Latest News

ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്നു മലയാളി വീട്ടമ്മ മരിച്ചു. നവി മുംബൈ ഉൾവ നിവാസിയായ ആലപ്പുഴ അവലൂക്കുന്ന് കൈതവളപ്പിൽ ഗോപാലൻ നിവാസിലെ വിമലയ്ക്ക് (53) ആണു ദാരുണാന്ത്യം. താൽകാലിക ജോലി ആവശ്യത്തിനായി ദുബായിൽ പോയ ഭർത്താവ് എഴുപുന്ന സ്വദേശി സോമൻ, വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്.

മൂന്നാഴ്ച മുൻപ് വീണു പരുക്കേറ്റ വിമലയെ നവിമുംബൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് നവിമുംബൈയിലെ 5 ആശുപത്രികളിൽ എത്തിച്ചെങ്കിലും കോവിഡ് പരിശോധനാഫലം ഉണ്ടെങ്കിലേ പ്രവേശിപ്പിക്കൂ എന്നു പറഞ്ഞു തിരിച്ചയച്ചു.

ഒടുവിൽ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സ്ഥിതി വഷളായി. ഇതിനിടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഡോക്ടർമാർ അറിയിച്ചതായും മലയാളി സംഘടനാപ്രവർത്തകർ അറിയിച്ചു. ഏകമകൾ: സൗമ്യ. വിമലയുടെ സംസ്കാരം ഇന്ന്.

ഒരിക്കലും പ്രതീക്ഷിക്കാത്തിടത്ത് കോവിഡ് ബാധിതയായി സഹപ്രവർത്തകയെ കണ്ടതും ചോദിച്ചിട്ടു പോലും ഒരു തുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വന്ന നിസഹായാവസ്ഥയും ശിൽപ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

യുകെയിലെ ഹാർലോ പ്രിൻസസ് അലക്സാൻട്ര എൻഎച്ച്എസ് ഹോസ്പിറ്റലിൽ ഐസിയു നഴ്സായി 2006 മുതൽ ജോലി ചെയ്യുന്ന മലയാളി ശിൽപ്പ ധനേഷ് കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു

ശിൽപ്പയുടെ പോസ്റ്റ് വായിക്കാം…..

14 വർഷത്തെ നഴ്സിങ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇതുപോലൊരു അവസ്ഥയെ ഞാൻ നേരിടുന്നത്. നിസഹായത തോന്നി, പേടി തോന്നി. പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കയറുമ്പോൾ ഈ ദിവസം കടന്നുപോകാൻ ഇത്രയും ഞാൻ വിഷമിക്കും എന്ന് കരുതിയില്ല. ഏകദേശം രാത്രി പന്ത്രണ്ടു മണി ആയപ്പോൾ ഒരു പേഷ്യന്റ് വന്നു. വന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ് വന്നതെന്ന് മനസിലാകുന്നത്. കൂടെ ജോലി ചെയ്യുന്ന ഒരാളെ ആ ബെഡിൽ കാണാൻ വളരെ പ്രയാസം തോന്നി. വന്നപ്പോൾ അവർക്കു ശരീരത്തിൽ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു, വെന്റിലേറ്റർ തയാറാക്കാൻ ഡോക്ടർ പറഞ്ഞു. അവർ എന്നോട് വെള്ളം ചോദിച്ചു, വെന്റിലേറ്ററിൽ ഇടാൻ പോകുന്ന ആൾക്ക് വെള്ളം കൊടുക്കാൻ നിർവാഹം ഇല്ലായിരുന്നു. അവർ വളരെ വേഗം കൂടുതൽ അവശയാകാനും തുടങ്ങി. ഡോക്ടർ അവരോടു പറഞ്ഞു നിങ്ങളെ ഉറക്കാൻ ഉള്ള മരുന്ന് തരാൻ പോവാണ്, അതിനു ശേഷം നിങ്ങളെ വെന്റിലേറ്ററിലേക്ക് മാറ്റും എന്ന്. എത്രത്തോളം അവർക്കതു മനസിലായി എന്ന് അറിയില്ല. വെന്റിലേറ്റർ റെഡി ആക്കി വച്ചിട്ട് വെള്ളം എടുത്ത് ഒരു സ്പോഞ്ച് അതിൽ മുക്കി ( വായും ചുണ്ടും നനക്കാൻ ) അവർക്കു കൊടുക്കാൻ ചെല്ലുമ്പോൾ ഡോക്ടർ അവരോടു സംസാരിക്കുകയായിരുന്നു.

