Kerala

സ്വന്തം ലേഖകൻ 

കൊച്ചി :  ട്വന്റി – ട്വന്റി യുടെ നേതാവ് സാബു ജേക്കബിനെ അറസ്റ്റു ചെയ്‌തെന്നും , കിറ്റെക്‌സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ കോടികളുടെ നികുതി വെട്ടിപ്പ്‌ കണ്ടെത്തിയെന്നും , ട്വന്റി – ട്വന്റി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും , സാബു ജേക്കബിന്റെ തീവ്രവാദ ബന്ധങ്ങൾ അന്വേഷിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുന്നുവെന്നും , ട്വന്റി – ട്വന്റിയിൽ നിന്ന് കൂട്ട രാജിയെന്നും , സാബു ജേക്കബ് മറ്റൊരു അംബാനിയും അദാനിയുമാണെന്നും , സാബു ജേക്കബിന്റെ  അവിശുദ്ധ ബന്ധങ്ങൾ എന്നും തുടങ്ങുന്ന തലക്കെട്ടുകളിൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലും , സോഷ്യൽ മീഡിയയിലും ഉടൻ തന്നെ ഇത്തരം വ്യാജ വാർത്തകൾ പ്രതീക്ഷിക്കാം.

കാരണം കഴിഞ്ഞ അഞ്ച് വർഷം സ്വപ്‍ന തുല്യമായ ഭരണം നടത്തി കിഴക്കമ്പലത്തെ ജനങ്ങളുടെ ഹ്ര്യദയം കീഴടക്കിയ  ട്വന്റി – ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം കിഴക്കമ്പലവും കടന്ന് തൊട്ടടുത്തുള്ള നാല് പഞ്ചായത്തിലേയ്ക്ക് വളരുകയും , അതോടൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പ്രഖ്യാപിച്ചതോടും കൂടി കേരളത്തിലെ ചില ‌ മാധ്യമങ്ങൾക്കും , പരമ്പരാഗത രാഷ്രീയ പാർട്ടി നേതാക്കൾക്കും വല്ലാത്തൊരു ഭയം വന്നു തുടങ്ങിയിരിക്കുന്നു.

അതിന്റെ ലക്ഷണങ്ങളാണ് റിസൾട്ട് വന്നതിനു ശേഷമുള്ള ദിവസങ്ങളിൽ ട്വന്റി – ട്വന്റി ക്കെതിരെ നടന്ന മാധ്യമ വിചാരണകളിൽ നിന്നും സോഷ്യൽ മീഡിയ ആക്രമങ്ങളിൽ നിന്നും മനസ്സിലാകുന്നത്. ചാനൽ ചർച്ചകളിൽ വന്ന് വാചക കസ്സർത്ത് നടത്തുന്ന മാധ്യമ – രാഷ്ട്രീയ തൊഴിലാളികളുടെ കപട വിശദീകരണങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ആം ആദ്മി പാർട്ടി എന്ന പ്രസ്ഥാനത്തേയും , അരവിന്ദ് കെജ്രിവാൾ എന്ന വ്യക്തിയേയും ഇല്ലാതാക്കാൻ  മാധ്യമ – രാഷ്രീയ അവിശുദ്ധ കൂട്ടുകെട്ട് നടത്തിയ നീചമായ ശ്രമങ്ങളെയാണ്. അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ട്വന്റി – ട്വന്റിക്കെതിരെയും ഇവർ ഒന്നിക്കുന്നത്.

വലിയ രീതിയിലുള്ള കപ്രചരണങ്ങളാണ് കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ തന്നെ ട്വന്റി – ട്വന്റി ക്കെതിരെയും , സാബു ജേക്കബിനെതിരെയും പല പാർട്ടികളാലും നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങളിൽ കൂടിയും , യൂ ട്യൂബ് , ഫേസ്‌ബുക്ക് , വാട്സ്ആപ് , ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും വന്നു കൊണ്ടിരുന്നത്. സാബു ജേക്കബ് മറ്റൊരു അംബാനിയാണെന്നും , കമ്പനി ഭരണമാണ് നടത്തുന്നതെന്നും , ജനാധിപത്യം ഇല്ലാതാക്കാൻ പോകുന്നുവെന്നും ഒക്കെയുള്ള കപട പ്രചാരണങ്ങൾ നടത്തി കഴിഞ്ഞു.

എന്നാൽ ഈ കുപ്രചാരണങ്ങളെ ഒക്കെ തള്ളി പറഞ്ഞുകൊണ്ട്  ട്വന്റി – ട്വന്റിക്കും , സാബു ജേക്കബിനും  പൂർണ്ണ  പിന്തുണ അറിയിച്ചുകൊണ്ട് ലക്ഷകണക്കിന് ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ദിനംപ്രതി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത് . ട്വന്റി – ട്വന്റിയുടെയും , സാബു ജേക്കബിന്റെയും വികസന പ്രവർത്തനങ്ങൾ അടങ്ങുന്ന ചിത്രങ്ങളും വാർത്തകളും വാട്‌സ് ആപ്പ് , ഫേസ്ബുക്ക്  പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കൂടി കൂടുതൽ ആളുകളിലേക്ക് പ്രചരപ്പിച്ചുകൊണ്ടാണ് അവർ ഈ കപട കൂട്ട് കെട്ടിന്  മറുപടി നൽകി കൊണ്ടിരിക്കുന്നത്.

ഇന്നത്തെ മാധ്യമങ്ങളിലും , രാഷ്ട്രീയക്കാരിലുമുള്ള വിശ്വാസം കേരള ജനതയ്ക്ക് ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിൽ നിന്ന് തെളിയുന്നത്. ട്വന്റി – ട്വന്റി ഉയർത്തികൊണ്ടു വരുന്ന ഈ വിപ്ലവത്തിന് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് കിഴക്കമ്പലത്തെ പോലെയുള്ള  വികസന പ്രവർത്തനങ്ങൾ കേരളം മുഴുവനിലും എത്തിക്കണമെന്നുമാണ് മഹാഭൂരിപക്ഷം ആളുകളും ആവശ്യപ്പെടുന്നത്.

അതുകൊണ്ട് തന്നെ സാബു ജേക്കബിനെതിരെയും , ട്വന്റി – ട്വന്റിയ്‌ക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാൻ ഈ മാധ്യമ – രാഷ്ട്രീയ കൂട്ടായ്‌മ ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു . എന്തായാലും  ട്വന്റി – ട്വന്റിക്ക് ഇപ്പോൾ ലഭിക്കുന്ന ഈ ജനപിന്തുണ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തിയാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന് പുറത്തേയ്ക്ക് വളർന്ന് ഈ പ്രസ്ഥാനം കേരള നിയമസഭയിലെ ഒരു വലിയ സാന്നിധ്യമാകാൻ കഴിയുമെന്നുറപ്പാണ് .

 

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘പാട്ട്’ എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്. നേരം, പ്രേമം എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് നയന്‍താര നായികയായി എത്തുന്നത്. നെട്രികണ്‍, അണ്ണാത്തെ, കാതുവാകുല രെണ്ടു കാതല്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. അതേസമയം, ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ് എന്നീ ചിത്രങ്ങളാണ് ഫഹദിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ബല്‍ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്‍റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി.

ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്‍റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന്‍ എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്.

സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിച്ച് 17 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം വീടിനു മുന്നില്‍വച്ചാണ് വെള്ളനിറമുള്ള കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങിയ സംഘം കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് ബിജോയിയുടെ പിതാവ് ശിവന്‍ ബെല്‍ത്തങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

റിട്ട. നേവി ഉദ്യോഗസ്ഥനായ ശിവന്‍ കുട്ടിക്കൊപ്പം സായാഹ്നസവാരി കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. വീടിന്‍റെ ഗേറ്റിനു സമീപത്തെത്തുമ്പോള്‍ അല്പം മുന്നിലായി നടന്നുനീങ്ങിയ കുട്ടിയെ പെട്ടെന്ന് അടുത്തെത്തിയ കാര്‍ നിര്‍ത്തി അതിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ശിവന്‍ പിന്നാലെ ഓടിയെങ്കിലും കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. അല്പസമയം കഴിഞ്ഞാണ് ശാരിതയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.

ശിവന്‍റെ മകന്‍ ബിജോയ് ഉജിരെയില്‍ തന്നെ ബിജോയ് ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഉജിരെ രാധാ സ്ട്രീറ്റിലാണ് ഇവര്‍ താമസിക്കുന്നത്.

സംഭവത്തിനു തൊട്ടുപിന്നാലെ ബല്‍ത്തങ്ങാടി പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഇതിനിടയില്‍ സംഘാംഗങ്ങള്‍ വീണ്ടും കുട്ടിയുടെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ബിറ്റ്‌കോയിനായി നല്‍കാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. ഇളവംപാടം കളപുരയ്ക്കല്‍ ജോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയാറ് വയസ്സായിരുന്നു. കിഴക്കഞ്ചേരി ഇളവംപാടത്തെ വായനശാലയുടെ സമീപത്തെ പറമ്പിലാണു മൃതദേഹം കണ്ടത്.

ആത്മഹത്യാശ്രമത്തിനിടെയാണ് ശരീരം വേര്‍പെട്ടതെന്നാണ് പോലീസ് കരുതുന്നത്. പറമ്പിലുണ്ടായിരുന്ന 20 അടി ഉയരമുള്ള മാവില്‍ കയറി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയറിട്ടു താഴേക്കു ചാടിയപ്പോഴുള്ള ആഘാതത്തില്‍ തലയും ഉടലും വേര്‍പെട്ടതാകാമെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ സമീപത്തെ ആളുകളാണു പറമ്പില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹത്തില്‍നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തി.

ആഴ്ചകള്‍ക്കു മുന്‍പ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി ആശുപത്രിയിലാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി കുടുംബവുമായി അകന്നു കഴിയുകയാണ്. മംഗലംഡാം പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.കോവിഡ് പരിശോധനയ്ക്കു ശേഷം ശവസംസ്‌കാരം നടക്കും.

കൊച്ചിയില്‍ ലുലു മാളില്‍ വെച്ച് യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുടുംബത്തോടൊപ്പം ഷോപ്പിംഗിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. നടിയെ അപമാനിച്ചത് പിടിയിലായവര്‍ തന്നെയാണോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

യുവനടിയെ കഴിഞ്ഞദിവസമായിരുന്നു ഇരുവരും മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് നടിയാണ് വെളിപ്പെടുത്തിയത്. സംഭവ സമയത്ത് പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി പറഞ്ഞിരുന്നു.

മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി.

ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങള്‍ അയച്ചു.

യുവാക്കള്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. എറണാകുളം ജില്ല വിടാന്‍ ഇവര്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചിട്ട കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുക. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്.

പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങളിലും ഊന്നയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. ഓരോ കോളേജിലെയും വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം.തല്‍ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കില്ല.

ശനിയാഴ്ചകളില്‍ കോളേജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതല്‍ അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം. ശാരീരീക അകലം പാലിക്കലും മാസ്‌കും കാംപസില്‍ നിര്‍ബന്ധമാക്കണം.എന്നാല്‍ തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമല്ല.

ഹോസ്റ്റല്‍ മെസ്സുകളും ഇതോടൊപ്പം തുറക്കാവുന്നതാണ്. ഡൈനിങ് ഹാളില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും കോളേജുകളില്‍ എത്തണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ക്ലാസ് മുറികളുടെ സാനിറ്റൈസേഷന്‍ ഉള്‌പ്പെടെയുള്ള കാര്യങ്ങള്‍ അന്നു ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

തിരുവല്ലയുടെ സാംസ്കാരിക സാമൂഹിക മേഖലയിലെ തിളങ്ങുന്ന വ്യക്തിത്വം ഷെവലിയാർ വർഗീസ് (87) അന്തരിച്ചു . സംസ്കാരം നാളെ (20 -12- 2020) ഞായറാഴ്ച 3 മണിക്ക് വേങ്ങൽ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ കർദ്ധിനാൾ മോറോൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടും.

59 വർഷത്തോളം അധ്യാപക ജീവിതത്തിൽ അനേകായിരം വിദ്യാർഥികൾക്ക് പ്രിയപ്പെട്ട ഗുരുനാഥൻ ആയിട്ടുള്ള വർഗീസ് കരിപ്പായി സാർ 45 വർഷം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായും പ്രഥമ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. അതിനുശേഷം 1990 മുതൽ 2014 വരെ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിരുന്നു.

കോളജ് പഠനകാലത്ത് ഐക്കഫിന്‍റെ മുൻരൂപമായിരുന്ന ഓൾ ഇന്ത്യ കാത്തലിക് സ്റ്റുഡന്‍റ്സ് യൂണിയനിലൂടെ ലഭിച്ച രൂപീകരണവും നേതൃത്വപരിശീലനവും മൂല്യാധിഷ്ടിത പൊതുപ്രവർത്തകനായി അദ്ദേഹത്തെ വളർത്തി. . രണ്ടാം വത്തിക്കാൻ സൂനഹദോസിന്‍റെ പഠനങ്ങൾ ഭാരതസഭയിലും രൂപതകളിലും നടപ്പാക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിൽ മലങ്കര സഭയുടെയും അല്മായ സമൂഹത്തിന്‍റെയും ശബ്ദവും വക്താവുമായിരുന്നു അദ്ദേഹം. ദേശീയ സെമിനാറിൽ ഉയർന്നുവന്ന “ഏക റീത്ത്’ നിർദേശത്തിന്‍റെ വേരറുക്കുന്നതിനും വ്യക്തിഗതസഭകളുടെ തനിമ നിലനിർത്തി സഭയുടെ വൈവിദ്ധ്യത്തിലെ ഏകത്വത്തിന്‍റെ മനോഹാരിത സംരക്ഷിക്കുന്നതിനു നേതൃത്വം നല്കിയ ഒരാളായിരുന്നു അദ്ദേഹം. 1996 ൽ മലങ്കര കാത്തലിക് അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്‍റെ പ്രഥമ ഗ്ലോബൽ പ്രസിഡന്‍റായി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ, കത്തോലിക്കാ കോണ്‍ഗ്രസ്, മലങ്കര കാത്തലിക് അസോസിയേഷൻ എന്നീ അല്മായ സംഘടനകളുടെ ഫെഡറേഷൻ ആയ കേരള കാത്തലിക് ഫെഡറേഷൻ രൂപീകൃതമായപ്പോൾ അതിന്‍റെ പ്രഥമ പ്രസിഡന്‍റുമായി.

കേരള കോണ്‍ഗ്രസിന്‍റെ രൂപീകരണത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടിയിട്ടുണ്ട്. സഭാ മക്കളുടെ ആത്മീയ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സേവനത്തിന് വത്തിക്കാൻ ഷെവലിയാർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. അല്മായനേതൃത്വം അധികാരം ആസ്വദിക്കാനല്ല, സേവനത്തിനും ശുശ്രൂഷയ്ക്കുമുള്ളതാണെന്നും വൈദികനേതൃത്വത്തോടു ചേർന്നു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു.

കത്തോലിക്ക സഭകളുടെ (സീറോ മലങ്കര, സീറോ മലബാർ, ലാറ്റിൻ) സംഘടനയായ കെസിഎഫിൻെറ പ്രഥമ പ്രസിഡന്റും തിരുവല്ല അതിരൂപതയിലെ എംസിവൈഎം ,എംസിഎ എന്നീ സംഘടനകളുടെ ആദ്യത്തെ പ്രസിഡന്റും ആയിരുന്നു. അറുനൂറോളം പള്ളികളിൽ സുവിശേഷ പ്രസംഗം നടത്തിയിട്ടുണ്ട്. ഭാര്യ : തോട്ടഭാഗം മടേലിൽ സൂസി വർഗീസ് മക്കൾ : ഫാ . ജോസഫ് കരിപ്പായിൽ (വികാരി ചെറുപുഷ്പം ഇടവക കോട്ടൂർ), മിനി, മോൻസി, മനു. മരുമക്കൾ : കോന്നി പൗവത്തിൽ ടോണി (മുംബൈ), പത്തനംതിട്ട കുളങ്ങര സ്റ്റെല്ല, വെണ്ണിക്കുളം മണലേൽ ഷിനു. കൊച്ചുമക്കൾ : നിഖിൽ, നേഹ, സ്നേഹ, എയ്ഞ്ചല.

വർഗീസ് കരിപ്പായി സാറിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സംസ്കാര ശുശ്രൂഷകൾ നാളെ (20 – 12 – 2020) രാവിലെ 11 മണി മുതൽ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും

തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും സ്വാഭാവികമാണ് എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. എന്നാൽ മല്ലപ്പിള്ളി ഡിവിഷനിൽ തോറ്റ ബിബിതക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം അതിരുകടന്നത്. വിബിതയുടെ വാക്കുകളിലേക്ക്..

ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിബിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണ്. തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുത്. തോല്‍വി സമ്മതിക്കുന്നുവെന്നും വിബിത പറയുന്നു. എന്നാല്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിബിത വ്യക്തമാക്കി.

25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈറല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല ഞാന്‍ വോട്ട് തേടിയത്. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ സമ്മതിക്കണം, എനിക്കൊരു കുടുംബമുണ്ട്. പുതുതായി ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ആര്‍ക്കാണ് ഇത്രയും വൈരാഗ്യം. വിബിത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

വിബിതക്കെതിരെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിലെ വിജയം ലതാകുമാരിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

ഏതൊരും വ്യക്തിയെയും പോലെ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും 2009 മുതല്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ തോറ്റ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വിബിത പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിബിത രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പിന്നാലെ ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു സ്ഥാനാര്‍ത്ഥി താനാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നത് സ്വാഭാവികമാണ്. തോറ്റവരെല്ലാം നിസ്സാരക്കാരാണെന്ന് പറയരുത്. തോല്‍വി സമ്മതിക്കുന്നുവെന്നും വിബിത പറയുന്നു. എന്നാല്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും വിബിത വ്യക്തമാക്കി.

25 വര്‍ഷമായി എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മല്ലപ്പള്ളിയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വ്യാജ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുകയാണ്. അതിനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘എനിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ഒരു ഫാഷന്‍ ഷോ പോലെയല്ല തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈറല്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല ഞാന്‍ വോട്ട് തേടിയത്. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് എനിക്കെതിരെ പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് ലഭിക്കുന്നത്. ജീവിക്കാന്‍ സമ്മതിക്കണം, എനിക്കൊരു കുടുംബമുണ്ട്. പുതുതായി ഒരു സ്ത്രീ രാഷ്ട്രീയത്തിലേക്ക് വരരുത് എന്നാണോ കരുതുന്നത്. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ആര്‍ക്കാണ് ഇത്രയും വൈരാഗ്യം. വിബിത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

വിബിതക്കെതിരെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 1477 വോട്ടുകള്‍ക്കായിരുന്നു ഇവിടെ വിജയിച്ചത്. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

[ot-video]

Posted by Adv Vibitha Babu on Friday, 18 December 2020

[/ot-video]

 

 

ഒന്നും രണ്ടും അല്ല 22 കിലോ ശരീരഭാരം കുറച്ച് വിസ്മയമായി മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം തുറന്നുപറയുകയാണ് താരപുത്രി. സമൂഹമാധ്യമത്തിലെ അനുഭവകുറിപ്പിലൂടെയാണ് വിസ്മയ മനസ്തുറക്കുന്നത്.

തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചിരിക്കുന്നത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വിസ്മയ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ജീവിതംതന്നെ മാറിമറിഞ്ഞെന്നും വളരെ മനോഹരമായ ഒരനുഭവമായിരുന്നെന്നും വിസ്മയ പറയുന്നു.

വിസ്മയയുടെ കുറിപ്പ് വായിക്കാം

തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അദ്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുവേണ്ടി ഒന്നും ചെയ്യാതെ വര്‍ഷങ്ങള്‍ ചിലവഴിച്ചു. പടികള്‍ കയറുമ്പോള്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോഴിതാ ഞാന്‍ 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

എന്തൊരു സാഹസികമായ യാത്രയായിരുന്നു ഇത്. ആദ്യമായി മ്യു തായ് പരീക്ഷിക്കുന്നതു മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നതും സൂര്യാസ്മയ നീന്തലുകളും ഒരു പോസ്റ്റ്കാര്‍ഡു പോലെ തോന്നിപ്പിക്കുന്നു. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. ദിവസത്തിലെ ഓരോ നിമിഷവും അദ്ദേഹത്തിന്റെ നൂറു ശതമാനം പരിശ്രമവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളില്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി എനിക്ക് ഇവിടെ നിന്ന് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു, എന്നെ പുഷ് ചെയ്യാനും, ചെയ്യണമെന്നു പറയുന്നതിനേക്കാളും അത് പ്രാവര്‍ത്തികമാക്കാനും പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. തീര്‍ച്ചയായും ഞാന്‍ മടങ്ങിവരും! ‘ ഒരു കോടി നന്ദി…

 

 

View this post on Instagram

 

A post shared by Maya Mohanlal (@mayamohanlal)

കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകം. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവദാസന് ലഭിച്ച മാധ്യമശ്രദ്ധയിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവദാസന്‍ പൂക്കള്‍ അര്‍പ്പിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. കലാം പ്രതിമയില്‍ പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത ശിവദാസന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ തേടി പലരും വരികയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.

മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപംതന്നെ അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കോവിഡ് കാലത്ത് മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞു. ഇതാണു മരണകാരണമായത്.

കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved