കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്പാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദനയുടെ (15) മൃതദേഹമാണ് കണ്ടെത്തിയത്.
തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു.
ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന.
വിജയവാഡ: ആന്ധ്രപ്രദേശിൽ നഴ്സായ യുവതിയെ മുൻ കാമുകൻ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയും മുൻകാമുകനും മരിച്ചു. വിജയവാഡ ഹനുമാൻപേട്ടിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കോവിഡ് കെയർ സെന്ററിലെ നഴ്സായ ചിന്നാരി(24) മുൻ കാമുകൻ ജി. നാഗഭൂഷണം(25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററിൽനിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. റോഡിൽവെച്ച് ചിന്നാരിയും നാഗഭൂഷണവും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് കൈയിൽ കരുതിയ മണ്ണെണ്ണ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ ശരീരത്തിൽ തീപടർന്നതോടെ യുവതി നാഗഭൂഷണത്തെ പിടിച്ചുവെച്ച് തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു. ഇതോടെ യുവാവിനും ഗുരുതരമായി പൊള്ളലേറ്റു. ചിന്നാരി സംഭവസ്ഥലത്തുവെച്ചും 80 ശതമാനത്തോളം പൊള്ളലേറ്റ നാഗഭൂഷണം ആശുപത്രിയിലുമാണ് മരിച്ചത്.
ഇരുവരും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കളുടെ നിർബന്ധം കാരണം യുവതി അടുത്തിടെ ബന്ധത്തിൽനിന്ന് പിന്മാറി. എന്നാൽ നാഗഭൂഷണം യുവതിയെ ശല്യം ചെയ്യുന്നത് തുടർന്നു. തന്നോടൊപ്പം ഒളിച്ചോടാനും യുവതിയെ നിർബന്ധിച്ചു. ശല്യം രൂക്ഷമായതോടെ രണ്ടുമാസം മുമ്പ് മുൻകാമുകനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് ഇയാളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു. ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് യുവതി പരാതി പിൻവലിച്ചത്. എന്നാൽ ഇതിനുശേഷം യുവാവ് ഏറെ വിഷമത്തിലായിരുന്നുവെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
കർഷക പ്രക്ഷോഭം പരിഹരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പങ്കെടുത്തില്ല. ഇതേതുടർന്ന് കർഷകർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിവാദമായ കാർഷിക നിയമത്തിന്‍റെ പകർപ്പുകൾ കർഷകർ മന്ത്രാലയത്തിനകത്ത് കീറിയെറിയുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
കൃഷിമന്ത്രിക്ക് പകരം കേന്ദ്ര കാർഷിക സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ, കൃഷി മന്ത്രി പങ്കെടുത്താൽ മാത്രമേ യോഗവുമായി മുന്നോട്ടുപോകൂവെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ വ്യക്തമാക്കി.
കർഷകനെ കുത്തകകളുടെ അടിമയാക്കുന്ന വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്ര സർക്കാർ കർഷകരുടെ പ്രശ്നങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം കർഷക സംഘടനകളുടെ കൂട്ടായ്മ നേരത്തെ ചർച്ചക്ക് പങ്കെടുക്കാനില്ലെന്ന് അറിയിച്ചിരുന്നു.
ന്യൂഡൽഹി. ആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). ജിഡിപിയിൽ 10.3% ഇടിവു രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട ‘വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക്’ റിപ്പോർട്ടിൽ പറയുന്നത്. ജിഡിപിയിലെ ഈ കയറ്റി ഇറക്കം രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കും. രൂപയുടെ മൂല്യം കുറയുന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമായി തീരും
ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയുമെന്നാണ് പ്രവചനം. ജൂണിലെ പ്രവചനത്തിൽ 4.5% ഇടിവുണ്ടാകുമെന്നു മാത്രമാണ് പറഞ്ഞിരുന്നത്. അതേസമയം, ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളറായി വർധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ൽ 8.8% വളർച്ച നേടി തിരിച്ചെത്തുമെന്നും അങ്ങനെ പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2% വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെയും മറികടന്നായിരിക്കും ഇന്ത്യയുടെ വളർച്ചയെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോള തലത്തിൽ സമ്പദ്‌വ്യവസ്ഥ ഈ വർഷം 4.4% ചുരുങ്ങുമെന്നും 2021ൽ 5.2 ശതമാനമായി വർധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം ലേഖകൻ
ഷെൻഷെൻ : ചൈനീസ് ജനതയ്ക്ക് സമ്മാനം നൽകുന്നതിനായി ചൈനയുടെ സെൻട്രൽ ബാങ്ക് അവരുടെ ക്രിപ്റ്റോ കറൻസിയായ 10 ദശലക്ഷം യുവാൻ ഷെൻഷെൻ സിറ്റിക്ക് കൈമാറി . ചൈനീസ് നഗരമായ ഷെൻഷെൻ ഈ വാരാന്ത്യത്തിൽ രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ 10 ദശലക്ഷം യുവാനാണ് സമ്മാനമായി നൽകുന്നത്. അടുത്തയാഴ്ച 3,389 സ്റ്റോറുകളിൽ ചൈനീസ് ജനതയ്ക്ക് അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കാം. സർക്കാർ പിന്തുണയുള്ള പുതിയ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനാണ് ചൈന അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ലോട്ടറിയിലൂടെ സമ്മാനമായി നൽകുന്നത് .
ചൈനീസ് നഗരമായ ഷെൻഷെൻ രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ (സിബിഡിസി) മൊത്തം 10 ദശലക്ഷം യുവാൻ (1.49 ദശലക്ഷം ഡോളർ) 50,000 ജീവനക്കാർക്ക് നൽകുന്നുണ്ടെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയിലെ നിരവധി പ്രധാന നഗരങ്ങളിൽ നടത്തുന്ന ഡിജിറ്റൽ യുവാൻ പൈലറ്റ് പ്രോഗ്രാമിന്റെയും ഡിജിറ്റൽ കറൻസിയുടെ ആദ്യ പൊതു പരിശോധനയുടെയും ഭാഗമാണിത്. ഷോപ്പിംഗിന് പേരുകേട്ട തെക്കുകിഴക്കൻ ചൈനയിലെ ഒരു ആധുനിക നഗരമായ ഷെൻഷെനിലാണ് ചൈന ഇത് ആദ്യം നടപ്പിൽ വരുത്തുന്നത് .
ഡിജിറ്റൽ യുവാൻ സമ്മാനം ഷെൻഷെനിലെ ലുവോഹു ജില്ലയിലെ ഒരു ലോട്ടറി വഴിയാണ് നൽകുന്നത്. വിജയികൾക്ക് 200 യുവാൻ മൂല്യമുള്ള ഡിജിറ്റൽ കറൻസി അടങ്ങിയ ഡിജിറ്റൽ റെഡ് പാക്കറ്റുകൾ ലഭിക്കും. അവധിക്കാലത്തും പ്രത്യേക അവസരങ്ങളിലും പണം നൽകുന്നതിന് ചൈനയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഗിഫ്റ്റ് എൻവലപ്പുകളാണ് റെഡ് പാക്കറ്റുകൾ. ഷെൻഷെനിൽ താമസിക്കുന്ന വ്യക്തികൾക്ക് വെള്ളിയാഴ്ച മുതൽ ഈ ലോട്ടറിയിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.
ലോട്ടറി ജേതാക്കളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ഷെൻസെൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു . ചുവന്ന പാക്കറ്റ് ക്ലെയിം ചെയ്യുന്നതിനായി ഒരു ഔദ്യോഗിക ഡിജിറ്റൽ ആപ്പ് ഉപയോഗിച്ച് ഒരു ഡിജിറ്റൽ വാലറ്റ് തുറക്കുന്നതിനായി ഓരോ വ്യക്തികൾക്കും ഒരു ലിങ്ക് അയയ്‌ച്ചുകൊടുക്കും . സിനോപെക് ഗ്യാസ് സ്റ്റേഷനുകൾ, വാൾമാർട്ട് സ്റ്റോറുകൾ, സിആർ വാൻഗാർഡ് മാളുകൾ, ഷാങ്‌രി-ലാ ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ ഒക്ടോബർ 12 മുതൽ 18 വരെ ലുവോഹു ജില്ലയിലെ 3,389 നിയുക്ത ഷോപ്പുകളിൽ ഡിജിറ്റൽ യുവാന്റെ ചുവന്ന പാക്കറ്റുകൾ ഉപയോഗിക്കാൻ കഴിയും.
ഈ ഡിജിറ്റൽ സമ്മാനം ചൈനീസ് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം ഒരു പരിധിവരെ വർദ്ധിപ്പിക്കുമെന്ന് ചൈനയുടെ സിറ്റിക് ബാങ്ക് ഇന്റർനാഷണൽ ചീഫ് ഇക്കണോമിസ്റ്റ് ലിയാവോ ക്വിൻ വിശ്വസിക്കുന്നു. ഓരോ യുവാനും വിട്ടുകൊടുക്കുന്നതിലൂടെ കൂടുതൽ വിൽപ്പന നടത്താനും കഴിയും. 10 ദശലക്ഷം യുവാൻ പ്രോഗ്രാം മൊത്തം ഡിമാൻഡിൽ കുറഞ്ഞത് 50 ദശലക്ഷം യുവാനെങ്കിലും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1.1 ബില്യൺ യുവാൻ മൂല്യമുള്ള 3.13 ദശലക്ഷം ഇടപാടുകളിൽ ചൈനയുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ഇതിനകം ഉപയോഗിച്ചതായി പിബിഒസി ഡെപ്യൂട്ടി ഗവർണർ ഫാൻ യിഫെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു . കൂടാതെ, കോവിഡ് -19 പാൻഡെമിക് കൈകാര്യം ചെയ്യുന്ന അയ്യായിരത്തോളം മെഡിക്കൽ, ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഷെൻഷെൻ സർക്കാർ അടുത്തിടെ ചൈനയുടെ ഡിജിറ്റൽ കറൻസിയായ യുവാൻ പാരിതോഷികമായും നൽകിയിരുന്നു .
ബ്ലോക്ക് ചെയിനിലും , ക്രിപ്റ്റോ കറൻസിയിലും ചൈനീസ് ഗവണ്മെന്റും അവിടുത്തെ ബിസിനസ്സുകാരും മറ്റ് ഏത് ലോകരാജ്യങ്ങളെക്കാളും മുൻപന്തിയിൽ എത്തി കഴിഞ്ഞു . ഒരു രാജ്യത്തിന്റെ നേരിട്ട് പിന്തുണയുള്ള ആദ്യത്തെ ക്രിപ്റ്റോ കറൻസി ഇറക്കി ചൈന ഈ മേഖലയിലെ ആധിപത്യം നേടി കഴിഞ്ഞു . ലോട്ടറിൽ യുവാൻ സമ്മാനമായി നൽകുന്ന നടപടിയിലൂടെ ചൈനയുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ ചൈനീസ് ജനതയുടെ ഇടയിൽ വൻ സ്വീകാര്യത ഉറപ്പാക്കാൻ കഴിയും എന്നാണ് ചൈനയിലെ സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
2016 മുതൽ യുകെയിലും മറ്റ് അനേകം രാജ്യങ്ങളിലും നിങ്ങളുടെ ഷോപ്പിംഗിലൂടെയും , ഇൻഷുറൻസ് പ്രീമിയം , ഇലക്ട്രിസിറ്റി ബിൽ , മൊബൈൽ ബിൽ പോലെയുള്ള ബില്ലുകൾ അടിക്കുന്നതിലൂടെ സൗജന്യമായി ക്രിപ്റ്റോ കറൻസികൾ നേടുന്ന സംവിധാനം ടെക്ക് ബാങ്ക് എന്ന മൊബൈൽ ആപ്പ് ഒരുക്കിയിരുന്നു . ഇതിനോടകം ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ടെക്ബാങ്ക് എന്ന ആപ്പ് ഉപയോഗിച്ച് അനേകം ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടിയെടുത്തത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ഏറെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം. എന്നാൽ തോമസ് ചാഴിക്കാടൻ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവിൽ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തിൽ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവർത്തിച്ചു.
38 വർഷക്കാലം ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു. കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.
രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആദ്യം എല്‍.ഡി.എഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചു. ഒന്‍പത് മണിയോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എം.പി., റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എം.എല്‍.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തില്‍ പങ്കെടുത്തത്.
തുടര്‍ന്ന് പിതാവ് കെ.എം. മാണിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ചു. 9.40-ഓടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ജോസ് കെ. മാണിയും നേതാക്കളും തിരിച്ചു. കോട്ടയത്ത് ചേര്‍ന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണപ്രകാരം ജോസഫ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന ആവശ്യവും അങ്ങനെയൊരു ധാരണയില്ലെന്ന് പറഞ്ഞ് അതിന് വഴങ്ങാതെ വന്നതോടെ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ ജോസിനെയും കൂട്ടരേയും എല്‍.ഡി.എഫില്‍ എത്തിച്ചിരിക്കുന്നത്. മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിനിടയില്‍ ജോസിന്റെ വരവ് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ജോസിനെ ഒപ്പം കൂട്ടാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
തര്‍ക്കമുള്ള പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ സി.പി.എം. ഇടപെട്ട് സമവായമുണ്ടാക്കുമെന്ന് ജോസ് കെ. മാണിക്ക് ഉറപ്പ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. .പാല സീറ്റ് ജോസ് കെ. മാണിക്ക് തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍,
അതേസമയം, പാലാ സീറ്റിന്റെ കാര്യത്തില്‍ മാണി സി. കാപ്പന്‍ നിലപാട് കടുപ്പിച്ചത് ഇടത് ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. 15 വര്‍ഷത്തെ രാഷ്ട്രീയ പോരാട്ടത്തിന് ഒടുവിലാണ് പാലാ സീറ്റ് പിടിച്ചെടുത്തതെന്നും അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മാണി സി. കാപ്പന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിലെ ഹത്രാസിൽ കുട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാവുന്നത് നിരഭയ കേസിൽ ഹാജരായ അഭിഭാഷക സീമ കുശ്വാഹ
എന്റെ പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടിയാണ്, അവൾക്കു നീതി ലഭ്യമാക്കാൻ. അതുപോലെ സ്ത്രീസുരക്ഷയിൽ ശക്തമായ നിയമങ്ങൾ ഉരുത്തിരിയുന്നതിനുമെന്ന് അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു.
ഡൽഹിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ഇരയ്ക്കും ഇരയുടെ കുടുംബത്തിനും നീതി നേടി കൊടുത്ത സീമ കുശ്വാഹയ്ക്ക് വീണ്ടും പ്രതീക്ഷകൾ ഏറെയാണ്.
ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നിൽ ഹത്രാസിലെ കുടുംബത്തിനു വേണ്ടി സീമ കുശ്വാഹ തന്റെ വാദം തുടങ്ങി.
കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പ്രാദേശികരാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്. ആറ്റിങ്ങൽ എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന് സിപിഎം ആരോപിക്കുന്നത് പോലെ കൊലയിൽ പങ്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ലെന്നും അന്വേഷണസംഘം പറയുന്നു. തിരുവോണത്തിന്റെ തലേദിവസമാണ് സിപിഎം പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കുത്തിക്കൊലപ്പെടുത്തിയത്. പിന്നിൽ കോൺഗ്രസ് ആണെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് പറഞ്ഞാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത് എന്ന് റിപ്പോർട്ട്.
പ്രതികൾ കോന്നിയിലേയ്ക്ക് പോകാൻ ശ്രമിച്ചത്, കോന്നി കൂട്ടുപ്രതിയായ ശ്രീജയുടെ നാടായതുകൊണ്ടാണെന്നും ഇതിൽ അടൂർ പ്രകാശിന്റെ പങ്ക് സംശയിക്കാൻ തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമുണ്ടാക്കിയ വൈരാഗ്യം ഇരു വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾക്ക് കാരണമായിരുന്നു. ഏപ്രിലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിനെ വെട്ടിയത് സംഘർഷം മൂർച്ഛിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ് പി, ബി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമഭേദഗതി ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. 2010ലെ വിദേശ സംഭാവന നിയന്ത്രണ ആക്ടിലെ വ്യവസ്ഥകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയത്.
ഉത്തരവ് പ്രകാരം, നിശ്ചിത ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ അക്കൗണ്ടിലൂടെ (എഫ്സിആർഎ) മാത്രമേ വ്യക്തികൾക്കോ എൻജിഒകൾക്കോ വിദേശ സംഭാവനകൾ സ്വീകരിക്കാൻ കഴിയൂ.
സൻസാദ്മാർഗിലുള്ള എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലാണ് ഇതിനായി ആവശ്യക്കാർ അക്കൗണ്ട് തുടങ്ങേണ്ടത്. നിലവിൽ, മറ്റ് എഫ്സിആർഎ അക്കൗണ്ടുകളിലൂടെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നവരും എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് എടുക്കണം. അതേസമയം, ന്യൂഡൽഹി മെയിൻ ബ്രാഞ്ച് അക്കൗണ്ടിലെ പണം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനു നിയന്ത്രണമില്ല. നിലവിലുള്ളഎഫ്സിആർഎ അക്കൗണ്ട് പുതിയ എഫ്സിആർഎ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും തടസമില്ല. നിശ്ചിത എഫ്സിആർഎ അക്കൗണ്ട് തുടങ്ങുന്നതിന് ഡൽഹിയിൽ നേരിട്ടെത്തേണ്ടതില്ലെന്നും അടുത്തുള്ള ഏതെങ്കിലും എസ്ബിഎെ ബ്രാഞ്ചിലെത്തിയാൽ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ fcraonline.nic.in എന്ന പോർട്ടലിൽ വൈകാതെ ലഭ്യമാകും.
