Kerala
2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങൾ കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തുവെന്ന് എഴുത്തുകാരൻ സക്കറിയ.  2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നുവെന്നും സക്കറിയ ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പലായനം ചെയ്യുന്ന കുട്ടനാടൻ ജനത എന്ന തലക്കെട്ടോടു കൂടിയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരുമെന്നും കുറിപ്പിൽ ഓർമിപ്പിക്കുന്നു.
പോൾ സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ആരുടെ പോസ്റ്റ് എന്നറിയില്ല. വി ശശികുമാർ അയച്ചു തന്നത്. വളരെ പ്രധാന പെട്ട കാര്യങ്ങളാണ് ഇതിൽ പറയുന്നത് എന്ന് തോന്നി.
പലായനം ചെയ്യുന്ന കുട്ടനാടൻ ജനത.
2018 ആഗസ്റ്റ് മാസത്തിൽ കുട്ടനാട്ടീൽ നിന്ന് ഒരു കൂട്ട പലായനം നടന്നു, സമീപ ജീല്ല കളിലേയ്ക്ക്.ആഴ്ചകൾക്ക് ശേഷം അവർ തിരികെ എത്തീ. എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. സ്ഥിരമായും, താത്കാലികമായും കുട്ടനാട്ടീൽ നിന്ന് സമീപനാടുകളിലേയ്ക്ക് ആളുകൾ താമസം മാറ്റി.
പ്രാഥമിക വിലയിരുത്തലിൽ 2018 ന് ശേഷം കുട്ടനാട്ടീലെ 14 വില്ലേജുകളിൽ 12 ൽ നിന്നും പ്രതീ വർഷം 25 മുതൽ 50 വരെ കുടുംബങ്ങൾ സ്ഥീരമായി മാറി താമസിക്കുന്നു.
കഴിഞ്ഞ 2 വർഷത്തിനിടയിൽ ആയിരത്തിലധികം കുടുംബങ്ങളാണ് അന്യ സ്ഥലം തേടി പോയത്. കൂടുതൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ മാറി.
ഇപ്പോൾ ഈ പലായനങ്ങൾ വലിയ പ്രശ്നമല്ല എന്ന് തോന്നിയേക്കാം, എന്നാൽ ഭാവിയിൽ ഇത് കുട്ടനാടിന്റെ നിലനില്പിനേയും, ഭൂമി ശാസ്ത്രപരവും, കാർഷികവും, സാമുദായികവുമായ സംതുലിതാവസ്ഥയിൽ പല മാറ്റങ്ങളും വരുത്താം.
ജൈവവൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രദേശം ഇപ്പോൾ കൃഷിക്കും മത്സൃ ബന്ധmത്തിന്നുമായി ഉപയോഗിച്ചു വരുന്നു.
ഈ പ്രകൃതിയെ സ്നേഹിച്ച് ഇവിടെ ജനിച്ച് വളർന്നവർ ഇവിടം വിട്ടു പോകേണ്ടി വന്നാൽ അത് ഈ നാടിന്റെ പ്രകൃതിയുടേയും കുട്ടനാടൻ സ്നേഹ സംസ്കാരത്തിന്റെയും തകർച്ചയ്ക്ക് കാരണമാകും.ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരു കുടുംബം പോലെ കഴിയുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണിത്.