വെള്ളം ടേബിളിൽ വച്ച് ഞാൻ അവരെ ബെഡിൽ നേരെ ഇരുത്താൻ നോക്കിയപ്പോഴാണ് ഡോക്ടർ അവരോടു പറയുന്നത് മരുന്ന് തന്ന് ഉറങ്ങുന്നതിനു മുൻപ് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ഫോൺ ചെയ്യൂ എന്ന്, അവർ ഫോൺ വിളിക്കാൻ നോക്കിയിട്ടു പറ്റുന്നില്ല, ഫോൺ ലോക്ക് ആണ്, അത് തുറക്കാൻ അവർക്കു പറ്റുന്നില്ല കാരണം അവർക്കു അതെങ്ങനെ ചെയ്യണം എന്ന് ഓർക്കാൻ പറ്റുന്നില്ല. ഞാൻ കുറെ സഹായിക്കാൻ നോക്കി പക്ഷെ അപ്പോഴേക്കും അവർക്കു ബോധം കുറഞ്ഞു കുറഞ്ഞു വന്നു. കാത്തു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് വേഗം അവരെ സെഡേറ്റു ചെയ്തു intubate ചെയ്തു വെന്റിലേറ്ററിലേക്ക് മാറ്റി.

തിരക്ക് കുറഞ്ഞപ്പോൾ ഞാൻ ഇതേപ്പറ്റി ഡോക്ടറോട് സംസാരിച്ചു. അപ്പോൾ ഡോക്ടർ എന്നോടു പറഞ്ഞു അവർ രക്ഷപ്പെടുമോ എന്ന് ഉറപ്പില്ല, അവസാനമായി ഭർത്താവിനോടോ പ്രിയപ്പെട്ടവരോടോ സംസാരിക്കാമല്ലോ എന്ന് കരുതിയാണ് വിളിക്കാൻ പറഞ്ഞതെന്ന്. എന്തോ അത് കേട്ടപ്പോൾ ഇതുവരെ ഒരിക്കലും അനുഭവിക്കാത്ത വീർപ്പുമുട്ടൽ എനിക്കുണ്ടായി, കണ്ണ് നിറയാൻ തുടങ്ങി. അവർക്കു വെള്ളം കൊടുക്കാൻ പറ്റാത്തതിൽ മരണം വരെ ഞാൻ സങ്കടപ്പെടും.

ഒരു നിമിഷം പെട്ടന്ന് എന്നെത്തന്നെ ആ ബെഡിൽ ഞാൻ കണ്ടു, കണ്ണേട്ടന്റെ, എന്റെ മോൾടെ, മമ്മിയുടെ, പപ്പയുടെ, അനിയത്തിയുടെ ഒക്കെ മുഖങ്ങൾ മുന്നിൽ വരാൻ തുടങ്ങി. അവിടുന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകാനും ഉച്ചത്തിൽ നിലവിളിക്കാനും അപ്പോൾ എനിക്ക് തോന്നി. നിവർത്തിയില്ലാത്തതു കൊണ്ട് വെളിയിൽ പോകാതെ അകത്തുതന്നെ നിൽക്കേണ്ടി വന്നു. ആ രാത്രി മറക്കാൻ എനിക്ക് ഒരിക്കലും സാധിക്കും എന്ന് തോന്നുന്നില്ല. അവരിപ്പോഴും കോറോണയോടു മത്സരിക്കുകയാണ്, അവർ ജയിക്കണം എന്ന് മറ്റാരേക്കാളും കൂടുതൽ ഞാനും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. അതുകൊണ്ട് അവരെപ്പറ്റി കൂടുതൽ പറയാനാവില്ല.

വിവാദങ്ങള്‍ ഒഴിയാതെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ വരനെ ആവശ്യമുണ്ട്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനെതിരെ തെറിവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് പുലി ആരാധകര്‍.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്. തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.

ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തി. ആരെയും മോശപ്പെടുത്തുന്നതല്ല, മറിച്ച് മലയാള സിനിമയായ പട്ടണ പ്രവേശത്തിലെ തമാശയേറിയ ഒരു സീന്‍ മാത്രമാണെന്നും താരം പറയുന്നു. കേരളത്തില്‍ തന്നെ മികച്ചതായി നില്‍ക്കുന്ന ഒരു മീം കൂടിയാണെന്ന് ദുല്‍ഖര്‍ പറയുന്നു. ചിത്രത്തിലെ രംഗം കൂടി പങ്കുവെച്ചാണ് ദുല്‍ഖര്‍ മറുപടി നല്‍കിയിരിക്കുന്നത്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശിന് ഇന്ത്യയുടെ സഹായഹസ്തം. ഇന്ത്യ ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും അരലക്ഷം സര്‍ജിക്കല്‍ ഗ്ലൗസുകളും ബംഗ്ലാദേശിലേക്ക് അയച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ ഗാംഗുലി ദാസ് ആണ് ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക്കിന് കൈമാറിയത്.

കോവിഡ് ദുരിതം നേരിടുന്ന ഈ സമയത്ത് അയല്‍ രാജ്യമായ ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സാഹിദ് മാലിക് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ ബംഗ്ലാദേശിന് മെഡിക്കല്‍ സഹായം നല്‍കുന്നത്. നേരത്തെ സുരക്ഷാ വസ്ത്രങ്ങളും മാസ്‌കുകളും അയച്ചിരുന്നു.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വളരെ ആഴത്തിലുള്ളതാണ്. നാം അയല്‍രാജ്യങ്ങളാണ്. അടുത്തുള്ളവര്‍ക്ക് ആദ്യം എന്നതാണ് ഇന്ത്യയുടെ നയം. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഭാവിയിലും ഞങ്ങള്‍ ഉണ്ടാവും. മുന്‍പ് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും നിലകൊണ്ടിരുന്നു. ഇപ്പോഴുള്ള പ്രതിസന്ധി മാറും. വിജയം കൈവരിക്കുമെന്ന് ഇന്ത്യയുടെ സഹായം കൈമാറിക്കൊണ്ട് റിവ ഗാംഗുലി ദാസ് പറഞ്ഞു.

ബംഗ്ലാദേശില്‍ ഇതുവരെ 5000ത്തോളം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 140 പേര്‍ മരിച്ചു.

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.06 ലക്ഷം കടന്നു. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 9.96 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേരാണ് ഇവിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 55,000 കവിഞ്ഞ

ബ്രിട്ടനില്‍ വൈറസ് ബാധമൂലം 20000ത്തിലധികം പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം ഇരുപത്താറായിരം കടന്നു. സ്‌പെയിനില്‍ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യന്‍ വന്‍കരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കൊവിഡ് വൈറസ് ബാധിതരാണുള്ളത്. ജര്‍മ്മനിയില്‍ വൈറസ് ബാധമൂലം ഇതുവരെ 5976 പേരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ അറയ്ക്കൽ ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു . വയനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ നിന്ന് ചെറുപ്പത്തിലെ വിദേശത്തെത്തി സ്വപ്രയത്നം കൊണ്ട് വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് അറക്കൽ ജോയി . ഗൾഫിൽ പെട്രോകെമിക്കൽ രംഗത്ത് കൈവെച്ച് തുടങ്ങിയ ജോയി യുഎഇ കേന്ദ്രീകരിച്ചുളള ക്രൂഡ് ഓയിൽ വ്യാപാരത്തിലായിരുന്നു സജീവം . തൊട്ടതെല്ലാം പൊന്നാക്കിയ ഇദ്ദേഹം അടുത്താണ് നാട്ടിൽ വന്ന് പോയത് . വയനാട്ടിലെ – ജീവകാരുണ്യപ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്നു ജോയി .

ജോയിയുടെ മരണത്തിൽ ദുരൂഹത ഉണ്ട് എന്നും അറയ്ക്കൽ ജോയിക്കൊപ്പം ഉണ്ടായിരുന്ന അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന ഷെട്ടി ഒളിവിൽ പോയതായും ഷെട്ടി ഇപ്പോൾ എവിടെ എന്ന് അറിയില്ലെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു . ഗൾഫിൽ നിന്നും വരുന്ന മെസേജുകളിൽ പറയുന്നത് ജോയ് അറയ്ക്കൽ എന്ന ബിസിനസുകാരന്റെ മരണം അന്വേഷിക്കണം എന്നും വൻ സാമ്പത്തിക ബാധ്യതയിൽ ജീവനൊടുക്കിയതാണ് എന്നുമാണ് . എന്നാൽ മരണ കാരണമായി ഇതുവരെ പുറത്ത് വന്ന ഔദ്യോഗിക റിപോർട്ടുകൾ ഹൃദയാഘാതം ആണ് . ഗൾഫിൽ നിന്നും ഇദ്ദേഹവുമായി അടുത്ത ബന്ധം ഉള്ളവരിൽ നിന്നും പുറത്തുവരുന്ന ഓഡിയോ ക്ളിപ്പുകൾ വ്യാപകമായി ഇപ്പോൾ വാടസ്പ്പിൽ പ്രചരിക്കുകയാണ്

ലണ്ടൻ: കൊറോണ വൈറസ് ബാധിച്ചു യുകെയിലെ പല ഭാഗത്തും മലയാളി ആരോഗ്യ പ്രവർത്തകർ കഷ്ടപ്പെടുന്ന വിവരം നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും വൈറസ് പിടിപെട്ടാൽ എങ്ങനെ അതിനെ നേരിടാം എന്നതിനെക്കുറിച്ചും പലർക്കും ഒരു നല്ല ധാരണ ഇല്ല എന്നത് സത്യമാണ്. അപൂർവ്വം ചിലർ മാത്രമേ മുൻപോട്ട് വന്നു വെളിപ്പെടുത്താൻ തയ്യാറായിട്ടുള്ളത്. മനോബലം എന്നത് ഇതിൽ നിർണ്ണായകമാണ്. ഇത്തരത്തിൽ തൻ അനുഭവിച്ച രോഗ പീഢകൾ വിവരിക്കുകയാണ് ലണ്ടനിലുള്ള  ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ് ആയി ജോലി ചെയ്യുന്ന ഷറഫ്…

ഷറഫിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

ഞാന്‍ ഷറഫ്. ഇപ്പോള്‍ ലണ്ടനിൽ സ്‌പെഷ്യലിസ്‌റ് Physiotherapist ആയിട്ട് വര്‍ക്ക് ചെയ്യുന്നു.
കൊറോണയെ തുരത്താന്‍ NHS ( UK ഗവണ്മെന്റ് ) ന്റെ കൂടെ നിന്ന് പോസിറ്റീവ് ആയ ഒരു യുവാവ് ഇപ്പോള്‍ നെഗറ്റീവ് ആയി വീണ്ടും അംഗത്തിലേക് ചേക്കേറാന്‍ പോകുന്നു .
നാട്ടില്‍ കാസറഗോഡ് എന്ന സപ്ത ഭാഷ സംഗമ ഭൂമിയില്‍ ജനിച്ചു വളര്‍ന്നത് .

Corona journey:
ഞാന്‍ ആദ്യം ഇത് എനിക്കും വരും എന്നുറപ്പിച്ചു ജോലിക് പോയത് കൊണ്ട് വലിയ ഒരു ഷോക്ക് എനിക്കുണ്ടായില്ല കാരണം ഇവിടെ PPE അഥവാ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് എക്വിപ്‌മെന്റ് ഇവിടെ വളരെ കുറവായത് കാരണം എല്ലാ രോഗികളെയും കാണുമ്പോള്‍ PPE ഇട്ട് പോവാന്‍ പറ്റില്ലായിരുന്നു. അങ്ങനെ എന്റെ റൂട്ടിന് രോഗികളെ കാണാന്‍ പോകുമ്പോള്‍ PPE കിട്ടിയില്ല അങ്ങനെ രണ്ടും കല്പിച്ചു patients നെ കാണന്‍ പോയപ്പോള്‍ രോഗികള്‍ക്കാണെങ്കില്‍ നല്ല ചുമയും പനിയും നേരെ അവരെ റെഫര്‍ ചെയ്തു
കൊറോണ അഥവാ കോവിഡ് 19 ടെസ്റ്റിന് .റിസള്‍ട്ട് വന്നു ‘പോസിറ്റീവ് ‘ ,കൂടാതെ എന്നോടും എന്റെ അസിസ്റ്റന്റ് നോടും വീട്ടില്‍ പോകണ്ട ( വീട്ടില്‍ കുടുംബം ഉണ്ടേ) എന്നും വേറെ പോയി താമസിക്കാനും മാനേജര്‍ ന്റെ ഓര്‍ഡര്‍ വന്നു അങ്ങനെ അവര്‍ തന്നെ നമുക് താമസ സൗകര്യം ചെയ്തു തന്നു.

