ഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ വിരമിച്ച മധ്യകേരളത്തിലെ പ്രമുഖനായ ബിഷപ്പിനെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനം അടുത്തയാഴ്ച കൈക്കൊള്ളുമെന്നാണ് സൂചന.
ബിജെപി കേന്ദ്ര നേതൃത്വം ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കിലും അതു പരസ്യമാക്കിയിട്ടില്ല.
സഭയ്ക്കുള്ളിലും നേതൃത്വത്തോട് ആലോചിക്കാതെ പ്രസ്തുത ബിഷപ്പിനെ ഈ പദവിയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ഭിന്ന അഭിപ്രായങ്ങളുണ്ട്. അതേസമയം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ ഒരു പദവി നിലവിലെ സാഹചര്യത്തില്‍ സഭയിലെ ഉന്നതന് ലഭിക്കുന്നു എന്നതില്‍ ആഹ്ളാദവുമുണ്ട്.
നേരത്തെ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായിപോലും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബിഷപ്പിനെയാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കായുള്ള താക്കോല്‍ പദവിയിലേക്ക് നിയമിക്കാനൊരുങ്ങുന്നത്.
ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, പാര്‍സി എന്നി വിഭാഗങ്ങളുടെ ക്ഷേമത്തിനായാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ചത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അഞ്ച് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍. വിപുലമായ അധികാര-അവകാശങ്ങള്‍ ഉള്ള സ്വതന്ത്ര പദവിയാണ് ഈ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനം.
നേരത്തെ സംസ്ഥാനത്തെ ഭരണതലത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഈ ബിഷപ്പ് അടുത്തകാലത്താണ് രൂപതാ ഭരണം ഒഴിഞ്ഞത്. മുമ്പ് ബിജെപിയുടെ ഭരണകാലത്ത് കേന്ദ്ര സര്‍ക്കാരിലെ ഒരു പദവി ഇദ്ദേഹം വഹിച്ചിരുന്നു. ഇദ്ദേഹത്തെ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കുന്നതിലൂടെ ചില രാഷ്ട്രീയ നേട്ടങ്ങളും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ബിജെപിക്ക് കാര്യമായ വേരോട്ടമുണ്ടാകാത്തത് ന്യൂനപക്ഷങ്ങളുടെ ഇടയിലെ എതിര്‍പ്പും ഭൂരിപക്ഷ സമുദായത്തിന്റെ ഇടയിലെ സ്വീകാര്യതയില്ലായ്മയുമാണെന്ന നിഗമനത്തിലാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം.
ഇതിന് മാറ്റം വരാന്‍ ഏറ്റവും നല്ലത് ക്രൈസ്തവ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതാണെന്നും അവര്‍ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി പല പദവികളിലും ക്രൈസ്തവരെ ഉള്‍പ്പെടുത്തി നടത്തിയ പരീക്ഷണങ്ങള്‍ എന്നാല്‍ കാര്യമായ വിജയത്തിലെത്തിയില്ല.
ഇതു പരിഹരിക്കാനാണ് കേരളത്തിലെ പ്രബലമായ കത്തോലിക്കാ വിഭാഗത്തിലെ ഒരു ബിഷപ്പിനെ തന്നെ ഉയര്‍ന്ന പദവിയിലേക്ക് എത്തിക്കുന്നത്. ഇതുവഴി കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ വിശേഷിച്ച് ക്രൈസ്തവര്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വീകാര്യത കൂടുമെന്നും അവര്‍ വിശ്വസിക്കുന്നു.
പ്രധാനമന്ത്രിയോടും അടുത്ത ബന്ധമാണ് ഈ ബിഷപ്പിനുള്ളത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയെ കാണാന്‍ ബിഷപ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ തിരക്കുകാരണം നടന്നില്ല. അടുത്തയാഴ്ചയോടെ പ്രധാനമന്ത്രി ബിഷപ്പിന് കൂടിക്കാഴ്ച അനുവദിച്ചേക്കും. തൊട്ടുപിന്നാലെ പ്രഖ്യാപനവും ഉണ്ടാകും.
മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. ഇവര്‍ തങ്ങിയിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍, കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശി ഡി. നാഗ എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാളുടെ അരയ്ക്ക് താഴോട്ടുള്ള ഭാഗം സ്‌ഫോടനത്തില്‍ വേര്‍പ്പെട്ടു പോയിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പറമടയില്‍ ഇവരെക്കൂടാതെ പതിനഞ്ചോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇവരെല്ലാം മറ്റൊരു കെട്ടിടത്തിലായിരുന്നു താമസം. നാഗയും പെരിയണ്ണയും നാട്ടില്‍ പോയി മടങ്ങി വന്നതിനു പിന്നാലെയാണ് ക്വാറന്റൈനില്‍ പോയത്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാവണം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇരുവരും മാറിയതെന്നാണ് വിവരം. 1200 സ്‌ക്വയര്‍ ഫീറ്ററോളം വരുന്ന ഈ കെട്ടിടം തറയോളം ഇടിച്ചു നിരത്തപ്പെട്ടതുപോലെ തകര്‍ന്നു പോയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതമാണ് ഇത് കാണിക്കുന്നത്.
അതേസമയം സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട ദുരൂഹത നിലനില്‍ക്കുകയാണ്. തകര്‍ന്ന കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് അനധികൃതമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ സ്‌ഫോടക വസ്തുക്കള്‍ ആളൊഴിഞ്ഞ സ്ഥലത്ത് സുരക്ഷിതമായാണ് സൂക്ഷിക്കുന്നത്. എന്തുകൊണ്ട് ഈ കെട്ടിടത്തിനുള്ളില്‍ വച്ചു എന്നതിന് ഉത്തരം കിട്ടിയിട്ടില്ല. റോബിന്‍സണ്‍ എന്നയാളുടെ പേരിലാണ് പാറമടയുടെ ലൈസന്‍സ്. ബെന്നി എന്നയാളാണ് പാറമട നത്തുന്നതെന്നാണ് ഇല്ലിത്തോട് വാര്‍ഡ് മെംബര്‍ സജീവ് ചന്ദ്രന്‍ പറയുന്നത്. ഉടമസ്ഥരുടെയും നടത്തിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ഇവരെ ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സജീവ് ചന്ദ്രന്‍ അഴിമുഖത്തോടു പറഞ്ഞു.
എത്രത്തോളം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നുവെന്നതിനെക്കുറിച്ചും കൃത്യമായ വിവരം കിട്ടിയിട്ടില്ലെന്നാണ് സജീവ് ചന്ദ്രന്‍ പറയുന്നത്; സ്‌ഫോടനത്തിന്റെ സ്വഭാവംവച്ച് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരിക്കണം. ആ കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നടിഞ്ഞുപോയി. അതിനകത്തായിരുന്നു ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ആള്‍ താമസമുള്ളിടങ്ങളില്‍ സ്‌ഫോടക വവസ്തുക്കള്‍ സൂക്ഷിക്കരുതെന്നാണ് നിയമം. പിന്നെന്തുകൊണ്ട് ഇവിടെ സൂക്ഷിച്ചു എന്നതടക്കമുള്ള വിവരം കിട്ടണമെങ്കില്‍ ഉടമകള്‍ കാര്യങ്ങള്‍വെളിപ്പെടുത്തണം’
ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ പ്രവര്‍ത്തിച്ചു വന്നിരുന്ന പാറമടയായിരുന്നു ഇതെന്നും പഞ്ചായത്ത് അംഗം പറയുന്നു. അതേസമയം പാറമടയ്‌ക്കെതിരേ വ്യാപകമായ പ്രതിഷേധവും നിലനിന്നിരുന്നു. സമീപവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പാറമട അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മുന്‍പേ തന്നെ രംഗത്തുണ്ട്. സ്‌ഫോടനത്തിനു പിന്നാലെ ഈ ആവശ്യം ശക്തമായിട്ടുമുണ്ട്. വനഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയാണിതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം.
മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കുന്നതിന് തയ്യാറാണെന്ന് കാണിച്ച് ഒരമ്മ അഞ്ചുമക്കളുമായി നിരത്തിലിറങ്ങി. വരാപ്പുഴ സ്വദേശിനിയായ ശാന്തിയാണ് തന്റെ അഞ്ച് മക്കളുമായി തെരുവില്‍ ഇറങ്ങിയത്. കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡ്ഡിലാണ് ഇവര്‍ കഴിഞ്ഞുവന്നത്.
മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് എഴുതിവെച്ച് സമരത്തിനിറങ്ങുകയായിരുന്നു.
ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മൂന്നു പേര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. പ്രശ്നത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. പിന്നാലെ ഇവരെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കഴിഞ്ഞു.
ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ചിറ്റഞ്ഞൂര്‍ സ്വദേശിയായ യുവതിയും കാമുകനും റിമാന്‍ഡില്‍. ചിറ്റഞ്ഞൂര്‍ സ്വദേശിനി പ്രജിത (29), കാമുകന്‍ ആലപ്പുഴ കോമളപുരം പാതിരപ്പള്ളി വേണു നിവാസില്‍ വിഷ്ണു (27) എന്നിവരെയാണു കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ഈ മാസം 16 നാണ് പ്രജിതയെ കാണാതായത്. തുടര്‍ന്നു ഭര്‍ത്താവ് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. കുന്നംകുളം സി.ഐ: കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ഒളിച്ചോട്ടമാണെന്ന് മനസ്സിലായത്.
ആലപ്പുഴയില്‍നിന്നു പോലീസ് ഇരുവരെയും കണ്ടെത്തി. മകളെ ഏറ്റെടുത്തു ജീവിക്കാന്‍ താത്പര്യമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും കാമുകന്റെ കൂടെ ജീവിക്കാനാണ് താത്പര്യമെന്നും പ്രജിത മൊഴി നല്‍കിയിരുന്നു.
അതോടെ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു പ്രജിതയ്ക്കെതിരേയും ഉപേക്ഷിക്കാന്‍ പ്രേരണ നല്‍കിയതിനു കാമുകനെതിരേയും കുന്നംകുളം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുള്ള മരണസംഖ്യ കൂടുന്നു. ഇതുവരെ പത്ത് മരണം സ്ഥിരീകരിച്ചു. ഇരുപതിലേറെപ്പേരെ രക്ഷിച്ചു. ആള്‍ക്കാര്‍ നല്ല ഉറക്കത്തിലായിരുന്ന പുലര്‍ച്ചെ മൂന്ന് മണിയോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഇനിയും 20 – 25 പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്.
താനെ നഗരസഭയ്ക്കു കീഴിലുള്ള ഭീവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലുള്ള കെട്ടിടം തകര്‍ന്നുവീണത്. 12 ലധികം കുടുംബങ്ങള്‍ ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നു എന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ പിഞ്ചു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നായ്ക്കളെ ഉപയോഗിച്ചും സാങ്കേതിക സംവിധാനം ഉപയോഗിച്ചുമുള്ള തെരച്ചില്‍ തുടരുകയാണ്. ഭീവണ്ടി പട്ടേല്‍ വളപ്പിലെ ജിലാനി അപ്പാര്‍ട്ട്‌മെന്റ് എന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടമാണ് തകര്‍ന്നു വീണത്. പുതിയ സംഭവത്തോടെ ഭിവാണ്ടിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണ രീതിയുടെ കണക്കെടുപ്പ് നഗരസഭ തുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 24 ന് മഹാരാഷ്ട്രയിലെ തന്നെ റെയ്ഗാര്‍ഡ് ജില്ലയിലെ മഹദ് ഏരിയയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു അഞ്ചു നില കെട്ടിടം തകര്‍ന്നു വീണിരുന്നു.
വിവാഹത്തിൽ നിന്നു വരൻ പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ വരന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.എന്നാൽ നടിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഈയൊരു സാഹചര്യത്തിൽ സീരിയലുകളിൽ നിന്നും നടിയെ പുറത്താക്കി എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്. കഴിഞ്ഞദിവസം ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിന്റെ ശബ്ദ സന്ദേശങ്ങൾ പുറത്തുവിട്ടിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നാണ് താരത്തെ പുറത്താക്കിയത് മറ്റൊരു താരത്തെ ലക്ഷ്മിക്ക് പകരമായി ഉൾപ്പെടുത്തിയെന്നും അണിയറപ്രവർത്തകർ പറയുന്നു അങ്ങനെ ആരാധകർ നെഞ്ചിലേറ്റിയ പ്രിയ നടിക്ക് പണികിട്ടി കൊണ്ടിരിക്കുകയാണ് ഇനി സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ നിന്നും താരത്തെ പുറത്താക്കിയാൽ നടി വേറെ പണി അന്വേഷിക്കേണ്ടിവരും കാരണം ജനങ്ങളുടെ ഇത്രയും വെറുപ്പ് സമ്പാദിച്ച നടിയെ മറ്റൊരു സീരിയലിലോ ടെലിവിഷൻ പരിപാടികളിലോ അണിയറ പ്രവർത്തകർ ഉൾപ്പെടുത്തുമോ എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം വരൻ ഹാരീസ് മുഹമദില്‍ മാത്രം കേസ്സ് ഒതുക്കിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. സീരിയല്‍ നടി ലക്ഷമി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യത ഹാരിസിന്‍റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണം. നിലവില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിഒരുക്കുമെന്നും ബന്ധുക്കള്‍ പറയുന്നു.
അതേസമയം ആത്മഹത്യ പ്രേരണ കുറ്റം വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യും.ഇവര്‍ റംസിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കാന്‍ നീക്കം തുടങ്ങി.
വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെയും നദീറയുടെയും മകൾ റംസിയാണ് (24) കഴിഞ്ഞ വ്യാഴാഴ്ച കൊട്ടിയത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് ഇക്ബാൽ നഗർ 155ൽ ഹാരീസ് മൻസിലിൽ ഹാരീസ് എന്ന യുവാവുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. ഹാരീസുമായി വിവാഹം നടക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു റംസിയും വീട്ടുകാരും.
നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ.
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഒരു സിനിമയിലെ പടം പങ്കുവെച്ചായിരുന്നു എൻ.എസ്. മാധവന്റെ പ്രതികരണം. ‘ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’ എന്നാണ് അദ്ദേഹം ക്യാപ്ഷനായി നൽകിയത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ദിഖും കൂറുമാറുന്നത്.
ഇതിന് ഭാമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായിരുന്നു
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു.
എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.