നിലവിൽ മറ്റ് എഫ്സിആർഎ അക്കൗണ്ടുവഴി സംഭാവനകൾ കൈകാര്യം ചെയ്യുന്നവർക്ക് പുതിയ എഫ്സിആർഎ അക്കൗണ്ട് തുടങ്ങാൻ 2021 മാർച്ച് 31 വരെയാണ് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം മറ്റു അക്കൗണ്ടുകളിലൂടെ പണം സ്വീകരിക്കാൻ അനുവാദമുണ്ടായിരിക്കില്ല.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് പുതുതായി അനുമതി തേടാൻ ആഗ്രഹിക്കുന്നവരും എസ്ബിഐ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ എഫ്സിആർഎ അക്കൗണ്ട് എടുത്തശേഷമാണ് അപേക്ഷിക്കേണ്ടത്.
പുതിയ എഫ്സിആർഎ അക്കൗണ്ട് എടുക്കേണ്ട ബ്രാഞ്ചിന്റെ വിശദാംശങ്ങൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,11 സൻസദ് മാർഗ്, ന്യൂഡൽഹി-110001. ബ്രാഞ്ച് കോഡ്: 00691, ഐഎഫ്എസ്സി കോഡ്: SBININ BB104, ഇ-മെയിൽ: [email protected]
ആകാംഷകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇന്ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ.മാണി കോട്ടയത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കെ.എം.മാണിയുടൈ മരണ ശേഷം പാർട്ടി പിളർന്നതും, യുഡിഎഫിൽ നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പടർന്നിരുന്നു.എന്നാൽ, ഇത് സംംബന്ധിച്ച് ചർച്ചകൾ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസോ ഒന്നും തന്നെ സ്ഥീരീകരണം നല്‍കിയിരുന്നില്ല.
ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനത്തെ തുടക്കം മുതൽ എതിർത്ത സിപിഐയുടെ നിലപാടും കാര്യങ്ങൾ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു.
എന്നാൽ, പിന്നീട് നടന്ന ചർച്ചകളിൽ സിപിഐ അയഞ്ഞുവെന്നും മുന്നണി പ്രവേശനം സാധ്യമാകുമെന്നും വാർത്തകൾ വന്നു. അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോട് ഇടത് അണികളിൽ പ്രത്യേകിച്ച് സിപിഐ അണികളിൽ ശക്തമായ വിരുദ്ധ വികാരമാണുള്ളത്.
ബാർകോഴ കേസിൽ ഇടതു മുന്നണി നടത്തിയ സമരങ്ങൾ അത്രപെട്ടന്ന് മറക്കാനാകില്ലന്ന് സിപിഐ നേതൃത്വം ആവർത്തിക്കുന്നു. ഏറ്റവുമൊടുവിൽ 10ാം തീയതിക്ക് ശേഷവും ജോസ് വിഭാഗത്തെ ഇടതു മുന്നണിയിലേക്ക് എത്തിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐ. കോട്ടയം കേന്ദ്രീകരിച്ചുള്ള ചില സിപിഎം സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രമാണ് നീക്കങ്ങൾക്കു പിന്നില്ലെന്നും സിപിഐ പരോക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്.
അതേസമയം, ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി വീശിയിരുന്നു. ബാർകോഴ കേസിലെ സമരങ്ങൾ കെ.എം.മാണിയെ ഉദ്ദേശിച്ച് ആയിരുന്നില്ല എന്ന എൽഡിഎഫ് കണ്‍വീനർ എ.വിജയരാഘവന്റെ പ്രസ്താവനയും അതിനേ, പിന്തുണക്കുന്ന തരത്തിലുള്ള, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുമെല്ലാം ഇതിന്റെ മുന്നോടിയായരുന്നുവെന്നാണ് വിലയിരുത്തൽ.
തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കുന്പോൾ എൽഡഎഫിലേക്ക് എന്ന നിലപാടാണ് ജോസ് കെ.മാണി പ്രഖ്യാപിക്കുന്നത് എങ്കിൽ വരും ദിവസങ്ങളിലും നിർണായകമായ പല തീരുമാനങ്ങൾക്കും ചർച്ചകൾക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്.
ജോസ് വിഭാഗം ഇടതിനൊപ്പം ചേർന്നാൽ തദ്ദേശ- നിയമസഭാ തെരഞ്ഞൈടുപ്പിലെ സീറ്റ് നിർണയങ്ങളിൽ പോലും തർക്കവിതർക്കങ്ങൾക്ക് സാധ്യതകൾ ഏറെയാണ്.