കേരളത്തിലെ എച്ച്.ഐ.വി രോഗബാധയിലെ പ്രവണതയിൽ ആശങ്കാജനകമായ ഉയർച്ചയുണ്ടെന്ന് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ (KSACS) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2022 മുതൽ 2025 വരെ സംസ്ഥാനത്ത് 4,477 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുരുഷന്മാരാണ് ഭൂരിപക്ഷം രോഗബാധിതർ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 90 ഗർഭിണികളിൽ രോഗം സ്ഥിരീകരിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗവ്യാപനം തടയുന്നതിലെ വെല്ലുവിളിയും കൂടുതൽ രൂക്ഷമായി. ആരോഗ്യരംഗത്ത് മുന്നേറ്റം കൈവരിച്ച സംസ്ഥാനത്തും പ്രതിമാസം ശരാശരി 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.
പൊതുസമൂഹത്തിൽ എച്ച്.ഐ.വി വ്യാപനം കുറവായിട്ടുണ്ടെങ്കിലും, ഉയർന്ന റിസ്ക് വിഭാഗങ്ങളിൽ രോഗം കേന്ദ്രീകരിക്കുകയാണ്. പ്രത്യേകിച്ച് 15–24 വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ രോഗബാധ ഉയരുന്നുവെന്നതാണ് കെ എസ് എ സി എസ് കണ്ടെത്തിയ ഏറ്റവും ഗൗരവകരമായ മുന്നറിയിപ്പ്. മയക്കുമരുന്ന് കുത്തിവെക്കുന്ന ശീലം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ, അണുവിമുക്തമല്ലാത്ത ടാറ്റൂ സൂചികളുടെ ഉപയോഗം, അതിഥി തൊഴിലാളികൾക്കിടയിലെ ശൃംഖലകൾ എന്നിവയാണ് രോഗവ്യാപനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. യുവാക്കളിലെ ഈ വർദ്ധനവ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി തുടർച്ചയായി ഉയർന്നു തന്നെയാണ്.
ജില്ലാതല കണക്കുകളിൽ എറണാകുളം 850 കേസുകളുമായി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലയായി തുടരുന്നു. വാണിജ്യ നഗരമായ കൊച്ചിയിലെ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യവും, മയക്കുമരുന്ന് ഉപയോഗവും, ജീവിതശൈലീ മാറ്റങ്ങളും രോഗവ്യാപനത്തെ ശക്തമായി ബാധിക്കുന്നുവെന്ന് കെ എസ് എ സി എസ് ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന ജനസാന്ദ്രതയുള്ള തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കേസുകൾ വർദ്ധിക്കുകയാണ്. രോഗവ്യാപനം കൂടുതൽ വ്യാപകമാകുന്നതിന് മുൻപ് ബോധവൽക്കരണ പ്രവർത്തനങ്ങളും പരിശോധനകളും ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മേഖല മുന്നറിയിപ്പ് നൽകുന്നു.
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സിപിഎം നേതാക്കള്‍ ഏറ്റുവാങ്ങും. രാവിലെ എട്ട് മുതല്‍ പത്ത് വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്വെന്ഷന് സെന്ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്കാണ് ഖബറടക്കം.
ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്.
വിദേശത്തുള്ള മകന് എത്തേണ്ടതിനാലാണ് ഖബറടക്കം ഇന്നത്തേക്ക് മാറ്റിയത്.
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്ത കേസിൽ ഒളിവിലായിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പ്രത്യേക സംഘം വ്യാപകമായ തിരച്ചിൽ തുടരുന്നു. പാലക്കാട്ടിൽ നിന്നുള്ള രക്ഷപ്പെടലിനായി സ്വന്തം കാർ ഉപേക്ഷിച്ച് ഒരു ചുവന്ന കാറിൽ യാത്ര ചെയ്തുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു ചലച്ചിത്ര താരത്തിന്റെ പേരിലുള്ളതാണെന്ന് സംശയിക്കുന്ന ഈ കാറിൽ സുഹൃത്തും രണ്ടാമത്തെ പ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടായിരുന്നെന്നുള്ള സൂചനയും ശക്തമാണ്.
പാലക്കാട് ഫ്ലാറ്റ് വിട്ടുപോകുന്നതിന് മുമ്പ് രാഹുൽ എത്തിച്ചേർന്ന സമയത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഡിവിആറിൽ നിന്ന് ഉദ്ദേശപൂർവ്വം മായ്ച്ചുകളഞ്ഞതായി അന്വേഷണം വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കെയർടേക്കർ ഉൾപ്പെടെയുള്ളവരുടെ മൊഴി സംഘം ശേഖരിച്ചുകഴിഞ്ഞു. അതേസമയം, മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഓഡിയോയിൽ കേൾക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയാണെന്ന് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ജാമ്യഹർജിക്ക് പിന്തുണയായി പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ-വീഡിയോ ക്ലിപ്പുകളും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ജാമ്യഹർജി പരിഗണിക്കുന്നത് വരെ കാത്തിരിക്കാതെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. തെളിവുകൾ ശേഖരിക്കുന്ന നടപടികൾ പൂർത്തിയായ ശേഷം അടുത്ത ഘട്ട നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനപരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം പുറത്തുവന്നു. പ്രതിയിൽ നിന്നുണ്ടായ പീഡനവും നിർബന്ധിത ഗർഭഛിദ്രവും മാനസികമായി തകർത്തതിനെ തുടർന്ന് അമിതമായി മരുന്നുകൾ കഴിച്ചാണ് ആദ്യമായി ജീവൻ വെടിയാണ് ശ്രമിച്ചത്, ഇതിന്റെ തുടർച്ചയായി അവർ ചില ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിലാണ് കഴിഞ്ഞത്. മറ്റൊരു അവസരത്തിൽ കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെ ബലമായി കഴിപ്പിച്ചുവെന്ന കാര്യവും അവർ ചികിത്സയ്ക്കിടെ ഡോക്ടറോട് വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരാതിക്കാരിയുടെ വിവരങ്ങള്‍ പരോക്ഷമായി വെളിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിക്കാതെ റിമാന്‍ഡ് ഉത്തരവിടുന്നത്.
അറസ്റ്റിനിടെ തന്നെ കേസ് കൃത്രിമമാണെന്ന ആരോപണവുമായി രാഹുല്‍ ഈശ്വര്‍ മുന്നോട്ട് വന്നു. ജയില്‍വാസ കാലത്ത് നിരാഹാരം ഇരുന്ന് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പോലീസിന്റെ വാഹനത്തിലിരുന്ന് പ്രഖ്യാപിച്ചു. അഭിഭാഷകര്‍ നല്കിയ വാദങ്ങളില്‍, വീഡിയോയില്‍ യുവതിയുടെ പേരോ വ്യക്തിഗത വിവരങ്ങളോ പറഞ്ഞിട്ടില്ലെന്നതും, എന്നാല്‍ പേരില്ലെങ്കിലും പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയെന്ന പൊലീസ് വാദം കോടതിയംഗീകരിച്ചതുമാണ് ശ്രദ്ധേയം.
ഞായറാഴ്ച വൈകിട്ട് സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിനു ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തി കേസ് ശക്തിപ്പെടുത്തിയതോടെയാണ് നടപടി കടുത്തത്. സൈബര്‍ ആക്രമണ കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെ കേസ് തുടര്‍ന്നു വരുന്നെന്നുമാണ് വിവരം.
രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിൽ പഠിക്കുന്ന കണ്ണൂർ ചക്കരക്കൽ സ്വദേശിനി പൂജയെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . നവംബർ 28നാണ് സംഭവം നടന്നത് എന്നാണ് ലഭിച്ച വിവരം.
പൂജയുടെ മരണവാർത്ത നാട്ടിൽ അറിയിച്ചതിനെ തുടർന്ന് മൃതദേഹം നാട്ടിലേക്കെത്തിച്ചു. തുടർന്ന് പയ്യാമ്പലത്ത് തിങ്കളാഴ്ച രാവിലെ സംസ്കാര കർമ്മങ്ങൾ നടത്തി. അമ്മ സിന്ധു അഞ്ചരക്കണ്ടിയിലെ എഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും അച്ഛൻ വസന്തൻ കൊല്ലൻചിറയിലെ ഓട്ടോ ഡ്രൈവറുമാണ്. ഇവരുടെ ഏക മകളായിരുന്നു പൂജ.
മുതുകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ കുടുംബ വഴക്കിനിടയിൽ അഭിഭാഷകനായ മകൻ മാരകമായ ആക്രമണം നടത്തിയ സംഭവത്തിൽ അച്ഛൻ നടരാജൻ (62) മരിച്ചു. അമ്മ സിന്ധു (49) തീവ്ര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് മാവേലിക്കര ബാറിലെ അഭിഭാഷകനായ മകൻ നവജിത്ത് നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ വീട്ടിൽ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായതെന്നതാണ് പ്രാഥമിക വിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് പോലീസ് പറയുന്നത്. നടരാജന്റെ തലയിൽ ഒന്നിലധികം വെട്ടേറ്റതായും പരിക്കേറ്റവരെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴേക്കും നടരാജൻ മരണപ്പെട്ടു.
വീടിന്റെ രണ്ടാം നിലയിൽ ഒളിച്ചിരുന്ന പ്രതിയെ സാഹസികമായി പൊലീസ് പിടികൂടി. ഗുരുതരാവസ്ഥയിൽ ആയിരുന്ന സിന്ധുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബക്ഷോഭമാണ് സംഭവത്തിന് പിന്നിലെന്ന് അന്വേഷണം സൂചിപ്പിക്കുന്നത്. മകൻ നടത്തിയ ക്രൂരാക്രമണത്തിൻ്റെ ഞെട്ടലിലാണ് പ്രാദേശികവാസികൾ.
തിരുവനന്തപുരത്ത് അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി വൈകിയാണ് സൈബർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനുശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് രാഹുലിനെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയെ തുടർന്ന് രാഹുൽ ഈശ്വർ സമൂഹമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകളാണ് വിവാദമായത്. യുവതിയുടെ പരാതിയെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ, അഭിഭാഷക ദീപാ ജോസഫ് എന്നിവർക്കെതിരെയും കേസെടുത്തു. ഇവർക്ക് ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
ഇതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തിരുവനന്തപുരത്ത് എത്തി അഭിഭാഷകനെ കണ്ട ശേഷം മടങ്ങിയെന്നാണ് പൊലീസ് സൂചന. രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടന്നപ്പോഴുമുണ്ടായില്ല. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുന്നതോടെ കേസിൽ അടുത്ത ഘട്ട നടപടികൾക്ക് വഴിയൊരുങ്ങും.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന (എസ്ഐആർ) സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. എന്യൂമറേഷൻ ഫോമുകൾ തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 11 ആയി മാറ്റിയതായി അറിയിച്ചു. കേരളം, തമിഴ്നാട് ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
ഡിസംബർ 16-ന് കരട് വോട്ടർ പട്ടികയും 2026 ഫെബ്രുവരി 14-ന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. ഇതുവരെ 85% ഫോമുകൾ മാത്രമാണ് തിരികെ ലഭിച്ചതെന്നും ബാക്കി 15% ദിവസങ്ങള്‍ക്കുള്ളിൽ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്യുന്നത് പ്രായോഗികമല്ലെന്ന് പാർട്ടികൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
99.5% ഫോമുകളും വിതരണം ചെയ്ത് കഴിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ വ്യക്തമാക്കി. ശേഖരണം, ഡിജിറ്റൈസേഷൻ എന്നിവ വേഗത്തിലാക്കുമെന്നും ബാക്കിയുള്ളവയുടെയും തിരികെ ലഭ്യമാക്കൽ ഉടൻ പൂർത്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല.
പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന കാലയളവിലെ ദൃശ്യങ്ങള്‍ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഇത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്തെടുക്കാനുള്ള ശ്രമം പോലീസ് നടത്തിയേക്കാം. ഫ്ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കും.
ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്ളാറ്റില്‍ തന്നെയുണ്ട്. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇദ്ദേഹത്തിന് വേണ്ടി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
രാഹുലുമായി പരിചയപ്പെടുന്നത് ഇതുംകഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമെന്നും യുവതി. ഭർത്താവുണ്ടായിരിക്കെ രാഹുലുമായി ബന്ധമെന്നായിരുന്നു ആരോപണം. വിവാഹബന്ധം മറച്ചുവെച്ചാണ് അടുത്തതെന്ന രാഹുൽ അനുകൂലികളുടെ വാദം ബലപ്പെടില്ല.
അതേസമയം, ശബ്ദരേഖ തൻ്റേതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. ആരോപണങ്ങളിൽ പലതും ശരിവെച്ചു. മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർണായക വിവരങ്ങൾ. ഇതുവരെ രാഹുൽ ഇക്കാര്യം സമ്മതിച്ചിരുന്നില്ല.
യുവതി ഗർഭഛിദ്രത്തിന് വിധേയായെന്നും സ്ഥിരീകരണം. യുവതി വിവാഹിതയായിരുന്നു എന്ന് അറിയാമായിരുന്നു. തുടർന്ന് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ പരാമർശിച്ചു. ഭർത്താവിന്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്ന് രാഹുൽ. ആ പരിചയം വളർന്ന് ശാരീരികബന്ധത്തിൽ ഏർപ്പെടുന്നത് വരെയെത്തി.
ബലാത്സംഗം, ക്രിമിനൽ ഭീഷണി, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി രാഹുൽ മാംകൂട്ടത്തിലിനെതിരെ കേസെടുത്തിട്ടുണ്ട്. എഫ്ഐആറിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുന്നു. കേസിൽ രണ്ടാം പ്രതിയായി ജോബി ജോസഫിനെയും കേരള പോലീസ് ചേർത്തിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. എഫ്ഐആർ പ്രകാരം, ഈ വർഷം മാർച്ച് 4 ന് തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തുള്ള ഫ്ലാറ്റിൽ വെച്ച് യുവതിയെ രാഹുൽ ലൈംഗികമായി പീഡിപ്പിച്ചു. രാഹുൽ തന്നെ പീഡിപ്പിച്ചുവെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22 ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വെച്ച് രാഹുൽ വീണ്ടും ബലാത്സംഗം ചെയ്തതായും പിന്നീട് മെയ് മാസത്തിൽ പാലക്കാട്ടെ എംഎൽഎയുടെ ഫ്ലാറ്റിൽ വെച്ച് രണ്ട് ദിവസം ബലാത്സംഗം ചെയ്തതായും യുവതി പോലീസിനോട് പറഞ്ഞു.