ഒരു പലായനം ഒരു സംസ്കൃതിയുടെ വിലാപത്തിന് കാരണമാകാതെ കാക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് ആകണം.
മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 1100 ച.കി.മി വിസ്തൃതിയുള്ള പ്രദേശമാണ് കുട്ടനാട് എന്ന് കണക്കാക്കപ്പെടുന്നത്.അതിൽ 289ച.കി.മി.വീസ് തൃതി വരുന്ന പ്രദേശമാണ് കുട്ടനാട് താലൂക്കായി രൂപപ്പെടുത്തിയിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2 മുതൽ 10 അടി വരെ താഴ്ന്ന പ്രദേശങ്ങളാണ് ദൂരീ പക്ഷവും.14 വില്ലേജുകളായും 2 വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്ന കുട്ടനാട്ടിലെ ജനസംഖ്യ 2011 ലെ കണക്ക് പ്രകാരം 193007( ഒരു ലക്ഷത്തി തൊണ്ണൂറ്റി മുവായിരത്തി ഏഴ്) ആയിരുന്നു. കുടുംബങ്ങളുടെ എണ്ണം 47416 ഉം. അതിൽ നിന്നാണ് ഏകദേശം 2 ശതമാനത്തിലധികം കുടുംബങ്ങൾ(ഏകദേശം 5000 ആളുകൾ) പലായനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയും പ്രളയങ്ങൾ വന്നാൽ പലായനങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കും എന്നതിൽ തർക്കമില്ല
ഈ പലായനത്തിന് കാരണങ്ങൾ പലതാണ്.
മനുഷ്യൻ എവിടെ ജീവിച്ചാലും സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നല്കണം എന്ന് ആഗ്രഹിക്കും, അത് അവന്റെ അംഗികരിക്കപ്പെട്ട അവകാശം ആണ്. എപ്പോഴാണോ തന്റേയും കുടുംബത്തിന്റേയും, ജീവനും സ്വത്തിനും ഭീഷണി ഉണ്ട്, അപകടമുണ്ട് എന്ന് തോന്നുന്നത് അപ്പോൾ അവൻ കുറച്ച് നഷ്ടങ്ങൾ സഹിച്ചാണെങ്കിലും ജീവനും സ്വത്തും നിലനിർത്താൻ പരിശ്രമിക്കുക. ആ പരിശ്രമത്തിന്റെ അവസാന പ്രകൃയയാണ് പലായനം.
ലോക ചരിത്രത്തിലും, ഇപ്പോൾ നടക്കുന്ന പല കുടിയേറ്റങ്ങളും, പലായനങ്ങളും പരിശോധിച്ച് നോക്കിയാൽ അത് മനസ്സിലാവും. അതിന്റെ ഒരു ചെറു പതിപ്പാണ് ഇപ്പോൾ കുട്ടനാട്ടിൽ നടക്കുന്നത്.
ഇടവിട്ടുള്ള ജലപ്രളയങ്ങൾ _
വെള്ളപ്പൊക്കങ്ങൾ കുട്ടനാടൻ ജനതക്ക് ഒരു പുതിയ അനുഭമല്ല.
മുൻ കാലത്തെല്ലാം ആണ്ട് വട്ടത്തിലെ കാലവർഷകാലത്ത് കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം ഒരു അനുഭവമായിരുന്നു.
