റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ സാധ്യത. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്‍റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി ക്രെംലിൻ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികൾ അന്തിമമായി തീരുമാനിച്ചിരുന്നില്ല. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ വെച്ച് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡിസംബർ സന്ദർശന വാർത്തകൾ പുറത്തുവരുന്നത്.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിൽ പുടിന്‍റെ ഈ സന്ദർശനം അതീവ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യ – യുഎസ് ബന്ധത്തിൽ അടുത്ത കാലത്തായി ഉലച്ചിലുകൾ നേരിടുന്നുണ്ട്. എന്നാൽ റഷ്യയുമായും ചൈനയുമായുമുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു. റഷ്യയുമായുള്ള വ്യാപാരത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നു എന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുകയും ചെയ്തിരുന്നു.
യുഎസുമായുള്ള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടയിൽ, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് രംഗത്തെത്തി. ‘ഇന്ത്യ തിരുത്തലുകൾ വരുത്തേണ്ടതുണ്ട്’ എന്ന് അദ്ദേഹം പറയുകയും, അമേരിക്കൻ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കണമെങ്കിൽ ‘പ്രസിഡന്‍റുമായി സഹകരിച്ച് കളിക്കണം’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുഎസിന്‍റെ നിലപാട് കപടവും അന്യായവുമാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇന്ത്യൻ സർക്കാർ ഈ വാദത്തെ തള്ളിക്കളഞ്ഞത്. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കമ്പോള പരിഗണനകളെ ആശ്രയിച്ചാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾ, യൂറോപ്പിലെ ചില രാജ്യങ്ങൾ ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് ആരോപിച്ചു. യുഎസ് സമ്മർദ്ദങ്ങൾക്കിടയിലും, റഷ്യൻ എണ്ണ വ്യാപാരം നിർത്താൻ ഇന്ത്യ ഒരു സൂചനയും നൽകിയിട്ടില്ല. പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയ ശേഷം മോസ്കോ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരായി മാറിയിട്ടുണ്ട്.
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.
നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.
ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സിറോ-മലബാർ രൂപത ഒരുക്കുന്ന *All UK Carol Singing Competition ” 2025″* ഡിസംബർ 6, 2025ന് ലെസ്റ്ററിലെ Cedar’s Academy, Stonehill Avenue ൽ നടക്കും. ഉച്ചക്ക് 1 മണി മുതൽ ആരംഭിക്കുന്ന ഈ മത്സരത്തിൽ രൂപതയിലെ എല്ലാ ഇടവകളിലെ, മിഷനുകളിലെ, പ്രൊപോസ്ഡ് മിഷനുകളിലെ, മാസ്സ് സെന്ററുകളിലെ കൊയർ ടീമുകൾ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ നവംബർ 22-ന് മുമ്പ് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനം £500 കൂടാതെ ട്രോഫി, രണ്ടാം സമ്മാനം £300 കൂടാതെ ട്രോഫി, മൂന്നാം സമ്മാനം £200 കൂടാതെ ട്രോഫി നൽകും. സമ്മാനങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ (Bishop, Eparchy of Great Britain) വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ഫാ. പ്രജിൽ പണ്ടാരപ്പറമ്പിൽ (Chairman, CSMEGB Commission For Church Choir, 07424 165013) അല്ലെങ്കിൽ ജോമോൻ മാമ്മൂട്ടിൽ (Coordinator, 07930 431445) ബന്ധപ്പെടാം. മത്സര വേദിയുടെ വിലാസം Cedar’s Academy, Stonehill Avenue, Leicester LE4 4 JG


ബ്രിട്ടീഷ് പാർലമെന്റ് മലയാളി എം. പി ശ്രീ സോജൻ തോമസ്, ബേസിങ് സ്റ്റോക്ക് കൗൺസിലിർ ശ്രീ സജീഷ് ടോം, ന്യൂഹാം മുൻ കൗൺസിലർ ശ്രീ സുഗതൻ തെക്കേപ്പുര,ക്രോയിഡൻ മുൻ മേയർ ശ്രീമതി മഞ്ജുള ഷാഹുൽ ഹമിദ്, സിനിമാ താരം പ്രിയ ലാൽ,ലേബർ പാർട്ടി നേതാക്കളായ റാഫി, മെൽബിൻ എന്നിവർക്ക് സ്വികരണം ഒരുക്കുകയും, യുകെയിൽ വർധിച്ചു വരുന്ന അക്രമ സംഭവങ്ങളിലും, യുകെയിൽ വളർന്നു വരുന്ന തീവ്ര വലതു പാർട്ടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, യുകെ ഗവണ്മെന്റ്നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന പുതിയ കുടിയേറ്റ നയങ്ങളെ കുറിച്ചും, യുകെ മലയാളികളുടെ മറ്റു നിരവധി പ്രശ്നങ്ങളെ കുറിച്ചും സോജൻ ജോസഫ് എംപിയുടെ ശ്രദ്ധയിൽ പെടുത്തി. മലയാളികളുടെ ചോദ്യങ്ങൾക്ക് എല്ലാം തന്നെ തൻമയത്തിൽ ഉത്തരങ്ങൾ പറഞ്ഞു എംപി സദസ്യരുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങി.

യുകെ ഭരിക്കുന്ന ലേബർ പാർട്ടി യുടെ എല്ലാ വർഷവും നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ മലയാളി നേതാക്കൾ. ലേബർ പാർട്ടിയുടെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന ലിവർ പൂളിൽ നടന്ന ലേബർ പാർട്ടി മീറ്റിംഗ് യുറോപ്പിലെ തന്നെ ഏറ്റവും വലിയ പൊളിറ്റിക്കൽ ഇവന്റ് ആണ്. നൂറു കണക്കിന് ഉപ മീറ്റിംഗുകൾ അഥവാ ഫ്രിഞ്ച് മീറ്റിങ്ങുകളാണ്. ഈ സമ്മേളനത്തിന്റെ സൗന്ദര്യം.

യുകെയിൽ ജീവിക്കുന്നവരുടെ ജീവിതത്തിന്റെ സമസ്ത മേഖലയയെയും ബാധിക്കുന്ന വിഷയങ്ങളെ കുറിച്ച് വിദഗ്ധരും പോളിസി നിർമ്മിക്കുന്നവരും, പ്രെഷർ ഗ്രുപ്പും ലോബയിങ് ഗ്രൂപ്പും ചേർന്ന് ചർച്ച ചെയ്യുന്നതാണ് ഈ മീറ്റിംഗുകൾ. ഈ മീറ്റിങ്ങുകളിൽ ഉരി തിരിയുന്ന കാര്യങ്ങൾ പിന്നീട് സർക്കാർ രൂപപ്പെടുത്തുന്ന നയങ്ങളെ സ്വാധിനിക്കാൻ കഴിവ് ഉള്ളതാണ്. അങ്ങിനെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും മലയാളികൾ ഇത് പോലെ ഒരു ഫ്രിഞ്ച്(Unofficial) നടത്തുന്നത്. അതിനായി പ്രവർത്തിച്ച എല്ലാ ലിവർപൂൾ മലയാളികൾക്കും നന്ദി. ഈ യോഗത്തിന് നേതൃത്വം നൽകിയത് ശ്രീ എൽദോസ് സണ്ണിയും,ഷാജു ഉതുപ്പ്,ആന്റോ ജോസഫ്, അനിൽ ജോസഫ്, ജോഷി ജോസഫ്,ഡോക്ടർ ജോർജ് കുരുവിള, ബീന ലാൽ, ഡോമിനിക് കാർത്തികപള്ളി, ഡിജോ പറയാനിക്കൽ, ടിജോ മാത്യു,റോയി മാത്യു, ജേക്കബ് കുണ്ടറ, ബോബി ജെയിംസ്,ചാക്കോച്ചൻ ഷാജി, adv നവാസ് എന്നിവരെല്ലാം ചേർന്നാണ്.

ഈ യോഗത്തിൽ പങ്കെടുത്തവരുടെ ആശങ്കൾ പ്രത്യേകിച്ചു മാറ്റം പ്രതീക്ഷിക്കുന്ന കുടിയേറ്റ നിയമങ്ങളെ കുറിച്ചു തന്നെയായിരിന്നു. ബഹുമാനപ്പെട്ട എംപി സോജൻ ജോസഫ് അതിനു വളരെ വിശദമായി മറുപടി നൽകി. പത്തു വർഷത്തെ ടോറി ഭരണ കാലത്തെ അനുവർത്തിച്ച Austerity നയം, കോവിഡ് കാല ബൗൺസ് ബാക്ക് ലോൺ മറ്റു സാമ്പത്തിക ബാധ്യതകൾ, ബ്രെക്സിറ്റ്, അതുമൂലം ഉണ്ടായ ഹ്യൂമൻ റിസോഴ്സ് ചോർച്ച അതിനെ തടയിടാൻ നടത്തിയ മാസ്സീവ് ഇമിഗ്രേഷൻ ഇത് എല്ലാം ചേർന്ന പ്രശനങ്ങൾ അതുമൂലം റീഫോം പാർട്ടിയുടെ വളർച്ച ഇതൊക്കെയാണ് വരാൻ പോകുന്ന നയ മാറ്റത്തിനു ആധാരം പിന്നെ വിന്റർ ഫ്യൂവൽസ് നിർത്തലാക്കിയതല്ല മറിച്ചു വാർഷിക വരുമാനം കൂടിയാവരെ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. സുഗതൻ തെക്കേപുര, മഞ്ജുള ഷാഹുൽ ഹമിദ് തുടങ്ങിയവർ നമ്മുടെ പുതിയ തലമുറ മുഖ്യധാര രാഷ്ട്രീയവുമായി ബന്ധപ്പെടുത്തേണ്ട ആവശ്യവും അതിനുള്ള ഉപായങ്ങളും സദസ്യർക്ക് മുന്നിൽ വിശദീകരിച്ചു.

കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.
ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ. മൃതദേഹം എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
ശനിയാഴ്ച ഹോസ്റ്റല്‍ മുറിയിലാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാദേശിക അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്) വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തിയത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരുന്നു. ഓണാഘോഷത്തോടെനുബന്ധിച്ചു
മാവേലി എഴുന്നളത്ത്
ദീപം തെളിയിക്കൽ
ഓണപ്പാട്ട് (LHA ടീം)
ഓണപ്പാട്ട് (നിവേദിത)
നൃത്തം [LHA കുട്ടികൾ]
കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ)
ഓണപ്പാട്ട് (റാഗി സ്വിന്റൺ)
നൃത്തം (സംഗീത ഓക്സ്ഫോർഡ്)
തിരുവാതിര (LHA ടീം)
നൃത്തശിൽപ്പം (ആശാ ഉണ്ണിത്താൻ)
കഥകളി (വിനീത് പിള്ള)
ഇലഞ്ഞിതറ മേളം (വിനോദ് നവധാര)
ദീപാരാധന
പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടനവധി ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

തമിഴ്നാട്ടിലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നിർണ്ണായക നീക്കങ്ങളിലേക്ക് കടക്കുന്നു. ടിവികെ ഭാരവാഹികളായ ബുസി ആനന്ദിനെയും നിർമൽ കുമാറിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണ് എന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതും, മുന്നറിയിപ്പ് നൽകിയിട്ടും നേതാക്കൾ അനുസരിക്കാതിരുന്നതും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, റാലിക്കെത്താൻ വിജയ് മനപ്പൂർവം നാല് മണിക്കൂർ വൈകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 65 കാരി സുഗുണയുടെ മരണമാണ് ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തത്. പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകളാണ് ദുരന്തത്തിന് കാരണമായതെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിട്ടിട്ടുണ്ട്. എ.ഡി.എസ്.പി പ്രേമാനന്ദനാണ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം, ടിവികെ അധ്യക്ഷൻ വിജയ് കടുത്ത മാനസിക സംഘർഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. വിജയ് കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും സ്ഥലത്തെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. രാഹുൽ ഗാന്ധി വിജയിയെ ഫോൺ വഴി ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങളും ശക്തമാകുന്നുണ്ട്.
വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ (താരിഫ്) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍ ‘ മുഖാന്തിരമാണ് അദ്ദേഹം തീരുമാനത്തെ കുറിച്ച് അറിയിച്ചത്.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ “മോഷ്ടിച്ചു” എന്ന് ട്രംപ് ആരോപിച്ചു. “ഒരു കുഞ്ഞിന്റെ കയ്യില്‍നിന്ന് മിഠായി പിടിച്ചെടുക്കുന്നതു പോലെയാണ് അമേരിക്കയുടെ സിനിമാ വ്യവസായത്തെ വിദേശ രാജ്യങ്ങള്‍ തട്ടിയെടുത്തത്,” എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.
കാലിഫോര്‍ണിയയുടെ സിനിമാ വ്യവസായം ഗവര്‍ണറുടെ ദൗര്‍ബല്യത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടുവെന്നും, പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിദേശ സിനിമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
ഇതിന് മുമ്പ് തന്നെ, മേയ് മാസത്തില്‍ ട്രംപ് ഇത്തരം തീരുവ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കിയിട്ടുണ്ട്.