കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരാതി നല്‍കിയതിന്‍റെ പേരില്‍ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭര്‍ത്താവ് നോബിള്‍ പറഞ്ഞു.
ആശുപത്രി ഹോസ്റ്റലിന്‍റെ ഗോവണിയില്‍ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദില്‍ നിന്ന് അറിയിച്ചത്. ആശുപത്രി മാനേജ്മെന്‍റിന്‍റെയും ഡോക്ടര്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ ഭര്‍ത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റല്‍ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിള്‍ സാക്ഷിയാണ്.
ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഏഴ്മാസം മുന്‍പ് സൗമ്യ പരാതി നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ആശുപത്രിയിലെ പീഡനങ്ങള്‍ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴില്‍ വകുപ്പിനും സൗമ്യ പരാതി നല്‍കിയിരുന്നു. താന്‍ മരിച്ചാല്‍ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്‍റുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.മൂന്നരവയസുള്ള മകന്‍ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആര്‍പ്പൂക്കര ചക്കുഴിയില്‍ ജോസഫ് എല്‍സമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
സ്വന്തം ലേഖകൻ
മെക്സിക്കോ : ആഗോള ക്രിപ്റ്റോ കറൻസി സമ്പദ്‌വ്യവസ്ഥയുടെ 7% ലാറ്റിൻ അമേരിക്ക പ്രതിനിധീകരിക്കുന്നുവെന്ന് സമീപകാല പഠനം സൂചിപ്പിക്കുന്നു. 2019 ജൂലൈ മുതൽ 11 ശതമാനത്തോളം റിട്ടെയിൽ ക്രിപ്റ്റോ പേയ്‌മെന്റുകളാണ് മെക്സിക്കോ നേടിയെടുത്തത്. ഈ മേഖലയ്ക്ക് 24 മില്യൺ ഡോളർ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകൾ ലഭിച്ചുവെന്നും കഴിഞ്ഞ വർഷം 25 മില്യൺ ഡോളർ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ബ്ലോക്ക് ചെയിൻ അനലിറ്റിക്സ് കമ്പനിയായ ചൈനാലിസിസിന്റെ വികസന പ്രതിനിധി ഡാനിയേൽ കാർട്ടോലിൻ നടത്തിയ ഗവേഷണത്തെ മുൻനിർത്തി എൽ ഇക്കണോമിസ്റ്റ അറിയിച്ചു.
മെക്സിക്കോയിൽ പണമയയ്‌ക്കാൻ ക്രിപ്റ്റോ കറൻസികളെ ഉപയോഗിച്ചു തുടങ്ങിയതോടുകൂടി കഴിഞ്ഞ വർഷങ്ങളിൽ വലിയ ഉയർച്ചയാണ് ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ ഉണ്ടായിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളിലെ പ്രധാന മേഖലകളാണ് പണമയക്കൽ വ്യാപാരമെന്ന് പ്രതിനിധി വ്യക്തമാക്കി. ഇതിലൂടെ വടക്കേ അമേരിക്കയുമായും ഏഷ്യയുമായും ശക്തമായ ബന്ധം മെക്സിക്കോ കാത്തു സൂക്ഷിക്കുന്നുണ്ട്. ഈ ഇടപാടുകളിൽ ഭൂരിഭാഗവും ബിറ്റ്കോയിൻ ( ബിടിസി ) ഉപയോഗിച്ചാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

മെക്സിക്കോയിൽ പണമയയ്‌ക്കാൻ പലപ്പോഴും ക്രിപ്റ്റോ ഉപയോഗിക്കാറുണ്ടെന്നും കാർട്ടോലിൻ പറഞ്ഞു. ക്രിപ്റ്റോ കറൻസികൾ കൈമാറ്റം ചെയ്യേണ്ടി വരുമ്പോൾ ഫീസ് കുറവാണ്. മാത്രമല്ല വ്യക്തിക്ക് അത് നേരിട്ട് പോയി ചെയ്യേണ്ടതില്ല. പ്രവർത്തനം നടത്താൻ വെസ്റ്റേൺ യൂണിയൻ അല്ലെങ്കിൽ മണിഗ്രാം പോലുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാം. ഇത് ഒരു ഫോണിൽ നിന്ന് ചെയ്യാവുന്നതാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു. റീട്ടെയിൽ ക്രിപ്റ്റോ ഇടപാടുകളുടെ കാര്യത്തിൽ മെക്സിക്കോ മുന്നിലാണെങ്കിലും ക്രിപ്റ്റോ അഡോപ്ഷന്റെ കാര്യത്തിൽ വെനസ്വേലയാണ് ലാറ്റിനമേരിക്കയിൽ മുൻപന്തിയിൽ നിൽക്കുന്നതെന്ന് സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെ ബ്ലോക്ക് ചെയിൻ സ്ഥാപനം വ്യക്തമാക്കി.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
കോട്ടയം: അതിരമ്പുഴ സ്വദേശി പൈലറ്റ് ട്രയിനി ഹൈദരാബാദില്‍ മരിച്ചു. ഹൈദരാബാദ് എയര്‍ഫോഴ് സ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രയിനിയും അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യു(ടോമി)വിന്‍റെ മകനുമായ ആകാശ് പി ഡൊമിനിക് (24) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ചു എന്ന വിവരമാണ് ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അതേസമയം മരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രിയും ആകാശ് ടെലിഫോണില്‍ ഡൊമിനിക്കുമായി സംസാരിച്ചിരുന്നുവത്രേ. ഏതാണ്ട് ഇരുപത് മണിക്കൂറോളം കൂടി വിമാനം പറത്തി വിജയപഥത്തിലെത്തിയാല്‍ ലൈസന്‍സ് ലഭിക്കുമെന്ന സാഹചര്യത്തിലാണ് മരണം സംഭവിക്കുന്നതത്രേ.
ടൊവീനോയ്ക്ക് മൂന്നാഴ്ച പൂർണ വിശ്രമം, താരം അപകടനില തരണം ചെയ്തു; വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞുപോയി….. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരം അപകടനില തരണം ചെയ്തതായി താരത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേറ്റ ടൊവിനോയെ വയറുവേദനയെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി.
ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയാണു വയറ്റിൽ ആഘാതമേറ്റെങ്കിലും അപ്പോൾ വേദന തോന്നാതിരുന്നതിനാൽ അഭിനയം തുടർന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.
ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.
ഇതിനിടെ താരം ആശുപത്രിയിലായതിനെത്തുടർന്ന് ‘കള’ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മുക്കം (കോഴിക്കോട്) ∙തമിഴ് നാട്ടിലുള്ള കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്ന കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. കാമുകനെയും അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), തമിഴ് നാട്ടിലെ കൃഷ് ണഗിരി ജില്ലയിലെ കാമരാജ് നഗർ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്.
പൊലീസ് പറയുന്നത്: പെൺകുട്ടി സമൂഹമാധ്യമങ്ങൾ വഴിയാണ് തമിഴ് നാട് സ്വദേശി ധരണിയുമായി പ്രണയത്തിലായത്. മണാശ്ശേരിയിലെ ആശുപത്രിയിൽ വച്ചാണു മിഥുൻരാജിനെ പരിചയപ്പെട്ടത്. ധരണിയുടെ അടുത്തെത്താൻ മിഥുൻരാജിന്റെ സഹായം തേടി. ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചു കടന്നുകളഞ്ഞു.
സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു.
കേസിൽ ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പ് എത്തിക്കും. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു.
“ജോസ് വിഭാഗം യുഡിഎഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല,” സി.കെ.ശശിധരന്‍ പറഞ്ഞു.
ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സ്ഥാപകദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്.
രണ്ട് എംഎൽഎമാർ മാത്രമുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ലെന്നാണ് സൂചന.
അതേസമയം, ജോസ്.കെ മാണി ഇടത് മുന്നണിയുടെ ഭാഗമായാലും പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍സിപി രംഗത്തെത്തി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ആശുപത്രിയിലെത്തിക്കുമോ? അതോ ഡോക്ടറെ കാണിക്കുമോ?.
സെപ്റ്റംബർ 28ന് മഹാരാഷ്ട്രയിലെ ഭൻദാര ജില്ലയിലെ ലാഖന്ദൂരിൽ സംഭവിച്ചത് എന്താണെന്ന് നോക്കാം. കുടുംബത്തിലെ ഒരു അംഗത്തിന് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാഫലം വന്നു. രോഗലക്ഷണങ്ങൾ പ്രകടമായ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. എന്നാൽ രോഗം സ്ഥിരീകരിച്ച ഭർത്താവിനെ ആശുപത്രിയിലെത്തിക്കാൻ ഭാര്യ തയാറായില്ല. വീട്ടിൽ തന്നെ കഴിഞ്ഞ രോഗി ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു.
തുടർന്ന് തെഹ്സിൽ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയെ തുടർന്ന് ഭാര്യക്കെതിരെ പകർച്ചവ്യാധി നിയമം അനുസരിച്ച് ഐപിസി സെക്ഷൻ 188 പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്. രോഗിയോടുള്ള അവഗണനക്കാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മരണത്തെ തുടർന്ന് ബന്ധുവിനെതിരെ കേസെടുക്കുന്നത് രാജ്യത്ത് ഇത് ആദ്യമായാണ്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തതെന്ന് പവാനി സബ് ഡിവിഷണല്‍ ഓഫീസർ അശ്വിനി ഷെൻഡ്ഗെ പറഞ്ഞു.
ചട്ടലംഘനമുണ്ടായാൽ ശിക്ഷിക്കപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ലഖാന്ദൂരിലെ ഈ സംഭവം. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇത് ലംഘിക്കപ്പെട്ടാൽ പിഴ ശിക്ഷ ലഭിക്കുകയോ കേസെടുക്കുകയോ ചെയ്യാം.
എന്താണ് സെക്ഷൻ 188?
ലോക്ക്ഡൗൺ ഉത്തരവുകൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കാൻ 1987ലെ പകർച്ചവ്യാധി നിയമം അധികാരപ്പെടുത്തുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരമാണ് ശിക്ഷ ലഭിക്കുക. പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3 പ്രകാരം ഏതെങ്കിലും നിയന്ത്രണങ്ങളോ ഉത്തരവുകളോ അനുസരിക്കാത്തതിന് പിഴ ഈടാക്കാം. സർക്കാർ ഇറക്കിയ ഉത്തരവ് ലംഘിച്ചാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 പ്രകാരം കേസെടുക്കാം.
സെക്ഷന് 188 പ്രകാരം രണ്ട് കുറ്റങ്ങളുണ്ട്:
ഒരു പൊതുപ്രവർത്തകൻ നിയമപരമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, അത്തരം അനുസരണക്കേട് നിയമപരമായി ജോലി ചെയ്യുന്ന വ്യക്തികൾക്ക് തടസ്സമോ ശല്യമോ പരിക്കോ ഉണ്ടാക്കുന്നുവെങ്കിൽ ശിക്ഷ, 1 മാസത്തെ തടവ് അല്ലെങ്കിൽ 200 രൂപ പിഴ അല്ലെങ്കിൽ രണ്ടും. അത്തരം അനുസരണക്കേട് മനുഷ്യജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്നുവെങ്കിൽ. ശിക്ഷ: 6 മാസം തടവ് അല്ലെങ്കിൽ 1000 രൂപ പിഴ അല്ലെങ്കിൽ രണ്ടും.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച കുടുംബമായിരുന്നു നടൻ ദിലീപിന്റേത്. മഞ്ജുവുമായുള്ള വിവാഹവും , വിവാഹ മോചനവും തുടർന്ന് നടി കാവ്യാ മാധവനുമായുള്ള രണ്ടാം വിവാഹവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു .ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഇന്നും ഒരു നൊമ്പരമായാണ് മീനാക്ഷി നിലകൊള്ളുന്നത്. തന്റെ പെറ്റമ്മയെ മറന്നു കാവ്യയുമായുള്ള ബന്ധത്തിന് മീനാക്ഷി കൂട്ടുനിന്നതിൽ മീനക്ഷിക്കെതിരെ നിരവധി സൈബർ ആക്രമണങ്ങൾ തന്നെ ഉണ്ടായിരുന്നു
എന്നാലിപ്പോൾ പുറത്ത് വരുന്ന വാർത്ത മീനാക്ഷി മഞ്ജുവിനൊപ്പം പോകുവാൻ തയ്യാറാകുന്നു എന്ന വാർത്തയാണ്. മീനാക്ഷി എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലായി മാറുകയാണ് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
മീനാക്ഷി തന്റെ കുറിപ്പിൽ എഴുതിയത് ഇങ്ങനെ…
ഐ മിസ് യു അമ്മ.. ഞാൻ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു, എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ ഇപ്പോഴാണ് അമ്മയുടെ വില മനസ്സിലാക്കുന്നത്. അമ്മയുടെ സ്നേഹം നൽകിയ അച്ഛൻ ആയിരുന്നു എന്റെ ഹീറോ. എന്നാൽ ആ ഹീറോയ്ക്കൊപ്പം അമ്മയും എന്റെ കൂടെ വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മീനാക്ഷി കുറിപ്പിൽ എഴുതിയിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല. എനിക്ക് മനസ്സ് തുറന്നു സംസാരിക്കാൻ അമ്മ വേണം എന്ന് മീനാക്ഷി പറഞ്ഞതായാണ് ഇപ്പോൾ പുറത്ത് വരുന്നത്.
അതെ സമയം ഈ അടുത്തായിരുന്നു മഞ്ജുവിന്റെ ജന്മദിനം . പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി ആാശംസകൾ അറിയിച്ചോ എന്ന് അറിയാനുള്ള താൽപര്യത്തിൽ ആയിരുന്നു ആരാധകർ. ജന്മദിനത്തിന് മഞ്ജുവിനെ വിളിച്ച് മകൾ മീനാക്ഷി ആശംസകൾ അറിയിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു
നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ ഈ കാര്യം വൈറലായി മാറിയിട്ടുള്ളത്. ദിലീപുമായിമഞ്ജു വാര്യർ വിവാഹ മോചനം നേടിയതോടെ മീനാക്ഷി ദിലീപിന് ഒപ്പമാണ്താമസിക്കുന്നത്. മഞ്ജുവിന്റെ മനസ്സിൽ ഒരു നൊമ്പരമായാണ് മീനാക്ഷി ഇപ്പോഴും നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മീനാക്ഷിയുടെ ഈ ജന്മദിനാശംസകൾ മഞ്ജുവിന് ഈ ദിനത്തിൽ ഏറെ ആശ്വാസം നൽകുന്നതും സന്തോഷം പകരുന്നതുമാണ്. പോറ്റമ്മയെ വലിച്ചെറിഞ്ഞ് മീനാക്ഷി പെറ്റമ്മയുടെ അരികിലേക്ക് പോകുമേയെന്ന് ഇനി കണ്ടറിയാം
നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ലഹരി മരുന്ന് ഇടപാട് കേസിൽ ഒരു മാസത്തെ വിചാരണ തടവിന് ശേഷം നടി റിയ ചക്രബർത്തി ജയിലിൽ നിന്ന് പുറത്തിറങ്ങി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് മുംബൈയിലെ ബൈക്കുള വനിത ജയിലിൽ നിന്ന് റിയ ചക്രബർത്തിയെ മോചിപ്പിച്ചത്. മുംബയ് പൊലീസിന് മുന്നിൽ 10 ദിവസം കൂടുമ്പോളും എൻസിബിക്ക് മുന്നിൽ മാസത്തിലൊരിക്കലും ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് റിയ ചക്രബർത്തിക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യവും കെട്ടിവയ്ക്കണം.
സുശാന്ത് സിംഗ് രാജ് പുത്തിന്‌റെ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയ്ക്കും വീട്ടുജോലിക്കാരന്‍ ദീപേഷ് സാവന്തിനും ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. അതേസമയം റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നിഷേധിച്ചു.