എം. ജി.ബിജുകുമാർ
വൈകുന്നേരം കോളേജ് അധ്യാപികയായ സാരംഗി ഡി.ടി.പി സെന്ററിന്റെ ഉള്ളിൽ ഫാനിന്റെ ചുവട്ടിലിരുന്ന് കയ്യിലുള്ള പേപ്പറിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു പയ്യൻ അവിടേക്ക് കയറി വന്നത്. പേപ്പറിൽ നിന്ന് മുഖമുയർത്താതെ കണ്ണുയർത്തി അലസമായിട്ടൊന്നു നോക്കിയിട്ട് അവൾ വീണ്ടും കടലാസിലേക്ക് കണ്ണുംനട്ടിരുന്നു. നോട്ട് തയ്യാറാക്കിയത് ടൈപ്പ് ചെയ്യിച്ച് പ്രിന്റ് എടുത്ത് പ്രൂഫ് റീഡിങ്ങ് നടത്തുന്നതിനിടയിൽ മുഖമുയർത്തി നോക്കുമ്പോൾ അല്പം മുമ്പ് കയറിവന്ന പയ്യൻ സ്ക്രീനിലേക്ക് നോക്കിയിട്ട് സാരംഗിയെ നോക്കി മന്ദഹസിച്ചു. മന്ദഹാസത്തിന് മറുപടി നൽകാതെ എവിടെയോ കണ്ട് പരിചയമുള്ള രൂപം എന്ന തോന്നലിൽ അവനെത്തന്നെ ശ്രദ്ധിച്ച് കണ്ണു ചിമ്മാതെയിരുന്നു.
പ്രൂഫ് റീഡിങ്ങ് തുടരുമ്പോൾ ഇവനെ എവിടെയാവും കണ്ടിട്ടുണ്ടാവുക എന്ന ചിന്ത അവളിൽ നിന്നും വിട്ടൊഴിയാൻ മടിച്ചു. ഏകദേശം
ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഇവൻ്റെ മുഖ സാദൃശ്യമുള്ള ആരോ തന്റെ അടുത്ത സ്നേഹിതയോ സ്നേഹിതനോ ആയിട്ടുണ്ടെന്ന് അവൾ തീർച്ചപ്പെടുത്തുമ്പോഴും അതാരെന്ന് മാത്രം മനസ്സിൽ തെളിഞ്ഞിന്നില്ല. എന്തായാലും അവനോട് ചോദിക്കുന്നില്ല എന്നുതന്നെ അവൾ തീരുമാനിച്ചു.
“ടീച്ചറേ.. നാളെ കോളേജ് അവധിയല്ലേ, അതിനാൽ ഇന്നുതന്നെ കംപ്ളീറ്റ് പ്രിൻറ് എടുത്ത് തരാം. പ്രൂഫ് തിരുത്തി തന്നിട്ട് പോയാൽ മതി. അടുത്ത ദിവസം വരുമ്പോഴേക്കും കറക്ടാക്കി പ്രിൻ്റ് എടുത്ത് വെച്ചേക്കാം” ഡി.റ്റി.പി വർക്ക് ചെയ്യുന്നയാൾ ഇത്രയും പറഞ്ഞ് തന്റെ ജോലി തുടരുമ്പോൾ അതിനുശേഷം ക്ഷേത്രത്തിലെ നോട്ടീസ് ചെയ്യാൻ എത്തിയ ആ പയ്യൻ ആരെയൊക്കെ ഫോണിൽ വിളിച്ച് പരസ്യത്തിനെപ്പറ്റിയൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.
അല്പസമയം കടന്നുപോയി. തനിക്കു പരിചയമുള്ള അവന്റെ മുഖസാദൃശ്യമുള്ളയാൾ ആരായിരുന്നു എന്ന ചിന്തയിൽ കണ്ണടച്ച് അവൾ കസേരയുടെ പിന്നിലേക്ക് തല ചേർത്തിരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് ഒരു പേര് അവളുടെ ഉള്ളിലേക്ക് ഇരച്ചെത്തിയത്.
” യമുനാ ദേവി ”
ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയും പോസ്റ്റ് ഗ്രാജുവേഷൻ്റെ ആദ്യവർഷത്തിൻ്റെ പകുതി വരെയും തന്റെ ഒപ്പം പഠിച്ച യമുനാ ദേവിയുടെ മുഖ സാദൃശ്യമാണ് ഈ പയ്യനെന്ന് മനസിലാക്കുമ്പോൾ അവളിൽ അധ്യയനകാല ഓർമ്മകളെ പുൽകുവാനുള്ള വെമ്പലുണ്ടായി.
അവളുടെ ഓർമ്മകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പാഞ്ഞു. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും വിദ്യാലയത്തിൽ വെച്ച് ചങ്ങാതിമാരായവരായിരുന്നു യമുനയും സാരംഗിയും. സംസ്കൃത ബിരുദ കോഴ്സ് ഒരുമിച്ച് ചെയ്തപ്പോഴുണ്ടായതും ജീവിതത്തിൽ സാരംഗിയെ ഒരുപാട് കരയിച്ചതുമായ ഒരു സംഭവത്തിന് ഉത്തരവാദിയായ യമുനയെ പൂർണ്ണമായും മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.
ചിന്തകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കോളേജിലെ വരാന്തകളും ഇടനാഴികളും വാക മരങ്ങളും ചെമ്പകച്ചില്ലകളുമൊക്കെ തൻ്റെ മനസ്സിൽ സുഗന്ധം പൊഴിക്കുന്നതായി അവൾക്ക് തോന്നി. നല്ല സൗഹൃദങ്ങളും തമാശകളും ഒരുമിച്ചുള്ള ഭക്ഷണമൊക്കെയായി രസകരമായ കോളേജ് ജീവിതമായിരുന്നു അത്.
നന്നായി പഠിച്ചിരുന്ന തനിക്ക് റാങ്ക് ലഭിക്കുമെന്ന് അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു എന്ന് അവളോർത്തു. തന്റെ അടുത്ത സുഹൃത്തായിരുന്ന യമുനാദേവിക്കും റാങ്ക് സ്വപ്നം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിന് അവൾ കണ്ടുപിടിച്ച വഴി ദൈവത്തിന് നിരക്കാത്തതായി പോയി എന്ന് മാത്രം.
തന്റെ കണ്ണട ഊരിവെച്ച് കണ്ണടച്ച് കസേരയിൽ ചാരിയിരുന്ന് അവൾ ആ സംഭവങ്ങളുടെ ഇരുണ്ട ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
“ഡീ സാരംഗീ.. നമുക്ക് സബ്സിഡറി പേപ്പറുകൾ പിന്നീട് ഇംപ്രൂവ്മെന്റ് പരീക്ഷ വരുമ്പോൾ എഴുതാം. മെയിൻ സബ്ജക്റ്റ് നമുക്ക് നന്നായി പഠിക്കുവാൻ സമയം കിട്ടുകയും ചെയ്യും.”
വളരെ കാര്യമായിട്ടാണ് യമുന അത് പറഞ്ഞത്. അടുത്ത സുഹൃത്തായതിനാൽ അവളുടെ അഭിപ്രായത്തിനോട് യോജിച്ച് അതുമതിയെന്ന് തീരുമാനിക്കുകയും ചെയ്തു.
“ഔട്ട്ലൈൻ ഓഫ് ഇന്ത്യൻ കൾച്ചർ ” ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു ആ വിഷയങ്ങൾ. പരീക്ഷാ ദിനമെത്തി. താൻ സബ്സിഡറി പരീക്ഷയ്ക്ക് എഴുതാൻ പോയില്ല. പരീക്ഷകൾക്ക് ശേഷം ക്ളാസ്സ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് പറഞ്ഞതിനു വിപരീതമായി യമുന രണ്ടു പരീക്ഷകളും എഴുതുകയും ചെയ്തുവെന്ന വിവരം.
” നീ എന്തിനാണ് എന്നോട് എഴുതേണ്ടെന്ന് പറഞ്ഞ പരീക്ഷകൾ എഴുതിയത്?”
അൽപ്പം നീരസത്തോടെയാണ് സാരംഗി അത് ചോദിച്ചത്.
” അത് വീട്ടിൽ വഴക്ക് പറഞ്ഞെടീ. എഴുതിയേ പറ്റു എന്ന് നിർബന്ധം പറഞ്ഞപ്പോൾ വെറുതേ പോയതാണ്.”
അല്പം പോലും മുഖഭാവത്തിൽ വ്യത്യാസവും വരുത്താതെയാണ് യമുനയങ്ങനെ പറഞ്ഞത്. അപ്പോഴും അത് സത്യമാവുമെന്ന് കരുതി അവളോട് വിരോധം കാണിച്ചിരുന്നില്ല.
പിന്നീട് ഇംപ്രൂവ്മെന്റ് വന്നപ്പോൾ താൻ നന്നായി പരീക്ഷ എഴുതുകയും ചെയ്തു. മൂന്നാം വർഷം പരീക്ഷയുടെ റിസൾട്ട് വരുന്ന സമയമായി. ഏവരും പ്രതീക്ഷിക്കുന്നത് പോലെ റാങ്ക് കിട്ടുമെന്ന് സാരംഗിയും സ്വപ്നം കണ്ടിരുന്നു.
റിസൾട്ട് വരുന്ന ദിവസം ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് ടേപ്പ് റിക്കോർഡറിൽ പാട്ടും കേട്ട് വീട്ടിലിരിക്കുമ്പോൾ ലാൻഡ് ഫോണിൽ മണി മുഴങ്ങി . അതെടുക്കുമ്പോൾ കാതിൽ മുഴങ്ങിയ, കോളേജിലെ ടീച്ചറിന്റെ സന്തോഷം നിറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്.
“സാരംഗിക്കുട്ടീ… പരീക്ഷാഫലം പ്രഖ്യാപിച്ചു നിനക്കാണ് ഏറ്റവും കൂടുതൽ മാർക്ക്.. ”
അത് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി.
“നീ ഇന്നും നാളെയും വീട്ടിൽ തന്നെയിരിക്കണം. എങ്ങുമിറങ്ങിപ്പോയേക്കരുത്. പത്രക്കാർ ചിലപ്പോൾ വന്നേക്കാം”
അതുകൂടി കേട്ടപ്പോൾ ഹൃദയമിടിപ്പ് കൂടി.
ടീച്ചർ ഫോൺ വെച്ചപ്പോഴേക്കും അമ്മയോട് വിവരം പറയാനായി അടുക്കളയിലേക്കോടി.
പരന്ന പാത്രത്തിലേക്ക് തൊലി ചെത്തിയ പഴുത്ത മാങ്ങ കഷണിച്ചിട്ടു കൊണ്ടിരുന്ന അമ്മയുടെ
ഇരു കയ്യിലും പിടിച്ചു വിവരമറിയിക്കുമ്പോഴേക്കും അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.
” ഏറ്റവും കൂടുതൽ മാർക്ക് കിട്ടാൻ മഹാദേവൻ്റെ സന്നിധിയിൽ വഴിപാട് നേർന്നിരുന്നു എന്തായാലും ഭഗവാൻ കൈവിട്ടില്ല”
അമ്മയുടെ ശബ്ദത്തിൽ നന്ദിയുടെയും ഭക്തിയുടെയും നിറവ്.
റാങ്ക് സ്വപ്നവുമായി ടെറസ്സിൽ നിൽക്കുമ്പോൾ താൻ തറയിൽ നിന്നും പൊങ്ങി മേഘപാളികളിൽ വരെ ഉയർന്നു പോകുന്ന ഒരു പ്രതീതി ഉണ്ടാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ നേരം ഇരുട്ടിയിട്ടും പത്രക്കാർ വിളിക്കുകയോ വരികയാേ ചെയ്തില്ല. ഇതിനെപ്പറ്റിയുള്ള ആലോചനയിൽ രാത്രിയിൽ ഉറക്കം വന്നില്ല. എന്നിട്ടും പുതപ്പെടുത്ത് തല വഴി മൂടിപ്പുതച്ചു കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും
നിദ്രയെത്താത്തതിനാൽ തുറന്നിട്ട ജനാല വഴി പുറത്തു നിന്നും അകത്തേക്ക് വെളിച്ചമടിച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി വെളുപ്പാൻ കാലം വരെ ചാരിയിരുന്നു. ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുമ്പോഴാണ്
” സാരംഗി ജി കുറുപ്പിന് ഒന്നാം റാങ്ക് ” എന്ന തലക്കെട്ടിൽ പത്രം ഇറങ്ങുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങിയത്.
മഞ്ഞ് പൊഴിയുന്ന പ്രഭാതത്തിൽ മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കൾ കയ്യിലെടുത്ത് മനോരാജ്യങ്ങളിലേക്ക് വഴുതാതെ കഴിഞ്ഞ ദിവസം പത്രക്കാരെയും പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെത്താത്തതിൻ്റെ നിരാശ നിറഞ്ഞ മനസ്സുമായി ചെമ്പകച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. അല്പസമയത്തിനുള്ളിൽ സൈക്കിൾ മണി മുഴങ്ങുകയും പത്രം മുറ്റത്തേക്ക് വീശി എറിയപ്പെടുകയും ചെയ്തു.
അവൾ പത്രമെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്റെ സഹപാഠിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന പടത്തിന് താഴെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറി.
“ഒന്നാം റാങ്ക് യമുനാദേവിക്ക് ”
കണ്ണുനിറഞ്ഞ് നീർത്തുള്ളികൾ പത്രത്തിലേക്ക് അടർന്നു വീണു.
ടീച്ചറിന് തെറ്റിപ്പോയതാവുമെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു.
അവളുടെ മാർക്ക് അറിഞ്ഞപ്പോഴാണ് തന്നേക്കാൾ 76 മാർക്കിന് താഴെയാണ് യമുനയുടെ മാർക്ക് എന്ന്.
അടുത്ത ദിവസം തന്നെ ഇതേപ്പറ്റി അന്വേഷിക്കാനായി അച്ഛനും അമ്മാവനുമാെപ്പം യൂണിവേഴ്സിറ്റിയിൽ എത്തി.
“തന്റെ മകളേക്കാൾ 76 മാർക്ക് കുറവുള്ള യമുനയ്ക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി? ” അച്ഛൻ ഓഫീസിലിരുന്നവരോട് കയർത്തു.കൂടെയുണ്ടായിരുന്ന അമ്മാവൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു.
“ആദ്യം പരീക്ഷ എഴുതാതിരിക്കുകയോ, ആദ്യമെഴുതുകയും മാർക്ക് കുറയുകയും ചെയ്ത് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുകയോ ചെയ്തിട്ട് പിന്നീട് അവസാന വർഷ പരീക്ഷയെഴുതി മാർക്ക് കൂടുതൽ കിട്ടിയാലും റാങ്കിനു പരിഗണിക്കില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിയമം”
അയാൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.
അതെന്ത് നിയമമെന്ന് പറഞ്ഞ് രോഷാകുലനായ അച്ഛനെ അമ്മാവൻ പിടിച്ചു വെളിയിലേക്ക് കൊണ്ടുവന്നു. നിറഞ്ഞ കണ്ണുകളോടെ ഞാനും അവരോടൊപ്പം വെളിയിലേക്കിറങ്ങി.
അപ്പോഴാണ് യമുനയുടെ ചതിയെപ്പറ്റി മനസ്സിലായത്. കളിക്കൂട്ടുകാരിയെ വിശ്വസിച്ചത് മൂലം തന്റെ സ്വപ്നമാണ് തകർന്നതെന്ന ദുഖഭാരവും പേറി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.
ആഴ്ചകളോളം എടുത്തു അതിൽ നിന്നും മോചിയാവാനെന്ന കാര്യം ഇന്നും മറന്നിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയപ്പോൾ യമുനയും അവിടെത്തന്നെയുണ്ടായിരുന്നു.
ഒരേ ഹോസ്റ്റലിൽ തന്നെയായിരുന്നു രണ്ടു പേരും. റൂംമേറ്റ് ആക്കണമെന്നും അന്ന് മന:പ്പൂർവം ചെയ്തതല്ല എന്നും പറഞ്ഞ് വീണ്ടും തന്റെ ഒപ്പം കൂടി.പലതവണ ഇതാവർത്തിച്ചപ്പോൾ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് ചിന്തിച്ച് അവളെ തൻ്റെ റൂം മേറ്റ് ആക്കി. വീട്ടിലറിയിച്ചാൽ പഠനം വരെ നിർത്തിയേക്കാമെന്ന ചിന്തയിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.
അവളുടെ ചതിയിൽപ്പെട്ട് ഉള്ള് അത്രമേൽ ഉടഞ്ഞുപോയിട്ടും മനസിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടും യമുനയെ എങ്ങനെ വീണ്ടും റൂം മേറ്റ് ആക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ച് പിന്നീട് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരെ അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.
ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.
അധ്യാപിക ആവുക എന്ന തൻ്റെ സ്വപ്നത്തിന് ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന പുതിയ സ്ഥലവും പരിസരവും അവൾ ആസ്വദിച്ചു തുടങ്ങി.
കലാലയത്തിൽ തലയുയർത്തി നിൽക്കുന്ന തണൽമരങ്ങളും അതിനെ തഴുകുന്ന കുളിർ കാറ്റുമൊക്കെ അവളിൽ പുതുമയാർന്ന ഒരു നിർവൃതിയും ആത്മവിശ്വാസവും നിറച്ചു.
നഗരത്തിൽ നിൽക്കുമ്പോഴും ഗ്രാമത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു സാരംഗിയുടെ ചിന്തകളും മനസ്സും. നാട്ടിടവഴികളും വയലും പുഴയും തോടുകളും സുഗമമായ ശീതളങ്കാറ്റുമൊക്കെ അവളുടെ ഉള്ളിൽ അലയടിക്കുന്നതിനാൽ നഗരത്തിന്റെ ശബളിമ അവളിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.
എന്നാൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയുണ്ടാക്കി തന്നു വിടുമായിരുന്ന രുചികരമായ ഭക്ഷണം മാത്രമായിരുന്നു അവൾക്ക് “മിസ്സ് ” ചെയ്യുന്നതായി തോന്നിയിരുന്നത്. അതിൽ നുറുക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിനോട് സാരംഗിയെപ്പോലെ യമുനയ്ക്കും വലിയ ഇഷ്ടമായിരുന്നു. കോളേജിൽ കൊണ്ടു വന്നാൽ യമുനയായിരുന്നു അതിൽ ഭൂരിഭാഗവും കഴിച്ചിരുന്നതും.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും കോളേജിലും ഹോസ്റ്റലിലുമൊക്കെ ഒരാൾ യമുനയെ കാണാൻ സ്ഥിരമായി വന്നു തുടങ്ങി. അത് ആരാണെന്ന ചോദ്യത്തിന് “ഡേവിഡ് ” എന്ന് മാത്രം അവൾ മറുപടി നൽകി. അവർ തമ്മിൽ അരുതാത്തബന്ധങ്ങളും ഉണ്ടെന്ന മനസ്സിലാക്കിയപ്പോൾ യമുനയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു. കാരണം അയാൾ ശരിയല്ലെന്ന് അയാളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ യമുനയ്ക്ക് പറയാൻ ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു.
“ഇത് കണ്ടോ ? ഇദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയില്ലേ?” മോതിരത്തിലുള്ള ഗുരുദേവന്റെ ചിത്രം കാണിച്ചിട്ട് അവൾ ചോദിച്ചു.
മറുപടി പറയാതെ നിന്ന തൻ്റെ നേരെ അവജ്ഞയോടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് കേട്ടിട്ടില്ലേ. ഇതും അത്രേയുള്ളൂ” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ആ മഹാത്മാവിനെ പോലും ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചതിനാൽ അവളോട് പുച്ഛം തോന്നി.
പാർക്കിലും ബീച്ചിലും സിനിമ ശാലകളിലും അവർ കറങ്ങി നടക്കുന്നതിനിടയിൽ ചില ദിവസങ്ങളിൽ ഹോസ്റ്റലിൽ വരാറുമില്ലായിരുന്നു.
പുറത്തെവിടെയോ വെച്ച് ഇവരെ ഒരുമിച്ചു കണ്ട പരിചയക്കാരിൽ ആരോ സംഭവം അവളുടെ വീട്ടിലറിയിച്ചു. കോളേജിൽ എത്തിയ വീട്ടുകാർ അവളെയും പിടിച്ചിറക്കി നാട്ടിലേക്ക് പോന്നു. അവളുടെ പഠനം അതോടെ മുടങ്ങി. അതോടെ ഡേവിഡ് ഇതൊരവസരമായെടുത്ത് സ്ഥലം കാലിയാക്കിയിരുന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം അവളെ സ്വജാതിയിൽപ്പെട്ട യുവാവുമായി വിവാഹം നടത്തുകയും ഗുജറാത്തിൽ ജോലിയുള്ള വരൻ അവളെ തൻ്റെയൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.അതോടെ യമുനയുടെ പഠനവുമവസാനിച്ചു.
പിന്നീടവളെ കണ്ടിട്ടേയില്ല.
ഇടയ്ക്കൊക്കെ സുഹൃത്തുക്കളെ കാണുമ്പോൾ പറയുമായിരുന്നു യമുനയുടെയും ഡേവിഡിൻ്റെയും കാര്യം അവളുടെ വീട്ടിലറിയിച്ചത് സാരംഗിയാണെന്നാണ് യമുന ഉറച്ചു വിശ്വസിക്കുന്നതെന്ന്.
അത് കേൾക്കുമ്പോൾ തന്റെ ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിന് പഴികേൾക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടാകുമായിരുന്നു.
അതിനാൽ പിന്നീട് ഒരിക്കലും അവളെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും അവനവനോട് മാത്രം അനുകമ്പയുള്ള യമുനയെപ്പറ്റിയുള്ളതൊന്നും ഇനി ഓർക്കാൻ ശ്രമിക്കില്ല എന്ന് പി.ജി.പഠനത്തിനു ശേഷം ട്രാവൽ ബാഗും തോളിലിട്ട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.
“ഒരുപക്ഷേ ഇവൻ യമുനയുടെ മകനായിരിക്കുമോ?” എന്ന ചിന്തയിൽ ഓർമ്മകളിൽ നിന്നിറങ്ങി സാരംഗി മുഖമുയർത്തി നോക്കി. പക്ഷേ അവനോടത് ചോദിക്കാൻ തോന്നിയില്ല. മുറിഞ്ഞുപോയ ബന്ധങ്ങളെ ചേർത്തുവെക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
പ്രൂഫ് തിരുത്തി പ്രിന്റ് എടുത്ത് പൈസയും കൊടുത്തിറങ്ങുമ്പോൾ സാരംഗിയുടെ മനസ്സിൽ ആ പയ്യനെപ്പറ്റിയുള്ള ചിന്ത ഒഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിനു സമീപം ബസ്സിറങ്ങി വരണ്ട പാടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചോദ്യം മാത്രം അവളുടെയുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൻ യമുനയുടെ മകൻ ആയിരിക്കുമോ?
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു
സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ. കസ്റ്റഡിയിലുള്ള അനന്തുവിനെ ഞായറാഴ്ച എറണാകുളം ഹൈക്കോടതി ജങ്ഷനിൽ ഇയാൾ താമസിച്ചിരുന്ന രണ്ട് ഫ്ളാറ്റുകളിലും കടവന്ത്രയിൽ അനന്തുകൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച സോഷ്യൽ ബീ വെഞ്ച്വേഴ്സിലുമെത്തിച്ച് തെളിവെടുക്കും.
അനന്തുവിന്റെ വാട്‌സാപ്പ് ചാറ്റുകളും പോലീസിന് ലഭിച്ചു. രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെന്ന് അനന്തു മൊഴി നൽകിയിരുന്നു. 2023 അവസാനമാരംഭിച്ച സ്കൂട്ടർവിതരണ പദ്ധതിപ്രകാരം ഇനിയും ആയിരക്കണക്കിനാളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ടെന്നും വ്യക്തമായി.
എൻ.ജി.ഒ. കോൺഫെഡറേഷനിൽനിന്ന് പണം വകമാറ്റിയാണ് അനന്തു വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതെന്നും വ്യക്തമായി. തൊടുപുഴ മുട്ടത്തും കുടയത്തൂരിലും സ്ഥലം വാങ്ങി. ഇവിടെത്തന്നെ മറ്റൊരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ തട്ടിപ്പുകേസിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഇപ്പോഴുമെത്തുന്നുണ്ട്. എറണാകുളം റൂറൽ ജില്ല, ഇടുക്കി എന്നിവിടങ്ങളിൽ ശനിയാഴ്ചയും പരാതികളെത്തി. മാള സ്റ്റേഷനിൽ രണ്ടുകേസുകൾ കൂടി എടുത്തു. ഇതോടെ നിലവിൽ തൃശ്ശൂർ ജില്ലയിൽ നാലുകേസുകളായി. തൃശ്ശൂർ സിറ്റി പോലീസിന് കീഴിൽ പതിനഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്.
വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്നുവീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.
മനീഷയുടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേല്‍മൂടിതകര്‍ന്ന് മനീഷയും സ്വാതിയും ആള്‍ത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആള്‍ത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.
കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ആള്‍ത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.
മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആര്‍.വിഭാഗം ജീവനക്കാരിയായിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ കുപ്രസിദ്ധ പാതയായ ‘ഡങ്കി റൂട്ടി’ല്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം അമേരിക്കയില്‍നിന്ന് നാടുകടത്തിയ ഹരിയാണ കർണാല്‍ സ്വദേശി ആകാശ്(20) പകർത്തിയ ദൃശ്യങ്ങളാണ് വിവിധ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. അമേരിക്കയിലേക്ക് കടക്കാനായി മരണംമുന്നില്‍ക്കണ്ട് ആകാശ് നടത്തിയ യാത്രയുടെ വിശദാംശങ്ങളും കുടുംബം മാധ്യമങ്ങളോട് പങ്കുവെച്ചു.
പനാമയിലെയും മെക്സിക്കോയിലെയും വിവിധ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ആകാശ് അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് കുടുംബം പറഞ്ഞു. യു.എസ്. അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ പന പനാമയിലെ കൊടുംവനത്തില്‍നിന്ന് ആകാശ് പകർത്തിയ ചില ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാനെത്തിയ മറ്റുള്ളവർക്കൊപ്പം കാട്ടില്‍ ടെന്റ് കെട്ടി താമസിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവർ ദുഷ്കരമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.
തെക്കൻ അതിർത്തിയില്‍നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാനായി പ്രധാനമായും രണ്ട് റൂട്ടുകളാണുള്ളത്. മെക്സിക്കോയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതും മറ്റൊന്ന് ഡോങ്കി അല്ലെങ്കില്‍ ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന വഴിയും. ഈ റൂട്ടിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിവിധരാജ്യങ്ങളിലെ അപകടകരമായ ഭൂപ്രദേശങ്ങള്‍ കടക്കണം. കൊടുംകാടുകളും ജലാശയങ്ങളും ഉള്‍പ്പെടെയുള്ളവ ഈ വഴിയിലുണ്ട്. ബസുകളിലും ബോട്ടുകളിലും കണ്ടെയ്നർ ട്രക്കുകളിലുമെല്ലാമാണ് ഈ റൂട്ടിലൂടെ ഏജന്റുമാർ ആളുകളെ അതിർത്തിയിലെത്തിക്കുന്നത്. ഇതിനിടെ അപകടകരമായ പലസാഹചര്യങ്ങളും നേരിടേണ്ടിവന്നേക്കാം.
ഹരിയാണ സ്വദേശിയായ ആകാശ് പത്തുമാസം മുമ്ബാണ് അമേരിക്കൻ സ്വപ്നവുമായി ഇന്ത്യയില്‍നിന്ന് യാത്രതിരിച്ചത്. മെക്സിക്കോ വഴി നേരിട്ട് അമേരിക്കയിലേക്ക് പ്രവേശിക്കാനായാണ് ഏജന്റിന് പണം നല്‍കിയതെങ്കിലും അപകടംനിറഞ്ഞ പാതയിലൂടെയാണ് ആകാശിനെ കൊണ്ടുപോയതെന്നാണ് കുടുംബം പറയുന്നത്. ഏകദേശം 72 ലക്ഷം രൂപയാണ് ഇതിനായി മുടക്കിയതെന്നും കുടുംബം പറഞ്ഞു.
ജനുവരി 26-ന് മെക്സിക്കൻ അതിർത്തിയിലെ മതില്‍ ചാടിക്കടന്നാണ് ആകാശ് യു.എസില്‍ പ്രവേശിച്ചത്. എന്നാല്‍, പിന്നാലെ യു.എസിന്റെ ചെക്ക്പോയിന്റില്‍ പിടിക്കപ്പെട്ടു. തുടർന്ന് തടങ്കലിലാക്കിയ യുവാവിനെ നാടുകടത്തല്‍ രേഖകളില്‍ ഒപ്പിടാൻ ആവശ്യപ്പെടുകയായിരുന്നു. രേഖകളില്‍ ഒപ്പിട്ടില്ലെങ്കില്‍ അമേരിക്കയില്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ആകാശിന്റെ കുടുംബം വെളിപ്പെടുത്തി.
രണ്ടര ഏക്കറോളം വരുന്ന ഭൂമി വിറ്റും സ്വർണം പണയംവെച്ചുമാണ് കുടുംബം ആകാശിനെ യു.എസിലേക്ക് അയച്ചത്. അനധികൃത യാത്രയ്ക്കായി ആദ്യം 65 ലക്ഷം രൂപ നല്‍കി. പിന്നീട് ഏഴുലക്ഷം രൂപ കൂടി ഏജന്റുമാർ വാങ്ങിയെന്നും ആകാശിന്റെ സഹോദരൻ ശുഭം മാധ്യമങ്ങളോട് പറഞ്ഞു. ആരും ഇത്തരംരീതിയില്‍ യു.എസിലേക്ക് പോകാൻ ശ്രമിക്കരുതെന്നും ഇതിന് നേതൃത്വം നല്‍കുന്ന ഏജന്റുമാർക്കെതിരേ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഹാട്രിക് പ്രതീക്ഷ പൊളിച്ച് ബിജെപി അധികാരമുറപ്പിച്ചു. 70 അംഗ നിയമസഭയില്‍ 48 സീറ്റില്‍ ലീഡ് നേടി ബിജെപി വിജയമുറപ്പിച്ചപ്പോള്‍ 22 സീറ്റില്‍ മാത്രമാണ് എഎപി ലീഡ് ചെയ്യുന്നത്.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയില്‍ രണ്ടാമനുമായ മനീഷ് സിസോദിയവും പരാജയപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. 2020 ലേതു പോലെ തന്നെ കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റ് പോലും നേടാനായില്ല. ഇടയ്ക്ക് രണ്ട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ട് പോയി.
വിജയമുറപ്പിച്ചതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് ബിജെപി നേതൃത്വം. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ പറഞ്ഞു.
ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായാണ് ലീഡ് നില. ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വികസനവും അഴിമിത രഹിത ഭരണവും ആഗ്രഹിച്ചതിന്റെ ഭാഗമാണ് ജനവിധി. ജനം വീണ്ടും പ്രധാനമന്ത്രിയായി മോഡിയെ അധികാരത്തിലേറ്റിയത് വികസനം ആഗ്രഹിച്ചതു കൊണ്ടാണ്. ഡല്‍ഹിയില്‍ ബിജെപി ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്നും വീരേന്ദ്ര സച്ചദേവ പറഞ്ഞു.
കൊച്ചി : പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അരുൺരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആരംഭമായി. താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗദംബിക കൃഷ്ണൻ നിർമ്മിക്കുന്ന നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ചരിത്രം പറയുന്ന സിനിമ കതിരവൻ . മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായനാകുന്നു ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. കൂടാതെ ഹിന്ദി , തമിഴ് ചിത്രങ്ങളിലെ താരങ്ങളും അഭിനയിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ഓണത്തിന് തിയേറ്ററിൽ എത്തും. കഥാ തിരക്കഥാ സംഭാഷണം പ്രദീപ് താമരക്കുളം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.
ഡൽഹിയിലെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം. നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 8.30 -ഓടെ ആദ്യ ഫലസൂചനകൾ പുറത്തുവരും.60.54 ശതമാനമാണ് പോളിങ്. തുടർഭരണം ലക്ഷ്യമിടുന്ന ആം ആദ്മി പാർട്ടിയും കാൽനൂറ്റാണ്ടിനുശേഷം അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബി.ജെ.പി.യും തമ്മിലാണ് പ്രധാനമത്സരം. എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബി.ജെ.പി.ക്കാണ് മുൻതൂക്കം.70 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 36 സീറ്റുവേണം. 2020-ൽ എ.എ.പി. 62 സീറ്റും ബി.ജെ.പി. എട്ടു സീറ്റുമാണ് നേടിയത്.
ഒട്ടുമിക്ക ഏജന്‍സികളും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ തള്ളുകയാണ് എ.എ.പി. ചാണക്യ, മാട്രിസ്, പി-മാര്‍ക്, പോള്‍ ഡയറി എന്നിവരെല്ലാം ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുന്നു. തുടർഭരണം ലക്ഷ്യമിട്ട് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. കോൺഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കില്ലെന്നും വിവിധ ഏജൻസി പോളുകൾ പ്രവചിക്കുന്നു. അതേസമയം, പ്രവചനങ്ങളെ എ.എ.പി. തള്ളിക്കളഞ്ഞു. അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്ന് പാർട്ടി വക്താക്കൾ പറഞ്ഞു. ഡൽഹിയിലെ മോദി തരംഗമാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ തെളിയുന്നതെന്ന് ബി.ജെ.പി. പ്രതികരിച്ചു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.
പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം.
മനോജ് ജോസഫ്
ലിവർപൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സർവോപരി ഇന്ത്യൻ സമൂഹത്തിൻ്റെ സർവ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവർത്തിക്കുന്നു.
26/01/2025ന് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് കഴിഞ്ഞ ഒരു വർഷത്തിലെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ലിമ നടത്തിയ വിവിധ സാംസ്കാരിക പരിപാടികളും സാമൂഹ്യസേവന പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വർഷങ്ങളിൽ ലിമ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിപുലമായ ചർച്ചകളും നടന്നു.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തോളമായി ലിവർപൂൾ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠേനയാണ് തിരഞ്ഞെടുത്തത്.
ഈ വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് സോജൻ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാർ ഗോപാലൻ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ രാജൻ, ട്രഷറർ ജോസ് മാത്യു, പി. ആർ. ഒ. മനോജ് ജോസഫ്, ഓഡിറ്റർ ജോയ്മോൻ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ആർട്സ് ക്ലബ് കോഓഡിനേറ്റേഴ്‌സായി ജിജോ വർഗീസ്, പൊന്നു രാഹുൽ, രജിത് രാജൻ, രാഖി സേനൻ എന്നിവരെയും, സോഷ്യൽ മീഡിയ മാനേജരായി ജിജോ കുരുവിളയെയും , സ്പോർട്സ് കോഓഡിനേറ്ററായി അരുൺ ഗോകുലിനെയും തിരഞ്ഞെടുത്തു.
കമ്മിറ്റി മെംബേർസ് ആയി അനിൽ ഹരി, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, ബാബു ജോസഫ്, സൈബുമോൻ സണ്ണി, റ്റിജു ഫിലിപ്പ്, അലൻ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോർജ്, സിൻഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോർത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ലിമയുടെ ഈ പുതിയ നേതൃത്വം മലയാളി സമൂഹത്തിന് കൂടുതൽ സേവനം ചെയ്യുമെന്ന പ്രതീക്ഷയിൽ നമുക്ക് അവരെ അഭിനന്ദിക്കാം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.
അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.
എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ‘കെ ഹോംസ്’ എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.
വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.