സ്വന്തം ലേഖകൻ
ഡൽഹി : ആളുകൾ ബിറ്റ്‌കോയിനിന് സ്വർണ്ണത്തിന് സമാനമായ മൂല്യം കാണുന്നുവെന്ന് മുൻ ആർ ബി ഐ ഗവർണർ രഘുറാം രാജൻ. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളുടെ ഒപ്പമാണ് ബിറ്റ്‌കോയിനിന്റെ സ്ഥാനമെന്നും മുൻ സാമ്പത്തിക വിദഗ്ദൻ കൂടിയായ അദ്ദേഹം പറഞ്ഞു. ലിബ്ര പോലുള്ള ഒരു ഇതര കറൻസിയെക്കാൾ ബിറ്റ്‌കോയിൻ മൂല്യമുള്ളതായി മാറുന്നുവെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു. നിലവിൽ ചിക്കാഗോ സർവകലാശാലയിൽ ഫിനാൻസ് പ്രൊഫസറായ രാജൻ, 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിനും കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിന് നേതൃത്വം നൽകിയതിനും പേരുകേട്ട വ്യക്തികൂടിയാണ്. ബിറ്റ്‌കോയിൻ അല്പം സ്വർണ്ണം പോലെയാണ്. വാസ്തവത്തിൽ സ്വർണ്ണത്തിന് ചില മൂല്യങ്ങളുണ്ട്. അതുപോലെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി ബിറ്റ്‌കോയിനിനും മൂല്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്നതും വിവിധ ഫിയറ്റ് കറൻസികളുടെ പിന്തുണയുള്ളതുമായ സ്റ്റേബിൾകോയിനായ ഫേസ്ബുക്കിന്റെ ലിബ്ര പോലുള്ള സ്വകാര്യ ഡിജിറ്റൽ കറൻസികൾ ബിറ്റ്‌കോയിൻ പോലുള്ളവയ്ക്ക് പകരം ഇടപാട് മാധ്യമമായി വർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടപാടുകൾക്ക് കൂടുതൽ ഉപയോഗിക്കുന്ന കറൻസിയാണ് ലിബ്ര. അതേസമയം, സ്റ്റേറ്റ് ഇഷ്യു ചെയ്ത ഡിജിറ്റൽ കറൻസികൾ സമാരംഭിക്കുകയാണെങ്കിൽ ഉപയോക്താക്കളുടെ ഡാറ്റാ കേന്ദ്ര സർക്കാർ ട്രാക്കു ചെയ്യുന്നതിൽ രാജൻ ആശങ്ക പ്രകടിപ്പിച്ചു. പൂർണമായി ഉപയോഗിച്ചു കഴിഞ്ഞാൽ ഡിജിറ്റൽ കറൻസികൾ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി.

2014 ൽ കറൻസി ബദലായി ബിറ്റ്‌കോയിനിനെക്കുറിച്ച് രാജൻ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഡിജിറ്റൽ കറൻസികളുടെ വക്താവാണ് മുൻ ആർ ബി ഐ ഗവർണർ. 2015 ലെ ഒരു കോൺഫറൻസിൽ അവയുടെ ഉയർച്ച അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇപ്പോൾ, ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റൽ കറൻസികൾക്കും ഒരു നല്ല ഭാവി മുൻകൂട്ടി കാണുന്നതിന് പുറമെ പ്രസക്തമായ പല ചോദ്യങ്ങളും അദ്ദേഹം ഉന്നയിക്കുകയുണ്ടായി.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍. മണ്ണൂര്‍ വെസ്റ്റ് അകവണ്ട സ്വദേശിയായ തൊഴുത്തുംകാട്ടില്‍ പരേതനായ ചാമുണ്ണിയുടെ മകന്‍ സുന്ദരനാണ് ദുബായിയില്‍ മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. താമസസ്ഥലത്താണ് സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബര്‍ ദുബായിലെ താമസ സ്ഥലത്തു വ്യാഴാഴ്ച രാവിലെയാണു സുന്ദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ഉടമയായ സുന്ദരന്‍ ഡിസംബറില്‍ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അതിനിടെയാണ് ബന്ധുക്കളെ തേടി സുന്ദരന്റെ മരണ വാര്‍ത്തയെത്തിയത്.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അമ്മ: സ്വയംപ്രഭ. സഹോദരങ്ങള്‍: പങ്കജാക്ഷന്‍, വിനയദാസന്‍, ഹരിദാസന്‍, ഗിരീഷ്, അഭിലാഷ്, സതീദേവി, അമ്പിളി
കണ്ണൂര്‍ പിണറായില്‍ സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കമ്പൗണ്ടര്‍ഷോപ്പില്‍ രാധിക നിവാസില്‍ രമേശനും സുകുമാരനുമാണ് മരിച്ചത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിണറായി പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നും ഫൊറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.