നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ (Dileep) ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് (Balachandra Kumar) എന്തുതരം സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി (WCC). ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളില്‍ നീതിനിര്‍വ്വഹണ സംവിധാനം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ എന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ ചോദിക്കുന്നു.
ഡബ്ല്യുസിസിയുടെ കുറിപ്പ്
മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്‍റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലേ? ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്‍റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല? നീതിക്കായി പോരാടുന്നതിന്‍റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.
നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്‍റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.
ഗോവയിൽ വാഹനാപകടത്തിൽ (Car Accident Goa) മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
ഗോവയിൽ ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്ന നിതിൻ ദാസിനെ കാണാനെത്തിയതാണ് ഇവർ. പുലർച്ചെ കാറുമായി യാത്ര ചെയ്യവെ ഡിവൈഡറിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.
ബംഗൂരുവില്‍ പതിനേഴ്കാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ബംഗളൂരു സ്വദേശിയായ അഭിഷേകിന്റെ മകള്‍ അനുഷ്‌കയെ ഒക്ടോബര്‍ 31നാണ് വീട്ടില്‍ നിന്ന് കാണാതാകുന്നത്. രണ്ട് മാസത്തോളം നടത്തിയ തിരച്ചിലില്‍ ഇതുവരെ അനുഷ്‌കയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
വീട്ടില്‍ നിന്ന് പോകുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങളും 2500 രൂപയും അനുഷ്‌കയുടെ കൈവശമുണ്ടായിരുന്നു. മകള്‍ വീട് വിട്ടിറങ്ങിയതിന് പിന്നില്‍ മറ്റ് ചിലരുടെ സ്വാധീനമുണ്ടെന്നാണ് പിതാവിന്റെ ആരോപണം. പന്ത്രണ്ടാം ക്ലാസ് പാസ്സായതില്‍ പിന്നെ അനുഷ്‌ക ഷാമനിസത്തില്‍ ആകൃഷ്ടയായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രേതങ്ങളും ആത്മാക്കളുമായെല്ലാം സംവദിക്കുന്നതായി പറയപ്പെടുന്ന ഷാമനിസത്തെക്കുറിച്ച് അനുഷ്‌ക ഓണ്‍ലൈനില്‍ വായിക്കുമായിരുന്നു. ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ മകളെ സ്വാധീനിച്ചിട്ടുണ്ടെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തക്കവണ്ണം പക്വത കുട്ടിക്കായിട്ടില്ലെന്നും പിതാവ് ആരോപിച്ചു. ഈ രീതി പിന്തുടരണമെന്ന രീതിയില്‍ അനുഷ്‌ക സംസാരിച്ചിരുന്നുവെന്നും അഭിഷേക് ഓര്‍മിച്ചു.
അനുഷ്‌കയില്‍ സെപ്റ്റംബര്‍ മുതലാണ് മാതാപിതാക്കള്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സാധാരണ കൗമാരക്കാരുടെ ചുറുചുറുക്കോടെ നടന്നിരുന്ന അനുഷ്‌ക പതിയെപ്പതിയെ ആളുകളില്‍ നിന്ന് ഉള്‍വലിയാന്‍ തുടങ്ങി. ഏകാന്തതയെ ഇഷ്ടപ്പെട്ടു, ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയെങ്കിലും തുടര്‍ന്ന് ഇവരോട് സംസാരിക്കുന്നത് പോലും അനുഷ്‌ക നിര്‍ത്തി. സ്വന്തമായി കൂടുതല്‍ ഒതുങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളില്‍ നിന്നും അനുഷ്‌ക വിട്ടുനിന്നിരുന്നതായി അഭിഷേക് അറിയിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണം കൂടാതെ സ്വന്തമായി സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അന്വേഷണവും നടത്തുന്നുണ്ട് മാതാപിതാക്കള്‍. അനുഷ്‌കയുടെ ഫോട്ടോ പതിപ്പിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
അടുത്തിടെ പെണ്‍കുട്ടി താല്പര്യം കാണിച്ചിരുന്ന വിഷയങ്ങളില്‍ പോലീസ് ഓണ്‍ലൈന്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പെണ്‍കുട്ടി ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ വിനായക് പാട്ടീല്‍ അറിയിച്ചു. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പോലീസ് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അനുഷ്‌കയുടെ വീടിന് സമീപമുള്ള വഴികളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വലിയ തിരിച്ചടിയായി.
⚠️ MISSING GIRL! ⚠️ Please share max! 17 year old Anushka has been missing from home, originally from Bangalore, and her loved ones are trying to locate her. Please RT and contact the number given if you have any information. Thank you for your help 🙏🏼 pic.twitter.com/iwYWByr7E7
— Kamya | Think For Yourself 🌻 (@iamkamyabuch) December 24, 2021
ദിലീപിനെ പോലെ തന്നെ മകള്‍ മഹാലക്ഷ്മിക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറവല്ല. താരത്തിന്റെ മകളുടെ വീഡിയോകള്‍ ഞൊടിയിടയില്‍ സൈബറടിത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. മഹാലക്ഷ്മി ആദ്യക്ഷരം കുറിക്കുന്നതിന്റെയും, മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്ന് പറയുന്നതിന്റെയുമൊക്കെ വീഡിയോകള്‍ നേരത്തെ വൈറലായിരുന്നു. ഇപ്പോള്‍ മകളുടെ കുസൃതിയെ കുറിച്ച് പറയുകയാണ് നടന്‍ ദിലീപ്.
മൂന്ന് വയസ് ആവുന്നേതേയുള്ളൂവെങ്കിലും ആള് ഭയങ്കര കുസൃതിക്കാരിയാണെന്നാണ് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മകളെ കുറിച്ച് മനസ് തുറന്നത്.
ദിലീപിന്റെ വാക്കുകള്‍;
‘ഭയങ്കര കുസൃതിക്കാരിയാണ്. യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. അവസരവാദി എന്ന് പറയൂലേ, ആര് ട്രാവല്‍ ചെയ്യാന്‍ പോകുമ്പോഴും ചാടി വണ്ടിയില്‍ കയറും. ഞാനിപ്പോഴും പൊട്ടിച്ചിരിച്ചുപോണ ഒരു സംഭവമുണ്ട്. അവളുടെ സംസാരം നന്നായി തുടങ്ങണ സമയം. ഒരു ബാഗ് ഉണ്ട് അവള്‍ക്ക്. പുറത്തേക്ക് പോകാന്‍ നോക്കുമ്പോള്‍, ആ ബാഗുമെടുത്ത് ഉടുപ്പുപോലുമിടാതെ ഓടിവന്നു.
അച്ഛാ പോകല്ലേ, അച്ഛാ പോകല്ലേ എന്ന് പറഞ്ഞു. ഞാന്‍ മൈന്‍ഡ് ചെയ്യാതായപ്പോള്‍ എടാ കള്ളാ പോകല്ലേ, കള്ളാ പോകല്ലേ എന്ന്. ഞാന്‍ ചിരിച്ചുപോയി. പിന്നെ ഞാന്‍ ഓടിവന്ന് അവളെ എടുത്തു. ഈ യൂട്യൂബിലെ വീഡിയോകളൊക്കെ അവള്‍ കാണും, അതില്‍ നിന്ന് കിട്ടുന്ന വാക്കുകളാണ് ഇതൊക്കെ.
ഞാന്‍ ഏത് വേഷത്തില്‍ ചെന്നാലും അവള്‍ക്ക് മനസിലാകും. കേശു ഈ വീടിന്റെ നാഥനിലെ നാരങ്ങ മിഠായി എന്ന പാട്ട് അവള്‍ക്ക് ഇഷ്ടമാണ്. ‘ഇടയ്ക്കിടക്ക് നാരങ്ങ മിഠായി കാണിച്ചു തരാന്‍ പറയും. ഞാനത് ഐപാഡില്‍ സേവ് ചെയ്ത് വച്ചിട്ടുണ്ട്. അതൊക്കെ കാണിച്ചു കൊടുക്കും.
പുലർച്ചെ രഹസ്യമായി അയൽവീട്ടിലെത്തിയ കോളജ് വിദ്യാർഥി അനീഷ് ജോർജ് (19) കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രതി സൈമണ്‍ ലാലന്റെ മൊഴി കളവെന്ന് പൊലീസ്. അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയത്. ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് കുത്തിയതെന്നായിരുന്നു സൈമണിന്റെ മൊഴി.
അനീഷിനെ വെറുതെ വിടണമെന്നു മകളും സൈമൺ ലാലന്റെ ഭാര്യയും നിരന്തരം അഭ്യർഥിച്ചുവെങ്കിലും വകവരുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടനെഞ്ചിൽ കുത്തിയതെന്നു പൊലീസ് പറയുന്നു. സൈമൺ ലാലിന്റെ മകളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയതിന്റെ വെളിച്ചത്തിലാണ് പൊലീസിന്റെ വിശദീകരണം. സൈമൺ നിരന്തരം ഭാര്യയെയും മക്കളെയും മർദിക്കാറുണ്ടെന്നും ഇത്തരം തർക്കങ്ങളിൽ അനീഷ് നേരത്തേ ഇടപെട്ടിരുന്നതായും, സൈമണിന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു.
കൊലയ്ക്കു പിന്നിൽ മുൻവൈരാഗ്യവും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അനീഷ് കുത്തേറ്റു മരിച്ച ഏദൻ എന്ന വീടിനു സമീപം ഒട്ടേറെ വീടുകളുണ്ടെങ്കിലും പ്രതിസ്ഥാനത്തുള്ള സൈമൺ ലാലൻ അറിയിച്ചതനുസരിച്ചു പൊലീസ് അവിടെ എത്തുമ്പോൾ മാത്രമാണു സമീപവാസികൾ വിവരം അറിയുന്നത്. നിലവിളിയോ മറ്റോ പുറത്തു കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.
പൊലീസ് എത്തുമ്പോൾ വീടിന്റെ രണ്ടാം നിലയിലെ ഹാളിൽ ചലനമറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു അനീഷ് ജോർജ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. സൈമണിന്റെ കുടുംബാംഗങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആംബുലൻസ് വരുത്തിയാണ് നാലു മണിയോടെ പൊലീസ് അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പേട്ട ചായക്കുടി ലെയ്നിലുള്ള ഏദൻ എന്ന വീടിന്റെ അതേ വളപ്പിൽ മൂന്നു വീടുകൾ കൂടിയുണ്ട്. ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നത്. അവരും ഒന്നും അറിഞ്ഞിരുന്നില്ല. പള്ളിയിലെ ഗായക സംഘത്തിൽ സൈമണിന്റെ മകളും അനീഷും അംഗങ്ങളാണ്. എന്നാൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണു വിവരം. സൈമണിന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ടതാണ് അനീഷിനെ കൊലപ്പെടുത്താൻ കാരണമെന്ന് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
പറവൂരിലെ വിസ്മയുടേത് കൊലപാതകമെന്ന് പൊലീസ്. കേസിൽ പ്രതിയായ കൊല്ലപ്പെട്ട് വിസ്യമയുടെ സഹോദരി ജിത്തു പൊലീസ് പിടിയിലായി. ജിത്തു കൊലക്കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കാക്കനാട് ഒളിവിൽ കഴിയുന്നതിനിടെയാണ് ജിത്തു പൊലീസ് പിടിയിലാവുന്നത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വിസ്മയയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സഹോദരിയെ കാണാതായതോടെ ആരാണ് മരിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന നടത്തിയ പരിശോധനയിൽ സഹോദരി ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
സംഭവത്തിൽ ജിത്തുവിനെ കാണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാൽ പൊലീസ് പിടികൂടുമ്പോൾ മൊട്ടടിച്ചാണ് ജിത്തുവിനെ കണ്ടത്. അതേസമയം ജിത്തു മാനസിക വെല്ലുവിളി നേരിടുന്ന ആളായതിനാൽ എറെ ആശങ്കയിരുന്നു കുടുംബം. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ ‘വൈറലായ’ ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്‍കി. തനിക്കെതിരെ വധഭീഷണിയും അപവാദ പ്രചാരണങ്ങളും നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, തനിക്ക് സുരക്ഷ നല്‍കണമെന്നും അന്നപൂര്‍ണി പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അന്നപൂര്‍ണിയുടെ കാല്‍ക്കല്‍ വീണു അനുയായികള്‍ പൊട്ടിക്കരയുന്നതും അവര്‍ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സൈബറിടത്ത് തരംഗമായിരുന്നു. താന്‍ ആത്മീയ പരിശീലനം നല്‍കുകയാണെന്നായിരുന്നു അന്നപൂര്‍ണിയുടെ വാദം. എന്നാല്‍ അന്നപൂര്‍ണി ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അന്നപൂര്‍ണിയും പരാതിയുമായി രംഗത്തെത്തിയത്.
അന്നപൂര്‍ണിയുടെ വാക്കുകള്‍;
പലരും വിളിച്ച് ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും എന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുണ്ട്. എന്റെയും അനുയായികളുടെയും ജീവന് ഭിഷണിയുണ്ട്. വേണ്ട നടപടിയെടുക്കണം. കഴിഞ്ഞ 6 വര്‍ഷമായി ‘നാച്ചുറല്‍ സൗണ്ട്’ എന്ന പേരില്‍ ആധ്യാത്മിക പരിശീലനവും ക്ലാസുകളും നടത്തി വരികയാണ്.
ചില യൂട്യൂബ് ചാനലുകള്‍ എന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അനുയായികളെയും തന്നെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നു. ആത്മീയതയും ദൈവവും എന്താണെന്നും, നിങ്ങള്‍ ആരാണെന്നും എന്തിനാണ് ഇവിടെയുള്ളതെന്നും ബോധവാന്മാരാക്കാനാണ് താനിവിടെ വന്നത്. ഇനിയും തന്റെ ആത്മീയ ജോലി തുടരും.
ബുധനാഴ്ച കേരളം ഉണര്‍ന്നത് ഞെട്ടിപ്പിക്കുന്ന ദുരന്തവാര്‍ത്ത കേട്ടാണ്. തിരുവനന്തപുരം പേട്ടയില്‍ 19 കാരനായ യുവാവിനെ അയല്‍വാസിയായ ലാലു കുത്തിക്കൊലപ്പെടുത്തിയത് ദാരുണ സംഭവമായിരുന്നു.
അതേസമയം ലാലിന്റെ കുടുംബവുമായും മകളുമായും ഏറെ നാളെത്തെ ബന്ധമുണ്ടെന്ന് അനീഷിന്റെ കുടുംബം വ്യക്തമാക്കുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും മാധ്യമങ്ങളോട് വ്യക്തമാക്കി.
ലാലിന്റെ വീട്ടിലെ കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനീഷ് ആ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിലെ മുന്‍ വൈരാഗ്യമാണ് മകന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതക വിവരം അറിയുന്നമത്. പിന്നീട് അനീഷിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നതായി കണ്ടു. ഈ ഫോണ്‍കോള്‍ വന്നതിനാലാകും മകന്‍ അവിടേക്ക് പോയതെന്നും അമ്മ ഡോളി പറഞ്ഞു.
മാത്രമല്ല, സൈമണ്‍ വീട്ടില്‍ വഴക്കുണ്ടാക്കുകയാണെന്നും, മക്കളെ ഓര്‍ത്താണ് സഹിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും ഡോളി സൂചിപ്പിച്ചു. അച്ഛന്‍ ലാലു പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ലെന്നും ഡോളി കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലു മാളില്‍ പോയിരുന്നു. ‘ചൊവ്വാഴ്ച ഉച്ചയ്ക്ക് ഞാന്‍ ജോലി കഴിഞ്ഞ് വന്നപ്പോള്‍ മകനെ കണ്ടില്ല. അപ്പോള്‍ മകന്റെ ഫോണിലേക്കല്ല, സുഹൃത്തായ പെണ്‍കുട്ടിയുടെ ഫോണിലേക്കാണ് വിളിച്ചുചോദിച്ചത്. മമ്മീ, ഞങ്ങളെല്ലാവരും ലുലുമാളിലുണ്ടെന്നും ബിരിയാണി കഴിക്കുകയാണെന്നും അവള്‍ മറുപടി നല്‍കി. മകനും കൂടെയുണ്ടെന്ന് പറഞ്ഞു. മകനെ പെട്ടെന്ന് പറഞ്ഞയക്കണേ എന്ന് ഞാന്‍ അവളോടും പറഞ്ഞു.
ഒരു മണിക്കൂറിന് ശേഷം പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും മകനൊപ്പം ഓട്ടോയില്‍ വന്നു. വൈകിട്ട് ഞാന്‍ ഓഫീസിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി, രാത്രി ഒമ്പത് മണിയോടെയാണ് തിരിച്ചെത്തിയത്. പേട്ടയില്‍ നിന്ന് അനീഷാണ് എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. രാത്രി മകന് കുടിക്കാന്‍ പാലും നല്‍കി.
നാളെ പള്ളിയില്‍ പോകേണ്ടതല്ലേ, അമ്മ ഉറങ്ങൂ എന്ന് പറഞ്ഞാണ് അവന്‍ മുറിയിലേക്ക് പോയത്. പിന്നീട് വീട്ടില്‍ നിന്ന് പോയതെന്നും അറിഞ്ഞിട്ടില്ല. പുലര്‍ച്ചെ പോലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്.
ലാലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസില്‍ ലാലിന്റെ മൊഴി.
അതിനിടെ, കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്ന ലാലിന്റെ മൊഴി പോലീസും തള്ളിയിട്ടുണ്ട്. അനീഷാണെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം അനീഷ് ലുലുമാളില്‍ പോയതും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലാലു തന്നെ പുലര്‍ച്ചെ സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.
ഹോട്ടല്‍ സൂപ്പര്‍വൈസറാണ് അനീഷിന്റെ പിതാവ് ജോര്‍ജ്. അമ്മ ഡോളി വീടിന് സമീപത്ത് ചെറിയൊരു കട നടത്തുന്നുണ്ട്. നാലാഞ്ചിറ ബഥനി കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അനീഷ്.
ഗള്‍ഫില്‍ ബിസിനസ് നടത്തിയിരുന്ന സൈമണ്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. പേട്ട ചായക്കുടി ലെയ്നിലെ ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് സൈമണും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.
വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണോ നിങ്ങൾ? ഒരു സംരംഭം തുടങ്ങാൻ താൽപ്പര്യമുണ്ടോ? എങ്കില്‍ നിങ്ങൾക്ക് കിട്ടും 30 ലക്ഷം രൂപ വരെ വായ്പ; അതും 15 ശതമാനം മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം) യോടെ. പിന്നെ 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്രവാസി സംരംഭകത്വ പദ്ധതി നോർക്കയാണ് നടപ്പാക്കുന്നത്.
∙രണ്ടു വർഷത്തിലധികം വിദേശത്തു ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവർക്ക് അപേക്ഷിക്കാം.
∙വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക നൽകുന്നുണ്ട്.
∙സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ കേരളത്തിലെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകളിൽ നിന്ന് വായ്പ ലഭിക്കും.
∙നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റസ് (എൻ.ഡി.പി.ആർ.എം) എന്ന ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
www.norkaroots.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികളുടെ സൊസൈറ്റികൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കും വായ്പ ലഭിക്കും. ചെറുകിട സംരംഭങ്ങൾ, കൃഷി, വ്യവസായം, കച്ചവട സംരംഭങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്. പ്രോജക്ട് റിപ്പോർട്ട്, പാസ്പോർട്ട് / വിസ എന്നിവയുടെ പകർപ്പ്, ഫോട്ടോ തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:1800 425 3939.
ന്യൂഡൽഹി : കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്. ‘ഹൃദയരാഗങ്ങള്‍’ എന്ന ആത്മകഥക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
1941 നവംബര്‍ 16ന് മൂവാറ്റുപുഴയ്ക്കടുത്ത് ഒാണക്കൂറിലാണ് ജോർജ് ഓണക്കൂർ ജനിച്ചു. നോവലിസ്റ്റ്, കഥാകാരൻ, സാഹിത്യ വിമർശകൻ ,തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവ്വവിഞ്ജാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ.
‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശില്പി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അഞ്ചു വർഷം നിസ്തുല സേവനം അർപ്പിച്ചതിന് ജവഹർലാൽ നെഹ്‌റു അവാർഡ്, ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ സര്‍വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്കാരം ,ഇന്ത്യൻ എഴുത്തുകാരനുള്ള യുറോ–അമേരിക്കൻ പ്രഥമ പ്രവാസി പുരസ്കാരം ,കേരള സാഹിത്യ അക്കാദമി അവാർഡ് (രണ്ടു തവണ–നോവലിനും യാത്രാവിവരണത്തിനും,) മദർ തെരേസ അവാർഡ്, കേരളശ്രീ അവാർഡ്, കേശവദേവ് ജന്മശതാബ്ദി പുരസ്കാരം, തകഴി അവാർഡ്, ദർശന അവാർഡ്, കെ സി ബി സി അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കേശവദേവ് അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.