മൂന്നാമത്തെ ദിവസം ഒരു 3 മണി ആകുമ്പോള്‍ നല്ല പനിഉം തല വേദനയും
തെര്‍മോ മീറ്റര്‍ വെച്ച സെല്ഫ് ടെസ്റ്റ് ചെയ്ത നോകുമ്പോളെക് താപനില 38.5 ഡിഗ്രി സെല്‍ഷ്യസ് .ഒരു ഗ്ലാസ് വെള്ളമെടുത്തു തരോ എന്ന് ചോദിക്കാന്‍ പോലും ആരുമില്ല ലൈറ്റ് ഇട്ട് റിസപ്ഷന്‍ ഇല്‍ വിളിച്ചു വെള്ളം ചോദിക്കാന്‍ പോലും പറ്റുന്നില്ല , ഒരു മാതിരി കയ്യും കാലും തളര്‍ന്ന പോലെ .
എങ്ങനെ ഒക്കെ കഷ്ടപ്പെട്ട് ഒരു half ലയിങ് പൊസിഷന്‍ ഇല്‍ ഇരുന്ന് ഫോണ്‍ എടുത്ത് 0 അമര്‍ത്തി അവരാണെങ്കില്‍ വെള്ളം റൂമില്‍ തരാന് പറ്റില്ല പകരം ഡോര്‍ നു വെളിയില്‍ വെക്കാന്‍ മാത്രമേ വെക്കാന്‍ പട്ടത്തുള്ളൂ എന്ന് പറഞ്ഞു , കാരണം എനിക്ക് പനി ആണ് അത് പോലെ അവര്‍ക്കും പേടി ഉണ്ടാകുമല്ലോ ? പിന്നെ കൂടാതെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ ഉം .

പാരസെറ്റമോള്‍ എടുത്ത് വെച്ചത് കൊണ്ട് വെള്ളം ഇല്ലാണ്ട് ഒറ്റ കാച്ചല്‍ , എന്നിട് അത് പോലെ കിടന്നു പക്ഷെ ഉറക്കം വന്നില്ലാട്ടോ .സിംപ്‌ടോംസ്:
Day 1 : പനി 38.5 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,
Day 2 : പനി 38.3ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച , ചുമ, വലിവ്, സ്‌മെല്ല് ഉം രുചിയും പോയി
Day 3 : പനി 38.9 ഡിഗ്രി, ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച ,നല്ല ചുമ,നന്നായി വലിവ് ,
ഫുഡ് കഴിക്കാന്‍ പറ്റില്ല, ഛര്ദിക്കാന് മുട്ടല്‍ (Nausea ).
ഡേ 4 : മുകളില്‍ പറഞ്ഞതും പിന്നെ ബെഡ് ഇല്‍ നിന്ന് എണീക്കാഞ്ഞിട് 3 ദിവസവും കഴിഞ്ഞു .
ഡേ 5 : പനി കുറഞ്ഞു 36 .5 ഡിഗ്രി ആയി??. ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന , മൗത് ഡ്രൈ , തല വേദന ,കൈകാല്‍ തളര്‍ച്ച

Day 6 : മെല്ലെ ബെഡ് ഇല്‍ നിന്ന് എണീച് നടക്കാന്‍ പറ്റും, 5 ദിവസത്തിന് ശേഷം ടോയ്‌ലറ്റ് ഇല്‍ പോയി, പല്ല് തേച്ചു ??.

ഡേ 7 : ചുമയും വലിവും , ഛര്ദിക്കാന് മുട്ടല്‍
ശരീര വേദന ഒഴികെ ബാക്കി ഒകെ നല്ല മാറ്റം വരുന്നുണ്ട് .

കോവിഡ് 19 ടെസ്റ്റ് day 1 ഇല്‍ ചെയ്തു പോസിറ്റീവ് വന്നു .
അസിസ്റ്റന്റ് അടുത്ത റൂമില്‍ ഉണ്ടായത് കൊണ്ട് ഫുഡ് ഉം വെള്ളവും അടുത്തു കൊണ്ട് തന്നു പുള്ളിയും പോസിറ്റീവ് ആയത് കൊണ്ട് നോ പേടിക്കല്‍സ് .
പക്ഷെ പുള്ളിക് സിംപ്‌ടോംസ് അതികം ഉണ്ടായില്ല .

ട്രീറ്റ്‌മെന്റ് :
വെള്ളം
Kettle ഫ്യൂംസ്
ഓറഞ്ച് ജ്യൂസ്
ഓറഞ്ച്
ഫുഡ്
പാരസെറ്റമോള്‍
ഉറക്കം
കിടത്തം
മനോധൈര്യം

20/04/2020 ഞാന്‍ തന്നെ ഡ്രൈവ് ചെയ്ത പോയി ടെസ്റ്റ് കൊടുത്തു ( O2 അറീന London )
22 /04 2020 റിസള്‍ട്ട് വന്നു നെഗറ്റീവ് ????????

27 /04 /2020 ഞാന്‍ വീണ്ടും ഡ്യൂട്ടി ക് ജോയിന്‍ ചെയ്യാന്‍ പോകുന്നു .????

കൊറോണ പോസിറ്റീവ് ആയ ദിവസം 08 /04 /2020

വീഡിയോ കാണാം .

[ot-video][/ot-video]

നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലി ആണ് വധു. ലോക്ക് ലൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് മണികണ്ഠന്റെ വിവാഹ ചടങ്ങുകൾ നടന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വിവാഹച്ചെലവിന് കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.

കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപനം വെല്ലുവിളിയായെങ്കിലും ആറുമാസം മുൻപ് നിശ്ചയിച്ച കല്യാണതീയതി മാറ്റേണ്ട എന്നായിരുന്നു വധുവരന്മാരുടെ തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമാണെന്ന് വിളിച്ച് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. ലോകം മുഴുവൻ പ്രശ്നത്തിൽ നിൽക്കുന്പോൾ ആഘോഷമായി ചടങ്ങുനടത്തുന്നത് ശരിയല്ലെന്ന മണികണ്ഠന്റെ തീരുമാനത്തോട് അഞ്ജലിയും യോജിക്കുകയായിരുന്നു.

ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന്‍ (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്.

വെള്ളച്ചാട്ടത്തില്‍ പോയി തിരിച്ചു വരും വഴി ആയിരുന്നു അപകടം. പാറക്കെട്ടില്‍ കാല്‍വഴുതി അമ്പതടിയോളം തതാഴചയിലേക്ക് പതിക്കുകയായിരുന്നു. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അർബുദ രോഗത്തിന് ബ്രിട്ടനിലെ നോട്ടിങ്ങ്ഹാമിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി പ്രസാദ് ദാസിന് പിന്തുണയുമായി മുൻ ഇന്ത്യൻ സൂപ്പർ താരം വീരേന്ദ്ര സെവാഗ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും ജന പ്രതിനിധികള്‍ക്കുമൊപ്പം ഒരു കൂട്ടം നല്ല സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ശ്രമം സഫലമായതിന് പിന്നാലെയാണ് പ്രസാദിന്റെ ഇഷ്ടതാരം അദ്ദേഹത്തിനായി പങ്കുവച്ച വീഡിയോ സന്ദേശം പുറത്ത് വന്നത്.

ലോകം മുഴുവൻ കൂടെയുണ്ടെന്നും ഒരു നിമിഷം പോലും തളരരുത് എന്നുമാണ് സെവാഗ് പ്രസാദിനോട് ആവശ്യപ്പെടുന്നത്. താൻ‌ നിങ്ങളുടെ കൂട്ടുകാരൻ ആണെന്ന് വ്യക്തമാക്കുന്ന സെവാഗ് തന്റെ പ്രാർത്ഥന കൂടെയുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലൂടെ ബ്രിട്ടനിൽ നിന്നും പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചയാണ് പ്രസാദിനെ നാട്ടിലെത്തിച്ചത്. നോട്ടിങ്ങ്ഹാമില്‍ നിന്ന് ഷാർജയിലേക്കും അവിടെ നിന്ന് മുംബൈ വഴിയുമാണ് എയർ ആംബുലൻസ് കരിപ്പൂരിലെത്തിയത്. മുംബൈയിലും വിമാനത്തിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. എയർപോർട്ടിൽ എത്തിയതിന് പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Copyright © . All rights reserved