India

സ്വന്തം ലേഖകൻ

ഡള്ളാസ് : അമേരിക്കയുടെ സ്വന്തം ക്രിപ്റ്റോ കറൻസിയായ ഡിജിറ്റൽ ഡോളർ ഉടൻ സൃഷ്ടിക്കുന്നതിന് വലിയ മുൻഗണന യു എസ് സെൻട്രൽ ബാങ്ക് നൽകണമെന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അംഗവും ഡള്ളാസ് ഫെഡറൽ റിസർവ് ബാങ്കിന്റ് പ്രസിഡന്റുമായ റോബർട്ട് കപ്ലാൻ ആവശ്യപ്പെട്ടു.

ബ്ലൂംബെർഗ് ആതിഥേയത്വം വഹിച്ച വെർച്വൽ കോൺഫറൻസിൽ ചൊവ്വാഴ്ച സംസാരിച്ച കപ്ലാൻ വരും മാസങ്ങളിലും വർഷങ്ങളിലും ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിൽ ഫെഡറൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നിർണായകമാണെന്ന് ആവശ്യപ്പെട്ടു. സെൻ‌ട്രൽ ബാങ്കറായ റോബർട്ട് കപ്ലാന്റെ പരാമർശങ്ങൾ സമ്പദ്‌വ്യവസ്ഥയെയും ധനനയത്തെയും കുറിച്ചുള്ള വിശാലമായ ചർച്ചയുടെ ഭാഗമായിരുന്നു. ധനനയം രൂപീകരിക്കുന്ന ചുമതലയുള്ള ഈ വർഷത്തെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യിലെ അംഗമാണ് കപ്ലാൻ.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ തീർച്ചയായും നയനിർമ്മാതാക്കളുടെ റഡാറിലാണെന്നും. ലോകമെമ്പാടുമുള്ള 80% സെൻട്രൽ ബാങ്കുകളും അവരുടെ  സെൻട്രൽ ബാങ്കിന്റെ ഡിജിറ്റൽ കറൻസികളുടെ ഉപയോഗത്തെക്കുറിച്ച് ഗവേഷണത്തിലാണെന്നും ഫെഡറൽ ചെയർമാൻ ജെറോം പവൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

വാണിജ്യ ബാങ്കിംഗിലും ധനനയത്തിലും ഡിജിറ്റൽ ഡോളറിന്റെ സ്വാധീനം അന്വേഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ അഥവാ സിബിഡിസികളുടെ സാഹിത്യ അവലോകനം തിങ്കളാഴ്ച ഫെഡറൽ പുറത്തിറക്കി. സർക്കാർ ഡിജിറ്റൽ കറൻസിയുടെ അന്തർലീനമായ മൂല്യ ഡ്രൈവറുകൾ പര്യവേക്ഷണം ചെയ്യുന്നതിനായി കൂടുതൽ ഗവേഷണം നടത്താൻ ശുപാർശ ചെയ്തുകൊണ്ട് അവലോകനം അവസാനിപ്പിച്ചു. ചൈനയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വന്നതോടുകൂടി അമേരിക്കയും അവരുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ഉടൻ നിലവിൽ വരുത്തും എന്ന് തന്നെയാണ് വാണിജ്യലോകം വിലയിരുത്തുന്നത്.

ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ  ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാ‌റ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചു മാ‌റ്റുകയായിരുന്ന ആഞ്ഞിലി മരം ദിശതെ‌റ്റി പതിക്കുകയായിരുന്നു. ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകട സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.

വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിംപ്രേംജി ഒരു ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 22 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവുമധികം തുക മറ്റുള്ളവരെ സഹായിക്കാനായി ചിലവഴിക്കുന്നതും അസിംപ്രേംജിയാണെന്ന് 2020 ലെ വാർഷിക കണക്കുകൾ പറയുന്നു. വിപ്രോയിൽ 13.6 ശതമാനം ഓഹരിയാണ് അംസിംപ്രേംജി എൻഡോവ്മെന്റ് ഫണ്ടിനുള്ളത്. കോവിഡ് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം 1,125 കോടി രൂപയാണ് ഫൗണ്ടേഷൻ നൽകിയത്.

രാജ്യത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അസിംപ്രേംജിയൊരു മികച്ച മാതൃകയാണെന്ന് ലിസ്റ്റ് പുറത്ത് വിട്ട ഈഡൽഗിവ് ഹുറൺ മേധാവികൾ പറയുന്നു. 2020 ൽ ഇതുവരെ എണ്ണായിരം കോടിയോളം രൂപ പ്രേംജി ചിലവഴിച്ചു.

എച്ച്സിഎൽ മേധാവി ശിവ് നാഡാർ ആണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 30000ത്തിലേറെ കുട്ടികള്‍ക്ക് നേരിട്ട് അദ്ദേഹത്തിന്റെ പഠന സഹായം എത്തുന്നു.
മുകേഷ് അംബാനി, കുമാർ മംഗളം ബിർല, വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരാണ് മറ്റു സ്ഥാനങ്ങളിലുള്ളത്.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ്‌ ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.

പട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്‌ 122 സീറ്റുകളാണ്.

അവസാന ഘട്ടംവരെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളില്‍ ഒതുങ്ങി.

തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. എന്‍.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പി ഒറ്റ സീറ്റില്‍ ഒതുങ്ങി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍.ഡി.എ. മുന്നിലെത്തി. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്തിയ എന്‍.ഡി.എ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു.

എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി. കേന്ദ്രത്തില്‍ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ എല്‍ജെ.പി.യ്ക്കായി.

ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ജെഡി ആരോപിക്കുന്നു.

നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച രഹ്നയുടെ പിതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ഇന്നലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം രഹ്ന തൂങ്ങി മരിച്ച നിലയിലായിരുന്നു.

ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.

ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.

എതിരെ കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവര്‍ എഴുന്നേറ്റതും മുടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.

ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബിഷപ്പ് കെ.പി. യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ ചിലത് മരവിപ്പിച്ചു. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപയാണ്.

സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ്. ഈ തുക ഏതൊക്കെ തരത്തിലാണ് ചെലവിട്ടിരുക്കന്നതെന്ന് കണ്ടെത്തുകയാണ് പ്രധാനം. യോഹന്നാന്റെയും ചര്‍ച്ചിന്റെയും പ്രധാന അക്കൗണ്ടുകളെല്ലാം ഉടന്‍ മരവിപ്പിക്കും. നാല് ദിവസം നീണ്ട റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി വിശകലനം ചെയ്യാനാണ് തീരുമാനം.

വിദേശനാണ്യ വിനിമയ, നിയന്ത്രണച്ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായും ലംഘിച്ചാണ് കെ.പി. യോഹന്നാന്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ആ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം ബിഷപ്പിനെതിരെ കേസെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് കുഴല്‍പ്പണയിടപാടുകള്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തിയത്.

അതേസമയം പണം ചെലവഴിച്ചതിന്റെ കൃത്യമായ രേഖകള്‍ പലതും ചര്‍ച്ച് അധകൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കരുതുന്നു. ഇന്ത്യയുടെ സുവിശേഷവ ത്കരണത്തിനു വേണ്ടിയെന്നു പറഞ്ഞ് യുഎസിലെയും കാനഡയിലെയും ക്രിസ്ത്യന്‍ സ്ഥാപങ്ങളില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്നുമാണ് യോഹന്നാന് പണം ലഭിച്ചിട്ടുള്ളത്.

ഇങ്ങനെ കടത്തിയ പണമെല്ലാം യോഹന്നാനും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചിരുന്ന ട്രസ്റ്റുകളാണ് കൈകാര്യം ചെയ്തിരുന്നത്. നാലു ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടി രൂപയില്‍ നല്ലൊരും പങ്കും ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിച്ചിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ആരാധനാ കേന്ദ്രത്തില്‍ നിന്നാണ് നാലു കോടി പിടിച്ചത്.

ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്ത് സ്വദേശിനിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 18 വയസുള്ള നീലാന്‍ഷി പട്ടേല്‍ ആണ് ആ പെൺകുട്ടി നീലാൻഷിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് പ്രചരിക്കുന്നത്.
റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയുടെ മുടിയുടെ കഥയും.

ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിയത്. വിചാരിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് നിലാൻഷിയുടെ മുടിയുടെ രഹസ്യം.

2018 നവംബറിലാണ് നിലാന്ഡഷി റെക്കോർഡ് സ്വന്തമാക്കിയത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി അത് ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ലെങ്കിലും ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്.

പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ ഇറങ്ങിയത്. ചെറുവള്ളത്തിലായിരുന്നു സംഘം ചിത്രീകരണം നടത്തിയത്.

വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. തലക്കാടുള്ള റിസോർട്ടിലെത്തി ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ റിസോർട്ടിലെ അതിഥികൾക്കാ മാത്രമേ നൽകൂ എന്ന് അറിയിച്ചതോടെയാണ് ഇവർ ചെറുവള്ളത്തിൽ നദിയിലിറങ്ങിയത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved