Kerala

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. മൂന്നു നാല് വയസ്സ് മുതൽ തന്നെ സ്റ്റേജുകളിൽ കയറി തുടങ്ങിയ അന്ന, ഇപ്പോൾ “ഈശോയുടെ പുഞ്ചിരി” എന്ന ആൽബത്തിൽ ‘അമ്പിളിമാമ പാട്ടുകാരാ….’ എന്ന ഗാനം ആലപിച്ചിരിക്കുകയാണ്. ഫാദർ ഷാജി തുമ്പേചിറയിൽ ആണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ചെയ്തിരിക്കുന്നത്.

പാട്ടിനോടും നൃത്തത്തോടും ഒപ്പം, കായിക ഇനങ്ങളിലും അന്ന നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബിർമിങ്ഹാം സിറ്റി മലയാളി അസോസിയേഷൻ നടത്തിയ മത്സരങ്ങളിലും, പള്ളിയിലെ മത്സരങ്ങളിലും മറ്റും അന്ന പങ്കെടുത്തിട്ടുണ്ട്. ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടും, അല്ലാതെയും നിരവധി സ്റ്റേജ് പെർഫോമൻസുകൾ അന്ന നടത്തിയിട്ടുണ്ട്. 2014- ൽ യുക്മ ഇന്റർനാഷണനിൽ പാട്ടിന് അന്ന ഒന്നാം സ്ഥാനം നേടി. 2017- ൽ ബ്രിസ്റ്റോളിൽ വച്ച് നടന്ന സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവത്തിൽ പാട്ടിന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2019- ൽ സീറോ മലബാർ സഭയുടെ നാഷണൽ കലോത്സവം ലിവർപൂളിൽ വച്ച് നടത്തപ്പെട്ടപ്പോൾ, അവിടെയും അന്ന പാട്ടിന് രണ്ടാം സ്ഥാനം നേടി. സമർപ്പണ എന്ന പേരിൽ നടത്തുന്ന ചാരിറ്റി പരിപാടിയിൽ വർഷങ്ങളായി അന്ന പാടി വരുന്നു. സീറോ മലബാർ സഭയുടെ ബർമിങ്ഹാമിലെ സാറ്റ്ലി മിഷനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ ക്വയർ ഗ്രൂപ്പിലും അന്ന സജീവ സാന്നിധ്യമാണ്. അന്നക്കുട്ടി ബിർമിംഗ്ഹാമിൽ ദീക്ഷാ മ്യൂസിക്കൽ സ്കൂളിൽ ആരതി ടീച്ചറിന്റെ ശിക്ഷണത്തിൽ ആണ് പാട്ടു പഠിക്കുന്നത് .

അന്ന ജിമ്മിയുടെ കുടുംബം ബർമിംഗ്ഹാമിൽ താമസമാക്കിയിട്ട് 15 വർഷത്തോളമായി. ജിമ്മി മൂലകുന്നത്തിന്റെയും അനു ജിമ്മിയുടെയും രണ്ടാമത്തെ മകളാണ് അന്ന. മൂത്തമകൻ ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകളായ അന്ന ഇയർ 8 വിദ്യാർത്ഥിയാണ്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് അന്നയുടെ സ്വദേശം. അങ്ങനെ തന്റെ കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണ് അന്ന എന്ന കൊച്ചുമിടുക്കി.

 

നേപ്പാളില്‍ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യ മൂന്നുമക്കളും കോഴിക്കോട് കുന്ദമംഗലത്ത് നിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയും ദുബായില്‍ എഞ്ചിനീയറുമായ പ്രവീണ്‍ കൃഷ്ണന്‍ നായര്‍ ഭാര്യ ശരണ്യ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരാണ് ദാരുണമായി മരിച്ചത്. രഞ്ജിതിന്റെ മൂത്ത മകന്‍ ആറുവയസുള്ള മാധവ് സുഹൃത്തിന്റെ കുടുംബത്തിനൊപ്പം മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പ്രവീണും രഞ്ജിത് ഉള്‍പ്പെടെ 15 പേരടങ്ങുന്ന നാലു കുടുംബങ്ങള്‍ ശനിയാഴ്ചയാണ് നേപ്പാളിലെത്തിയത്. ഇന്നലെ രാത്രി 9.30ഓടെ കാഠ്മണ്ഡുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തു. കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ റൂം ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു.

ഒരുമുറിയില്‍ കിടന്നിരുന്ന എട്ടുപേരെ ഇന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹീറ്ററില്‍ നിന്ന് പുറത്തേക്ക് വന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും. മരണ വിവരം ഇപ്പോഴും രഞ്ജിത്തിന്റെ അച്ഛനെയും അമ്മയെയും അറിയിച്ചിട്ടില്ല. കോളേജ് ഗെറ്റ് ടുഗെതറിന്റെ ഭാഗമായാണ് രഞ്ജിത്ത് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും പോയത്.

കുന്നമംഗലത്തെ തറവാട് വീട്ടിലെത്തി നാട്ടിലെ ഉത്സവം കൂടിയ ശേഷമാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. സഹപാഠികൾക്കൊപ്പം എല്ലാവർഷവും പതിവുള്ള ഒത്തുചേരലിനായി ഡൽഹിയിലേക്കു പോയവർ അവിടെ നിന്ന് പെട്ടെന്നെടുത്ത തീരുമാനപ്രകാരമാണ് നേപ്പാളിലേക്ക് പോയത്. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും കവർന്നത് വിശ്വസിക്കാനായിട്ടില്ല.

ടെക്നോപാർക്കിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് അടുത്തകാലത്താണ് കോഴിക്കോട് സ്വന്തമായി ഐ.ടി കമ്പനി തുടങ്ങിയത്. ഭാര്യ ഇന്ദുലക്ഷ്മി സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്. അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം. ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവ് മാത്രം മടങ്ങിയെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരനും എന്നെന്നേക്കുമായി പോയ യാത്രയെ.

അതേസമയം, ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ.

ഭക്തസഹസ്രങ്ങൾ വിശുദ്ധ സെബസ്ത്യാനോസിന്‍റെ അദ്ഭുത തിരുസ്വരൂപം ദർശിച്ചു സായൂജ്യരായി. സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിൽ പ്രാർഥനകളുടേയും സ്തുതി ഗീതങ്ങളുടേയും നിറവിൽ ഇന്നലെ നടന്ന തിരുനാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി.  ജനസഹസ്രങ്ങളെ സാക്ഷിനിർത്തി രാവിലെ 11നു നടന്ന സീറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലിക്ക് എറണാകുളം-അങ്കമാലി മെത്രാപ്പൊലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികനായി. തുടർന്നു ബസിലിക്കയുടെ പ്രധാന കവാടത്തിനു സമീപം പൊതുദർശനത്തിനായി പ്രതിഷ്ഠിച്ചിരുന്ന വെളുത്തച്ചന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. ഫാ. തോമസ് ഷൈജു ചിറയിൽ ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു.

ബസിലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം. അർഥശേരിലും സഹവൈദികരും നേതൃത്വം നല്കി. ആചാരവെടികൾ മുഴങ്ങിയതോടെ തേരിന്‍റെ ആകൃതിയിലുള്ള രൂപക്കൂട്ടിൽ സ്ഥാപിച്ചിട്ടുള്ള തിരുസ്വരൂപം പള്ളിയിൽനിന്നു പുറത്തേക്കെടുത്തു. വിശുദ്ധന്‍റെ തിരുസ്വരൂപം ദേവാലയത്തിനു പുറത്തേക്കെത്തിയപ്പോൾ അന്തരീക്ഷം പ്രാർഥനാമുഖരിതമായി. ഈ സമയം ആകാശത്തു പരുന്തുകൾ വട്ടമിട്ടു പറന്നു. പ്രദക്ഷിണത്തിന് ആയിരങ്ങൾ പങ്കെടുത്തു.  പ്രദക്ഷിണത്തിനു മുന്നിലായി കൊടിയും ചെണ്ടമേളവും ഇടവകയിലെ സ്നേഹസമൂഹങ്ങളുടെ പതാകകളുമേന്തിയവരും പിന്നിൽ നേർച്ചയായി നൂറുകണക്കിനു മുത്തുക്കുടകളുമേന്തി ഭക്തരും അണിനിരന്നിരുന്നു. ഇതിനു പിന്നിലായി ദർശന സമൂഹവും അദ്ഭുത തിരുസ്വരൂപവും തിരുശേഷിപ്പുമായി കാർമികരും അണിനിരന്നു.

കടൽതീരത്തെ കുരിശടിയിലേക്കുള്ള പ്രദക്ഷിണ വഴികൾക്കിരുവശവും തിങ്ങിനിറഞ്ഞ തീർഥാടകർ ഭക്ത്യാദരപൂർവം പൂക്കളും വെറ്റിലയും മലരും വാരിവിതറി വിശുദ്ധ സെബസ്ത്യാനോസിനു പാതയൊരുക്കി. കുരിശടിചുറ്റി പ്രദക്ഷിണം തിരികെ പള്ളിയിലെത്താൻ രണ്ടു മണിക്കൂറിലേറെയെടുത്തു. തിരക്കു നിയന്ത്രിക്കാൻ വോളന്‍റിയർമാരും പോലീസും നന്നെ പണിപ്പെട്ടു. രാവിലെ മുതൽ അർത്തുങ്കലിലേക്കു വാഹനങ്ങളിൽ പതിനായിരങ്ങൾ പ്രവഹിച്ചു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തി. രാത്രി വൈകിയും ബസിലിക്ക പരിസരത്തും കടപ്പുറത്തും ജനത്തിരക്ക് അനുഭവപ്പെട്ടു.

കടപ്പുറത്തെത്തി അസ്തമയം വീക്ഷിക്കാനും വിവിധയിടങ്ങളിൽ സജ്ജമാക്കിയ വിനോദോപാധികൾ ആസ്വദിക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. എട്ടാം പെരുന്നാളായ 27നു കൃതജ്ഞതാദിനമായി ആചരിക്കും. അന്നു വൈകുന്നേരം നാലിനു നടക്കുന്ന പ്രദക്ഷിണത്തിനും വിശുദ്ധന്‍റെ ഈ തിരുസ്വരൂപമാണ് എഴുന്നള്ളിക്കുക.  രാത്രി 12ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അടയ്ക്കൽ ചടങ്ങുകൾക്കു ശേഷം കൊടിയിറക്കൽ ശുശ്രൂഷയോടെ മകരം തിരുനാളിനു സമാപനമാകും.

ഇടുക്കി: മേരികുളം ഇടപ്പൂക്കുളത്ത് മിനി ടൂറിസ്റ്റ് ബസ് പിക്കപ്പ് വാനിലിടിച്ച് മറിഞ്ഞ് 25 പേർക്ക് പരുക്ക്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം. മേരികുളം ആനവിലാസം റോഡിൽ പുല്ലുമേടിനു സമീപം ഇടപ്പൂക്കുളത്തെ ആദ്യ വളവിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നെത്തിയ സഞ്ചാരികളാണ് ടൂറിസ്റ്റ് വാനിലുണ്ടായിരുന്നത്.

വളവിൽ നിയന്ത്രണം വിട്ട വാൻ പിക്ക് അപ് ജീപ്പിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനും പിക്ക് അപ്പും കൊക്കയിലേക്ക് മറിഞ്ഞു. ഉടൻ തന്നെ നാട്ടുകാരും വഴിയാത്രികരും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക

പൂച്ചക്കുഞ്ഞിന്റെ കണ്ണുകളില്‍നിന്ന് ഭയം മാറിയിട്ടില്ല. എന്നാലും സ്‌നേഹത്തോടെ ആളുകള്‍ നല്‍കുന്ന ഭക്ഷണവും വെള്ളവും മെട്രോ മിക്കിയെന്ന പൂച്ചക്കുഞ്ഞ് കഴിക്കുന്നുണ്ട്.

മെട്രോയില്‍ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) അധികൃതര്‍ നല്‍കിയ ഓമനപ്പേരാണ് ‘മെട്രോ മിക്കി’. ഇപ്പോള്‍ പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയാണ് പൂച്ചക്കുഞ്ഞ്.

മെട്രോ തൂണിനു മുകളില്‍നിന്ന് അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുഞ്ഞ് വൈറലായതോടെ അതിനെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ തൂണുകള്‍ക്കിടയില്‍നിന്ന് മിക്കിയെ രക്ഷിക്കുന്നത് കാണാന്‍ ഒട്ടനവധി ആളുകളായിരുന്നു മണിക്കൂറുകളോളും കാത്ത് നിന്നിരുന്നത്. സോഷ്യല്‍മീഡിയയില്‍ പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. മെട്രോ മിക്കിക്ക് ആരാധകരേയും ലഭിച്ചിരുന്നു.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നല്‍കും. തുടര്‍ന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൂച്ചകളുള്ള വീട്ടിലേക്ക് ദത്തു നല്‍കില്ല. പൂച്ചക്കുഞ്ഞിന് പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണിത്. മെട്രോ മിക്കിയെ ആവശ്യമുള്ളവര്‍ക്ക് എസ്.പി.സി.എ. അധികൃതരുമായി ബന്ധപ്പെടാം.

വിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ നേപ്പാളിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.  കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തി. മരിച്ചത് ശ്വാസംമുട്ടിയാണെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്നും അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിച്ചു. അതേസമയം, പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപെട്ടു. ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്.

മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര.

നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി. മൃതദേഹങ്ങൾ നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നേപ്പാളിലെ വിനോദ യാത്ര ഒരു കുടുംബത്തിലെ മുഴുവന്‍ ജീവനും എടുത്തു. നേപ്പാള്‍ ദമാനിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. എട്ട് മലയാളികളാണ് മരിച്ചിരുന്നത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളുമാണ് മരിച്ചത്.

കാഠ്മണ്ഡുവില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയാണ് ഈ ഹോട്ടല്‍. തിരുവനന്തപുരം സ്വദേശികളായ പ്രവീണും കുടുംബവും കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ രഞ്ജിത് കുമാറിന്റെ കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണം പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39), വൈഷ്ണവ് രഞ്ജിത്്(2) ഇന്ദു രഞ്ജിത്, ശ്രീഭദ്ര(9), അഭിനവ്(9) എന്നിവരാണ് മരിച്ചത്. രഞ്ജിത്തിന്റെ ഒരു കുട്ടി രക്ഷപ്പെട്ടു.മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് വി മുരളീധരന്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ഇപ്പോള്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്ന് പ്രാഥമിക നിഗമനം. തണുപ്പകറ്റാന്‍ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. മുറിയിലെ ഗ്യാസ് ഹീറ്റര്‍ തകരാറിലായിരുന്നുവെന്നാണ് വിവരം. 15 പേര്‍ ഇവരുടെ സംഘത്തിലുണ്ടായിരുന്നു.നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.

നേപ്പാളിൽ വിനോദയാത്രക്കെത്തിയ സംഘത്തിലെ നാലു കുട്ടികളടക്കം എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. മരിച്ചത് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അബിനബ് സൊറായ (ഒമ്പത്), അബി നായർ (ഏഴ്), വൈഷ്ണവ് രഞ്ജിത് (രണ്ട്) എന്നിവരാണ് മരിച്ചത്.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 55 കിലോമീറ്റർ അകലെ മാകവൻപുർ ജില്ലയിലെ ദാമനിലെ റിസോർട്ടിലാണ് സംഭവം. ഹോട്ടലിലെ മുറിയിൽവെച്ച് ശ്വാസം മുട്ടിയാണ് മരണമെന്ന് മാകവൻപുർ എസ്.പി സുശീൽ സിങ് രാത്തോർ പറഞ്ഞു. റൂമിലെ ഗ്യാസ് ഹീറ്ററിൽനിന്നുള്ള കാർബൺ മോഡോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവരെ വിമാന മാർഗം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റും.

കോയമ്പത്തൂരിൽ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.

ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.

288 കോടി രൂപയുടെ വിേദശനാണയവിനിമയച്ചട്ടം ലംഘിച്ചെന്ന കേസില്‍ പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി.തമ്പിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറകട്റേറ്റ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലും യു.എ.ഇയിലുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വന്‍നിക്ഷേപമുള്ള ഹോളിഡേ ഗ്രൂപ്പിന്‍റെ ഉടമയാണ്.

തമ്പിയുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ സിറ്റി സെന്‍റര്‍, ഹോളിഡേ പ്രോപര്‍ട്ടീസ്, ഹോളിേഡ ബേക്കല്‍ റിസോര്‍ട്സ് എന്നീ കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റോബർട്ട് വാധ്‌രയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.സി. തമ്പിയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് ചോദ്യം ചെയ്തിരുന്നു.

Copyright © . All rights reserved