കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരില്‍ കാണും. കരൂരില്‍ നിന്നും ടിവികെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിക്കുക.
മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികള്‍ ഒരുക്കിയിട്ടുള്ളത്. കൂടിക്കാഴ്ച അടച്ചിട്ട മുറികളില്‍ വെച്ച് നടത്താനാണ് തീരുമാനം. കുടുംബാംഗങ്ങള്‍ക്ക് താമസിക്കാനായി ഒരുക്കിയ ഓരോ മുറിയിലും വിജയ് നേരിട്ടെത്തി സംസാരിച്ച് അനുശോചനം അറിയിക്കും.
ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. അതേസമയം, അടുത്ത ദിവസം ആചാരപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ എല്ലാ കുടുംബങ്ങളും ചെന്നൈയിലേക്കുള്ള യാത്രക്ക് തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമർപ്പിച്ച എഫ് ഐ.ആറിന്റെ പകർപ്പ് ടിവികെയ്ക്ക് കൈമാറി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്കൂളുകൾ രാജ്യത്തുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഈ അധ്യയന വര്‍ഷം ഇത്രയും സ്കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.
സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേർന്നിട്ടില്ലാത്ത സ്കൂളുകൾ) എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്കൂളുകളിൽ 17,965 അദ്ധ്യാപകരാണുള്ളത്.
2,245 സ്കൂളുകളിൽ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്. മധ്യപ്രദേശിൽ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്കൂളുകളും 223 അധ്യാപകരുമുണ്ട്. ഉത്തർപ്രദേശിൽ 81 സ്കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായും പിടിഐ റിപ്പോർട്ടിൽ പറയുന്നു. 2023-24-ൽ 12,954 ആയിരുന്നത് 2024-25-ൽ 7,993 ആയി കുറഞ്ഞു. വിദ്യാര്‍ഥികളില്ലാത്ത സ്കൂളുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം കുറവുണ്ടായി.
ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര & നഗർ ഹവേലി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്കൂളുകൾ ഇല്ല.
വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ചില സംസ്ഥാനങ്ങൾ സ്കൂളുകൾ ലയിപ്പിക്കുകയുണ്ടായി.
ഉത്തർപ്രദേശിൽ, തുടർച്ചയായ മൂന്ന് അധ്യയന വർഷങ്ങളിൽ വിദ്യാര്‍ഥികളില്ലാത്ത സ്കൂളുകളുടെ അഫിലിയേഷന് അംഗീകാരം റദ്ദാക്കാൻ മാധ്യമിക് ശിക്ഷാ പരിഷത്ത് പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സ്കൂളുകളിൽ 33 ലക്ഷത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. 2022–23-ൽ 1,18,190 ആയിരുന്ന ഏകാധ്യാപക സ്കൂളുകളുടെ എണ്ണം 2023–24-ൽ 1,10,971 ആയി കുറഞ്ഞിട്ടുണ്ട് (ഏകദേശം 6% കുറവ്).
ഏകാധ്യാപക സ്കൂളുകളിലെ എൻറോൾമെൻ്റിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്, തൊട്ടുപിന്നാലെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്.
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടാണ് അഭിമന്യുവിന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. മകന്റെ കൊലപാതകം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
വട്ടവട കോവിലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിനെത്തിയ സുരേഷ് ഗോപി അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചു.
അഭിമന്യു വധക്കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി സുരേഷ് ഗോപി ഇടപെടണമെന്ന് അഭിമന്യുവിന്റെ മാതാവ് ഭൂപതി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു,
ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെമോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗം കൂട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും സാമ്പത്തിക ഉറവിടങ്ങളും സംബന്ധിച്ച് തെളിവെടുപ്പ് ശക്തമാക്കി. ചെന്നൈ, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിലായി പരിശോധനകൾ നടന്നു.
ബെംഗളൂരുവിലെ പോറ്റിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഏകദേശം 22 പവനോളം സ്വർണാഭരണങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു. കണ്ടെത്തിയ ആഭരണങ്ങൾ ശബരിമലയിൽ നിന്നുള്ള കവർച്ചയുമായി ബന്ധമുള്ളതാണോയെന്ന് പരിശോധന തുടരുന്നു.
പോറ്റിയുടെ വൻഭൂമി ഇടപാടുകൾക്ക് പിന്നിലെ ധനസ്രോതസുകൾ എവിടെയെന്ന കാര്യത്തിൽ എസ്ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ചെമ്പുപാളിയിൽ സ്വർണം പൊതിയാൻ വേണ്ടിയായിരുന്നു പോറ്റി 109 ഗ്രാം സ്വർണം അവിടെ നൽകിയതെന്നാണ് അന്വേഷണ വിവരങ്ങൾ. ദേവസ്വം ബോർഡ് അപ്രൈസർമാരെയും ഉൾപ്പെടുത്തി പോലീസ് സംഘം രാത്രിയോടെ തെളിവെടുപ്പ് നടത്തി.
പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കൂടുതൽ തെളിവുകൾ ലഭിക്കാമെന്ന പ്രതീക്ഷയിൽ അന്വേഷണം ഇന്ന് തുടരുമെന്നാണ് വിവരം.
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അതിന് ഒത്താശചെയ്തയാൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കാമുകൻ. വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു.
പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം ചെയ്തത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹത്തിന് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അതിന് ഒത്താശചെയ്തയാൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കാമുകൻ. വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു.
പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം ചെയ്തത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹത്തിന് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.
ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി വന്‍ദുരന്തം നടന്നു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വോള്‍വോ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസാണ് പുലര്‍ച്ചെ 3.30ഓടെ കത്തിയമര്‍ന്നത്. ബസില്‍ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെങ്കിലും, നിരവധി പേര് മരിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബസിന് മുന്നിലൂടെ വന്ന ഇരുചക്രവാഹനത്തെ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയില്‍ കുടുങ്ങി, അതില്‍നിന്ന് തീപ്പൊരി പടര്‍ന്ന് ബസിനെ മുഴുവനായി ചുറ്റിയടക്കി. അപകടസമയത്ത് യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു. തീ വേഗത്തില്‍ പടര്‍ന്നതിനാല്‍ രക്ഷപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
കാവേരി ട്രാവല്‍സിന്റേതായ ഈ ബസിന്റെ അപകടത്തെ കുറിച്ച് കര്‍ണൂല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പ്രതികരിച്ചു. ഇരുചക്രവാഹന ഇടിയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എ.സി ബസ്സായതിനാല്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ ചിലര്‍ ചില്ലുകള്‍ തകര്‍ത്താണ് പുറത്തേക്ക് ചാടിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
വയനാട്ടിലെ മരവയല്‍ എം.കെ. ജിനചന്ദ്രന് സ്മാരക സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ സിസ്റ്റര്‍ സബീനയുടെ വിജയം രാജ്യത്താകെ ചര്‍ച്ചയാകുകയാണ്. 55 വയസ്സുള്ള സിസ്റ്റര്‍ സബീന തിരുവസ്ത്രമണിഞ്ഞ് ഹര്ഡില്സിന് മുന്നിലൂടെ ഓടിയതും അതിലൂടെ സ്വര്‍ണം സ്വന്തമാക്കിയതുമാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തായന്നൂരിലെ മുളങ്ങാട്ടില്‍ കുടുംബത്തിനും നാട്ടുകാര്‍ക്കും ഈ വിജയം അഭിമാന നിമിഷമായി.
വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ 382 പോയിന്റ് നേടി തന്റെ ടീമിനും വിജയകിരീടം നേടിക്കൊടുത്തു. മറ്റു താരങ്ങള്‍ സ്പോര്‍ട്സ് വേഷത്തില്‍ മത്സരിച്ചപ്പോള്‍ സിസ്റ്റര്‍ തിരുവസ്ത്രമണിഞ്ഞാണ് ട്രാക്കിലിറങ്ങിയത്, അതാണ് എല്ലാവരെയും ആകര്‍ഷിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്കൂളില്‍ കായികാധ്യാപികയായ സിസ്റ്റര്‍ ചെറുപ്പം മുതലേ ഓട്ടമത്സരങ്ങളില്‍ സജീവമായിരുന്നു.
തായന്നൂര്‍ ഗവ. ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് കായികാധ്യാപകന് ലൂക്കോസിന്റെ കീഴില്‍ സിസ്റ്റര്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്, പാലക്കാട് മേഴ്സി കോളേജ്, ഈസ്റ്റ്ഹില്‍ കോളേജ് തുടങ്ങിയിടങ്ങളിലെ പഠനം കായികജീവിതത്തിന് ശക്തമായ അടിത്തറയായി. പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും ആത്മീയജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ പിന്നീട് അധ്യാപികയായി സമൂഹത്തിന് മാതൃകയായി. ഇന്ന് അവളുടെ സ്വര്‍ണനേട്ടം പ്രായത്തെ അതിജീവിച്ച സമര്‍പ്പണത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ അപകീര്‍ത്തിയും അധിക്ഷേപവുമുണ്ടാക്കിയെന്നാരോപിച്ച് സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണി കൊയിലാണ്ടി പോലീസില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപിക്കെതിരെ പരാതി നല്കി. പൊറോട്ടയും ബീഫും നല്കി തന്നെയും രഹന ഫാത്തിമയെയും ശബരിമലയില്‍ എത്തിച്ചതായി പറഞ്ഞ പ്രസ്താവന പൂര്‍ണ്ണമായും തെറ്റാണെന്നും തന്റെ മാന്യതയ്ക്കും വിശ്വാസ്യതയ്ക്കും കളങ്കം വരുത്തുന്നതാണെന്നും പരാതിയില്‍ ബിന്ദു അമ്മിണി വ്യക്തമാക്കി.
തന്റെ പേരിനൊപ്പം ഒരു മുസ്ലിം സ്ത്രീയുടെ പേരും ചേർത്തത് മതപരമായ വൈരാഗ്യം വളര്‍ത്താനുള്ള ശ്രമമാണെന്നും, അതിന്റെ പേരിൽ സോഷ്യല്‍ മീഡിയയിലൂടെ herself വലിയ അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നതായും ബിന്ദു അമ്മിണി പരാതിയില്‍ പറഞ്ഞു. പാലയിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്ന വസ്തുത മറച്ച്, വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതായും അവര്‍ ആരോപിച്ചു.
എന്‍.കെ. പ്രേമചന്ദ്രൻ നിയമബിരുദധാരിയാണെന്നും, തന്റെ വാക്കുകളുടെ പരിണിതഫലം വ്യക്തമായി അറിയുന്ന നിലയിലാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദം തകർക്കാനും ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട ഒരാളെ അപമാനിക്കാനും ഉദ്ദേശിച്ചുള്ള പ്രസ്താവനയാണിതെന്ന് അവര്‍ ആരോപിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട പാര്‍ലമെന്റ് അംഗത്തില്‍ നിന്നുള്ള ഈ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു, കേരളം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണെന്ന് പ്രശംസിച്ചു. 21-ാം നൂറ്റാണ്ട് വിജ്ഞാന നൂറ്റാണ്ടാണെന്നും, അറിവ് സമൂഹത്തെ മുന്നോട്ടു നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്ന ശക്തിയാണെന്നും അവര്‍ വ്യക്തമാക്കി.
കോട്ടയത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ സംഭാവനകളെ രാഷ്ട്രപതി പ്രത്യേകമായി പരാമര്‍ശിച്ചു. വൈക്കം സത്യാഗ്രഹം പോലുള്ള മഹത്തായ സമരങ്ങള്‍ക്കും ‘സാക്ഷര കേരളം’ പ്രസ്ഥാനത്തിനും ഈ നഗരമാണ് ആധാരമായതെന്നും, ‘അക്ഷരനഗരി’ എന്ന പേരിന് പിന്നിലെ ഈ ചരിത്രം കേരളത്തിന്റെ ബൗദ്ധിക പുരോഗതിയുടെ പ്രതീകമാണെന്നും അവര്‍ പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുന്നതില് സെന്റ് തോമസ് കോളേജിന്റെ 75 വര്‍ഷത്തെ സേവനത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. സമഗ്രമായ പഠനം, സാമൂഹിക നീതി, സുസ്ഥിരത, ധാര്‍മ്മിക മൂല്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനങ്ങള്‍ വികസിത ഭാരതം ലക്ഷ്യമാക്കുന്ന യാത്രയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു.