി : ആം ആദ്മി പാർട്ടിക്ക് ഇന്ത്യയിലൂടനീളം കഴിഞ്ഞ കാലങ്ങളെക്കാളേറെ സ്വീകാര്യത ലഭിക്കുന്നതും ശരവേഗത്തിൽ പാർട്ടി വളരുന്നതും പരമ്പരാഗത ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തിയിരിക്കുന്നു. 2012 മുതൽ ഇങ്ങോട്ടുള്ള വളർച്ച നിരക്കിൽ അതിശയിപ്പിക്കുന്ന വർദ്ധനവാണ് ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാശ്മീർ മുതൽ കേരളം വരെയും, ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിൽ ആയിരങ്ങളാണ് ആം ആദ്മി പാർട്ടിയിൽ ദിനംപ്രതി അംഗത്വമെടുത്തുകൊണ്ടിരിക്കുന്നത്.
കെജ്രിവാളിനെ ബി ജെ പി ചാരനെന്നും , കോൺഗ്രസ്സിന്റെ ബി ടീമെന്നും , പാക്കിസ്ഥാൻ ചാരനെന്നും, ഖാലിസ്ഥാൻ വാദിയെന്നും, അരാഷ്‌ട്രീയ വാദിയെന്നും , നക്സലേറ്റെന്നും ഒക്കെ ഇവർ ആവുന്നത്ര പ്രചരിപ്പിച്ചിട്ടും കെജ്രരിവാൾ എത്തുന്നിടത്തൊക്കെ ജനലക്ഷങ്ങൾ ഒഴുകിയെത്തുന്നതുമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളെയും വിലയ്‌ക്കെടുത്തുകൊണ്ട് കെജ്രരിവാൾ വിരുദ്ധ വാർത്തകൾ നൽകിയിട്ടും അതിനൊന്നും യാതൊരു തരത്തിലുള്ള സ്വാധീനവും ഇന്ത്യൻ ജനതയ്ക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇവരെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇന്ത്യയിലെ വളർച്ചയെക്കാൾ ഉപരി വിദേശ ഇന്ത്യക്കാരുടെ ഇടയിലും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആം ആദ്മി പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആം ആദ്മി പാർട്ടി മറ്റ് പാർട്ടികളെ കൂടെ കൂട്ടാത്തതും , ആം ആദ്മി വളർന്നാൽ തങ്ങൾ പൂർണ്ണമായും ഇല്ലാതാകും എന്ന ഭയവും ഇന്ത്യയിലെ മറ്റ് എല്ലാം പാർട്ടികളിലും വളരെ ശക്തമായിട്ട് ഉണ്ടായിട്ടുണ്ട്. ഒന്നിച്ച് നിന്ന് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നത്. വർഗ്ഗീയ കലാപങ്ങൾ നടത്തി കെജ്രിവാളിനെയും ആം ആദ്മി പാർട്ടി നേതാക്കളെയും അതിലേയ്ക്ക് വലിച്ചിഴച്ച്, വർഗ്ഗീയ ദ്രുവീകരണം നടത്തി ആം ആദ്മി പാർട്ടി വിരുദ്ധ വികാരം ഉണ്ടാക്കാൻ നടത്തിയ ശ്രമങ്ങളും ദിനപ്രതി പരാജയപ്പെടുകയാണ്. അതുകൊണ്ട് തന്നെ ഈ വളർച്ചയ്‌ക്കെല്ലാം കാരണമാകുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ തകർക്കുവാനുള്ള വലിയ പദ്ധതികളാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ തയ്യാറാക്കുന്നത്.
അതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളിലും ശബളം നൽകി പ്രവർത്തിക്കുന്ന വിശ്വസ്തരായ അവരുടെ പാർട്ടി പ്രവർത്തകരെയും, ഐ റ്റി ടീം അംഗങ്ങളെയും ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളായ ഫേസ്‌ബുക്ക് , വാട്ട്സ്ആപ്പ് , ട്വിറ്റർ , ഇൻസ്റ്റാഗ്രാം, ടെലഗ്രാം , ഫേസ്‌ബുക്ക് മെസ്സന്ജർ തുടങ്ങിയ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളെപ്പോലെ ചേർത്തുകൊണ്ട് ചാരന്മാരായി പ്രവർത്തിപ്പിക്കുകയാണ് ആദ്യ നീക്കം. ഈ ചാരന്മാർ ഓരോ ഗ്രൂപ്പുകളിലെ ചർച്ചകളെയും , വളർച്ചയെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും.
ആദ്യ കാലങ്ങളിൽ ഇവർ സജീവ അംഗങ്ങളെപ്പോലെ പ്രവർത്തിച്ച് ഗ്രൂപ്പിൽ ഉള്ളവരുടെ വിശ്വാസ്യത നേടും. പിന്നീട് അംഗങ്ങൾ ആരെങ്കിലും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉടലെടുത്താൽ അതിനെ വിദഗ്‌ധമായി ഉപയോഗപ്പെടുത്തി തർക്കിക്കുന്നവരെ പരമാവധി അകൽച്ചയിൽ എത്തിക്കും. ഈ അവസരത്തിൽ ഈ ചാരന്മാർ തന്നെ ചേർത്തിരിക്കുന്ന മറ്റ് ചാരന്മാരോട് ഗ്രൂപ്പിലെ തർക്കങ്ങളിലും വഴക്കുകളിലും മനസ്സുമടുത്തു, അതുകൊണ്ട് തന്നെ ഞാൻ പോകുവാണ് എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ ആവശ്യപ്പെടും. ഇതൊന്നും മനസ്സിലാകാതെ നിൽക്കുന്ന ഗ്രൂപ്പിലുള്ള സാധാരണക്കാരും , പാവങ്ങളും , നിക്ഷ്പക്ഷരുമായ അംഗങ്ങൾ പതിയെ പേടിച്ചിട്ട് ഗ്രൂപ്പ് വിട്ട് പോകുവാൻ തുടങ്ങും. ഇതായിരിക്കും ഇവർ സ്വീകരിക്കുന്ന ആദ്യ നടപടി. ലക്ഷ്യം സജീവ ഗ്രുപ്പുകളെ സാവധാനം നിർജ്ജീവമാക്കുക.
അടുത്തതായി ഗ്രൂപ്പിൽ നടക്കുന്ന എല്ലാത്തരം നല്ല പ്രവർത്തനങ്ങളുടെയും ചർച്ചകളിൽ ഇവർ വിദഗ്ദ്ധമായി ഏതെങ്കിലും തരത്തിലുള്ള ന്യായവാദങ്ങൾ നിരത്തി ആ നല്ല പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കും. ഈ ഗ്രൂപ്പിലുള്ള ആളുകളെകൊണ്ട് ആം ആദ്മി പാർട്ടിയുടെ നേത്ര്യത്വത്തിൽ ജനങ്ങൾക്ക് ഉപകാരപരമായ ഒരു നല്ല പദ്ധതികളും നടപ്പാക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യം. പല നല്ല പദ്ധതികളും നടക്കാതെ വരുമ്പോൾ ആത്മാർഥമായി എന്തെങ്കിലും ആം ആദ്മി പാർട്ടിയിലൂടെ സമൂഹത്തിന് വേണ്ടി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ നിർജ്ജീവമാവുകയും സാവധാനം മനംമടുത്ത് ഗ്രൂപ്പ് വിട്ട് പോവുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് വ്യക്തമായ പദ്ധതികളോ , പ്രത്യേയശാസ്ത്രമോ ഇല്ല എന്ന് പ്രചരിപ്പിക്കുക.
അതുപോലെ നിക്ഷപക്ഷർ എന്ന് തോന്നിക്കുന്ന ഇവരുടെ കൂടെയുള്ളവരെ കൊണ്ട് ജാതി-മത ചർച്ചകൾ നടത്താൻ കഴിയുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട് ഗ്രൂപ്പുകളെ വർഗ്ഗീയ ചർച്ചകളിലേയ്ക്ക് നയിക്കും. ജാതി-മത താൽപര്യങ്ങൾക്കായി തർക്കിക്കുന്നവർ തമ്മിൽ ഏറ്റുമുട്ടുകയും അവസാനം രണ്ട് കൂട്ടരും ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുന്നിടം വരെ ചർച്ചയെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടി വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുക.
ഈ ചാരന്മാർ തന്നെ അവരുടെ പാർട്ടികളിലെ ചെറിയ നേതാക്കളെ ആം ആദ്മി പാർട്ടിയിൽ എത്തിക്കുകയും പിന്നീട് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി വെയ്പ്പിക്കുകയും, എല്ലാ മാധ്യമങ്ങളെകൊണ്ടും അത് പ്രചരിപ്പിച്ച് , അത് ആം ആദ്മി പാർട്ടിയുടെ തെറ്റ് കൊണ്ടാണെന്ന് വരുത്തി തീർത്തുകൊണ്ട് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ലക്ഷ്യം ആം ആദ്മി പാർട്ടിക്ക് നല്ലൊരു നേതൃത്വമോ , സംഘടനാ സംവിധാനമോ ഇല്ല എന്ന് പ്രചരിപ്പിച്ച് സജീവ പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകറ്റുക.
മറ്റ് ചില ചാരന്മാർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ്യപ്പെടുന്ന പോസ്റ്റുകൾക്ക് ഒരു ആം ആദ്മി പാർട്ടി പ്രവർത്തകന്റെ നിലവാരത്തിന് ചേരാത്ത രീതിയിലുള്ള വർഗ്ഗീയവും , വ്യക്തിപരവുമായ തരംതാണ കമെന്റുകൾ പ്രചരിപ്പിക്കും. ലക്ഷ്യം മറ്റ് പാർട്ടികളിൽ മനംമടുത്ത് നിൽക്കുന്ന പ്രവർത്തകർ ഒരിക്കലും ആം ആദ്മി പാർട്ടിയിൽ ആകൃഷ്‌ടരാകരുത്. അതോടൊപ്പം താൻ ഇപ്പോൾ വിശ്വസിക്കുന്ന പാർട്ടിയെക്കാൾ മോശമാണ് ആം ആദ്മി പാർട്ടി എന്ന തെറ്റായ ബോധം ഉണ്ടാക്കുക എന്നതുമാണ്.
മഹാഭൂരിപക്ഷം മാധ്യമങ്ങളിലും ഇന്ത്യൻ ജനതയ്ക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും, അതുകൊണ്ട് തന്നെ 2014 കാലഘട്ടങ്ങളിൽ ഉപയോഗിച്ച് വിജയിച്ച ഈ ചാര തന്ത്രം മാത്രമേ ഇനിയുമുള്ള ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തടയുവാനുള്ള മാർഗ്ഗമെന്ന് ഇന്ത്യൻ പരമ്പരാഗത രാഷ്രീയ പാർട്ടികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തന്ത്രം വിജയിപ്പിക്കുവാനായി പതിനായിരക്കണക്കിന് പാർട്ടി ചാരന്മാരെയാണ് ഇന്ത്യയിലെ പാർട്ടികൾ ശമ്പളം നൽകി ആം ആദ്മി പാർട്ടിക്കെതിരെ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഇതിനെ തടയാൻ ആം ആദ്മി പാർട്ടി സംഘടനാ രംഗത്തും, പാർട്ടിയുടെ പ്രധാനപ്പെട്ട ഔദ്യോഗിക മേഖലകളിലും നേതാക്കൾക്കും , പ്രവർത്തകർക്കും ക്ര്യത്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ച് വിജയിച്ച വിദ്യാസമ്പന്നരും പ്രഗത്ഭരുമായ മഹത് വ്യക്തികളുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള വികസനപ്രവർത്തനങ്ങൾക്കും , സംഘടന പ്രവർത്തനത്തിനും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആം ആദ്മി പാർട്ടിയുടെ വളർച്ചയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം ചാരന്മാരെ പെട്ടെന്ന് കണ്ടുപിടിക്കുവാനും കരുതലോടെ നീങ്ങുവാനുമുള്ള പദ്ധതികൾ ഉടൻ തന്നെ ആം ആദ്മി പാർട്ടിയുടെ ഐ റ്റി ടീം നടപ്പിലാക്കുന്നതായിരിക്കുമെന്നും , അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയെ നിയന്ത്രിക്കുന്ന ഗ്രൂപ്പ് അംഗങ്ങൾ കരുതലോടെ ഇരിക്കണമെന്നും അറിയിക്കുന്നു.
ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, സില്‍ക് സ്മിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് തീയറ്ററില്‍ എത്തിയ മലയാള ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയാണ്. ആഭിചാരം, മന്ത്രവാദം എന്നീ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.
തെന്നിന്ത്യന്‍ മാദക റാണി ആയിരുന്ന സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് ചെയ്തത്. ആഭിചാര ക്രിയ നടത്തുന്നതിനായി സില്‍ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം ഈ ചിത്രത്തില്‍ ഉണ്ട്. ആ ഒരു രംഗം പൂര്‍ണ മനസ്സോടെയാണ് സില്‍ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു.
അത്തരം ഒരു സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ സംവിധായകന്‍ ഡെന്നീസിനും തനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെയാണ് പറയുക എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് കാര്യമെന്താണെന്ന് തിരക്കി. ചമ്മല്‍ കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് അവിടെ നിന്നും പോയി. പിന്നീട് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് സംസാരിച്ചത് താനാണെന്ന് വേണു ബി നായര്‍ പറയുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സില്‍ക് സ്മിത ചോദിച്ചത്.
ആ രംഗത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്ന് സില്‍ക് സ്മിത പറഞ്ഞു.പിന്നീട് ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിക്കുകയും ചെയ്തു . എന്നാല്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നു. ആ സീന്‍ ചിത്രീകരിക്കുമ്ബോള്‍ അവിടെ അധികം ആരും ഉണ്ടാകരുത് എന്നതായിരുന്നു ഡിമാന്‍റ്. സില്‍ക് സ്മിതയുടെ താല്‍പര്യമനുസരിച്ച് മമ്മൂട്ടി ഉള്‍പ്പടെ ആ സീനില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമേ ഷൂട്ട് സമയത്തു അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വേണു ഓര്‍ക്കുന്നു.
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.
സംസ്ഥാനത്ത് സിൽവർലൈൻ സർവേ വീണ്ടും ആരംഭിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സർവേക്കായി എത്തിയവരെ തടഞ്ഞു നാട്ടുകാരും സമരക്കാരും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പോലീസ് ചവിട്ടി വീഴ്ത്തി. സമരക്കാരെ പോലീസുകാരൻ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നു.
മംഗലപുരം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിൽ സർവേക്കായി എത്തിയ കെ-റെയിൽ അധികൃതരെയും റവന്യൂ അധികൃതരെയുമാണ് നാട്ടുകാരും കോണ്‍ഗ്രസ് പ്രവർത്തകരും തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു കോണ്‍ഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് അതിരടയാള കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അതിനു മുന്‍പു തന്നെ നാട്ടുകാരും പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉന്തിനും തള്ളിനുമിടയിൽ ഒരു പ്രവർത്തകനെ പോലീസ് നാഭിക്കു ചവിട്ടി വീഴ്ത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഘർഷം കണക്കിലെടുത്ത് സർവേ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
എന്തു സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു.
കണ്ണൂർ ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാലയിൽ സർവേ കല്ലുമായി വന്ന വാഹനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും സ്വകാര്യഭൂമിയിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധിച്ചു. 40 പേരെ എടക്കാട് പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഈ സംഭവത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റികൾ പിഴുതുമാറ്റിയത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പിന്നീട് സ്ഥലത്തെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.കെ. സുധാകരൻ ചാലയിലെ വീടുകളിലെത്തി വീട്ടമ്മമാരടക്കമുള്ളവരുമായി സംസാരിച്ചു. വീടിനു സമീപം സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് 18 സർവേ കല്ലുകളാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയത്.
പോലീസുകാരൻ ബൂട്ടിട്ട് സമരക്കാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു നിർദേശം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്, റൂറൽ എസ്‌പി നിർദേശം നൽകി.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
കാലുയർത്തുന്നതിനു മുന്‍പ് മൂന്നുവട്ടം ആലോചിക്കണം: വി.ഡി. സതീശൻ
പോത്തൻകോട്: ബൂട്ടിട്ടു ചവിട്ടിയ പോലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ കാലുയർത്തുന്നതിനു മുന്‍പു മൂന്നു വട്ടം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാമെന്നും സതീശൻ പറഞ്ഞു.
കേരളം പിണറായിക്ക് തീറെഴുതി കിട്ടിയതല്ല : കെ. സുധാകരൻ