കൃഷിയിടങ്ങൾ സമ്പുഷ്ടമാക്കി കയറിയിnങ്ങി പോയിരുന്ന വെള്ളപ്പൊക്കം അടുത്ത പുഞ്ചകൃഷിക്കുള്ള വളക്കൂറുള്ള എക്കൽ കൃഷിയിടങ്ങളിൽ എത്തിച്ചിരുന്നു.
വെള്ളപ്പൊക്കത്തെ അവർ അനുഗ്രഹമായി കണ്ടിരുന്നു.
എന്നാൽ ഇപ്പോൾ തോടുകളും,പുഴകളും, തടാകങ്ങളും വെള്ളത്തെ ഉൾക്കൊള്ളാനാവാത്ത വിധം മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നു.
രണ്ട് ദിവസം നാട്ടിലോമലനാട്ടിലോ തുടർച്ചയായി മഴ പെയ്താൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ആ മഴ ഒരാഴ്ച പെയ്താൽ നാട്ടിൽ പ്രളയം ആകും. അതു കൂടാതെ തന്നെ പാടശേഖരത്തിലെ ബണ്ടുകളിലും തുരുത്തകളിലും താമസിക്കുന്നവർക്ക് മടവീഴ്ച മൂലമുള്ള ആണ്ടുവട്ടം മുഴുവൻ നീണ്ടു നില്ക്കുന്ന വെള്ളക്കെട്ടും.
റോഡുകളും പാലങ്ങളും വന്നു യാത്രാ സൗകര്യം കുറഞ്ഞു _
റോഡുകളും പാലങ്ങളും വന്ന് യാത്രാ സൗകര്യം കൂടി.എന്നാൽ അത് മഴക്കാലത്തേയ്ക്കല്ല. മഴപെയ്ത് വെള്ളം പൊങ്ങിയാൽ കരമാർഗവും, ജലമാർഗവും കുട്ടനാട്ടുകാരന് കരപറ്റാൻ ആവാത്ത അവസ്ഥയാണ്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവൻ വച്ച് പന്താടാൻ ഒരാൾക്കും കഴിയില്ല. അതിനാൽ മാനത്ത് മഴക്കാർ കാണുമ്പോഴെ കരപറ്റാൻ ആരും ശ്രമിക്കും.പലായനം അവിടെ ധ്രുതഗതിയാവുന്നു.
താളം തെറ്റിയ കൃഷി _
തണ്ണീർമുക്കം ബണ്ട് നിർമ്മിക്കുന്നതിന് മുൻപ് കുട്ടനാട്ടിൽ നിലവിലിരുന്ന പുഞ്ചകൃഷി ഫെബ്രുവരിയോടെ വിളവ് എടുത്തിരുന്നു.എന്നാൽ ഇപ്പോൾ അത് മെയ് മാസം വരെ നീണ്ടു.അത് വേനൽ മഴയിലും കുട്ടനാട്ടീൽ വെള്ളപ്പൊക്കത്തിന് കാരണമാക്കി.
കൃഷിയിടത്തിലെ അശാസ്ത്രീയ രാസവള, കീടനാശിനി പ്രയോഗങ്ങൾ ക്യാൻസർ പോലുള്ള രോഗങ്ങൾ കുട്ടനാട്ടിൽ വ്യാപകമാക്കി. അടുത്ത തലമുറയെങ്കിലും ഇതിൽ ബുദ്ധിമുട്ടാതിരിക്കാൻ വേണ്ടിയും പലരും പലായനം ചെയ്തു.
കുടിവെള്ള ദൗർലദ്യം _
വെള്ളത്താൽ ചുറ്റപ്പെട്ട നാടാണ് കുട്ടനാട് എന്നാൽ മഴക്കാലത്തും വേനൽക്കാലത്തും കുടിവെള്ളം കിട്ടാക്കനി തന്നെ..
ചെമ്മണ്ണ് നിക്ഷേപം _
അശാസ്ത്രീയമായി റോഡ് നിർമ്മാണത്തിന്നും ബണ്ട് നിർമ്മാണത്തിന്നുമായി കൊണ്ടുവന്ന ചെമ്മണ്ണും, കരിങ്കല്ലും കുട്ടനാട്ടിലെ മത്സ്യസമ്പത്തിനെനശിപ്പിച്ചതോടൊപ്പം മത്സ്യതൊഴിലാളികളെ ഇവിടെ നിന്ന് പലായനത്തിന് പ്രേരിപ്പിച്ചു.കൂടാതെ ചെമ്മണ്ണിനോടൊപ്പം കുട്ടനാട്ടിൽ വിഷപാമ്പുകളും ക്ഷുദ്രജീവികളും ക്രമരഹിതമായി വർദ്ധിച്ചു.
അവിവാഹിതരുടെ എണ്ണം വർദ്ധിക്കുന്നു __
ഹിന്ദു – ക്രിസ്ത്യൻ വിഭാഗങ്ങളിൽ അവിവാഹിതരുടെ എണ്ണം അടുത്ത കാലത്ത് പൊതുവേ കൂടുതലാണ്. എന്നാൽ അതിന്റെ നിരക്ക് കുട്ടനാട്ടീൽ പതിൻമടങ്ങാണ് എന്ന് കാണാൻ കഴിയും. കുട്ടനാട്ടിലെ ജനസംഖ്യയിൽ 59.64 ശതമാനം ഹിന്ദുക്കളും, 39.34 ശതമാനം ക്രീസ് ത്യാനികളുമാണ്.
കുട്ടനാട്ടിലേയ്ക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കുവാൻ തയ്യാറാകുന്നവർ ആരും ഇല്ല.എന്നാൽ കുട്ടനാട്ടിൽ നിന്ന് പെൺകുട്ടികളെ വിവാഹം ചെയ്യാന്നും 2018 ലെ പ്രളയത്തിന് ശേഷം പലർക്കും വിമുഖതയാണ്.
ഇതും പലായനത്തിന് ആക്കം കൂട്ടുന്നു. ഒരു വിവാഹം നടക്കണമെങ്കിൽ താത്കാലികമായെങ്കിലും കുട്ടനാട്ടീൽ നിന്ന് മാറേണ്ട ദയനീയ അവസ്ഥയിലാണ് ഇവിടുത്തെ യുവതലമുറ.
ഭൂമി വാങ്ങാനാളില്ല _
കുട്ടനാട്ടിൽ 2018ലെ പ്രളയത്തിന് ശേഷം ഭൂമികച്ചവടം വളരെ താണു.
നടക്കുന്ന കച്ചവടങ്ങൾ തന്നെ മുൻപ് ഉണ്ടായിരുന്ന വിലയുടെ പകുതിപോലും ഇല്ലാതെ.
മറ്റ് നിർവ്വാഹമില്ലാതെ നഷ്ടത്തിൽ ഭൂമി കൈമാറ്റം ചെയ്യുവാൻ നിർബന്ധിതരാവുമ്പോൾ ഈ സമയം മുതലെടുക്കുന്ന ഷൈലോക്കുമാരും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പലായനങ്ങൾ ഒരിക്കലും സന്തോഷത്തോടെയല്ല. ജനിച്ച് വളർന്ന നാട്ടിൽ നിന്ന് കണ്ണീർ വീഴ്ത്താതെ ഒരാൾക്കും മറ്റൊരിടത്തേയ്ക്ക് പറി നടപ്പെടാൻ കഴിയില്ല. ഹൃദയം നുറുങ്ങി പലായനത്തിനൊരുങ്ങുന്നവർ തീർച്ചയായും ചിന്തിക്കും, വെള്ളം പൊങ്ങിയാൽ രക്ഷപെടാൻ ഒരു വഴി ഉണ്ടായിരുന്നെങ്കിൽ, കുടിവെള്ളം കിട്ടിയിരുന്നെങ്കിൽ, മാറാരോഗങ്ങൾ ഇല്ലായിരുന്നെങ്കിൽ, മക്കൾക്ക് നല്ല ജീവിത പങ്കാളികളെ കണ്ടെത്തി കൊടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഈ പൊക്കിൾകൊടി ബന്ധം മുറിച്ച്, നല്ല അയൽക്കാരെ വിട്ട് ഒരിക്കലും പലായനം ചെയ്യില്ലായിരുന്നു എന്ന്.
ഈ പലായനങ്ങൾക്ക് അറുതി വരുത്താൻ ആയില്ലെങ്കിൽ വരും നാളുകളിൽ കുട്ടനാട് ഒരു ചരിത്ര ഭൂമി മാത്രമായി മാറും.കഴിഞ്ഞ നൂറ്റാണ്ടിലെ കുട്ടനാടിന്റെ മഹിമപാടാൻ ചരിത്ര പുസ്തക താളുകളിൽ പാണൻമാരെ ഒരുക്കി നിർത്തേണ്ടി വരും.

ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. മലയാളം വിലക്കിയത് വൻ വിവാദമായ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ച് ആശുപത്രി തടിയൂരിയത്. മലയാളം വിലക്കിക്കൊണ്ടുള്ള സർക്കുലർ ഇറക്കിയത് തങ്ങളുടെ അറിവോടെ അല്ലായിരുന്നെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. മലയാളം വിലക്ക് ഉത്തരവ് പിൻവലിക്കണമെന്ന് ഡൽഹി സർക്കാരും ആവശ്യപ്പെട്ടിരുന്നു.

ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നുമാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് സർക്കുലറിൽ വിശദീകരണം.

ജിബി പന്ത് ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോ‌ട് മലയാളി നഴ്സുമാർ പ്രതികരിച്ചത്. നടപടി വൻ വിവാദമാകുകയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഹാഷ് ടാഗുകളുമായി നിരവധി പേർ പോസ്റ്റ് ഇടുകയും ആശുപത്രിയുടെ ഔദ്യോഗിക പേജിൽ കമന്‍റ് ഇടുകയും ചെയ്തിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ മലയാളം വിലക്കിയ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

‘ഫെമിനിസ്റ്റ്’ എന്ന ക്യാപ്ഷനോടെ നടി സുബി സുരേഷ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നെറ്റിയില്‍ വട്ട പൊട്ടും, വലിയ കണ്ണടയും, കറുത്ത കുര്‍ത്തയും, ഷാളുമിട്ട് നില്‍ക്കുന്ന ചിത്രമാണ് ഫെമിനിസ്റ്റ് എന്ന അടിക്കുറിപ്പോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഫെമിനിസത്തെ ട്രോളി കൊണ്ടുള്ള പോസ്റ്റാണിത് എന്ന കമന്റുകള്‍ വന്നതോടെ താരം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുബി സുരേഷ് ഇപ്പോള്‍.

”കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട… പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്.”

”ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്” എന്നാണ് സുബിയുടെ വിശദീകരണം.

 

അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടിയേക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പക്ഷെ, ജൂണ്‍ നാലിലേക്ക് എത്തിയപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ചെറിയൊരു കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.

വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാവുന്നതാണ്.

സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കോവിഡ് ടെസ്റ്റ് ചെയ്യും.

ജൂണ്‍ 15 ഓടെ 85 ലക്ഷം പേര്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും. ജൂണ്‍ 10 ഓടെ ജൂണ്‍ മാസത്തെ ഭക്ഷ്യകിറ്റുകള്‍ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്സിജന്‍ പ്ലാന്‍റുകളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒക്ടോബറോടെ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

“വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു. ബഹ്റൈനിലേക്കുള്ള വീസ അനുവദിച്ചുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അവളുടെ ഭർത്താവ് ബിജോയാണ് വിളിച്ച് അപകടത്തിന്‍റെ വിവരങ്ങൾ അറിയിച്ചത്’ രാവിലത്തെ സന്തോഷ വാർത്തയെ തളർത്തിയെത്തിയ വേർപാടിന്‍റെ വേദനയെ ഉള്ളിലൊതുക്കിയ വയല എടച്ചേരിതടത്തിൽ ഫിലിപ്പിന്‍റെ വാക്കുകൾ.

ഫിലിപ്പ് -ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണ് സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ഷിൻസി. മുംബൈയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച ഷിൻസി രണ്ടു വർഷം മുന്പാണ് റിയാദിൽ ജോലിയ്ക്കായി പോയത്. നാലുമാസം മുന്പ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് വീണ്ടും റിയാദിലേക്ക് മടങ്ങുകയായിരന്നു.

ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യൻ ബഹ്റൈനിൽ സ്റ്റാഫ് നഴ്സായതിനാൽ റിയാദിലെ ജോലി രാജിവച്ച് ബഹ്റൈനിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസിയും. ബഹ്റൈനിലേക്കുള്ള വീസ കൈയിൽ കിട്ടിയില്ലെങ്കിലും വീസ അനുവദിച്ചുവെന്നറിഞ്ഞ വിവരം വെള്ളിയാഴ്ച രാവിലെ ഷിൻസി തന്നെയാണ് വയലായിലെ വീട്ടിലേക്ക് വിളിച്ചറിയിച്ചത്.

അടുത്ത ആഴ്ചയിൽ ബഹ്റൈനിലേക്കു പോകാനാകുമെന്ന പ്രതീക്ഷിയിലായിരുന്നു.ഇന്നലെ സുഹൃത്തുക്കളുമൊത്ത് യാത്രചെയ്യുന്നതിനിടയിലാണ് ഷിൻസി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിനു സമീപമുണ്ടായിരുന്ന ആശുപത്രിയിലെത്തിച്ച ഷിൻസിയെ അവിടെ സേവനം ചെയ്യുന്ന സുഹൃത്തുക്കളായ മലയാളി നഴ്സുമാർ തിരിച്ചറിഞ്ഞ് വിവരം ഭർത്താവ് ബിജോ കുര്യനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബിജോ നാട്ടിലേക്ക് വിവരം കൈമാറിയത്.

പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗവാർത്ത അറിയുന്പോൾ സഹോദരി ഷൈമ പൂനൈയിൽനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. പൂനൈയിൽ ഫിസിയോ തെറാപ്പി പഠനം പൂർത്തീകരിച്ച് നാട്ടിലേക്കു വരികയായിരുന്നു ഷൈമ. നാലുമാസം മുന്പ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹം ചെയ്തയച്ച പ്രിയപ്പെട്ട മകളുടെ വിയോഗ വേദനയിൽ തകർന്നിരിക്കുകയാണ് എടച്ചേരിതടത്തിൽ കുടുംബം. സഹോദരൻ ടോണി മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.

ലക്ഷദ്വീപിൽ ജനതാൽപര്യത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പ്.

ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്നും കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത്ഷാക്ക് കത്ത് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാരുമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് സിറാജ് ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തു.

കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാർ. ദീപിലെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും കേന്ദ്രസർക്കാർ നിൽക്കുക.

ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നും അമിത്ഷാ പറഞ്ഞുവെന്നും സിറാജ് റിപ്പോർട്ട് ചെയ്യുന്നു.

മെട്രോമാന്‍ ഇ ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പമാണ് ഇ ശ്രീധരന്റെയും പേര് പരിഗണിക്കുന്നത്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം.

ഇതിലേക്കാണ് സുശീല്‍ കുമാര്‍ മോദിയുടേയും ഇ. ശ്രീധരന്റേയും ഉള്‍പ്പെടെ പേരുകള്‍ പരിഗണിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. നിയസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ ശ്രീധരന്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ശ്രീധരനെ പിന്തള്ളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയം കൈവരിക്കുകയായിരുന്നു.

കൊടകരയിലെ കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളുടെ കുടുംബളിലേക്കും നീളുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്ക് അന്വേഷണംഎത്തിയിരിക്കുകയാണ്. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്ന് മാതൃഭൂമി ന്യൂസ്‌ റിപ്പോർട് ചെയ്തു.

കുഴൽപ്പണ കവർച്ചാ കേസിലെ പരാതിക്കാരൻ ധർമരാജനും സുരേന്ദ്രന്റെ മകനുമായി ഫോണിൽ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് നടപടി.. അധികം താമസിയാതെ സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ധർമരാജൻ വലിയതോതിലുള്ള കുഴൽപ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ധർമരാജനുമായി ആരൊക്കെ ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധർമരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോഴാണ് കെ സുരേന്ദ്രന്റെ മകൻ നിരന്തരം ധർമരാജനെ വിളിച്ചത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.

കെ സുരേന്ദ്രന്റെ മകൻ ധർമരാജനുമായി നടത്തിയ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.

സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.

ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്‌റൈനിൽ നഴ്‌സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക്‌ വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.

നഴ്‌സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്‌സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്‌റൈൻ ഗവ. സർവീസിൽ നഴ്‌സാണ്. ഷിൻസിക്കും ബഹ്‌റൈനിൽ ഗവ. സർവീസിലാണ് നഴ്‌സിങ് വിസ ലഭിച്ചത്.

ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്‌വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.

യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.

ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്‌സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.

മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.

Copyright © . All rights reserved